tag:blogger.com,1999:blog-2928029510338422122024-03-13T04:49:56.431+05:30പൊളിച്ചെഴുത്ത്പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.comBlogger26125tag:blogger.com,1999:blog-292802951033842212.post-26966273952271858352015-07-25T19:27:00.001+05:302015-07-25T19:36:21.906+05:30ഉരുളരുത് സുജിത് നായരേ... ഉരുളരുത്...<blockquote class="tr_bq">
<i style="background-color: yellow;"><a href="https://www.facebook.com/sujithnairjournalist/posts/900928999972537">"ലഭ്യമായ വസ്തുകളുടെ അടിസ്ഥാനത്തിൽ വാർത്തകളോട് പരമാവധി സത്യസന്ധത പുലർത്താൻ ശ്രമിച്ചിട്ടുണ്ട്" സുജിത് നായര്‍ ഉവാച</a></i></blockquote>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiU6fx161lbyBy1QL2gwPAOShFMiol4GQhEVBH9tg8JvTTe9AlkXKxGdn_-V5Bmvi0Q5C5MrzBLV3o72vc3W6hKQ4eEUqbywGvhP9BYy0No32-YQWY3zgiGgBtuh_NLZvv-abOs7CBGX60/s1600/cpscott.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiU6fx161lbyBy1QL2gwPAOShFMiol4GQhEVBH9tg8JvTTe9AlkXKxGdn_-V5Bmvi0Q5C5MrzBLV3o72vc3W6hKQ4eEUqbywGvhP9BYy0No32-YQWY3zgiGgBtuh_NLZvv-abOs7CBGX60/s1600/cpscott.jpg" /></a></div>
തലയ്ക്കു വെളിവുളള ലോകത്തിലെ എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും ആരാധനാപാത്രമാണ് ദി മാഞ്ചസ്റ്റര്‍ ഗാര്ഡിയന് പത്രത്തിന്റെ എഡിറ്ററായിരുന്ന സി പി സ്കോട്ട്. പത്രത്തിന്റെ ജന്മശതാബ്ദിയും പത്രത്തിലെ സ്ക്കോട്ടിന്റെ ഗോള്‍ഡന്‍ ജൂബിലിയും ഒരേ വര്‍ഷമായിരുന്നു. അതു പ്രമാണിച്ച് 1921 മെയ് 5ന് എ ഹണ്‍ഡ്രസ് ഇയേഴ്സ് എന്ന തലക്കെട്ടില്‍ അദ്ദേഹം ഒരു ലേഖനമെഴുതി. താനെഴുതുന്ന വാര്‍ത്തകള്‍ ആരുടെയെങ്കിലും പ്രചാരവേല (Propaganda) ആവരുത് എന്ന് നിര്‍ബന്ധമുളള ലോകത്തിലെ എല്ലാ പത്രലേഖകരും ആവര്‍ത്തിച്ചുരുവിട്ട് മനപ്പാഠമാക്കിയ ലോകപ്രശസ്തമായ ആ വാചകങ്ങളുളളത് മേപ്പടി ലേഖനത്തിലാണ് - <span style="background-color: yellow;">Comment is free, but facts are sacred.</span><br />
<br />
പ്രസ്തുതലേഖനത്തില്‍ സ്കോട്ട് പറഞ്ഞത് ഇങ്ങനെയാണ് -<br />
<blockquote class="tr_bq">
Comment is free, but facts are sacred. "Propaganda", so called, by this means is hateful. The voice of opponents no less than that of friends has a right to be heard. Comment also is justly subject to a self-imposed restraint. It is well to be frank; it is even better to be fair. This is an ideal. Achievement in such matters is hardly given to man. We can but try, ask pardon for shortcomings, and there leave the matter.</blockquote>
Comment is free, എന്നുവെച്ചാല്‍ വായില്‍ത്തോന്നിയത് പത്രത്തിലെഴുതാനുളള ലൈസന്‍സല്ല. വസ്തുതയില്‍ നിന്ന് വാര്‍ത്ത മാത്രമല്ല, പ്രൊപ്പഗാന്‍ഡയുമുണ്ടാക്കാം. അതുകൊണ്ട്, നിതാന്ത ജാഗ്രതയോടെ വേണം, ഓരോ വസ്തുതയെയും സമീപിക്കേണ്ടത് എന്ന് സ്കോട്ട് പത്രലേഖകരെ ഓര്‍മ്മിപ്പിച്ചു. വസ്തുതകളെ വക്രീകരിച്ചും വളച്ചൊടിച്ചും പ്രസക്തമായത് തമസ്കരിച്ചും പൊലിപ്പിച്ചുമൊക്കെ പ്രൊപ്പഗാന്‍ഡയുണ്ടാക്കാം.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJYw2k-JsJzEZ4Qf8Wyowy8nvWZgpKWmoQ1kVhDXaE76Wa-o6SQ93E9gdM0TiLm-FKBDJ7xbZj3_fEigLrqsGU1YZOUTw0UiqLahQOXqR90AfgV30PgdLZ3ljFj-njHYMYMDR0V5k7P-k/s1600/scott-1.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="207" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJYw2k-JsJzEZ4Qf8Wyowy8nvWZgpKWmoQ1kVhDXaE76Wa-o6SQ93E9gdM0TiLm-FKBDJ7xbZj3_fEigLrqsGU1YZOUTw0UiqLahQOXqR90AfgV30PgdLZ3ljFj-njHYMYMDR0V5k7P-k/s320/scott-1.png" width="320" /></a></div>
<br />
സുജിത് നായരുടെ പരാമര്‍ശിത വാര്‍ത്തകള്‍ ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടിയുളള പ്രൊപ്പഗാന്‍ഡയാണെന്നായിരുന്നു പൊളിച്ചെഴുത്തു ടീം വസ്തുനിഷ്ഠമായി മുന്നോട്ടുവെച്ച വിമര്‍ശനം. പക്ഷേ, ആ വിമര്‍ശനത്തെ നേരിടാനുളള ത്രാണി സുജിത് നായര്‍ക്കില്ല. അതുകൊണ്ട് അദ്ദേഹം കാല്പനികതയുടെ വഴുവഴുപ്പുളള കണ്ണീരൊലിപ്പിക്കുന്നു. ഒരു തെറ്റും ചെയ്യാതെ പീഡിപ്പിക്കപ്പെട്ടേയെന്ന് നിലവിളിക്കുന്നു.<br />
<br />
അദ്ദേഹത്തോട് ഒന്നേ ചോദിച്ചുളളൂ. വാര്‍ത്താ നിരീക്ഷണങ്ങള്‍ എന്ന പേരില്‍ നിങ്ങളെഴുതിക്കൂട്ടിയ അസംബന്ധങ്ങള്‍ക്കും വിവരക്കേടുകള്‍ക്കും എന്താണ് ന്യായീകരണം? താൻ ദേശാഭിമാനിയിലോ, ജനയുഗത്തിലോ അല്ലല്ലോ ജോലി ചെയ്യുന്നത് എന്നത്രേ അതിനദ്ദേഹത്തിന്റെ മറുപടി.<br />
<br />
അതൊരു നല്ല മറുപടിയാണ്. ജോലി ചെയ്യുന്നത് മനോരമയിലായതു കൊണ്ട് അസംബന്ധങ്ങളും വിവരക്കേടുകളും യഥേഷ്ടം എഴുതാം. ദേശാഭിമാനിയിലും ജനയുഗത്തിലും അപ്പണി പറ്റില്ലെന്ന് വ്യംഗ്യം. വിശദീകരണം സെല്‍ഫ് ഗോളാവുന്നത് ഇങ്ങനെയൊക്കെയാണ്. സ്വന്തം പത്രത്തിന്റെ എഡിറ്റോറിയല്‍ പോളിസി ഇത്ര പച്ചയ്ക്ക് ഒരു മാധ്യമപ്രവര്‍ത്തകനും ഇന്നേവരെ വെളിപ്പെടുത്തിക്കാണില്ല.<br />
<br />
പാർട്ടിയോ ഉത്തരവാദപ്പെട്ട നേതാക്കളോ തന്റെ വാര്‍ത്ത നിഷേധിച്ചിട്ടില്ല എന്നും സുജിത് നായര്‍ ഊറ്റം അഭിനയിക്കുന്നു. അവിടെയും ആത്മവിശ്വാസമില്ലായ്മ പ്രകടനം. വാര്‍ത്തയും പ്രൊപ്പഗാന്‍ഡയും തമ്മിലുളള വ്യത്യാസം അറിയാതെയല്ല ഈ അഭ്യാസങ്ങള്‍. <br />
<br />
ന്യൂസ് പ്ലാന്റിംഗ് എന്നൊരേര്‍പ്പാടുണ്ട്, മാധ്യമ പ്രവര്‍ത്തനത്തില്‍. വാര്‍ത്തയുടെ ഉറവിടം ആഗ്രഹിക്കുന്ന ചര്‍ച്ചകളും അഭിപ്രായരൂപീകരണവും സമൂഹത്തില്‍ നടക്കുന്നതിനു വേണ്ടിയാണ് വാര്‍ത്ത പ്ലാന്റു ചെയ്യപ്പെടുന്നത്. എവിടെയെങ്കിലും ഒരു വസ്തുത ഉണ്ടാകും. അത് സത്യമാകാം. അര്‍ദ്ധസത്യമാകാം. അതിന്മേലാണ് മാധ്യമപ്രവര്ത്തകന് പണിയുന്നത്.<br />
<br />
Red herring എന്ന പ്രൊപ്പഗാന്‍ഡാ ടെക്നിക്കിന് വിക്കി നല്കുന്ന നിര്‍വചനം ഇങ്ങനെ - Presenting data or issues that, while compelling, are irrelevant to the argument at hand, and then claiming that it validates the argument. . ജൂലൈ 11ന്റെ വാര്‍ത്തയെക്കുറിച്ചുളള സുജിത് നായരുടെ എല്ലാ അവകാശവാദങ്ങളും ഈ നിര്‍വചനത്തിനുളളിലേ നില്‍ക്കുന്നുളളൂ.<br />
<br />
<b>ഓപ്പറേഷന് ലോട്ടസ് എന്ന അരങ്ങും സുജിത് നായരുടെ ആട്ടവും</b><br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhi9VfwiIJMQgapchyphenhyphenpguGEpu5O1SDybE6OfaxGwF8iIzoKtkt-hP15oMyQWCiDkpvF-x1siDYyTA_klMRwBv218Uav9V-pJEihjP5c-rKwFnKgDaAHJ_OXK46xuuwbSXuEXJfoFQ0O3O8/s1600/manorama-2015-july-10.png" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="140" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhi9VfwiIJMQgapchyphenhyphenpguGEpu5O1SDybE6OfaxGwF8iIzoKtkt-hP15oMyQWCiDkpvF-x1siDYyTA_klMRwBv218Uav9V-pJEihjP5c-rKwFnKgDaAHJ_OXK46xuuwbSXuEXJfoFQ0O3O8/s320/manorama-2015-july-10.png" width="320" /></a></div>
സത്യത്തില്‍ വിചാരണ ആരംഭിക്കേണ്ടത് ജൂലൈ 11ന്റെ സുജിത് നായരുടെ വാര്‍ത്തയില്‍നിന്നല്ല. ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടിയുളള ആ നുണ പ്രചരണത്തിന്റെ അരങ്ങ് ജൂലൈ 10ന് ഒരുക്കിയത് മനോരമാ ന്യൂസിന്റെ ദില്ലി തലവന്‍ വി വി ബിനുവാണ് . സിപിഎമ്മുകാരെ റാഞ്ചാന്‍ കേരളത്തില്‍ ബിജെപിയുടെ ഓപ്പറേഷന് ലോട്ടസ് എന്ന തലക്കെട്ടുളള വാര്‍ത്തയുമായാണ് അന്ന് മലയാളത്തിന്റെ സുപ്രഭാതം പുലര്‍ന്നത്.<br />
<br />
<span style="background-color: yellow;"><i>കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താനായി സിപിഎം പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും റാഞ്ചിയെടുക്കാന്‍ പാര്‍ടി അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തിനു നിര്‍ദ്ദേശം നല്കി. നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുളള ഓപ്പറേഷന് ലോട്ടസ് പദ്ധതിയുടെ ഭാഗമാണ് നീക്കം</i></span> എന്നാണ് വാര്‍ത്തയുടെ ലീഡ്.<br />
<br />
വാര്‍ത്ത വായിച്ചാലെന്തു തോന്നും? നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍കണ്ട് കേരളത്തിലെ സിപിഎമ്മുകാരെ റാഞ്ചാന്‍ ഓപ്പറേഷന് ലോട്ടസ് എന്നൊരു പദ്ധതി ബിജെപി രൂപീകരിച്ചു, അതു പ്രകാരം അമിത് ഷാ ചില നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് നല്കി. ആ വിവരം ചൂടോടെ മനോരമാ ന്യൂസിന്റെ ദില്ലി ഗ്യാങ്ലീഡര് വി വി ബിനുവിനു ലഭിച്ചു. ടിയാന് ചാനലിലും പത്രത്തിലുമായി വാര്‍ത്ത നല്കി. ഇത്രയുമാണ് വാര്‍ത്തയില്‍ നിന്ന് വായനക്കാരന് മനസിലാക്കേണ്ട വിവരങ്ങള്‍.<br />
<br />
പക്ഷേ, കുറച്ചു പഴക്കം ചെന്ന പദ്ധതിയാണ് ഈ ഓപ്പറേഷന് ലോട്ടസ്. മാത്രമല്ല, കേരളത്തിലെ സിപിഎമ്മുകാരെ റാഞ്ചാന്‍ അമിത് ഷാ സംവിധാനം ചെയ്ത പദ്ധതിയുമല്ല ഓപ്പറേഷന് ലോട്ടസ്. ഈ പദ്ധതിയെക്കുറിച്ച് നാം ആദ്യം കേള്‍ക്കുന്നത് കര്‍ണാടകത്തില്‍ നിന്നാണ്. ദേവഗൗഡയുടെ ജനതാദളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ റാഞ്ചാന്‍ യദ്യൂരപ്പ ആവിഷ്കരിച്ച പദ്ധതിയാണ് "ഓപ്പറേഷന് ലോട്ടസ്". 2008ലായിരുന്നു സര്‍ക്കസ്. അന്ന് റാഞ്ചാന്‍ പാകത്ത് കൈയും പൊക്കി ചെന്നത് ബിജെപി പാളയത്തിലേയ്ക്ക് ആദ്യം ഓടിച്ചെന്നത് കോണ്‍ഗ്രസിന്റെ എംഎല്‍എമാരായിരുന്നു.<br />
<br />
കേരളത്തിലും ഓപ്പറേഷന് ലോട്ടസിനെക്കുറിച്ചുളള കഥകള്‍ പ്രചരിച്ചത് മോദിയുടെ സന്ദര്‍ശന വേളയിലാണ്.<b> BJP's Space Mission in Kerala </b>എന്ന തലക്കെട്ടില്‍ 2013 നവംബര്‍ 15ന് എം ജി രാധാകൃഷ്ണന് ഇന്ത്യാ ടുഡേയിലെഴുതിയ ലേഖനം നെറ്റില്‍ ഇപ്പോഴും വായിക്കാന്‍ കിട്ടും. അതില്‍ ഇങ്ങനെ പറയുന്നു -<br />
<br />
<blockquote class="tr_bq">
The ISRO case is the latest in a series of political operations Modi has initiated since April as part of Operation Lotus in Kerala. BJP is shunned by all political parties in both the ruling United Democratic Front and the Opposition Left Democratic Front, mainly due to the fear that an alliance with it might antagonise the minorities who form 45 per cent of the population. This has made BJP unable so far to get more than 10 per cent of the vote share in any elections even though Kerala tops the country in the number of RSS shakhas at 4,310, four times that of Gujarat. Modi himself has announced that bjp would win at least two of the 20 Lok Sabha seats this time.</blockquote>
ഈ ലക്ഷ്യത്തോടെയാണ് മോദി ശിവഗിരി മഠത്തിലും അമൃതാനന്ദ മയീ മഠത്തിലും എത്തിയതെന്നും എം ജി രാധാകൃഷ്ണന് തുടരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ ലഭിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം.<br />
അതായത്, ഓപ്പറേഷന് ലോട്ടസിനെക്കുറിച്ചുളള വിവരം പുതിയതല്ല. വ്യത്യസ്ത ജാതി വിഭാഗങ്ങളെ ബിജെപിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ പല ഉന്നത നേതാക്കളെയും ബിജെപി ലക്ഷ്യമിടുന്നുണ്ട്. സോണിയയും രാഹുലുമായി തെറ്റി സ്ഥാനം രാജിവെച്ച കോണ്‍ഗ്രസ് നേതാവ് ജയന്തി നടരാജന് ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തയുണ്ട്.<br />
<br />
മന്മോഹന് മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്ന കൃഷ്ണാ തിരാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേക്കേറുക മാത്രമല്ല, ഇക്കഴിഞ്ഞ ദില്ലി അസംബ്ലി തിരഞ്ഞെടുപ്പില്‍ പട്ടേല്‍ നഗറില്‍ നിന്ന് താമര ചിഹ്നത്തില്‍ മത്സരിക്കുകയും ചെയ്തു. ദില്ലി ഇലക്ഷനില്‍ ഭൂട്ടാസിംഗിന് കോണ്‍ഗ്രസ് ടിക്കറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മകന് അര്‍വീന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു.<br />
<br />
കോണ്‍ഗ്രസിലെ പ്രാദേശികനേതാക്കളും പ്രവര്‍ത്തകരുമല്ല, അഖിലേന്ത്യാ നേതാക്കളും കേന്ദ്രമന്ത്രിമാരും എംഎല്‍എമാരും ബിജെപിയില്‍ ചേരാന്‍ തക്കം പാര്‍ത്തു നില്‍ക്കുമ്പോഴാണ് സിപിഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകരെപ്പിടിക്കാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയെന്ന ഓലപ്പാമ്പുമായി വി വി ബിനു ജൂലൈ 10ന് അവതരിച്ചത്.<br />
<br />
ഈ വാര്‍ത്തയുടെ തുടര്‍ച്ചയാണ് സുജിത് നായരുടെ ജൂലൈ 11ലെ പ്രകടനം. സിപിഎമ്മുകാരെ റാഞ്ചാന്‍ അമിത് ഷാ കേരളത്തിലെ ബിജെപി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന അമിട്ട് ജൂലൈ പത്തിനു പൊട്ടുന്നു. "<i>സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേയ്ക്കു ചേക്കേറുന്നുവെന്ന പ്രചരണം ശരിവെയ്ക്കുന്ന കണക്കു"കളുമായി</i> ജൂലൈ പതിനൊന്നിന് സുജിത് നായര്‍ പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെയാണ് മനോരമ പ്രൊപ്പഗാന്‍ഡ സംവിധാനം ചെയ്യുന്നത്.<br />
<br />
കളി ഇവിടംകൊണ്ടു തീര്‍ന്നില്ല. ന്യൂനപക്ഷത്തിന് സിപിഎമ്മില്‍ ഒരു റോളുമില്ലെന്നു കൂടി വരുത്തിത്തീര്‍ത്താലേ അവരൊന്നടങ്കം ഉമ്മന്‍ചാണ്ടിയുടെ കൂടാരം ലക്ഷ്യമാക്കി നടക്കൂ. അതിനാണ് ജൂലൈ 13ന്റെ സുജിത് നായരുടെ വാര്‍ത്ത. തലക്കെട്ടിങ്ങനെ - <b><i>സിപിഎമ്മില്‍ ന്യൂനപക്ഷം 20 ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്</i></b>. ലീഡു വായിച്ചാല്‍ ചിരിച്ചു മണ്ണു കപ്പും.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRv-WBZ9E96F2WwFEFZB1cTKztkTYXr9SdoCSvKPYJzKAlU2lcwIJIecwRPnaXRg6Rhyphenhyphen4bHJiAZyR5Ojq8qTvioAVsEHYw69N6Uko4wMwsprfnkF6NNWECPR0B84JLkALUG-u8DlhESDI/s1600/manorama2015-july-13.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRv-WBZ9E96F2WwFEFZB1cTKztkTYXr9SdoCSvKPYJzKAlU2lcwIJIecwRPnaXRg6Rhyphenhyphen4bHJiAZyR5Ojq8qTvioAVsEHYw69N6Uko4wMwsprfnkF6NNWECPR0B84JLkALUG-u8DlhESDI/s320/manorama2015-july-13.jpg" width="180" /></a></div>
<br />
<i style="background-color: yellow;">കേരളത്തിലെ ആകെ പാര്‍ടി അംഗങ്ങളില്‍ ന്യൂനപക്ഷമായിത്തന്നെ മുസ്ലിം - ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ തുടരുന്നുവെന്ന് സിപിഎം റിപ്പോര്‍ട്ട്</i> എന്നത്രേ സുജിത് നായരുടെ നിരീക്ഷണം. ഈ ഡയലോഗിന്റെ അര്‍ത്ഥമെന്തെന്ന് ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറി പി ടി ചാക്കോയ്ക്കെങ്കിലും അറിയാമോ ആവോ?<br />
<br />
അങ്ങനെ പ്രത്യേകിച്ച് അര്‍ത്ഥമൊന്നും പറയാനില്ലെങ്കിലും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വ്യക്തമായ ഒരു സൂചന സുജിത് നായര്‍ നല്‍കുന്നുണ്ട്. സിപിഎമ്മില്‍ നിങ്ങള്‍ ന്യൂനപക്ഷമാണ്. ഭൂരിപക്ഷവും ചേക്കേറിയിരിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ കൂടാരത്തിലാണ് . അതുകൊണ്ട്, അങ്ങോട്ടേയ്ക്കു പോവുക.<br />
<br />
പ്രചാരവേലയില്‍ ബാന്‍ഡ് വാഗണ്‍ ഇഫക്ട് എന്നൊരിനമുണ്ട്. അതിന്റെ ലക്ഷ്യങ്ങളിലൊന്ന് വിക്കി ഇങ്ങനെ നിര്‍വചിക്കുന്നു - <br />
<blockquote class="tr_bq">
This technique reinforces people's natural desire to be on the winning side. This technique is used to convince the audience that a program is an expression of an irresistible mass movement and that it is in their best interest to join.</blockquote>
<br />
ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി സൂക്ഷ്മമായി ആസൂത്രണം ചെയ്യപ്പെട്ട പ്രൊപ്പഗാന്‍ഡയാണ് വി വി ബിനുവിന്റെ ജൂലൈ 10ന്റെയും സുജിത് നായരുടെ ജൂലൈ 11, 13 തീയതികളിലെയും വാര്‍ത്തകള്‍. "<i style="background-color: yellow;">ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്നതാണ് ഈ കണക്ക്"</i>, "<span style="background-color: yellow;"><i>തുടർച്ചയായ തോൽവികളിലൂടെ കേരളത്തിൽ യുഡിഎഫിനൊപ്പം നിൽക്കാൻ പ്രാപ്തിയില്ലാത്ത മുന്നണിയായി എൽഡിഎഫ് ദുർബലപ്പെടുന്നു എന്ന തോന്നലാണു ശക്തമായി വരുന്നത്"</i></span> തുടങ്ങിയ നിരീക്ഷണങ്ങള്‍ വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നതും.<br />
<br />
വാര്‍ത്താ വിശകലനങ്ങള്‍ എന്ന പേരില്‍ സുജിത് നായര്‍ എഴുതിക്കൂട്ടുന്ന അസംബന്ധങ്ങള്‍, അദ്ദേഹത്തിന്റെ വീക്ഷണവൈകല്യത്തിന്റെയോ പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചുളള അറിവില്ലായ്മയുടെയോ ലക്ഷണമല്ല. ഇങ്ങനെയൊക്കെ ചെയ്യാനാണ് അദ്ദേഹത്തിന് മനോരമ ശമ്പളം നല്‍കുന്നത്. കിട്ടുന്ന കൂലിയ്ക്കുളള ജോലി വെടിപ്പായി ചെയ്യാനുളള ആഗ്രഹം അദ്ദേഹത്തിനുണ്ട്. പക്ഷേ, മുന്‍ഗാമികളെ അപേക്ഷിച്ച് പ്രാപ്തിക്കുറവുണ്ടെന്നു മാത്രം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഗീര്‍വാണങ്ങള്‍ അസംബന്ധങ്ങളെന്ന് മറ്റുളളവര്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നത്.<br />
<br />
<i style="background-color: yellow;">അപ്പോൾ ഞാൻ എന്റെ ജോലി തുടരട്ടെ </i>എന്നാണ് സുജിത് നായരുടെ വിശദീകരണത്തിന്റെ വിരാമവാക്യം. "ഇമ്മാതിരി ഉച്ചക്കിറുക്കുകളുമായി ഇനിയും ഇതുവഴി വരൂ" എന്നു മാത്രം നമുക്ക് അദ്ദേഹത്തോടു മറുപടി പറയാം.പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com1tag:blogger.com,1999:blog-292802951033842212.post-18229025342932829762015-07-21T21:39:00.001+05:302015-07-21T21:39:37.094+05:30സുജിത് നായരുടെ പുല്ലാങ്കുഴല്‍ ജേണലിസം അഥവാ അനുപമാ വെങ്കിടേഷിനോട് അഞ്ചാറു ചോദ്യങ്ങള്‍<div style="text-align: center;">
ഭാഗം ഒന്ന്</div>
<div style="text-align: center;">
<b>ഒരു പൊങ്കാലയും ബഹുമുഖ പ്രതിഭയും<br /></b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvzxo3fT9Td3oZMmSLOv7EW91wcSY9_YChYG_qtdrSaeFgpLJliL8n7hrYAEx7YiNjXaLXgQCoSZ5EsqWCVAia7FYJmlglzSQeMWxaGlc9Fqbgm0DM23UnJ1YNd8fUHZpETOzXDypEWVg/s1600/sujith-nair.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvzxo3fT9Td3oZMmSLOv7EW91wcSY9_YChYG_qtdrSaeFgpLJliL8n7hrYAEx7YiNjXaLXgQCoSZ5EsqWCVAia7FYJmlglzSQeMWxaGlc9Fqbgm0DM23UnJ1YNd8fUHZpETOzXDypEWVg/s200/sujith-nair.JPG" width="178" /></a></div>
മലയാള മാധ്യമലോകത്തെ ബഹുമുഖ പ്രതിഭയായ മനോരമയിലെ സുജിത് നായരെ സിപിഎമ്മിന്റെ സൈബര്‍ ചാവേറുകള്‍ നീചമായി ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങള്‍ നിലയ്ക്കുന്നില്ല. പ്രശസ്തരും അപ്രശസ്തരുമായ അനേകം പേര് നാനാകോണുകളില്‍ അദ്ദേഹത്തിന് പിന്തുണ പിഴിഞ്ഞുവെച്ചു. സിപിഎമ്മുകാരുടെ വിവരമില്ലായ്മയെക്കുറിച്ച് കണ്ണീരില്‍ കുതിര്‍ന്ന നെടുങ്കന്‍ ദീര്‍ഘനിശ്വാസങ്ങള്‍ കാണ്ഡം കാണ്ഡമായി പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. സിപിഎമ്മുകാര്‍ മാന്യമായി പ്രതികരിക്കണം, വാര്‍ത്ത തെറ്റാണെങ്കില്‍ വസ്തുത നിരത്തി സമര്‍ത്ഥിക്കണം എന്നിങ്ങനെയുളള ഉപദേശങ്ങളും അണമുറിയാതെ പെയ്യുകയാണ്. <br /><br />
സുജിത് നായര്‍ക്ക് പിന്തുണ നല്കിയവരില് ഇതര മാധ്യമങ്ങളില്‍ പണിയെടുക്കുന്ന സഹപ്രവര്‍ത്തകരുണ്ട്. നാനാമേഖലകളില്‍ ഹൈമാസ്റ്റ് ലൈറ്റുകളായി കത്തിജ്വലിക്കുന്ന ആക്ടിവിസ്റ്റുകളുണ്ട്. സാമൂഹ്യപ്രവര്‍ത്തകരുണ്ട്. എന്തിനേറെ ജനശക്തി ശക്തിധരന് വരെയുണ്ട്. അവരൊറ്റക്കെട്ടായാല് സിപിഎം ബാക്കിയുണ്ടാവില്ലെന്ന് എത്രയോ അനുഭവങ്ങളില്‍ നാം പഠിച്ചിട്ടുളളതാണ്.<br /> <br />
ചാവേറുകള്‍ ഏതാണ്ട് ഒതുങ്ങുകയും പിന്തുണപ്പെരുമഴ തോരാതെ പെയ്യുകയും ചെയ്തതോടെ സുജിത് നായരുടെ മനസും ഒന്നു തണുത്തിട്ടുണ്ട്. ആ സാഹചര്യത്തില്‍ ഒരു വസ്തുനിഷ്ഠ പരിശോധന അനിവാര്യമാണ്. അതിനു മുമ്പ് ചില പ്രതികരണങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം.<br /><br />
<a href="https://www.facebook.com/sujithnairjournalist/posts/895156887216415">റിപ്പോര്‍ട്ടര്‍ ചാനലിലെ ചാനലിലെ സീനിയര്‍ എഡിറ്റര്‍ അനുപമ വെങ്കിടേഷ് ഇങ്ങനെ പറഞ്ഞു</a> - <br />
<blockquote class="tr_bq">
<i>ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ കാമ്പ് മനസിലാക്കി രാഷ്ട്രീയമായി സംവാദത്തിലേ൪പ്പെടാനുള്ള അറിവോ, ധൈര്യമോ, അടിസ്ഥാനപരമായി ഡിഗ്നിറ്റിയോ ഇല്ലാതാകുന്ന നേരത്താണ് അങ്ങാടിയിൽ തോറ്റതിന് മറ്റാരുടേയോ നെഞ്ചത്ത് കയറിക്കളയാമെന്ന് തീരുമാനിക്കുന്നത്.</i></blockquote>
<br />
<a href="https://www.facebook.com/AdarshVK.1979/posts/10206558515138077">വി കെ ആദര്‍ശ്</a><br />
<blockquote class="tr_bq">
<i>മാധ്യമപ്രവർത്തകർ എഴുതുന്നത് അവർക്ക് കിട്ടിയ വിവരങ്ങളുടേയും ബോദ്ധ്യത്തിന്റെയും ഉത്തമവിശ്വാസത്തിലാണു, അതിനോട് യോജിക്കാം വിയോജിക്കാം. വസ്തുതകൾ വച്ച് തന്നെ എതിരിടാം വേണമെങ്കിൽ പിണങ്ങുകയും ആകാം. </i></blockquote>
<br />
<a href="https://www.facebook.com/tcrajeshin/posts/10204598345734692">ടിസി രാജേഷ്</a><br />
<blockquote class="tr_bq">
<i> മലയാള മനോരമ എന്ന പത്രത്തില്‍ നിന്ന് ദേശാഭിമാനിയുടെ നിലപാട് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. രാഷ്ട്രീയനിലപാടില്‍ മനോരമ ഒരു തിരുത്തല്‍ വരുത്തുമെന്ന് പ്രതീക്ഷിക്കാനുമാകില്ല. ആ പത്രത്തില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ലേഖകനാണ് സുജിത്. അതിനപ്പുറം സുജിത് ഒരു നല്ല വ്യക്തിയാണെന്ന കാര്യം നാം മറക്കുന്നു. സുജിത് എഴുതിയ ഒരു വാര്‍ത്തയുടെ പേരില്അദ്ദേഹത്തിന്റെ ഫെയ്സ് ബുക് പേജില്‍ നടന്നുവരുന്ന അസഭ്യവര്‍ഷത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. സംഘികളേയും സുഡാപ്പികളേയും യൂത്തന്മാരേയുംപോലെ തരംതാഴുന്ന കമ്യൂണിസ്റ്റുകളെയാണ് ആ പേജില്‍ കാണേണ്ടിവരുന്നതെന്നതില് എനിക്ക് അതിയായ ഖേദമുണ്ട്. ഇതിനപ്പുറമൊന്നും തങ്ങളില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നാണോ ഈ സഖാക്കള്‍ വിളിച്ചുപറയുന്നത്?</i></blockquote>
<br />
മലയാള മനോരമയെന്ന വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ തേടി അവസാനം സ്വയം അങ്ങനെയേതാണ്ടായി വളര്‍ന്ന <a href="https://www.facebook.com/sakthidharan.gangadharan.1/posts/848148245274028">ജി. ശക്തിധരന്</a> - <br />
<blockquote class="tr_bq">
<i>ഏതോ രഹസ്യ കേന്ദ്രത്തില്‍ ആലോചിച്ചു ആസൂത്രണം ചെയ്തു പ്രതികരിപ്പിച്ചതാണെന്ന് ഇവ കാണുമ്പോള്‍ തോന്നിപ്പോകുന്നു. സി പി എമ്മിന്റെ സംസ്ഥാന നേതാക്കള്‍ നേരിട്ട് ഇടപെട്ടു പരിഹരിക്കേണ്ട വിഷയമായി നവമാധ്യമങ്ങളിലെ ഈ വിപത്ത് വളര്‍ന്നിരിക്കുകയാണ്. അപക്വമതികളുടെ ഈ അസഭ്യഭ്രാന്ത് പാര്‍ടിയുടെ പ്രതിശ്ചായ കെടുത്തുകയേയുള്ളു. മികച്ച ഇടതുപക്ഷ നിരീക്ഷകനായ പത്രപ്രവര്‍ത്തകനാണ് സുജിത് നായര്‍. അദ്ദേഹം എഴുതുന്ന വാര്‍ത്തകള്‍ മിക്കപ്പോഴും തിരുത്തേണ്ടിവരാറില്ല</i></blockquote>
<br />
ഏതോ രഹസ്യകേന്ദ്രത്തില്‍ ആലോചിച്ച് ആസൂത്രണം ചെയ്ത് പ്രതികരണവും വാര്‍ത്തയുമുല്‍പാദിപ്പിക്കുന്ന രസായനവിദ്യകള്‍ ജി. ശക്തിധരനോളം അറിയുന്നവര്‍ വേറെയില്ല. സുജിത് നായര്‍ എഴുതുന്ന വാര്‍ത്തകള്‍ മിക്കപ്പോഴും തിരുത്തേണ്ടി വരാറില്ല സാക്ഷ്യം കൂടിയായപ്പോള്‍ വൃത്തം പൂര്‍ണമായി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മികച്ച ഇടതുപക്ഷ നിരീക്ഷകനായ പത്രപ്രവര്‍ത്തകനാണ് സുജിത് നായര്‍. കണ്ണേ മടങ്ങുക എന്നല്ലാതെ എന്തു പറയാന്‍!<br />
<br />
<div style="text-align: center;">
ഭാഗം രണ്ട്</div>
<br />
<div style="text-align: center;">
<b>കാമ്പു വേണം... കാമ്പ്! ജസ്റ്റ് റിമെമ്പര്‍ ദാറ്റ്.. </b> </div>
<br />"ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ കാമ്പ് മനസിലാക്കി വേണം രാഷ്ട്രീയമായ സംവാദത്തിലേ൪പ്പെടേണ്ടത്" എന്നാണല്ലോ അനുപമാ വെങ്കിടേഷ് വാദിക്കുന്നത്. വാര്ത്തയെഴുതുന്നതിനോ സംപ്രേക്ഷണം ചെയ്യുന്നതിനോ ഇങ്ങനെയൊരു നിബന്ധനയുണ്ടോ എന്ന കാര്യം വ്യക്തമല്ല. എങ്കിലും പറയുന്നത് ലോകത്തിലെ ഏക 'സ്റ്റാന്‍ഡ് എലോണ്‍ ചാനലി'ന്റെ സീനിയര്‍ എഡിറ്ററാണ്. അതുകൊണ്ട് ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ കാമ്പ് ആദ്യം പരിശോധിക്കാം.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqahkWKXca-gZ-ltklV1GTsfuzj7P81375AlvVTZaxOmYc7gn3fGhofBriB_TNe29wEkLtghug3Amfaw1v_ShvwvQ1yh7ywWM7DU4hTIPjsYgfBC4aUvGL0mPusaiNXXSvm0NoPI3mUwk/s1600/s.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="258" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqahkWKXca-gZ-ltklV1GTsfuzj7P81375AlvVTZaxOmYc7gn3fGhofBriB_TNe29wEkLtghug3Amfaw1v_ShvwvQ1yh7ywWM7DU4hTIPjsYgfBC4aUvGL0mPusaiNXXSvm0NoPI3mUwk/s320/s.jpg" width="320" /></a></div>
<br />
<b><i>കാല്‍ലക്ഷം പേര് സിപിഎം വിട്ടു</i></b> എന്ന തലക്കെട്ടില്‍ 2015 ജൂലൈ 11ന് മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പ്രകോപനഹേതു. <span style="background-color: yellow;"><i>ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്നതാണ് ഈ കണക്ക്</i></span> എന്നൊരു വാചകം ആ വാര്‍ത്തയിലുണ്ട്. ആ വാചകമാണ് യഥാര്‍ത്ഥത്തില്‍ പ്രകോപനത്തിന്റെ പ്രഭവകേന്ദ്രം.<br />
വാര്‍ത്തയ്ക്കൊപ്പം ചേര്‍ത്തിരിക്കുന്ന പാര്‍ടി രേഖയില്‍ പാര്‍ടി അംഗങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ എന്ന തലക്കെട്ടിനു കീഴെ <b><i>കൊഴിഞ്ഞു പോയ പാര്‍ടി അംഗങ്ങള്‍ - 25095</i></b> എന്നൊരു ഇനമുണ്ട്. അത്രയും സത്യം.<br /><br />
ഇതില്‍ നിന്ന്<i style="background-color: yellow;"> "ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്നതാണ് ഈ കണക്ക്"</i> എന്ന നിരീക്ഷണത്തിലേയ്ക്ക് എങ്ങനെയാണ് എത്തുന്നത്? ആ നിരീക്ഷണം പരത്തിയെടുക്കുന്ന ചപ്പാത്തിപ്പലകയെപ്പറ്റി സീനിയര്‍ എഡിറ്റര്‍ക്ക് വല്ലതും അറിയാമോ? റിപ്പോര്‍ട്ടര്‍ ചാനലില്‍ ശമ്പളം മുടങ്ങി എന്നു പറഞ്ഞാല്‍ മഴവില്‍ മനോരമയാണ് ശമ്പളം തടഞ്ഞുവെയ്ക്കുന്നത് എന്ന അര്‍ത്ഥമുണ്ടോ, മാഡം?<br /><br />
<i>കൊഴിഞ്ഞു പോയ പാര്‍ടി അംഗങ്ങള്‍ - 25095</i> എന്ന വിവരത്തെ ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്ന കണക്കിലേയ്ക്ക് വ്യാഖ്യാനിച്ചു വലിച്ചുനീട്ടിയ ഭാവനയുടെ "കാമ്പ്" ഏതുപകരണം ഉപയോഗിച്ചാണ് അനുപമാ വെങ്കിടേഷ് അളന്നു തിട്ടപ്പെടുത്തുന്നത്? ഈ വാദം ശരിവെയ്ക്കുന്ന എന്തു വസ്തുതയാണ് സുജിത് നായരുടെ റിപ്പോര്‍ട്ടിലുളളത്? കൊഴിഞ്ഞുപോയി ബിജെപിയിലേയ്ക്ക് ചേക്കേറിയവരുടെ കണക്ക്, ബ്രാഞ്ചും ലോക്കലും ഏരിയയും ജില്ലയും സംസ്ഥാനവും തിരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഇല്ല. ഇല്ലേയില്ല!<br />
<br />
പലവിധ കാരണങ്ങളാല്‍ എല്ലാ രാഷ്ട്രീയപാര്ടികളിലും നിന്ന് നിലവിലുളള അംഗങ്ങളിലൊരു ഭാഗം വിട്ടുപോവുകയും പുതുതായി വേറെ കുറേപ്പേര് വന്നു ചേരുകയും ചെയ്യാറുണ്ട്. ഒരിക്കല്‍ വിട്ടുപോയവര്‍ തന്നെ തിരിച്ചെത്തുന്ന അനുഭവങ്ങളും വിരളമല്ല. സിപിഎമ്മിന്റെ കാര്യത്തിലാണെങ്കില്‍ ഇപ്പോള്‍ ഗൗരിയമ്മ പാലക്കാട് എം ആര് മുരളിയുടെ നേതൃത്വത്തില്‍ വിട്ടുപോയവരില്‍ നല്ലൊരു ഭാഗം സിപിഎമ്മില്‍ തിരികെയെത്തി. ഒഞ്ചിയത്ത് ആര്എംപിയിലേയ്ക്കു പോയ സുരേന്ദ്രന് മാഷ് ഇപ്പോള്‍ സിപിഎമ്മിലാണ്. ഇതൊന്നും വലിയ സംഭവങ്ങളാണെന്നല്ല. ഒരു രാഷ്ട്രീയപ്പാര്ടിയുടെ അംഗത്വവുമായി ബന്ധപ്പെട്ട് ഇത്തരം നാനാസംഭവങ്ങള്‍ നാട്ടില്‍ നടക്കാറുണ്ട്.<br /><br />
<div style="text-align: center;">
ഭാഗം മൂന്ന്.... </div>
<div style="text-align: center;">
<b>ഊതിയാലും ചാണ്ടി, ഉറിഞ്ചിയാലും ചാണ്ടി </b></div>
<br />വിഷയത്തിലേയ്ക്കു മടങ്ങി വരാം. മാധ്യമപ്രവർത്തകർ എഴുതുന്നത് അവർക്ക് കിട്ടിയ വിവരങ്ങളുടേയും ബോദ്ധ്യത്തിന്റെയും ഉത്തമവിശ്വാസത്തിലാണ് എന്നാണ് വി കെ ആദര്‍ശത്തിന്റെ നിഗമനം. ശരിയാണ്. 2014ല്‍ സിപിഎമ്മില്‍ നിന്ന് 25095 പേര് കൊഴിഞ്ഞു പോയിട്ടുണ്ട് എന്ന വിവരം രേഖപ്പെടുത്തിയ പാര്‍ടി രേഖ സുജിത് നായര്‍ക്ക് കിട്ടിയിട്ടുണ്ട്. ഈ വിവരത്തില്‍ നിന്ന് ഏതു വഴിക്കു ചിന്തിച്ചാലും ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്നതാണ് ഈ കണക്ക് എന്ന നിഗമനത്തിലെത്താനാവില്ല. സുജിത് നായര്‍ക്കെന്നല്ല, സുബോധത്തോടെ ചിന്തിക്കുന്ന ആര്‍ക്കും അങ്ങനെ ചിന്തിക്കാനാവില്ല. അപ്പോപ്പിന്നെ ഈ ബോധ്യം സുജിത് നായര്‍ക്കെങ്ങനെ ഉണ്ടായി? അതെങ്ങനെ മനോരമ പ്രസിദ്ധീകരിച്ചു?<br />
<br />
അവിടെയാണ് നാം ജി. ശക്തിധരന്റെ കുറിപ്പിലെ ധ്വനി തിരിച്ചറിയേണ്ടത്. ഏതോ രഹസ്യ കേന്ദ്രത്തില്‍ ആലോചിച്ചു ആസൂത്രണം ചെയ്തു പ്രതികരിപ്പിച്ചതാണെന്ന് ഇവ കാണുമ്പോള്‍ തോന്നിപ്പോകുന്നു എന്നാണല്ലോ അദ്ദേഹം എഴുതിയത്. ശരിയാണ്. ആലോചിച്ച് ആസൂത്രണം ചെയ്ത പ്രതികരണം തന്നെയാണ് സുജിത് നായരുടേത്. ആലോചന നടന്നത് പക്ഷേ, രഹസ്യകേന്ദ്രത്തിലൊന്നുമല്ല.<br /><br />
<span style="background-color: yellow;"><i>ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്നതാണ് ഈ കണക്ക് </i></span>എന്ന സുജിത് നായരുടെ വാചകം നമുക്കൊന്ന് ഇഴകീറി നോക്കാം. ഗീര്വാണത്തിന് രണ്ടു തട്ടുകളുണ്ട്. ഒന്ന് - ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്നൊരു പ്രചരണം നടക്കുന്നുണ്ട്. രണ്ട് - കണക്കുകള്‍ അതു ശരിവെയ്ക്കുന്നു.<br /><br />
ഒന്നാം ഭാഗം നോക്കുക. സിപിഎമ്മുകാര്‍ ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് ചേക്കേറുന്നു എന്ന് ആരോ പ്രചരിപ്പിക്കുന്നുണ്ട്. ആരാണ് അങ്ങനെയൊരു പ്രചരണം നടത്തുന്നത്? ആ ചോദ്യത്തിന്റെ ഉത്തരം വാര്ത്തയിലെവിടെയെങ്കിലുമുണ്ടോ? ഇല്ല. പക്ഷേ, നമുക്കറിയാം, അരുവിക്കര തിരഞ്ഞെടുപ്പുകാലത്ത് ഉമ്മന്‍ചാണ്ടി അങ്ങനെയൊരു പ്രചരണം നടത്തിയിരുന്നു. സിപിഎം മൂന്നാം സ്ഥാനത്തു പോകുമെന്നാണ് ഉമ്മന്‍ചാണ്ടി തട്ടിവിട്ടത്. ആ പ്രസ്താവനയുടെ മറവില്‍ ന്യൂനപക്ഷ വോട്ടുകേന്ദ്രീകരണമാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യം വെച്ചത്. നരേന്ദ്രമോദിയും അമിത്ഷായും ഫാസിസത്തിന്റെ ഭീകരസത്വങ്ങളായി ഇരമ്പിയെത്തുന്ന കാലത്ത് ഇതാ ബിജെപി ജയിക്കാന്‍ പോകുന്നുവെന്നും സിപിഎമ്മുകാര്‍ കൂട്ടത്തോടെ ബിജെപിയാകുന്നു എന്നും പ്രചരിപ്പിക്കുന്നതിന്റെ ലക്ഷ്യം അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസിലാകും.<br /><br />
അവിടെയാണ് മാധ്യമപ്രവര്‍ത്തകന്റെ വേഷത്തില്‍ സുജിത് നായരുടെ പുല്ലാങ്കുഴലൂത്ത്. സംശയമുളളവര്‍ക്ക് 2015 ജൂലൈ ഒന്നിന്റെ മനോരമയെടുക്കാം. അരുവിക്കര തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ സുജിത് നായര്‍ വക വിശകലനം അന്നേ ദിവസം മനോരമ പ്രസിദ്ധീകരിച്ചിട്ടിട്ടുണ്ട്. <b><i>മുങ്ങിത്താണ് എല്‍ഡിഎഫ് </i></b>എന്നു തലക്കെട്ട്.<br />
അതിലിങ്ങനെയൊരു വാചകമുണ്ട്. - <span style="background-color: yellow;"><i>തുടർച്ചയായ തോൽവികളിലൂടെ കേരളത്തിൽ യുഡിഎഫിനൊപ്പം നിൽക്കാൻ പ്രാപ്തിയില്ലാത്ത മുന്നണിയായി എൽഡിഎഫ് ദുർബലപ്പെടുന്നു എന്ന തോന്നലാണു ശക്തമായി വരുന്നത്.<br /></i></span><br />
ആരുടെ തോന്നല്‍? ഇങ്ങനെയൊരു തോന്നല്‍ കേരളത്തില്‍ പ്രചരിക്കണമെന്ന് ആരാണ് കണ്ണടച്ചു കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നത്? സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ മനസില്‍ ഇങ്ങനെയൊരു തോന്നലുണ്ടാകണമെന്ന് ചാണ്ടിയ്ക്ക് പെരുത്ത ആഗ്രഹമുണ്ട്. ഉമ്മന്‍ചാണ്ടി വിത്തുപാകിയ നുണ പ്രചരണത്തിന് കാറ്റുപിടിപ്പിക്കാന്‍ ഏതോ സിപിഎമ്മുകാരില്‍ നിന്ന് ചോര്‍ത്തിക്കിട്ടിയ ഒരു രേഖയിലെ പരാമര്‍ശം ആയുധമാക്കുകയായിരുന്നു സുജിത് നായര്‍.<br /><br />
ഉമ്മന്‍ചാണ്ടിയുടെ കുടിലബുദ്ധിയ്ക്കുളള കൂട്ടിക്കൊടുപ്പാണ് സുജിത്ത് നായരുടെ വിശകലനങ്ങളെന്ന് തിരിച്ചറിയാനുളള പഠിപ്പുപോലും തികയാതെയാണോ അനുപമാ വെങ്കിടേഷ്, സ്റ്റാന്‍ഡ് എലോണ്‍ ചാനലിന്റെ സീനിയര്‍ എഡിറ്റര്‍ പദം അലങ്കരിക്കുന്നത്?<br /><br />
<div style="text-align: center;">
ഭാഗം നാല്</div>
<div style="text-align: center;">
<b>വാദവിരുതിന്റെ വാദ്യവിസ്മയം</b></div>
<br />വിഷയം നമുക്ക് ചര്‍ച്ച ചെയ്യാം, അനുപമാ വെങ്കിടേഷ്! ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ കാമ്പ് മനസിലാക്കി തന്നെ. "രാഷ്ട്രീയ സംവാദത്തിലേ൪പ്പെടാനുള്ള അറിവും ധൈര്യവും അടിസ്ഥാനപരമായ ഡിഗ്നിറ്റിയുമൊക്കെ ഉളളവര്‍ക്ക്" തണ്ടെല്ലിനു ബലമുണ്ടോ, ഈ ചോദ്യങ്ങളെ നേരിടാന്‍? <br /><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_x2fNnHwRvKDtkdoKvzWvrnfx_rhRVBpCvRGkRzKoPf9BdiYzUsjvEGNR7kQ_0GP_VhULdpkIKbZoe8Cths1yJPIUAKJrIrOKmW6JXGjNBb36vvoPvQ4UkZBkfGEVjJDBj7X9j9jP5Is/s1600/manorama-sujith-nair+%25281%2529.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="169" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_x2fNnHwRvKDtkdoKvzWvrnfx_rhRVBpCvRGkRzKoPf9BdiYzUsjvEGNR7kQ_0GP_VhULdpkIKbZoe8Cths1yJPIUAKJrIrOKmW6JXGjNBb36vvoPvQ4UkZBkfGEVjJDBj7X9j9jP5Is/s200/manorama-sujith-nair+%25281%2529.JPG" width="200" /></a>"തുടര്‍ച്ചയായ" എല്‍ഡിഎഫിന്റെ തോല്‍വികളാണല്ലോ സുജിത് നായരെ മേല്‍പ്പറഞ്ഞവിധം തോന്നിപ്പിക്കുന്നത്. ഏതു തോല്‍വികള്‍? യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നില്ലേ പിറവം, അരുവിക്കര മണ്ഡലങ്ങള്‍? ആ സീറ്റുകള്‍ യുഡിഎഫ് നിലനിര്ത്തിയെന്നല്ലേയുളളൂ? ആ വസ്തുതയെ എങ്ങനെ വലിച്ചു നീട്ടിയാലാണ്, <span style="background-color: yellow;"><i>കേരളത്തിൽ യുഡിഎഫിനൊപ്പം നിൽക്കാൻ പ്രാപ്തിയില്ലാത്ത മുന്നണിയായി എൽഡിഎഫ് ദുർബലപ്പെടുന്നു</i></span> എന്ന തോന്നലിലേയ്ക്ക് എത്തിച്ചേരുന്നത്?<br /><br />
പാര്‍ലമെന്റു തിരഞ്ഞെടുപ്പിലാണെങ്കില്‍, 2009ല്‍ നാലു സീറ്റു നേടിയ സ്ഥാനത്ത് 2014ല്‍ എട്ടു സീറ്റു ലഭിച്ചു. 2009നെ അപേക്ഷിച്ച് നാലു സീറ്റുകള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. അങ്ങനെയല്ലേ സംഭവിച്ചത്, അനുപമാ വെങ്കിടേഷ്? "യുഡിഎഫിനൊപ്പം നിൽക്കാൻ" പ്രാപ്തിയില്ലാത്തതുകൊണ്ടാണോ നാലു സീറ്റുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തുകയും നാലു സീറ്റുകള്‍ അവരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തത്? <br /><br />
ഈ ചോദ്യങ്ങളൊന്നും നേര്‍ക്കുനേരെ നേരിടാനുളള എല്ലുറപ്പ് സുജിത് നായര്‍ക്കില്ല. അദ്ദേഹത്തില്‍ അര്‍പ്പിതമായിരിക്കുന്ന കര്‍ത്തവ്യത്തെക്കുറിച്ച് ഈ ബ്ലോഗില്‍ ഇതിനു മുമ്പും തെളിവു സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാടു മുഴുവന്‍ യുഡിഎഫിനെ നോക്കി നാറുന്നേ എന്ന് ആര്‍ത്തുവിളിക്കുമ്പോഴും ഉമ്മന്‍ചാണ്ടിയുടെയും സംഘത്തിന്റെയും ദേഹത്തുനിന്ന് അത്തറിന്റെ സുഗന്ധമാണ് ഒഴുകുന്നത് എന്ന് ഒരുളുപ്പുമില്ലാതെ വ്യാഖ്യാനിച്ച മഹാപ്രതിഭയാണ് സുജിത് നായര്‍.<br /><br />
സിപിഎമ്മിനെക്കുറിച്ചുളള സുജിത് നായരുടെ വിലയിരുത്തലുകള്‍ മുക്കാലേ മുണ്ടാണിയും തരംതാണ രാഷ്ട്രീയ അസംബന്ധങ്ങളും കറതീര്‍ന്ന അപവാദപ്രചരണവുമാകുമ്പോള് യുഡിഎഫിനും ഉമ്മന്‍ചാണ്ടിയ്ക്കും വേണ്ടി ആ തൂലികയില്‍ നിന്ന് നിര്‍ബാധം വാഴ്ത്തുമൊഴികളൊഴുകും. സിപിഎമ്മിനെക്കുറിച്ചുളള വിശകലനങ്ങള്‍ പലപ്പോഴും വ്യക്തിഹത്യയുടെ അതിരുകള്‍ ഭേദിക്കാറുണ്ട്. അതില്‍ വക്രീകരണവും തമസ്കരണവുമുണ്ട്. നട്ടാല്‍കുരുക്കാത്ത നുണയും വൃത്തികെട്ട വിദ്വേഷവുമുണ്ട്. പക്ഷേ, കോണ്‍ഗ്രസിനെക്കുറിച്ചും ഉമ്മന്ചാണ്ടിയെക്കുറിച്ചുമൊക്കെയാകുമ്പോള്, ആരാധനയുടെ മഴവില്ലു കുലച്ച്, പ്രശംസയുടെ പൂവമ്പു തൊടുത്ത് സുജിത് നായരുടെ ഒരു വരവുണ്ട്. <br />
<br />
സംശയം തീര്‍ക്കാനിതാ ഒരു സാംപിള്‍ എപ്പിസോഡ്. അഞ്ചാംമന്ത്രി വിവാദം കത്തിക്കാളിയ കാലത്ത്, മന്ത്രിമാരുടെ വകുപ്പുമാറ്റവും കോണ്‍ഗ്രസിനുളളിലെ തര്‍ക്കങ്ങളും വിവാദങ്ങളും കൊടുമ്പിരിക്കൊണ്ട കാലത്ത് മനോരമയുടെ എഡിറ്റ് പേജില്‍ സുജിത് നായര്‍ ഒരു കാച്ചുകാച്ചി. <b><i>മുഖ്യമന്ത്രിയുടെ ഒറ്റമൂലി, ലേപനം കിട്ടിയ ആശ്വാസത്തില്‍ യുഡിഎഫ്</i></b> എന്ന തലക്കെട്ടിലായിരുന്നു വാദ്യവാദനം.<br /><br />
റൗഫും കുഞ്ഞാലിക്കുട്ടിയും തമ്മിലുളള അങ്കത്തില്‍ സൂചനകളും വെളിപ്പെടുത്തലുകളുമായി യുഡിഎഫിനു വേണ്ടി രംഗത്തിറങ്ങിയതും മറ്റൊരാളായിരുന്നില്ല. <i style="background-color: yellow;">റൗഫിന്റെ കൈകളില്‍ വിവാദരേഖകളുണ്ടെന്നറിഞ്ഞ സിപിഎമ്മിലെ ഒരുവിഭാഗവും ലീഗില്‍ നിന്നും വിട്ടുപോയ യുവനേതാവും ചേര്‍ന്നാണ് ഐസ്ക്രീം കേസ് വീണ്ടും കുത്തിപ്പൊക്കാനുളള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് എന്നാണ് സൂചന</i> എന്നെഴുതിയതും മറ്റാരുമായിരുന്നില്ല.<br />
അനുപമാ വെങ്കിടേഷ് ആഗ്രഹിക്കുന്നതുപോലെ ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ കാമ്പ് മനസിലാക്കി രാഷ്ട്രീയമായി സംവാദത്തിലേ൪പ്പെടാനുള്ള അറിവോ, ധൈര്യമോ, അടിസ്ഥാനപരമായി ഡിഗ്നിറ്റിയോ സുജിത് നായര്‍ക്കുണ്ടോ എന്നൊന്നു പരിശോധിക്കാം.<br /><br />
<div style="text-align: center;">
ഭാഗം അഞ്ച്</div>
<div style="text-align: center;">
<b>നട്ടുച്ചയ്ക്കു നത്തിനു കണ്ണു കാണാത്തത് സൂര്യന്റെ കുറ്റമാണോ?</b></div>
<br />
2015 ജൂണ്‍ 30ന് സുജിത് നായരുടെ ഫേസ് ബുക്ക് സ്റ്റാറ്റസ് ഇങ്ങനെ -<br />
<blockquote class="tr_bq">
<i>അമ്പരപ്പിക്കുന്ന വസ്തുത 2011 നേക്കാൾ 25,000 വോട്ടർമാരോളം കൂടുതൽ വോട്ടു ചെയ്തിട്ടും അന്ന് ആർ.എസ്.പിയുടെ അമ്പലത്തറ ശ്രീധരൻനായർ നേടിയ വോട്ടിനേക്കാൾ(46123) 197 വോട്ടു മാത്രമാണ് എം. വിജയകുമാറിന്( 46320) ലഭിച്ചത് എന്നതാണ്.അതിലും താഴെപ്പോയില്ല എന്ന് വേണമെങ്കിൽ ആശ്വസിക്കാം.<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4JB0VlXhizBLsqOqmTdlX-tBX79hzUcJGUc63zgUCRK0mIhtFGtvik7j7rHyBJ5vnWAeoBpF8LLlyA5b_zAazwFFX5nkTtE7ga9xnyuwK9HuO_6i0mkVIQ-ahkGHtYau11VcYGemGAFM/s1600/suji-rsp.png" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="166" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4JB0VlXhizBLsqOqmTdlX-tBX79hzUcJGUc63zgUCRK0mIhtFGtvik7j7rHyBJ5vnWAeoBpF8LLlyA5b_zAazwFFX5nkTtE7ga9xnyuwK9HuO_6i0mkVIQ-ahkGHtYau11VcYGemGAFM/s200/suji-rsp.png" width="200" /></a></div>
</i></blockquote>
2011ല്‍ അമ്പലത്തറ ശ്രീധരന് നായര്‍ നേടിയതിനെക്കാള്‍ 197 വോട്ടുകള്‍ മാത്രമാണ് 2015ല്‍ വിജയകുമാര്‍ അധികം നേടിയത് എന്ന വസ്തുതയ്ക്കു മീതെ അമ്പരപ്പു കോരിച്ചൊരിയാല് സുജിത് നായര്‍ക്ക് അവകാശമുണ്ട്. പക്ഷേ, 2011നെ അപേക്ഷിച്ച് 25000 വോട്ടുകള്‍ അധികം പോള്‍ ചെയ്തിട്ടും അന്ന് കാര്ത്തികേയന് ലഭിച്ചതിനെക്കാള്‍ 319 വോട്ടു കുറവാണ് ശബരീനാഥന് ലഭിച്ചത്. 2011ല്‍ പോള്‍ ചെയ്ത വോട്ടിന്റെ 48 ശതമാനം കാര്ത്തികേയന് നേടിയപ്പോള്‍ 2015ന് അദ്ദേഹത്തിന്റെ മകന്റെ വിഹിതം 39 ശതമാനമായി കുറഞ്ഞതിനെക്കുറിച്ച് ഒരമ്പരപ്പും സുജിത് നായര്‍ക്കു തോന്നാത്തതിനു കാരണമെന്തായിരിക്കാം?<br />
<br />
ആ ചോദ്യം ടി സി രാജേഷ് അവിടെത്തന്നെ ചോദിച്ചിട്ടുണ്ട്. രാജേഷിന്റെ ചോദ്യം ഇങ്ങനെയായിരുന്നു - <br />
<blockquote class="tr_bq">
<i>2011 നേക്കാള്‍ 26000ല്‍ പരം വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടും, അന്ന് എതിര്‍പക്ഷത്തായിരുന്ന ആര്.എസ്.പി ഇപ്പോള്‍ ഒപ്പം നിന്നിട്ടും ജി.കാര്ത്തികേയന് ലഭിച്ചതിനേക്കാള്‍ 340 വോട്ട് ശബരീനാഥിനവ് കുറഞ്ഞുവെന്നത് എന്തുകൊണ്ടാണ് അമ്പരിപ്പിക്കാത്തത്?</i></blockquote>
<br />
അതിന് സുജിത് നായരുടെ മറുപടി - <br />
<blockquote class="tr_bq">
<i>Rajesh paranjth seriyanu... Ldf nte kanakkanu njan adym nokkiyath... Thota munnani enna nilayil.., udf nte votum avide kuranjitund.,, but still they managed to win by 10000 votes n a triangular fight... </i></blockquote>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7nAvPkqpHmMtO0zi7IdOhHE6lR_rk0CnEVVUO46_BXOESZGmWX44-l2JZlsf6O48Jhl2m_GcNkVKKri5njxv3fK-eGfavtdZfb2smCOVlnpKOUjWiNCbkoSi6gwu119MVOJi_515hUCw/s1600/udf.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="120" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7nAvPkqpHmMtO0zi7IdOhHE6lR_rk0CnEVVUO46_BXOESZGmWX44-l2JZlsf6O48Jhl2m_GcNkVKKri5njxv3fK-eGfavtdZfb2smCOVlnpKOUjWiNCbkoSi6gwu119MVOJi_515hUCw/s200/udf.png" width="200" /></a></div>
യുഡിഎഫിന്റെ വോട്ടും കുറഞ്ഞിട്ടുണ്ട് എന്ന് സുജിത്തിന് സമ്മതിക്കേണ്ടി വന്നു. എപ്പോള്‍? 2015 ജൂണ്‍ 30ന് രാത്രി 12.27ന്. പക്ഷേ, പത്രത്തില്‍ അച്ചടിക്കുന്ന ലേഖനത്തില്‍ അങ്ങനെ സമ്മതിക്കാന്‍ പറ്റുമോ? തൊട്ടുപിറ്റേന്നാണ് <b><i>മുങ്ങിത്താണ് എല്‍ഡിഎഫ്</i></b> എന്ന തലക്കെട്ടില്‍ സുജിത്തിന്റെ വക അവലോകനം മനോരമയില്‍ പ്രത്യക്ഷപ്പെട്ടത്. അതിലാണ് <span style="background-color: yellow;"><i>കേരളത്തിൽ യുഡിഎഫിനൊപ്പം നിൽക്കാൻ പ്രാപ്തിയില്ലാത്ത മുന്നണിയായി എൽഡിഎഫ് ദുർബലപ്പെടുന്നു</i></span> എന്ന അസംബന്ധം എഴുതിപ്പിടിപ്പിച്ചത്.<br />
2011ല്‍ 48 ശതമാനം വോട്ടു നേടി വിജയിച്ച യുഡിഎഫിന് 2015ല്‍ ജയിക്കുമ്പോള്‍ വെറും 39 ശതമാനം വോട്ടു മാത്രമേ കിട്ടിയിരുന്നുളളൂ എന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ഇടതുപക്ഷ നിരീക്ഷകനായ പത്രപ്രവര്ത്തകന് അറിഞ്ഞതേയില്ലത്രേ. തീരുന്നില്ല തമാശ..<br /><br />
അതേ സ്റ്റാറ്റസില്‍ ഐവി ജുനൈസിന്റെ വക ചോദ്യം - <i style="background-color: yellow;">അപ്പോ ആര്എസ്പിയ്ക്ക് കൃത്യമായ വോട്ടുകള്‍ ഉണ്ടായിരുന്നോ? ( Appo RSP ykk krithyamaya votukal undayirunno?)</i><br />
<br />
സുജിത് നായരുടെ മറുപടി -<span style="background-color: yellow;"> Angane oru arthm ella.. They can claim..</span><br />
<br />
എന്തോന്ന് ക്ലെയിം? എല്‍ഡിഎഫില്‍ ആര്‍എസ്പി ഉണ്ടായിരുന്ന 2011ല്‍ കാര്ത്തികേയന് കിട്ടിയത് 56797വ വോട്ടുകള്‍. ആര്‍എസ്പി എല്‍ഡിഎഫില്‍ നിന്ന് ചേക്കേറി യുഡിഎഫില്‍ ചേര്‍ന്നപ്പോള്‍ യുഡിഎഫിന് കിട്ടിയത് 56448 വോട്ടുകള്‍. ഇതിന്റെ പേരില്‍ എന്തു ക്ലെയിമാണ് സുജിത് നായരേ ആര്‍എസ്പി ഉന്നയിക്കുന്നത്? വാലേത് തലയേത് എന്നറിഞ്ഞിട്ടു തന്നെയാണോ താങ്കള്‍ അതിഭയങ്കരമായ വിടല്സ് ഒക്കെ എഴുതിപ്പിടിപ്പിക്കുന്നത്?<br /><br />
എല്‍ഡിഎഫിന് 2011ലും 2015ലും കിട്ടിയ വോട്ടുകള്‍ താരതമ്യം ചെയ്ത് അമ്പരപ്പു പ്രസിദ്ധീകരിച്ച പത്രപ്രവര്ത്തനപ്രതിഭയ്ക്ക് യുഡിഎഫിന്റെ വോട്ടുകള്‍ അങ്ങനെ താരതമ്യം ചെയ്യണമെന്ന് തോന്നിയതേയില്ല. മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുന്നതു വരെ. ഇമ്മാതിരി ആളുകള്‍ എഴുതിക്കൂട്ടുന്ന അസംബന്ധങ്ങള്‍ ഒരു നല്ല എഡിറ്ററുടെ കൈയിലാണ് കിട്ടുന്നതെങ്കില്‍ സാധനം നുളളിക്കീറിക്കളഞ്ഞ്, കമ്പനിച്ചെലവില്‍ എഴുത്താളന് നെല്ലിക്കാത്തളം ഏര്‍പ്പാടാക്കും. പക്ഷേ, ഇത് മനോരമയാണ്. കണ്ടത്തില്‍ കുടുംബത്തിന്റെ ക്വട്ടേഷന്‍ ഗുണ്ടയാണ് എഴുത്താളന്. അതുകൊണ്ട് യുഡിഎഫിന് കിട്ടിയ വോട്ടൊന്നും താരതമ്യം ചെയ്യാനുളള ധൈര്യമൊന്നും അവിടെയാര്ക്കുമുണ്ടാവില്ല.<br /><br />
2015 ജൂലൈ ഒന്നിന്റെ മനോരമയില്‍ മറ്റൊരൈറ്റമുണ്ട്. <b><i>കാറ്റുപോയ വിവാദങ്ങള്‍, പുതിയ വിഷയങ്ങള്‍ തേടി പ്രതിപക്ഷം </i></b>എന്ന തലക്കെട്ടില്‍. അതില്‍ പത്രം ഇങ്ങനെ ആശ്വാസം കൊളളുന്നു - <br />
<blockquote class="tr_bq">
ഇനി സിപിഎമ്മിനും ഇടതുപക്ഷത്തിനും കേരളത്തിൽ വിഷയദാരിദ്ര്യത്തിന്റെ നാളുകൾ. അരുവിക്കരയിൽ അവർ ഉയർത്തിയ മുദ്രാവാക്യങ്ങളൊന്നും ഏശിയില്ല, പലതിന്റെയും കാറ്റു പോവുകയും ചെയ്തു. യുഡിഎഫിനു കരുത്തേകിയതാകട്ടെ വികസന മുദ്രാവാക്യങ്ങളും.</blockquote>
<br />
യുഡിഎഫിന് എന്തോന്ന് കരുത്തുണ്ടായെന്നാണ് സുജിത് നായരും സംഘവും വാദിക്കുന്നത്? 2011 മുതല്‍ 2015 വരെ ഉയര്‍ത്തിയ വികസന മുദ്രാവാക്യം കൊണ്ട്, അരുവിക്കര മണ്ഡലത്തില്‍ ഒരു വോട്ട് അധികം നേടാന്‍ ഉമ്മന്‍ചാണ്ടിയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞോ? അങ്ങനെ സംഭവിച്ചെങ്കില്‍ 25000 വോട്ട് അധികം പോള്‍ ചെയ്യപ്പെട്ടപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു കുറഞ്ഞ് 39 ശതമാനത്തിലേയ്ക്കു ചുരുങ്ങുമായിരുന്നില്ലല്ലോ. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിനെതിരെ കൊളളസംഘത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും ആക്ഷേപങ്ങളും അരുവിക്കരയില്‍ വോട്ടു ചെയ്ത 61 ശതമാനത്തിനും ബോധ്യമായിട്ടുണ്ട് എന്ന സത്യത്തിനു നേരെ സുജിത് നായര്‍ ഉടുമുണ്ടഴിച്ചു മറച്ചിട്ടെന്തു കാര്യം?<br /><br />
അപ്പോള്‍, സംഗതി വ്യക്തമാണ്. യുഡിഎഫും ഉമ്മന്‍ചാണ്ടിയും ലക്ഷ്യമിടുന്ന പൊതുബോധ സൃഷ്ടിയ്ക്കു വേണ്ടിയാണ് സുജിത് നായര്‍ പേനയുന്തുന്നത്. എഴുതുന്നത് നുണയും വിവരക്കേടും അസംബന്ധവും അല്‍പ്പത്തവും ആയാലും വേണ്ടില്ല, ചാണ്ടിയ്ക്കു വായിച്ചു സുഖിക്കാനുളള വകയുണ്ടാകണമെന്നേയുളളൂ. വിഷയം, അഞ്ചാം മന്ത്രി വിവാദമോ അരുവിക്കര തിരഞ്ഞെടുപ്പു ഫലമോ സിപിഎമ്മില്‍ നിന്നുളള കൊഴിഞ്ഞുപോക്കോ ആയിക്കോട്ടെ, സുജിത് നായരുടെ വിശകലനം ഒരു പുല്ലാങ്കുഴല്‍ വായനയായിരിക്കും. ഉമ്മന്‍ചാണ്ടിയ്ക്കു നല്ലതുപോലെ സുഖിക്കണം. അത്രേയുളളൂ.<br /><br />
<div style="text-align: center;">
ഭാഗം ആറ്</div>
<div style="text-align: center;">
<b>ഓര്‍മ്മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലയ്ക്കുമോ?</b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeXZUDWBkH0a7MG8g8PSwwoT5bnieBZuhyphenhyphenjJX-rIJyZuBq0A0f7-hlyr7kSxm1xSBBBjvO2gI8bBZooApMgQ9xLm1mYjt3DQ1ZbYqZnCs99lXVOyusoMRLuqiEnzAEkgv_lDW8fCeyCmU/s1600/sujith-amma.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="109" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeXZUDWBkH0a7MG8g8PSwwoT5bnieBZuhyphenhyphenjJX-rIJyZuBq0A0f7-hlyr7kSxm1xSBBBjvO2gI8bBZooApMgQ9xLm1mYjt3DQ1ZbYqZnCs99lXVOyusoMRLuqiEnzAEkgv_lDW8fCeyCmU/s200/sujith-amma.png" width="200" /></a></div>
<br />സിപിഎം അനുഭാവികളായ സൈബര്‍ ചാവേറുകളുടെ പ്രതികരണങ്ങളിലെ ഭാഷയും ശൈലിയും സുമനസുകളെ വേദനപ്പിച്ചിരിക്കുന്നു. അതെപ്പോഴും അങ്ങനെയാണ്. സിപിഎമ്മില്‍ നിന്ന് അരുതായ്കകളുണ്ടാകുന്നത് സുമനസുകള്‍ ഒരിക്കലും സഹിക്കുകയോ പൊറുക്കുകയോ ഇല്ല.<br />
<br />സുജിത് നായര്‍ തന്റെ ഫേസ് ബുക്ക് സ്റ്റാറ്റസില്‍ ഇങ്ങനെയെഴുതുന്നു - <br />
<blockquote class="tr_bq">
<i>പാമ്പാടിയിലെ വീട്ടിൽ ചുണ്ടിൽ നാമജപമില്ലാതെ കാണാറില്ലാത്ത അമ്മ ഇതൊക്കെ അറിഞ്ഞാൽ ഉണ്ടാകുന്ന ആന്തൽ ആകും അതിനു കാരണം. സ്വജീവിതം കൊണ്ട് അവരുണ്ടാക്കിയ ധാർമികശക്തിയുടെ ചൂട് മതി ശാപവചസുകളെ വെണ്ണീറാക്കാൻ!</i></blockquote>
<br />
സുജിത് നായരുടെ അമ്മയെയും ഭാര്യയെയുമൊക്കെ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്നാണ് പരാതി. സംഗതി മോശമാണ്. സുജിത് നായര്‍ എഴുതുന്ന വിവരക്കേടിന്റെ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും പഴി കേള്‍ക്കേണ്ടി വരുന്നത് ശരിയല്ല. സുജിത് നായരെത്തന്നെ വിമര്‍ശിക്കുമ്പോഴും പക്വതയും മാന്യതയും കൈവെടിയാനും പാടില്ല. സുമനസുകളോട് യോജിച്ചുകൊണ്ട് ചില ഓര്‍മ്മകള്‍ കൂടി പങ്കുവെയ്ക്കട്ടെ.<br /><br />
2008 ഫെബ്രുവരി 14നാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയന് മൂന്നാം തവണ തെരഞ്ഞെടുക്കപ്പെട്ടത്. തൊട്ടുപിറ്റേന്ന് മനോരമയുടെ എഡിറ്റ് പേജില്‍ അദ്ദേഹത്തെക്കുറിച്ചൊരു ലേഖനം പ്രത്യക്ഷപ്പെട്ടു. തലക്കെട്ട് - <b><i>വടക്കന്‍ചിട്ടയുടെ വീരകഥ</i></b>.<br />
<br />പ്രസ്തുത ലേഖനത്തിന്റെ രണ്ടാം ഖണ്ഡിക തുടങ്ങുന്നത് ഇങ്ങനെയാണ് - <i style="background-color: yellow;">"പിണറായി മുണ്ടയില്‍ കോരന്റെ ഭാര്യ കല്യാണി 14 പ്രസവിച്ചെങ്കിലും ജീവിച്ചത് മൂന്നു പേര്"</i>. സാധാരണ പത്രങ്ങളിലൊന്നും ഇങ്ങനെയൊരു വാക്യശൈലി കാണാനാവില്ല. " മലയാള മനോരമയുടെ ചീഫ് എഡിറ്റര്‍ കെ എം മാത്യുവിന്റെ ഭാര്യ അന്നമ്മയുടെ മൂത്ത പുത്രനാണ് മനോരമ എഡിറ്റര്‍ മാമ്മന്‍ മാത്യു" എന്നെഴുതിയാല്‍ എന്താണ് അര്‍ത്ഥം?<br /><br />
എത്ര അധമമായ ദുസൂചനയും പത്രത്തില്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ ഒരുമടിയുമുളള പത്രമല്ല മനോരമ. മേല്‍പ്പറഞ്ഞ വാചകമെഴുതിയ ലേഖകന്‍ തിരുവനന്തപുരം പ്രസ് ക്ലബിലെ അണ്ടര്‍ ഗ്രൗണ്ട് മദ്യശാലയിലെ സ്ഥിരം സന്ദര്‍ശകനാണ്. സദിരു കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ പ്രസ് ക്ലബ് റോഡിലെ ഇരുട്ടില്‍വെച്ച് അദ്ദേഹത്തെ കൂമ്പിടിച്ചു കലക്കാനോ അമ്മയ്ക്കോ അച്ഛനോ പറഞ്ഞ് അരിശം തീര്‍ക്കാനോ ഒരു ഡിവൈഎഫ്ഐക്കാരന് നിഷ്പ്രയാസം സാധിക്കും. പക്ഷേ ആ വഴി ആരും സ്വീകരിച്ചിട്ടില്ല.<br /><br />
പത്രപ്രവര്ത്തകന്, രാഷ്ട്രീയചിന്തകന്‍, ഗ്രന്ഥകാരന്, രാഷ്ട്രീയപ്രവര്ത്തകന് എന്നീ നിലകളില്‍ സര്‍വരാലും ആദരിക്കുന്ന വ്യക്തിത്വമായിരുന്നു പി ഗോവിന്ദപ്പിളളയുടേത്. മാന്യമായ ശൈലിയ്ക്കും മാന്യമായ ഇടപെടലിനും പേരുകേട്ട വ്യക്തിത്വം. ഒരിക്കല്‍ മനോരമയെ രാഷ്ട്രീയമായി വിമര്‍ശിച്ചതിന്റെ പേരില്‍ അന്നത്തെ ആസ്ഥാന തമാശക്കാരന്‍ പാര്ത്ഥന് (പി. അരവിന്ദാക്ഷന് എന്ന റെസിഡന്റ് എഡിറ്റര്‍) ഗോവിന്ദപ്പിളളയ്ക്കു ചാര്‍ത്തിക്കൊടുത്ത വിശേഷണം, <span style="background-color: yellow;"><i>"പികെവിയുടെ സ്ഥിരം അളിയന്"</i></span> എന്നായിരുന്നു. <br /><br />കുട്ടിക്കാലം മുതല്‍ കുടുംബത്ത് താല്‍ക്കാലിക അളിയന്മാരെ യഥേഷ്ടം പരിചയിച്ച അരവിന്ദാക്ഷന് സ്ഥിരം അളിയന് എന്ന പദവി ഒരു തെറിപ്പദമായിരുന്നു. പെങ്ങന്മാര് ആവോളം ഉണ്ടായിട്ടും പേരിനൊരു സ്ഥിരം അളിയന് പോലുമില്ലാത്തവരുടെ വിഷമവും നാം മനസിലാക്കണം. ഈ അധിക്ഷേപം ഒരുളുപ്പുമില്ലാതെ എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച പത്രമാണ് മനോരമ.<br /><br />
ഒരിക്കല്‍ മനോരമയ്ക്ക് അഹിതമായി എന്തോ പറഞ്ഞ ചെമ്മനം ചാക്കോയെ <i style="background-color: yellow;">"അയ്മനം ചീക്കു"</i> എന്നധിക്ഷേപിച്ചാണ് അന്നത്തെ ആസ്ഥാന ഹാസ്യപ്രതിഭ ശ്രീലന് (കെ എം ചുമ്മാര്‍) അരിശം തീര്‍ത്തത്. പി ജെ കുര്യനെതിരെ പരാതികൊടുത്തപ്പോള്‍ സൂര്യനെല്ലിയിലെ പെണ്‍കുട്ടി മനോരമയ്ക്ക് "സൂര്യനെല്ലിക്കാരി"യായി.<br /><br />
ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ദിവസത്തെ പത്രം നോക്കുക. 'വിമതന്' എന്ന പേരില്‍ എഡിറ്റ് പേജില്‍ അസഹ്യതാണ്ഡവം നടത്തുന്ന വിടുവായന് പിസി ജോര്‍ജിന് ചാര്‍ത്തിക്കൊടുത്ത ഇരട്ടപ്പേര് കണ്ടില്ലേ - മൂക്കന്. <br /><br />ഇഷ്ടമില്ലാത്തവര്‍ക്ക് ഇടംപേരു ചാര്‍ത്തിയും ഇരട്ടപ്പേരു വിളിച്ചും വിമര്‍ശം ചൊരിയുന്ന ഈ മാധ്യമപ്രവര്‍ത്തന ശൈലിയെ എന്തു പേരിട്ടു വിളിക്കണം?<br />
ലാവലിന്‍, ജനകീയാസൂത്രണ വിവാദങ്ങളില്‍ മനോരമ നടത്തിയ നുണപ്രചരണത്തെ തെളിവുസഹിതം തുറന്നുകാണിച്ച വ്യാജസമ്മതിയുടെ നിര്‍മ്മിതി എന്ന പുസ്തകമെഴുതിയ തോമസ് ഐസക്കിനോടുളള രോഷം മനോരമ പരിഹസിച്ചു തീര്‍ത്തത് ഇങ്ങനെയായിരുന്നു - <br />
<blockquote class="tr_bq">
<i>കഷണ്ടി, കുമ്പ, ചെവിയില്‍ രോമം, പുറത്തു വെടിക്കല, എന്നിവ പുരുഷലക്ഷണമാണെന്നു കരുതിയ കാലമുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക വിദഗ്ധന്മാരുടെ ലക്ഷണങ്ങള്‍ അന്നുമിന്നും ഒന്നു തന്നെയാണ്. കഷണ്ടിയിലേയ്ക്ക് നുഴഞ്ഞു കയറുന്ന വിശാലമായ നെറ്റി, ആഗോളതാപനത്തെ ചെറുക്കാന്‍ ശേഷിയുളള ഉപ്പ്, കുരുമുളക് താടി, നെടുവരിയന്‍ പുലിമാര്‍ക്ക് ജൂബ, ആളൊഴിഞ്ഞ അമ്പലപ്പറമ്പിലെ ബലൂണ്‍ കച്ചവടക്കാരനെപ്പോലെ അനന്തതയില്‍ വിലയം പ്രാപിക്കുന്ന നോട്ടം... മിനിമം ഇത്രയുമുണ്ടെങ്കില്‍ ആര്‍ക്കും സാമ്പത്തിക വിദഗ്ധനാകാം. എന്നുവെച്ച് ലക്ഷണങ്ങള്‍ തിരഞ്ഞവര്‍ കേരളത്തില്‍ കാശിന് പതിനാറാണെന്ന് കരുതരുത്. ലക്ഷം മാനുഷന് കൂടുകില്‍ അതില്‍ ഐസക് മന്ത്രിയെപ്പോലെ ലക്ഷണമൊത്തെ ഒന്നോ രണ്ടോ പേരേയുണ്ടാകൂ. ( മനോരമ എഡിറ്റ് പേജ് - വിമതന്, മാര്‍ച്ച് 28, 2010).</i></blockquote>
<br />
അനുപമാ വെങ്കിടേഷേ, സീനിയര്‍ എഡിറ്ററേ! ഇതെന്ത് പത്രപ്രവര്‍ത്തനമാണ്? "ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ കാമ്പ് മനസിലാക്കി രാഷ്ട്രീയമായി സംവാദത്തിലേ൪പ്പെടാനുള്ള അറിവിന്റെയും ധൈര്യത്തിന്റെയും അടിസ്ഥാനപരമായ ഡിഗ്നിറ്റി"യുടെയുമൊക്കെ സംസാരിക്കുന്ന തെളിവുകളാണ് മുകളിലെഴുതിയത്. വിമര്‍ശനത്തിനു മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍, ഇരട്ടപ്പേരിടും, ജൂബയെയും കഷണ്ടിയെയും തോണ്ടി പരിഹാസം ചമയ്ക്കും (ആരു ചിരിക്കുമോ ആവോ), മൂക്കനെന്നും സ്ഥിരം അളിയനെന്നും അധിക്ഷേപിച്ച് ആത്മനിര്‍വൃതി അഭിനയിക്കും.<br /><br />
ഇതൊക്കെ ചെയ്യുന്നവര്‍ എപ്പോഴെങ്കിലുമൊക്കെ കണക്കു പറയേണ്ടി വരും. ഉമ്മന്കോണ്ഗ്രസുകാര് ആഗ്രഹിക്കുന്ന വൃത്തികേടുകള്‍ എഴുതിക്കൊടുക്കാന്‍ ഒരുളുപ്പുമില്ലാത്ത അസംഖ്യം ലേഖകരെ മനോരമ ചെല്ലും ചെലവും കൊടുത്ത് പോറ്റി വളര്‍ത്തുന്നുമുണ്ട്.<br /><br />
സുജിത് നായര്‍ അവരിലൊരാളാണ്. അദ്ദേഹം പത്രപ്രവര്‍ത്തകനല്ല. പൈംപിക പ്രവര്‍ത്തകനാണ്. ക്ലാസ് വണ്‍ പുല്ലാങ്കുഴല്‍ വിദഗ്ധന്‍. വിശകലനമെന്ന പേരില്‍ എഴുതിത്തളളുന്നത് ഒന്നാന്തരം കൂട്ടിക്കൊടുപ്പു യുക്തികളാണ്. അങ്ങനെയൊരാള്‍ ജീവിതത്തില്‍ ഇങ്ങനെ ചില സന്ദര്‍ഭങ്ങളും അഭിമുഖീകരിക്കേണ്ടി വരും. അതൊരു കാവ്യനീതിയാണ്. കാരണം ഈ ചെയ്യുന്നത് മലയാളിയാണ്. അവന് കണികണ്ടുണരുന്ന സുപ്രഭാതം മനോരമയും..<br />.<br />
വിതയ്ക്കുന്നതേ കൊയ്യാമ്പറ്റൂ... !പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com5tag:blogger.com,1999:blog-292802951033842212.post-18111520110836523942014-10-21T18:02:00.000+05:302014-10-22T22:39:22.940+05:30എരുമക്കുഴി*യില്‍ വളര്‍ന്ന ഗീബല്‍സിന്റെ ബീജം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEl30y_mB4lB3N_4wILt4hzt4um_0Bcz0adtJX-A3F_lHmTnFEBUSTkp4QahjuGn3P6Ulz89XtHiwpqiuKZC-ueid-68exKAA9xr2vBpXo_kksqGVI_QkJxdbNYDlnKEDa-rkPlSleLas/s1600/octo-10-priyam.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEl30y_mB4lB3N_4wILt4hzt4um_0Bcz0adtJX-A3F_lHmTnFEBUSTkp4QahjuGn3P6Ulz89XtHiwpqiuKZC-ueid-68exKAA9xr2vBpXo_kksqGVI_QkJxdbNYDlnKEDa-rkPlSleLas/s1600/octo-10-priyam.jpg" height="200" width="119" /></a><span lang="ML" style="font-family: Kartika, serif; font-size: 10pt; line-height: 115%; text-align: justify;">മന്ദാരത്തിന്റെ
ഇലകളും പനമ്പട്ടകളില്‍ ദൈവസാന്ദ്രമായി വീശുന്ന കാറ്റും വെളളായിയപ്പന്റെ
പൊതിച്ചോറുമൊക്കെ വായനാക്കമ്പം തലയ്ക്കു പിടിച്ച പല മലയാളികള്‍ക്കും സ്നേഹനിധിയും
വാത്സ്യല്യവാനുമായ പിതാവിന്റെ
പ്രതീകങ്ങളാണ്. അതേ മലയാളികളുടെ മുന്നിലാണ് മനോരമയും വന്നു വീഴുന്നത്. അതിലെ പല
വാര്‍ത്തകളും വിശകലനങ്ങളും വായിക്കുമ്പോള്‍ പലര്‍ക്കും ഇങ്ങനെയൊരു സംശയമുണ്ടത്രേ. <i>"ഇതൊക്കെ
എഴുതുന്നവരുടെ വൈ ക്രോമസോം സാക്ഷാല്‍ ജോസഫ് ഗീബല്‍സിന്റെ രസീതില്ലാ സംഭാവനയാണോ</i></span><span style="font-size: 10pt; line-height: 115%; text-align: justify;"><i>?"</i></span><span lang="ML" style="font-family: Kartika, serif; font-size: 10pt; line-height: 115%; text-align: justify;"> പനമ്പട്ടകളും തോറ്റുപോകുന്ന തൊലിക്കട്ടിയെ
രാസപരീക്ഷണത്തിനു വിധേയമാക്കിയാല്‍ പ്രേതാത്മാക്കളുടെ സന്താനോത്പാദനശേഷിയ്ക്ക് തര്‍ക്കമറ്റ
തെളിവാകും. വൈദ്യശാസ്ത്രത്തിനു നോബല്‍ നോറ്റിരിക്കുന്നവര്‍ക്ക് ഒരു കൈ നോക്കാവുന്ന
മേഖലയാണിത്.</span><br />
<span lang="ML" style="font-family: Kartika, serif; font-size: 10pt; line-height: 115%; text-align: justify;"><span style="font-size: 10pt; line-height: 115%;"><br />തൊലിയുടെ സാമ്പിള്‍
വേണമെന്നുളളവര്‍ തിരുവനന്തപുരത്തേയ്ക്കു വണ്ടി കയറുക. അവിടെ മെട്രോ മനോരമ അടക്കി
വാഴുന്ന ഒരു ലേഖകനുണ്ട്. രഞ്ജിത്തെന്നോ മറ്റോ ആണത്രേ ടിയാന്റെ പേര്.
പേരിലെന്തിരിക്കുന്നു, തൊലിയിലല്ലേ കാര്യം. ആള് ഒരൊന്നന്നര മുതലാണ്. നുണ പറയാനും
എഴുതാനും ആവര്‍ത്തിക്കാനുമുളള കഴിവ് മാത്രമല്ല ക്വാളിഫിക്കേഷന്‍. നഗരത്തില്‍
നിന്ന് കുപ്പക്കൂനകളും മാലിന്യക്കൂമ്പാരങ്ങളും ഒഴിഞ്ഞുപോകുന്നതില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന
വല്ലാത്ത സങ്കടവും ആശങ്കയും ഗദ്ഗദവും നാം സംശയിക്കും, </span><i style="font-size: 10pt; line-height: 115%;">"എരുമക്കുഴിയായിരുന്നോ ഇദ്ദേഹം
പിറന്നുവീണ എസ്എടി ആശുപത്രി?"</i></span><br />
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-size: 10pt; line-height: 115%;"><span style="font-family: Kartika, serif;"><br />സംശയമുളളവര്‍
ഇക്കഴിഞ്ഞ ഒക്ടോബര്‍ പത്തിലെ തിരുവനന്തപുരം മെട്രോ മനോരമയെടുക്കുക. </span><b style="font-family: Kartika, serif;"><i>സിപിഎമ്മിന്റെ
കര്‍മ്മപദ്ധതി തലകുലുക്കി സമ്മതിച്ച് യുഡിഎഫും ബിജെപിയും</i></b><span style="font-family: Kartika, serif;"> എന്ന തലക്കെട്ടില്‍ ഒരു
വാര്‍ത്തയുണ്ട്. അതിന്റെ അവസാനഭാഗം ഇങ്ങനെയാണ്..</span></span></div>
<blockquote class="tr_bq">
<i style="background-color: yellow; font-family: Kartika, serif; font-size: 10pt; line-height: 115%;">സിപിഎം രൂപീകരിച്ച
കര്‍മ്മപരിപാടിയ്ക്ക് സര്‍വകക്ഷികളുടെയും പിന്തുണ ഉറപ്പാക്കാന്‍ സര്‍വകക്ഷിയോഗത്തിലൂടെ
സാധിച്ചു. കര്‍മ്മപരിപാടിയിലൂടെ നഗരം വൃത്തിയായാല്‍ ക്രെഡിറ്റ് സിപിഎമ്മിനു
മാത്രമായിരിക്കുമെന്ന് ചിന്തിക്കാന്‍പോലും മറ്റുളളവര്‍ക്കായില്ല.</i></blockquote>
<b style="font-family: Kartika, serif; font-size: 10pt; line-height: 115%; text-align: justify;"><i>മാറുന്ന മനസുകള്‍,
മാലിന്യമകലുന്ന തെരുവുകള്‍</i></b><span style="font-family: Kartika, serif; font-size: 10pt; line-height: 115%; text-align: justify;"> എന്ന പേരില്‍ പുസ്തകമെഴുതിയ തോമസ് ഐസക്കിനെ
ഞെട്ടിച്ചിരിക്കണം, ഈ വ്യാഖ്യാനം. മനസു മാറിയാലും തെരുവില്‍ നിന്ന്
മാലിന്യമകന്നാലും കേരളം രക്ഷപെടില്ലെന്ന് അദ്ദേഹത്തിനും കൂടെയുളളവര്‍ക്കും
ബോധ്യമായി. നാട്ടില്‍ മനോരമയും അതിലെഴുതാന്‍ ഇതുപോലെ എരുമക്കുഴിയില്‍ പിറന്ന
ഗീബല്‍സിന്റെ സന്തതികളുമുണ്ടെങ്കില്‍ മനസുകളില്‍ മാലിന്യം
നിറഞ്ഞുകൊണ്ടേയിരിക്കും.</span><br />
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;"><br /></span><span style="font-size: 10.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"><o:p></o:p></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgE-AbMn63shh_V9iZmTXm4NsngiS7gdba6yMJT5Ms740BkyoUY8Qzoszqx_fU-cK5JDiM7RkF1Zf_8z_Y0EiQidSYh6Ck2d2eIh1hfJfrW3fQITHSiDGNTIc0H3364GbswE-15iMs-1b8/s1600/priyam-aerobic-previous.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgE-AbMn63shh_V9iZmTXm4NsngiS7gdba6yMJT5Ms740BkyoUY8Qzoszqx_fU-cK5JDiM7RkF1Zf_8z_Y0EiQidSYh6Ck2d2eIh1hfJfrW3fQITHSiDGNTIc0H3364GbswE-15iMs-1b8/s1600/priyam-aerobic-previous.jpg" height="108" width="320" /></a></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">രഞ്ജിത്തിന്റെ ഉപദേശം
ഏശിയില്ല. മനോരമ തുറന്നുവിട്ട വിഷപ്പുക ശ്വസിച്ച് കോണ്‍ഗ്രസും ബിജെപിയും യുഡിഎഫും
നഗരശുചീകരണ പരിപാടിയില്‍ നിന്നു പിന്മാറിയില്ല. എല്ലാവരുടെയും പിന്തുണയോടെ കോര്പറേഷന്
മുന്നോട്ടു പോയി. ഒക്ടോബര്‍ പതിനാലിന് കരമന ദേശീയപാതയുടെ വശത്ത് പ്രിയം എയ്റോ ബിന്‍ എന്നൊരു മാലിന്യസംസ്ക്കരണ കേന്ദ്രം ഉദ്ഘാടനം
ചെയ്തു. ആ സ്ഥലത്തിന്റെ പഴയ അവസ്ഥ കണ്ടാല്‍ ആരും കൈയടിച്ചു പ്രോത്സാഹിപ്പിച്ചു
പോകുന്ന നീക്കം. (ഫോട്ടോ കാണുക).<br /><br /><span style="font-family: Kartika, serif; font-size: 10pt; line-height: 115%;">പക്ഷേ, മനോരമയിലെ
മാലിന്യോപാസകന് സംഗതി തീരെ ഇഷ്ടപ്പെട്ടില്ല. </span><b style="font-family: Kartika, serif; font-size: 10pt; line-height: 115%;"><i>വന്‍ ഉദ്ഘാടന മാമാങ്കം മാലിന്യവുമായി
ജനം ചെന്നപ്പോള്‍ പൂട്ടിയ നിലയില്‍</i></b><span style="font-family: Kartika, serif; font-size: 10pt; line-height: 115%;"> എന്ന തലക്കെട്ടില്‍ ഒരുഗ്രന്‍ ഐറ്റവുമായി
ഒക്ടോബര്‍ പതിനാറിന് മെട്രോ മനോരമ പുറത്തിറങ്ങി. </span></span></div>
<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnpzczjjR9h93iUMDF6vCtOoWQvZW14hY8jrTh_4wlIDWt7p-exkxX5DX-HtyVEB22Kku3GWrnxmnYwpUFn4ECUQ8CHTjH3NqMsl8KbWKkJg6ATGcJnQZro6kBpW_7kZ6EMAkG8lMMgMc/s1600/octo-16-manorama.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnpzczjjR9h93iUMDF6vCtOoWQvZW14hY8jrTh_4wlIDWt7p-exkxX5DX-HtyVEB22Kku3GWrnxmnYwpUFn4ECUQ8CHTjH3NqMsl8KbWKkJg6ATGcJnQZro6kBpW_7kZ6EMAkG8lMMgMc/s1600/octo-16-manorama.jpg" height="200" width="120" /></a></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">മനോരമയുടെ ഈ
കളളക്കളി തോമസ് ഐസക് കൈയോടെ പിടിച്ചു. വാര്‍ത്ത നുണയാണെന്ന് അദ്ദേഹം തെളിവു സഹിതം
ഫേസ് ബുക്കില്‍ കുറിച്ചു. സംസ്ക്കരണ കേന്ദ്രം അടഞ്ഞു കിടന്നുവെന്ന് മനോരമ പറയുന്ന
സമയത്ത് താന്‍ കേന്ദ്രത്തിലുണ്ടായിരുന്നുവെന്നും ജനം നിക്ഷേപിച്ച മാലിന്യം താന്‍
ചെന്നപ്പോള്‍ ബിന്നിലുണ്ടായിരുന്നുവെന്നും <a href="https://www.facebook.com/thomasisaaq/posts/961601650522643">അദ്ദേഹം ഫേസ് ബുക്കിലെഴുതി</a>. കൂട്ടത്തില്‍
മനോരമയുടെ നുണ തെളിവുസഹിതം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ആ കുറിപ്പില്‍ നിന്ന്... </span><span style="font-size: 10.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"><o:p></o:p></span></div>
<div class="MsoNormal" style="text-align: justify;">
</div>
<blockquote class="tr_bq">
<i><span lang="ML" style="background: yellow; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica; mso-highlight: yellow; mso-shading: white;">വാര്‍ത്ത സത്യമല്ലെന്ന് വാര്‍ത്തയ്ക്കൊപ്പമുളള ചിത്രം തന്നെയാണ് തെളിവ്.
മാലിന്യകേന്ദ്രം തുറക്കുമെന്ന് പ്രതീക്ഷിച്ചെത്തിയ ജനം</span></i><i><span style="background: yellow; color: #141823; font-family: "Helvetica","sans-serif"; font-size: 10.0pt; line-height: 115%; mso-highlight: yellow; mso-shading: white;">, </span></i><i><span lang="ML" style="background: yellow; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica; mso-highlight: yellow; mso-shading: white;">കാത്തു നിന്ന്</span></i><span class="apple-converted-space"><i><span style="background: yellow; color: #141823; font-family: "Helvetica","sans-serif"; font-size: 10.0pt; line-height: 115%; mso-highlight: yellow; mso-shading: white;"> </span></i></span><span class="textexposedshow"><i><span lang="ML" style="background: yellow; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica; mso-highlight: yellow; mso-shading: white;">മടുത്തശേഷം കൊണ്ടുവന്ന മാലിന്യം യൂണിറ്റിനു മുന്നില്‍
ഉപേക്ഷിച്ചു മടങ്ങിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. പക്ഷേ</span></i></span><span class="textexposedshow"><i><span style="background: yellow; color: #141823; font-family: "Helvetica","sans-serif"; font-size: 10.0pt; line-height: 115%; mso-highlight: yellow; mso-shading: white;">, </span></i></span><span class="textexposedshow"><i><span lang="ML" style="background: yellow; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica; mso-highlight: yellow; mso-shading: white;">ജനം നിക്ഷേപിച്ച മാലിന്യമൊന്നും ചിത്രത്തില്‍
കാണുന്നേയില്ല. ഒരു പ്ലാസ്റ്റിക് കവറെങ്കിലും ബിന്നിനു മുന്നില്‍ കിടക്കുന്ന
ചിത്രമെടുക്കാന്‍ മനോരമയ്ക്കു കഴിഞ്ഞിട്ടില്ല. അതില്‍ നിന്നറിയാം</span></i></span><span class="textexposedshow"><i><span style="background: yellow; color: #141823; font-family: "Helvetica","sans-serif"; font-size: 10.0pt; line-height: 115%; mso-highlight: yellow; mso-shading: white;">, </span></i></span><span class="textexposedshow"><i><span lang="ML" style="background: yellow; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica; mso-highlight: yellow; mso-shading: white;">ഈ വാര്‍ത്തയും സത്യവും തമ്മില്‍ എത്ര ബന്ധമുണ്ടെന്ന്...</span></i></span><span class="apple-converted-space"><i><span style="background: white; color: #141823; font-family: "Helvetica","sans-serif"; font-size: 10.0pt; line-height: 115%;"> </span></i></span><span class="apple-converted-space"><i><span lang="ML" style="background: white; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica;"><br /></span></i></span></blockquote>
<span style="background-color: white; color: #141823; font-family: Kartika, serif; font-size: 10pt; line-height: 115%; text-align: justify;">ബിന്‍
പൂട്ടിക്കിടന്ന ഏതോ സമയത്തു ചെന്ന് ഒരു ഫോട്ടോയുമെടുത്ത് വാര്‍ത്ത
പടയ്ക്കുകയായിരുന്നു മെട്രോ മനോരമ. നുണയെഴുതാനും പ്രചരിപ്പിക്കാനും ഇരുപത്തിനാലു
മണിക്കൂറും മനോരമയിലെ ജീവനക്കാര്‍ ഉണര്‍ന്നിരിക്കുന്നു എന്നതു നേര്.
അതുപോലെയല്ലല്ലോ ഒരു സര്‍ക്കാര്‍ സംവിധാനം. അവിടെ ജീവനക്കാര്‍ക്ക് വിശ്രമവും
മറ്റുമുണ്ട്.</span><span style="background-color: white; color: #141823; font-family: Kartika, serif; font-size: 10pt; line-height: 115%; text-align: justify;">സിപിഐഎം
തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപളളി സുരേന്ദ്രനും ഫേസ് ബുക്കു വഴി മനോരമയ്ക്ക്
കണക്കിനു കൊടുത്തു. </span><a href="https://www.facebook.com/kadakampally/posts/838473906197541" style="font-family: Kartika, serif; font-size: 10pt; line-height: 115%; text-align: justify;">മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ പേരില്‍ ഇത്രമാത്രം തരംതാഴാമോ</a><span style="background-color: white; color: #141823; font-family: Kartika, serif; font-size: 10pt; line-height: 115%; text-align: justify;">
എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കടകംപളളി ഇത്രയും കൂടി പറഞ്ഞു.</span><br />
<blockquote class="tr_bq" style="text-align: justify;">
<i><span lang="ML" style="background: yellow; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica; mso-highlight: yellow; mso-shading: white;">മാർക്സിസ്റ്റ്
വിരോധത്താൽ അന്ധത ബാധിച്ച മനോരമയ്ക്ക് ഈ മഹത്തായ ജനകീയ പ്രസ്ഥാനത്തെ ഈ നിലയിലെ
ദുഷ്പ്രചരണത്തിലൂടെ തകർക്കാനാകില്ല. മനോരമയെ ജനങ്ങൾ തിരിച്ചറിയുകയാണ്.
ആർക്കെങ്കിലും എന്തെങ്കിലും സംശയം ഈ പത്രത്തെ സംബന്ധിച്ച് ഉണ്ടായിരുന്നെങ്കിൽ അതും
ഇല്ലാതായിരിക്കുന്ന അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്. ഈ വൃത്തികെട്ട നിലപാടിൽ
നിന്നും മനോരമ പിൻമാറുമെന്ന് നമുക്ക് ആശിക്കാം.</span></i><span class="apple-converted-space"><i><span style="background: white; color: grey; font-family: "Helvetica","sans-serif"; font-size: 10.0pt; line-height: 115%;"> </span></i></span></blockquote>
<div class="MsoNormal" style="text-align: justify;">
<span class="apple-converted-space"><span lang="ML" style="background: white; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica;">ഇതോടെ മുഖത്ത്
അടി കിട്ടിയ അവസ്ഥയിലായി മെട്രോ മനോരമ. ജാള്യം തീര്‍ക്കാന്‍ രണ്ടു ദിവസം
കഴിഞ്ഞപ്പോള്‍ അടുത്ത കഥയുമായി ഒക്ടോബര്‍ പതിനേഴിന് രംഗത്തിറങ്ങി. </span></span><span class="apple-converted-space"><span style="background: white; color: #141823; font-family: "Helvetica","sans-serif"; font-size: 10.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"><o:p></o:p></span></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_iaCkEO4dSlnprv3jIsQznUQMMVNBpMGg4AaW1apMQl6s_RI2ws-nCxM4iHHF5pJf5g37XkKJ45ynLzSw-_bpA-OrwHIoez-b8OBRrtM993hAL4wJgqYBzMNQ3XGHNUqkDK14bgP8QIw/s1600/octo-17-manorama.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_iaCkEO4dSlnprv3jIsQznUQMMVNBpMGg4AaW1apMQl6s_RI2ws-nCxM4iHHF5pJf5g37XkKJ45ynLzSw-_bpA-OrwHIoez-b8OBRrtM993hAL4wJgqYBzMNQ3XGHNUqkDK14bgP8QIw/s1600/octo-17-manorama.jpg" height="183" width="200" /></a></div>
<div class="MsoNormal" style="text-align: justify;">
<blockquote class="tr_bq">
<span class="apple-converted-space"><span lang="ML" style="background: white; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica;"><b><i>പ്രിയപ്പെട്ട
ശ്രീ ഐസക്, ഇന്നലെയും എയ്റോബിക് ബിന്‍ പ്രവര്‍ത്തിച്ചില്ല</i></b> എന്നു തലക്കെട്ട്. </span></span><span class="textexposedshow"><i><span lang="ML" style="background: yellow; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica; mso-highlight: yellow; mso-shading: white;">ഒരു പ്ലാസ്റ്റിക് കവറെങ്കിലും ബിന്നിനു മുന്നില്‍
കിടക്കുന്ന ചിത്രമെടുക്കാന്‍ മനോരമയ്ക്കു കഴിഞ്ഞിട്ടില്ല</span></i></span><span class="apple-converted-space"><span lang="ML" style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #141823; font-family: "Kartika","serif"; font-size: 10pt; line-height: 115%;"><span style="background-color: white;"> എന്ന ഐസക്കിന്റെ
പരിഹാസം കുറിക്കു കൊണ്ടു. പഴയതിനെക്കാള്‍
പരിഹാസ്യമായിരുന്നു മനോരമയുടെ പ്രതികരണം. നിലവാരമുളള ഒരു പ്രസ് ഫോട്ടോഗ്രാഫറും
പറയാന്‍ മടിക്കുന്ന ന്യായം പത്രം അച്ചടിച്ചു. അതിങ്ങനെയായിരുന്നു : </span></span></span><i style="background-color: yellow; color: #141823; font-family: Kartika, serif; font-size: 10pt; line-height: 115%;">എയ്റോബിക് ബിന്നിന്റെ
വലതുവശത്ത് സ്ക്കൂള് മതിലിനോട് ചേര്‍ന്ന് കറുത്തനിറത്തിലുളള പ്ലാസ്റ്റിക് കാരി
ബാഗുകളില്‍ മാലിന്യം തളളിയിരിക്കുന്നത് കണ്ടു. ഇടതുവശത്തു നിന്ന് പകര്‍ത്തിയതുകൊണ്ടാണ്
അവ ചിത്രത്തില്‍ പതിയാതെ പോയത്.</i></blockquote>
</div>
<span style="background-color: white; color: #141823; font-family: Kartika, serif; font-size: 10pt; line-height: 115%; text-align: justify;">ഈ അസംബന്ധം
പതിവുപോലെ ഐസക് പുച്ഛിച്ചു തളളി. ധനതത്ത്വശാസ്ത്രം മാറ്റിവെച്ച് അദ്ദേഹം മനോരമാക്കാരനെ
ന്യൂസ് ഫോട്ടോഗ്രാഫിയുടെ ബാലപാഠം പഠിപ്പിക്കാന്‍ തയ്യാറുമായി. </span><a href="https://www.facebook.com/thomasisaaq/photos/a.210357065647109.63587.209072452442237/962685003747641" style="font-family: Kartika, serif; font-size: 10pt; line-height: 115%; text-align: justify;">ഇങ്ങനെയായിരുന്നു ഐസക്കിന്റെ കൊട്ട്</a> :<br />
<blockquote class="tr_bq" style="text-align: justify;">
<i><span lang="ML" style="background: yellow; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica; mso-highlight: yellow; mso-shading: white;">വലതുവശത്തായാലും ഇടതുവശത്തായാലും മാലിന്യക്കവറുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
കണ്ടാല്‍ അതാണ് വാര്‍ത്ത. അതിന്റെ ചിത്രമെടുക്കുകയാണ് പ്രസ് ഫോട്ടോഗ്രാഫറുടെ പണി.
വിക്ടര്‍ ജോര്‍ജിനെപ്പോലുളളവരുടെ പാരമ്പര്യമുളള പത്രമാണ് മനോരമ. വാര്‍ത്തയ്ക്ക്
ഉചിതമായൊരു ചിത്രമെടുക്കാന്‍ കഴിവില്ലാത്തവരാണ് അവിടെ ഇപ്പോഴുളള ഫോട്ടോഗ്രാഫര്‍മാര്‍
എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.</span></i><i><span lang="ML" style="background: white; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica;"> </span></i></blockquote>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="background: white; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica;">ഇത്രയും കിട്ടിയാല്‍ ഒരുവിധം നാണവും ഉളുപ്പുമുളളനൊക്കെ
മര്യാദ പഠിക്കേണ്ടതാണ്. പക്ഷേ, മനോരമയാണ് കഥാപാത്രം. വീണേടത്തു കിടന്നുരുളും.
അതുമൊരു അടവാണെന്ന് അച്ചുനിരത്തും. 21-10-2014ന്റെ മെട്രോ മനോരമ വായിച്ചാല്‍
സാക്ഷാല്‍ ഗീബല്‍സ് ശവക്കുഴിയില്‍ നിന്നിറങ്ങി മെട്രോ രഞ്ജിത്തിന്റെ കാല്ക്കല്
വെറ്റിലയും പാക്കും വെച്ച് തൊഴുതുനില്ക്കും. "<i>നിനക്കു പിറക്കാതെ പോയല്ലോ ഉണ്ണീ"</i> എന്നു പരിതപിക്കും.<br /><br /><i style="font-family: Kartika, serif; font-size: 10pt; font-weight: bold; line-height: 115%;">എയ്റോബിക് ബിന്‍ രക്ഷകനാകുമോ? ഈ ബുദ്ധിയെന്താ വിജയാ നമുക്ക്
നേരത്തേ തോന്നാത്തത് </i><span style="font-family: Kartika, serif; font-size: 10pt; line-height: 115%;">എന്നു തലക്കെട്ട്.</span><i style="font-family: Kartika, serif; font-size: 10pt; font-weight: bold; line-height: 115%;"> </i><span style="font-family: Kartika, serif; font-size: 10pt; line-height: 115%;"><br /> </span></span></div>
<div class="MsoNormal" style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-qZtnzGHw6swh5-7wznRwhGlGWzGTwFEx26BtUuNxhgjAMJ_YmTYtBD49qigZaMxvyIqHLpzf9xix8lotm1zsZP7Ga1hJANJy14Uzy7Sj4Wgv-LirVWUpEeBGduB64t_ZYtVhvE6bsrE/s1600/octo-21-manorama-1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-qZtnzGHw6swh5-7wznRwhGlGWzGTwFEx26BtUuNxhgjAMJ_YmTYtBD49qigZaMxvyIqHLpzf9xix8lotm1zsZP7Ga1hJANJy14Uzy7Sj4Wgv-LirVWUpEeBGduB64t_ZYtVhvE6bsrE/s1600/octo-21-manorama-1.jpg" height="200" width="132" /></a><span lang="ML" style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #141823; font-family: Kartika, serif; font-size: 10pt; line-height: 115%;"><span style="background-color: white;">തലക്കെട്ടിനു താഴെ ലാര്‍ജ് സെറ്റ് ഇന്‍ട്രോ ഇങ്ങനെ –
</span><i style="background-color: yellow;">ബിന്നിന്റെ പ്രവര്‍ത്തനസമയവും ഏതൊക്കെത്തരം മാലിന്യമാണ് ബിന്നില്‍ നിക്ഷേപിക്കാന്‍
കൊണ്ടുവരേണ്ടതെന്നും ഉള്‍പ്പെടെ സൂചനാ ബോര്‍ഡ് – വൈകിയെങ്കിലും ജനോപകാരപ്രദമായ
തീരുമാനം.</i> <br /><span style="background-color: white;"> </span></span><span style="background: white; color: #141823; font-family: "Helvetica","sans-serif"; font-size: 10.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"><o:p></o:p></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="background: white; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica;">മെട്രോ മനോരമയുടെ വേലത്തരങ്ങളെ ഫേസ്
ബുക്കില്‍ ഐസക്കും കടകംപളളിയും കുനിച്ചു
നിര്‍ത്തി ഇടിച്ച കഥയൊന്നുമറിയാത്ത പാവം വായനക്കാര്‍ എന്തു വിചാരിക്കും. മനോരമ
ഇടപെട്ടതുകൊണ്ട് ബോര്‍ഡു വെച്ചുവെന്ന്. അല്ലേ. വാര്‍ത്തയുടെ വലത്തേ മൂലയ്ക്ക് ഒരു
ചിത്രവും അതിനൊരു അടിക്കുറിപ്പുമുണ്ട്. ആ കുറിപ്പില്‍ ഇങ്ങനെ പറയുന്നു. </span><span style="background: white; color: #141823; font-family: "Helvetica","sans-serif"; font-size: 10.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"><o:p></o:p></span></div>
<div class="MsoNormal" style="text-align: justify;">
</div>
<blockquote class="tr_bq">
<span lang="ML" style="background-attachment: initial; background-clip: initial; background-color: yellow; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #141823; font-family: Kartika, serif; font-size: 10pt; line-height: 115%;"><i>കരമനയില്‍ ഉദ്ഘാടനം നടത്തി ഒരാഴ്ച പിന്നിട്ട ശേഷം പ്രവര്‍ത്തന
സമയവും മറ്റും വിവരിക്കുന്ന ബോര്‍ഡ് എയ്റോബിക് ബിന്നിനു മുന്നില്‍ സ്ഥാപിച്ചപ്പോള്‍.
പ്രവര്‍ത്തനസമയം അറിയാത്തതിനെ തുടര്‍ന്ന് മാലിന്യവുമായി എത്തുന്ന ജനം ബിന്നിനു
മുന്നില്‍ നിക്ഷേപിച്ചു മടങ്ങിയത് വാര്‍ത്തയും വിവാദവുമായിരുന്നു.</i></span></blockquote>
<span style="background-color: white; color: #141823; font-family: Kartika, serif; font-size: 10pt; line-height: 115%; text-align: justify;">എങ്ങനെയുണ്ട് കളി? താഴേന്ന് മുകളിലേയ്ക്കു പരിശോധിക്കൂ.
മാലിന്യവുമായി എത്തിയ ജനം ബിന്നിനു മുന്നില്‍ നിക്ഷേപിച്ചു മടങ്ങിയോ? ഇല്ല. അത്
മനോരമയെഴുതിയ നുണയായിരുന്നു. അക്കാര്യം ഐസക് പൊളിച്ചതാണ്.</span><span style="background-color: white; color: #141823; font-family: Kartika, serif; font-size: 10pt; line-height: 115%; text-align: justify;">ഉദ്ഘാടനം നടത്തി ഒരാഴ്ച പിന്നിട്ട ശേഷമാണോ പ്രവര്‍ത്തനസമയവും
മറ്റും വിവരിക്കുന്ന ബോര്‍ഡു കൊണ്ടു വെച്ചത്? അല്ല ആ ബോര്‍ഡ്, ഒക്ടോബര്‍ 17നു
തന്നെ സ്ഥാപിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മൂന്നു ദിവസം കഴിഞ്ഞ്. നേരത്തെ തന്നെ
അതിന്റെ ചിത്രം ഫേസ് ബുക്കിലൊക്കെ വന്നതുമാണ്.</span><br />
<div class="MsoNormal" style="text-align: justify;">
<span lang="ML" style="background: white; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica;"><br /><span style="font-family: Kartika, serif; font-size: 10pt; line-height: 115%;">താഴെ കൊടുത്തിരിക്കുന്ന സ്ക്രീന്ഷോട്ടു നോക്കൂ. </span><a href="https://www.facebook.com/photo.php?fbid=371477333008183&set=a.149904528498799.33987.100004377582246&type=1&comment_id=371864849636098&offset=0&total_comments=4" style="font-family: Kartika, serif; font-size: 10pt; line-height: 115%;">കണ്ണന്‍അപ്പു എന്ന ഫേസ് ബുക്ക് പ്രൊഫൈലില്‍ നിന്ന് ഒക്ടോബര്‍ 18ന് പോസ്റ്റു ചെയ്തചിത്രങ്ങളാണ്. </a><span style="font-family: Kartika, serif; font-size: 10pt; line-height: 115%;"> </span><i style="font-family: Kartika, serif; font-size: 10pt; line-height: 115%;">ഉദ്ഘാടനം നടത്തി ഒരാഴ്ച
പിന്നിട്ട ശേഷം പ്രവര്‍ത്തന സമയവും മറ്റും വിവരിക്കുന്ന ബോര്‍ഡ്</i><span style="font-family: Kartika, serif; font-size: 10pt; line-height: 115%;"> എന്ന്
ഒക്ടോബര്‍ 21ലെ പത്രത്തില്‍ മനോരമ വിശേഷിപ്പിച്ച അതേ ബോര്‍ഡ്.</span></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="background: white; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica;"><br /></span><span style="background: white; color: #141823; font-family: "Helvetica","sans-serif"; font-size: 10.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"><o:p></o:p></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghXYd06zkrONc-IRyacOUTQO-I1aqZiOn5az_vafY_rl4Y3RhUKh7XFahYUqQcssKtRertbrnvLiMzD5kpf-yQRiqDT63xxAQr2cbPFmUfWFhkaRJ_LSl4cellsh_aoGGHUy3Lex_o_Oc/s1600/kannan-appu-oct-17.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghXYd06zkrONc-IRyacOUTQO-I1aqZiOn5az_vafY_rl4Y3RhUKh7XFahYUqQcssKtRertbrnvLiMzD5kpf-yQRiqDT63xxAQr2cbPFmUfWFhkaRJ_LSl4cellsh_aoGGHUy3Lex_o_Oc/s1600/kannan-appu-oct-17.png" height="200" width="174" /></a></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="background: white; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica;">പ്രിയം എയ്റോ ബിന്നും നഗരസഭയുടെ ശുചീകരണ പരിപാടികളും
അട്ടിമറിക്കാന്‍ രഞ്ജിത്തിനും മനോരമയ്ക്കും എന്താണിത്ര ഉത്സാഹം എന്ന ചോദ്യം
സ്വാഭാവികമാണ്. പ്രസ് ക്ലബിനു താഴെയുളള സങ്കേതത്തില്‍ പലകഥകളും കേള്‍ക്കുന്നുണ്ട്.
കേട്ട കഥയൊന്നും ഇവിടെയെഴുതുന്നില്ല. മെട്രോ മനോരമയുടെ വാര്‍ത്തയില്‍ നിന്ന് ഒരു
ക്ലൂ തരാം. ബിന്‍ അടഞ്ഞു കിടന്നു എന്ന് മനോരമ ആദ്യം പറഞ്ഞ സമയത്ത് താന്‍
അവിടെയുണ്ടായിരുന്നു എന്ന് ഐസക് പ്രതികരിച്ചിരുന്നുവല്ലോ. അതിന് മെട്രോ മനോരമ
പറഞ്ഞ മറുപടിയില്‍ ആ ക്ലൂവുണ്ട്.</span></div>
<blockquote class="tr_bq">
<span lang="ML" style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #141823; font-family: Kartika, serif; font-size: 10pt; line-height: 115%;"><span style="background-color: yellow; font-family: Kartika, serif; font-size: 10pt; line-height: 115%;"><i>പത്തുമണിക്കല്ല, രാവിലെ 9.35നാണ് എംഎല്‍എ യൂണിറ്റു സന്ദര്‍ശിക്കാനെത്തിയത്
എന്ന് ഒപ്പമുണ്ടായിരുന്ന കോര്പറേഷന് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും
സാക്ഷ്യപ്പെടുത്തുന്നു.</i></span></span></blockquote>
<span style="background-color: white; color: #141823; font-family: Kartika, serif; font-size: 10pt; line-height: 115%; text-align: justify;">ഈ വാചകത്തിന് അര്‍ത്ഥം ഒന്നേയുളളൂ. ഒന്നുകില്‍ ഏതോ കോര്പറേഷന്
ഭരണസമിതി അംഗം, അല്ലെങ്കില്‍ ഏതോ ഉദ്യോഗസ്ഥന്. ഇവരിലാരോ ആണ് ഈ വാര്‍ത്തകള്‍ക്കു
പിന്നില്‍. ഈ ശുചീകരണ യജ്ഞം വിജയിക്കുന്നത് ഇവരിലാരുടെയോ താല്പര്യങ്ങള്ക്ക്
വിരുദ്ധമാണ്. അവരാണ് മെട്രോ മനോരമയുടെ ഈ മലിനവാര്‍ത്തകളുടെ ഉറവിടം. ഉറവിട
മാലിന്യസംസ്ക്കരണമാണ് ലക്ഷ്യമെങ്കില്‍ ഐസക്കും കടകംപളളിയും ആദ്യം എയ്റോ ബിന്നില്‍
നിക്ഷേപിക്കേണ്ടത് ദുഷ്ടവാര്‍ത്തകളുടെ ഈ ഉറവിടത്തെയാണ്.</span><br />
<div class="MsoNormal" style="text-align: justify;">
<span lang="ML" style="background: white; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica;"> </span><span lang="ML" style="font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;"> </span><span style="font-size: 10.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"><o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">കെഎം മാത്യുവിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് പത്രാധിപപദവിയെറ്റെടുത്ത
മകന് മാമ്മന്‍ മാത്യു 2010 ആഗസ്റ്റ് 10ന് പേരുവെച്ചെഴുതിയ മുഖപ്രസംഗം ഓര്‍മ്മയുണ്ടല്ലോ
<b><i>പ്രാര്‍ത്ഥനകളോടെ പുനരര്‍പ്പണം </i></b>എന്ന ഹൃദയസ്പൃക്കായ തലക്കെട്ടിനുകീഴെ കണ്ണീരുണങ്ങിയ
അക്ഷരങ്ങളിലെഴുതിയ ആ മുഖപ്രസംഗം വായനക്കാരോട് ഇങ്ങനെ പറഞ്ഞു,</span></div>
<div class="MsoNormal">
</div>
<ul>
<li><i style="background-color: yellow;"><span lang="ML" style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; font-family: Kartika, serif; font-size: 10pt; line-height: 115%;">സമര്‍പ്പിത
പ്രയാണത്തില്‍ എനിക്കും എന്റെ സഹോദരന്മാര്ക്കും കരുത്തു പകരാന്‍ മികവുറ്റ ഒരു
പ്രഫഷനല്‍ ടീമിനെ സജ്ജമാക്കിയാണ് ഞങ്ങളുടെ പിതാവ് യാത്രയായത്. ലക്ഷ്യത്തിലേക്കു
നേര്‍വഴി കാണിക്കാന്‍</span><span style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; font-family: Manorama, serif; font-size: 10pt; line-height: 115%;">,</span><span lang="ML" style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; font-family: Kartika, serif; font-size: 10pt; line-height: 115%;"> വഴി തെറ്റുമ്പോള്‍ കൈപിടിച്ചു തിരുത്താന്‍
പ്രിയവായനക്കാര്‍ എന്നും ഒപ്പമുണ്ടാവണമെന്നാണ് എന്റെ പ്രാര്‍ഥന.</span></i></li>
</ul>
<span class="apple-converted-space"><span style="background: white; font-family: Manorama, serif; font-size: 10pt; line-height: 115%;"> </span></span><span style="font-family: Kartika, serif; font-size: 10pt; line-height: 115%;">ആപദ്ഭീതിയില്ലാതെ നുണകളെഴുതുന്ന മനോരമക്കാരന്റെ കൈപിടിച്ചു
തിരിക്കാനും കരണമടിച്ചു പുകയ്ക്കാനും വായനക്കാരന് തുനിഞ്ഞിറങ്ങുന്ന കാലത്തേ
പിതാവ് സജ്ജമാക്കിയ പ്രൊഫഷണല്‍ ടീമിന്റെ ലീലാവിലാസങ്ങള്‍ക്ക് അറുതിയുണ്ടാകൂ. ഏറെ
വൈകാതെ അതുണ്ടാകുക തന്നെ ചെയ്യും.</span><br />
<div class="MsoNormal">
<span lang="ML" style="font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;"><br /></span></div>
<div class="MsoNormal">
<span lang="ML" style="font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;"><b>*എരുമക്കുഴി </b></span><span style="font-size: 10.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"><o:p></o:p></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWgYN49eLW3NR7J-3ssbBCCQ5sMfSZW4S3AFshnKapa2zezwxHwT4UyCoae0aF5lP09PjRcCTQlOj9O7Ix93sSf2_0MI13S-d8qqNshf7rAMGlWUnJ7cHpgeQKX9-KmisohK9GfHsGi68/s1600/ERUMAKKUZHI.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWgYN49eLW3NR7J-3ssbBCCQ5sMfSZW4S3AFshnKapa2zezwxHwT4UyCoae0aF5lP09PjRcCTQlOj9O7Ix93sSf2_0MI13S-d8qqNshf7rAMGlWUnJ7cHpgeQKX9-KmisohK9GfHsGi68/s1600/ERUMAKKUZHI.jpg" height="150" width="200" /></a></div>
<div class="MsoNormal">
<span lang="ML" style="background: white; color: #141823; font-family: "Kartika","serif"; font-size: 10.0pt; line-height: 115%; mso-ascii-font-family: Helvetica; mso-bidi-language: ML; mso-hansi-font-family: Helvetica;">തിരുവനന്തപുരം
നഗരത്തില്‍ ചാല ബസാറിനു സമീപം അഞ്ചര ഏക്കര്‍ വരുന്ന മാലിന്യക്കൂനയാണ് എരുമക്കുഴി<br /><br />ചിത്രങ്ങള്‍ക്കു കടപ്പാട് - <a href="https://www.facebook.com/thomasisaaq">ഡോ. തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് പേജ്</a></span><span style="background: white; color: #141823; font-family: "Helvetica","sans-serif"; font-size: 10.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"><o:p></o:p></span></div>
പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com3tag:blogger.com,1999:blog-292802951033842212.post-71529050636666397712014-07-08T13:16:00.000+05:302014-07-08T14:33:48.427+05:30ശിക്കാരി ശംഭുവും ഇറാക്കിലെ നെഴ്സുമാരും<!--[if gte mso 9]><xml>
<o:OfficeDocumentSettings>
<o:AllowPNG/>
</o:OfficeDocumentSettings>
</xml><![endif]-->
<br />
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"><br /></span><span lang="EN-US" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTSXy7KsDu4fktBOn39IHE1YLI3Ge81UbV92wzbj05Qf4bGVowEa4gphwpO69ZAutgTZP4nuVZkWiGph1EAqSxvbMrwC89nmkZ77Wh7HUmkBKZazIYY9yWlPgABG3tGYXsymMfUDt-FzA/s1600/mano-july5-thomas-domenic.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTSXy7KsDu4fktBOn39IHE1YLI3Ge81UbV92wzbj05Qf4bGVowEa4gphwpO69ZAutgTZP4nuVZkWiGph1EAqSxvbMrwC89nmkZ77Wh7HUmkBKZazIYY9yWlPgABG3tGYXsymMfUDt-FzA/s1600/mano-july5-thomas-domenic.jpg" height="276" width="320" /></a></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">ഒരു പരമരസികനെയാണ് ദില്ലി ബ്യൂറോയില്‍ തങ്ങളുടെ ചീഫ്
റിപ്പോര്‍ട്ടറായി മലയാള മനോരമ നിയോഗിച്ചിരിക്കുന്നത്. പേര് തോമസ് ഡൊമനിക്. ഒരു കൈ
കൊണ്ട് ടിയാന് ബാലരമയിലെ സൂപ്പര്‍ഹിറ്റുകളായ മീശ മാര്ജാരന്, ജംബനും തുമ്പനും,
ശിക്കാരി ശംഭു തുടങ്ങിയ ചിത്രകഥകള്‍ക്കു സ്ക്രിപ്റ്റെഴുതും. സൈമള്ട്ടേനിയസ്ലി
മറ്റേ കൈകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കു വാഴ്ത്തുമൊഴി ചമയ്ക്കും. തോമസ് ഡൊമനിക്
പറയാന്‍ ശ്രമിക്കുന്നത് ഇത്രേയുളളൂ. മീശ മാര്‍ജാരനും ശിക്കാരി ശംഭുവും
വീരസാഹസികന്മാരാകുന്ന അതേ അടവുകള്‍ കൊണ്ടാണ് കേരളത്തിലെ കൊടികെട്ടിയ കോണ്‍ഗ്രസ്
നേതാക്കള്‍ രാജ്യതലസ്ഥാനത്ത് പിഴച്ചു പോകുന്നത്. </span></div>
<div class="MsoNormal" style="text-align: justify;">
<br /></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">കാലം 2008 ജൂലൈ. പാര്‍ലമെന്റില്‍ മന്മോഹന് സിംഗ് സര്‍ക്കാര്‍
വിശ്വാസ വോട്ടെടുപ്പ് അതിജീവിച്ച സമയം. വയലാര്‍ രവിയായിരുന്നു അക്കാലം യുപിഎയുടെ
പാര്‍ലമെന്ററികാര്യ മന്ത്രി. പിറ്റേന്ന് മനോരമയില്‍ വയലാര്‍ രവിയ്ക്കു നേരെ ഒരു
വാഴ്ത്തുവെടി പൊട്ടി. കാഞ്ചി വലിച്ചത് ഇതേ തോമസ് ഡൊമനിക്. <span style="background-color: yellow;"><i><b>ഒറ്റക്കെട്ടായി നേടിയ
വിജയം</b></i></span> എന്നായിരുന്നു കീര്‍ത്തനത്തിന്റെ തലക്കെട്ട്. ആദ്യത്തെ പാരഗ്രാഫു
ഇങ്ങനെയായിരുന്നു. </span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span><span lang="EN-US" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></div>
<blockquote class="tr_bq">
<div class="MsoNormal" style="text-align: justify;">
<span style="font-size: 9.0pt; line-height: 115%;">"</span><i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">വിശ്വാസവോട്ടു കഴിഞ്ഞു നേരം
വെളുക്കുമ്പോള്‍ മൂന്നു വിളികള്‍ പാര്‍ലമെന്ററികാര്യ മന്ത്രി വയലാര്‍</span></i><i><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></i><i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">രവിയുടെ</span></i><i><span lang="ML" style="font-size: 9.0pt; line-height: 115%;">
</span></i><i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">മൊബൈല്‍ ഫോണില്‍ ഊഴംകാത്തു നിന്നു. ആദ്യത്തേത്</span></i><i><span style="font-size: 9.0pt; line-height: 115%;">, </span></i><i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">യുപിഎ അധ്യക്ഷ സോണിയാ</span></i><i><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></i><i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ഗാന്ധിയുടേത്. രണ്ടാമത്തേത്
പ്രധാനമന്ത്രി മന്മോഹന് സിംഗിന്റേത്.</span></i><i><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></i><i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">മൂന്നാമത്തേത്</span></i><i><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></i><i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">വിദേശകാര്യമന്ത്രിയും കോണ്‍ഗ്രസിന്റെ
ബുദ്ധികേന്ദ്രവുമായ പ്രണാബ് മുഖര്‍ജിയുടേത്.</span></i><i><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></i><i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">മൂവരും രവിയെ</span></i><i><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></i><i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ക്ഷണിച്ചത് ഹ്രസ്വ കൂടിക്കാഴ്ചയ്ക്കാണ്. പറഞ്ഞതും
ഒന്നു തന്നെ. കാര്യക്ഷമതയോടെ ദൗത്യം നിറവേറ്റിയതിന്.</span></i><span style="font-size: 9.0pt; line-height: 115%;">"</span></div>
</blockquote>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"> നേരം വെളുക്കുന്നതിനു മുമ്പേ, സഫ്ദര്‍ജംഗ് റോഡിലുളള വയലാര്‍ജിയുടെ
വീട്ടില്‍കയറി പുളളിയുടെ മൊബൈല്‍ ഫോണിലെ കോള്‍ ലിസ്റ്റു പരിശോധിച്ച് മുന്‍ഗണനാക്രമം
തെറ്റാതെ കാര്യം റിപ്പോര്‍ട്ടു ചെയ്യാന്‍ ശിക്കാരി ശംഭുവിന്റെ പ്രത്യുല്‍ന്നമതിത്വവും
വിപദിധൈര്യവും വേണം. ആ രചനാശൈലി നോക്കൂ. <span style="mso-spacerun: yes;"> </span><span style="mso-spacerun: yes;"> </span></span><span style="background-color: yellow;"><i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">വിശ്വാസവോട്ടു കഴിഞ്ഞു നേരം
വെളുക്കുമ്പോള്‍ മൂന്നു വിളികള്‍ പാര്‍ലമെന്ററികാര്യ മന്ത്രി വയലാര്‍</span></i><i><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></i><i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">രവിയുടെ</span></i><i><span lang="ML" style="font-size: 9.0pt; line-height: 115%;">
</span></i></span><i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;"><span style="background-color: yellow;">മൊബൈല്‍ ഫോണില്‍ ഊഴംകാത്തു നിന്നു</span> </span></i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">എന്നാണ്<i> </i>ലീഡ് ഡയലോഗ്. <b>"ഊഴം കാത്തു നിന്നു"</b> എന്ന ഒറ്റപ്രയോഗം മതി, തോമസ്
ഡൊമനിക്കിന്റെ ക്രാഫ്റ്റു മനസിലാക്കാന്‍.</span><span style="font-size: 9.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"><br />ഇറാക്കില്‍ നിന്ന് നെഴ്സുമാര്‍ സുരക്ഷിതരായി
കേരളത്തിലെത്തിയതിന്റെ ക്രെഡിറ്റ് മുഴുവന്‍ തോമസ് ഡൊമിനിക്ക് ഉമ്മന്‍ചാണ്ടിയ്ക്കു
തീറെഴുതുമ്പോള്‍ കുഞ്ഞൂഞ്ഞിനു കിട്ടുന്നതും ശിക്കാരി ശംഭുവിന്റെ പ്രതിഛായ തന്നെ. <span style="background-color: yellow;"><i><b>ഉണര്‍ന്നു
പ്രവര്‍ത്തിച്ചു കേരളം, വിശ്രമമില്ലാതെ മുഖ്യമന്ത്രി</b></i></span> എന്ന തലക്കെട്ടിലാണ് തിരക്കഥ.
</span><span lang="EN-US" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">അതിങ്ങനെ മുന്നേറുന്നു-, </span></div>
<blockquote class="tr_bq">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"><i>തിക്രിത്തിലെ യുദ്ധമേഖലയില്‍
കുടുങ്ങിയ നെഴ്സുമാരുടെ സുരക്ഷാകാര്യത്തില്‍ അടുത്ത നടപടി എന്തായിരിക്കുമെന്ന
ചോദ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. <u>ഐഎസ്ഐഎസ് നിര്‍ദ്ദേശിക്കുന്നത്
അനുസരിച്ച് പ്രശ്നമേഖലയില്‍ നിന്ന് ഒഴിഞ്ഞു പോകണമെങ്കില്‍ മുഖ്യമന്ത്രി പറയണമെന്ന്
നെഴ്സുമാര്‍ നിലപാടെടുത്തു. സുരക്ഷിതമേഖലയിലേയ്ക്കു നീങ്ങുന്നതാണ് കൂടുതല്‍
മെച്ചമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം.</u> (</i>അടിവരയിട്ട ഭാഗം അമര്‍ത്തി
വായിക്കുക<i>)</i></span><br />
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></blockquote>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span><span lang="EN-US" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">എട്ടുകാലി മമ്മൂഞ്ഞും ശിക്കാരി ശംഭുവും കെട്ടിപ്പിടിച്ചു
കരണം മറിയുന്ന അത്യപൂര്‍വമായ തിരക്കഥാസന്ദര്‍ഭം. ഇപ്പറഞ്ഞതൊന്നും നെഴ്സുമാര്‍
സമ്മതിച്ചു തരില്ലെങ്കിലെന്ത്, താനാണിതൊക്കെ ചെയ്തത് എന്നറിഞ്ഞ് ഉമ്മന്‍ചാണ്ടിയ്ക്കെങ്കിലും
കോരിത്തരിക്കാമല്ലോ. നെടുമ്പാശേരിയില്‍ വന്നിറങ്ങിയ നെഴ്സുമാരെ പല പത്രങ്ങളും
ചാനലുകളും സമീപിച്ച് അനുഭവസാക്ഷ്യം പകര്‍ത്തിയിരുന്നു. മനോരമയിലുമുണ്ട്
അങ്ങനെയൊരെണ്ണം. കുറുപ്പന്തറ സ്വദേശി ഷെറിന് വര്‍ഗീസിന്റേത്. <span style="background-color: yellow;"><i><b>ഭീതിയുടെ ഇരുട്ടില്‍
നിമിഷങ്ങളെണ്ണി 46 പേര്</b></i></span> എന്നാണ് തലക്കെട്ട്. തിരിച്ചും മറിച്ചും വായിച്ചാലും
ഉമ്മന്‍ചാണ്ടി പറഞ്ഞാലേ പ്രശ്നമേഖലയില്‍ നിന്ന് ഒഴിഞ്ഞു പോകൂ എന്നൊരു നിലപാട്
തങ്ങളെടുത്തിരുന്നതായി ഷെറിന് വര്‍ഗീസ് പറയുന്നേയില്ലേ.</span></div>
<div class="MsoNormal" style="text-align: justify;">
<br /></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">വിന്‍സി സെബാസ്റ്റ്യന്‍ എന്ന നെഴ്സിന്റെ അനുഭവം ദി
ഹിന്ദുവില്‍ ഇങ്ങനെ. </span></div>
<blockquote class="tr_bq">
<div class="MsoNormal" style="text-align: justify;">
<i><span style="font-size: 9.0pt; line-height: 115%;">“But they never crossed our path till last Tuesday or
Wednesday when they asked us to move out, as the building was to be bombed.
Officials at the Embassy, when told about the directive, were apprehensive and
suggested that we stay put. However, around 12 p.m. [local time] on Thursday,
they forced us all out and put Bangladeshi and Indian nurses in two separate
buses. Blasts occurred in the hospital building as we were boarding the bus and
some of us sustained minor pellet injuries.”</span></i></div>
</blockquote>
<div class="MsoNormal" style="text-align: justify;">
<a href="http://www.mathrubhumi.com/online/malayalam/news/story/3013012/2014-07-06/india"><span style="background-color: yellow;"><i><b><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">തിക്രിത് മുതല്‍
കൊച്ചി വരെ.... പേടിയും കൊണ്ടൊരു യാത്ര</span></b></i></span></a><span style="font-size: 9.0pt; line-height: 115%;"><a href="http://www.mathrubhumi.com/online/malayalam/news/story/3013012/2014-07-06/india"><span style="background-color: yellow;"><i><b> </b></i></span></a>' </span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">എന്ന തലക്കെട്ടില്‍ നെഴ്സുമാരുടെ അനുഭവക്കുറിപ്പു മാതൃഭൂമിയും
പ്രസിദ്ധീകരിച്ചു. അതില്‍ നിന്ന് - </span></div>
<blockquote class="tr_bq">
<div class="MsoNormal" style="text-align: justify;">
<i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;"> വ്യാഴാഴ്ച രണ്ടു
വണ്ടികളുമായി അവര്‍ വീണ്ടുമെത്തി. പതിനഞ്ചു</span><span lang="ML" style="font-size: 9.0pt; line-height: 115%;"> </span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">മിനിറ്റിനുള്ളില്‍ അവിടെ
നിന്ന് ഇറങ്ങിക്കൊള്ളണമെന്ന് അന്ത്യശാസനം നല്കി.</span><span lang="ML" style="font-size: 9.0pt; line-height: 115%;"> </span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ആസ്പത്രിക്ക് ചുറ്റും ബോംബ് വച്ചിട്ടുണ്ടെന്നും അത് എപ്പോള്‍ വേണമെങ്കിലും</span><span lang="ML" style="font-size: 9.0pt; line-height: 115%;"> </span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">പൊട്ടാമെന്നും അവര്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ നല്ല ജീവനങ്ങ് പോയി. വന്നവരുടെ</span><span lang="ML" style="font-size: 9.0pt; line-height: 115%;"> </span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">വേഷവും രൂപവും കണ്ടാല്‍ പേടിതോന്നും. ഇവര്‍ക്കൊപ്പം പോകുന്നതെങ്ങനെ</span><span style="font-size: 9.0pt; line-height: 115%;">? </span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">പക്ഷേ</span><span style="font-size: 9.0pt; line-height: 115%;">, </span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">പോകാതിരിക്കാന്‍ വഴിയൊന്നുമില്ല. ഇതിനിടെ</span><span style="font-size: 9.0pt; line-height: 115%;">, </span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ഏഴു നിലയുള്ള ആസ്പത്രി</span><span lang="ML" style="font-size: 9.0pt; line-height: 115%;"> </span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">കെട്ടിടത്തില്‍ നിന്ന് ഞങ്ങളെ ഒഴിപ്പിക്കുമ്പോള്‍ മൂന്നാം നിലയില്‍</span><span lang="ML" style="font-size: 9.0pt; line-height: 115%;"> </span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">വെടിവയ്പ് നടക്കുന്നുണ്ടായിരുന്നു. ചില്ല് തെറിച്ച് കൂട്ടത്തില്‍</span><span lang="ML" style="font-size: 9.0pt; line-height: 115%;"> </span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു.</span></i></div>
</blockquote>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-size: 9.0pt; line-height: 115%;"></span><span style="font-size: 9.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ആശുപത്രിയ്ക്കു
ചുറ്റും ബോംബു വെച്ചിട്ടുണ്ടെന്ന് പറയുന്ന തീവ്രവാദികളെ ഉമ്മന്‍ചാണ്ടിയുടെ പേരു
പറഞ്ഞ് പ്രതിസന്ധിയിലാക്കുന്ന മലയാളി നെഴ്സുമാരെ സങ്കല്പ്പിക്കാന് മീശ മാര്‍ജാരനെയും
<span style="mso-spacerun: yes;"> </span>ശിക്കാരി ശംഭുവിനെയും സൃഷ്ടിച്ച തലച്ചോറിനേ
സാധ്യമാകൂ. </span></div>
<div class="MsoNormal" style="text-align: justify;">
<br /></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">മനോരമയുടെ തമാശകള്‍
അവിടംകൊണ്ടും തീരുന്നില്ല.</span></div>
<div class="MsoNormal" style="text-align: justify;">
<br /></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ഇറാക്കില്‍
കുടുങ്ങിയ മലയാളി നെഴ്സുമാരെ വിജയകരമായി നാട്ടിലെത്തിച്ച സംഭവവികാസങ്ങളിലേയ്ക്കു
ഉമ്മന്‍ചാണ്ടി തിരിഞ്ഞു നോക്കിയിട്ടുണ്ട്, മനോരമയില്‍. <span style="background-color: yellow;"><i><b>നാലു പ്രതിസന്ധികള്‍,
പ്രാര്‍ത്ഥിച്ചെടുത്ത തീരുമാനം</b></i></span> എന്ന തലക്കെട്ടിനു കീഴെയാണ് വീരകൃത്യം വിവരിച്ചിരിക്കുന്നത്. </span></div>
<div class="MsoNormal" style="text-align: justify;">
<br /></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">സംഗതി ഇങ്ങനെ
തുടങ്ങുന്നു:</span></div>
<blockquote class="tr_bq">
<div class="MsoNormal" style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhY6MWtY7JL3FCcA-8UKW3TVoNpVif584OMoKZklqd-pfO7JgFNpD2On0CJnFU8c5CAnuZlv5JLCzYj281kAyDQ26zNbUjhUK1HLrrdkitw6V0YuRpFon1b42ITV3Khldsq5Om603iqo0Q/s1600/omman-chandi.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhY6MWtY7JL3FCcA-8UKW3TVoNpVif584OMoKZklqd-pfO7JgFNpD2On0CJnFU8c5CAnuZlv5JLCzYj281kAyDQ26zNbUjhUK1HLrrdkitw6V0YuRpFon1b42ITV3Khldsq5Om603iqo0Q/s1600/omman-chandi.png" height="183" width="200" /></a><i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;"> നെഴ്സുമാരെ
മോചിപ്പിക്കുന്നതിനുളള സാഹസിക യജ്ഞത്തിനിടയില്‍ താന്‍ നേരിട്ടത് നാലു
പ്രതിസന്ധികളാണെന്ന് ഉമ്മന്‍ചാണ്ടി. വിമതരെ വിശ്വാസത്തിലെടുക്കണോ എന്നതായിരുന്നു
ആദ്യത്തെ ചോദ്യം. നെഴ്സുമാരെ മോചിപ്പിക്കാന്‍ നാലു സാധ്യതകളാണ്
മുന്നിലുണ്ടായിരുന്നത്. </span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">ഒന്ന് – റെഡ് ക്രോസ് – റെഡ് ക്രെസന്റ് ഇടപെടല്‍. രണ്ട് – യുഎന്‍ മാധ്യസ്ഥം.
മൂന്ന് – സൈനിക നടപടി. നാല് – വിമതര്‍ പറയുന്നതു പോലെ ചെയ്യുക. </span><span lang="EN-US" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></i></div>
</blockquote>
<blockquote class="tr_bq">
</blockquote>
<blockquote>
<i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">നിയമസംവിധാനമോ ഭരണകൂടമോ ഇല്ലാത്ത അവസ്ഥയില്‍ ആദ്യ രണ്ടു
സാധ്യതയും അപ്രസക്തമായിരുന്നു. സൈനിക ബലപ്രയോഗത്തിലൂടെ നെഴ്സുമാരെ മോചിപ്പിക്കുക
എന്നാണ് ഇറാഖി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പക്ഷേ, ജീവഹാനി സംഭവിക്കാനുളള സാധ്യത
ഉളളതിനാല്‍ അതു നിരാകരിച്ചു. ഒടുവിലാണ് വിമതരെ വിശ്വാസത്തിലെടുക്കാന്‍
തീരുമാനിച്ചത്.</span></i><br />
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></blockquote>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span><span lang="EN-US" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">നെഴ്സുമാരെ മോചിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി എന്തോ "സാഹസിക
യജ്ഞം" അനുഷ്ഠിച്ചത്രേ. അത്രയ്ക്കു സാഹസപ്പെട്ട് ഉമ്മന്‍ചാണ്ടി എന്താണ് ചെയ്തത്? ഷെറിന് വര്‍ഗീസ് മനോരമയോടു
പറഞ്ഞതു തന്നെ ഉദ്ധരിക്കാം.</span><span lang="EN-US" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></div>
<blockquote class="tr_bq">
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"><i>മൊസൂളിലെ സങ്കേതത്തില്‍ ഞങ്ങളെത്തി. പ്രാര്‍ത്ഥനാ നിര്‍ഭരമായ
ഒരു രാത്രി. ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു മറുപടി കിട്ടി. വെളളിയാഴ്ച രാവിലെ
വിമതന്മാരുടെ തലവന്മാരെന്നു തോന്നിച്ച മൂന്നാലു പേര് ഞങ്ങളോടു സംസാരിച്ചു. നിങ്ങള്‍
ഇന്ത്യാക്കാര്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി ജോലി ചെയ്യുന്നു. നിങ്ങളുടെ സേവനം
ലോകത്തിന് ആവശ്യമാണ്. ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കില്ല. നിങ്ങളെ ഞങ്ങള്‍ ഇന്ത്യന്‍
എംബസിയ്ക്കു കൈമാറും. ഭയപ്പെടേണ്ട.</i> </span><span lang="EN-US" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></div>
</blockquote>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">ഇന്ത്യന്‍ നെഴ്സുമാരുടെ സേവനം ലോകത്തിന് ആവശ്യമാണെന്നും അവരെ
സുരക്ഷിതമായി ഇന്ത്യന്‍ എംബസിയ്ക്കു കൈമാറുമെന്നും വിമതര്‍ ജൂലൈ നാലിനു തന്നെ തങ്ങള്‍ക്ക്
ഉറപ്പു നല്‍കിയിരുന്നുവെന്ന് നെഴ്സുമാര്‍ തന്നെ പറയുന്നു. അതു വിശ്വസിച്ചതാണത്രേ
ഉമ്മന്‍ചാണ്ടി അനുഷ്ഠിച്ച "സാഹസിക യജ്ഞം". ബഡായിയടിയില്‍ മേജര്‍ രവി എത്രയും വേഗം
ഉമ്മന്‍ചാണ്ടിയ്ക്കു ശിക്ഷ്യപ്പെടണം. ശിക്കാരി ശംഭുവായി അഭിനയിക്കാന്‍ കുഞ്ഞൂഞ്ഞു
കച്ച മുറുക്കിയാല്‍ കണ്ടത്തില്‍ കുടുംബം എന്തു ചെയ്യും. തിരക്കഥ തട്ടിക്കൂട്ടാന്‍
ആളെ ഏര്‍പ്പാടാക്കുകയല്ലാതെ. <span style="mso-spacerun: yes;"><br /> </span></span><span lang="EN-US" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">പക്ഷേ, അടവു പാളിപ്പോയി എന്നറിയാന്‍ മനോരമ മാത്രം
വായിച്ചാല്‍ മതി. ജൂലൈ അഞ്ചിന്റെ മലയാള മനോരമ നിവര്‍ത്തിപ്പിടിക്കുക. ജോമി തോമസ്
വക റിപ്പോര്‍ട്ട് ഒന്നാം പേജിലുണ്ട്. മൂന്നാംകോളത്തിലെ പാരഗ്രാഫ് ഇങ്ങനെ – </span><span lang="EN-US" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></div>
<blockquote class="tr_bq">
<i><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">"എന്നാല്‍ നെഴ്സുമാരെ ഐഎസ്ഐഎസ് ബന്ദികളാക്കിയെന്ന
വ്യാഖ്യാനത്തോട് മന്ത്രാലയത്തിലെ ചിലര്‍ വിയോജിച്ചു. നാട്ടിലേയ്ക്കു മടങ്ങാന്‍
താല്പര്യമുളളവര്ക്ക് അതിനു സൗകര്യമൊരുക്കാമെന്നും മറ്റുളളവര്‍ക്കു പുതിയ കരാറില്‍
തുടരാമെന്നും വിമതരുടെ പ്രതിനിധി നെഴ്സുമാരോടു വ്യക്തമാക്കിയിരുന്നു.
വിമാനത്താവളത്തിലേയ്ക്കുളള യാത്ര ഇപ്പോള്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പും നല്കി.
ബന്ധുക്കളുമായും മറ്റും ഫോണില്‍ സംസാരിക്കാന്‍ നെഴ്സുമാരെ അനുവദിച്ചതും അവരെ ബന്ദികളായല്ല
ഐഎസ്ഐഎസുകാര്‍ കണക്കാക്കിയത് എന്നതിനു തെളിവത്രേ". </span></i><br />
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></blockquote>
<div class="MsoNormal" style="text-align: justify;">
<span lang="EN-US" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">നെഴ്സുമാരെ ബന്ദികളാക്കാനോ ഉപദ്രവിക്കാനോ വിമതസേനയ്ക്ക്
ഒരുദ്ദേശവുമുണ്ടായിരുന്നില്ല. അങ്ങേയറ്റം മാന്യമായാണ് അവരോട് പെരുമാറിയത് എന്ന്
ഏതാണ്ടെല്ലാവരും ഒരേസ്വരത്തില്‍ പറയുന്നു. തിക്രിത്തില്‍ ആധിപത്യമുറപ്പിച്ച നാള്
മുതല്‍ ഇന്ത്യന്‍ എംബസിയുമായി നെഴ്സുമാര്‍ ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.
അവര്‍ക്കാവശ്യം രണ്ടേ രണ്ടു കാര്യങ്ങള്‍ മാത്രം : സുരക്ഷിതമായി
വിമാനത്താവളത്തിലെത്തുക, കയറിപ്പോരാന്‍ അവിടെയൊരു വിമാനമുണ്ടാവുക. <br /><br />ഇതുറപ്പുവരുത്താന്‍
ഇന്ത്യ പോലൊരു രാജ്യത്തിന് ചതുരുപായങ്ങളും കുരുട്ടുബുദ്ധിയും കുതന്ത്രങ്ങളും
സമംചേര്‍ത്ത് നയതന്ത്രസര്‍ക്കസ് നടത്തേണ്ട കാര്യമൊന്നുമില്ല. കുതന്ത്രങ്ങളുടെ
കുലപതിയായ ഉമ്മന്‍ചാണ്ടിയെപ്പോലൊരാള്‍ ദില്ലിയിലും ആലുവ ഗസ്റ്റ് ഹൗസിലും
ഉറക്കമൊഴിഞ്ഞിരുന്ന് ഫേസ് ബുക്ക് അപ്ഡേറ്റു ചെയ്യേണ്ട കാര്യവുമില്ല. <br /><span style="mso-spacerun: yes;"> </span></span><span lang="EN-US" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">കാര്യങ്ങളൊക്കെ ഉമ്മന്‍ചാണ്ടിയും തുറന്നു പറഞ്ഞിട്ടുണ്ട്.
ജൂലൈ മൂന്നിന് അദ്ദേഹം ഫേസ് ബുക്കില്‍ ഇങ്ങനെയെഴുതി.</span></div>
<blockquote class="tr_bq">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmUO3ZnLopPzAhkqhJOCzpv2-eDMmiwmW8CFj5uzWJemcvNejCgFpVxREsl5froU0JcD47IAsxwZFZKIq_i-RfMtM3c6NmpPs-NSwSnl8xUcnDZSwLpLEJATA6X3B4_-cSfRNRZ9m-YMM/s1600/oomman-chandi-face-book-iraq-nurses-july-3.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmUO3ZnLopPzAhkqhJOCzpv2-eDMmiwmW8CFj5uzWJemcvNejCgFpVxREsl5froU0JcD47IAsxwZFZKIq_i-RfMtM3c6NmpPs-NSwSnl8xUcnDZSwLpLEJATA6X3B4_-cSfRNRZ9m-YMM/s1600/oomman-chandi-face-book-iraq-nurses-july-3.png" height="200" width="183" /></a></div>
<div class="MsoNormal" style="text-align: justify;">
<i><span class="usercontent"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">വിദേശകാര്യമന്ത്രി</span></span><span class="usercontent"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span><span class="usercontent"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ശ്രീമതി സുഷമ സ്വരാജിനെ ശ്രീ കെ.എം. മാണി</span></span><span class="usercontent"><span style="font-size: 9.0pt; line-height: 115%;">, </span></span><span class="usercontent"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ശ്രീ രമേശ് ചെന്നിത്തല</span></span><span class="usercontent"><span style="font-size: 9.0pt; line-height: 115%;">, </span></span><span class="usercontent"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ശ്രീ</span></span><span class="usercontent"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span><span class="usercontent"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">മഞ്ഞളാംകുഴി അലി എന്നിവരുമൊത്ത്</span></span><span class="usercontent"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span><span class="usercontent"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">സന്ദര്‍ശിച്ച് രണ്ടുവട്ടം ഇറാഖ് പ്രശ്നം</span></span><span class="usercontent"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span><span class="usercontent"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ചര്‍ച്ച ചെയ്തു. അവിടെയുള്ള ഇന്ത്യക്കാരുടെ</span></span><span class="usercontent"><span style="font-size: 9.0pt; line-height: 115%;">, </span></span><span class="usercontent"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">പ്രത്യേകിച്ച് കേരളത്തില്‍</span></span><span class="usercontent"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span><span class="usercontent"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">നിന്നുള്ള നഴ്സുമാരുടെ</span></span><span class="usercontent"><span style="font-size: 9.0pt; line-height: 115%;">, </span></span><span class="usercontent"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">സുരക്ഷയ്ക്കും മോചനത്തിനും ആവശ്യമെന്ന് തോന്നിയ</span></span><span class="usercontent"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span><span class="usercontent"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ അവരെ
അറിയിച്ചു. മന്ത്രാലയത്തിലെ</span></span><span class="usercontent"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span><span class="usercontent"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്ന</span></span><span class="textexposedshow"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ു.</span></span><span class="textexposedshow"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span><span class="textexposedshow"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ക്ക്</span></span><span class="textexposedshow"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span><span class="textexposedshow"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">നിര്‍ദ്ദേശം നല്കുകയുണ്ടായി.</span></span><span class="textexposedshow"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span><span class="textexposedshow"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ഇറാഖില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് അവിടെ നിന്ന്
സുരക്ഷിതമായി</span></span><span class="textexposedshow"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span><span class="textexposedshow"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">തിരിച്ചെത്തുന്നതിനു വേണ്ട നടപടികള്‍
സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയില്‍</span></span><span class="textexposedshow"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span><span class="textexposedshow"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">അവിടത്തെ എംബസിയുമായി ചര്‍ച്ച നടത്തി വേണ്ട
നടപടികള്‍ സ്വീകരിക്കുമെന്നാണ്</span></span><span class="textexposedshow"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span><span class="textexposedshow"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ഞങ്ങള്‍ പൂര്‍ണമായും വിശ്വസിക്കുന്നത്. <u><b>ഇന്നത്തെ
അവിടത്തെ സാഹചര്യങ്ങളില്‍</b></u></span></span><u><b><span class="textexposedshow"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span></b></u><span class="textexposedshow"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;"><u><b>നടപടികളുമായി മുന്നോട്ടുപോകുന്നത്തിനു
പരിമിതികളുണ്ട്.</b></u> അതിനുള്ളില്‍ നിന്ന്</span></span><span class="textexposedshow"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span><span class="textexposedshow"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">ആവശ്യമായ സഹായം ചെയ്യും. റെഡ് ക്രോസ് ഉള്‍പ്പെടെയുള്ള
സന്നദ്ധ സംഘടനകളുടെ</span></span><span class="textexposedshow"><span lang="ML" style="font-size: 9.0pt; line-height: 115%;"> </span></span><span class="textexposedshow"><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">സഹായം തേടും.</span></span></i><span class="textexposedshow"><span style="font-size: 9.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"></span></span></div>
</blockquote>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">"ഇന്നത്തെ സാഹചര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്" എന്ന്
മൂന്നാം തീയതി പറയുമ്പോള്‍ ഇറാക്കിലെ തീവ്രവാദികളുടെ "സല്‍സ്വഭാവ"ത്തെക്കുറിച്ച്
ഉമ്മന്‍ചാണ്ടിയ്ക്ക് വേണ്ടത്ര ധാരണ ഇല്ലായിരുന്നു. അതുകൊണ്ടാണ് എങ്ങാനും ബിരിയാണി
കിട്ടിയില്ലെങ്കിലോ എന്നു കരുതി "ഇടപെടാന്‍ പരിമിതിയുണ്ട്" എന്നൊരു താങ്ങു
താങ്ങിയത്.</span><br />
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"><br /></span><span lang="EN-US" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span>
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span><span lang="EN-US" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">ജൂലൈ നാലാം തീയതി ആയപ്പോള്‍ ചിത്രം മാറി. നെഴ്സുമാരെ
സുരക്ഷിതരായി വിട്ടയയ്ക്കാന് വിമതസേന സന്നദ്ധമാണെന്ന് അസന്നിഗ്ധമായി ബോധ്യമായി. അതോടെ
കുബുദ്ധി ഉണര്‍ന്നു. താന്‍ ഉറക്കമൊഴിഞ്ഞ് അധ്വാനിച്ചതുകൊണ്ടാണ് നെഴ്സുമാര്‍
മോചിതരായത് എന്നു വരുത്തണം. ഇല്ലെങ്കില്‍ പിന്നെന്ത് ഉമ്മന്‍ചാണ്ടി. കുഞ്ഞൂഞ്ഞു
മനസില്‍ കാണുന്നത് മനോരമ മാനത്തു കാണും. തോമസ് ഡൊമിനിക്കും സംഘവും പേനയെടുത്തു.
പിന്നെ എഴുത്തോട് എഴുത്ത്..<br />.</span><span lang="EN-US" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;"></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML;">അനന്തരം, <i><b>ഉണര്‍ന്നു പ്രവര്‍ത്തിച്ചു കേരളം, വിശ്രമമില്ലാതെ
മുഖ്യമന്ത്രി, </b></i></span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;"><i><b>നാലു പ്രതിസന്ധികള്‍, പ്രാര്‍ത്ഥിച്ചെടുത്ത
തീരുമാനം</b></i> തുടങ്ങിയ തലക്കെട്ടുകള്‍ നിരന്നു...<br /><br /> </span><span style="font-size: 9.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"></span></div>
<div class="MsoNormal" style="text-align: justify;">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh48Q7kYZDfI-PqIC7cI6ZKEkrS7qr_0BQbxOEsVEcwJFdbKpFIlgMt9JcuSvn0Wdx6FW9IPMcbJJDCgvkun6LttxNLdPWmcXpqecRHwlv7k80oqu6UqC8O7QkvBPZldztkW0F59P7ZyuE/s1600/omman-chandi-erbil-airport.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh48Q7kYZDfI-PqIC7cI6ZKEkrS7qr_0BQbxOEsVEcwJFdbKpFIlgMt9JcuSvn0Wdx6FW9IPMcbJJDCgvkun6LttxNLdPWmcXpqecRHwlv7k80oqu6UqC8O7QkvBPZldztkW0F59P7ZyuE/s1600/omman-chandi-erbil-airport.png" height="158" width="200" /></a></div>
<span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; line-height: 115%; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;"><span style="background-color: yellow;"><i><b>പിന്കുറിപ്പ്</b></i></span> – <span style="mso-spacerun: yes;"> </span>നെഴ്സുമാരെ തിരികെയെത്തിക്കാന്‍ തിരിച്ച
വിമാനത്തിന് എര്ബില് എയര്‍പോര്‍ട്ടിലിറങ്ങാന്‍ അനുമതി നിഷേധിച്ചുവെന്നുവെന്നും വിമാനത്തിലുളളവര്‍
ഉടന്‍ ഉമ്മന്‍ചാണ്ടിയെ വിവരമറിയിച്ചുവെന്നും ഉമ്മന്‍ചാണ്ടി രാത്രി 1.30ന്
സുഷമാസ്വരാജിനെ വിളിച്ചുവെന്നും തുടര്‍ന്നാണ് വിമാനത്തിന് ലാന്‍ഡു ചെയ്യാന്‍ അനുമതി ലഭിച്ചതെന്നും ഒരു കഥ
പ്രചരിച്ചിട്ടുണ്ട്. ഫേസ് ബുക്കില്‍ ഉമ്മന്‍ചാണ്ടി തന്നെ ഇക്കാര്യം
പറഞ്ഞിട്ടുമുണ്ട്. കൗതുകമെന്തെന്നാല്‍ ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റാരും –
വിദേശമന്ത്രാലയമോ വ്യോമയാന മന്ത്രാലയമോ – ഇക്കാര്യം സ്ഥിരീകരിക്കുകയോ
നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്താണ് സംഭവിച്ചത് എന്നറിയാന്‍ എര്ബില് എയര്‍പോര്‍ട്ട്
അതോറിറ്റിയ്ക്ക് ചുമ്മാ ഒരു മെയിലയച്ചു. അവരുടെ മറുപടി താഴെ.</span><span style="font-size: 9.0pt; line-height: 115%; mso-bidi-font-family: Kartika; mso-bidi-language: ML;"></span></div>
<div class="MsoNormal" style="line-height: normal; margin-bottom: 12.0pt;">
<span style="font-family: "Times New Roman","serif"; font-size: 9.0pt; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"><br />---------- Forwarded message
----------<br />
From: <b>A</b></span><b><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; mso-ascii-font-family: "Times New Roman"; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN; mso-hansi-font-family: "Times New Roman";">*****</span></b><b><span style="font-family: "Times New Roman","serif"; font-size: 9.0pt; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"> J</span></b><b><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; mso-ascii-font-family: "Times New Roman"; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN; mso-hansi-font-family: "Times New Roman";">*******</span></b><span style="font-family: "Times New Roman","serif"; font-size: 9.0pt; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"> <A</span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; mso-ascii-font-family: "Times New Roman"; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN; mso-hansi-font-family: "Times New Roman";">*****</span><span style="font-family: "Times New Roman","serif"; font-size: 9.0pt; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">.J</span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; mso-ascii-font-family: "Times New Roman"; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN; mso-hansi-font-family: "Times New Roman";">*****</span><span style="font-family: "Times New Roman","serif"; font-size: 9.0pt; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">@erbilairport.net><br />
Date: Tue, Jul 8, 2014 at 12:39 PM<br />
Subject: re rescue flight<br />
To: </span><span lang="ML" style="font-family: "Kartika","serif"; font-size: 9.0pt; mso-ascii-font-family: "Times New Roman"; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN; mso-hansi-font-family: "Times New Roman";">**********</span><span style="font-family: "Times New Roman","serif"; font-size: 9.0pt; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">@gmail.com<br />
Dear Sir,</span></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0cm;">
<span style="font-family: "Times New Roman","serif"; font-size: 9.0pt; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">to my
knowledge, the flight arrived and departed safely with the nurses on board.
Flights entering Iraqi airspace and proceeding to land in Iraq require flight
permission from Baghdad, based Iraq Civil Aviation Authority. Each day
Erbil Airport receives a list of flights with permission to land at
Erbil. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0cm;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0cm;">
<span style="font-family: "Times New Roman","serif"; font-size: 9.0pt; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">My
understanding is that the airport ground handler has been in touch with the
agent handling the rescue flights and arrangements are now in place for further
flights as and when they are needed.</span></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0cm;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0cm;">
<span style="font-family: "Times New Roman","serif"; font-size: 9.0pt; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">To my knowledge
there were no delays.</span></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0cm;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0cm;">
<span style="font-family: "Times New Roman","serif"; font-size: 9.0pt; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;">regs</span></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0cm;">
<span style="color: black; font-size: 9.0pt; mso-bidi-font-family: "Times New Roman"; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"><br />
A</span><span lang="ML" style="color: black; font-family: "Kartika","serif"; font-size: 9.0pt; mso-ascii-font-family: Calibri; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN; mso-hansi-font-family: Calibri;">******</span><span style="color: black; font-size: 9.0pt; mso-bidi-font-family: "Times New Roman"; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"> J</span><span lang="ML" style="color: black; font-family: "Kartika","serif"; font-size: 9.0pt; mso-ascii-font-family: Calibri; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN; mso-hansi-font-family: Calibri;">******</span><span style="color: black; font-size: 9.0pt; mso-bidi-font-family: Kartika; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"></span></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0cm;">
<u><span style="color: blue; font-size: 9.0pt; mso-bidi-font-family: "Times New Roman"; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"><a href="mailto:A******.J*******@erbilairport.net">A<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">******</span>.J<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-bidi-language: ML; mso-hansi-font-family: Calibri;">*******</span>@erbilairport.net</a></span></u><span style="color: black; font-size: 9.0pt; mso-bidi-font-family: "Times New Roman"; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN;"></span></div>
<!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves/>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-IN</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>HI</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:EnableOpenTypeKerning/>
<w:DontFlipMirrorIndents/>
<w:OverrideTableStyleHps/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-parent:"";
mso-padding-alt:0cm 5.4pt 0cm 5.4pt;
mso-para-margin:0cm;
mso-para-margin-bottom:.0001pt;
mso-pagination:widow-orphan;
font-size:10.0pt;
font-family:"Calibri","sans-serif";}
</style>
<![endif]-->പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com2tag:blogger.com,1999:blog-292802951033842212.post-46773199521753320862013-12-29T11:25:00.000+05:302014-07-08T13:50:31.705+05:30എം എസ് ശ്രീകലയുടെ 'അകവും പുറവും' <div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjh_p7ooYGrsoOighXZlaRG6xyPf9syywOlyXT-SUUwaEXe6FEDvanoy74A4FQM97kz-v1Y5vRYDXvIc38i7k4pgUhZGTiqJ6nmHx_jse741O1rDcMn1YcxrptU5ehql6WFQTJCHRC8uns/s1600/akam-puram-sreekala.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="113" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjh_p7ooYGrsoOighXZlaRG6xyPf9syywOlyXT-SUUwaEXe6FEDvanoy74A4FQM97kz-v1Y5vRYDXvIc38i7k4pgUhZGTiqJ6nmHx_jse741O1rDcMn1YcxrptU5ehql6WFQTJCHRC8uns/s1600/akam-puram-sreekala.png" width="200" /></a></div>
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">പൊതുബോധമെന്ന മുള്ളുമുരിക്കിലൂടെയുളള ആരോഹണാവരോഹണങ്ങളാണ് നമ്മുടെ വാര്‍ത്താചാനലുകളിലെ പല ടോക്ഷോകളും വാര്‍ത്താധിഷ്ഠിതപരിപാടികളും. ആ മുളളുകളിലൂടെ അമര്‍ന്നു നിരങ്ങുമ്പോള്‍ ലഭിക്കുന്ന അനുഭൂതി, അവതാരവേഷങ്ങളുടെ മുഖഭാവങ്ങളില്‍ വായിക്കാം. അത്തരത്തിലൊരു മുരിക്കില്കയറ്റം ഇക്കഴിഞ്ഞയാഴ്ച മാതൃഭൂമി ന്യൂസ് ചാനല്‍ സംപ്രേക്ഷണം ചെയ്തു. പരിപാടിയുടെ പേര് 'അകം പുറം'. <br /><br />ഇന്ത്യാവിഷനില്‍ നിന്ന് ശ്രേയാംസ് കുമാറിന്റെ ചാനലില്‍ ചേക്കേറിയ എം എസ് ശ്രീകലയാണ് അവതാരക. പരിപാടിയില്‍ പങ്കെടുത്തത്, മുതിര്‍ന്ന (ഏതുവരെയാണോ ആവോ?) മാധ്യമപ്രവര്ത്തകന് ബി ആര് പി ഭാസ്കര്‍, വി എസ് അച്യുതാനന്ദന്റെ ആന്റണി പെരുമ്പാവൂര്‍ എന്നു പുകഴ്പെറ്റ ജോസഫ് സി മാത്യൂ, എസ്എഫ്ഐയുടെ കേന്ദ്രക്കമ്മിറ്റി അംഗം ചിന്താ ജെറോം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ 160 പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ജയപരാജയങ്ങളെ ഫേസ് ബുക്ക് നിര്‍ണയിക്കുമെന്ന് ആരോ പ്രവചിച്ചതും കേട്ടാണ് ശ്രീകല മേപ്പടിക്കാരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചത്. കേരളത്തിലെ പത്തുമണ്ഡലങ്ങളും ഇതിലുള്‍പ്പെടുമത്രേ.</span><span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഫേസ് ബുക്ക് അങ്കത്തിന് ചാവേറുകളെ നിയോഗിച്ചിട്ടുണ്ട് എന്നാണ് എം എസ് ശ്രീകലയുടെ കഠിനകഠോരമായ വെളിപ്പെടുത്തല്‍. പ്രധാനികളുടെ നാശം കുറയ്ക്കാന്‍ യുദ്ധത്തിന്റെ മുന്‍നിരയില്‍ അണിനിരത്തുന്ന പോരാളികളാണല്ലോ ചാവേറുകള്‍. അവറ്റയുടെ ജീവനാശം ഉറപ്പാണ്. സ്വന്തം ജീവന് നഷ്ടപ്പെടുത്തി യുദ്ധത്തില്‍ പങ്കെടുക്കുന്ന കാലാള്‍ സൈന്യത്തോടാണ് ഫേസ് ബുക്കുപോലുളള സംവാദാത്മകമായ സാമൂഹ്യമാധ്യമത്തില്‍ ഇടപെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ ശ്രീകല ഉപമിക്കുന്നത്. </span><br />
<br />
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;"></span><br />
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">ഫേസ് ബുക്ക് യുദ്ധക്കളമാണെന്നും അതിലൂടെ രാഷ്ട്രീയ പ്രചരണം നടത്തുന്നവര്‍ ചാവേറുകളുമാണെന്ന് സിദ്ധാന്തിച്ചുകൊണ്ടാണ് ശ്രീകല ചര്‍ച്ച തുടങ്ങുന്നത് : ''... ഓരോ പാര്‍ട്ടിയ്ക്കും സൈബര്‍ ചാവേര്‍, സൈബര്‍ ഗുണ്ട എന്നൊക്കെ അറിയപ്പെടുന്ന ആളുകളുണ്ട്. പാര്‍ട്ടി നിലപാട് എന്താണ് എന്നറിയാന്‍ ഇക്കൂട്ടരുടെ പോസ്റ്റുകള്‍ നോക്കിയാല്‍ മതി''യെന്ന് ശ്രേയാംസ് കുമാര്‍ വെളളമൊഴിച്ചു വളര്‍ത്തുന്ന മുളളുമുരിക്കിലിരുന്ന് ഈ കൊട്ടാരം കലാകാരി നെടുവീര്‍പ്പിടുന്നു. ആവേശം നുരഞ്ഞൊഴുകുന്ന വോയിസ് ഓവറിനൊപ്പം കാണിക്കുന്ന ദൃശ്യങ്ങളില്‍ ആ ചാവേറുകളെ ഈ ക്രമത്തില്‍ ശ്രീകല നമുക്കു പരിചയപ്പെടുത്തുന്നു: കിരണ്‍ തോമസ്, സെബിന് എബ്രഹാം ജേക്കബ്, പ്രീജിത്ത് രാജ്. </span><br />
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;"><br /></span><span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4cSV84Cph_YXMQxC1Ftiyi5GKo1RGQ3ODyydLidmsHf85SPcfJKGIFW6ua4RVa_F32leYdZ-ZD3aFRpncS6iY2W4TljTWYr8wDN0ANkTjwkZd4INcWHs4hYXUgcYPylNaOhaa0dhoiEo/s1600/akam-puram-sreekala-1.png" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="170" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4cSV84Cph_YXMQxC1Ftiyi5GKo1RGQ3ODyydLidmsHf85SPcfJKGIFW6ua4RVa_F32leYdZ-ZD3aFRpncS6iY2W4TljTWYr8wDN0ANkTjwkZd4INcWHs4hYXUgcYPylNaOhaa0dhoiEo/s1600/akam-puram-sreekala-1.png" width="320" /></a>നരേന്ദ്രമോഡിയ്ക്കു വേണ്ടി സൈബര്‍ ഇടപെടല്‍ നടത്തുന്നവരെ പരിചയപ്പെടുത്തുമ്പോള്‍ ശ്രീകലയ്ക്ക് എന്തൊരു കരുതലാണെന്നോ? ഫേസ് ബുക്കിലെ മോഡി അനുകൂല കമന്റുകളെയും പോസ്റ്റുകളെയും അവതരിപ്പിക്കുമ്പോള്‍ വിനയവിലോലയായി ശ്രീകല പറയുന്നു - </span><br />
<blockquote class="tr_bq">
<span style="background-color: #ffe599;"><span style="color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; text-align: start; text-indent: 0px; text-transform: none; white-space: normal; word-spacing: 0px;">''സംഘപരിവാര്‍ വളണ്ടിയര്‍മാര്‍ തന്നെയാണ് ഫേസ് ബുക്കിലെ കമന്റുകളിലും പോസ്റ്റുകളിലും ആദ്യം നിറഞ്ഞു നിന്നത്''.</span></span></blockquote>
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;"></span><span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">കേട്ടില്ലേ. സംഘപരിവാര്‍ വോളണ്ടിയര്‍മാര്‍ എന്ന്. മോഡി ആരാധകരെ 'സംഘപരിവാര്‍ വോളണ്ടിയര്‍' എന്നു ബഹുമാനിക്കുന്ന അതേ നാവു തന്നെയാണ് ഇടതുപക്ഷപാതം പ്രകടിപ്പിക്കുന്നവരെ സൈബര്‍ ഗുണ്ടയെന്നും സൈബര്‍ ചാവേറെന്നും ആക്ഷേപിക്കുന്നത്. അവിടെയും ശ്രീകല നിര്‍ത്തിയില്ല. ''നിങ്ങള്‍ സിപിഎമ്മിന്റെ സൈബര്‍ ചാവേറല്ലേ'' എന്ന് എസ്എഫ്ഐ കേന്ദ്രക്കമ്മിറ്റി അംഗം ചിന്താ ജെറോമിനോടു ശ്രീകല തുറന്നു തന്നെ ചോദിച്ചു. പിതൃശൂന്യ മാധ്യമപ്രവര്‍ത്തനം എന്ന എം. സ്വരാജ് വക നിരീക്ഷണം കാലാതിവര്‍ത്തിയാണ് എന്നു തെളിയിക്കാന്‍ കിട്ടുന്ന ഒരവസരവും മാതൃഭൂമി വേണ്ടെന്നു വെയ്ക്കുകയില്ല. അതാണ് യഥാര്ത്ഥപത്രത്തിന്റെയും ചാനലിന്റെയും കൈയിലിരുപ്പ്.</span><span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">ജി. ശേഖരന് നായര്‍ മുതല്‍ കെ. എ. ജോണി വരെയുളളവരെ അരങ്ങിലും അണിയറയിലും അന്തപ്പുരങ്ങളിലും അഴിഞ്ഞാട്ടത്തിനു നിയോഗിക്കുന്ന മാതൃഭൂമിയുടെ ദൃഷ്ടിയില് കിരണും സെബിനും പ്രീജിത്തും ചിന്താ ജെറോമുമൊക്കെ സെബര്‍ ചാവേറുകളും സൈബര്‍ ഗുണ്ടകളുമാണ്. സെബിനോട് മാതൃഭൂമിയ്ക്കുളള ചൊരുക്ക് പരസ്യമാണ്. <br /><br />വീരേന്ദ്രകുമാറിന്റെ കിരാതഭരണത്തിനെതിരെ മാതൃഭൂമിയ്ക്കുളളില്‍ നീറിപ്പുകയുന്ന അസംതൃപ്തി പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത് സെബിന്റെ പത്രാധിപത്യത്തിലുളള മലയാള്. അം എന്ന ന്യൂസ് പോര്‍ട്ടലാണ്. അതു പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സെബിനെ നിയമക്കുരുക്കില്‍ പെടുത്തി ശ്വാസം മുട്ടിച്ചു നിശബ്ദനാക്കാമെന്നായിരുന്നു വീരേന്ദ്ര കിങ്കരന്മാരുടെ പൂതി. പക്ഷേ, കേസ് കേസിന്റെ വഴിക്കും സെബിന് സെബിന്റെ വഴിക്കും പോയി. അങ്ങനെയൊരാളെ 'സൈബര്‍ ചാവേറെ'ന്നും 'സൈബര്‍ ഗുണ്ട'യെന്നും ആക്ഷേപിക്കുന്ന വോക്കല്‍ കോഡില്‍ ഗ്രീസു പുരട്ടുന്നതാരെന്ന് പ്രത്യേകം പറയണോ? </span><br />
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;"><br />സൈബര്‍ ഗുണ്ട, സൈബര്‍ ചാവേര്‍ എന്നീ പ്രയോഗങ്ങള്‍ക്കു പശ്ചാത്തലമാകുന്ന ഫേസ് ബുക്ക് പോസ്റ്റുകളുടെ തിരഞ്ഞെടുപ്പ് ഒട്ടും യാദൃശ്ചികമല്ല. കെ. കെ. ലതിക എംഎല്‍എയുടെ ജയില്‍ സന്ദര്‍ശനത്തെക്കുറിച്ച് മനോരമ പ്രചരിപ്പിച്ച അപവാദങ്ങള്‍ക്കെതിരെ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ് എഴുതിയ കുറിപ്പ് ഷെയര്‍ ചെയ്ത സെബിന്റെ ഫേസ് ബുക്ക് വാളാണ് 'സൈബര്‍ ഗുണ്ട' എന്ന പരാമര്‍ശത്തിനൊപ്പം വിഷ്വലില്‍ തെളിയുന്നത്.</span><span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">വാര്‍ത്തകളും വാര്‍ത്താവിശകലനങ്ങളും കാര്‍ട്ടൂണുകളും മുഖപ്രസംഗങ്ങളുമൊക്കെ സിപിഎമ്മിനെതിരെയുളള അപവാദപ്രചരണത്തിന് ഉപാധികളാക്കുന്ന മനോരമയെയും മാതൃഭൂമിയെയും വിട്ടുവീഴ്ചയില്ലാതെ തൊലിയുരിച്ചു തുറന്നുകാട്ടുന്ന ദേശാഭിമാനി ലേഖകനാണ് പി എം മനോജ്. മാതൃഭൂമിയുടെ മാനേജ്മെന്റിനെയും വാര്‍ത്താ ആഭാസങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന എഡിറ്റ് പേജ് ലേഖനം പി എം. മനോജിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ടിട്ട് കാലം അധികമായില്ല. <br /><br />അപ്പോള്‍ സെബിന് ചെയ്ത കുറ്റം രണ്ടാണ്. ഒന്ന്, മാതൃഭൂമിയെന്ന തൊഴില്‍സ്ഥാപനത്തിലെ ക്രൂരമായ പീഡനങ്ങള്‍ പൊതുസമൂഹത്തെ അറിയിച്ചു. രണ്ട്, മാധ്യമങ്ങളെ നിശിതമായി തുറന്നുകാട്ടുന്ന മനോജിന്റെ ഫേസ് ബുക്ക് സ്റ്റാറ്റസ് ഷെയര്‍ ചെയ്യുക എന്ന സാഹസം കാട്ടി. ഈ കുറ്റങ്ങള്‍ ചെയ്തവനെ സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടയെന്നും സൈബര്‍ ചാവേറെന്നും മാതൃഭൂമിയുടെ കൊട്ടാരം വിദൂഷക ആക്ഷേപിച്ചതില്‍ അത്ഭുതമില്ല. ഇത്തരം അധരലീലകള് മടിയും മറയുമില്ലാതെ ചെയ്തുകൊടുക്കുന്നതിനാണല്ലോ അവിടെ ശമ്പളം കൊടുക്കുന്നത്.</span><span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">കിരണ്‍ തോമസിന്റെ പോസ്റ്റു തിരഞ്ഞെടുത്തതും ശ്രദ്ധാപൂര്‍വമാണ്. ''വിഎസ് കാലഹരണപ്പെട്ട പുണ്യവാളനാണ് എന്ന് പറഞ്ഞപ്പോള്‍ അന്ന് മുകുന്ദനു കിട്ടിയത് സിന്‍ഡിക്കേറ്റ് മീഡിയയുടെ കല്ലേറ്. ഇന്ന് സിപിഎം കാലഹരണപ്പെട്ടു എന്നു പറയുമ്പോള്‍ പൂച്ചണ്ട്.''. എന്നു തുടങ്ങുന്ന പോസ്റ്റും ഉന്നംവെയ്ക്കുന്നത് മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെയാണ്. മാതൃഭൂമിയ്ക്കു കലികയറാന്‍ വേറെന്തു വേണം? ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ വിശേഷിപ്പിക്കാന്‍ വീരേന്ദ്രകുമാര്‍ കൂലിക്ക് ആളെ വെയ്ക്കാതെ എഴുതിയ സ്റ്റൈല്‍ ബുക്കുണ്ട് മാതൃഭൂമിയില്‍. അതിലെ മുന്തിയ പ്രയോഗം തന്നെ ശ്രീകല തിരഞ്ഞെടുത്തു.</span><span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">ടി പി വധക്കേസുമായി ബന്ധപ്പെട്ട് വിഎസ് നടത്തിയ പ്രസ്താവനയെ ദല്ലാള്‍ നന്ദകുമാറുമായി ബന്ധിപ്പിക്കുക വഴി ആ വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന പൊതുബോധത്തെ ആക്ഷേപിക്കാനാണ് പ്രിജിത്ത് രാജും ശ്രമിച്ചത്. ആ വഴിക്ക് പ്രിജിത്തിനും കിട്ടി, ശകാരം. സിപിഎമ്മിന്റെ സൈബര്‍ ചാവേറുകള്‍, സൈബര്‍ ഗുണ്ടകള്‍ എന്നു ലേബലിട്ട് മാതൃഭൂമി അവതരിപ്പിച്ച മൂവരില്‍ പ്രിജിത്ത് രാജ് മാത്രമാണ് പാര്‍ട്ടി നിലപാടുകള്‍ക്കു വേണ്ടി വീറോടെ വാദിക്കുന്നത്. മറ്റു രണ്ടുപേരുമാകട്ടെ, പല വിഷയങ്ങളിലും സിപിഎമ്മുമായുളള അഭിപ്രായവ്യത്യാസം ശക്തമായിത്തന്നെ തുറന്നു പ്രകടിപ്പിച്ചിട്ടുളളവരാണ്. </span><br />
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;"><br />അപ്പോള്‍, സെബിന്, കിരണ്‍ എന്നിവരെ സൈബര്‍ ഗുണ്ടകള്‍ എന്ന് ആക്ഷേപിക്കുന്നതിനു കാരണം, സിപിഎമ്മുമായി അവര്‍ക്കുളള ബന്ധമല്ല എന്നു വ്യക്തമാണ്. <br /><br />കിരണ്‍ തോമസ്, സൈബര്‍ മീഡിയയിലെ അറിയപ്പെടുന്ന മാധ്യമനിരീക്ഷകനാണ്. ചാനലുകളിലെയും പത്രങ്ങളിലെയും വാര്‍ത്തകളെ സസൂക്ഷ്മം നിരീക്ഷിച്ച് നിശിതമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന വ്യക്തി. സൂക്ഷ്മമായി വാര്‍ത്തകളും വാര്ത്താപരിപാടികളും നിരീക്ഷിക്കുക വഴി ഏതു മാധ്യമപ്രവര്‍ത്തകന്റെയും ഉറക്കംകെടുത്താന്‍ പോന്നവിധം മൂര്‍ച്ചയേറിയ വിശകലനവൈഭവത്തിനുടമ. വാര്‍ത്താവിശകലനം എന്ന പേരില്‍ ചാനലുകളില്‍ നടക്കുന്ന കെട്ടുകാഴ്ചകളെക്കാള്‍ എന്തുകൊണ്ടും വിശ്വാസ്യതയുളള ഇടപെടലുകളാണ് കിരണിന്റേത്. മാത്രമല്ല, ലക്ഷ്യവേധിയും. പല ജേണലിസ്റ്റു പുലികളെയും സോഷ്യല്‍ മീഡിയയില്‍ ഉടുതുണിയില്ലാതെ അവതരിപ്പിക്കുന്ന കിരണിനോട് ശ്രീകല ഉള്‍പ്പെടുന്ന സംഘത്തിനുളള പക ഊഹിക്കാവുന്നതേയുളളൂ.</span><br />
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;"><br />പക്ഷേ, മാഡം ശ്രീകലേ. ആ സൈബര്‍ ചാവേറെന്ന പ്രയോഗമുണ്ടല്ലോ. അസാധ്യ തൊലിക്കട്ടിയുളളവര്ക്കേ ആ പ്രയോഗം വഴങ്ങൂ. ചാവുന്നതു വരെ യുദ്ധം ചെയ്യുന്നവനാണല്ലോ ചാവേര്‍. ചാവേറിനു ജീവനോടെ പിന്മടക്കമില്ല. സെബിനും പ്രിജിത്തും കിരണും സിപിഎമ്മിന്റെ ചാവേറുകളാണെങ്കില്, അവരെ ആരെങ്കിലും കൊല്ലണ്ടേ. എങ്കിലല്ലേ ആ പ്രയോഗം സാധുവാകൂ. <br /><br />ആരാണ്, ശ്രീകലേ, സോഷ്യല്‍ മീഡിയയില്‍ ഇവരെയൊക്കെ കഴുത്തരിയാന്‍ ശേഷിയുളള വില്ലാളിവീരന്മാര്? ഇവര്‍ നടത്തുന്ന ചാവേര്പ്പണിയെ ചെറുത്തു തോല്‍പ്പിക്കുന്നതു പോകട്ടെ, ഒന്നുമുട്ടി നില്ക്കാനെങ്കിലും ശേഷിയുണ്ടോ, ശ്രീകലയുടെ ജനുസില്‍പ്പെട്ട ആര്‍ക്കെങ്കിലും? അത്രയ്ക്കു കൊമ്പു മുളച്ചവരെയൊന്നും സൈബര്‍ ലോകത്ത് ഇതേവരെ കണ്ടിട്ടില്ല. ഇവരെ നേരിടാന്‍ മാതൃഭൂമിയിലെ ആസ്ഥാന കൊലപാതകവീരന്മാരായ ജി. ശേഖരന് നായരെയും കെ. എ. ജോണിയെയും ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ വീരേന്ദ്രമുതലാളിയോട് ഒന്നു നിര്ദ്ദേശിച്ചുനോക്കൂ. "സൈബര്റീത്തു" വെയ്ക്കാന്‍ ക്യൂ നില്‍ക്കുന്നത് ആരൊക്കെയായിരിക്കുമെന്നു നമുക്കു കാണാം.</span><span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">അവിടെയാണ് ശ്രീകലയുടെ ആയോധനമുറ വേറിട്ടതാകുന്നത്. പാടത്തെ പണിക്ക് പാടത്തുതന്നെ കൂലിയും ബോണസും കിട്ടുന്ന ഓണ്‍ലൈന്‍ അങ്കക്കളത്തിലാണ് സെബിനും കിരണും പ്രിജിത്തും മാറ്റുരയ്ക്കുന്നതെങ്കില്, ഇവര്‍ക്കു പ്രവേശനം പോലുമില്ലാത്ത ചാനല്‍ സ്റ്റുഡിയോയ്ക്കുളളിലെ ശീതീകകരിച്ച അങ്കത്തറയില്‍ നിന്നാണ് ശ്രീകലയുടെ പോര്‍വിളിയും ജയഭേരിയും. അവിടെ പരിചയെടുത്തു തടയാനും ഉറുമി വീശി തലയരിയാനും സെബിനും കിരണും പ്രീജിത്തുമില്ല. എതിരാളികള്‍ക്ക് പ്രവേശനം നിഷേധിച്ച യുദ്ധക്കളത്തില്‍ വെച്ചാണ് ശ്രീകല ജേതാവും സെബിന്, കിരണ്‍, പ്രിജിത്ത് എന്നിവര്‍ ചാവേറുകളുമാകുന്നത്. </span><br />
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;"><br />ചര്‍ച്ച ചെയ്യാന്‍ വെച്ചിരിക്കുന്ന വിഷയത്തെക്കുറിച്ച് പ്രാഥമിക ധാരണപോലുമില്ലാതെയാണ് ശ്രീകല സൈബര്‍ ഗുണ്ടകളെ വേട്ടയാടാനിറങ്ങിയത്. ടോക് ഷോയ്ക്കിടയില്‍ ശ്രീകലയുടെ ചില ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുണ്ട്. അതിലൊന്ന് ഇങ്ങനെയാണ് : </span><br />
<blockquote>
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;"><span style="background-color: yellow;">''കേരളത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ് ആക്ടിവിസം വിജയിച്ചതിന്റെ ആദ്യ ഉദാഹരണം. വിഎസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം. അന്ന് കേരളത്തിലെ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ഫേസ് ബുക്കും എസ്എംഎസും ഇമെയിലുമൊക്കെ വഴി സ്വാധീനിക്കപ്പെട്ടു''.</span> </span></blockquote>
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">ഒന്നും തോന്നരുത് ശ്രീകലേ. അനന്തമജ്ഞാതമവര്ണനീയമാണീ തൊലിക്കട്ടി. സമ്മതിക്കാതെ തരമില്ല. 2006 സെപ്തംബറിലാണ് അമേരിക്കയില്‍ ആദ്യമായി ഫേസ്ബുക്ക് പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ അതു പ്രചാരത്തിലെത്താന്‍ കുറേ മണ്ഡലകാലങ്ങള്‍ കൂടി കഴിയേണ്ടിവന്നു. സത്യം അതായിരിക്കെ, 2006 മെയ് മാസത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിനിര്‍ണയം വിവാദമായപ്പോള്‍ ഫേസ് ബുക്ക് സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തെക്കേറി സ്വാധീനിച്ചു കളഞ്ഞുവെന്നും അതുവഴി കേരളത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് ആക്ടിവിസം വിജയിച്ചെന്നുമൊക്കെ ശ്രീകല തട്ടിവിട്ടത് മാര്‍ക്ക് സക്കര്‍ബെര്‍ഗ് അറിയണ്ട. താന്‍ പുറത്തിറക്കുന്നതിനു മുമ്പേ കേരളത്തില്‍ സംഗതി ചോര്ന്നുവെന്നറിഞ്ഞാല് ആ പിഞ്ചുഹൃദയം പൊട്ടിച്ചിതറും.</span><span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;"><br />സൈബര്‍ സ്പേസിലാണ് ഈ വിഡ്ഢിത്തം കാച്ചുന്നതെങ്കില്‍ നിമിഷങ്ങള്‍ക്കകമാണ് എട്ടിന്റെ പണി. കൊമ്പത്തെ മാധ്യമപ്രവര്‍ത്തകയുടെ (പ്രവര്‍ത്തകന്റെ) ക്രെഡിബിലിറ്റിയുടെ ആടയാഭരണങ്ങളും ആലഭാരങ്ങളും "സൈബര്‍ ഗുണ്ട"കളും "സൈബര്‍ ചാവേറു"കളും ഊരിവാങ്ങും. പക്ഷേ, അടച്ചുറപ്പുളള ചാനല്‍ സ്റ്റുഡിയോയ്ക്കുളളില്‍ ആ പേടി വേണ്ട. ഇതുപോലുളള എന്തു വിവരക്കേടും എഴുന്നെളളിക്കാം. ആരും ക്രെഡിബിലിറ്റി ചോദ്യം ചെയ്യുകയില്ല. സുഖം. സന്തോഷം.</span><span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">വിഡ്ഢിത്തങ്ങളെയും വിവരക്കേടിനെയും കൈയോടെ പിടിച്ച് തൊലിയുരിച്ചു കാണിക്കാന്‍ ചിലര്‍ ഒരുങ്ങിയിറങ്ങിയാല്‍ ജനാധിപത്യമാണ് അപകടത്തിലാവുക. ശ്രീകലയുടെ സിദ്ധാന്തം അനുസരിച്ച് വിവരക്കേടുകളുടെ ഏകപക്ഷീയമായ പ്രസരണമാണ് ജനാധിപത്യം. ആരും ചോദ്യം ചെയ്യാന്‍ പാടില്ല. കൗണ്ടര്‍ ചെക്കു നടത്തുമ്പോള്‍ പ്രസരണവീരന്റെയോ വീരത്തിയുടെയോ കളസം കീറിയാല്‍ ജനാധിപത്യത്തിന് എന്തുരക്ഷ? ഗീര്‍വാണം ഇങ്ങനെ:</span><br />
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;"></span><br />
<blockquote>
<span style="background-color: yellow;"><i><i><span style="color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; text-align: start; text-indent: 0px; text-transform: none; white-space: normal; word-spacing: 0px;">"... ഡെമോക്രാറ്റിക് അല്ല എന്നു മാത്രമല്ല, ഈ സ്പേസിനെ സംഘടിതമായി , സിപിഎമ്മിനെ മാത്രമല്ല പറയുന്നത്.. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സാമുദായികസംഘടനകളും സംഘടിതമായി ഈ ഇടത്തെ സ്വന്തം അണികളെ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ പോകുന്നതിന്റെ അപകടം..."</span></i></i></span></blockquote>
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;"><span style="color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; text-align: start; text-indent: 0px; text-transform: none; white-space: normal; word-spacing: 0px;"> </span>ഈ പറഞ്ഞതിന്റെ യുക്തിയെന്ത് എന്ന് വ്യാഖ്യാനിക്കാന്‍ സാക്ഷാല്‍ ആര് ഹരികുമാറിനെക്കൊണ്ടുപോലും കഴിയില്ല. എന്താണ് ശ്രീകല പറയാന്‍ ശ്രമിക്കുന്നത്? എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സാമുദായികസംഘടനകളുടെയും അണികള്‍ സംഘടിതമായി ഇറങ്ങിയാല്‍ സൈബര്‍ ഇടത്തെ എങ്ങനെ ആര്‍ക്കു നിയന്ത്രിക്കാനാകും? അവനവനു തോന്നിയ വഴിയേ വലിച്ചുപിടിക്കുന്നതിനെയാണോ മാതൃഭൂമി ചാനലില്‍ നിയന്ത്രണം എന്നു പറയുന്നത്? അതോ, എല്ലാവരും കൂടെ തമ്മിലടിച്ച് 'സൈബര്‍ ചോര' കുത്തിയൊഴുകുമെന്നോ? ഒരു ലോഡു 'സൈബര്‍ ശവം' വീഴുമെന്ന ഭീതിയാണോ?</span><br />
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;"><br />ശരിയാണ്. അങ്ങനെ എല്ലാവരും സംഘടിതമായി ഇറങ്ങിയാല്‍ ഒരപകടമുണ്ട്. അതു തിരിച്ചറിഞ്ഞ മൂളയാണ് നരേന്ദ്രമോഡിയുടെ ആരാധകരെ 'സംഘപരിവാര്‍ വാളണ്ടിയര്‍' എന്നും ഇടതുപക്ഷ അനുഭാവികളെ സൈബര്‍ ഗുണ്ടയെന്നും സൈബര്‍ ചാവേറെന്നും കൃത്യമായി വിലയിരുത്തുന്നത്. ബിജെപിയും കോണ്‍ഗ്രസും മതസാമുദായിക സംഘടനകളും സംഘടിതമായി രംഗത്തിറങ്ങുന്നതുകൊണ്ട് മുഖ്യധാരാ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു ചേതവുമുണ്ടാവുകയില്ല. എന്നാല്‍ ഇടതുപക്ഷാനുഭാവികളും പ്രവര്‍ത്തകരും സംഘടിതരായി ഇറങ്ങിയാല്‍ അതല്ല സ്ഥിതി. മാധ്യമങ്ങള്‍ നിശിതമായ വിശകലനത്തിനു വിധേയമാകും. വരികളും ഖണ്ഡികകളും തിരിച്ച് വാര്‍ത്തകളും വിശകലനങ്ങളും ഇഴകീറി പരിശോധിക്കപ്പെടും. <br /><br />മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എന്ന ലേബലുളളവര് തട്ടിവിടുന്ന പൊതുബോധക്കിന്നാരങ്ങളെ അവര്‍ വലിച്ചുകീറും. രാജേശ്വരിമാരുടെ ജാതിവെറിയും വ്യക്തിവിരോധവും വിചാരണ ചെയ്യപ്പെടും. പ്രിന്റിലും ചാനലിലും ഏകപക്ഷീയമായി ചാര്‍ത്തിക്കിട്ടുന്ന കേമത്തങ്ങളുടെ കളസം കീറും. </span><br />
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;"><br />മാതൃഭൂമിയ്ക്കെന്നല്ല ഒരു മാധ്യമസ്ഥാപനത്തിനും അതനുവദിക്കാനാവില്ല. വായില്‍ത്തോന്നുന്നത് വിളിച്ചുകൂവിയും എഴുതിക്കൂട്ടിയും സൂപ്പര്‍സ്റ്റാര്‍ പട്ടം പതിപ്പിച്ചെടുത്ത ഒരു മാധ്യമനിരീക്ഷകനും അതു പൊറുക്കുകയുമില്ല. അത്തരമൊരു വേഷത്തെത്തന്നെ കൃത്യമായി ശ്രീകല കൂട്ടുപിടിച്ചു. അഡ്വ. ജയശങ്കര്‍. ആക്രോശിച്ചും അധിക്ഷേപിച്ചും ജാതിവെറി ചീറ്റിയും പേരെടുത്ത ഈ പ്രഗത്ഭന്‍ ശ്രീകലയുടെ മുന്നില്‍ പ്രകടിപ്പിച്ചത് ഇതുവരെ പ്രേക്ഷകര്‍ കാണാത്ത ഒരു ഭാവാഭിനയമാണ്.</span><span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">പിണറായി വിജയനെ കവിളന്മടലിനു തല്ലണം എന്ന് ആക്രോശിച്ച വീരശൂരപരാക്രമിയുടെ മുഖത്ത് ഇക്കുറി എന്തൊരു ദയനീയത! പതം പറയുന്ന പരാതിക്കാരന്റെ ദൈന്യം. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന, രാജ്യതാല്പര്യങ്ങള്ക്കു നിരക്കാത്ത അഭിപ്രായങ്ങളാണത്രേ ഫേസ് ബുക്കില്‍ പലപ്പോഴും അദ്ദേഹം കാണുന്നത്. ക്രിമിനല്‍ ശിക്ഷാനിയമത്തിലെയും ഐടി ആക്ടിലെയും പല വകുപ്പുകളുടെയും നഗ്നമായ ലംഘനമാണത്രേ ഫേസ് ബുക്ക് അഭിപ്രായപ്രകടനങ്ങള്‍. തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരും ഇടപെടുന്നില്ലെന്നാണ് അഡ്വ. എ. ജയശങ്കര്‍ എന്ന മഹാവിപ്ലവകാരിയുടെ ദയനീയമായ പരാതി. ആരെയും എന്തും പറയാനുളള ചങ്കൂറ്റമുളള ജയശങ്കര്‍ ഇങ്ങനെ ഏങ്ങലടിച്ചു കണ്ണീരൊലിപ്പിച്ചാല്‍ ഏതു സൈബര്‍ ഗുണ്ടയുടെയും കരളലിഞ്ഞുപോകും.</span><span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">ഫേസ് ബുക്കിലെ അഭിപ്രായപ്രകടനങ്ങളപ്പാടെ നിയമവിരുദ്ധമാണെന്ന കാര്യത്തില്‍ ബിയാര്പി ഭാസ്കറിനും അഭിപ്രായവ്യത്യാസമില്ല. ചെറിയൊരു വിയോജിപ്പു ജോസഫ് സി മാത്യു പ്രകടിപ്പിച്ചപ്പോള്‍ ശ്രീകല ഇടയ്ക്കു കയറിപ്പറയുന്നു, ''എന്നിട്ടും വായിക്കാന്‍ പറ്റാത്ത പോസ്റ്റുകളാണ് പലതും'' എന്ന്. വായിച്ചുപോയാല്‍ ശ്രീകലയുടെ കണ്ണിന്റെ ഫിലമെന്റ് ഫ്യൂസായിപ്പോകുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍ തുരുതുരാ എഴുതുന്ന ആ സൈബര്‍ ഗുണ്ട ആരാണെന്ന് ഏതു സൈബര്‍ കണിയാനോടു ചോദിച്ചാലാണ് അറിയാനാവുക?</span><span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">160 പാര്‍ലമെന്റു മണ്ഡലങ്ങളിലെ ജയപരാജയങ്ങള്‍ ഫേസ് ബുക്ക് നിശ്ചയിക്കുമോ ഇല്ലയോ എന്നൊന്നുമല്ല അകം പുറം ചര്‍ച്ച ചെയ്തത്. പൊതുബോധയുക്തികളുടെ പ്രചാരകര്‍ക്കിടയില്‍ ചിന്താ ജെറോം വന്നുപെട്ടുപോയതാണ്. ബിആര്‍പി ഭാസ്കറും അഡ്വ. എ. ജയശങ്കറും വ്യക്തികളെന്ന നിലയിലും എം എസ് ശ്രീകല പ്രകൃതിവിരുദ്ധ മാധ്യമപ്രവര്‍ത്തനത്തിന് തനതുസംഭാവനകള് നല്കുന്ന വീരേന്ദ്രകുമാറിന്റെ പ്രതിനിധിയെന്ന നിലയിലും പങ്കുവെച്ചത് സമാനസ്വഭാവമുളള ആശങ്കകളാണ്. <br /><br />ഇപ്പറയുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ വലിയൊരു ഗുണഭോക്താവാണ് ജോസഫ് സി മാത്യൂ. പിണറായി വിജയന്റെ വീട് എന്ന പേരില്‍ പ്രചരിച്ച വ്യാജചിത്രത്തിനെതിരെ നിയമവ്യവസ്ഥയോടു പരാതിപ്പെട്ടതിനോടുപോലും പൊറുക്കാന്‍ കഴിയാത്തവിധത്തില്‍ വിഭാഗീയരോഗത്തിന് കീഴ്പ്പെട്ട ജോസഫ് സി മാത്യൂവിനെ അകംപുറം കാണിച്ചുതരുന്നു, ഈ ടോക്ഷോ. </span><br />
<span style="-webkit-text-stroke-width: 0px; background-color: white; color: #222222; font-family: AnjaliOldLipi; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;"><br />എഴുതിക്കൂട്ടിയ കളളങ്ങളുടെയും പ്രചരിപ്പിച്ച അപവാദങ്ങളുടെയും കണക്കെടുത്താല്‍ മനോരമയ്ക്കു വളരെയൊന്നും പിന്നിലല്ല, മാതൃഭൂമി. ചാനലും നീങ്ങുന്നത് ആ വഴിക്കു തന്നെയാണ്. ലോജിക്കല്‍ ഫാലസികളോടു നിരന്തരം ഏറ്റുമുട്ടിയും വസ്തുതാപരമായ അഭിപ്രായപ്രകടനങ്ങള്‍ക്കു വേണ്ടി അക്ഷീണം യത്നിച്ചും സൈബര്‍ സംവാദങ്ങള്‍ക്കു പുതിയ രൂപവും ഭാവവും നല്‍കിയവരെ ഗുണ്ടകളെന്നും ചാവേറുകളെന്നും ചാപ്പയടിക്കുമ്പോള് അക്കാര്യം അസന്നിഗ്ധമായി തെളിയുന്നു. സ്ഥലംമാറ്റ ഭീതിയില്ലാതെ കിടന്നുറങ്ങാന്‍ ഇത്തരം വേഷംകെട്ടലുകള്‍ സഹായിക്കുമെങ്കില്‍ എം എസ് ശ്രീകലയ്ക്കു നല്ലതു വരട്ടെ. ആമേന്‍</span>പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com9tag:blogger.com,1999:blog-292802951033842212.post-87602459875061359392013-10-17T18:49:00.001+05:302013-10-17T18:49:32.695+05:30മാതൃഭൂമി പത്രാധിപര്‍ എം കേശവമേനോന് ആദരവോടെ,<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirUtVbwFS_e2scO0A-IT0T-d4rrRFxD7XUCL_pRoYAvHBHu6UIOB3Y6lzTMlQAY9iCK9HEB3YiQYLV7r7jF0NWWvNmbi-YIhg53-OfSe1NRgvRR6k_GDDHlph10R_bLzex261csqISgEc/s1600/m-kesava-menon-mathrubhumi-editor.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirUtVbwFS_e2scO0A-IT0T-d4rrRFxD7XUCL_pRoYAvHBHu6UIOB3Y6lzTMlQAY9iCK9HEB3YiQYLV7r7jF0NWWvNmbi-YIhg53-OfSe1NRgvRR6k_GDDHlph10R_bLzex261csqISgEc/s320/m-kesava-menon-mathrubhumi-editor.png" width="245" /></a>സര്,<br />ഗംഭീരമായിരുന്നു മഹാനവമി ദിനത്തിലെ മാതൃഭൂമിയുടെ വാരാന്തപ്പതിപ്പ്. അങ്ങനെ പറയാന്‍ കാരണമുണ്ട്. ആ വാരാന്തപ്പതിപ്പിന്റെ ആമുഖപേജില്‍ ഇങ്ങനെയൊരു പ്രഖ്യാപനമുണ്ട്. <br />
<blockquote>
<span style="background-color: #d9ead3;"><i>''അക്ഷരമാണ് ജീവിതായോധനത്തിനുളള ആയുധം എ തിരിച്ചറിവാണ് അക്ഷരപൂജയും ആയുധപൂജയുമായി കൊണ്ടാടു വിജയദശമിയുടെ ധന്യത. അക്ഷരപൂജയില്‍ മതേതരമായ ഒരു ആധ്യാത്മികത ഉളളടങ്ങിയിരിക്കുു. ഭാഷയുടെയോ മതത്തിന്റെയോ ആവിഷ്കാരമാധ്യമത്തിന്റെയോ അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്ക് അതിന്റെ വെളിച്ചം ചെത്തെുു. ഈ ലക്കത്തില്‍ അത്തരത്തിലുളള ഏതാനും അക്ഷരോപാകസരെയും കലോപാസകരെയും പരിചയപ്പെടുത്താം". </i></span></blockquote>
പ്രിയപ്പെട്ട കേശവമേനോന്. ഇവര്‍ക്കു പുറമെ, ഉപജാപത്തെ ഉപാസിക്കുന്ന ബഹുകേമന്മാരും താങ്കളുടെ പത്രത്തിലുണ്ട്. അതിനൊരുദാഹരണം മഹാനവമി ദിനത്തിലെ മാതൃഭൂമിയില്‍ നിന്നുതന്നെ പരിചയപ്പെടുത്താം. ബൈലൈന്‍ ഇല്ലാത്തതുകൊണ്ട്, ഉപാസകനെ അങ്ങു കണ്ടെത്തേണ്ടി വരും. ചില കാര്യങ്ങള്‍ ആമുഖമായി പറയട്ടെ.<br /><br /> ലാവലിന്‍ വിവാദം കത്തിനില്ക്കു കാലത്താണല്ലോ അങ്ങ് മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റത്. <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmOstvWZwUv5CARiJtPY5MoB8A2cdj_limzhOHwMlZUlj0LULONSAAqtKjoONFaguwIrXqeWUNj_TET284Ub0SWAKNANMab3m_vr8xlm2P6dFVWuaDGZUENE_eW-qc8VsU5-z2HlqfOiU/s320/kesavamenon.jpg">ആ വാര്‍ത്ത ഒന്നാം പേജില്‍ മാതൃഭൂമി അറിയിച്ചത് 2009 ഫെബ്രുവരി 19ന്</a>. അതിന്റെ അവസാന ഖണ്ഡികയില്‍ നിന്ന് രണ്ടുവാചകങ്ങള്‍. <br />
<blockquote class="tr_bq">
<span style="background-color: #d9ead3;"><i>ബിഎ ഓണേഴ്സിനു ശേഷം, ഡല്‍ഹി യൂണിവേഴ്സിറ്റി കാമ്പസ് ലോ സെന്ററില്‍ </i></span><span style="background-color: #d9ead3;"><i>നിന്</i></span><span style="background-color: #d9ead3;"><i>ന് എല്‍എല്‍ബിയും നേടി. അല്പകാലം അഭിഭാഷകനായും പ്രവര്‍ത്തിച്ചു.</i></span></blockquote>
ആ ദിവസത്തെ പത്രം അങ്ങു സൂക്ഷിച്ചുവെച്ചിട്ടുണ്ടെങ്കില്‍ ലീഡ് വാര്‍ത്ത നോക്കുക. പി സി ജോര്‍ജിന്റെ ശൈലി കടമെടുത്താല്‍ "നല്ല ചെവല നെറത്തിലെ" തലക്കെട്ട്, <i><b>ധാരണാപത്രം പുതുക്കാത്തതിനാല്‍ പണം നഷ്ടമായി - ലാവലിന്‍</b></i>. അതായത് ഈ വിവാദം കത്തിനില്‍ക്കുന്ന കാലത്താണ് താങ്കള്‍ മാതൃഭൂമിയുടെ പത്രാധിപരായത്. <br /><br />പ്രിയപ്പട്ട കേശവമേനോന്, അങ്ങേയ്ക്ക് നിയമത്തില്‍ ബിരുദമുണ്ട്. ചുരുങ്ങിയ കാലമെങ്കിലും അഭിഭാഷകനായി പ്രവര്‍ത്തിച്ച പരിചയവും. റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ അന്തര്‍ദേശീയ തലത്തിലെ അതിവിപുലമായ പരിചയസമ്പത്തും. ഈ രണ്ടുമേഖലയിലുമുളള അറിവും അനുഭവസമ്പത്തും ഉപയോഗിച്ച് താഴെ പറയു മാതൃഭൂമി വാര്‍ത്ത മനസിരുത്തി വായിക്കണമെ<span style="background-color: #d9ead3;">ന്</span><span style="background-color: #d9ead3;">ന് </span><span style="background-color: #d9ead3;"> </span>അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു (ഒക്ടോ 13, 2013).<br /><br />
<blockquote class="tr_bq">
<a href="http://www.mathrubhumi.com/online/malayalam/news/story/2557361/2013-10-13/kerala">ലാവലിന്‍: കോടതി വിമര്‍ശിച്ച പ്രോസിക്യൂട്ടര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ദുരൂഹത</a></blockquote>
<br />
<blockquote>
<span style="background-color: #d9ead3;"><i> തിരുവനന്തപുരം: ലാവലിന്‍ കേസിന്റെ വാദത്തില്‍ സി.ബി.ഐ അഭിഭാഷകനെതിരെ കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമുണ്ടായിട്ടും പ്രോസിക്യൂട്ടര്‍ക്കെതിരെ സി.ബി.ഐ. നടപടിയെടുക്കാത്തതില്‍ ദുരൂഹത. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉള്‍പ്പെടെ അഞ്ചു പ്രതികളുടെ വിടുതല്‍ വാദത്തിനിടെയാണ് പലതവണ കോടതി സി.ബി.ഐ. അഭിഭാഷകനെ രൂക്ഷമായി വിമര്‍ശിച്ചത്. <br /><br /> ലാവലിന്‍ കേസില്‍ സി.ബി.ഐ. പിന്നാക്കം പോയ രീതിയിലായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിനെ സംബന്ധിച്ച് കൃത്യമായി പഠിക്കുകയും എല്ലാ വിചാരണ ദിവസങ്ങളിലും ഹാജരാവുകയും ചെയ്തിരുന്ന അഭിഭാഷകനെ മാറ്റിയാണ് പുതിയ അഭിഭാഷകനെ രംഗത്തിറക്കിയത്. കേസിന്റെ വിചാരണവേളയില്‍ അഭിഭാഷകനെ മാറ്റിയത് നേരത്തെ തന്നെ വിവാദമായിരുന്നു. <br /><br /> കേസിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെയെത്തിയ അഭിഭാഷകന് കോടതിയുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും ഉത്തരംമുട്ടി നിന്നു. കരാര്‍ നിയമം സംബന്ധിച്ച് സി.ബി.ഐ. അഭിഭാഷകന്റെ ധാരണാക്കുറവ് പലതവണ കോടതി ചൂണ്ടിക്കാട്ടി. കേസ് വിശദമായി പഠിച്ചുവരാന്‍ പലദിവസവും വാദത്തിനിടെ കോടതി പറഞ്ഞു. സി.ബി.ഐയുടെ വാദത്തില്‍ ക്ഷമ നശിച്ച് കോടതി ഇറങ്ങിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്. സാങ്കേതിക വിദഗ്ധരില്ലാതെ പിണറായി വിജയന് കാനഡ സന്ദര്‍ശിച്ചത് എന്തിനാണെന്ന് ഹര്‍ജി പരിഗണിച്ച പലദിവസങ്ങളിലും കോടതി സി.ബി.ഐയോട് ആരാഞ്ഞിരുന്നു. ലാവലിന്‍ കമ്പനിയുടെ ക്ഷണപ്രകാരമാണ് പിണറായി പോയതെന്ന് പറഞ്ഞ് സി.ബി.ഐ ഒഴിയുകയായിരുന്നു. അത്തരത്തിലൊരു ക്ഷണമുണ്ടെങ്കില്‍ അതിന്റെ തെളിവ് ഹാജരാക്കാനും കോടതി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൃത്യമായ വാദം പറയാന്‍ സി.ബി.ഐ യ്ക്ക് കഴിഞ്ഞില്ല. സിദ്ധാര്‍ത്ഥ മേനോനെതിരെ അഴിമതിയും ഗൂഢാലോചനയുമാണ് സി.ബി.ഐ ആരോപിച്ചിരുന്നത്. അഴിമതി സംബന്ധിച്ച വാദമുഖങ്ങള്‍ നിരത്തിയെങ്കിലും ഗൂഢാലോചനയില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് വ്യക്തമാക്കിയില്ല. ഇത് വ്യക്തമാക്കാന്‍ നിരവധി അവസരങ്ങള്‍ നല്കി. ഇതിന് വേണ്ടി ഒരു വിചാരണ തന്നെ മാറ്റിവെച്ചു. <br /><br /> ലാവലിന്‍ കേസിന്റെ കുറ്റപത്രത്തില്‍ ഓരോ പ്രതികള്‍ക്കെതിരെയും പ്രത്യേകം പ്രത്യേകമായി അക്കമിട്ട് നിരത്തിയ കുറ്റങ്ങള്‍ കൃത്യമായി കോടതിക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ സി.ബി.ഐ. അഭിഭാഷകന് വീഴ്ചയുണ്ടായി. പലപ്പോഴും പ്രതികള്‍ക്കെതിരെ സി.ബി. ഐ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി അതില്‍ സി.ബി.ഐ യ്ക്ക് എന്ത് പറയാനുണ്ടെന്ന് കോടതി ചോദിച്ച് മനസ്സിലാക്കുന്ന സാഹചര്യമായിരുന്നു. ഹൈക്കോടതിയിലെ പ്രഗത്ഭരായ അഭിഭാഷകരാണ് പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നത്. അവരുടെ വാദമുഖങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താതെയാണ് പ്രോസിക്യൂഷന് കോടതിയില്‍ സി.ബി.ഐയുടെ വാദങ്ങള്‍ നിരത്തുന്നത്. പലപ്പോഴും സി.ബി.ഐ ഉയര്‍ത്തിക്കൊണ്ടുവന്ന കേസിന്റെ വസ്തുതകള്‍ കോടതിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. പിണറായി വിജയന്റെ ചേംബറില്‍ വെച്ച് എസ്.എന്‍.സി ലാവലിനുമായി കരാര്‍ ഒപ്പിടുമ്പോള്‍ സാക്ഷിയായി ഉണ്ടായിരുന്ന ദിലീപ് രാഹുലനെയും ആദ്യ കരാര്‍ ഉണ്ടാക്കുമ്പോള്‍ മന്ത്രിയായിരുന്ന കാര്‍ത്തികേയനെയും പ്രതിയാക്കുന്നില്ലേയെന്ന് നിരവധി തവണ കോടതി ആരാഞ്ഞെങ്കിലും ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സി. ബി.ഐ യ്ക്ക് കഴിഞ്ഞില്ല. <br /><br /> കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് വിചാരണ ദിവസങ്ങളില്‍ സി.ബി.ഐ ഉദ്യോഗസ്ഥന് എത്താറുണ്ട്. അതത് ദിവസത്തെ നടപടിക്രമങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാറുമുണ്ട്. സി.ബി.ഐയുടെ വാദങ്ങള്‍ നിരത്തുന്നതിനിടെ നിരന്തരം കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന അഭിഭാഷകനെതിരെ നടപടിയെടുക്കാത്തതില്‍ ലാവലിന്‍ കേസില്‍ നിന്ന് സി. ബി.ഐ. പിന്നാക്കം പോകുകയാണെന്ന സംശയം ഉയര്‍ത്തിയിട്ടുണ്ട്. കവിയൂര്‍ കേസില്‍ ശാസ്ത്രീയ അടിത്തറ ഇല്ലാതെ തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതില്‍ ഇതേ കോടതിയുടെ ശാസന ഏറ്റുവാങ്ങിയ നന്ദകുമാരന് നായര്‍ക്കെതിരെ വളരെ കര്‍ശന നടപടിയാണ് സി.ബി.ഐ സ്വീകരിച്ചത്. അനഘയെ പീഡിപ്പിച്ചത് അച്ഛന് നാരായണന് നമ്പൂതിരിയാണെന്ന് ശാസ്ത്രീയ തെളിവുകളില്ലാതെ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചതിനാണ് നന്ദകുമാരന് നായരെ കോടതി വിമര്‍ശിച്ചത്. വിമര്‍ശനം ഉണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ മുംബൈയിലേക്ക് സ്ഥലംമാറ്റി. ഇത്രയും കൃത്യമായി കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന സി.ബി.ഐ ലാവലിന്‍ കേസിന്റെ വിടുതല്‍ ഹര്‍ജി ലഘുവായി കൈകാര്യം ചെയ്തത് എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്.</i></span> </blockquote>
<span style="background-color: #d9ead3;"></span><br />
<!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves/>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-GB</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>ML</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:DontVertAlignCellWithSp/>
<w:DontBreakConstrainedForcedTables/>
<w:DontVertAlignInTxbx/>
<w:Word11KerningPairs/>
<w:CachedColBalance/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><br />
<!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0cm 5.4pt 0cm 5.4pt;
mso-para-margin-top:0cm;
mso-para-margin-right:0cm;
mso-para-margin-bottom:10.0pt;
mso-para-margin-left:0cm;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-fareast-font-family:"Times New Roman";
mso-fareast-theme-font:minor-fareast;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;}
</style>
<![endif]-->
<br />
<blockquote class="tr_bq">
<div class="MsoNormal" style="background: white; line-height: 9.95pt; margin-bottom: .0001pt; margin-bottom: 0cm;">
<span style="font-size: small;"><span style="background-color: #d9ead3;"><span lang="ML" style="color: black; font-family: Meera;"></span></span><span style="color: black; font-family: ML-TTRevathi;"></span></span></div>
</blockquote>
<b>വിധി വരുംമുമ്പേ എന്തീനീ വെപ്രാളം?</b><br /><br />ചില പ്രയോഗങ്ങള്‍ ശ്രദ്ധിക്കുമല്ലോ. "ലാവലിന്‍ കേസില്‍ നിന്ന് സിബിഐ പിന്നാക്കം പോയ രീതിയിലായിരുന്നു സിബിഐയുടെ വാദം", "കേസിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ എത്തിയ അഭിഭാഷകന്", "കരാര്‍ നിയമം സംബന്ധിച്ച് അഭിഭാഷകന്റെ ധാരണാക്കുറവ്" എന്നൊക്കെയുളള ആരോപണങ്ങളുടെ സ്വഭാവമുളള പരാമര്‍ശങ്ങള്‍ ഈ വാര്‍ത്തയിലുണ്ട്. വിധിയ്ക്കു മുമ്പാണ് ഈ അഭ്യാസം. വിധി വരുതിനു മുമ്പേ അഭിഭാഷകനെ വിചാരണ ചെയ്യു വാര്‍ത്താവിശകലനം എന്തിനുവേണ്ടിയെന്ന സംശയം അങ്ങേയ്ക്കുമില്ലേ.<br /><br />ഇനി അങ്ങെടുക്കേണ്ടത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 4ന്റെ മാതൃഭൂമി. ലാലുപ്രസാദ് യാദവിന്റെ തടവുശിക്ഷയ്ക്കും തെലങ്കാന സംസ്ഥാന രൂപീകരണത്തിനുമൊപ്പം പ്രാധാന്യം നല്കി ഒന്നാം പേജില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചത്, <a href="http://www.mathrubhumi.com/online/malayalam/news/story/2540029/2013-10-04/kerala">ഗൂഢാലോചനയില്‍ പിണറായിക്കു പങ്ക് - സിബിഐ</a> എന്ന വാര്‍ത്ത. ആ വാര്‍ത്ത ഉദ്ധരിക്കട്ടെ.<br /><!--[if !mso]>
<style>
v\:* {behavior:url(#default#VML);}
o\:* {behavior:url(#default#VML);}
w\:* {behavior:url(#default#VML);}
.shape {behavior:url(#default#VML);}
</style>
<![endif]--><br />
<!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves>false</w:TrackMoves>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-GB</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>ML</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:DontVertAlignCellWithSp/>
<w:DontBreakConstrainedForcedTables/>
<w:DontVertAlignInTxbx/>
<w:Word11KerningPairs/>
<w:CachedColBalance/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0cm 5.4pt 0cm 5.4pt;
mso-para-margin-top:0cm;
mso-para-margin-right:0cm;
mso-para-margin-bottom:10.0pt;
mso-para-margin-left:0cm;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-fareast-font-family:"Times New Roman";
mso-fareast-theme-font:minor-fareast;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;}
</style>
<![endif]--><!--[if gte mso 9]><xml>
<o:shapedefaults v:ext="edit" spidmax="1027"/>
</xml><![endif]--><!--[if gte mso 9]><xml>
<o:shapelayout v:ext="edit">
<o:idmap v:ext="edit" data="1"/>
</o:shapelayout></xml><![endif]-->
<br />
<blockquote class="tr_bq">
<span style="background-color: #d9ead3;"><i><a href="http://www.mathrubhumi.com/online/malayalam/news/story/2540029/2013-10-04/kerala">ലാവലിന്‍: ഗൂഢാലോചനയില്‍ പിണറായിക്ക് പങ്കെന്ന് സി. ബി. ഐ</a><br /><br />തിരുവനന്തപുരം: ലാവലിന്‍ കരാര്‍ ഭാഗികമായി അംഗീകരിച്ചത് പിണറായി വിജയന്റെ ചേംബറില്‍ വെച്ചാണെന്നും ഗൂഢാലോചനയില്‍ പങ്കില്ലെന്ന പിണറായിയുടെ വാദം പൊള്ളയാണെന്നും സി. ബി. ഐ വ്യക്തമാക്കി. കേസ് എത്രയും വേഗം വിചാരണ ചെയ്ത് തീര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക സി. ബി. ഐ കോടതിയില്‍ പിണറായി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയുടെ വിചാരണയിലാണ് സി. ബി. ഐ ഇക്കാര്യം വെളിപ്പെടുത്തിയത്. <br /><br />ലാവലിന്‍ കമ്പനിയുമായി ഭാഗികമായ കരാര്‍ ഒപ്പിട്ടത് പിണറായിയുടെ ചേംബറിലായിരുന്നുവെന്നും പിണറായിയെക്കൂടാതെ ഊര്‍ജവകുപ്പ് സെക്രട്ടറി മോഹനചന്ദ്രനും കമ്പനി പ്രതിനിധി ക്ലൗഡ് ട്രെന്‍ഡലും ഇടനിലക്കാരന് ദിലീപ് രാഹുലനും ചേംബറിലുണ്ടായിരുന്നുവെന്ന് സി. ബി. ഐ വിശദീകരിച്ചു. പിണറായിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രത്യേക ഓഫീസറുമായ എന്‍. ശശിധരന് നായര്‍ ഇതുസംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടറായ സി. ബി. ഐ ഡെപ്യൂട്ടി ലീഗല്‍ അഡൈ്വസര്‍ എസ്. ഭാസുരന്‍ കോടതിയെ അറിയിച്ചു. അന്തിമ കരാര്‍ തയ്യാറാകുന്നതിന് മുമ്പ് ഭാഗിക കരാറിന് അംഗീകാരം നല്‍കിയത് ചട്ടവിരുദ്ധമാണെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. <br /><br />സര്‍ക്കാര്‍ അനുമതിയോടെയാണ് വൈദ്യുതി ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടതെന്ന വാദം തെറ്റാണ്. കരാറിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അന്നത്തെ ധനമന്ത്രി ടി. ശിവദാസ മേനോന് വിയോജനക്കുറിപ്പ് എഴുതിയിരുന്നു. എന്നാല്‍ ഇത് മറികടക്കാന്‍ പൊതുമേഖലാ ബാങ്കിനെ ജാമ്യക്കാരാക്കി. കാന്‍സര്‍ സെന്ററിന് മുന്‍കൈയെടുത്തത് താനാണെന്ന് പിണറായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പിന്‍ഗാമികള്‍ കരാര്‍ മുന്നോട്ടുകൊണ്ടുപോകാത്തതാണ് നഷ്ടത്തിന് കാരണമെന്ന പിണറായിയുടെ വാദത്തിലും കഴമ്പില്ല. പിന്‍ഗാമിയായ എസ്. ശര്‍മ, കരാര്‍ പ്രകാരം കാന്‍സര്‍ സെന്ററിന് സഹായം നല്കി കരാറിന് നിയമപ്രാബല്യം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് കരാറിന് നിയമപരമായ സാധുതയില്ലെന്ന് വ്യക്തമായതായും അതിനാല്‍ നിയമപ്രാബല്യം നല്കാന് കഴിയില്ലെന്ന് ബോധ്യമായതായും ശര്‍മ മൊഴി നല്‍കിയിട്ടുണ്ട്. <br /><br />വൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് ലാവലിന്‍ കമ്പനിക്ക് ഉയര്‍ന്ന തുകയാണ് നല്‍കിയതെന്ന് സി. ബി. ഐ വാദിച്ചു. ഒരുകോടി രൂപയില്‍ താഴെയുള്ള തുകയ്ക്കാണ് കര്‍ണാടകത്തിലും തമിഴ്നാട്ടിലും സമാന സ്വഭാവമുള്ള പദ്ധതികള്‍ പുതുക്കിപ്പണിതത്. കേരളത്തിലെ നേര്യമംഗലം പദ്ധതിപോലും 98 ലക്ഷത്തിന് അറ്റകുറ്റപ്പണി തീര്‍ത്തു. എന്നാല്‍ ലാവലിന്‍ പുതുക്കിപ്പണിത പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്ക് വന്‍ ചെലവുവന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്ന ആവശ്യം ജി. കാര്ത്തികേയന് വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ കുറ്റിയാടി പദ്ധതിയുമായി ബന്ധപ്പെട്ടതാണെന്ന പിണറായിയുടെ വാദം തെറ്റാണ്. 1997 ഡിസംബറില്‍ കമ്പനി പ്രതിനിധി ക്ലൗഡ് ട്രെന്‍ഡല്‍ പിണറായിക്കയച്ച കത്തില്‍ 103 കോടി രൂപ മലബാര്‍ കാന്‍സര്‍ സെന്ററിന് നല്‍കാമെന്ന് പറഞ്ഞിരുന്നു. കരാറിനെ വിമര്‍ശിച്ച ബാലാനന്ദന് കമ്മിറ്റിയില്‍ സാങ്കേതിക വിദഗ്ധരില്ലെന്ന പിണറായിയുടെ വാദം പരിഗണക്കേണ്ടതില്ലെന്ന് സി. ബി. ഐ വ്യക്തമാക്കി. ബാംഗ്ലൂരിലെ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ബാലാനന്ദന് കമ്മറ്റി റിപ്പോര്‍ട്ട് ശരിവെച്ചിട്ടുണ്ടെന്നും സി. ബി. ഐ പറഞ്ഞു. <br /><br />കരാറില്‍ ഉള്‍പ്പെടാത്ത കാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിന് ലാവലിന്‍ കമ്പനി സഹായം നല്‍കാത്തത് കരാര്‍ ലംഘനമാകുന്നതെങ്ങനെയെന്ന് കോടതി പ്രോസിക്യൂട്ടറോട് ആരാഞ്ഞു. കേസിലെ പ്രതിയായ സിദ്ധാര്‍ത്ഥ മോനോന് ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടതെങ്ങനെയെന്നും കോടതി ആരാഞ്ഞു</i></span></blockquote>
<br />
<b>എന്താണപ്പനേ, ഈ ഭാഗീക കരാര്‍?</b> <br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYgSIzFDmWNMMxSiiOgQhwVyEoewxwfzJzco5aBFMsMVHpWKCrm8b0twiLwTWV4cqTEys0JlCV6fY9YOYzd0KAEW1gFemL3WZbEgvMhpuTWsLYZFVtF7mn6oMFhWXWQN4ednPQYtIyAlc/s1600/partial+agreement.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="170" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYgSIzFDmWNMMxSiiOgQhwVyEoewxwfzJzco5aBFMsMVHpWKCrm8b0twiLwTWV4cqTEys0JlCV6fY9YOYzd0KAEW1gFemL3WZbEgvMhpuTWsLYZFVtF7mn6oMFhWXWQN4ednPQYtIyAlc/s200/partial+agreement.png" width="200" /></a></div>
കണ്ടല്ലോ, <span style="background-color: #d9ead3;"><i>"ലാവലിന്‍ - ഭാഗീക കരാര്‍ ഒപ്പിട്ടത് പിണറായി വിജയന്റെ ചേംബറില്‍"</i></span> എന്ന ഭയാനക നിയമലംഘനത്തെ തോരണം കെട്ടി അലങ്കരിച്ചു വെച്ചിരിക്കുന്നത്. നിയമബിരുദധാരിയല്ലേ അങ്ങ്? എന്താണീ ഭാഗീക കരാര്‍? അങ്ങനെയൊരു കരാറുണ്ടോ? ലോകത്തെവിടെയെങ്കിലും കരാറുകള്‍ ഭാഗീകമായി ഒപ്പിട്ട ചരിത്രമുണ്ടോ? അതിസമ്പന്നമായ അന്തര്‍ദേശീയ പരിചയമുളള അങ്ങ് എപ്പോഴെങ്കിലും ഇങ്ങനെയൊരേര്‍പ്പാട് കേട്ടിട്ടുണ്ടോ? എന്താണീ ഭാഗീക കരാര്‍ എന്ന സംശയം ആ പത്രമെടുത്തു നിവര്‍ത്തിയപ്പോള്‍ അങ്ങേയ്ക്കെങ്കിലും തോന്നിയിരുന്നോ?<br /><br />സംഭവിച്ചതെന്തായിരുന്നു? മലബാര്‍ കാന്‍സര്‍ സെന്ററിനു വേണ്ടിയുളള ധാരണാപത്രത്തില്‍ ലാവലിന്‍ പ്രതിനിധിയും സര്‍ക്കാര്‍ പ്രതിനിധിയും ഒപ്പിട്ടത് രണ്ടു ദിവസങ്ങളിലായിട്ടാണ്. 1997 ഏപ്രില്‍ 23ന് ക്ലോസ് ട്രെന്‍ഡലും 1997 ഏപ്രില്‍ 25ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കെ എസ്ഇബി ചെയര്മാന് മോഹനചന്ദ്രനും. സിബിഐ ഇക്കാര്യം കോടതിയില്‍ പറഞ്ഞു, അതിനെന്താ കുഴപ്പമെന്ന് ജഡ്ജി ചോദിക്കുകയും ചെയ്തു. ഒപ്പിട്ട തീയതികളില്‍ വ്യത്യാസമുണ്ടെന്ന് വലിയ കുറ്റമായി സിബിഐ അഭിഭാഷകന് ചൂണ്ടിക്കാട്ടിയതിനെയാണ് മാതൃഭൂമിയിലെ ഭാവനാശാലി ഭാഗീക കരാര്‍ എന്നു വ്യാഖ്യാനിച്ചുകളഞ്ഞത്. <br /><br />കരാറില്‍ രണ്ടുകക്ഷികള്‍ രണ്ടു തീയതികളില്‍ ഒപ്പിട്ടാല്‍, അതു ഭാഗീകമായ കരാറാകുന്ന യുക്തി നിയമബിരുദമുളള അങ്ങേയ്ക്കു ദഹിക്കുതാണോ? ഇങ്ങനെയൊരു മണ്ടത്തരം ഒന്നാം പേജില്‍ എഴുതിപ്പിടിപ്പിച്ച പത്രത്തിന്റെ എഡിറ്റര്‍ക്ക് അഭിഭാഷകവൃത്തിയില്‍ ചെറിയ പരിചയം കൂടിയുണ്ട് എന്നു വരുന്നത് എന്തൊരു വിരോധാഭാസമാണ്! ഭാഗീക കരാര്‍ പോലും. പിണറായിയ്ക്കെതിരെയാണെങ്കില് എന്തു വിഡ്ഢിത്തവും ഒന്നാം പേജില്‍ അച്ചടിക്കുമെന്ന മനോഭാവത്തിനെ എന്തുപേരിലാണ് വിളിക്കേണ്ടത്? അങ്ങു തന്നെ നിര്‍ദ്ദേശിക്കുക. <br /><br />താങ്കളുടെ പത്രത്തിലെ ലാവലിന്‍ വിശകലന പാചകവിധിയുടെ ഒരു സാമ്പിള്‍ സന്ദര്‍ഭവശാല്‍ പരിചയപ്പെടുത്തിയെയേുളളൂ. നമുക്ക് മഹാനവമി ദിനത്തിലെ വിശകലനത്തിലേയ്ക്കു മടങ്ങാം. അതില്‍ നിന്ന് ഉദ്ധരിക്കട്ടെ, <br /><br />
<blockquote class="tr_bq">
<span style="background-color: #d9ead3;"><i>കേസിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെയെത്തിയ അഭിഭാഷകന് കോടതിയുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും ഉത്തരംമുട്ടി നിന്നു. കരാര്‍ നിയമം സംബന്ധിച്ച് സി.ബി.ഐ. അഭിഭാഷകന്റെ ധാരണാക്കുറവ് പലതവണ കോടതി ചൂണ്ടിക്കാട്ടി. കേസ് വിശദമായി പഠിച്ചുവരാന്‍ പലദിവസവും വാദത്തിനിടെ കോടതി പറഞ്ഞു. സി.ബി.ഐയുടെ വാദത്തില്‍ ക്ഷമ നശിച്ച് കോടതി ഇറങ്ങിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്. സാങ്കേതിക വിദഗ്ധരില്ലാതെ പിണറായി വിജയന് കാനഡ സന്ദര്‍ശിച്ചത് എന്തിനാണെന്ന് ഹര്‍ജി പരിഗണിച്ച പലദിവസങ്ങളിലും കോടതി സി.ബി.ഐയോട് ആരാഞ്ഞിരുന്നു. ലാവലിന്‍ കമ്പനിയുടെ ക്ഷണപ്രകാരമാണ് പിണറായി പോയതെന്ന് പറഞ്ഞ് സി.ബി.ഐ ഒഴിയുകയായിരുന്നു. അത്തരത്തിലൊരു ക്ഷണമുണ്ടെങ്കില്‍ അതിന്റെ തെളിവ് ഹാജരാക്കാനും കോടതി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൃത്യമായ വാദം പറയാന്‍ സി.ബി.യ്ക്ക് കഴിഞ്ഞില്ല. സിദ്ധാര്‍ത്ഥ മേനോനെതിരെ അഴിമതിയും ഗൂഢാലോചനയുമാണ് സി.ബി.ഐ ആരോപിച്ചിരുന്നത്. അഴിമതി സംബന്ധിച്ച വാദമുഖങ്ങള്‍ നിരത്തിയെങ്കിലും ഗൂഢാലോചനയില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെ് വ്യക്തമാക്കിയില്ല. ഇത് വ്യക്തമാക്കാന്‍ നിരവധി അവസരങ്ങള്‍ നല്കി. ഇതിന് വേണ്ടി ഒരു വിചാരണ തന്നെ മാറ്റിവെച്ചു. <br /></i><i>ലാവലിന്‍ കേസിന്റെ കുറ്റപത്രത്തില്‍ ഓരോ പ്രതികള്‍ക്കെതിരെയും പ്രത്യേകം പ്രത്യേകമായി അക്കമിട്ട് നിരത്തിയ കുറ്റങ്ങള്‍ കൃത്യമായി കോടതിക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ സി.ബി.ഐ. അഭിഭാഷകന് വീഴ്ചയുണ്ടായി. പലപ്പോഴും പ്രതികള്‍ക്കെതിരെ സി.ബി. ഐ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ച് അതില്‍ സി.ബി.ഐ യ്ക്ക് എന്ത് പറയാനുണ്ടെന്ന് കോടതി ചോദിച്ച് മനസ്സിലാക്കുന്ന സാഹചര്യമായിരുന്നു. ഹൈക്കോടതിയിലെ പ്രഗത്ഭരായ അഭിഭാഷകരാണ് പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നത്. അവരുടെ വാദമുഖങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താതെയാണ് പ്രോസിക്യൂഷന് കോടതിയില്‍ സി.ബി.ഐയുടെ വാദങ്ങള്‍ നിരത്തുന്നത്. പലപ്പോഴും സി.ബി.ഐ ഉയര്‍ത്തിക്കൊണ്ടുവന്ന കേസിന്റെ വസ്തുതകള്‍ കോടതിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുില്ല. പിണറായി വിജയന്റെ ചേംബറില്‍ വെച്ച് എസ്.എന്‍.സി ലാവലിനുമായി കരാര്‍ ഒപ്പിടുമ്പോള്‍ സാക്ഷിയായി ഉണ്ടായിരുന്ന ദിലീപ് രാഹുലനെയും ആദ്യ കരാര്‍ ഉണ്ടാക്കുമ്പോള്‍ മന്ത്രിയായിരുന്ന കാര്‍ത്തികേയനെയും പ്രതിയാക്കുന്നില്ലേയെന്ന് നിരവധി തവണ കോടതി ആരാഞ്ഞെങ്കിലും ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സി. ബി.ഐ യ്ക്ക് കഴിഞ്ഞില്ല.</i> </span> <div class="MsoNormal" style="background: white; line-height: 9.95pt; margin-bottom: .0001pt; margin-bottom: 0cm;">
<span style="font-size: small;"><span style="color: black; font-family: ML-TTRevathi;"></span></span></div>
</blockquote>
വല്ലാത്ത വെപ്രാളമാണല്ലോ സര്, അങ്ങയുടെ പത്രത്തിന്. വിധി വരുന്നതിനു മുമ്പേ സിബിഐയുടെ അഭിഭാഷകന്റെ വാദം ശരിയായില്ലെന്ന് ഒരു പത്രം പ്രചരിപ്പിക്കുന്നത് എന്തു സന്ദേശമാണ് വായനക്കാരനും സമൂഹത്തിനും നല്‍കുക? പിണറായിയുടെ വിടുതല്‍ ഹര്‍ജി കോടതി തളളിയെിരിക്കട്ടെ. ഈ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ആ വിധിയെ നാം എങ്ങനെ സമീപിക്കണം? ഹൈക്കോടതിയിലെ പ്രഗത്ഭരായ അഭിഭാഷകര്‍ ഏറ്റവും നന്നായി വാദിച്ചിട്ടും, അവരുടെ വാദങ്ങളെ പ്രതിരോധിക്കാന്‍ സിബിഐ അഭിഭാഷകന് അമ്പേ പരാജയപ്പെട്ടിട്ടും വിധി പിണറായിക്കെതിരായാല്‍ നീതിനിര്‍വഹണത്തില്‍ പിന്നെന്തു വിശ്വാസ്യത? വാദവും പ്രതിവാദവും വിചാരണയുമൊന്നും വേണ്ട, മാതൃഭൂമി വായിച്ച് ജഡ്ജിമാര്‍ വിധി പറഞ്ഞാല്‍ മതി എന്നാണോ? വിധി വരാന്‍ കാത്തുനില്‍ക്കാതെ ഈ വിശകലനം അച്ചടിച്ചു പ്രസിദ്ധീകരിച്ചതിന്റെ കാരണം താങ്കള്‍ അന്വേഷിക്കുമോ? വീരേന്ദ്രകുമാര്‍ അറിയാതെ. <br /><br />നമുക്കു കേസിലേയ്ക്കും വാര്‍ത്തയിലേയ്ക്കും മടങ്ങാം. ഇനി താങ്കള്‍ ഒക്ടോബര്‍ നാലിന്റെ വാര്‍ത്ത ഒന്നുകൂടി നോക്കൂ. സിബിഐയുടെ വാദമാണല്ലോ ഒന്നാംപേജില്‍ അത്യാര്‍ഭാടത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേസവതരിപ്പിക്കുന്നതില് ഇപ്പറഞ്ഞ സിബിഐ അഭിഭാഷകന് തികഞ്ഞ പരാജയമാണെ് ആ വാര്‍ത്തയിലെവിടെയെങ്കിലും മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടോ? പ്രതിയ്ക്കു സഹായകരമായ വാദങ്ങളാണ് സിബിഐ അഭിഭാഷകന്റേത് എന്നൊന്നും ഇതിനു മുമ്പൊരിക്കലും താങ്കളുടെ പത്രം റിപ്പോര്‍ട്ടു ചെയ്തില്ലെന്നു മാത്രമല്ല, വാദിഭാഗം അഭിഭാഷകന് മനസില്പോലും ചിന്തിക്കാത്ത ഭാഗീകകരാര് എന്ന വ്യാഖ്യാനം സ്വന്തമായി ചമച്ച് തലക്കെട്ടൊരുക്കുകയും ചെയ്തു, മാതൃഭൂമി. <br /><br />ലാവലിന്‍ കരാറിനെ എതിര്‍ത്തതില്‍ പ്രകോപിതനായി ധനവകുപ്പ് സെക്രട്ടറിയായിരുന്ന വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി വിജയന് ഫയലിലെഴുതി എന്ന കളളക്കഥ പ്രചരിപ്പിച്ച മനോരമ പോലും ഇത്രയ്ക്കധപതിച്ചില്ല. പിണറായി വിജയനെതിരെ സിബിഐ നിരത്തിയ വാദങ്ങളുടെ വ്യാഖ്യാനം സ്വന്തമായി നിര്‍മ്മിച്ചു പ്രോത്സാഹിപ്പിച്ച മാതൃഭൂമിയ്ക്ക് പൊടുന്നനെ സിബിഐയുടെ വക്കീലിനുമേല് എങ്ങനെ അവിശ്വാസമുണ്ടായി? ആരാണ് ആ അവിശ്വാസത്തിനു പിന്നില്‍? <br /><br /><b>പിണറായി വിജയന്റെ ഗൂഢാലോചന എന്ന പച്ചക്കളളം</b><br /><br />ഒക്ടോബര്‍ നാലിന്റെ ലാവലിന്‍ വാര്‍ത്തയുടെ ലീഡ് ഇങ്ങനെ - <br />
<blockquote>
<span style="background-color: #d9ead3;"><i>ലാവലിന്‍ കരാര്‍ ഭാഗികമായി അംഗീകരിച്ചത് പിണറായി വിജയന്റെ ചേംബറില്‍ വെച്ചാണെും <u><b>ഗൂഢാലോചനയില്‍ പങ്കില്ലെന്ന പിണറായിയുടെ വാദം</b> </u>പൊള്ളയാണെും സി. ബി. ഐ വ്യക്തമാക്കി</i></span>.</blockquote>
പ്രിയപ്പെട്ട എഡിറ്ററേ. ലാവലിന്‍ ഗൂഢാലോചനയില്‍ തനിക്കു പങ്കില്ലെന്ന് പിണറായി എവിടെയും വാദിച്ചിട്ടില്ല. നടന്നത് ഗൂഢാലോചനയല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. രണ്ടും തമ്മിലുളള വ്യത്യാസം താങ്കള്‍ക്ക് അറിയാത്തതല്ല. വാര്‍ത്ത വായിച്ചാല്‍ തോന്നുക, കരാറുണ്ടാക്കുന്നതില്‍ ഗൂഢാലോചനയുണ്ട് എന്ന് പിണറായി സമ്മതിച്ചെന്നല്ലേ. ഗൂഢാലോചനയുണ്ട് എന്ന് സമ്മതിച്ച്, തനിക്കതില്‍ പങ്കില്ലെന്ന് പ്രതിസ്ഥാനത്തു നില്ക്കുന്നയാള് ഏതെങ്കിലും കോടതിയില്‍ വാദിക്കുമോ? അങ്ങു നിയമം പഠിച്ചയാളല്ലേ, എന്തു തോന്നുന്നു? ഇത്തരം ഫാലസികളാണ് താങ്കളുടെ പത്രത്തിലെ ലാവലിന്‍ വിശകലനങ്ങളുടെ മുക്കാലേ മുണ്ടാണിയും<br /><br />എന്താണ് ലാവലിന്‍ കരാറിലെ ഗൂഢാലോചന? ചില വിവരങ്ങള്‍ നിരത്താം. നിയമബിരുദമുളള അങ്ങു പരിശോധിക്കൂ. എന്നിട്ട് നിഗമനങ്ങളിലെത്തൂ.<br /><br /><b>ആരാണുത്തരവാദി? കാര്‍ത്തികേയനോ പത്മരാജനോ?</b><br /><br />പിഎസ്പി നവീകരണത്തിന് എസ്എന്‍സി ലാവലിനുമായി കെഎസ്ഇബി കരാറുണ്ടാക്കുമ്പോള്‍ ജി കാര്‍ത്തികേയനായിരുന്നു വൈദ്യുതി മന്ത്രി. പളളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനുളള ധാരണാപത്രം അവരുമായി കെഎസ്ഇബി ഒപ്പുവെച്ചത് 1995 ആഗസ്റ്റ് പത്തിന്. ചര്‍ച്ചകള്‍ക്കായി വൈദ്യുതി മന്ത്രി ജി കാര്ത്തികേയന് കാനഡ സന്ദര്‍ശിച്ചത് 1995 ഒക്ടോബറില്‍. തുടര്‍ന്ന് 1996 ഫെബ്രുവരി 26ന് അന്തിമ കരാറുമുണ്ടാക്കി. <br /><br />കെ കരുണാകരനെ സ്ഥാനഭ്രഷ്ടനാക്കി എ കെ ആന്റണി മുഖ്യമന്ത്രിയായതിനെ തുടര്‍ന്നാണല്ലോ ജി. കാര്ത്തികേയന് വൈദ്യുതി മന്ത്രിയായത്. സി വി പത്മരാജനായിരുന്നു ആ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി. അക്കാലത്ത് 13 വൈദ്യുതിപദ്ധതികളാണ് എംഒയു റൂട്ടു വഴി വിഭാവനം ചെയ്തത്. അതില്‍ മൂന്ന് ജലവൈദ്യുത പദ്ധതികള്‍.<br /><br />ആദ്യം ഒരു കമ്പനിയുമായി ധാരണാപത്രം ഒപ്പിടുന്നു, പിന്നീട് അവരുമായി അടിസ്ഥാന കരാറിലേര്‍പ്പെടുന്നു, എന്നിട്ട് സപ്ലൈ കരാര്‍ അവര്‍ക്കു തന്നെ നല്കുന്നു. ഇതായിരുന്നു രീതി. കുറ്റിയാടി എക്സ്ടെന്‍ഷന്‍ പദ്ധതിയ്ക്കു കരാറുണ്ടാക്കിയ രീതി അങ്ങേയ്ക്കു പരിശോധിക്കാം. സി വി പത്മരാജന് വൈദ്യുതി മന്ത്രിയായിരിക്കെ 1995 ആഗസ്റ്റില്‍ കുറ്റിയാടി എക്സ്ടെന്ഷനുവേണ്ടി എസ്എന്‍സി ലാവലിനുമായി ധാരണാപത്രം ഒപ്പുവെച്ചു. തുടര്‍ന്ന് അവരുമായി അടിസ്ഥാന കരാര്‍. അപ്പോഴേയ്ക്കും അദ്ദേഹത്തിനു മന്ത്രിസ്ഥാനം നഷ്ടമായി. <br /><br />തുടര്‍ന്ന് ചുമതലയേറ്റ ജി. കാര്ത്തികേയന് ഇതേ പദ്ധതിയ്ക്കു വേണ്ടി എസ്എന്‍സി ലാവലിനുമായി സപ്ലൈ കരാര്‍ ഒപ്പിട്ടത് 1995 ആഗസ്റ്റ് പത്തിന്. ഓര്‍ക്കുക. കുറ്റിയാടി പദ്ധതിയ്ക്കു വേണ്ടി എസ്എന്‍സി ലാവലിനുമായി സപ്ലൈ കരാര്‍ ഒപ്പിട്ട അതേ ദിവസം തയൊണ് പിഎസ്പി പദ്ധതികളുടെ നവീകരണത്തിനുവേണ്ടിയുളള ധാരണാപത്രവും ഒപ്പിട്ടത്. കുറ്റ്യാടി പദ്ധതിയ്ക്കു വേണ്ടി സി വി പത്മരാജന്റെ കാലത്ത് എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട ധാരണാപത്രം ജി കാര്‍ത്തികേയന്റെ കാലത്ത് അതേ കമ്പനിയുമായി സപ്ലൈ കരാറിലെത്തിയതു പോലെതന്നെയാണ് ജി കാര്‍ത്തികേയന്റെ കാലത്ത് പിഎസ്പി നവീകരണത്തിനു വേണ്ടി എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട ധാരണാപത്രം പിണറായി വിജയന്റെ കാലത്ത് സപ്ലൈ കരാറായി മാറിയതും. <br /><br />ഇതില്‍ പിഎസ്പി കരാറിന്റെ ഒപ്പിടല്‍ മാത്രം എങ്ങനെ ഗൂഢാലോചനയാകും? അഥവാ അതു ഗൂഢാലോചനയാണെങ്കില്‍ സിബിഐ പറയുന്നതുപോലെ കാര്ത്തികേയന് എങ്ങനെ ''ഫൗണ്ടര്‍ ഓഫ് ദി കോസ്പിറസി'' ആകും? അല്പകാലമെങ്കിലും അഭിഭാഷകവൃത്തി ചെയ്ത അങ്ങ്, സിബിഐയുടെ കുറ്റപത്രം മറിച്ചു നോക്കണം. അതില്‍ ഖണ്ഡിക 10.2.68ല്‍ സിബിഐ ആരോപിക്കുന്നത്, പിഎസ്പി കരാറിന്റെ എംഒയു ഒപ്പുവെച്ചതു മുതലാണ് ഗൂഢാലോചന ആരംഭിക്കുന്നത് എന്നാണ്<br />(hatching of the conspiracy commenced on the date of signing of the MOU). ഈ ആരോപണമെങ്ങനെയാണ് സര്, ശരിയാവുക? ഇതു വകവെച്ചുകൊടുക്കാന്‍ അങ്ങയിലെ അഭിഭാഷകനു കഴിയുമോ? കറുത്ത കോട്ടണിഞ്ഞു നടന്ന കാലത്ത് കുറ്റപത്രങ്ങളും കുറ്റാരോപണങ്ങളുമൊക്കെ അങ്ങും പരിചയപ്പെട്ടിട്ടുണ്ടാകുമല്ലോ.<br /><br /> പിഎസ്പി നവീകരണത്തിന് എംഒയു ഒപ്പുവെച്ച അതേ ദിവസമാണ് കുറ്റിയാടി എക്സ്ടെന്‍ഷന്‍ പദ്ധതിയ്ക്കു വേണ്ടിയുളള സപ്ലൈ കരാര്‍ ഒപ്പുവെച്ചത് എന്നിരിക്കെ, രണ്ടും ഒരേ രീതിയാണെന്നിരിക്കെ, കുറ്റിയാടിയെ മറന്ന് പിഎസ്പി നവീകരണത്തിനു മാത്രം എസ്എന്‍സി ലാവലിനുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് യാതൊരു നിലനില്‍പ്പുമില്ല. <br /><br />കുറ്റപത്രത്തിലെ ഖണ്ഡിക 10.4.3ല്‍ സിബിഐ ജി കാര്‍ത്തികേയനെ വിശേഷിപ്പിക്കുന്നത്, "ഫൗണ്ടര്‍ ഓഫ് ദി കോസ്പിറസി" എന്നാണ്. ഗൂഢാലോചനയുടെ സൃഷ്ടാവത്രേ. എസ്എന്‍സി ലാവലിനുമായി കരാറുണ്ടാക്കിയത് ഗുഢാലോചനയുടെ ഫലമായിട്ടായിരുന്നുവെങ്കില് ആ ഗൂഢാലോചന തുടങ്ങി വെച്ചത് സി വി പത്മരാജനല്ലേ. അദ്ദേഹത്തിനല്ലേ ആ വിശേഷണം ചേരുക?<br /><br />അദ്ദേഹമല്ലേ കുറ്റിയാടി പദ്ധതിയുടെ എംഒയുവും അന്തിമ കരാറും ഒപ്പിട്ടത്? പത്മരാജന്റെ കാലത്ത് ഒപ്പിട്ട എംഒയു നേര്വഴിയിലുളളതും ജി. കാര്‍ത്തികേയന്റെ കാലത്ത് ഒപ്പിട്ട എംഒയു ഗൂഡോലോചനയുടെ സന്തതിയും ആകുന്ന മായാജാലത്തിന് നിയമപരമായി വല്ല നിലനില്‍പ്പുമുണ്ടോ?<br /><br />ഞങ്ങള്‍ പറയുന്നത് അങ്ങേയ്ക്കു വിശ്വാസം വരുന്നില്ലെങ്കില്‍ 2005 ജൂലൈ 19ന് ജി കാര്ത്തികേയന് നിയമസഭയില്‍ നടത്തിയ പ്രസംഗം വായിക്കുക. <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirGnZpZK2RAlnIuKtBwmkywhHq8sd0GGQToGiDpSSBIus8FObVKEWPT72r7-HAUSfW7KE-Rz1xcmsaypHq0o8Xi7EZQupag7-jbaQxUumQ-q3EbEsdYU4XuwsxqkCUxGDFle5YX9Z_kHc/s320/g-karthikeyan-lavlin-kerala-assembly.jpg">ആ പ്രസംഗം മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്</a>. തീയതി എന്നാണെന്നോ?. 2005 ആഗസ്റ്റ് 4. <br /><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjd-CLCp5ra7cWF5z1gX9AAbvkQOL_mrXOcgBYeJJxxr13jebTgLnTEyms-j0HABouohG0s2wFk8dgkCMW-uSc6KQBeKd6d-t5tcbZ6mCwLy_vuKafPfYyZZK9FfUSolwyQ790f-AGHsbk/s1600/g-karthikeyan-niyamasabha.png" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="178" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjd-CLCp5ra7cWF5z1gX9AAbvkQOL_mrXOcgBYeJJxxr13jebTgLnTEyms-j0HABouohG0s2wFk8dgkCMW-uSc6KQBeKd6d-t5tcbZ6mCwLy_vuKafPfYyZZK9FfUSolwyQ790f-AGHsbk/s200/g-karthikeyan-niyamasabha.png" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><br /></td><td class="tr-caption" style="text-align: center;"> </td><td class="tr-caption" style="text-align: center;"> </td><td class="tr-caption" style="text-align: center;"> </td><td class="tr-caption" style="text-align: center;"> </td></tr>
</tbody></table>
ജൂലൈ 19ന്റെ പ്രസംഗം ആഗസ്റ്റ് നാലിനാണോ റിപ്പോര്‍ട്ടു ചെയ്യുന്നത് എന്ന സംശയം ന്യായമായും അങ്ങേയ്ക്കുണ്ടാകാം. അതും നിയമസഭയിലെ പ്രസംഗം. ടി. അരുണ്‍കുമാറും എസ്എന്‍ ജയപ്രകാശുമൊക്കെയാണ് അക്കാലത്ത് നിയമസഭാ റിപ്പോര്‍ട്ടിംഗിന്റെ ചുമതലയുണ്ടായിരുന്നവര്‍. നിയമസഭയില്‍ നടത്തുന്ന പ്രസംഗം പിറ്റേന്ന് ഒന്നുകില്‍ നിയമസഭാ അവലോകനത്തില്‍ ഇടംപിടിക്കും. പ്രാധാന്യമുളളതാണെങ്കില്‍ പ്രത്യേകം നല്‍കും. അതാണല്ലോ നടപ്പുരീതി. <br /><br />പക്ഷേ, 2005 ജൂലൈ 19ന് നിയമസഭയില്‍ പ്രസംഗിച്ച ജി കാര്ത്തികേയന് ആ ഭാഗ്യം ഉണ്ടായില്ല. മാതൃഭൂമി ആ പ്രസംഗം ക്ലീനായി തമസ്കരിച്ചു. പിന്നീടതു വിവാദമായി. തടിയൂരാന്‍ പ്രസംഗം കഴിഞ്ഞ് പതിനാറാം നാള് അതു റിപ്പോര്‍ട്ടു ചെയ്തു. എഡിറ്റ് പേജില്‍.<br /><br />പിഎസ്പി നവീകരണക്കരാറിന്റെ പിതൃത്വം പിണറായി വിജയന്റെ തലയിലിട്ട് മാതൃഭൂമിയടക്കം എഴുതിത്തകര്ക്കുന്ന കാലത്താണ് കാര്‍ത്തികേയന്റെ പ്രസംഗം. അദ്ദേഹം വെളിപ്പെടുത്തിയ വിവരങ്ങളോ, ആ വിശകലനങ്ങളുടെ അടിവേരു തകര്‍ക്കുന്നതും. തങ്ങള്‍ക്കൊന്നും ഒളിക്കാനില്ല എന്ന് മേനി പറഞ്ഞുകൊണ്ടാണ് വൈകിയെങ്കിലും ആ പ്രസംഗം മാതൃഭൂമി പ്രസിദ്ധീകരിച്ചത്. പക്ഷേ, ആ പ്രസംഗത്തിനു ശേഷവും കാര്‍ത്തികേയന്റെ വെളിപ്പെടുത്തലുകള്‍ മാതൃഭൂമിയുടെ വിശകലന വീരന്മാര് പരിഗണിച്ചില്ല എന്നിടത്താണ് നിങ്ങളുടെ നിഷ്പക്ഷ നാട്യം തകരുന്നത്. എങ്ങനെയാണ് പിഎസ്പി നവീകരണക്കരാറുണ്ടായത് എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കാര്ത്തികേയന് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക്.... <br />
<blockquote class="tr_bq">
<span style="background-color: #d9ead3;"><i>എസ്. എന്‍.സി ലാവ്ലിന് എ കമ്പനിക്ക് കേരളവുമായിട്ടുള്ള ബന്ധം, ഇടുക്കി പ്രോജക്ടിന്റെ കണ്‍സല്‍ട്ടന്റായിരുന്നു. പി.എസ്.ശ്രീനിവാസന്റെ കാലം മുതലുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് നില്ക്കുന്ന അഖില ലോക പ്രശസ്തമായ ഒരു കമ്പനി എന്ന് അതിന്മുമ്പ് ഇവിടെ എല്ലാവരും നിയമസഭയില്‍ പറഞ്ഞിരുന്ന ഒരു കമ്പനിയാണ്. ഇന്റര്‍നാഷണല്‍ ലെവലില്‍ വളരെ പരിഗണിക്കപ്പെടുന്ന ഒരു കമ്പനിയാണ്. ഇനി ഇപ്പോള്‍ അങ്ങനെ അല്ലെങ്കിലും ഞാന്‍ തര്‍ക്കിക്കാനൊന്നും വരുന്നില്ല. അങ്ങനെയുള്ള ഒരു കമ്പനിയാണ് പുതിയ തീരുമാനമനുസരിച്ച് കേന്ദ്രഗവമെന്റുമായി ബന്ധപ്പെട്ട് വന്നത്. ഇവിടെ ഞാന്‍ മന്ത്രിയായതിനുശേഷം എ.കെ.ആന്റണിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളുമായി കനേഡിയന്‍ അംബാസിഡര്‍ ആവശ്യമായ ചര്‍ച്ച നടത്തി. അതൊരു വികസിത രാഷ്ട്രമാണ്. ആ വികസിത രാഷ്ട്രത്തിന് പണം അഫോര്‍ഡ് ചെയ്യാന്‍ പറ്റും. അവരുടെ ഗ്രാന്റ് സ്വീകരിച്ച് ഈ പദ്ധതികള്‍ നവീകരിക്കുക എന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഈ പ്രോജക്ട് ഏറ്റെടുത്തത്.</i></span></blockquote>
കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടാണ് എസ്എന്‍സി ലാവലിന്‍ വന്നത് എന്നും എ കെ ആന്റണിയുമായും തന്റെ മറ്റു സഹപ്രവര്‍ത്തകരുമായും കനേഡിയന്‍ അംബാസഡര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കരാറെന്നും കാര്ത്തികേയന് തുറന്നു പറഞ്ഞത് കേരള നിയമസഭയിലാണ്. സിബിഐ അന്വേഷണമൊക്കെ വരുന്നതിന് എത്രയോ മുമ്പ്. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഒരഭിഭാഷകന്റെ നിര്‍ദ്ദേശാനുസരണം ആലോചിച്ചുറപ്പിച്ചു നല്കു മൊഴിയുടെ വിശ്വാസ്യതയല്ല, കാര്‍ത്തികേയന്റെ ഈ പ്രസംഗത്തിനുളളത്. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നുയര്‍ന്ന സത്യവാങ്മൂലമാണത്. <br /><br />പ്രിയപ്പെട്ട കേശവമേനോന്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് എ കെ ആന്റണിയടക്കമുളളവരുമായി കനേഡിയന്‍ അംബാസഡര്‍ നടത്തിയ ചര്‍ച്ചയാണോ ഗൂഢാലോചന. ആ ചര്ച്ചയല്ലേ, പിഎസ്പി നവീകരണത്തിന്റെ കരാറിലേയ്ക്കും കുറ്റിയാടി പദ്ധതിയുടെ സപ്ലൈ കരാറിലേയ്ക്കും നയിച്ചത്. അതല്ലേ കാര്ത്തികേയന് പറഞ്ഞതിന്റെ അര്‍ത്ഥം?.<br />കുറ്റിയാടിയെക്കുറിച്ചു കാര്ത്തികേയന് പറഞ്ഞതെന്താണെന്നോ?<br />
<blockquote class="tr_bq">
<span style="background-color: #d9ead3;"><i>എനിക്ക് മുന്‍പുള്ള ബഹുമാന്യനായ സി.വി.പദ്മരാജന് മന്ത്രിയായിരുപ്പോള്‍ കെ.കരുണാകരന് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ആ സമയത്ത് കാനഡയില്‍ പോയി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വന്ന ആദ്യത്തെ എം.ഒ.യു ആണ് കുറ്റിയാടി എക്സ്റ്റന്‍ഷന്‍. 50 മെഗാവാട്ടിന്റേത്. ഞാന്‍ ഏപ്രില്‍ 21 ന് മന്ത്രിയായി വന്നതിനു ശേഷം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ട്നീങ്ങിയിരുന്നു. അങ്ങനെ വന്നപ്പോള്‍ സ്വാഭാവികമായും മലബാറിന്റെ വൈദ്യുതീക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രോജക്ട് എന്നുള്ള നിലയില്‍ ഞാന്‍ അ്ന്ന് മന്ത്രി എന്ന നിലയില്‍ എന്റെ ഭരണകാലത്ത് അത് ഒപ്പുവെച്ചു എന്നത് ശരിയാണ്.</i></span></blockquote>
<br />എന്തുകൊണ്ടാണ് ഇത്തരം കരാറുകളുണ്ടായത്? കാരണം കാര്ത്തികേയന് തന്നെ പറയട്ടെ,<br />
<blockquote class="tr_bq">
<span style="background-color: #d9ead3;"><i>ഐക്യജനാധിപത്യ മുണി അധികാരം ഏറ്റെടുത്തതിനു ശേഷം എ.കെ.ആന്റണി പ്രഖ്യാപിച്ചതനുസരിച്ച് മലബാറിന്റെ വൈദ്യുതിക്ഷാമത്തിനു വേണ്ടിയാണ് അടിയന്തരമായി അവിടെ ആയിരം ട്രാന്‍സ്ഫോര്‍മറുകള്‍ കൊണ്ടു വന്നത്. പുതിയ ലൈനുകള്‍ കൊണ്ടുവന്നത്. പുതിയ സബ്സ്റ്റേഷനുകള്‍ കൊണ്ടു വന്നത്. മലബാറിലെ വൈദ്യുതക്ഷാമം പരിഹരിക്കുതിനുവേണ്ടി കണ്ണൂര്‍ പ്രോജക്ട് കൊണ്ടുവന്നു. അത് നടക്കാതെ പോയത് നിങ്ങള്‍ക്കെല്ലാം അറിയാം. അതിന്റെ ഭാഗമായിട്ടാണ് കുറ്റിയാടി വന്നത്. അപ്പോള്‍ ഗവണ്മെന്റിന് മാറി ചിന്തിക്കേണ്ടി വന്നു. കെ.എസ്.ഇ.ബി ക്ക് ഏറ്റെടുക്കാന്‍ പണമില്ല. കെ. എസ്.ഇ.ബി ഭീകരമായ ഒരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കു ഒരു കാലഘട്ടത്തായിരുന്നു കേരളത്തില്‍ കുറ്റിയാടി എക്സ്റ്റന്‍ഷന്‍ പ്രോജക്ട് (50 മെഗാവാട്ട്) വരുന്നു.അതിനുശേഷം പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം റീനൊവേഷന്‍ പ്രോജക്ട് വരുന്നു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അഭിപ്രായം ആദ്യം അനുകൂലം ആയിരുന്നില്ല. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി പറഞ്ഞത് പൂര്‍ണമായും സ്വീകരിക്കാന്‍ കഴിയില്ല എന്നുള്ളത് നമ്മുടെ എക്സ്പെര്‍ട്ടുകളുടെ നിഗമനത്തിലാണ്. അതില്‍ പിടിവാശി വല്ലതും ഉണ്ടോ? സെന്‍ട്രല്‍ ഇലക്ട്രിസ്റി അതോറിറ്റി പറഞ്ഞത് എന്താണ്? മൂന്നു പദ്ധതികളുടെയും എക്സ്റ്റന്‍ഷന്‍ പൂര്‍ത്തിയായിട്ട് മതി നവീകരണം. പള്ളിവാസല്‍ പദ്ധതിയുടെ കാലാവധി 30 കൊല്ലമാണെന്ന ടെക്നിക്കല്‍ സങ്കല്‍പ്പം ഉണ്ട്. 50 വര്‍ഷം കഴിഞ്ഞ പദ്ധതികൊണ്ട് എന്തു പ്രയോജനം? ഉല്പാദനം കുറയും. നവീകരണം അത്യാവശ്യമായിട്ട് വരും. അത് മന്ത്രി പറയുന്നതല്ല. എക്സ്പേര്‍ട്ട് പറഞ്ഞതാണ്. മാത്രമല്ല, മൂന്നു പദ്ധതികളുടെയും സാധ്യതാ പഠനം ഉണ്ട്. കേന്ദ്രഗവമെന്റിന്റെ അനുമതി ഇല്ലാതെ ഇതൊന്നും സാധ്യമല്ല. നരസിംഹറാവു ഗവണ്മെന്റ് വന്നപ്പോഴാണ് എം.ഒ.യു വഴിയിലൂടെ എന്ന സിസ്റ്റം വന്നത്. എം. ഒ.യു റൂട്ട് എന്നു പറയുത് ഒരു പാക്കേജാണ്. നമ്മള് ഏത് രാജ്യമായിട്ടാണ് ഒപ്പു വെക്കുന്നത് അവിടെ നിന്നുള്ള ലോണാണ്. ആ ലോണിന് കൊടുക്കുന്ന ഇന്ററസ്റ് കുറവ്. അതോടൊപ്പം തന്നെ ഗ്രാന്റെല്ലാം ചേര്‍ന്ന് ഒരു പാക്കേജായിട്ടാണ് വരുന്നത്. ഇലക്ട്രിസിറ്റി ബോര്‍ഡ് ഈ നവീകരണത്തിന്റെ പ്രവൃത്തിയുമായിട്ടാണ് സഹകരിക്കേണ്ടത്. 85 ശതമാനവും ലോണായിട്ട് വരികയും ചെയ്യും. വികസിത രാജ്യങ്ങളെല്ലാം അവികസിത രാജ്യങ്ങളുടെ ഒരു പ്രോജക്ട് എടുത്താല്‍ ആ പ്രോജക്ടിനുവേണ്ടി സഹായം നല്കു പതിവുണ്ട്. വൈദ്യുത ഉപഭോഗം മെച്ചപ്പെടുത്തുതിനു വേണ്ടിയുള്ള ഒരു പാക്കേജായിട്ടാണ് കൊണ്ടുവരുന്നത്. അതാണ് ഗ്രാന്റിന്റെ സംവിധാനം. ഇങ്ങനെ പാക്കേജായിട്ട് വരുമ്പോള്‍ സ്വാഭാവികമായിട്ടും അതു സ്വീകരിക്കുന്ന സമീപനമാണ് നല്ലത്. അതാണ് അന്നത്തെ നയം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി കേരള ഗവമെന്റ് ഏറ്റെടുത്തത്. ..</i></span></blockquote>
ലാവലിനുമായി കരാറിലേര്‍പ്പെടുക എന്നത് തന്റെ സര്‍ക്കാരെടുത്ത നയപരമായ തീരുമാനമാണെന്നും അതിനുവേണ്ടിയുളള ചര്‍ച്ചകളില്‍ അന്നത്തെ മുഖ്യമന്ത്രിയടക്കം പങ്കാളിയായിരുന്നുവെന്നുമാണ് ആ കരാറിന് നേതൃത്വം നല്കിയ മന്ത്രിമാരില്‍ ഒരാള്‍ കേരള നിയമസഭയില്‍ പ്രഖ്യാപിച്ചത്. നയം തീരുമാനിച്ചത് കേന്ദ്രസര്‍ക്കാര്‍. കേരളം ഭരിച്ചതും അതേ പാര്‍ട്ടി. കേന്ദ്രത്തിലും സംസ്ഥാനത്തും നടപ്പിലാക്കിയത് ഒരേ പാര്‍ട്ടിയുടെ നയങ്ങള്‍. ബന്ധപ്പെട്ട രാജ്യത്തെ അംബാസഡറും സംസ്ഥാനമുഖ്യമന്ത്രിയും സഹമന്ത്രിമാരുമായൊക്കെ ചര്‍ച്ച നടത്തി നിയമപ്രാബല്യമുളള കരാറുകളുണ്ടാക്കി. ഇടയ്ക്കു വെച്ചു പിന്‍വലിയാന്‍ ആര്‍ക്കും കഴിയാത്ത കരാറുകള്‍. അതിലൊന്ന് നിയമപരമായ കരാറും മറ്റൊന്നും ഗൂഢാലോചന പ്രകാരമുളളതും ആകുന്നതെങ്ങനെ? <br /><br />ഭരണത്തിലിരിക്കുന്നവരുടെ ഔദ്യോഗികചുമതലയും ഉത്തരവാദിത്തവുമൊക്കെയല്ലേ ഇത്തരം ചര്‍ച്ചകളും ആലോചനകളും? സ്വാഭാവികമായി നടക്കുന്ന ചര്‍ച്ചകളെ ഗൂഢാലോചന എന്നു വിശേഷിപ്പിക്കണമെങ്കില്‍ അതിനു കാരണം വേറേ വേണ്ടേ? കുട്ടികള്‍ എപ്പോള്‍ വേണം, എത്രവേണം എന്നൊക്കെ ഭാര്യയും ഭര്‍ത്താവും കൂടി ആലോചിക്കാറുണ്ടല്ലോ. അതിനെ ആരെങ്കിലും ഗൂഢാലോചന എന്നു വിളിക്കുമോ?<br /><br /> കുട്ടികളുണ്ടാകാന്‍ വേണ്ടി ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന ആരോപണം പോലെ പരിഹാസ്യമല്ലേ കാര്ത്തികേയന് പറഞ്ഞ പശ്ചാത്തലമുളള ചര്‍ച്ചയെ സിബിഐ ഗൂഢാലോചന എന്നു വിശേഷിപ്പിച്ചത്? നടക്കാത്ത ഗൂഢാലോചനയ്ക്ക് തെളിവുകൊടുക്കാന്‍ ഏതെങ്കിലും വക്കീലിനു കഴിയുമോ? അങ്ങു ചിന്തിച്ചുനോക്കൂ. ഇ കെ നായനാരെ പിണറായി വിജയന് തെറ്റിദ്ധരിപ്പിച്ചു എന്നാണ് മറ്റൊരു ആരോപണം. കുറ്റ്യാടി കരാറുണ്ടാക്കുന്നതില്‍ പത്മരാജന് കരുണാകരനെയോ അതിന്റെ സപ്ലൈ കരാറും പിഎസ്പി നവീകരണത്തിനുളള അന്തിമ കരാറും ഉണ്ടാക്കിയപ്പോള്‍ എ കെ ആന്റണിയെ കാര്ത്തികേയന് തെറ്റിദ്ധരിപ്പിച്ചെന്നോ സിബിഐയ്ക്ക് ആരോപണമില്ല. അതെന്തു യുക്തി?<br /><br />കാര്‍ത്തികേയനാണ് ഗൂഢാലോചന തുടങ്ങി വെച്ചതെങ്കിലും സാമ്പത്തികലാഭം പറ്റിയതിന് തെളിവില്ലാത്തതിനാല്‍ അദ്ദേഹം പ്രതിയല്ല. പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതിനും സിബിഐയുടെ പക്കല്‍ തെളിവില്ല. പക്ഷേ, അദ്ദേഹം പ്രതി. ഈ കരാറിനൊക്കെ തുടക്കമിട്ട സി വി പത്മരാജന്റെ പേരുപോലും കുറ്റപത്രത്തിലെങ്ങുമില്ല. ഇതെന്തൊരന്വേഷണം? <br /><br /><b>കുറ്റിയാടിയും പിഎസ്പിയും - ഒരു താരതമ്യം</b><br /><br />കുറ്റിയാടി പദ്ധതിയെക്കുറിച്ചുമുണ്ടൊരു സിഎജി റിപ്പോര്‍ട്ട്. 54 കോടി രൂപയുടെ മതിപ്പുചെലവില്‍ ആരംഭിച്ച പദ്ധതി പൂര്‍ത്തിയാക്കിയപ്പോള്‍ ചെലവ് 201 കോടി. അതേക്കുറിച്ച് സിഎജിയുടെ വിമര്‍ശനം എന്തായിരുന്നുവെന്ന് അറിയാമോ? ഇതാ, ഇങ്ങനെ: Implementation of Kuttiyadi Extension Scheme at exorbitant cost without giving due regard to actual inflow of water rendered the investment of Rs. 201.40 crore unfruitful (Audit Report (Commercial) for the year ended 31 March 2004, page 74) <br />
<br />
ആ റിപ്പോര്‍ട്ടില്‍ ഇങ്ങനെയും പറയുന്നു.ആ റിപ്പോര്‍ട്ടില്‍ ഇങ്ങനെയും പറയുന്നു:"as a pre-condition for obtaining Canadian assistance the Board agreed (May 1995) to purchase machinery from SNC Lavalin at a cost of Rs.81.40 crore (Rs.1.63 crore per MW), without inviting global bids and verifying the reasonableness of the prices of SNC Lavalin".<br /><br />ഇതു തന്നെയാണ് പിഎസ്പി കരാറിന്റെ കാര്യത്തിലും സംഭവിച്ചത്. പിഎസ്പി കരാറിനെ സംബന്ധിക്കുന്ന ഗൂഢാലോചനയുടെ സൃഷ്ടാവ് ജി കാര്ത്തികേയനാണെന്ന സിബിഐയുടെ വാദത്തിന്റെ അടിവേരറുക്കുന്നു, സിഎജിയുടെ തന്നെ ഈ പരാമര്‍ശം.<br /><br />കുറ്റിയാടി കരാറും പിഎസ്പി കരാറും തമ്മിലുളള വ്യത്യാസം കൂടി പ്രിയപ്പെട്ട കേശവമേനോന് അറിയണം. പിഎസ്പി പദ്ധതികളുടെ നവീകരണത്തിനുളള സപ്ലൈ കരാറിലേര്‍പ്പെടുമ്പോള്‍ 1996ല്‍ കരാര്‍ ഒപ്പുവെയ്ക്കുന്ന കാലത്ത് പരസ്പരം സമ്മതിച്ച വിലയില്ത്തന്ന 2001ല്‍ സാധനങ്ങള്‍ ലഭ്യമാക്കണമെന്ന് വ്യവസ്ഥ ചെയ്തു. കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട യന്ത്രസാമഗ്രികളുടെ കാര്യത്തില്‍ കുറവു വരുത്തി. ചെലവില്‍ 32 കോടി രൂപയുടെ കുറവുണ്ടായി. കണ്‍സള്‍ട്ടന്‍സി ഫീസ് 24 കോടിയില്‍ നിന്ന് 17 കോടിയായും പലിശ 7.8ല്‍ നിന്ന് 6.8 ശതമാനമായും കുറച്ചു. കമ്മിറ്റ്മെന്റ് ചാര്‍ജിലും അഡ്മിനിസ്ട്രേഷന് ഫീസിലുമൊക്കെ ആനുപാതികമായ കുറവുണ്ടായി. സാമൂഹ്യാവശ്യങ്ങള്ക്കുളള ഗ്രാന്റ് 46 കോടിയില്‍ നിന്ന് 100 കോടിയായി ഉയര്‍ത്തി. അതിനൊരു ധാരണാപത്രമുണ്ടാക്കി. <br /><br />ഖജനാവിന് നഷ്ടമുണ്ടാക്കണമെന്ന ബോധപൂര്‍വമായ താല്പര്യമുണ്ടായിരുന്നെങ്കില് പിണറായി വിജയന് എന്തിനിതു ചെയ്യണം. കേരളസര്‍ക്കാര്‍ ലാവലിനു കൊടുക്കാമെന്നു സമ്മതിച്ച തുകയില്‍ കുറവു വരുത്തുകയും അവര്‍ കേരളത്തിന് നല്കുന്ന ഗ്രാന്റു തുകയില്‍ കാര്യമായ വര്‍ദ്ധന വരുത്തുകയും ചെയ്തതു വഴി കേരളത്തിന്റെ താല്പര്യമല്ലേ പിണറായി വിജയന് സംരക്ഷിച്ചത്.<br /><br />കുറ്റിയാടിയുടെ കാര്യത്തില്‍ ഇതൊുമുണ്ടായില്ലല്ലോ? പത്മരാജന്റെ കാലത്ത് സമ്മതിച്ച തുകയില്‍ വല്ല കുറവും വരുത്താന്‍ കാര്‍ത്തികേയനു കഴിഞ്ഞോ. മാത്രമല്ല, 54 കോടി രൂപയുടെ മതിപ്പുചെലവ് 201 കോടിയായി ഉയരുകയും ചെയ്തു. അതേസമയം 243 കോടിയുടെ മതിപ്പു ചെലവ് നിശ്ചയിച്ച പിഎസ്പി നവീകരണം 374 കോടിയ്ക്കാണ് തീര്‍ന്നത്. കോസ്റ്റ് എസ്കലേഷന്റെ ശതമാനക്കണക്ക് നോക്കുക. വ്യത്യാസം മനസിലാകും. കുറ്റിയാടി പദ്ധതിയ്ക്കു ചെലവഴിച്ച മുഴുവന്‍ പണവും പാഴായി. എന്നാല്‍ പിഎസ്പി നവീകരണത്തിന്റെ കാര്യത്തിലോ?<br /><br /><b>മാതൃഭൂമിയുടെ രാഷ്ട്രീയം - കുറ്റിയാടിയിലും പിഎസ്പിയിലും </b><br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOSY9pix0N5NYPnpNbkX8PXIkluexBWbe0PhSPskCTo9WfJczF6SYPHyT99_lK9X7HRCGSfUiKw9A4ohyLf_9Ldbmn92QPS_VBLDyvliBb93-qs6f55cw8wc3_c2kMF7-s3PILnuf7mpg/s1600/cag-report-news-mathrubhumi.png" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="142" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOSY9pix0N5NYPnpNbkX8PXIkluexBWbe0PhSPskCTo9WfJczF6SYPHyT99_lK9X7HRCGSfUiKw9A4ohyLf_9Ldbmn92QPS_VBLDyvliBb93-qs6f55cw8wc3_c2kMF7-s3PILnuf7mpg/s200/cag-report-news-mathrubhumi.png" width="200" /></a>2005 ജൂലൈ 10ലെ മാതൃഭൂമി പത്രം അങ്ങെടുത്തു നിവര്‍ത്തിപ്പിടിക്കുക. ലീഡ് തലക്കെട്ട് ഇങ്ങനെ - <i><b>ലാവലിന്‍ ഇടപാട് - 374 കോടി രൂപ പാഴായെന്ന് സിഎജി</b></i>. ഷോക്കേറ്റ് തല പെരുത്തു നില്ക്കു പിണറായി വിജയന്റെ കാര്‍ട്ടൂണ്‍ സഹിതമാണ് വാര്‍ത്ത. കേസ് സിബിഐയ്ക്കു വിടണമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന ബോക്സിലുണ്ട്. അലങ്കാരത്തിനും ആലഭാരത്തിനും ഒട്ടുമില്ല കുറവ്.<br /><br />ജൂ 8, 9 തീയതികളിലെ പത്രങ്ങളെടുത്തു നോക്കൂ. അതില്‍ കുറ്റിയാടിയെക്കുറിച്ചുളള സിഎജി റിപ്പോര്‍ട്ടിന്റെ വാര്‍ത്തയുണ്ട്. 201 കോടി പാഴായ വാര്‍ത്ത. പക്ഷേ, കാര്‍ത്തികേയന്റെയോ സി വി പത്മരാജന്റെയോ കാര്‍ട്ടൂണില്ല. കൊടി തോരണങ്ങളില്ല. നീരൊഴുക്കു പരിഗണിക്കാതെ പദ്ധതി വിഭാവനം ചെയ്തതിനെക്കുറിച്ച് അവലോകനമില്ല. രാഷ്ട്രീയ തീരുമാനത്തെക്കുറിച്ച് ഇഴകീറിയുളള പരിശോധനയില്ല. പോട്ടെ, നമുക്കു ക്ഷമിക്കാം. നിഷ്പക്ഷ പത്രപ്രവര്‍ത്തനത്തിന് അങ്ങനെ ചില പരിമിതികളുണ്ടല്ലോ.<br /><br />പക്ഷേ, പിഎസ്പിയുടെ കാര്യത്തില്‍ സംഗതി അങ്ങനെയായിരുന്നില്ല. <br /><br /><b>സിഎജിയുടെ പരാമര്‍ശങ്ങള്‍ - കരടും ഒറിജിനലും</b> <br /><br />കുറ്റിയാടിയുടെ കാര്യത്തില്‍ സിഎജിയുടേത് അന്തിമ റിപ്പോര്‍ട്ടായിരുന്നു. പിഎസ്പി കരാറിനെക്കുറിച്ചുളളത് കരടു റിപ്പോര്‍ട്ടും. അന്തിമ റിപ്പോര്‍ട്ടിലേത് സിഎജിയുടെ കണ്ടെത്തലാണെങ്കില്‍ കരടു റിപ്പോര്‍ട്ടിലുളളത് അനുമാനവും നിരീക്ഷണവുമൊക്കെയാണ്. ബോര്‍ഡിന്റെ അഭിപ്രായം കൂടി കേട്ടശേഷമേ പിഎസ്പി കരാറിനെക്കുറിച്ചുളള അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കൂ എന്ന് മാതൃഭൂമിയുടെ തന്നെ വാര്‍ത്തയില്‍ പറയുന്നുമുണ്ട്. ജൂലൈ മാസത്തില്ത്തന്ന അന്തിമ റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തു. <a href="http://saiindia.gov.in/english/home/Our_Products/Audit_Report/Government_Wise/state_audit/recent_reports/Kerala/2005/Commercial/com_chapter_3.pdf">ഇവിടെയുണ്ട് ആ റിപ്പോര്‍ട്ട്</a>. ക്ലിക്കു ചെയ്തു വായിക്കാം.<br />entire expenditure of the Rs. 374.5 crore incurred for renovation was rendered wasteful എന്ന സിഎജിയുടെ കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശം വെച്ചാണല്ലോ മാതൃഭൂമിയടക്കം പിണറായി വിജയനുമേല്‍ അപവാദം വാരിച്ചൊരിഞ്ഞത്. എന്നാല്‍ സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ ഈ പരാമര്‍ശമില്ല. അന്തിമ റിപ്പോര്‍ട്ടില്‍ സിഎജിയുടെ വിലയിരുത്തല്‍ ഇങ്ങനെ രൂപം മാറി : Thus, the expenditure on renovation amounting to Rs.374.50 crore did not yield commensurate gains.<br /><br />എന്നു വെച്ചാല്‍ 374.5 കോടിയുടെ ചെലവിന് ആനുപാതികമായ നേട്ടം ഉണ്ടായില്ലെന്ന്... ആനുപാതികമായ നേട്ടം ഉണ്ടായില്ല എന്നു പറയുന്നതിനും ചെലവാക്കിയ തുക മൊത്തം പാഴായെന്നു പറയുന്നതിനും ഒരേ അര്‍ത്ഥമാണോ സര്. അങ്ങ് ആലോചിച്ചു നോക്കൂ. <br /><br /><b>സിഎജി റിപ്പോര്‍ട്ടിലെ വൈരുദ്ധ്യങ്ങള്‍</b><br /><br />നവീകരണത്തിനു ശേഷമുളള വര്‍ഷങ്ങളില്‍ പിഎസ്പി നിലയങ്ങളില്‍ നിന്നുളള വൈദ്യുതോല്പാദനം കൂടിയില്ല എന്നതാണ് സിഎജിയുടെ നിഗമനത്തിന്റെ അടിസ്ഥാനം. മഴ കുറവായതു കാരണമാണ് ഉല്പാദനം കുറഞ്ഞത് എന്ന ബോര്‍ഡിന്റെ വിശദീകരണം സ്വീകരിക്കപ്പെട്ടില്ല. പദ്ധതി പ്രദേശത്തെ മഴയുടെ അളവിന്റെ പട്ടിക നല്‍കിയാണ് സിഎജി ബോര്‍ഡിന്റെ വിശദീകരണം തളളിയത്.<br /><br /> 2003 - 2004, 2004 - 05 വര്‍ഷങ്ങളിലെ കണക്കാണ് സിഎജി റിപ്പോര്‍ട്ടിലുളളത്. 50 കൂടി ആയുസ് നീട്ടിക്കിട്ടാന്‍ നടത്തിയ നവീകരണത്തെ, ആദ്യത്തെ രണ്ടുവര്‍ഷത്തെ ഉല്പാദനത്തിന്റെ കണക്കെടുത്ത് പരാജയമായി വിലയിരുത്തുന്നതിലെ യുക്തിരാഹിത്യം അവിടെ നില്ക്കട്ടെ.<br /><br />സിഎജി ഉദ്ധരിക്കുന്ന കണക്കുപ്രകാരം 2003-04ല്‍ പിഎസ്പിയിലെ ആകെ വൈദ്യുതോല്പാദനം 396.67 ദശലക്ഷം യൂണിറ്റാണ്. 2004-04ല്‍ 533.56 ദശലക്ഷം യൂണിറ്റും. നവീകരണത്തിനു ശേഷമുളള, സിഎജി പരിഗണിച്ച വര്‍ഷങ്ങളില്‍ത്തന്നെ ഉത്പാദനത്തില്‍ വലിയ വ്യത്യാസമുണ്ട്. 2003-04 ലെ ഉത്പാദനത്തിന്റെ 34 ശതമാനം വര്‍ദ്ധനയാണ് 2004-05ലുണ്ടായത്. ഈ വര്‍ദ്ധന സിഎജി കണക്കിലെടുക്കുകയോ കാരണം വിലയിരുത്താന്‍ ശ്രമിക്കുകയോ ചെയ്തില്ല. 2003-04ല്‍ സംസ്ഥാനത്തെ ആകെ വൈദ്യുതോല്പാദനം 3413 ദശലക്ഷം യൂണിറ്റായി കുറഞ്ഞപ്പോഴാണ് പിഎസ്പി വിഹിതം 397 ആയി താണത് എന്ന സത്യവും സിഎജി കണ്ടില്ല. <br /><br />തൊട്ടടുത്ത വര്‍ഷങ്ങളിലേതു പരിഗണിച്ചാലോ, 2005-06ല്‍ ഉല്പാദനം 587 ദശലക്ഷം യൂണിറ്റ്. 2006-07ല്‍ 586 ദശലക്ഷം യൂണിറ്റ്. <br /><br />നവീകരണത്തിനു മുമ്പ് പിഎസ്പി പദ്ധതികളില്‍ നിന്നുളള ശരാശരി ഉല്പാദനം 508 ദശലക്ഷം യൂണിറ്റാണ്. ആകെ വൈദ്യുതി ഉല്പാദനത്തില്ത്തന്നെ വലിയ കുറവു വന്ന 2003-04 മാറ്റി നിര്‍ത്തിയാല്‍ ആ ശരാശരിയ്ക്കപ്പുറം ശേഷി നവീകരണത്തിനു ശേഷം പിഎസ്പി പദ്ധതികള്ക്കുണ്ടായിട്ടുണ്ട്. <br /><br />ജലവൈദ്യുതനിലയങ്ങളുടെ നവീകരണത്തിന്റെ ലക്ഷ്യം, അവയുടെ സ്ഥാപിതശേഷി വര്‍ദ്ധിപ്പിക്കലല്ല. ആയുസ്സു കൂട്ടലാണ്. പക്ഷേ, നവീകരണത്തിന്റെ ഫലമായി പിഎസ്പി പദ്ധതികളുടെ ഉല്പാദനശേഷി വര്‍ദ്ധിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ, entire expenditure of the Rs. 374.5 crore incurred for renovation was rendered wasteful എന്ന കരടു റിപ്പോര്‍ട്ടിലെയോ , Thus, the expenditure on renovation amounting to Rs.374.50 crore did not yield commensurate gains<span style="font-family: "Calibri","sans-serif"; font-size: 11.0pt; line-height: 115%; mso-ansi-language: EN-GB; mso-ascii-theme-font: minor-latin; mso-bidi-font-family: Kartika; mso-bidi-language: AR-SA; mso-bidi-theme-font: minor-bidi; mso-fareast-font-family: Calibri; mso-fareast-language: EN-US; mso-fareast-theme-font: minor-latin; mso-hansi-theme-font: minor-latin;"> </span>എന്ന അന്തിമ റിപ്പോര്‍ട്ടിലെയോ പരാമര്‍ശങ്ങള്‍ക്ക് എന്താണ് നിലനില്‍പ്പ്? അങ്ങ് ആലോചിച്ചു നോക്കൂ. <br /><br /><b>മാതൃഭൂമി പ്രചരിപ്പിച്ച കളളങ്ങള്‍</b><br />മാതൃഭൂമി ചെന്നൈ ബ്യൂറോയിലെ കെ. എ. ജോണി എഴുതിയ ലാവലിന്‍ കളളങ്ങള്‍ ഈ ബ്ലോഗില്‍ മുമ്പ് ഞങ്ങള്‍ തുറന്നു കാട്ടിയിട്ടുണ്ട് (<a href="http://eye-onmedia.blogspot.in/2010/11/blog-post_5673.html">ആരുടെ പിആര്‍ഒയാണ് കെ എ ജോണി</a>? <a href="http://eye-onmedia.blogspot.in/2010/11/blog-post_28.html">ലാവലിന്‍ - മരിച്ചതാര്, കൊന്നതാര്?</a>. അഫ്ഗാനിലെ സംഘര്‍ഷഭൂമിയില്‍ കടന്നുചെന്ന് അഹമ്മദ് ഷാ മസൂദുമായി അഭിമുഖം നടത്തിയ പത്രപ്രവര്‍ത്തകനാണല്ലോ അങ്ങ്. അഭിമുഖകാരന്റെ ജിജ്ഞാസയെക്കുറിച്ച് അങ്ങയെ ഞങ്ങള്‍ പഠിപ്പിക്കേണ്ടതില്ല. <br /><br />ഒരാള്‍ ഒരു ദിവസം വൈകുന്നേരം വാര്‍ത്താ ചാനലില്‍ പ്രത്യക്ഷപ്പെട്ട് താനൊരു കൊലപാതകത്തിന് ദൃക്സാക്ഷിയായി എന്ന സ്തോഭജകമായ വെളിപ്പെടുത്തല്‍ നടത്തുന്നുവെന്നിരിക്കട്ടെ. ആരാണ് കൊല്ലപ്പെട്ടതെന്നോ ആരാണ് കൊന്നതെന്നോ ചാനലുകാരാരും ചോദിക്കുന്നുമില്ല. അങ്ങനെയൊരാളെ തൊട്ടടുത്ത ദിവസം ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരമുണ്ടായാല്‍ താങ്കള്‍ ആദ്യം ചോദിക്കുന്ന ചോദ്യം എന്തായിരിക്കും? ഇനിയഥവാ ആദ്യം ചോദിച്ചില്ലെങ്കിലും, കൊല്ലപ്പെട്ടതാരെന്നും കൊന്നതാരെന്നും ശവമെന്തു ചെയ്തുവെന്നുമൊക്കെ താങ്കള്‍ ചോദിക്കുമല്ലോ. <br />പക്ഷേ, കെ. എ. ജോണിക്ക് ഇത്തരം ബാധ്യതകളൊന്നുമില്ല. സംശയമുണ്ടെങ്കില്‍ അങ്ങ് 2010 നവംബര്‍ 12ന്റെ മാതൃഭൂമിയെടുക്കൂ. <a href="http://www.mathrubhumi.com/online/malayalam/news/story/614404/2010-11-12/kerala">ലാവലിന്‍ - കൂടുതല്‍ തെളിവു നല്‍കാമെന്ന് ദീപക് കുമാര്‍</a> എന്ന തലക്കെട്ടില്ല് അതിലൊരു വാര്‍ത്തയുണ്ട്. ഇന്‍ട്രോ ഇങ്ങനെയാണ്.<br />
<blockquote class="tr_bq">
<span style="background-color: #d9ead3;"><i>എസ്.എന്‍.സി. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് കാനഡയിലേക്ക് പോയിരുന്ന വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് ഈ കേസില്‍ മൊഴിനല്‍കിയ ചെന്നൈയിലെ മലയാളി വ്യവസായി ദീപക് കുമാര്‍ പറഞ്ഞു. കൊലപാതകം സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അത് സി.ബി.ഐ. കോടതി മുമ്പാകെ നല്കാന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. എസ്.എന്‍.സി. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് കാനഡയിലേക്ക് പോയിരുന്ന വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് ഈ കേസില്‍ മൊഴിനല്‍കിയ ചെന്നൈയിലെ മലയാളി വ്യവസായി ദീപക് കുമാര്‍ പറഞ്ഞു. കൊലപാതകം സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അത് സി.ബി.ഐ. കോടതി മുമ്പാകെ നല്കാന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.</i></span></blockquote>
<br />
<blockquote class="tr_bq">
</blockquote>
ഈ വെളിപ്പെടുത്തല്‍ നടത്തിയ മനുഷ്യനെ അന്നേയ്ക്കന്ന് ഇന്റര്‍വ്യൂ ചെയ്തു, കെ. എ. ജോണി. തൊട്ടുപിറ്റേന്ന്, കോഴപ്പണം നല്കാന് ദിലീപ് രാഹുലന് പണമെടുത്തതിന് തെളിവുണ്ടെന്ന് ദീപക് കുമാര്‍ എന്ന തലക്കെട്ടില്‍ മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. (2010 നവംബര്‍ 13). അതു വായിച്ചുനോക്കൂ. ഈ കൊലപാതകത്തെക്കുറിച്ച് വല്ല ചോദ്യവും കെ. എ. ജോണി ചോദിച്ചോ എന്ന്. <br /><br />പ്രിയപ്പെട്ട കേശവമേനോന്. ഈ കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളറിയാനുളള ഞങ്ങളുടെ കാത്തിരിപ്പു തുടങ്ങിയിട്ട് കൊല്ലം മൂന്നു തികയാറാകുന്നു. കെ. എ. ജോണിയോ ദീപക് കുമാറോ ഇതുവരെ വാ തുറിന്നിട്ടില്ല. സിബിഐയും ഇതേക്കുറിച്ചൊന്നും പറയുന്നില്ല. അസഹ്യമായ ഈ കാത്തിരിപ്പിന് വിരാമമിടാന്‍ താങ്കള്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമോ?<br />ഇത് കെ. എ. ജോണിയുടെ വകയാണെങ്കില്‍ ജി. ശേഖരന് നായരുടെ ലീലാവിലാസം വേറെയുണ്ട്. . 2007 സെപ്തംബര്‍ 13ന് അദ്ദേഹത്തിന്റെ ബൈലൈനില്‍ പ്രത്യക്ഷപ്പെ' ഒരു വാര്‍ത്തയുണ്ട് . ലാവലിന്‍ കരാറിനു സമ്മതിപ്പിക്കാന്‍ രാജഗോപാലിന്റെമേല് സമ്മര്‍ദ്ദം ചെലുത്തി എന്ന് ബാനര്‍ ഹെഡിംഗ്. അതില്‍ ശേഖരന് നായര്‍ ഇങ്ങനെ വെളിപ്പെടുത്തിയിരുന്നു. <br />
<blockquote class="tr_bq">
<i><span class="Apple-style-span" style="background-color: #d9ead3;">ലാവലിന്‍
ഇടപാടില്‍ കനേഡിയന്‍ കമ്പനിയില്‍ നിന്നു കോഴയായി കിട്ടിയ പണത്തിന്റെ
വിശദാംശങ്ങളും അത് നിക്ഷേപിച്ചതെവിടെയാണെന്നുളളതിന്റെ വിവരങ്ങളും സിബിഐക്കു
ലഭിച്ചു.</span></i>. </blockquote>
രണ്ടു കൊല്ലങ്ങള്‍ക്കുശേഷം ഇതേ പത്രം 2009 ജനുവരി 24ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട്, <b><i>കാന്‍സര്‍ സെന്റര്‍ കോടികള്‍ എങ്ങോട്ടൊഴുകി</i></b> എന്ന്. ഒഴുകിയത് എങ്ങോട്ടെന്ന് വിചാരണാവേളയില്‍ തെളിയിക്കുമെന്ന് സിബിഐ വ്യക്തമാക്കിയൊണ് ഈ വാര്‍ത്തയില്‍ പറയുന്നത്. കോഴയുടെ വിശദാംശങ്ങള്‍ സിബിഐ ശേഖരിച്ചുവെന്നും പണം എവിടെ നിക്ഷേപിച്ചുവെുമൊക്കെ സിബിഐ കണ്ടെത്തിക്കഴിഞ്ഞു എന്ന് നമ്മുടെയെല്ലാവരുടെയും ശേഖരണ്ണന്‍ 2007ല്‍ത്തന്നെ വെളിപ്പെടുത്തിയതല്ലേ. പിന്നെന്തിനാണ് സര്, 2009ല്‍ ഞങ്ങള്‍ പാവം വായനക്കാരോട് ഈ ചോദ്യം ചോദിച്ചത്? പണം നിക്ഷേപിച്ച ബാങ്കിന്റെ പേരും നിക്ഷേപകന്റെ അക്കൗണ്ട് നമ്പരും ശേഖരണ്ണന്‍ അതിസാഹസികമായി ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നതും കാത്തിരുന്ന ഞങ്ങളെ ഇങ്ങനെ നിരാശരാക്കണമായിരുന്നോ? <br /><br />ഇനിയുമുണ്ട് ലീലാവിലാസങ്ങള്‍. പക്ഷേ, ഇപ്പോള്ത്തത്തെ ഈ കത്ത് ഏറെ ദീര്‍ഘിച്ചു പോയി. ഇനിയും നീട്ടുന്നില്ല. ഒരു നിര്‍ദ്ദേശം മാത്രം. പത്തുവര്‍ഷങ്ങളായി മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന ലാവലിന്‍ വിശകലനങ്ങള്‍ ഫയല്‍ ചെയ്ത് കൈയെത്തും ദൂരത്തു സൂക്ഷിച്ചാല്‍ ജോലിഭാരം കഠിനമാകുമ്പോള്‍ സമ്മര്‍ദ്ദം ലഘൂകരിക്കാനുപകരിക്കും. കോട്ടയം പുഷ്പനാഥിനെയും ബാറ്റണ്‍ബോസിനെയും വെല്ലുന്ന ഭാവനാശേഷിയുളള ശേഖരന് നായരും ജോണിയും ഹരികുമാറുമൊക്കെ ഇനിയും ലാവലിന്‍ വാര്‍ത്തകളും വിശകലനങ്ങളുമൊക്കെ പേരുവെച്ചും വെയ്ക്കാതെയും മാതൃഭൂമിയിലെഴുതും. വായിക്കുക. ചിരിക്കുക. എഡിറ്ററുടെ കസേരയിലിരുന്ന് എത്ര ആത്മനിന്ദ തോന്നിയാലും സിപിഎമ്മിനെതിരെ പ്രസിദ്ധീകരിക്കുന്ന കളളവാര്ത്തകളെയും വ്യാജവിശകലനങ്ങളെയും ചോദ്യം ചെയ്യാന്‍ ശ്രമിക്കരുത്. അങ്ങയുടെ കസേരയില്‍ മുമ്പിരുന്ന എം ഡി നാലപ്പാടിനെതിരെ പ്രയോഗിച്ച "യുദ്ധഭൂമി" പോലുളള മൂന്നാംകിട തന്ത്രങ്ങളും ക്രൈം നന്ദകുമാറിനെപ്പോലുളള അശ്ലീലാസ്ത്രങ്ങളും തരംതാരം പോലെ പ്രയോഗിക്കാന്‍ മടിയില്ലാത്ത ആളാണ് മാതൃഭൂമിയുടെ മുതലാളി എന്നറിയാമല്ലോ. ആ ജാഗ്രത എപ്പോഴുമുണ്ടാകട്ടെ എന്നു മാത്രം ആശംസിച്ചുകൊണ്ട് കത്തു ചുരുക്കുന്നു.<br /><br /><br /><b><i>പൊളിച്ചെഴുത്ത് ടീം. </i></b><br />
<br />
<div class="MsoNormal" style="background: white; line-height: 9.95pt; margin-bottom: .0001pt; margin-bottom: 0cm;">
<span style="font-size: small;"><span style="color: black; font-family: ML-TTRevathi;"><br /></span></span><span style="color: black; font-family: ML-TTRevathi; font-size: 7.5pt; mso-bidi-font-family: Meera; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-GB;"></span></div>
പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com0tag:blogger.com,1999:blog-292802951033842212.post-58813600916020391332012-07-12T11:27:00.001+05:302012-07-12T14:16:36.473+05:30ഷാജഹാനേ, താങ്കള്‍ എവിടെയാണ് എല്ലു സൂക്ഷിക്കുന്നത്?<br />
<span style="background-color: white;">എല്ലിന്‍കഷണം ചവിട്ടിപ്പിടിച്ചു കുരച്ചു ചാടുന്ന വളര്‍ത്തുനായ എത്രവേഗമാണ് പ്രകൃതിവിരുദ്ധ മാധ്യമപ്രവര്‍ത്തനത്തിന്റെ കൊടിയടയാളമായി മാറിയത്? </span><br />
<br />
യജമാനനെറിയുന്ന എല്ലിന്‍തുണ്ടിനു വേണ്ടിത്തന്നെയാണ് വളര്‍ത്തുനായ കുരച്ചു ചാടുന്നത്. ആര്‍ക്കു നേരെ കുരയ്ക്കണമെന്നും ആരുടെ മുന്നില്‍ വാലു ചുരുട്ടണമെന്നും കല്‍പ്പിക്കുന്നത് തുടലുപിടിക്കുന്ന യജമാനനും. കല്‍പ്പനയനുസരിക്കുന്നതിന്റെ കൂലിയാണ് എല്ലിന്‍കഷണം. അതെറിയുന്ന യജമാനനു നേരെ ഒരു വളര്‍ത്തു നായും ഇന്നോളം കുരച്ചിട്ടില്ലെന്ന് ഏഷ്യാനെറ്റിന്റെ കോഴിക്കോടു ബ്യൂറോ ചീഫും സമ്മതിക്കും.അപ്പോള്‍പ്പിന്നെ എല്ലിന്‍കഷണം വായില്‍ വെച്ചുകൊണ്ടാണോ വെയ്ക്കാതെയാണോ നായ കുരയ്ക്കുന്നത് എന്ന ചര്‍ച്ചയ്ക്ക് എന്തു പ്രസക്തി? പരിചയസമ്പന്നനായ വളര്‍ത്തുനായ, എല്ലിന്‍കഷണം ചവിട്ടിപ്പിടിച്ചു തന്നെ യജമാനന് വിരല്‍ചൂണ്ടുന്നവനു നേരെ കുരയ്ക്കും.<br />
<br />
സിനേറിയോ മനസിലാകാന്‍ കാലചക്രം സ്വല്പം റീവൈന്‍ഡു ചെയ്യണം. സ്ഥലം കോഴിക്കോട്. തീയതി 2011 ജനുവരി 29. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മൂന്നു പത്രസമ്മേളനങ്ങളാണ് അന്നു കോഴിക്കോടു നടന്നത്. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വ്യാജ സീഡി സൃഷ്ടിച്ച് റൗഫ് പടയ്ക്കൊരുങ്ങുന്നു എന്നു വെളിപ്പെടുത്താന്‍ ലീഗ് ഹൗസില്‍ കുഞ്ഞാലിക്കുട്ടി വക വെടി ആദ്യം. മറുപടിയുമായി പ്രസ് ക്ലബില്‍ റൗഫ്. റൗഫിനു മറുപടിയുമായി അല്പം സമയത്തിനകം വീണ്ടും കുഞ്ഞാലിക്കുട്ടി.<br />
<br />
"എന്താ ഷാജഹാനേ, ഒന്നു പ്ലസന്റാവ്" എന്ന് പേരെടുത്തുവിളിച്ചാണ് റൗഫിന്റെ വാദം പൊളിക്കാന്‍ ആ പത്രസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ബ്യൂറോ ചീഫിന്റെ സഹായം തേടിയത്. റൗഫിനെ ചോദ്യങ്ങള്‍ കൊണ്ടു വശം കെടുത്തിയ ബ്യൂറോ ചീഫ് സാക്ഷാല്‍ കുഞ്ഞാപ്പയ്ക്കു മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ വിനീതനായി. കുഞ്ഞാലിക്കുട്ടിയ്ക്ക് അഹിതമായ ഒരു ചോദ്യവും ആ നാവില്‍ നിന്നും വീണില്ല. എല്ലിന് കഷണം ചവിട്ടിപ്പിടിച്ച് റൗഫിനു നേരെ കുരയ്ക്കാനും കുഞ്ഞാലിക്കുട്ടിയ്ക്കു മുന്നില്‍ വാലു ചുരുട്ടാനും മെയ്വഴക്കം കാണിച്ച അതേ ഷാജഹാന് കാളിയത്താണ് "<a href="http://www.mathrubhumi.com/online/malayalam/news/story/1707449/2012-07-11/kerala">ഞാന്‍ വായില്‍ എല്ലു സൂക്ഷിക്കുന്നില്ല</a>" എന്ന് മാതൃഭൂമി വഴി പരസ്യം ചെയ്യുന്നത്. .<br />
<br />
ആ തലക്കെട്ടിലുണ്ട് എല്ലാം. ഷാജഹാന് വായില്‍ എല്ലു സൂക്ഷിക്കുന്നില്ല എന്ന പ്രഖ്യാപനത്തിന്റെ അര്‍ത്ഥം ഷാജഹാന് എല്ലു കിട്ടുന്നില്ല എന്നല്ല. ഷാജഹാന് എല്ലു കിട്ടുന്നുണ്ട്, അതു സൂക്ഷിക്കുന്നുമുണ്ട്. പക്ഷേ, വായിലല്ല എന്നു മാത്രം. താന്‍ കുരയ്ക്കുന്നുണ്ട് എന്നും ആര്‍ക്കെതിരെയാണെന്നും ഷാജഹാന് വളച്ചുകെട്ടലില്ലാതെ സമ്മതിച്ചുകഴിഞ്ഞു. റൗഫ് - കുഞ്ഞാലിക്കുട്ടി എപ്പിസോഡില്‍ ഈ കുരച്ചു ചാടല്‍ കണ്ടവര്‍ക്ക് എല്ലെറിഞ്ഞു കൊടുക്കുന്നതാരെന്നും അതെന്തിനുവേണ്ടിയെന്നും വ്യക്തമായി അറിയാം.<br />
<br />
അതറിയാത്തവരുടെ മുന്നിലേയ്ക്കാണ് <b><i>‘അന്വേഷണോദ്യോഗസ്ഥന് മാധ്യമങ്ങളെ ഫോണില്‍ വിളിച്ചത് 3000 തവണ‘</i></b> എന്ന തലക്കെട്ടില്‍ ദേശാഭിമാനി 2012 ജൂലൈ 10ന് പ്രസിദ്ധീകരിച്ച വാര്‍ത്ത വന്നു വീണത്. ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ അംഗമായ ഡിവൈഎസ്പി ജോസി ചെറിയാന് കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍ സല്ലാപങ്ങളെക്കുറിച്ചാണ് ആ വാര്‍ത്ത. അതിലിങ്ങനെ പറയുന്നു.<br />
<blockquote class="tr_bq">
“ഡിവെഎസ്പിയും മാധ്യമപ്രവര്‍ത്തകരും ഫോണില്‍ കൂടുതലായി ബന്ധപ്പെട്ട ദിവസങ്ങളിലും അതിന്റെ തൊട്ടടുത്ത ദിവസവും സിപിഐ എമ്മിനെ കരിതേച്ച് വന്‍വാര്‍ത്തകളാണ് ചാനലുകളിലും പത്രങ്ങളിലും വന്നത്. ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാന് (9847036674), റിപ്പോര്‍ട്ടര്‍ ടിവിയിലെ അരുണ്‍ശങ്കര്‍ (8547007040), മനോരമ ന്യൂസിലെ നിഖില്‍ (9895701735), മനോരമ ലേഖകന്‍ വി ആര് പ്രതാപ് (9946103402), മാതൃഭൂമി ലേഖകന്‍ എ പി ഷൗക്കത്തലി (9495090392), മാധ്യമം ലേഖകന്‍ ബാബു ചെറിയാന് (9645006315) എന്നിവരുമായാണ് ജോസി ചെറിയാന് നിരന്തരം ഫോണില്‍ സംസാരിച്ചത്. ചില ദിവസങ്ങളില്‍ ഓരോരുത്തരുമായും അഞ്ചും ആറും തവണ സംസാരിച്ചു. ഇന്ത്യാവിഷന്, മംഗളം, വീക്ഷണം, ചന്ദ്രിക തുടങ്ങിയ മാധ്യമങ്ങളുടെ ലേഖകരും ഡിവൈഎസ്പിയുമായി ബന്ധം പുലര്‍ത്തി. റിപ്പോര്‍ട്ടര്‍ ടിവിയിലെ കെ ആര് ഷാജു (8547007037), മംഗളത്തിലെ ഷിന്റുലാല്‍ (9846295331) തുടങ്ങിയവരുമായും സംസാരിച്ചിട്ടുണ്ട്.“</blockquote>
<span style="background-color: white;">ഈ വാര്‍ത്തയോടുളള പ്രതികരണമാണ് മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ‘ഞാന്‍ വായില്‍ എല്ല് സൂക്ഷിക്കുന്നില്ല’ എന്ന കുറിപ്പ്. ദേശാഭിമാനി വാര്‍ത്ത തന്നെയാണ് പ്രകോപനം എങ്കിലും സമര്‍ത്ഥമായി അത് മറച്ച് വെച്ച് ഫേസ്ബുക്കില്‍ കണ്ട ചില കമന്റുകളെയാണ് ലേഖകന്‍ മറുകുറിക്കുള്ള ആയുധമാക്കുന്നത്. ആ തമസ്കരണമാകട്ടെ, മറ്റൊരു കുടില ബുദ്ധിയുടെ പ്രയോഗവും. </span><br />
<br />
ഷാജഹാന്റെ പറയുന്നു. <i style="background-color: yellow;">“പക്ഷേ, ഈ കേസുമായി ബന്ധപ്പെട്ട് ഒരിക്കല്‍പ്പോലും ഷൗക്കത്തലിയെ ഞാന്‍ വിളിച്ചിട്ടില്ല. ഷൗക്കത്തലിയുമായി മുഖപരിചയംപോലും എനിക്കില്ല. “</i><br />
<br />
ഷാജഹാന് കാളിയത്തിന് എല്ലിന് കഷണമെറിഞ്ഞു കൊടുക്കുന്നത് ഷൗക്കത്ത് അലിയാണെന്നല്ല, ജോസി ചെറിയാനാണെന്നാണ് ദേശാഭിമാനിയുടെ ആരോപണം. അതവര് തെളിച്ചു തന്നെ പറഞ്ഞിട്ടുണ്ട്. ഡിവൈഎസ്പി ജോസി ചെറിയാന്റെ 9497990123 എന്ന ഔദ്യോഗിക നമ്പരില്‍ നിന്ന് ഷാജഹാന്റെ 9847036674 എന്ന നമ്പരിലേയ്ക്ക് വിളിച്ചുവെന്നാണ് ആരോപണം. ജോസി ചെറിയാന് വിളിച്ചോ എന്ന ചോദ്യത്തിന് ഷൗക്കത്തലിയെ വിളിച്ചില്ല എന്നുത്തരം പറയുന്ന വിദ്യ കുഞ്ഞാലിക്കുട്ടിയില്‍ നിന്നാണോ ഷാജഹാന് വശത്താക്കിയത്? <br />
<br />
ഒഞ്ചിയത്തെ പാര്‍ട്ടിപിളര്‍പ്പും ചരിത്രവും അപ്പപ്പോള്‍ പോലീസിന് കിട്ടിക്കൊണ്ടിരുന്ന സൂചനകളുമൊക്കെ താന്‍ വാര്‍ത്തയാക്കിയിട്ടുണ്ട് എന്ന് ഷാജഹാന് സമ്മതിക്കുന്നു. ഒഞ്ചിയത്തെ സംഭവവികാസങ്ങളുടെ ചരിത്രം റിപ്പോര്‍ട്ടു ചെയ്ത വകയിലാണ് ഷാജഹാന് ആര്‍എംപിയുടെ ഏഷ്യാനെറ്റ് യൂണിറ്റിന്റെ സെക്രട്ടറി കൂടിയായി മാറിയത്. ഒഞ്ചിയത്ത് ആര്‍എംപി നേടിയ വിജയം യുഡിഎഫിന്റെ ഔദാര്യമായിരുന്നു എന്ന വസ്തുത ഷാജഹാന്റെ അവലോകനങ്ങളിലെവിടെയും പ്രത്യക്ഷപ്പെട്ടതേയില്ല. പാര്‍ലമെന്റ്, പഞ്ചായത്തു തിരഞ്ഞെടുപ്പുകളില്‍ നേടിയ വോട്ടുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയ്ക്കു നിലനിര്‍ത്താനായില്ല എന്ന സത്യം ഷാജഹാന് അറിഞ്ഞ മട്ടേ കാണിച്ചിട്ടില്ല. ആര്‍എംപിക്കാര്‍ സിപിഎമ്മുകാര്‍ക്കെതിരെ ബോംബെറിഞ്ഞതും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തതുമൊക്കെ തമസ്കരിച്ചും തന്റെ കൂറ് ഷാജഹാന് തെളിയിച്ചു. ഉമേഷ് ബാബുവിന്റെ കൊലവെറിയുടെയും കെ എസ് ഹരിഹരന്റെ കുടിപ്പകയുടെയും വേണുവിന്റെ നുണകളുടെയും വാരാന്ത്യം ജയശങ്കരന്റെ അപവാദശൗര്യത്തിന്റെയും സങ്കരമാണ് ഷാജഹാന്റെ ഒഞ്ചിയം റിപ്പോര്‍ട്ടുകള്‍. നടന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയല്ല ഷാജഹാന് ചെയ്തത്. മറിച്ച് വസ്തുതകളെ പല കഷണങ്ങളായി മുറിച്ച് ആര്‍എംപിക്കാരുടെ കുറിപ്പടിയനുസരിച്ച് പാകം ചെയ്ത സെന്‍സേഷണല്‍ വിഭവങ്ങള്‍ വിളമ്പുകയായിരുന്നു ഷാജഹാന്.<br />
<br />
“ഏത് വാര്‍ത്തയാണ് വ്യാജം? നേതാക്കളുടെ അറസ്റ്റോ? സംശയിക്കപ്പെടുന്നവരെന്ന് ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞവരെയൊക്കെ അറസ്റ്റുചെയ്തില്ലേ?“ എന്നൊക്കെ ഷാജഹാന് ചോദിക്കുന്നുണ്ട്. അറസ്റ്റിലായാല്‍ അറസ്റ്റിലായി എന്ന് വാര്‍ത്ത നല്‍കുന്നതിനെ ആരും വ്യാജവാര്‍ത്ത എന്ന് ആക്ഷേപിച്ചിട്ടില്ല. കേസിലെ ഓരോ ഘട്ടത്തിലും പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമശൈലിയെയാണ് സിപിഎം എതിര്‍ക്കുന്നത്. . ഓരോ വാര്‍ത്തയും നല്‍കുന്നതിലെ രീതി, പക്ഷം പിടിക്കല്‍, വളച്ചൊടിക്കല്‍ ഇതൊന്നും ലേഖകന്‍ ചെയ്യാത്തതും അല്ല. ആഴത്തിലുളള ചര്‍ച്ച വേണമെങ്കില്‍, മെയ് നാലു മുതല്‍ ഷാജഹാന് ഏഷ്യാനെറ്റു വഴി പ്രചരിപ്പിച്ച ഓരോ വാര്‍ത്തയുടെയും വീഡിയോ ഹാജരാക്കട്ടെ. വാര്ത്തയേത്, വ്യാജപ്രചരണമേത് എന്ന് നമുക്കു ചര്‍ച്ച ചെയ്യാം.<br />
<br />
വസ്തുതകളെ ഷാജഹാന് എങ്ങനെയാണ് സമീപിക്കുന്നത് എന്നതിന്റെ സൂചനകള്‍ അദ്ദേഹത്തിന്റെ മാതൃഭൂമി കുറിപ്പിലുണ്ട്. <b><i>ഞാന്‍ വായില്‍ എല്ലു സൂക്ഷിക്കുന്നില്ല </i></b>എന്ന ലേഖനം ആരംഭിക്കുന്നത് ഇപ്രകാരമാണ്.<br />
<blockquote class="tr_bq">
"ഡിവൈ.എസ്.പി. ഷൗക്കത്തലിയുടെ ചെരുപ്പുനക്കി സിപിഎണ്മിനെതിരെ വാര്‍ത്ത പടച്ചുണ്ടാക്കുന്ന ഇത്തരം മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക. അറസ്റ്റു ചെയ്ത സഖാവ് മോഹനന് യാത്ര ചെയ്യുന്ന വാഹനം പിന്തുടര്ന്ന് നടത്തിയ നാടകീയമായ അറസ്റ്റ് ലൈവ് സംപ്രേക്ഷണം നടത്താന്‍ ഡിവൈഎസ്പി ഈ ആര്‍എംപി പ്രവര്‍ത്തകനായ റിപ്പോര്‍ട്ടറെ ഏല്പിക്കുകയായിരുന്നു...'<br />
കമന്റ്: ഇവനെയല്ലേ ജയരാജന് സഖാവ് ചാമ്പിയത്. എന്നിട്ടും ഇവന്റെ കഴപ്പ്<br />
മാറാത്തത് കഷ്ടം. ലൈക്ക് 15'<br />
കമന്റ്: ഇവനെയാണോ? നമ്മള് അടുത്തതായി തട്ടുന്നത്? ലൈക്ക് 21.</blockquote>
<span style="background-color: white;"><a href="https://www.facebook.com/photo.php?fbid=358694967533529&set=a.217616271641400.53780.217611514975209&type=1">പ്രസ്തുത ഫേസ് ബുക്ക് വാളിന്റെ ലിങ്ക് ഇവിടെ കാണാം</a>.അവിടെ നൂറ്റമ്പതോളം കമന്റില്ല. ഈ കുറിപ്പെഴുതുമ്പോള്‍ അതിലുളളത് ആകെ 99 കമന്റുകളാണ്. അതില്‍ ഏതാണ്ട് അറുപതോളം കമന്റുകള്‍ ആ പോസ്റ്റിനോടുളള വിയോജനവും സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനവുമാണ്. സിപിഎമ്മിനെ അനുകൂലിക്കുന്ന, ഷാജഹാനെ വിമര്‍ശിക്കുന്ന കമന്റുകള്‍ ഇതുവരെ നാല്പതു തികഞ്ഞിട്ടില്ല. </span><br />
<br />
<i>"ഇവനെയല്ലേ ജയരാജന് സഖാവ് ചാമ്പിയത്. എന്നിട്ടും ഇവന്റെ കഴപ്പ് മാറാത്തത് കഷ്ടം"</i> എന്നൊരു കമന്റ് അവിടെയുണ്ട്. പക്ഷേ, അതിന് പതിനഞ്ച് ലൈക്കില്ല. ഒരു ലൈക്കു പോലുമില്ല. മാത്രമല്ല, ആ പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ വീണത് രാജീവ് മുംബൈ, മജീദ് കൊട്ടിയൂര്‍, ഫസലുദ്ദീന്‍ കരുനാഗപ്പളളി, അബ്ദുല്‍ ഗഫൂര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സിപിഎമ്മിനെതിരെ എഴുതിയ കമന്റുകള്‍ക്കാണ്. ആ കമന്റുകളിലെ മുകളിലും താഴെയും സിപിഎമ്മിനെതിരെയുളള രൂക്ഷ വിമര്‍ശനങ്ങളാണ്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMXA3pZ8BUM3XYVxU5NdimhNhmQn5EXPv5xSrJXA79J1asSis3CIf_uB_jp2J5qVMx2yKgx_W3TeYhgYGcKao1NIeZX7BivU3zTs0iXw4UdVZJcAU64KMYv0ivLHFdFQfUAjAhE4Ro74I/s1600/shajahan-kaliyath-facebook.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="137" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMXA3pZ8BUM3XYVxU5NdimhNhmQn5EXPv5xSrJXA79J1asSis3CIf_uB_jp2J5qVMx2yKgx_W3TeYhgYGcKao1NIeZX7BivU3zTs0iXw4UdVZJcAU64KMYv0ivLHFdFQfUAjAhE4Ro74I/s320/shajahan-kaliyath-facebook.PNG" width="320" /></a></div>
<br />
<span style="background-color: white;"> വസ്തുനിഷ്ഠമായി ആ ചര്‍ച്ചയെ സമീപിക്കുന്നവര്‍ ഇതില്‍ നിന്നെന്തു മനസിലാക്കണം? കമന്റുകളുടെ എണ്ണവും ലൈക്കുകളുമൊടെ വണ്ണവുമൊക്കെ പരിശോധിച്ചാല്‍ ആ ചര്‍ച്ചയില്‍ ആധിപത്യം നേടിയത് സിപിഎം വിരുദ്ധതയാണ്. സിപിഎമ്മുകാര്‍ എഴുതിയതായി ഷാജഹാന് ഉദ്ധരിക്കുന്ന കമന്റുകളേക്കാള്‍ കടുപ്പമുളളത് സിപിഎമ്മിനെതിരെ അവിടെയിപ്പോഴും കിടപ്പുണ്ട്. ആ ചര്‍ച്ചയില്‍ അനൂപ് പീറ്റര്‍ എന്നയാളിന്റെ അഭിപ്രായം ഇതായിരുന്നു. </span><span style="background-color: yellow;">"<i>i show the middle finger to the person who shared this photo, mohanne pole ulla thendikakle palayam marketil fish varunna pennugale kondu thallikkanam"</i></span><span style="background-color: white;">.</span><br />
<br />
ഇങ്ങനെ കൊണ്ടും കൊടുത്തും മുന്നേറിയതാണ് ആ ചര്‍ച്ച. അതില്‍ നിന്ന് ചില കഷണങ്ങള്‍ മുറിച്ചെടുത്താണ് ഷാജഹാന്, തന്റെ മാതൃഭൂമി ലേഖനം നിര്‍മ്മിച്ചിരിക്കുന്നത്. സിപിഎം വിരുദ്ധത മേല്‍ക്കൈ നേടിയ ഒരു ചര്‍ച്ചയെയാണ് തനിക്കെതിരെ സിപിഎമ്മുകാര്‍ ഫേസ് ബുക്കില്‍ നടത്തിയ കൊലവിളിയായി ഷാജഹാന് മാതൃഭൂമിയില്‍ വക്രീകരിച്ചത്. ഫേസ് ബുക്കിലെ ചര്‍ച്ച വായിക്കുന്നവര്‍ എത്തിച്ചേരുന്ന നിഗമനമല്ല, മാതൃഭൂമി ലേഖനം വായിക്കുന്നവരില്‍ ഉണ്ടാകുന്നത്. ഫേസ് ബുക്ക് ആക്സസ് ഇല്ലാത്തവരും ഉണ്ടായിട്ടും ഈ ചര്‍ച്ച വായിക്കാത്തവരുമായ ലക്ഷക്കണക്കിന് വായനക്കാരെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ് ഷാജഹാന്. ഫേസ് ബുക്കില്‍ ഒരു ലൈക്കു പോലും കിട്ടാത്ത കമന്റിന് പതിനഞ്ചു ലൈക്കു കിട്ടി എന്ന് വാദിക്കാനും വ്യാഖ്യാനിക്കാനും ഉളുപ്പില്ലാത്ത ഷാജഹാനെന്ന മാധ്യമ പ്രവര്‍ത്തകനെ കൈയോടെ പിടിക്കുന്നു, മാതൃഭൂമി ലേഖനം. ഇങ്ങനെയാണ് ഷാജഹാന് വാര്‍ത്തകളുണ്ടാക്കുന്നത്.<br />
<br />
വേറെയുമുണ്ട് നുണ. ഷാജഹാന് എഴുതുന്നു. <i><span style="background-color: yellow;">"പി. മോഹനന്റെ അറസ്റ്റ് ലൈവായി ഞാന്‍ ജോലി ചെയ്യുന്ന ചാനല്‍ സംപ്രേക്ഷണം ചെയ്തിട്ടില്ല"</span>.</i><br />
<br />
പച്ചക്കളളമാണിത്. സിനിമാ സ്റ്റൈലില്‍ പി. മോഹനന്റെ അറസ്റ്റും പോലീസ് ജീപ്പിന്റെ അകമ്പടിയോടെ മോഹനന് സഞ്ചരിച്ച വാഹനം വടകര പോലീസ് സ്റ്റേഷനിലെത്തുന്നതും ഏഷ്യാനെറ്റ് ലൈവായി കാണിച്ചു. അതു വിവാദമായി. ഷൗക്കത്തലിയുടെ ജീപ്പ് മോഹനന് മാഷുടെ കാറിനു കുറുകെ നിര്‍ത്തുമ്പോള്‍ സംഭവസ്ഥലത്ത് ഏഷ്യാനെറ്റിന്റെ കാമറാ സംഘം ഉണ്ടായിരുന്നു. ആ ദൃശ്യങ്ങള്‍ കിട്ടിയത് ഏഷ്യാനെറ്റിനു മാത്രമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം രംഗത്തുവന്നു. ദൃശ്യങ്ങള്‍ ഏഷ്യാനെറ്റില്‍ നിന്ന് പകര്‍ത്തി കൈരളി പീപ്പിള്‍ വാര്‍ത്തയാക്കി. സംഭവം വിവാദമായി. അറസ്റ്റിന്റെ വിവരം ചോര്‍ന്നതും ജീപ്പ് ചെയ്സും കുറുകേ നിര്‍ത്തലുമൊക്കെ പകര്‍ത്താന്‍ ഏഷ്യാനെറ്റിന് കഴിഞ്ഞതെങ്ങനെയെന്നുമൊക്കെ ചോദ്യങ്ങളുയര്‍ന്നു. അപ്പോള്‍ ഏഷ്യാനെറ്റ് ചെയ്തതെന്തെന്നോ? കുറച്ചു നേരത്തേയ്ക്ക് ആ ദൃശ്യങ്ങള്‍ പിന്‍വലിച്ച് തങ്ങളുടെ ലോഗോ എംബെഡ് ചെയ്യാതെ ദൃശ്യങ്ങള്‍ എല്ലാ ചാനലുകള്‍ക്കും കൈമാറി. അങ്ങനെ ദൃശ്യങ്ങള്‍ പൊതു സ്വത്താക്കി. ആ ദൃശ്യങ്ങള്‍ മറ്റുളളവര്‍ പ്രക്ഷേപണം ചെയ്തു തുടങ്ങിയതിനു ശേഷമാണ് ഏഷ്യാനെറ്റും രംഗത്തിറങ്ങിയത്. ഇതൊക്കെ പലര്‍ക്കും അറിയാമെന്ന് ഷാജഹാനുമറിയാം. എന്നിട്ടും ഇത്തരം പരാമര്‍ശങ്ങളുളള ലേഖനവുമായി രംഗത്തിറങ്ങാന്‍ അദ്ദേഹത്തിന് മടിയോ ഭയമോ ഇല്ല. ഇങ്ങനെ കളളം പറഞ്ഞും വസ്തുതകള്‍ വക്രീകരിച്ചും തമസ്കരിച്ചും നടത്തുന്ന മാധ്യമ പ്രവര്‍ത്തനത്തെയാണ് സിപിഎം എതിര്‍ക്കുന്നത്.<br />
<br />
ചാനല്‍ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനുളള സംവിധാനമില്ലാത്തത് ഷാജഹാനെപ്പോലുളളവര്‍ക്ക് നല്കുന്ന ആത്മവിശ്വാസം ചില്ലറയൊന്നുമല്ല. പക്ഷേ, പത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. മനോരമയും മാതൃഭൂമിയും പ്രചരിപ്പിച്ച നുണ വാര്‍ത്തകളുടെ ശേഖരമുണ്ട്. ആ വാര്‍ത്തയെഴുതിവരൊക്കെ ഡിവൈഎസ്പി ജോസ് ചെറിയാന് സല്ലപിച്ചവരുടെ പട്ടികയിലുണ്ട്. ഒരു പത്രത്തില്‍ മാത്രം വന്ന കളള വാര്‍ത്തകളുണ്ട്. ഒന്നിലേറെപ്പോര്‍ ഒരു പോലെ പ്രചരിപ്പിച്ച കളളവാര്‍ത്തകളും. അതില്‍ പലതും തങ്ങളുടെ ആക്ഷേപത്തിന്റെ തെളിവായി സിപിഎം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ആ വാര്‍ത്തകളുടെ ദൃശ്യരൂപത്തിനപ്പുറമൊന്നും ഷാജഹാനും ചെയ്തിട്ടില്ല.<br />
<br />
"വായില്‍ എല്ലു സൂക്ഷിക്കാറില്ല", "നിനക്കു വേണ്ടിയല്ല ഹൃദയം മിടിക്കുന്നത്" തുടങ്ങിയവയൊക്കെ ഇരുതല മൂര്‍ച്ചയുളള പ്രയോഗങ്ങളാണ്. ഷാജഹാനടക്കം ഡിവൈഎസ്പി ജോസി ചെറിയാന്റെ സല്ലാപപ്പട്ടികയില്‍ ഉള്‍പ്പെട്ട പലര്‍ക്കും എല്ലു കൊടുക്കുന്നതാരെന്നും അവരുടെ ഹൃദയം മിടിക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്നുമൊക്കെ അങ്ങാടിപ്പാട്ടാണ്. അതുകൊണ്ട് പൈങ്കിളി ഡയലോഗുകള്‍ ഉപേക്ഷിച്ച് വസ്തുതകള്‍ വസ്തുതകളായി പറയാനുളള തന്റേടമാണ് ഷാജഹാന് കാണിക്കേണ്ടത്.<br />
<br />
തെരുവിലൊരാള്‍ വെട്ടിമുറിക്കപ്പെട്ടു എന്ന് പറയാനുള്ള ഷാജഹാന്റെയോ മറ്റേതെങ്കിലും മാധ്യമപ്രവര്‍ത്തകന്റെയോ അവകാശത്തെ, സ്വാതന്ത്യത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. പക്ഷെ, വെട്ടിമുറിക്കപ്പെട്ട വാര്‍ത്തകള്‍ക്കിടയിലൂടെ നുണ കയറ്റിവിടുന്ന തന്ത്രം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. പോലീസ് പുറത്ത് വിടാത്തതും കുറ്റാരോപിതര്‍ നിഷേധിച്ചിട്ടുള്ളതുമായ മൊഴികള്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ വ്യാജവാര്‍ത്ത ചമയ്ക്കല്‍ എന്നല്ലാതെ മറ്റൊന്നും വിളിക്കാനാവില്ല. അത് ഷാജഹാന് ഇഷ്ടപ്പെടുന്നുണ്ടോ എന്നത് വേറെ കാര്യം. വാര്‍ത്തകള്‍ തങ്ങള്‍ക്ക് തോന്നിയ രീതിയില്‍ കൊടുക്കുന്നതും തമസ്കരിക്കുന്നതും വസ്തുതകള്‍ വക്രീകരിച്ച് അവതരിപ്പിക്കുന്നതുമൊക്കെ ഏത് തരം സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരും?<br />
<br />
അതുകൊണ്ട്, പ്രിയപ്പെട്ട ഷാജഹാന് കാളിയത്തേ, കടിച്ചുകീറാനുളള വെറിയോടെ തുടലുപൊട്ടിക്കാന്‍ വളര്‍ത്തുനായ കാണിക്കുന്ന വെപ്രാളം അതിന്റെയുളളിലെ അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ തിരതളളലായി വകവെച്ചുതരണമെന്നു വാശി പിടിക്കരുത്. തുടലു പിടിക്കുന്ന യജമാനനോടു കാണിക്കുന്ന കൂറിന്റെ പ്രകടനമാണത്. അതുകൊണ്ട് നിങ്ങള്‍ കുരച്ചോളൂ. പക്ഷേ, ചവിട്ടിപ്പിടിച്ചിരിക്കുന്ന എല്ലിന് കഷണങ്ങള്‍ ഡിവൈഎസ്പി ജോസി ചെറിയാനും ഷൗക്കത്തലിയുമൊക്കെ തന്നതാണ് എന്നു പറയാനുളള സ്വാതന്ത്ര്യം സിപിഎമ്മിനും വേണം. അവരെ അതേല്‍പ്പിച്ചതാര് എന്ന് ചോദിക്കാനുളള സ്വാതന്ത്ര്യവും...പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com55tag:blogger.com,1999:blog-292802951033842212.post-77221006091538529422012-05-10T10:06:00.000+05:302012-07-12T11:29:49.149+05:30ദീപക് ശങ്കരനാരായണന് ഒരു തുറന്ന കത്ത്പ്രിയപ്പെട്ട സുഹൃത്തേ, <br />
മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ താങ്കളെഴുതിയ കൗതുകകരമായ <a href="http://www.facebook.com/dsankaranarayanan/posts/3913966048702">നിരീക്ഷണ</a>ത്തോടുളള പ്രതികരണമാണിത്. താങ്കളുടെ നിരീക്ഷണം ഉദ്ധരിക്കട്ടെ. <br />
<blockquote class="tr_bq">
<span style="-webkit-text-size-adjust: auto; -webkit-text-stroke-width: 0px; background-color: white; color: black; display: inline !important; float: none; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: 14px; orphans: 2; text-align: left; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;">ഇംഗ്ലീഷില്‍ അവന് media worker ആണ്. മാദ്ധ്യമത്തൊഴിലാളി എന്നാണ് മലയാളം വേണ്ടത്. worker എന്നതിന് സാമൂഹ്യമാനങ്ങളുള്ള പ്രവര്ത്തകന് എന്ന മലയാളം വാക്ക് ഉപയോഗിക്കുന്നത് തലക്കുചുറ്റും ഒരു വലയം സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. "അശാന്തനായ ഒരു മാദ്ധ്യമപ്രവര്ത്തകന്" എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ഗമയൊക്കെയുണ്ട്. അശാന്തനായ ഒരു കൂട്ടിക്കൊടുപ്പുകാരന് എന്ന് കേട്ടാല്‍ ചിരിയല്ലേ? ബാക്കീള്ളോരൊക്കെ</span><span class="text_exposed_show" style="background-color: white; color: black; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: 14px; orphans: 2; text-align: left; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-converted-space"> </span>വെറും തൊഴിലാളികള്‍. ഞങ്ങളെപ്പറ്റി ഞങ്ങള്‍ തന്നെ എഴുതുമ്പോള്‍ പ്രവര്‍ത്തകരെന്നേ എഴുതൂ.</span><br />
<span class="text_exposed_show" style="background-color: white; color: black; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: 14px; orphans: 2; text-align: left; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"></span><br />
<span class="text_exposed_show" style="-webkit-text-size-adjust: auto; -webkit-text-stroke-width: 0px; background-color: white; color: black; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: 14px; orphans: 2; text-align: left; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;">ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യമായ ഒരു ഘടകമായിട്ടാണ് പത്രപ്രവര്‍ത്തകരുടെ ആദ്യതലമുറ ഉണ്ടാവുന്നത്. അവരുടെ ആക്റ്റിവിസത്തിന്റെ ഭാഗം മാത്രമായിരുന്നു പത്രവും അതുമായി ബന്ധപ്പെട്ട ആക്റ്റിവിറ്റികളും. അതിന്റെ ഹാങ്ങോവറാവണം ഈ മാദ്ധ്യമപ്രവര്‍ത്തനം എന്ന വാക്കും media workersന് സമൂഹം കൊടുക്കുന്ന ബഹുമാന്യതയും. നാലുപാടുനിന്നും കാശുവാങ്ങിച്ച് കൂട്ടിക്കൊടുപ്പുപണി നടത്തുന്ന മലയാള മാദ്ധ്യമപിംപുകളെ പ്രവര്ത്തകന് എന്ന് വിശേഷിപ്പിക്കുന്നത് അവരവരുടെ കാരണങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന നിരവധി യഥാര്‍ത്ഥ പ്രവര്‍ത്തകരെ അപമാനിക്കലാണ്.</span></blockquote>
<br />
ഈ നിരീക്ഷണത്തോടുളള വിയോജിപ്പ് അറിയിക്കാനാണ് ഈ കത്ത്. ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേയ്ക്കാണല്ലോ താങ്കള്‍ ആലോചനയുടെ ചാലു കീറിയിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍, 'ജേണലിസം' എന്ന വാക്കിന്റെ തത്തുല്യമായ മലയാള തര്‍ജമ 'പത്രപ്രവര്‍ത്തനം' എന്നാണ്. അതില്‍ നിന്നാണ് പത്രപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും ഉണ്ടായത്. <br />
<br />
ജേണലിസ്റ്റിന്റെ തര്‍ജമ പത്രത്തൊഴിലാളിയെന്നോ മാധ്യമത്തൊഴിലാളിയെന്നോ ആകാത്തത് എന്തുകൊണ്ട് എന്ന സംശയം സംശയം ന്യായവും സ്വാഭാവികവുമാണ്. പക്ഷേ, അവിടെ ജേണലിസത്തെ 'പത്രത്തൊഴില്‍' എന്നു വിവര്‍ത്തനം ചെയ്യാതെ 'പത്രപ്രവര്‍ത്തനം' എന്നു വിവര്‍ത്തനം ചെയ്തവരുടെ ദീര്‍ഘദര്‍ശനത്തെ നാം മാനിക്കേണ്ടി വരും.<br />
<br />
മാധ്യമ സ്ഥാപനത്തില്‍ രണ്ടുതരം തൊഴിലുണ്ട്. പത്രപ്രവര്‍ത്തനം എന്ന് താങ്കള്‍ ആക്ഷേപിക്കുന്ന തൊഴില്‍ അതിലൊന്നാണ്. മറ്റൊന്ന്, അച്ചു നിരത്തല്‍, പ്രൂഫു നോക്കല്‍ തുടങ്ങിയ തൊഴിലുകളും. <br />
<br />
ആദ്യം പറഞ്ഞ ജോലി ചെയ്യുന്നവരെ തൊഴിലാളികള്‍ എന്നു സംബോധന ചെയ്താല്‍ രണ്ടാമത്തെ വിഭാഗത്തെ നിങ്ങള്‍ എങ്ങനെ വിശേഷിപ്പിക്കും? ഇതു രണ്ടുതരം തൊഴിലുകളാണെന്ന് ഞങ്ങള്‍ പറയാതെ നിങ്ങള്‍ക്കറിയാമല്ലോ. <br />
<br />
മാധ്യമത്തൊഴിലാളി എന്നു പറഞ്ഞാല്‍ മാധ്യമസ്ഥാപനത്തില്‍ പ്രൂഫു നോക്കുകയോ അച്ചുനിരത്തുകയോ ഒക്കെ ചെയ്യുന്ന ആള് എന്ന അര്‍ത്ഥമേ വരൂ. വാര്‍ത്താ റിപ്പോര്‍ട്ടിംഗും വിശകലനവുമൊക്കെ മറ്റൊരു നിലവാരത്തിലുളളതാണ്. അതിന് വേറൊരു വൈദഗ്ധ്യം വേണം. രണ്ടുവിഭാഗത്തെയും വേര്‍തിരിച്ചറിയാന്‍ വ്യത്യസ്തമായ പ്രയോഗങ്ങള്‍ കൂടിയേ തീരൂ. <br />
<br />
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച <a href="http://eye-onmedia.blogspot.in/2012/04/blog-post_13.html">സുജിത് നായര്‍ - മനോരമയിലെ സോഫാ കം ബെഡ്</a> എന്ന ലേഖനം താങ്കള്‍ വായിച്ചിട്ടുണ്ടോയെന്ന് ഞങ്ങള്‍ക്കറിയില്ല.<br />
<br />
മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ടു മനോരമ പ്രസിദ്ധീകരിച്ചതാണ് സുജിത് നായരുടെ ലേഖനം. സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ ജാതി തിരിച്ച് വകുപ്പു വീതം വെച്ച ഉമ്മന്‍ചാണ്ടിയുടെ നടപടി വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നല്ലോ. കോണ്‍ഗ്രസുകാര്‍ക്കോ യുഡിഎഫുകാര്‍ക്കോ ദഹിക്കുന്നതായിരുന്നില്ല ആ നടപടി. നാടൊട്ടുക്ക് അക്രമവും പോര്‍വിളിയും നടന്നു. അതിനെക്കുറിച്ചാണ് <i>"ലേപനം കിട്ടിയ ആശ്വാസത്തില്‍ യുഡിഎഫ്"</i> എന്നു സുജിത് നായര്‍ മനോരമയില്‍ വെച്ചുകാച്ചിയത്. <br />
<br />
ആശയലോകത്തു നടക്കുന്ന ഒരു കൂട്ടിക്കൊടുപ്പാണിത്. അതിന് അതിന്റേതായ വൈദഗ്ധ്യം ആവശ്യമുണ്ട്. ആ പണിയെടുക്കുന്നവനെ മാധ്യമത്തൊഴിലാളി എന്നു വിളിക്കുമ്പോള്‍ നിങ്ങള്‍ വെല്ലുവിളിക്കുന്നത് അച്ചുനിരത്തുകയും പ്രൂഫ് നോക്കുകയും ചെയ്യുന്നവന്റെ ആത്മാഭിമാനത്തെയാണ്. <br />
<br />
മാധ്യമ സ്ഥാപനത്തിലെ തൊഴിലുകള്‍ തമ്മിലുളള ഈ വ്യത്യാസം നാം മനസിലാക്കണം. തീര്‍ത്തും വ്യത്യസ്തമായ തൊഴിലുകളെ അത്തരത്തില്‍ നിര്‍വചിച്ചുതന്നെ മനസിലാക്കണം. <br />
<br />
ഉദാഹരണത്തിന് മനോരമയിലേയ്ക്ക് കമ്പോസിംഗിന് ഒരാളെ നിയമിക്കുന്നുവെന്ന് വെയ്ക്കുക. കൃത്യമായി നിര്‍വചിക്കപ്പെട്ട ഒരു തൊഴിലാണത്. അതു ചെയ്യാനാണ് ആ തൊഴിലാളിയെ നിയമിക്കുന്നത്. <br />
<br />
പക്ഷേ, ജേണലിസ്റ്റിന്റെ കാര്യം വ്യത്യസ്തമാണ്. ഉമ്മന്‍ചാണ്ടിയ്ക്ക് സമയാസമയം എണ്ണ തേച്ച് ഉഴിഞ്ഞു കൊടുക്കുകയാണ് സുജിത് നായരുടെ ജോലിയെന്ന് അദ്ദേഹത്തിന്റെ ഓഫര്‍ ലെറ്ററിലോ അപ്പോയിന്മെന്റ് ഓര്‍ഡറിലോ മനോരമ നിര്‍വചിച്ചിട്ടുണ്ടാകില്ല. അതൊരു ഇംപ്ലൈഡ് ജോലിയാണ്. അലിഖിതമായി നിര്‍വചിക്കപ്പെട്ട തൊഴില്‍ ചെയ്യുന്നതിനാണ് ഭാവനയും സാമര്‍ത്ഥ്യവും ഉപയോഗിക്കേണ്ടത്. മുതലാളി കാര്യം തുറന്നു പറയില്ല. തൊഴിലാളിയ്ക്കത് തുറന്നു ചോദിച്ച് മനസിലാക്കേണ്ട ആവശ്യവുമില്ല. <br />
<br />
മനോരമയില്‍ പ്രൂഫു നോക്കുന്നവനും അച്ചുനിരത്തുന്നവനുമൊന്നും ഉമ്മന്‍ചാണ്ടിയ്ക്ക് എണ്ണയിടേണ്ട ചുമതലയില്ല. ജേണലിസ്റ്റിന് അതുണ്ടു താനും. ഇരുകൂട്ടരെയും തൊഴിലാളികള്‍ എന്ന ഒറ്റ പരികല്‍പനയ്ക്കുളളില്‍ ഒതുക്കാനാവില്ല. അതില്‍ രാഷ്ട്രീയമായ ശരികേടുണ്ട്. <br />
<br />
കാരണം, തൊഴിലാളി എന്ന പദത്തില്‍ ചൂഷണത്തിന്റെയും പീഡനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും നൂറ്റാണ്ടുകള്‍ പഴക്കമുളള കരുവാളിപ്പുണ്ട്. അടിമത്ത കാലഘട്ടം മുതലുളള അധ്വാനത്തിന്റെ തഴമ്പു വീണ പദമാണത്. ചെറുത്തുനില്‍പ്പെന്നും പോരാട്ടമെന്നും അതിനര്‍ത്ഥമുണ്ട്. <br />
<br />
ജേണലിസ്റ്റ് എന്ന പദത്തിന് ഇതൊന്നുമവകാശപ്പെടാനാവില്ല. അടിമത്തം മുതല്‍ ഇന്നോളമുളള എല്ലാ ആധിപത്യവ്യവസ്ഥകളും ഉല്പാദിച്ച പൊതുബോധത്തെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട പടയാളിയാണവന്‍. അധ്വാനിക്കുന്ന മഹാഭൂരിപക്ഷത്തിനുമേല്‍ ആശയക്കുഴപ്പം വര്‍ഷിച്ച്, പോരാട്ടഭൂമിയില്‍ അവനെ നിസ്തേജനാക്കുകയാണ് ഈ പടയാളിയില്‍ ഏല്‍പ്പിക്കപ്പെട്ട ചുമതല. നുണകള്‍ നിര്‍മ്മിക്കും. ദുര്‍വ്യാഖ്യാനങ്ങള്‍ പടയ്ക്കും. ഒപ്പം അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ ആളായി നിന്നും അവന് കൂട്ടിക്കൊടുക്കും. വീര്‍ സാംഗ്വിയുടെയും ബര്‍ക്കാ ദത്തിന്റെയും കഥകള്‍ അതാണ് പറഞ്ഞു തരുന്നത്. <br />
<br />
അതിനാല്‍ ജേണലിസ്റ്റിനെ മാധ്യമത്തൊഴിലാളി എന്നു പരാവര്‍ത്തനം ചെയ്യുന്നതില്‍ ശരികേടുണ്ടെന്ന് തോന്നുന്നു. മാത്രമല്ല, അങ്ങനെ വിശേഷിപ്പിച്ചു കാണാത്തതില്‍ താങ്കള്‍ പ്രകടിപ്പിക്കുന്ന രോഷം യഥാര്‍ത്ഥത്തില്‍ തൊഴിലാളിയെ അപമാനിക്കുന്നതുമാണ്. ജേണലിസ്റ്റിനു ചേരുന്ന പരാവര്‍ത്തനം മാധ്യമപ്രവര്ത്തകന് എന്നു തന്നെയാണ്. കാരണം, പലതരം പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നിര്‍വഹണവും സൂത്രധാരത്വവും അവന് വഹിക്കുന്നുണ്ട്. <br />
<br />
അവയോരോന്നായി പൊളിച്ചെഴുതുന്ന പ്രവര്‍ത്തനങ്ങളില്‍ താങ്കളുടെ സഹായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട് കത്തു ചുരുക്കുന്നു. <br />
<br />
സ്നേഹപൂര്‍വം,<br />
പൊളിച്ചെഴുത്ത് ടീം.പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com2tag:blogger.com,1999:blog-292802951033842212.post-29685304414654896672012-05-07T18:49:00.000+05:302012-05-07T18:57:40.466+05:30ആ ചിതയിലെ ചാമ്പല്‍ തിന്നുന്നതാര്?ടി. പി. ചന്ദ്രശേഖരന്റെ കൊലയാളികളെ കണ്ടെത്തുന്നതിനു മുമ്പേ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിന്റെ പിടലിയ്ക്കു വെച്ചു കഴിഞ്ഞു. കൊലയാളികളുടെ പേരുകളും കൊന്നത് എന്തിനെന്നും സവിസ്തരം വിശദീകരിക്കപ്പെട്ടു. <br />
<br />
എന്തിന് സിപിഎം ചന്ദ്രശേഖരനെ കൊല്ലണം? ആ ചോദ്യത്തിന് പത്രങ്ങളിലെയും ചാനലുകളിലെയും ഭാവനാശാലികള്‍ പ്രചരിപ്പിക്കുന്ന ഉത്തരത്തിന് ഉള്‍ബലം പോര. ചന്ദ്രശേഖരനു പിന്നാലെ ഒഞ്ചിയത്തെ സിപിഎം ഒലിച്ചുപോയതിലുളള പകയാണത്രേ, ഈ കൊലപാതകം. ആ സിദ്ധാന്തത്തിനു തല കുലുക്കുന്നതിനു മുമ്പ്, ഒഞ്ചിയത്തെ സിപിഎം അങ്ങനെ ഒലിച്ചു പോയോ എന്നു പരിശോധിക്കേണ്ടേ. <br />
<br />
നമുക്ക് സഖാവ് പുതിയേടത്ത് ജയരാജനില്‍ നിന്ന് സഖാവ് എന്‍ വേണുവിലേയ്ക്കുളള ദൂരമളക്കാം. ഒഞ്ചിയത്തും പരിസരത്തും നടക്കുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു പരീക്ഷണത്തിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവുമൊക്കെ അതിനിടയിലുണ്ട്. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റാണ് സഖാവ് ജയരാജന്. മത്സരിച്ചു വിജയിച്ചത് വളളിക്കുളങ്ങര വാര്‍ഡില്‍. കിട്ടിയത് 525 വോട്ട്. എതിര്‍സ്ഥാനാര്‍ത്ഥി സിപിഐയുടെ എം പി രാഘവനു കിട്ടിയത് 261 വോട്ട്. സഖാവ് ജയരാജന്റെ ഭൂരിപക്ഷം 264. <br />
<br />
വടകര നിയമസഭാ മണ്ഡലത്തിലെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു സഖാവ് എന്‍ വേണു. സിപിഎമ്മിലായിരുന്ന കാലത്ത് ഏറാമല പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമൊക്കെയായിരുന്നു അദ്ദേഹം. വടകരയില്‍ അദ്ദേഹത്തിന് ലഭിച്ചത് 10098 വോട്ടുകള്‍. പക്ഷേ, അവിടെ ജയം എല്‍ഡിഎഫിനായിരുന്നു. ജനതാദളിലെ സി കെ നാണു 847 വോട്ടിന്റെ തീരെച്ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ചു. <br />
<br />
എല്‍ഡിഎഫ് കിട്ടേണ്ടിയിരുന്ന വോട്ടുകളാണല്ലോ വേണുവിന് ലഭിച്ചത്. അങ്ങനെയൊരു പതിനായിരം വോട്ടു കവര്‍ന്നിട്ടും വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടില്ല. ആ യാഥാര്‍ത്ഥ്യം ആരെയാണ് വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചിരിക്കുക.<br />
<br />
ആ ചോദ്യത്തിന് ഉത്തരം തേടുംമുമ്പ് നമുക്ക് ഒഞ്ചിയം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാം. സിപിഎമ്മിന്റെ കുത്തക അവസാനിപ്പിച്ച് ഒഞ്ചിയത്ത് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി അധികാരമേറിയത് ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ആ വിജയം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സംഭാവനയായിരുന്നു. <br />
<br />
കണക്കു പരിശോധനയില്‍ ആ യാഥാര്‍ത്ഥ്യം വ്യക്തമാകും. 2005ല്‍ ഒഞ്ചിയത്ത് പതിനാറ് സീറ്റും 9128 വോട്ടുമാണ് സിപിഎം നേടിയത്. 2010ല്‍ അത് അഞ്ചു സീറ്റും 6632 വോട്ടുമായി കുറഞ്ഞു. സിപിഎമ്മിന് നഷ്ടപ്പെട്ടത് 2496 വോട്ടുകള്‍. <br />
<br />
അതേ സമയം യുഡിഎഫോ? 2005ല്‍ എല്ലാ വാര്‍ഡുകളിലും യുഡിഎഫ് മത്സരിച്ചിരുന്നു. ഒരു സീറ്റിലേ ജയിച്ചുളളൂവെങ്കിലും 5341 വോട്ടുകളും നേടി. ഈ വോട്ട് 2010ല്‍ 2796 ആയി ഇടിഞ്ഞു. പതിനൊന്നു വാര്‍ഡുകളില്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. അതില്‍ എട്ടുവാര്‍ഡുകളിലാണ് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ജയിച്ചത്. <br />
<br />
റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേടിയ 6293 വോട്ടുകളില്‍ സിപിഎമ്മിന്റെ വിഹിതത്തേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ് വിഹിതമാണ് എന്നര്‍ത്ഥം. ഈ വോട്ടുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചെടുത്തു. ഫലം, റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥശക്തി വെളിപ്പെട്ടു. <br />
<br />
നമുക്ക് സഖാവ് പുതിയേടത്തു ജയരാജന്റെ വാര്‍ഡിലേയ്ക്കു പോകാം. വടകര മണ്ഡലത്തിലെ 57, 58 ബൂത്തുകളിലാണ് ഈ വാര്‍ഡ് ഉള്‍പ്പെടുന്നത്. <br />
<br />
നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത്തേഴാം ബൂത്തിലെ വോട്ടു കണക്ക് ഇങ്ങനെ: സി. കെ. നാണു - 379, എം. കെ. പ്രേമനാഥ് - 254, എന്‍. വേണു - 127.<br />
<br />
ബൂത്ത് അമ്പത്തെട്ടില്‍ സി. കെ. നാണു - 414, എം. കെ. പ്രേമനാഥ് - 230, എന്‍. വേണു - 165.<br />
<br />
പഞ്ചായത്തു തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമായി വെറും ഒരുവര്‍ഷത്തെ വ്യത്യാസം പോലുമില്ല. സഖാവ് പുതിയേടത്തു ജയരാജന് കിട്ടിയ 525 വോട്ടുകള്‍ നേര്‍പകുതിയും കടന്ന് താഴെപ്പോയി. <br />
<br />
നിയമസഭാ സ്ഥാനാര്‍ത്ഥിയായ സഖാവ് വേണുവിന് ഒഞ്ചിയം പഞ്ചായത്തില്‍ ലഭിച്ച ആകെ വോട്ടുകളുടെ കണക്കും ഇതു ശരിവെയ്ക്കുന്നു. വടകര മണ്ഡലത്തിലെ 43 മുതല്‍ 62 വരെ ബൂത്തുകളിലാണ് ഒഞ്ചിയം പഞ്ചായത്തിന്റെ വോട്ടു വീണത്. അവിടെ സി. കെ. നാണു നേടിയത് 7125 വോട്ടുകള്‍. പ്രേമനാഥിന് 4677, വേണുവിന് 2959. <br />
<br />
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ 6293 വോട്ടുകള്‍ നേടിയ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത് 2959 വോട്ടുകള്‍. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്കിയ നിക്ഷേപം പിന്‍വലിച്ചപ്പോള്‍ യുഡിഎഫിന്റെ വോട്ട് 2796ല്‍ നിന്ന് 4677 ആയി ഉയര്‍ന്നു. പഞ്ചായത്തു തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് നേരിയ വോട്ടുവര്‍ദ്ധനയുണ്ടായപ്പോള്‍ കോണ്‍ഗ്രസിന് വന്‍വര്‍ദ്ധനയുണ്ടായി. പക്ഷേ, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ വോട്ടുവിഹിതം പകുതിയോളം കുറഞ്ഞു. <br />
<br />
ഒഞ്ചിയത്തിന്റെ ഈ രണ്ടുജനവിധികളിലെയും രാഷ്ട്രീയസൂചന ഇങ്ങനെ ആറ്റിക്കുറുക്കാം: വലതുപക്ഷത്തിന്റെ നിര്‍ലോഭമായ പിന്തുണയില്ലാതെ സിപിഎമ്മില്‍ നിന്ന് വിഘടിച്ചു പോകുന്നവര്‍ക്ക് ഒരു പഞ്ചായത്തു വാര്‍ഡില്‍ പോലും നിലനില്‍പ്പു സാധ്യമല്ല; സിപിഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അടിത്തറ ഉലയ്ക്കാനുളള കരുത്തും ഒഞ്ചിയം, ഏറാമല മാര്‍ക്സിസത്തിനില്ല. ഒറ്റയ്ക്കായിരുന്നുവെങ്കില്‍ ഒഞ്ചിയം പഞ്ചായത്ത് ഭരിക്കാന്‍ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കഴിയുമായിരുന്നില്ല. ഒറ്റയ്ക്കു നില്ക്കുന്ന റവല്യൂഷണറിക്കാരെ എല്‍ഡിഎഫ് തലനാരിഴയ്ക്കാണെങ്കിലും അതിജീവിക്കുകയും ചെയ്തു. <br />
<br />
വടകരയ്ക്കു പുറമെ ബേപ്പൂരും ഇടതുപക്ഷ ഏകോപന സമിതി കം റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി മത്സരിച്ചു. അവരുടെ സൈദ്ധാന്തികന്‍ കെ. എസ്. ഹരിഹരനായിരുന്നു അവിടെ സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന് ആകെ കിട്ടിയത് 564 വോട്ട്. 139 ബൂത്തുളളതില്‍ ആറെണ്ണത്തില്‍ മാത്രമാണ് അദ്ദേഹം രണ്ടക്കം കടന്നത്. 24-ാം ബൂത്തില്‍ കിട്ടിയ 25 വോട്ടാണ് അദ്ദേഹത്തിന് ഒരു ബൂത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം. <br />
<br />
വടകരയൊഴിച്ച് കോഴിക്കോട് ജില്ലയിലെങ്ങും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഒരു റോളും നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നില്ല. ജില്ലയില്‍ ആകെയുളള പതിമൂന്ന് സീറ്റില്‍ പത്തിലും എല്‍ഡിഎഫ് വിജയിച്ചു. മൂന്നു സീറ്റ് മുസ്ലിംലീഗിന്. കോണ്‍ഗ്രസ് സമ്പൂര്‍ണമായി തൂത്തെറിയപ്പെട്ടു. <br />
<br />
ടി. പി. ചന്ദ്രശേഖരന് എന്ന നേതാവിന്റെ വളര്‍ച്ചയെ സിപിഎം ഭയപ്പെട്ടിരുന്നു എന്ന വിലയിരുത്തലുകള്‍ക്ക് എന്തടിസ്ഥാനമുണ്ടെന്ന് ഈ യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നാം പരിശോധിക്കേണ്ടത്. ടി. പി. ചന്ദ്രശേഖരന്റെ വധം ആരുടെ ആവശ്യമായിരുന്നു എന്നും അപ്പോഴാണ് നമുക്കു ബോധ്യപ്പെടുന്നത്. റവല്യൂഷണറിക്കാര്‍ ഒറ്റയ്ക്കു നിന്നാല്‍ അവര്‍ക്കു മാത്രമാണ് പ്രയോജനമെന്നും നിര്‍ണായകസമയത്ത് തങ്ങള്‍ക്ക് അതിന്റെ ഗുണം കിട്ടണമെന്നില്ലെന്നും യുഡിഎഫിനെ ബോധ്യപ്പെടുത്തുകയായിരുന്നു വടകര. ഒഞ്ചിയം പഞ്ചായത്തില്‍ റവല്യൂഷണറിക്കാര്‍ക്ക് യുഡിഎഫ് നല്കിയ സഹായം വടകര മണ്ഡലത്തില്‍ തിരിച്ചു ചെയ്തിരുന്നുവെങ്കില്‍ സി കെ നാണുവിനു പകരം എം. കെ പ്രേമനാഥ് നിയമസഭയിലെത്തുമായിരുന്നു. <br />
<br />
ഷൊര്‍ണൂര്‍ നഗരസഭയില്‍ യുഡിഎഫുമായി പരസ്യസഖ്യത്തിലേര്‍പ്പെട്ട എം ആര് മുരളിയെ ഇടതു ഏകോപന സമിതിയില്‍ നിന്ന് പുറത്താക്കിയത് ഓര്‍ക്കുക. എം ആര് മുരളിയും ഏറ്റവുമൊടുവില്‍ സെല്‍വരാജും മുറുമുറുപ്പൊന്നും കൂടാതെ യുഡിഎഫ് കൂടാരത്തില്‍ ചേക്കേറി. അപ്പോഴും റവല്യൂഷണറി മാര്‍ക്സിസ്റ്റു പാര്‍ട്ടി അണികള്‍ അതിനു തയ്യാറായില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസിന്റെ സഹായം കൈപ്പറ്റാന്‍ കാണിച്ച ഉത്സാഹം നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് വടകരയില്‍ തിരിച്ചു നല്‍കിയില്ല. മറ്റു സ്ഥലങ്ങളിലാണെങ്കില്‍ അതിനുളള കെല്‍പ്പും റവല്യൂഷണറി പാര്‍ട്ടിക്ക് ഇല്ലതാനും. <br />
<br />
ചന്ദ്രശേഖരന്റെ കൊലപാതക വാര്‍ത്ത പുറംലോകമറിഞ്ഞ് സെക്കന്റുകള്‍ക്കുളളില്‍ ഏഷ്യാനെറ്റില്‍ പ്രതികരിക്കാനെത്തിയത് സാക്ഷാല്‍ എം ആര് മുരളിയാണ്. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സിപിഎമ്മാണെന്ന കാര്യത്തില്‍ ഒരു സംശയവും മുരളിയ്ക്കുണ്ടായിരുന്നില്ല. ചന്ദ്രശേഖരന് സെക്രട്ടറിയായിരുന്ന ഇടത് ഏകോപന സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് മുരളി. സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് യുഡിഎഫുമായി സഹകരിച്ചതിനാണ് മുരളിയെ പുറത്താക്കിയത് എന്ന് പത്രസമ്മേളനം നടത്തി പുറംലോകത്തെ അറിയിച്ചതും ടി. പി. ചന്ദ്രശേഖരന് തന്നെയായിരുന്നു.<br />
<br />
എം ആര് മുരളിയെയോ ശെല്‍വരാജിനെയോ പോലെ അത്രയെളുപ്പം യുഡിഎഫിന്റെ സില്‍ബന്ധികളാകാന്‍ ടി. പി. ചന്ദ്രശേഖരനും ഒഞ്ചിയം ഏറാമല നിവാസികള്‍ക്കും കഴിയില്ല. ആ മണ്ണിന്റെ വിപ്ലവബോധത്തെ കോണ്‍ഗ്രസിന്റെ കാല്‍ച്ചുവട്ടിലെത്തിക്കുക എളുപ്പമല്ല. കലര്‍പ്പറ്റ കോണ്‍ഗ്രസ് വിരോധമാണ് ആ പാരമ്പര്യം. സഖാവ് മണ്ടോടി കണ്ണനിലാണ് അതു തുടങ്ങുന്നത്. സ്വന്തം ജയത്തിന് അവര്‍ ഒരുപക്ഷേ, കോണ്‍ഗ്രസിനെ ഉപയോഗിച്ചിരുന്നിരിക്കാം. പക്ഷേ, കോണ്‍ഗ്രസിനുവേണ്ടി വോട്ടുപിടിക്കാനും പ്രചരണത്തിനിറങ്ങാനും അവര്‍ക്കു കഴിയില്ല. <br />
<br />
ആ പ്രതിബന്ധം തകരണമെങ്കില്‍, മണ്ടോടി കണ്ണന്റെ അന്ത്യനിമിഷങ്ങള്‍ക്കു പകരം വെയ്ക്കാന്‍ കഴിയുന്ന, വൈകാരികതയുടെ വെടിമരുന്നു പുകയുന്ന ഒരു സംഭവം വേണം. സിപിഎം വിരോധത്തെ തലമുറകളിലേയ്ക്ക് കത്തിപ്പടര്‍ത്താന്‍ ശേഷിയുളള ഒന്ന്. തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ വെട്ടിവികൃതമാക്കിയ ടി പി ചന്ദ്രശേഖരന്റെ മുഖം അതിനുളള ഒന്നാന്തരം ഉപാധിയാണ്. <br />
<br />
മലബാറിന്റെ രാഷ്ട്രീയചരിത്രം തിരുത്തിയെഴുതാന്‍ അതിസൂക്ഷ്മമായി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥ അനിവാര്യമാക്കിയ സംഭവമല്ല, ചന്ദ്രശേഖരന് വധമെന്ന് ആര്‍ക്കു പറയാന്‍ കഴിയും?പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com13tag:blogger.com,1999:blog-292802951033842212.post-71995369346586121932012-04-13T16:11:00.003+05:302012-04-13T16:18:51.738+05:30സുജിത് നായര്‍ - മനോരമയിലെ സോഫാ കം ബെഡ് <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXW5m_Xxw3Q4Lbciq1huRkm7P-kkNStDpgl3CHbd0Lim9DIoX-f9e20SxhTMYzngYoa9hOBFX32MfD-z9c9XE4-b1Dxm0j9vLV1bADW03QOxRvE7YJw1rrEKjpMkZ-5miRtfE-HoajIPs/s1600/sujith-nair.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXW5m_Xxw3Q4Lbciq1huRkm7P-kkNStDpgl3CHbd0Lim9DIoX-f9e20SxhTMYzngYoa9hOBFX32MfD-z9c9XE4-b1Dxm0j9vLV1bADW03QOxRvE7YJw1rrEKjpMkZ-5miRtfE-HoajIPs/s1600/sujith-nair.JPG" /></a>1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയ രമേശ് ചെന്നിത്തലയെ സോഫാ കം ബെഡ് എന്നാണ് കണിയാപുരം രാമചന്ദ്രന് വിശേഷിപ്പിച്ചത്. കെ. കരുണാകരന്റെ ഇരിപ്പിടവും പി. കെ. നാരായണപ്പണിക്കരുടെ കിടക്കയുമാണ് രമേശ് എന്നായിരുന്നു കണിയാപുരത്തിന്റെ വിശദീകരണം. മലയാള മാധ്യമലോകത്തുമുണ്ടൊരു "സോഫാ കം ബെഡ്". അതാകുന്നു, മലയാള മനോരമയിലെ സുജിത് നായര്‍. തിരുവഞ്ചൂരിന് ഇരിക്കാനും ഉമ്മന്‍ചാണ്ടിയ്ക്കു കിടക്കാനുമുളള വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനുളള വൈഭവമാണ് മാധ്യമലോകത്തെ സോഫാ കം ബെഡ് പുരസ്കാരത്തിന് സുജിത് നായരെ അര്‍ഹനാക്കുന്നത്. <br />
<br />
സിപിഎമ്മിനെ ശരിപ്പെടുത്തുക എന്നതാണ് മനോരമയില്‍ സുജിത് നായരുടെ ദൗത്യം. സ്തുത്യര്‍ഹമായി അതദ്ദേഹം നിറവേറ്റി വരുന്നതെങ്ങനെയെന്ന് ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ് പണ്ടെഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. <a href="http://www.pmmanoj.blogspot.in/2010/05/blog-post.html">മനോരമയുടെ നവ അടവുനയം </a>എന്ന തലക്കെട്ടില്‍ 2010 മെയ് ആറിനെഴുതിയ ലേഖനത്തിലെ ഈ പരാമര്‍ശം കാണുക.. <br />
<blockquote class="tr_bq"><i>കണ്ടത്തില്‍ കുടുംബം പിന്നിലുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന തിരുവനന്തപുരത്തെ ഒരു മനോരമ ലേഖകന്‍ ഈയടുത്ത കാലത്ത് ഒരു സിപിഐ എം നേതാവിനെ ഫോണില്‍ വിളിച്ചു. അന്നു ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തിന്റെ ചര്‍ച്ച എന്തൊക്കെയെന്ന് പറയണമെന്നായിരുന്നു ആവശ്യം. പാര്‍ടി മീറ്റിങ്ങിലെ ചര്‍ച്ച പറഞ്ഞുതരാന്‍ തന്നെ കിട്ടില്ലെന്ന മറുപടി കേട്ടപ്പോള്‍ കണ്ടത്തില്‍ റിപ്പോര്‍ട്ടറുടെ സ്വഭാവം മാറി. പാര്‍ടി രഹസ്യം ചോര്‍ത്തിക്കൊടുത്തില്ലെങ്കില്‍ എഴുതി നാറ്റിച്ചുകളയും എന്നായി ഭീഷണി. ബ്ളാക്ക്മെയിലിങ് തന്നോടു വേണ്ടെന്ന് കടുപ്പിച്ചു പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടുചെയ്ത ഇത്തരം വേഷങ്ങളാണ് മനോരമത്തരം എന്ന് പേരിട്ടുവിളിക്കാവുന്ന വാര്‍ത്തയെഴുത്ത് ശൈലിയുടെ ഉപജ്ഞാതാക്കള്‍.</i></blockquote><br />
ഈ കഥാനായകന് സുജിത് നായരാണെന്നാണ് തിരുവനന്തപുരം പ്രസ് ക്ലബിലെ സായാഹ്നസംഘങ്ങള്‍ അടക്കം പറയുന്നത്. സിപിഎമ്മിനെ ശരിപ്പെടുത്താന്‍ സുജിത് നായരുടെ പേന കൈവരിക്കുന്ന സംഹാരഭാവത്തെക്കുറിച്ച് ഈ ബ്ലോഗില്‍ ഇതിനു മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ, കോണ്‍ഗ്രസും യുഡിഎഫും വിഷയമാകുമ്പോള്‍ ആ പേനയില്‍ പൊട്ടിവിടരുന്ന ശൃംഗാരവും ലാസ്യവും ഒന്നു കാണേണ്ടതു തന്നെ.<br />
<br />
മഞ്ഞളാംകുഴി അലിയുടെ സിംഹാസനാരോഹണവും മന്ത്രിമാരുടെ വകുപ്പുമാറ്റവും കോണ്‍ഗ്രസിനുളളില്‍ പുതിയ തര്‍ക്കങ്ങളും വിവാദങ്ങള്‍ക്കുമാണ് കാരണമായത്. എങ്ങുമില്ല സന്തോഷം. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റാണെന്നാണ് വെപ്പ്. പക്ഷേ പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പുമാറ്റം പുളളി അറിഞ്ഞത് സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ്. ആര്യാടനും മുരളിയും സുധീരനും മുതല്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും വരെ ഇടന്തടിച്ചു നില്ക്കുന്നു. പെരുന്ന നായരും കണിച്ചുകുളങ്ങര ചോവനും എതിര്‍പ്പിന്റെ ഏറുപടക്കമെറിഞ്ഞു കഴിഞ്ഞു. <br />
<br />
ഈ സംഭവങ്ങളെ മൊത്തം അവലോകനം ചെയ്ത് മനോരമയുടെ എഡിറ്റ് പേജില്‍ സുജിത് നായര്‍ ഒരുപന്യാസം കാച്ചി. തലക്കെട്ട്, <a href="http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11397098&programId=1073753987&channelId=-1073751706&BV_ID=@@@&tabId=11">മുഖ്യമന്ത്രിയുടെ ഒറ്റമൂലി, ലേപനം കിട്ടിയ ആശ്വാസത്തില്‍ യുഡിഎഫ്.</a> ഉമ്മന്‍ചാണ്ടി കെപിസിസിയുടെ മുഖത്തു ചീറ്റിയത് ജനാധിപത്യവിരുദ്ധതയുടെ അധോവായുവാണ്. അപ്രതീക്ഷിതമായ ദുര്‍ഗന്ധബാധയേറ്റ് കെപിസിസി പ്രസിഡന്റടക്കം മൂക്കുപൊത്തി നില്‍ക്കുമ്പോഴാണ് സംഗതി സുഗന്ധലേപനമാണെന്ന വ്യാഖ്യാനവുമായി സുജിത് നായരുടെ വരവ്.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2Vk4V-QxbMxWUxAwKKXu7sj9kRQVfBNuOavZIVTv1SZfK7mQTjHHJ_JPnkfEhH6HShcs1lLJPO3xCZEgSmdFWRycw46SRwc-GQ6AQCZbHA0RFczOQ3v9W8TT1k5tu_l_qpmzdKWyc3sw/s1600/manorama-sujith-nair.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="270" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2Vk4V-QxbMxWUxAwKKXu7sj9kRQVfBNuOavZIVTv1SZfK7mQTjHHJ_JPnkfEhH6HShcs1lLJPO3xCZEgSmdFWRycw46SRwc-GQ6AQCZbHA0RFczOQ3v9W8TT1k5tu_l_qpmzdKWyc3sw/s320/manorama-sujith-nair.JPG" width="320" /></a></div><br />
യുഡിഎഫിനു കിട്ടിയ "ആശ്വാസ"ത്തിന്റെ കണക്കെടുക്കാന്‍ പത്രം വേറെ വായിക്കണം. നമുക്കു മാതൃഭൂമിയെടുക്കാം. രമേശ് ആന്റണിയെ പരാതി അറിയിച്ചു. കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തം എന്ന് കരിങ്കൊടി ഫ്രെയിമില്‍ ഒന്നാം പേജില്‍ പ്രധാന വാര്‍ത്ത. ആ പേജ് ഇങ്ങനെ...<br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfzuTdjqnQFGmdyHfzR6fd7MQfZ-nEApaOfbpWjb6YnYVb_KM49bBbWmXXNaDapNSDq7yVhggyfGfZaQ-9ii5emyYmU9Ja8hzVYYwe34nF-bx7pK2PNNYFNKdI38U71t9WCJOarWTIK3I/s1600/mathrubhumi-first-page.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="246" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfzuTdjqnQFGmdyHfzR6fd7MQfZ-nEApaOfbpWjb6YnYVb_KM49bBbWmXXNaDapNSDq7yVhggyfGfZaQ-9ii5emyYmU9Ja8hzVYYwe34nF-bx7pK2PNNYFNKdI38U71t9WCJOarWTIK3I/s320/mathrubhumi-first-page.JPG" width="320" /></a></div><br />
മാതൃഭൂമിയില്‍ തന്നെ മറ്റൊരു വാര്‍ത്ത. <a href="http://epaper.mathrubhumi.com/epaperstory_70316-2545615-4/13/2012-.aspx">അഞ്ചാം മന്ത്രി മലപ്പുറത്ത് കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു</a> എന്ന് തലക്കെട്ട്. യുഡിഎഫിനു വേണ്ടി സുജിത്ത് നായര്‍ എഴുതിയുണ്ടാക്കിയ ആശ്വാസത്തിന്റെ മലപ്പുറം വേര്‍ഷന്‍ അതില്‍ കാണാം. ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വന്തം നേതാക്കള്‍ക്കെതിരെ ഫേസ് ബുക്കില്‍ പ്രചരണം നടത്തുന്നു. പി സി വിഷ്ണുനാഥ് എംഎല്‍എ നയിക്കുന്ന യുവജനയാത്രയുടെ പോസ്റ്ററില്‍ "നോ എന്‍ട്രി ടു മലപ്പുറം" എന്നു രേഖപ്പെടുത്തി, യാത്രയ്ക്ക് ചെമ്മാട് നല്‍കാനിരുന്ന സ്വീകരണം വേണ്ടെന്നു വെച്ചു, പൊന്മളയില് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു, വളളിക്കുന്ന് മണ്ഡലത്തില്‍ സ്വാഗതസംഘം കമ്മിറ്റി പിരിച്ചുവിട്ടു, വേങ്ങരയില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കുന്നില്ലെന്ന് നേതാക്കള്‍ തീരുമാനിച്ചു, അരീമ്പ്രയില്‍ മന്ത്രി കെ. പി. അനില്‍ കുമാറിന്റെ പരിപാടി വേണ്ടെന്നു വെച്ചു എന്നൊക്കെയാണ് മാതൃഭൂമി സാക്ഷ്യപ്പെടുത്തുന്നത്.<br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdIGsT7u86oQppLiwieWJumHZ2So5EBA7iKd9iaMYMRoi05r2sBy040E62p4lGw3HqWgE0-zLn8zKAmalEAeY0z521iUysr1fa8vei1XSLUYd_JVqmoF_5xxvtMo1bf1eI1fWrxKj0lm4/s1600/mathrubhumi-malappuram-congress.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="153" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdIGsT7u86oQppLiwieWJumHZ2So5EBA7iKd9iaMYMRoi05r2sBy040E62p4lGw3HqWgE0-zLn8zKAmalEAeY0z521iUysr1fa8vei1XSLUYd_JVqmoF_5xxvtMo1bf1eI1fWrxKj0lm4/s320/mathrubhumi-malappuram-congress.JPG" width="320" /></a></div><br />
ഈ സംഭവങ്ങളൊന്നും മനോരമയിലോ സുജിത് നായരുടെ വിശകലനത്തിലോ ഇല്ല. രമേശ് ചെന്നിത്തല ആന്റണിയെ വിളിച്ച് പ്രതിഷേധമറിയിച്ച വാര്‍ത്ത ഒന്നാംപേജില്‍ നിന്ന് വലിച്ചുമാറ്റി. ഉള്‍പ്പേജിലൊതുങ്ങിയ ആ വാര്‍ത്തയ്ക്ക് മനോരമ നല്കിയ തലക്കെട്ട് ഇങ്ങനെ.. <b><i>വകുപ്പു മാറ്റം വിശാല ഐ ഗ്രൂപ്പിന് എതിര്‍പ്പ്</i></b>. കെപിസിസി പ്രസിഡന്റിന്റെ എതിര്‍പ്പിനെ ഒരു ഗ്രൂപ്പിന്റെ കൊതിക്കെറുവായി മനോരമ ഒതുക്കിക്കെട്ടി.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwCxczqjUZ5GiOxK42w7p7DAl9ZOaCki4Aaf3aXxdOuJHdSGkypRfs5g7vs0fNndYfPsN9fswvQ0Bv1ty4JWgKL2q-e4VOA9ar6xUDLdlwBxwC7tA7a10AdH9c6EcKDlNsSdyPXd2e-RM/s1600/manorama-ramesh-chennithala.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="302" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwCxczqjUZ5GiOxK42w7p7DAl9ZOaCki4Aaf3aXxdOuJHdSGkypRfs5g7vs0fNndYfPsN9fswvQ0Bv1ty4JWgKL2q-e4VOA9ar6xUDLdlwBxwC7tA7a10AdH9c6EcKDlNsSdyPXd2e-RM/s320/manorama-ramesh-chennithala.JPG" width="320" /></a></div><br />
മാതൃഭൂമി ഒന്നാംപേജില്‍ റിപ്പോര്‍ട്ടു ചെയ്ത രമേശ് ചെന്നിത്തലയുടെ എതിര്‍പ്പ് മനോരമ കണ്ടതെങ്ങിനെയാണ്. ഇതുകൊണ്ടും പോരാഞ്ഞ്, സുജിത് നായരുടെ വക അവലോകനത്തില്‍ ആ എതിര്‍പ്പിനെ രേഖപ്പെടുത്തുന്നതു കാണൂ... <br />
<blockquote class="tr_bq"><i>അഴിച്ചുപണി മുഖ്യമായും ഉമ്മന്‍ചാണ്ടിയെടുത്ത തീരുമാനമാണ്. മന്ത്രിസഭയില്‍ താന്‍ വരുത്താന്‍ പോന്ന മാറ്റങ്ങളെക്കുറിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോടു പോലും അദ്ദേഹം വെളിപ്പെടുത്തിയത് രാവിലെ രാജ്ഭവനില്‍ വെച്ചു മാത്രമാണ്. അതു മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണല്ലോ എന്നു രമേശും പ്രതികരിച്ചു. </i></blockquote><br />
അത്രയേ ഉളളൂ!!! <br />
<br />
കോണ്‍ഗ്രസിലുണ്ടായ പടലപ്പിണക്കങ്ങളെ വ്യാഖ്യാനിച്ചു തണുപ്പിക്കാന്‍ നായര്‍ വാലുളള വിശകലന വിദഗ്ധനെ മനോരമ രംഗത്തിറക്കിയത് വെറുതെയല്ല. സാധാരണ യുഡിഎഫിനു വേണ്ടി ഇത്തരം വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനുളള നിയോഗം ജോണ്‍ മുണ്ടക്കയത്തിനെയാണ് ഏല്‍പ്പിച്ചു കാണാറ്. പക്ഷേ, ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി ന്യായം പറയാന്‍ ഒരു ക്രിസ്ത്യാനിയെ നിയോഗിക്കുന്ന മണ്ടത്തരം മനോരമ ചെയ്യില്ല. ആ പണി നായരെ ഏല്‍പ്പിച്ചാലേ അതിനൊരു പ്രൊഫഷണല്‍ തികവ് വരൂ. <br />
<br />
അഞ്ചാം മന്ത്രിയെന്ന മുസ്ലിംലീഗിന്റെ കരുനീക്കത്തില്‍ ഇടപെട്ട എന്‍എസ്എസിന്റെ ഉന്നം ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേരയാണെന്ന് മറ്റാരു കണ്ടില്ലെങ്കിലും മനോരമ കണ്ടു. ജോര്‍ജിനടക്കം ആറു ക്രിസ്ത്യാനികളും അഞ്ചു മുസ്ലിങ്ങളുമാണ് കാബിനറ്റ് പദവിയില്‍ ഊരു ചുറ്റുന്നത്. ആ കൂട്ടത്തില്‍ നായന്മാരുടെ എണ്ണം വെറും നാലായിച്ചുരുങ്ങിപ്പോയതു കണ്ടാല്‍ ഏതു സമുദായാഭിമാനിക്കും ചങ്കു കഴയ്ക്കും. ഈ ഫോര്‍മുലയ്ക്കൊപ്പിച്ച് സാമുദായികവീര്യം അടങ്ങിക്കിടക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രമേശ് ചെന്നിത്തലയെ ഏല്‍പ്പിക്കണം. മുസ്ലിംലീഗിന് അഞ്ചാം മന്ത്രിയെ നല്കുന്നതില് തങ്ങള്‍ക്കെതിര്‍പ്പില്ലെന്നും പ്രശ്നം വേറെയാണെന്നും സമുദായാചാര്യന്‍ ചാനലുകളോടു തുറന്നു പറഞ്ഞതിന്റെ നാനാര്‍ത്ഥം അതാണ്. എണ്ണത്തിന്റെ തൂക്കം നിങ്ങള്‍ക്കാകുമ്പോള്‍ വണ്ണമുളള പദവി ഞങ്ങള്‍ക്കു താ എന്ന സിംപിള്‍ ലോജിക്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന ഉമ്മന്‍ചാണ്ടിയുടെ ശിഖണ്ഡിയ്ക്കു നേരെ പെരുന്നയുടെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുളളൂ.<br />
<br />
എന്‍എസ്എസിനാവശ്യം കേരളത്തിലൊരു നായര്‍ മുഖ്യമന്ത്രിയാണ്. ആ സ്ഥാനത്തേയ്ക്കവര്‍ വളമിട്ടു വളര്‍ത്തുന്ന വെണ്‍തേക്കാണ് രമേശ് ചെന്നിത്തല. അതറിയാവുന്നതു കൊണ്ടാണ് ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പ് നായരായ തിരുവഞ്ചൂരിനെ ഏല്‍പ്പിച്ചത്. തല്ക്കാലം അതില്‍ തൃപ്തിപ്പെട്ടുകൂടേ എന്നാണ് സുജിത് നായരിലൂടെ ഉമ്മന്‍ചാണ്ടിയാണ് പെരുന്നയിലെ കാരണവന്മാരോടു ചോദിക്കുന്നത്. ഉമ്മന്‍ചാണ്ടിയാണെങ്കിലോ മനോരമയുടെ ബാലജനസഖ്യത്തിന്റെ വളര്‍ത്തുമൃഗവും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദമൊഴിയുന്നത് മനോരമയ്ക്ക് ചിന്തിക്കാനാവില്ല. മന്ത്രിക്കസേരയില്‍ ജാതിയുടെ ടാഗ് കെട്ടിത്തൂക്കി കളിക്കുന്ന കളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കസേര സംരക്ഷിക്കാന്‍ അവര്‍ ഏതടവും പയറ്റും. <br />
<br />
സുജിത് നായരുടെ ഉപന്യാസത്തിനു താഴെ മറ്റൊരു വിശകലനം കൂടിയുണ്ട്. <i><b>കോണ്‍ഗ്രസില്‍ പ്രതിഷേധം വഴി മാറിയത് അമ്പരപ്പിന് </b></i>എന്നാണ് ആലോചനാമൃതമായ തലക്കെട്ട്. അമ്പരന്നു പോയതിന്റെ കാരണങ്ങള്‍ മനോരമ വഴി വായിച്ചു മനസിലാക്കുമ്പോള്‍ എല്ലാം കെട്ടടങ്ങിക്കോളുമെന്നു വ്യംഗ്യം.<br />
<br />
ആ വിശകലനത്തില്‍ നിന്നൊരു വാക്യം ഇതാ...<br />
<blockquote class="tr_bq"><i>എന്‍എസ്എസ് വിമര്‍ശനം ഉന്നയിക്കുമ്പോള്‍ത്തന്നെ മന്ത്രിസഭയില്‍ ആ സമുദായത്തില്‍പ്പെട്ട നാലു മന്ത്രിമാരും സ്പീക്കറുമുണ്ടെന്ന് <u><b>കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു</b>.</u></i> </blockquote><br />
ഇതാരാണപ്പാ ചൂണ്ടുവിരലും നീട്ടിപ്പിടിച്ചു നില്ക്കുന്ന ഈ കോണ്‍ഗ്രസ് നേതാക്കള്‍?!! കെപിസിസി പ്രസിഡന്റടക്കം കോണ്‍ഗ്രസ് നേതാക്കള്‍ വിരലും ചൂണ്ടി നില്‍ക്കുന്നത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെയാണ്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ താന്‍ മന്ത്രിസഭയിലുണ്ടാവില്ലെന്ന് ആര്യാടന് മുഹമ്മദ് അടുപ്പമുളളവരോട് വെളിപ്പെടുത്തിക്കഴിഞ്ഞുവത്രേ. ഗതാഗതത്തിന്റെ അധികച്ചുമതല ഏറ്റെടുക്കാനും അദ്ദേഹം വിസമ്മതിക്കുന്നു. മനോരമ ഉന്നയിക്കുന്ന കാര്യങ്ങള്‍ "ചൂണ്ടിക്കാട്ടാന്‍" കോണ്‍ഗ്രസ് നേതാക്കളുടെ പക്കല്‍ വിരലുകളൊന്നും ഒഴിവില്ല. അതുകൊണ്ട് ആ ക്വട്ടേഷന്‍ മനോരമാ പത്രാധിപര്‍ നേരിട്ട് ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടിയുടെ കുപ്പായവും ധരിച്ച് അദ്ദേഹം തന്നെയാണ് എന്‍എസ്എസിനോട് കാര്യങ്ങള്‍ "ചൂണ്ടിക്കാട്ടുന്നത്". അദ്ദേഹം "ചൂണ്ടിക്കാട്ടുന്ന" മറ്റൊരു കാര്യം ഇതാ......<br />
<blockquote class="tr_bq"><i></i><br />
<i>ഹൈന്ദവസമൂഹത്തില്‍ത്തന്നെയുളള എഴുത്തച്ഛന് വിഭാഗത്തില്‍പ്പെട്ട സി എന്‍ ബാലകൃഷ്ണന് ഇതിനു പുറമെയാണ്. അഴിച്ചുപണിയിലൂടെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര വകുപ്പ് തന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ലഭിച്ചു.</i></blockquote><br />
അങ്ങനെ സി. എന്‍. ബാലകൃഷ്ണന്റെ ജാതിയും മനോരമയിലൂടെ നാട്ടാരറിഞ്ഞു.(നായരിലും ശ്ശി താഴെയും ഈഴവനില്‍ നിന്ന് ശ്ശി മേലെയുമാണ് എഴുത്തച്ഛന് എന്ന് ചാത്തന് കഥകളില്‍ വികെഎന്‍. നായരാവുകയാണ് എഴുത്തച്ഛന്റെ ലക്ഷ്യമെന്ന് ചാത്തന്). <br />
<br />
മനോരമ എന്‍എസ്എസിനോടു പറയുന്നത് ഇത്രയേ ഉളളൂ. എഴുത്തച്ഛനായ സി എന്‍ ബാലകൃഷ്ണനെയും നായരുടെ അക്കൗണ്ടിലാണ് തങ്ങള്‍ വരവു വെച്ചിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ സ്പീക്കറടക്കം ആറു നായേഴ്സിന് കാബിനറ്റ് പദവി. അതില്‍ത്തന്നെ സ്ഥാനി നായരായ തിരുവഞ്ചൂരിന് ലാത്തിയും തൊപ്പിയുമുളള ആഭ്യന്തരവകുപ്പും. പോലീസിന്റെ പേരു മാറ്റി "നായര്‍ പട്ടാളം" എന്നാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ വേണമെങ്കില്‍ പുറത്തോ അകത്തോ ഇറക്കാം. സാമുദായിക സന്തുലനം പാലിക്കാന്‍ നായരും എഴുത്തച്ഛനുമൊഴിച്ചുളള സകല മന്ത്രിമാരും തിരുവഞ്ചൂരിലെ സല്യൂട്ടു ചെയ്യണമെന്ന നിബന്ധന അതിലൊക്കെ ഒതുങ്ങിയാല്‍ നന്ന്... ഉമ്മന്‍ചാണ്ടിയുടെ കട്ടില് കണ്ട് തല്ക്കാലം എന്‍എസ്എസ് പനിക്കേണ്ടതില്ല.<br />
<br />
എന്‍എസിഎസിനുളള മനോരമ വക മറുപടി തീരുന്നില്ല <br />
<blockquote class="tr_bq"><i>കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ആറു മന്ത്രിമാര്‍ മാത്രമാണ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുമുണ്ടായത്. അപ്പോള്‍ ന്യൂനപക്ഷത്തെ തഴഞ്ഞു, അല്ലെങ്കില്‍ ഭൂരിപക്ഷ പ്രീണനം എന്ന ആക്ഷേപം ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ തിരിച്ചു ഉന്നയിക്കുന്നതിലെ യുക്തിയും <u><b>ചിലര്‍</b></u> ചോദ്യം ചെയ്യുന്നു. </i></blockquote><br />
ചോദ്യം ചെയ്യല്‍ ശീലമാക്കിയ ഈ "ചിലര്‍" ആരെന്നും നമുക്കറിയില്ല. ഏതായാലും കോണ്‍ഗ്രസ് നേതാക്കളല്ല അവര്‍. കണ്ടത്തില്‍ ഫാമിലിയില്‍ നിന്ന് ചെലവ് കാശു കിട്ടുന്നവര്‍ തന്നെയാണ് എന്‍എസ്എസിന്റെ യുക്തി ചോദ്യം ചെയ്യുന്ന ആ "ചിലര്‍". <br />
<br />
കൗതുകകരമായ രംഗങ്ങളിലൂടെ അങ്ങനെ അങ്കം മുറുകുകയാണ്. രമേശ് ചെന്നിത്തയുടെ ഗോഡ് ഫാദറായ സുകുമാരന്‍ നായരോട് അങ്കം വെട്ടാന്‍ ഉമ്മന്‍ചാണ്ടിയുടെ ഗോഡ് ഫാദറായ മനോരമ സുജിത് നായര്‍ എന്ന ചാവേറിനെ രംഗത്തിറക്കി. ബെന്നി ബഹനാന്, ഇ എം അഗസ്തി എന്നിവര്‍ ചെന്നിത്തലയ്ക്കു വേണ്ടി മനോരമയുടെ വാദങ്ങളെ കൗണ്ടര്‍ ചെയ്യുമോ? ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം ഉപേക്ഷിക്കുമോ? ആ കിരീടം ചെന്നിത്തലയ്ക്കു കിട്ടുമോ? അതോടെ സുകുമാരന്‍ നായരുടെ സമുദായക്കലി ഒടുങ്ങുമോ...... <br />
<br />
ഉത്തരം എന്തായാലും സുജിത് നായര്‍ക്കു പിടിപ്പതു പണിയുണ്ടാകുമെന്ന് നൂറു തരം...<br />
<br />
പിന്കുറിപ്പ് - മനോരമയുടെ എഡിറ്റ് പേജില്‍ ഉദ്ധരിച്ച മഹദ്വാക്യം ഇങ്ങനെ...<br />
<div style="background-color: yellow;"><b>മറ്റൊരുവന്റെ ചുണ്ടില്‍ ആനന്ദത്തിന്റെ പുഞ്ചിരി വിടര്‍ത്തുന്ന ഏതു കര്‍മ്മവും സല്‍പ്രവൃത്തിയാകുന്നു - മുഹമ്മദ് നബി. </b></div><br />
എത്ര ആലോചനാമൃതം....പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com11tag:blogger.com,1999:blog-292802951033842212.post-65627840975577667632012-04-04T12:52:00.009+05:302012-04-04T14:15:33.557+05:30ആര്‍പ്പേയ്.... ആര്. ഹരികുമാര്‍ വന്നേയ്.... <div dir="ltr" style="text-align: left;" trbidi="on">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiVrRcM8eQL2LqlXlWuUwQnhPOfFXw_QHgwynPh6oXyOS6WD-wtnBuwLIutYpdxyAPmWnwjdNX69pzzeN_A6Y0MaFUAbeWUEZ9bMu9T0Kxi3BvaHuLLsb4KjGu78u-ZdXikOkftgoY56s/s1600/vs-r-harikumar-mathrubhumi.PNG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="177" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiVrRcM8eQL2LqlXlWuUwQnhPOfFXw_QHgwynPh6oXyOS6WD-wtnBuwLIutYpdxyAPmWnwjdNX69pzzeN_A6Y0MaFUAbeWUEZ9bMu9T0Kxi3BvaHuLLsb4KjGu78u-ZdXikOkftgoY56s/s320/vs-r-harikumar-mathrubhumi.PNG" width="320" /></a></p></div>
<div style="text-align: justify;"><p>
മാധ്യമസിന്‍ഡിക്കേറ്റിലെ ബഹുമുഖ പ്രതിഭയാണ് മാതൃഭൂമി തിരുവനന്തപുരം എഡിഷനിലെ ആര്. ഹരികുമാര്‍. അതിസമര്‍ത്ഥന്‍. അശ്ലീലദല്ലാള്‍ ക്രൈം നന്ദകുമാറിന്റെ വാസനാവൈഭവവും വ്യവഹാരദല്ലാള്‍ ടി. ജി. നന്ദകുമാറിന്റെ ഉപജാപസാമര്‍ത്ഥ്യവും ഒരുതുളളിയും നഷ്ടപ്പെടുത്താതെ സ്വായത്തമാക്കിയ പ്രതിഭാശാലി. എന്തുമെഴുതും, എങ്ങനെയും വ്യാഖ്യാനിക്കും. ദുര്‍വ്യാഖ്യാനത്തിലാണെങ്കില്‍ രാജേശ്വരീജയശങ്കരന്റെ വല്യപ്പൂപ്പനായിട്ടു വരും. അതിന്റെ അഹങ്കാരമോ, തെല്ലുമില്ലതാനും.
</p></div>
<div style="text-align: justify;"><p>
വ്യവസ്ഥാപിതമായ പതിനെട്ടു മുറകളിലും വാര്‍ത്ത വളച്ചൊടിക്കാനുളള അത്യപാരമായ ശേഷി മാത്രമല്ല അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അതിനായി തനതായൊരു വിദ്യ വികസിപ്പിച്ചെടുക്കുക കൂടി ചെയ്തു, ഹരികുമാര്‍. ഇന്ട്രോയില് പ്രസ്താവിച്ചതിനു കടകവിരുദ്ധമായ വ്യാഖ്യാനം അതേ വാര്‍ത്തയിലെ തുടര്‍ന്നുളള ഖണ്ഡികകളില്‍ സന്നിവേശിപ്പിക്കുന്ന അത്യപൂര്‍വവും അതിസാഹസികവുമായ വിദ്യയാണിത്. പേറ്റന്റിനുളള ആപ്ലിക്കേഷന്‍ വീരേന്ദ്രകുമാറിന്റെ മുന്നിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ റെക്കമെന്റേഷന്‍ ലെറ്ററോടെ അതുടന്‍ ഒബാമയുടെ മേശപ്പുറത്തെത്തും.
</p></div>
<div style="text-align: justify;"><p>
ഹരികുമാരിന്റെ വ്യാഖ്യാനവൈഭവം വിശദമാക്കാന്‍ ഒരുദാഹരണം പറയാം. നാണയം മേല്‍പ്പോട്ടെറിയല്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ഹരികുമാര്‍ നിയോഗിക്കപ്പെട്ടുവെന്നിരിക്കട്ടെ. നാണയത്തിന്റെ തൂക്കം, എറിയുന്നതിന്റെ ശക്തി, എറിയുന്നവന്റെ കുടുംബമഹിമ, പ്രത്യയശാസ്ത്രപാരമ്പര്യം, ഭൂമിയുടെ ഭാരവും എറിയുന്നവന്റെ ഭാരവും തമ്മിലുളള അനുപാതം തുടങ്ങി എല്ലാ ഘടകങ്ങളും വാര്‍ത്തയെഴുതുന്നതിനു മുമ്പ് ഹരികുമാര്‍ അളന്നു തൂക്കി പഠിക്കും. അതിനുശേഷമേ, "എങ്ങനെയെറിഞ്ഞാലും തല തന്നെ വീഴും" എന്നുറപ്പിച്ചു പ്രവചിക്കുന്ന ഇന്‍ട്രോ അദ്ദേഹമെഴുതൂ. തുടര്‍ന്ന് അതിന്റെ വ്യാഖ്യാനങ്ങള്‍, സാധ്യതകള്‍, സാഹചര്യങ്ങള്‍.</p></div>
<div style="text-align: justify;"><p>
അങ്ങനെ ഹരം പിടിച്ചു വായിച്ചു വരുമ്പോള്‍ ഹരികുമാര്‍ അതിസമര്‍ത്ഥമായി മറ്റൊരു സാധ്യത ചൂണ്ടിക്കാട്ടും. കിഴക്കോട്ടു തിരിഞ്ഞു നിന്നാണ് എറിയുന്നതെങ്കില്‍ വാലു വീഴാനിടയുണ്ട് എന്ന്. വടക്കുകിഴക്ക്, തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശകള്‍ക്ക് അഭിമുഖമായി നിന്നെറിഞ്ഞാല്‍ തലയും വാലും വീഴാനുളള സാധ്യത തുല്യമാണെന്നും കൂടി അദ്ദേഹം തുടര്‍ന്നു വിലയിരുത്തും. അങ്ങനെ, സാധാരണ വായനക്കാരന്റെ തലച്ചോറിന് അപ്രാപ്യമായ ഇടങ്ങളിലേയ്ക്ക് വാര്‍ത്തയുടെ മാനങ്ങള്‍ വികസിക്കും.</p></div>
<div style="text-align: justify;"><p>
<i>ഏത് നാണയം മേലോട്ടെറിഞ്ഞാലും തലയോ വാലോ ആയിരിക്കും വീഴുക</i> എന്ന അതിനിഗൂഢമായ സത്യത്തിലേയ്ക്കുളള നിരന്തരവും സാഹസികവുമായ യാത്രകളാണ് ആര്. ഹരികുമാറിനെ മാധ്യമസിന്‍ഡിക്കേറ്റിലെ വേറിട്ട സാന്നിദ്ധ്യമാക്കുന്നത്. തന്റെ യാത്രയുടെ സാഹസികത കണ്ട് വായനക്കാരന് കണ്ണീരൊലിപ്പിക്കുന്നതോ കാറിത്തുപ്പുന്നതോ അദ്ദേഹം കാര്യമാക്കുന്നേയില്ല. ഒരു മടുപ്പുമില്ലാതെ, ലക്ഷ്യത്തില്‍ ഒട്ടുംവെളളം ചേര്‍ക്കാതെ ആ യാത്ര തുടരുന്നു.</p></div>
<div style="text-align: justify;"><p>
ഹരികുമാറിന്റെ പ്രതിഭയും സ്ഥൈര്യവും വെട്ടിത്തിളയ്ക്കുന്ന ഒരു വാര്‍ത്തയിതാ. <b><a href="http://www.mathrubhumi.com/online/malayalam/news/story/1538523/2012-04-04/kerala">വിഎസ് പിബിയില്‍ തിരികെയെത്തിയേക്കും. എ കെ പത്മനാഭനും സാധ്യത</a></b> എന്നു തലക്കെട്ട് (മാതൃഭൂമി - 2012 ഏപ്രില്‍ 4).</p></div>
<div style="text-align: justify;"><p>
<i>"പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സിപിഎം പൊളിറ്റ് ബ്യൂറോയില്‍ തിരിച്ചെത്തിയേക്കും</i>" എന്ന് ഇന്‍ട്രോ.</p></div>
<div style="text-align: justify;"><p>
ഈ നിഗമനത്തിലേയ്ക്ക് എത്തിച്ചേര്‍ന്ന വഴികള്‍ ഹരികുമാര്‍ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. വിശദീകരണത്തിന്റെ ഒന്നാംഘട്ടം അവസാനിക്കുന്നത് ഇങ്ങനെയാണ്...
</p></div>
<div style="text-align: justify;"><p>
"ഇതാണ് പിബിയിലേയ്ക്കുളള വിഎസിന്റെ മടങ്ങിവരവിന് വഴിയൊരുക്കുന്ന സൂചനകള്‍ ശക്തമാക്കുന്നത്".
</p></div>
<div style="text-align: justify;"><p>
അങ്ങനെ നാണയമെറിഞ്ഞാല്‍ തല തന്നെ വീഴും എന്ന സാധ്യത വ്യക്തമായി വായനക്കാര്‍ക്ക് ബോധ്യമായി. പക്ഷേ, എറിയുന്നത് കിഴക്കോട്ടു തിരിഞ്ഞു നിന്നാണെങ്കിലോ...
</p></div>
<div style="text-align: justify;"><p>
തൊട്ടടുത്ത ഖണ്ഡിക ഇങ്ങനെ ആരംഭിക്കുന്നു... "<i>അതേസമയം പൊളിറ്റ് ബ്യൂറോയില്‍ തിരിച്ചെത്തുന്നതിനു മാത്രമായി തന്റെ നിലപാടുകളില്‍ മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്രനേതാക്കളെ വിഎസ് അറിയിച്ചിട്ടുണ്ട്."</i></p></div>
<div style="text-align: justify;"><p>
<b>"അതേസമയം"</b>എന്ന പ്രയോഗത്തിലൂടെ നിന്നനില്‍പ്പില്‍ സമ്മര്‍സാള്‍ട്ടു നടത്തുന്ന ഹരികുമാര്‍വിദ്യയുടെ ചാരുതയെപ്പടി?</p></div>
<div style="text-align: justify;"><p>
തൊട്ടടുത്ത ഖണ്ഡികയിലെ രണ്ടും മൂന്നും വാക്യങ്ങള്‍. ... "<i>തന്റെ നിലപാടില്‍ മാറ്റമില്ലെന്ന സൂചന വിഎസ് നല്കിയ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വം കടുത്ത നിലപാടിലേയ്ക്കു മടങ്ങുമോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ വന്നാല്‍ <b>വിഎസിന്റെ സാധ്യത വീണ്ടും മങ്ങും.</b>"..</i></p></div>
<div style="text-align: justify;"><p>
"വിഎസ് പിബിയില്‍ തിരിച്ചെത്തിയേക്കു"മെന്ന് തലക്കെട്ടില്‍. "വിഎസിന്റെ സാധ്യത മങ്ങു"മെന്ന് വാര്‍ത്തയില്‍. കിഴക്കോട്ടു തിരിഞ്ഞു നാണയമെറിഞ്ഞാല്‍ വാലു വീഴാനും സാധ്യതയുണ്ട് എന്നു ചുരുക്കം.</p></div>
<div style="text-align: justify;"><p>
ഏഴു ഖണ്ഡികളിലായി ഇരുപത്തിയെട്ടു വാക്യങ്ങളില്‍ ഹരികുമാര്‍ അടിച്ചു പരത്തിയിട്ടിരിക്കുന്ന വാദങ്ങള്‍ ആറ്റിക്കുറുക്കിയാല്‍ കാര്യം ഇങ്ങനെ സംഗ്രഹിക്കാം.... പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് സിപിഎം പൊളിറ്റ്ബ്യൂറോയില്‍ വരാനും വരാതിരിക്കാനും സാധ്യതയുണ്ട്. നിലവില്‍ പൊളിറ്റ് ബ്യൂറോയിലുളള രണ്ടൊഴിവുകളിലേയ്ക്ക് കേന്ദ്രക്കമ്മിറ്റി അംഗങ്ങളാരെങ്കിലും വരും. കേന്ദ്രക്കമ്മിറ്റി അംഗങ്ങളല്ലാത്ത ആരും പിബിയിലേയ്ക്ക് വരാന്‍ തെല്ലും സാധ്യതയില്ല. ബ്രാഞ്ച്, ലോക്കല്‍, ഏരിയാ, ജില്ലാ, സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഇക്കുറി പിബിയിലേയ്ക്ക് പരിഗണിക്കില്ല എന്നകാര്യം ഉറപ്പാണ്.</p></div>
<div style="text-align: justify;"><p>
നിര്‍ന്നിമേഷനായി, നിരങ്കുശനായി, നാണവും മാനവും തെല്ലുമില്ലാതെ ഇങ്ങനെ വ്യാഖ്യാനിക്കുന്ന കഴിവാണ് ആര്. ഹരികുമാറിനെ മാധ്യമസിന്‍ഡിക്കേറ്റിലെ പ്രധാനിയാക്കുന്നത്. വിഎസ് പിബിയില്‍ എത്താനിടയുണ്ട് എന്ന് ഇന്നും വിഎസ് പിബിയിലെത്താനിടയില്ല എന്നു നാളെയും വ്യാഖ്യാനിക്കുന്ന സാധാരണ സിന്‍ഡിക്കേറ്റ് അടവ് ഹരികുമാറിന് പഥ്യമല്ല. വിഎസ് വരാനും വരാതിരിക്കാനും സാധ്യതയുണ്ട് എന്ന് ഒറ്റവാര്‍ത്തയില്‍ വെട്ടിത്തുറന്നു പറയും. അത്രയ്ക്കുണ്ട് ചങ്കൂറ്റം.</p></div>
<div style="text-align: justify;"><p>
മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെപ്പോലെയാണ് ഹരികുമാറും. വാര്‍ത്തയെഴുതാനും ചോര്‍ത്താനും മറ്റാരും പോകാത്ത വഴികളിലൂടെയൊക്കെ അദ്ദേഹം പോകും. യാത്ര ഏതാണ്ട് ഇങ്ങനെയാണത്രേ.
</p></div>
<div style="text-align: justify;"><p>
ഒരുസ്ഥലത്ത് ഒരു വിവരമിരിക്കുന്നു എന്ന് ഹരികുമാര്‍ അറിഞ്ഞുവെന്നിരിക്കട്ടെ. അദ്ദേഹം അര്‍ദ്ധരാത്രി വരെ കാത്തിരിക്കും. നേരെ ഫോണുമെടുത്ത് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലേയ്ക്കു പോകും. സ്റ്റേഡിയത്തിന്റെ ഒത്തമധ്യത്തു ചെന്നു നിന്ന് പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവരെ നേരിട്ടു വിളിക്കും. കിട്ടിയ വിവരങ്ങള്‍ ഫെഡല്‍ കാസ്രോയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു സ്ഥിരീകരിക്കും. ചൂടാറാതെ പത്രത്തില്‍ തട്ടും.
</p></div>
<div style="text-align: justify;"><p>
വിഎസ് അച്യുതാനന്ദന് വരാനും വരാതിരിക്കാനും സാധ്യതയുണ്ട് എന്നതുപോലെയുളള അതിനിഗൂഢമായ കണ്ടെത്തലുകള്‍ അദ്ദേഹം സംഘടിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണത്രേ.
</p></div>
<div style="text-align: justify;"><p>
ഏറെക്കാലമായി ആര്. ഹരികുമാര്‍ എന്ന ബൈലൈന്‍ മാതൃഭൂമിയില്‍ കണ്ടിട്ട്. ഹരികുമാറിന്റെ തട്ടകമായ തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനവും വീരേന്ദ്രകുമാറിന്റെ നെടുങ്കോട്ടയായ കോഴിക്കോട്ട് പാര്‍ട്ടി കോണ്‍ഗ്രസും നടത്താന്‍ തീരുമാനിക്കുക വഴി ഭയങ്കരമായ പ്രകോപനമാണ് സിപിഎം ഉയര്‍ത്തിയത്. എന്നാല്‍, സംസ്ഥാന സമ്മേളനത്തെ സംബന്ധിക്കുന്ന ഹരികുമാര്‍ വിശകലനങ്ങള്‍ മാതൃഭൂമിയില്‍ കാണാഞ്ഞപ്പോള്‍ ഉറവ വറ്റിയെന്നു തിരിച്ചറിഞ്ഞ് വീരേന്ദ്രന് ഹരികുമാറിനെ പിരിച്ചുവിട്ടോ എന്നുപോലും സംശയിച്ചവരുണ്ട്. പക്ഷേ, എല്ലാ കഴിവുകളും കോഴിക്കോട്ടേയ്ക്ക് കാത്തുവെച്ചിരിക്കുകയായിരുന്നു ഹരികുമാര്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനദിവസം തന്നെ അദ്ദേഹം തന്റെ പ്രതിഭ ഊറ്റിപ്പിഴിഞ്ഞൊഴിഞ്ഞ് പത്രത്തിലൊഴിച്ചു.
</p></div>
<div style="text-align: justify;"><p>
2004ലെ മലപ്പുറം സമ്മേളനത്തിനുശേഷം ഇത് ഹരികുമാറിന്റെ രണ്ടാം വരവാണ്. തേവളളിപ്പറമ്പില്‍ ജോസഫ് അലക്സിന്റെയും ഭരത്ചന്ദ്രന്റെയും മടങ്ങിവരവുപോലെ ചീറ്റിപ്പോയ വരവല്ല ഇത്. ചവച്ചു തുപ്പുന്നത് ഉച്ചിഷ്ടമാണോ അമേധ്യമാണോ എന്നു തിരിച്ചറിയാനുളള സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും നഷ്ടപ്പെട്ട് സിനിമാ സ്ക്രീനില്‍ ചുറ്റിത്തിരിയുകയാണ് ജോസഫ് അലക്സും ഭരത്ചന്ദ്രനും. തീപ്പൊരി നായകക്കോലങ്ങളെ വസ്ത്രാക്ഷേപം ചെയ്ത കലികാലത്തിന്റെ വേനല്‍ത്തിളപ്പിന് പക്ഷേ, ആര് ഹരികുമാറിന്റെ വീറും പ്രാഗത്ഭ്യവും ഉളുപ്പില്ലായ്മയും ഉരുക്കിക്കളയാനായിട്ടില്ല. അതാണ് ഹരികുമാര്‍.
</p></div>
<div style="text-align: justify;"><p>
ആരാധകരില്‍ ആര്‍പ്പുവിളികളുയര്‍ത്തി ആര്. ഹരികുമാര്‍ ഇതാ കോഴിക്കോട്ടെത്തിക്കഴിഞ്ഞു. മഴ പെയ്യാം, പെയ്യാതിരിക്കാം. വിഎസ് വരാം, വരാതിരിക്കാം... കാറ്റു വീശാം, വീശാതിരിക്കാം.... ഒന്നുറപ്പ്... ഹരികുമാര്‍ അറിയാത്തതൊന്നും കോഴിക്കോട്ട് നടക്കുകയില്ല. ചുരുങ്ങിയപക്ഷം വീരേന്ദ്രകുമാറെങ്കിലും അതൊന്നു സമ്മതിച്ചുകൊടുക്കണം...</p></div>പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com0tag:blogger.com,1999:blog-292802951033842212.post-50063424711029220682011-10-22T15:03:00.001+05:302015-03-17T07:39:34.623+05:30ആ ദൃശ്യങ്ങളെ കീറി മുറിക്കുമ്പോള്‍ ...നിയമസഭയിലെ കോലാഹലങ്ങള്‍ പൂര്‍ണമായും കെട്ടടങ്ങിക്കഴിഞ്ഞു. ഭരണ പ്രതിപക്ഷ ബഹളങ്ങളുടെ ടെലിവിഷന്‍ ദൃശ്യങ്ങളും പൂര്‍ണമായും മറവിയിലാണ്ടു. വാക്പോരിന്റെയും വാഗ്വാദങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞു. പക്ഷേ, അതുകൊണ്ടൊന്നും ഒരു പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല.<br />
<br />
2011 ഒക്ടോബര്‍ 19ന്റെ മനോരമയില്‍ സുജിത് നായര്‍ വക ഒരവലോകനമുണ്ട്. <b><i>പിഴവിനെ പഴിച്ച് പ്രതിപക്ഷം, പ്രതിക്കൂട്ടില്‍ നേതൃത്വം</i></b> എന്നാണ് അപഗ്രഥനത്തിന്റെ തലക്കെട്ട്. അതിങ്ങനെ ആരംഭിക്കുന്നു.. "<i>ഒത്തുതീര്‍പ്പു പൊളിഞ്ഞു, രണ്ടുപേര്‍ സസ്പെന്ഷന് ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ പിഴച്ചത് എവിടെയെന്ന ചോദ്യം ഇടതുനിയമസഭാ കക്ഷിയില്‍ ശക്തം. പലരുടെയും ചൂണ്ടുവിരല്‍ നീളുന്നത് സ്പീക്കര്‍ക്കെതിരെ പൊട്ടിത്തെറിച്ച ജെയിംസ് മാത്യുവിന്റെയും ടി വി രാജേഷിന്റെയും നേര്‍ക്കു തന്നെ".</i><br />
<br />
ഇടതുനിയമസഭാ കക്ഷിയുടെ ചിന്താഗതി മണത്തറിയാന്‍ സുജിത് നായര്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളൊന്നും നമ്മുടെ പക്കലില്ല. ചെയ്യാത്തത് ചെയ്തെന്നു പറഞ്ഞാല്‍ ആത്മാഭിമാനമുളളവര്‍ക്ക് കേട്ടുനില്ക്കാനാവില്ല എന്നു എസ്എഫ്ഐയുടെ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രഖ്യാപിച്ചത് സാക്ഷാല്‍ പിണറായി വിജയന്. എന്നുവെച്ചാല്‍ പിഴച്ചത് എവിടെയെന്ന കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് സംശയമൊന്നുമില്ല.<br />
<br />
എന്തിന്റെ ഒത്തുതീര്‍പ്പ് എന്നു പരിശോധിക്കാനാണ് നാം സംഗതികള്‍ റീവൈന്‍ഡു ചെയ്യുന്നത്. കൂട്ടിന് ദൃശ്യങ്ങളുണ്ട്. സമയവും...<br />
<br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><b>രംഗം ഒന്ന് - 2011 ഒക്ടോബര്‍ 14 വെളളി :</b></span><br />
<div class="separator" style="clear: both; text-align: center;">
<iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='320' height='266' src='https://www.youtube.com/embed/FgjLyNS1YL8?feature=player_embedded' frameborder='0'></iframe></div>
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<span style="font-family: inherit;"><span style="font-size: medium;">വീഡി</span><span style="font-size: medium;">യോ</span><span style="font-size: medium;"> തുടങ്ങുന്നത് 10.54 നാണ്.. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. പ്രമേയം പ്രസു ചെയ്യരുത് എന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ സമയം 10.54.33. മൂന്നു സെക്കന്റുകള്‍ കൂടി കഴിഞ്ഞപ്പോള്‍ ആ സ്ത്രീയെ കയ്യേറ്റം ചെയ്യുന്നുവെന്ന് ട്രഷറി ബഞ്ചുകളില്‍ ആരവം. 10.54.45 ആയപ്പോള്‍ ആ സ്ത്രീകളെ കയ്യേറ്റം ചെയ്തു.. ആ സ്ത്രീകളെ കയ്യേറ്റം ചെയ്തു എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മൈക്കിലൂടെ വിളിച്ചു പറയുന്നു.10.54.53വരെ ആ നിലവിളി നീണ്ടു നിന്നു. പിന്നീട് ദൃശ്യങ്ങളിലെവിടെയും സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നു എന്ന ആരോപണമില്ല. <br />
<br />
ആരും നിലത്തു വീഴുന്ന ദൃശ്യങ്ങളില്ല. ഉടനടി ആരെയും ആശുപത്രിയിലേയ്ക്കു മാറ്റുന്നില്ല. വീണുപോയ സഹപ്രവര്‍ത്തകയെ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുന്ന ദൃശ്യങ്ങളില്ല. ഭരണപക്ഷ ബഞ്ചുകളില്‍ നിന്നും മുഴങ്ങിയ മുറവിളികളല്ലാതെ, സ്ത്രീകളെ ആരെങ്കിലും കയ്യേറ്റം ചെയ്യുന്നതിന്റെയോ സ്ത്രീകള്‍ കയ്യേറ്റം ചെയ്യപ്പെട്ടതിന്റെയോ ദൃശ്യങ്ങളില്ല.</span></span><br />
<span style="font-family: inherit; font-size: medium;"><br />
</span><br />
<span style="font-size: medium;"><span style="font-family: inherit; font-size: medium;">ഇനി സഭയ്ക്കു പുറത്തെ ചില ദൃശ്യങ്ങള്‍ - </span></span><br />
<span style="font-size: medium;"><span style="font-family: inherit; font-size: medium;"><br />
</span></span><br />
<span style="font-size: medium;"><span style="font-family: inherit; font-size: medium;"><b>നമ്പര്‍ ഒന്ന് പി സി ജോര്‍ജ് വക :</b></span></span><br />
<span style="font-size: medium;"><span style="font-family: inherit; font-size: medium;"><br />
</span></span><br />
<div class="separator" style="clear: both; text-align: center;">
<span style="font-family: inherit;"><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='320' height='266' src='https://www.blogger.com/video.g?token=AD6v5dw5CtcDdPeOCCTjsICYDZJ-4KTd67YjvTiJQER-9TSEdoM1AcjPTZIzRkC84xlAL4VNY70pFn8F_cZubHxwwA' class='b-hbp-video b-uploaded' frameborder='0'></iframe></span></div>
<span style="font-size: medium;"><span style="font-family: inherit; font-size: medium;"><br />
</span></span><br />
<span style="font-size: medium;"><span style="font-size: medium;"><span style="font-family: inherit; font-size: medium;"><b>നമ്പര്‍ ടു കുഞ്ഞാലിക്കുട്ടി വക :</b></span></span></span><br />
<div class="separator" style="clear: both; text-align: center;">
<span style="font-family: inherit;"><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='320' height='266' src='https://www.blogger.com/video.g?token=AD6v5dwVXrWjSTwbC4TQ0WELlYtXyV41LBJdxIZITDRpFJMopku2db3JrZQ9_J-sbs08DRTua_E43yTDJLd0Aa6P7Q' class='b-hbp-video b-uploaded' frameborder='0'></iframe></span></div>
<div class="separator" style="clear: both; text-align: center;">
<span style="font-family: inherit;"><br /></span></div>
<div class="separator" style="clear: both; text-align: left;">
<span class="Apple-style-span" style="font-family: inherit; font-size: medium;"><b>നമ്പര്‍ ത്രീ പി സി വിഷ്ണുനാഥ് വക :</b></span></div>
<div class="separator" style="clear: both; text-align: center;">
<span style="font-family: inherit;"><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='320' height='266' src='https://www.blogger.com/video.g?token=AD6v5dxyMnfjYaBoRcYaTX89rG7-P2JRvKu3k0W4EwQBq4_OVsPvt-C8sQOxQ9M1Q1oyhB6ck7AUsuWdkhidRr5wLA' class='b-hbp-video b-uploaded' frameborder='0'></iframe></span></div>
<span style="font-family: inherit; font-size: medium;"><br />
</span><br />
<span style="font-size: medium;"><span style="font-family: inherit; font-size: medium;">ആക്ഷന്‍ സഹിതമാണ് മൂവരുടെയും കഥാകഥനം. എത്ര അകലെ നിന്നാലും ഏതു സ്ത്രീയായാലും കുഞ്ഞാലിക്കുട്ടിയുടെ കണ്ണില്‍പെടാതെ പോവില്ലെന്നു സാരം. ആ കൂട്ടപ്പൊരിച്ചിലില്‍ പെണ്ണിനെയും ആണിനെയും വേര്‍തിരിച്ചറിയുന്നു എന്നതു തന്നെ ഒരു വലിയ കഴിവാണ്. പാണക്കാട്ടു തമ്പുരാന് സഹായിച്ച് ആ കഴിവിനിപ്പോഴും കുഞ്ഞാലിക്കുട്ടിയ്ക്ക് ഒരു കുറവുമില്ല.<br />
<br />
ഇനി ആക്രമണ വിധേയയ്ക്കു പറയാനുളളത് എന്തെന്നു കേള്‍ക്കാം -<br />
ആദ്യം അവര്‍ പറഞ്ഞത് :</span></span><br />
<span style="font-size: medium;"><span style="font-family: inherit; font-size: medium;"><br />
</span></span><br />
<div class="separator" style="clear: both; text-align: center;">
<span style="font-family: inherit;"><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='320' height='266' src='https://www.blogger.com/video.g?token=AD6v5dz3BRpnltYqhi7Vyfa-vpBTdcj0AUwO0msQpOnNAz_G_WT0b2we5Xhbg2Fk2ft0WlkUpEEEdLyt86j37Gcpeg' class='b-hbp-video b-uploaded' frameborder='0'></iframe></span></div>
<span class="Apple-style-span" style="font-family: inherit; font-size: medium;"><br />
</span><br />
<span style="font-size: medium;"><span style="font-size: medium;"><span style="font-family: inherit; font-size: medium;">കയ്യേറ്റത്തിനു ശ്രമമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, പ്രത്യേകിച്ച് എന്നു കൃത്യമായി ആരാഞ്ഞശേഷം ഇല്ല എന്നു വ്യക്തമായി അവര്‍ പറയുന്നു. വനിതകളെ കയ്യേറ്റം ചെയ്തു എന്ന ആരോപണത്തിനുശേഷം ആരോപണ വിധേയ നടത്തിയ ആദ്യ പ്രതികരണത്തില്‍ എംഎല്‍എമാരുടെ പേരൊന്നും പറയുന്നില്ല.<br />
<br />
ഇനി അടുത്ത ദൃശ്യം. കിടക്കയില്‍ നിന്ന് രജനി വീല്‍ചെയറിലേയ്ക്കു കയറി ശേഷം നല്കിയ ഇന്ററ്വ്യൂ :</span></span></span><br />
<div class="separator" style="clear: both; text-align: center;">
<span style="font-family: inherit;"><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='320' height='266' src='https://www.blogger.com/video.g?token=AD6v5dwoSeaC2C8zcZmKlbb3NH1-xOF3HYYkEuZw5MVvesJjKf_ZZoBafea2VXBYJKxDscgp1HgGCZuoG7OjXGPbTg' class='b-hbp-video b-uploaded' frameborder='0'></iframe></span></div>
<span style="font-size: medium;"><span style="font-size: medium;"><span style="font-family: inherit; font-size: medium;"><br />
എംഎല്‍എമാരുടെ പേരു പറയുന്നു... തൊപ്പി തെറിച്ചെന്നു പറയുന്നു... മറിഞ്ഞു വീണെന്നു പറയുന്നു... പിന്നീട് അസ്വസ്ഥത തോന്നിയെന്നു പറയുന്നു...</span></span></span><br />
<span class="Apple-style-span" style="font-family: inherit; font-size: medium;"><br />
</span><br />
<span style="font-size: medium;"><span style="font-size: medium;"><span style="font-family: inherit; font-size: medium;"> ഇനി മറ്റൊരു ദൃശ്യം കൂടി കാണാം :</span></span></span><br />
<span style="font-size: medium;"><span style="font-size: medium;"><span style="font-family: inherit; font-size: medium;"><br />
ഉമ്മന്‍ചാണ്ടിയോട് അനുവാദം ചോദിച്ച ശേഷം ജി. കാര്ത്തികേയന് സഭ നിര്‍ത്തിവെച്ചു. തുടര്‍ന്നു ഏതാനും സെക്കന്റുകള്‍ കൂടി വീഡിയോ ദൃശ്യങ്ങളിലുണ്ട്. ശ്രദ്ധിച്ചു കാണുക.</span></span></span><br />
<div class="separator" style="clear: both; text-align: center;">
<span style="font-family: inherit;"><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='320' height='266' src='https://www.blogger.com/video.g?token=AD6v5dwEXRvuvK_9VSNnBqj-_qA8nHMzq_aB79mOvZ176Kq1U_h72axyrgQRkB1UqovLhXO96A_9-77Uz9z8DOyL0Q' class='b-hbp-video b-uploaded' frameborder='0'></iframe></span></div>
<span style="font-size: medium;"><span style="font-size: medium;"><span style="font-family: inherit; font-size: medium;"><br />
10.59.19ന് ഓഡിയോ നിലയ്ക്കുന്നു. സ്പീക്കറുടെ ഡയസിനു താഴെ ഇടതുഭാഗത്തു നില്ക്കുന്ന മൂന്നുപേരെ ശ്രദ്ധിക്കുക. സ്പീക്കറുടെ രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍. രണ്ടുപേരും കോണ്‍ഗ്രസ് അനുഭാവികള്‍. അവരോട് ബെന്നി ബഹനാന് വന്നു സംസാരിക്കുന്നു. കണ്ണാടി വെച്ച അഡീഷണല്‍ പിഎസ് (മോഹന്‍ കുമാര്‍ എന്നാണത്രേ ഇദ്ദേഹത്തിന്റെ പേര്) ബെന്നി ബെഹനാനോട് ഒരാംഗ്യം കാണിക്കുന്നു. ബെന്നി നേരെ യുഡിഎഫ് നിരകളിലേയ്ക്ക് പോകുന്നു. ഒരാള്‍ നടന്നകലുന്നു. പിന്നെയും ബെന്നി തിരികെ വരുന്നു. രണ്ടാമന് ബെന്നിയോട് എല്ലാം ഒകെയെന്ന മട്ടില്‍ വീണ്ടും ആംഗ്യം. തുടര്‍ന്നാണ് സഭയ്ക്കു പുറത്ത് ഈ രംഗം അരങ്ങേറിയത്.<br />
<br />
ആദ്യം കെ സി ജോസഫ്, പിന്നെ, പി സി ജോര്‍ജ്... തുടര്‍ന്ന് ഉമ്മന്‍ചാണ്ടി, കെ. എം. മാണി, പി. കെ. കുഞ്ഞാലിക്കുട്ടി... ടി വി രാജേഷും ജെയിംസ് മാത്യുവും, രണ്ടുപേരും കൂടി ചേര്‍ന്ന് ഒരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കയ്യേറ്റം ചെയ്തു എന്ന കഥ സൃഷ്ടിക്കപ്പെട്ടു. </span></span></span><br />
<span style="font-size: medium;"><span style="font-size: medium;"><span style="font-family: inherit; font-size: medium;"><br />
ഇതംഗീകരിച്ച് ഖേദം പ്രകടിപ്പിക്കാനുളള ഓളമൊന്നും ടി. വി. രാജേഷിനും ജെയിംസ് മാത്യുവിനുമുണ്ടാകാന്‍ വഴിയില്ല. നടക്കാത്ത സ്ത്രീപീഢനം കെട്ടിച്ചമച്ച്, അതിനു സ്പീക്കറെ സ്വകാര്യമായി കണ്ട് ഖേദം പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത പി സി ജോര്‍ജും മനോരമയും പ്രചരിപ്പിക്കുന്നതിനെക്കാള്‍ എത്രയോ ഭേദമാണ്, സ്പീക്കറുടെ അധികാരം ഉപയോഗിച്ച് പച്ചക്കളളം പറഞ്ഞ ജി. കാര്ത്തികേയന് എന്ന കോണ്‍ഗ്രസ് നേതാവിനോട് ഉച്ചത്തില്‍ കയര്‍ത്ത് സസ്പെന്ഷന് വാങ്ങുന്നത്.<br />
<br />
ഇതുവരെ കണ്ടത് ടെലിവിഷന്‍ ദൃശ്യങ്ങള്‍. ഇനി മനോരമ പരതിയാലോ ?</span></span></span><br />
<span style="font-size: medium;"><span style="font-size: medium;"><span style="font-family: inherit; font-size: medium;"><br />
ഒക്ടോബര്‍ 15ന് ഒന്നാം പേജില്‍ എട്ടുകോളം വാര്‍ത്ത. വാര്‍ത്തയില്‍ നിന്ന് :</span></span></span><br />
<blockquote>
<div style="text-align: justify;">
<span class="Apple-style-span" style="font-size: medium;"><i><span style="background-color: yellow; font-family: inherit;">അംഗങ്ങളുടെ തളളിക്കയറ്റത്തില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി തെറിക്കുന്നതും കുനിഞ്ഞു തൊപ്പിയെടുത്തു കരഞ്ഞു കൊണ്ട് മറ്റൊരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു മാറി നില്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.</span></i></span></div>
</blockquote>
<blockquote>
<span style="font-family: inherit;"><span style="font-size: medium;"></span><br /></span>
<div style="text-align: justify;">
<span style="font-family: inherit; font-size: medium;">ഇതേ വാര്‍ത്തയില്‍ തന്നെ :</span></div>
<span style="font-family: inherit; font-size: medium;"> </span></blockquote>
<blockquote>
<span style="font-family: inherit;"><span style="font-size: medium;"></span><br /></span>
<div style="text-align: justify;">
<span style="font-size: medium;"><i><span style="background-color: yellow; font-family: inherit;">കോടിയേരി ബാലകൃഷ്ണനോട് ജയിംസ് മാത്യു എന്തോ പറയുകയും പൊടുന്നനെ ടി വി രാജേഷിനൊപ്പം മുദ്രാവാക്യം വിളികളുമായി വേദിയിലേയ്ക്ക് ഇടിച്ചുകയറാന്‍ കുതിക്കുകയുമായിരുന്നു. ഇതിനിടെയിലാണ് രജനിയ്ക്കു ശക്തമായ തളളലേറ്റത്. താഴെവീണ തൊപ്പിയെടുത്ത് അവര്‍ മുന്‍നിരയിലുണ്ടായിരുന്ന വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു കരഞ്ഞുകൊണ്ടു മാറി നില്ക്കുന്നതും ദൃശ്യങ്ങളിലുണ്ടെങ്കിലും ആരാണു തളളിയതെന്നു വ്യക്തമായില്ലെന്നാണു വിവരം..</span></i></span></div>
<span style="font-family: inherit; font-size: medium;"> </span></blockquote>
<span style="font-size: medium;"><span style="font-size: medium;"><span style="font-family: inherit; font-size: medium;"><b>സഭയില്‍ നടന്നത് നാടിന് അപമാനം - മുഖ്യമന്ത്രി </b>എന്ന തലക്കെട്ടിനു താഴേയ്ക്കു വായിച്ചു ചെന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഭാഷ്യം. </span></span></span><br />
<blockquote>
<span style="font-size: medium;"><span style="font-size: medium;"><span style="font-family: inherit; font-size: medium;"><i style="background-color: yellow;">അടിക്കുന്നതും തൊപ്പി തെറിക്കുന്നതും കരഞ്ഞു കൊണ്ട് മാറിനില്‍ക്കുന്നതുമെല്ലാം മുന്‍നിരയിലിരുന്ന താന്‍ നേരിട്ടു കണ്ടുവെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.</i></span></span></span></blockquote>
<span style="font-size: medium;"><span style="font-size: medium;"><span style="font-family: inherit; font-size: medium;"><b>വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി പോയി, കരഞ്ഞു </b>എന്ന നാലുകോളം വാര്‍ത്ത വേറേയുണ്ട്. പോലീസുകാര്‍ക്കു ബുദ്ധിമുട്ടുണ്ടായി. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി താഴെപ്പോയി എന്നു മാത്രമേ ഡെപ്യൂട്ടി സ്പീക്കര്‍ പറയുന്നുളളൂ. തൊപ്പി താഴെ വീണു, കരഞ്ഞുവെന്നൊക്കെ പി സി ജോര്‍ജ് തറപ്പിച്ചു പറയുന്നു.</span></span></span><br />
<span style="font-size: medium;"><span style="font-size: medium;"><span style="font-family: inherit; font-size: medium;"><br />
ഇതേ പേജില്‍ രജനിയുടെ പ്രതികരണമുണ്ട്. അവിടെ കരച്ചിലില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞതുപോലെ തല്ലിയെന്ന് അവരുടെ മൊഴിയിലില്ല. പൊലീസുകാരി കരഞ്ഞുവെന്ന് പുറത്തറിയുന്നതിലെ നാണക്കേടു കൊണ്ടാകാം, രജനി അതും പറഞ്ഞിട്ടില്ല.<br />
<br />
മലദ്വാരത്തില്‍ നിന്നൊരു കുഴല്‍ സ്വനപേടകത്തില്‍ ഘടിപ്പിച്ചു ചെകുത്താന് സൃഷ്ടിച്ച സന്തതിയാണ് പി സി ജോര്‍ജ്. തൂറാനിരിക്കുമ്പോഴുളള നാറ്റം വാ തുറന്നാലും കുമിഞ്ഞുയരും. അതുകൊണ്ട് ജോര്‍ജിന്റെ മൊഴിയിലെ സത്യവും അസത്യവും നമുക്കു വിടാം.<br />
<br />
എന്നാല്‍ പത്രലേഖകരെ സഭാ ദൃശ്യങ്ങള്‍ കാണിക്കുന്നതിനു മുമ്പേ, <i><span style="background-color: yellow;">അംഗങ്ങളുടെ തളളിക്കയറ്റത്തില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി തെറിക്കുന്നതും കുനിഞ്ഞു തൊപ്പിയെടുത്തു കരഞ്ഞു കൊണ്ട് മറ്റൊരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു മാറി നില്ക്കുന്നതും ദൃശ്യങ്ങളിലുണ്ട് </span></i>എന്നും, <i><span style="background-color: yellow;"> താഴെവീണ തൊപ്പിയെടുത്ത് അവര്‍ മുന്‍നിരയിലുണ്ടായിരുന്ന വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു കരഞ്ഞുകൊണ്ടു മാറി നില്ക്കുന്നതും ദൃശ്യങ്ങളിലുണ്ടെങ്കിലും ആരാണു തളളിയതെന്നു വ്യക്തമായില്ലെന്നാണു വിവരം </span></i>എന്നുമൊക്കെ <b>ഒക്ടോബര്‍ 15ന്റെ മനോരമ</b> റിപ്പോര്‍ട്ടില്‍ എങ്ങനെ വന്നു ?<br />
<br />
ഒക്ടോബര്‍ 14ന്റെ ദൃശ്യങ്ങള്‍ സ്പീക്കര്‍ പുറത്തുവിട്ടത് ഒക്ടോബര്‍ 17 തിങ്കളാഴ്ചയാണ്. രജനിയെ തല്ലിയോ, രജനിയുടെ തൊപ്പി പോയോ, രജനി കരഞ്ഞോ തുടങ്ങിയ പ്രഹേളികകള്‍ക്ക് സുവ്യക്തമായ ഉത്തരം മനോരമ നല്‍കുമെന്ന് നാം പ്രതീക്ഷിക്കും. ആ പ്രതീക്ഷയില്‍ പത്രം പരതിയാല്‍ നിരാശയാണ് ഫലം. </span></span></span><br />
<span style="font-family: inherit;"><span style="font-size: medium;"><span style="font-size: medium;"><span style="font-size: medium;">പക്ഷേ, അക്ഷരവും വാക്കും ഭൂതക്കണ്ണാടി വെച്ച് അരിച്ചുപെറുക്കിയാല്‍ ഒന്നാംപേജില്‍ ഒരു സൂപ്പര്‍ ഡയലോഗു കാണാം: </span></span></span><span class="Apple-style-span" style="font-size: medium;"><b>സ്പീക്കര്‍ക്കെതിരെ ആക്രോശം, ദൃശ്യങ്ങള്‍ പുറത്ത് </b>എന്ന വാര്‍ത്ത; ഒടുവിലെ ഖണ്ഡിക, അവസാന വരി ആവര്‍ത്തിച്ചു വായിച്ച് കോള്മയിര് കൊണ്ടാലും :</span></span><br />
<span style="font-size: medium;"><span style="font-size: medium;"><span style="font-family: inherit; font-size: medium;"> <br />
<i><span style="background-color: yellow;">വെളളിയാഴ്ചത്തെ ദൃശ്യങ്ങളില്‍, രാജേഷും ജെയിംസ് മാത്യുവും നടത്തുന്ന മുന്നേറ്റം വ്യക്തമായും കാണാം. ആദ്യം വാച്ച് ആന്‍ഡ് വാര്‍ഡിനു മുന്നില്‍ നിന്നു കയര്‍ക്കുന്ന ഇവര്‍ പിന്നീട് പുറകിലേയ്ക്കു പോയി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനോട് ഒരു സെക്കന്റ് സംസാരിക്കുന്നു. പിന്നീട് ശക്തിയായി വാച്ച് ആന്‍ഡ് വാര്‍ഡ് വലയം ഭേദിച്ച് സ്പീക്കറുടെ ഡയസിലേയ്ക്കു തളളിക്കയറാന്‍ ശ്രമിക്കുന്നു. <b><u>ഇതിനിടെയിലാണ് വാച്ച് ആന്‍ഡ് വാര്‍ഡ് പെട്ടുപോകുന്നത്.</u></b></span></i><br />
<br />
കേട്ടില്ലേ... പാവം വാച്ച് ആന്‍ഡ് വാര്‍ഡ്.. ദിവസം നാലു കഴിഞ്ഞപ്പോഴേയ്ക്കും അതിന്റെ യോഗം ഈ ഗതിയായി.. സത്യത്തില്‍ പെട്ടുപോയത് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡു മാത്രമല്ല, ഉമ്മന്‍ചാണ്ടി, മാണി, കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, പി സി ജോര്‍ജ്, വിഷ്ണുനാഥ്... ജെയിംസ് മാത്യുവിനെയും ടി. വി. രാജേഷിനെയും സ്വഭാവഹത്യ നടത്താന്‍ ചാനലു തോറും കയറിയിറങ്ങിയ എംഎല്‍എ പുംഗവന്മാര്.. പിന്നെ മനോരമയും... പെട്ടുപോയവരുടെ പട്ടിക ഇങ്ങനെ നീളും. <br />
<br />
ഇനി നമുക്കു സുജിത് നായരിലേയ്ക്കു മടങ്ങാം. ഒക്ടോബര്‍ 14 മുതല്‍ പ്രചരിപ്പിച്ച നുണകള്‍ ഒന്നൊന്നായി പൊളിഞ്ഞു പോയതിനുശേഷമാണ് പ്രതിപക്ഷം സ്പീക്കറുമായി ചര്‍ച്ച നടത്തുന്നത്. വസ്തുത ഇതാണെന്ന് ലോകമെമ്പാടുമുളള മലയാളികള്‍ കണ്ടശേഷം, എന്തിന് രാജേഷും ജെയിംസ് മാത്യുവും ഖേദം പ്രകടിപ്പിക്കണം? പ്രതിപക്ഷ നേതാക്കള്‍ എന്തിന് അങ്ങനെയൊരു ഒത്തുതീര്‍പ്പിനു വഴങ്ങണം? ചെയ്യാത്ത കുറ്റത്തിന് ഖേദം പ്രകടിപ്പിക്കാന്‍ സിപിഎം എംഎല്‍എമാര്‍, അതും എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകള്‍ക്ക് തീപ്പൊരി നേതൃത്വം നല്കിയ കണ്ണൂരിലെ ചെറുപ്പക്കാര്‍... തയ്യാറാകുമെന്ന് കരുതാന്‍ മാത്രം വിഡ്ഢികളല്ല, ഉമ്മന്‍ചാണ്ടിയും കാര്‍ത്തികേയനും കോണ്‍ഗ്രസും. അതുകൊണ്ടാണ് ഗൃഹപാഠം ചെയ്ത സസ്പെന്ഷന് ഉത്തരവ് ഉമ്മന്‍ചാണ്ടിയ്ക്ക് വായിക്കാന്‍ കഴിഞ്ഞത്. <br />
<br />
പി സി ജോര്‍ജിനെപ്പോലുളള ചവറുകൂനകളില്‍ നിന്ന് വാര്‍ത്തയ്ക്കു വേണ്ട വിവരങ്ങള്‍ ചിക്കിച്ചികയുന്ന സുജിത് നായര്‍ക്കും സംഘത്തിനും മേല്പറഞ്ഞ വിധമേ വാര്‍ത്തയും വ്യാഖ്യാനങ്ങളുമെഴുതാന്‍ കഴിയൂ. സുജിത്തിന്റെ തകര്‍പ്പന്‍ നിരീക്ഷണം കേട്ടില്ലേ... <i style="background-color: yellow;">സംഭവവികാസങ്ങള്‍ രാഷ്ട്രീയപരമായോ പ്രചരണപരമായോ ഒരു നേട്ടവും ഇടതുമുന്നണിയ്ക്ക് ഉണ്ടാക്കിയതുമില്ല</i> പോലും...<br />
<br />
നുണ വിഴുങ്ങി നുണ വിസര്ജിക്കാന് സുജിത്തും സംഘവും മനോരമയില്‍ തറ്റുടുത്തു നില്ക്കുമ്പോള് ഇടതുമുന്നണിയ്ക്കൊക്കെ "പ്രചരണപരമായും രാഷ്ട്രീയപരമായും" വല്ല രക്ഷയുമുണ്ടോ പൊന്നു പളനിയാണ്ടവനേ...</span></span></span>പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com17tag:blogger.com,1999:blog-292802951033842212.post-67733400401354106852011-10-11T00:41:00.002+05:302011-10-11T00:41:52.653+05:30കുറ്റവാളിക്കു കുഴലൂതുന്നവരോട്...റിപ്പോര്‍ട്ടര്‍ ടിവിയുടെ ടെലിഫോണ്‍ ഓപ്പറേഷന് സംബന്ധിച്ച ബെര്‍ളി തോമസ് എഴുതിയ Reporter Effect (അല്പം ജേണലിസം) (<a href="http://berlytharangal.com/?p=7972" target="_blank">ബ്ലോഗ്</a> / <a href="https://plus.google.com/103520254487286868168/posts/3iskjHZUc5Z?authuser=0" target="_blank">ബസ്</a>) എന്ന ലേഖനം ഇങ്ങനെ തുടങ്ങുന്നു:<br />
<blockquote>
<em>ഏതു തൊഴിലിനും അതിന്റേതായ നിയമങ്ങളുണ്ട്, തത്വശാസ്ത്രങ്ങളും മാന്യതയുമുണ്ട്. പത്രപ്രവര്‍ത്തനം അത്തരത്തില്‍ ലോകത്ത് ഏറെ മൂല്യങ്ങളുള്ള ഒരു തൊഴില്‍മേഖലയാണ്.അത് തകരുമ്പോള്‍ ഇല്ലാതാവുന്നത് ഒരു പ്രൊഫഷന്റെ മാന്യത മാത്രമല്ല,വിശ്വാസ്യത കൂടിയാണ്.</em></blockquote>
ഒന്നുറക്കെച്ചിരിക്കാനുള്ള ഇടവേളയില്ലാതെ തുടര്‍ന്നുള്ള വായന അസാധ്യം. "നിയമം", "മൂല്യം", "മാന്യത", "വിശ്വാസ്യത" എന്നിങ്ങനെ എത്ര ഗുണങ്ങള്‍ <em>.</em>.. അതും പത്രപ്രവര്ത്തകന്... മുടങ്ങാതെ പത്രം വായിക്കുന്നവരെയും വായിച്ച വാര്‍ത്തകള്‍ ഓര്‍മ്മയുള്ളവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ന്യായം ഡിക്ലറേറ്റീവായി സ്ഥാപിച്ചശേഷമേ പിള്ളയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ടിവിയെയും അതിനെ അനുകൂലിക്കുന്നവരെയും ചൊറിയാനാവൂ എന്നു വരുന്നത് ഒരു ഗതികേടാണ്. വരദാചാരിയെ ഓര്‍മ്മയുള്ളവരുടെ മുന്നില്‍ത്തന്നെ വേണം പത്രപ്രവര്‍ത്തകന്റെ മൂല്യബോധത്തെയും മാന്യതയെയും കുറിച്ച് ഉപന്യസിക്കാന്‍...<br />
<br />
സോഴ്സിനെ ഒറ്റിക്കൊടുക്കരുത് എന്ന, പത്രലോകം അലിഖിതമായി പിന്തുടരുന്ന ഒരു കീഴ്വഴക്കത്തിന്മേലാണല്ലോ പ്രശ്നവിചാരം. വാര്‍ത്താ ഉറവിടത്തിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ പത്രലേഖകനു ബാധ്യതയുമുണ്ട്. പക്ഷേ, ബാലകൃഷ്ണപിള്ള - റിപ്പോര്‍ട്ടര്‍ പ്രശ്നത്തില്‍ ഈ ന്യായവുമായി രംഗത്തിറങ്ങുന്നവരെ വിഡ്ഢികള്‍ എന്നുപോലും വിളിക്കാനാവില്ല. കാരണമുണ്ട്.<br />
<br />
ബാലകൃഷ്ണപിള്ളയുടെ ഫോണിലേയ്ക്ക് റിപ്പോര്‍ട്ടര്‍ ടിവിയുടെ ലേഖകന്‍ പ്രദീപ് നെടുമണ്‍ വിളിക്കുന്നു. പിള്ള ഫോണെടുക്കുന്നു. വിശദമായി സംസാരിക്കുന്നു. താന്‍ സംസാരിച്ച വിവരം കൊടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇതാണല്ലോ സംഭവിച്ചത്.<br />
<br />
ഇവിടെ പിള്ള തങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളെക്കാള്‍ പ്രാധാന്യം തടവുപുള്ളിയായ ബാലകൃഷ്ണപിള്ള ഫോണ്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്തയ്ക്കാണെന്ന് റിപ്പോര്‍ട്ടര്‍ ടിവി തിരിച്ചറിഞ്ഞു. ആ വാര്‍ത്ത അവര്‍ സംപ്രേഷണം ചെയ്തു.<br />
<br />
പത്രപ്രവര്‍ത്തനം പരിപാലിക്കുന്ന ഏത് നിര്‍വചനം വച്ചളന്നാലും ബാലകൃഷ്ണപിള്ള വാര്‍ത്താ ഉറവിടമല്ല. വാര്‍ത്ത തന്നെയാണ്. അതുകൊണ്ട് വാര്‍ത്ത നല്‍കുന്നയാളാണ് വാര്‍ത്താ ഉറവിടം എന്ന ലളിതയുക്തി യാന്ത്രികമായി ഇവിടെ പ്രയോഗിക്കാനാവില്ല. താന്‍ ചെയ്ത കുറ്റം കുറ്റവാളി തന്നെ മാദ്ധ്യമപ്രവര്‍ത്തകനോട് തുറന്നു പറഞ്ഞാല്‍, അതു മറച്ചുവെയ്ക്കുകയാണ് മാദ്ധ്യമ ധര്‍മ്മം എന്ന കുഴലൂത്തിന്റെ ഗുണഭോക്താവ് കുറ്റവാളി മാത്രമാണ്. കുറ്റകൃത്യം മറച്ചുവച്ച് കുറ്റവാളിയെ സഹായിക്കുന്നതിലൂടെ, മാദ്ധ്യമപ്രവര്‍ത്തകനും കുറ്റവാളിയും തമ്മിലുണ്ടാകുന്നത് അധോലോക ബന്ധമാണ്.<br />
<br />
താനിന്നലെ വൈകുന്നേരം 100 കോടിയുടെ അഴിമതി നടത്തിയെന്ന് ഒരു മന്ത്രി, മാദ്ധ്യമപ്രവര്‍ത്തകനോട് സ്വകാര്യമായി വെളിപ്പെടുത്തിയാല്‍, എന്നെങ്കിലും മറ്റാരെങ്കിലും അന്വേഷിച്ച് അക്കാര്യം കണ്ടുപിടിക്കട്ടെയെന്ന് കരുതി അക്കാര്യം വാര്‍ത്തയാക്കാതെ ഉറവിടത്തോട് വിശ്വാസ്യത പുലര്ത്തുന്നവന്, പത്രപ്രവര്‍ത്തകനല്ല, എ വണ്‍ പിമ്പാണ്. ഭരണാധികാരത്തിന്റെ കൂട്ടിക്കൊടുപ്പാണ് മാദ്ധ്യമപ്രവര്‍ത്തനം എന്നു വിശ്വസിക്കുന്നവരുടെ എണ്ണവും വണ്ണവും നീരാ റാഡിയ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.<br />
<br />
വാര്‍ത്താ ഉറവിടത്തിന്റെ സ്വകാര്യത മാദ്ധ്യമപ്രവര്ത്തകന് സംരക്ഷിക്കണമെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത് പൊതുതാല്പര്യം മുന്‍നിര്‍ത്തിയാണ്. The right is based on a recognition that without a strong guarantee of anonymity, many people would be deterred from coming forward and sharing information of public interests with journalists. As a result, problems such as corruption or crime might go undetected and unchallenged, to the ultimate detriment of society as a whole എന്ന് മാദ്ധ്യമലോകവും പൊതുസമൂഹവും പൊതുവേ അംഗീകരിച്ചിരിക്കുന്നതും പൊതുതാല്പര്യത്തെ മുന്‍നിര്‍ത്തിയാണ്. problems such as corruption or crime might go undetected and unchallenged എന്നത് അമര്‍ത്തി വായിക്കണം. കുറ്റകൃത്യങ്ങളും അഴിമതിയും മറച്ചുവെയ്ക്കാന്‍ സഹായിക്കുന്നവനല്ല, അത് പൊതുസമൂഹത്തിനുമുന്നില്‍ തുറന്നിടുന്നവനാണ് മാദ്ധ്യമപ്രവര്ത്തകന്.<br />
അജ്ഞാതമായ വാര്‍ത്താ ഉറവിടത്തിന്റെ തെളിവായി ജേണലിസം ക്ലാസുകളില്‍ ആവര്‍ത്തിക്കപ്പെടുന്ന <a href="http://en.wikipedia.org/wiki/Watergate" target="_blank">വാട്ടര്‍ഗേറ്റ്</a> വിവാദത്തിലും ടേപ്പും റെക്കോഡിംഗുമൊക്കെയുണ്ട്. റിച്ചാര്‍ഡ് നിക്സന് എന്ന അമേരിക്കന്‍ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കും വിധം ആ വിവാദം കത്തിച്ച കാള്‍ ബേണ്സ്റ്റീന്, ബോബ് വുഡ്വേഡ് എന്നീ പത്രലേഖകര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ഉറവിടമേത് എന്ന ചോദ്യത്തിന് 2005ല്‍ മാത്രമാണ് ഉത്തരം കിട്ടിയത്. നിക്സന് രാജിവെച്ചത് 1972ലും. <a href="http://en.wikipedia.org/wiki/Deep_Throat_%28Watergate%29" target="_blank">ഡീപ് ത്രോട്ട് </a>താനാണ് എന്ന് എഫ്ബിഐ അസോസിയേറ്റ് ഡയറക്ടറായിരുന്ന <a href="http://en.wikipedia.org/wiki/W._Mark_Felt" target="_blank">വില്യം മാര്‍ക്ക് ഫെല്‍ട്ട് </a>വെളിപ്പെടുത്തിയത് 2005ലാണ്. 33 വര്‍ഷത്തിനു ശേഷം! ബേണ്‍സ്റ്റീനും വുഡ്വേഡും അതുവരെ ഒരുസൂചനപോലും പുറംലോകത്തിന് നല്‍കിയിരുന്നില്ല.<br />
<br />
റിപ്പോര്‍ട്ടര്‍ ചാനലിനെ താറടിക്കാന്‍ ഉത്സാഹിക്കുന്നവര്‍ അവതരിപ്പിക്കുന്ന യുക്തികള്‍ കേട്ടാല്‍ , റിച്ചാര്‍ഡ് നിക്സനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖകര്‍ ചോര്‍ത്തിയതു കൊണ്ടാണ് അയാള്‍ക്കു രാജിവെയ്ക്കേണ്ടി വന്നത് എന്നു തോന്നും. അധികാരത്തിന്റെ ചെലവില്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനം പുറംലോകം കൂടി അറിയണമെന്ന സദ്ദുദ്ദേശത്തില്‍ നിന്നാണ് ഡീപ് ത്രോട്ട് എന്ന ന്യൂസ് സോഴ്സുണ്ടായത്. റിപ്പോര്‍ട്ടര്‍ ചാനലിനെ ഭര്ത്സിക്കാന് കെട്ടിപ്പൊക്കുന്ന യുക്തികള്‍ വില്യം മാര്‍ക്ക് ഫെല്‍ട്ടിനെതിരെ തിരിച്ചു വയ്ക്കാന്‍ ഏറെയൊന്നും അധ്വാനിക്കേണ്ടതില്ല.<br />
<br />
സര്ക്കാരുദ്യോഗസ്ഥന് തന്റെ തൊഴിലിന്റെ ഭാഗമായി ശേഖരിച്ച, അറിയുന്ന വിവരങ്ങള്‍ പത്രലേഖകര്‍ക്ക് ചോര്‍ത്തി നല്‍കുകയും രാഷ്ട്രീയസംവിധാനത്തെ അട്ടിമറിക്കുകയും ചെയ്യുന്നത് തന്തയില്ലായ്മയല്ലേ എന്ന് വളരെ ലളിതമായി ചോദിക്കാവുന്നതേയുള്ളൂ. 1942 ജനുവരി 26നാണ് അദ്ദേഹം ഒരു ഏജന്റായി എഫ്ബിഐയില്‍ പ്രവേശിക്കുന്നത്. 1972ല്‍ അസോസിയേറ്റ് ഡയറക്ടര്‍ തസ്തികയില്‍ എഫ്ബിഐയുടെ രണ്ടാമനായി വിരാജിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. 30 വര്‍ഷക്കാലം തന്നെ പോറ്റിയ അമേരിക്കന്‍ ഭരണകൂടത്തെ വില്യം മാര്‍ക്ക് ഫെല്‍ട്ട് വഞ്ചിക്കുകയായിരുന്നു എന്ന് വിധിയെഴുതാന്‍ വലിയ ഗവേഷണമൊന്നും വേണ്ട.<br />
<em>"ഏതു തൊഴിലിനും അതിന്റേതായ നിയമങ്ങളുണ്ട്, തത്വശാസ്ത്രങ്ങളും മാന്യതയുമുണ്ട്. പത്രപ്രവര്‍ത്തനം അത്തരത്തില്‍ ലോകത്ത് ഏറെ മൂല്യങ്ങളുള്ള ഒരു തൊഴില്‍മേഖലയാണ്.അത് തകരുമ്പോള്‍ ഇല്ലാതാവുന്നത് ഒരു പ്രൊഫഷന്റെ മാന്യത മാത്രമല്ല,വിശ്വാസ്യത കൂടിയാണ്" </em>എന്ന ബെര്‍ളിയന്‍ മുഴക്കോല് വെച്ചളന്നാല്‍ വില്യം മാര്‍ക്ക് ഫെല്‍ട്ട് കുറ്റവാളിയുടെ കൂട്ടില്‍ നില്ക്കും. പക്ഷേ, അദ്ദേഹത്തെ ഒറ്റുകാരനെന്ന് ആക്ഷേപിക്കാന്‍ മാദ്ധ്യമലോകത്തും പൊതുസമൂഹത്തിലും സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യനും ഇന്നോളം മുതിര്‍ന്നിട്ടില്ല.<br />
വാര്‍ത്ത ചോര്‍ത്തുന്നവരുടെയും അതു പ്രസിദ്ധീകരിക്കുന്നവരുടെയും ചെമ്പ് അളക്കുന്നത് ഉദ്ദേശശുദ്ധി എന്ന ഉരകല്ലില്‍ ഉരച്ചു നോക്കിയാണ്. ചോര്‍ത്തലും വാര്‍ത്തയും പ്രക്ഷേപണവും പൊതുതാല്പര്യത്തെ മുന്‍നിര്‍ത്തണം. നടക്കുന്നത് തോന്നിയവാസമാണ് എന്ന തോന്നലാണ് താനറിഞ്ഞ വിവരം ചോര്‍ത്താന്‍ ഉറവിടത്തെ പ്രേരിപ്പിക്കുന്നത്. വ്യക്തിവൈരാഗ്യമോ രാഷ്ട്രീയവൈര്യനിരാതനമോ സോഴ്സുകളെ നിര്‍മ്മിക്കാറുണ്ട്. ഉറവിടത്തിന്റെ ഉദ്ദേശം ഇതിലേതാണ് എന്ന് വിവേചനബുദ്ധ്യാ പരിശോധിക്കാനുള്ള ഉത്തരവാദിത്തം മാദ്ധ്യമപ്രവര്‍ത്തകന്റേതാണ്.<br />
<br />
വ്യക്തിവൈരാഗ്യം മൂലം ഉറവിടവേഷത്തില്‍ ഉറഞ്ഞാടുന്നവരെ അടിപടല നമ്പിയാല്‍ എന്തുസംഭവിക്കുമെന്നതിന് മനോരമത്താളുകളില്‍ ഉദാഹരണമുണ്ട്.<em> "വരദാചാരിയുടെ തലപരിശോധനക്കഥ"</em> മറക്കാറായിട്ടില്ല. ആ സംഭവം ഇങ്ങനെയായിരുന്നു.<br />
<strong><br /></strong><br />
<strong>ധനസെക്രട്ടറിയ്ക്കെതിരെ മന്ത്രിയുടെ പരാമര്‍ശം വിവാദമായി </strong>എന്ന തലക്കെട്ടില്‍ 1997 സെപ്തംബര്‍ 12ന് മനോരമയില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം, 2003 മാര്‍ച്ച് 8ന് വേഷം മാറി <em><strong>കാനഡാ കരാര്‍ എതിര്‍ത്ത് സെക്രട്ടറിയുടെ തലയ്ക്ക് തകരാറെന്ന് പിണറായി എഴുതി</strong></em> എന്ന തലക്കെട്ടായത്. പുതിയ വാര്‍ത്തയുടെ സൃഷ്ടാവ് മനോരമ തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ പി. കിഷോര്‍.<br />
<blockquote>
<em>"പഞ്ചായത്തുകള്‍ക്ക് അനുവദിച്ച പണം ട്രഷറിയില്‍ നിക്ഷേപിക്കാതെ അതതു പഞ്ചായത്തിലെ ഏതെങ്കിലും സഹകരണസംഘത്തില്‍ നിക്ഷേപിക്കണമെന്ന സഹകരണമന്ത്രിയുടെ നിര്‍ദ്ദേശത്തെ ധനസെക്രട്ടറി എതിര്‍ത്തിരുന്നു. അധികാരപരിധിവിട്ടു പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയെ നിലയ്ക്കു നിര്‍ത്തണമെന്നും മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിക്കണമെന്നും മന്ത്രി പിണറായി വിജയന് മുഖ്യമന്ത്രിയ്ക്കു കത്തെഴുതിയത് ഐഎഎസ് വൃത്തങ്ങളിലും സംഘടനാഭേദമെന്യേ ധനകാര്യ സെക്രട്ടേറിയറ്റിലും പ്രതിഷേധമുയര്‍ത്തി" </em></blockquote>
എന്ന് 1997 സെപ്തംബര്‍ 12ലെ വാര്‍ത്തയില്‍ പറഞ്ഞതും മനോരമ.<br />
<blockquote>
<em>"ടെന്‍ഡറില്ലാതെ വിദേശകരാര്‍ നല്‍കുന്നതിനെ എതിര്‍ത്ത ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ തല പരിശോധനയ്ക്കു വിധേയമാക്കണമെന്നു വരെ പിണറായി വിജയന് ഫയലില്‍ എഴുതി. കാനഡാ കമ്പനിയുമായു</em>ള്ള<em> ഇടപാടിനെ അസംബന്ധം എന്നു വിശേഷിപ്പിച്ചതിനു തിരിച്ചടിയായിട്ടാണ് പിണറായി അദ്ദേഹത്തിന്റെ തല പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിലേയ്ക്ക് അയയ്ക്കണമെന്ന് എഴുതിയത്" </em></blockquote>
എന്ന് 2003 മാര്‍ച്ച് എട്ടിന് എഴുതിയതും മനോരമ.<br />
തല പരിശോധനാ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 1997 സെപ്തംബര്‍ 11ന് കേരള കൗമുദിയാണ്. അവരുടെ റിപ്പോര്‍ട്ടില്‍ നിന്ന്... <em></em><br />
<blockquote>
<em>"മാത്രമല്ല, പ്രപ്പോസല്‍ ശുദ്ധഅസംബന്ധമാണെന്ന് ഫയലില്‍ എഴുതിവെയ്ക്കുകയും ചെയ്തു. സെക്രട്ടറിയുടെ ഈ നിര്‍ദ്ദേശമാണ് സഹകരണമന്ത്രിയെ ചൊടിപ്പിച്ചത്".</em></blockquote>
സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലെ "അസംബന്ധം" എന്ന പരാമര്‍ശം സൃഷ്ടിച്ച പ്രകോപനവും തിരിച്ചടിയും ആറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാവലിന്‍ കേസില്‍ വേഷം മാറിയെത്തി. (കൃത്യം ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണല്ലോ, ചില കളികള്‍ കളിക്കാനും ചിലതു കളിച്ചു പഠിപ്പിക്കാനും നരസിംഹാവതരാമെടുത്ത ഇന്ദുചൂഢനും എത്തിയത്. രജനീകാന്തെങ്ങാനും ഇക്കഥ അറിഞ്ഞിരുന്നെങ്കില്‍ "ആറുക്കുള്ളെ ഉലകമിരുക്ക് രാമയ്യാ" എന്നു പാട്ടും തിരുത്തിയേനെ!)<br />
<br />
വാര്‍ത്താ ഉറവിടവും (news source) പത്രലേഖകനും തമ്മിലുള്ള ആഭാസകരമായ ബന്ധത്തിന്റെ ചീഞ്ഞഗന്ധം നിര്‍ഗമിക്കുന്ന ഒന്നാന്തരം ഉദാഹരണമാണിത്. ദുഷ്ടലാക്കോടെയുള്ള വാര്‍ത്താനിര്‍മ്മാണം, പ്രചരണം എന്നിങ്ങനെ മാദ്ധ്യമകുറ്റകൃത്യങ്ങളുടെ ലക്ഷണങ്ങളെല്ലാം തികഞ്ഞ കഥയാണ് മനോരമയുടെ വരദാചാരീപുരാണം. മാദ്ധ്യമപ്രവര്‍ത്തനത്തെ ഗൗരവബുദ്ധ്യാ നിരീക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഉദാഹരണം.<br />
<br />
ബാലകൃഷ്ണപിള്ള വിവാദത്തിലേയ്ക്കു മടങ്ങാം. നിയമം ലംഘിച്ച് പിള്ള ഫോണ്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്ത, പിള്ളയുടെ ഓഡിയോ ബൈറ്റ് സഹിതം ബ്രേക്കു ചെയ്യുക വഴി ഒരു കുറ്റവാളിയെ കയ്യോടെ പിടിച്ച് പൊതുസമൂഹത്തിനു മുന്നില്‍ നിര്‍ത്തുകയായിരുന്നു, റിപ്പോര്‍ട്ടര്‍ ചാനല്‍. മറ്റാരെയെങ്കിലും കുറിച്ച് പിള്ള വെളിപ്പെടുത്തിയ ഒരു വിവരത്തിന്റെ ശബ്ദരേഖ പ്രക്ഷേപണം ചെയ്യുകയായിരുന്നില്ല അവര്‍. ഉദാഹരണത്തിന്, റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനെ വിശ്വസിച്ച് പിള്ള ഇങ്ങനെ പറഞ്ഞുവെന്നിരിക്കട്ടെ... <em>"ഗണേശന്റെ വകുപ്പില്‍ നിറയെ അഴിമതിയാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ട്... നിങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചോ.. ഞാന്‍ പറഞ്ഞതാണ് എന്നു പറയരുത്..."</em><br /> <br /><strong>ഗണേശന്റെ വകുപ്പില്‍ അഴിമതിയെന്ന് പിള്ള</strong> എന്നൊരു വാര്‍ത്ത, ശബ്ദരേഖ സഹിതം ചാനല്‍ ബ്രേക്ക് ചെയ്താല്‍ സോഴ്സിനെ ഒറ്റിയത് ശരിയോ എന്ന ചോദ്യമുയര്‍ത്താം. "ജയിലില്‍ പിള്ള ഫോണ്‍ ഉപയോഗിക്കാറുണ്ട്" എന്ന് ഗണേശന് ഒരു മാദ്ധ്യമപ്രവര്‍ത്തകനോട് ഓഫ് ദി റെക്കോഡായി പറയുന്ന കാര്യം, ആ ശബ്ദരേഖ സഹിതം വാര്‍ത്തയാക്കുമ്പോഴും അത് പത്രപ്രവര്‍ത്തനമര്യാദകളുടെ ലംഘനമാണ് എന്ന വിമര്‍ശനം ശക്തമായി ഉയരും. പക്ഷേ, ഇവിടെ അതൊന്നുമല്ല നടന്നത്. മറ്റാരെയെങ്കിലും സംബന്ധിക്കുന്ന വിവരം വിശ്വസിച്ച് പറഞ്ഞ പിള്ളയെ ചതിക്കുകയായിരുന്നില്ല, പത്രലേഖകന്. മറിച്ച് പിള്ള അയാളോട് വെളിപ്പെടുത്തിയത്, സ്വയം ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന ഒരു കുറ്റകൃത്യമാണ്. ആ കുറ്റകൃത്യം മറച്ചു വച്ച് പിള്ളയെ സംരക്ഷിക്കേണ്ട ഒരു ബാധ്യതയും പ്രദീപ് നെടുമണ്‍ ഏറ്റെടുക്കേണ്ടതില്ല.<br />
<br />
മിടുക്കനായ ഒരു മാദ്ധ്യമപ്രവര്ത്തകന് എറിഞ്ഞ ചൂണ്ടയില്‍ പിള്ള കൊത്തി. പിള്ളയെന്ന വന്‍തിമിംഗലത്തെ പിന്നീട് കിട്ടാവുന്ന വാര്‍ത്തകള്‍ക്കു വേണ്ടി, സുഖിപ്പിക്കാവുന്നിടത്തോളം സുഖിപ്പിച്ച് തൊട്ടിലാട്ടി താരാട്ടുപാടാനല്ല, ലേഖകനും ചാനലും തുനിഞ്ഞത്. ഇതാ, പിള്ള നിയമലംഘനം നടത്തുന്നു എന്ന് തന്റേടത്തോടെ സമൂഹത്തോട് വിളിച്ചു പറയുകയായിരുന്നു അവര്‍.<br />
<br />
താനൊരു വിവരദോഷിയും വിഡ്ഢിയുമല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് ബെര്‍ളി തോമസ് (മറ്റുള്ളവരെ അങ്ങനെ വിശേഷിപ്പിക്കുന്നത്, താനങ്ങനെയൊന്നുമല്ലെന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാം) മാദ്ധ്യമപ്രവര്‍ത്തകന്റെ "തന്തയില്ലായ്മ"യ്ക്ക് തെളിവായി ഇങ്ങനെയൊരുദാഹരണം എഴുന്നള്ളിക്കുന്നുണ്ട്.<br />
<blockquote>
<em>നിങ്ങളുടെ വാഹനം ഇടിച്ച് ഒരാള്‍ മരിക്കുന്നു എന്നു കരുതുക. നിങ്ങള്‍ക്ക് പരിചയമുള്ള പത്രക്കാരന് നിങ്ങളെ വിളിക്കുന്നു. അപകടത്തെപ്പറ്റി നിങ്ങള്‍ വിശദമായി എല്ലാം പറയുന്നു.ഒപ്പം നിങ്ങള്‍ക്ക് ലൈസന്‍സില്ലായിരുന്നു എന്ന വിവരം പത്രത്തില്‍ കൊടുക്കരുത് എന്നു പറയുന്നു.പത്രക്കാരന് അത് സമ്മതിക്കുന്നു.പിറ്റേന്ന് ലൈസന്‍സില്ലാത്ത ഡാഷ് മോന് ഒരാളെ വണ്ടികയറ്റി കൊന്നു എന്നു വാര്‍ത്ത വന്നാല്‍ നിങ്ങള്‍ അതിനെ സ്റ്റിങ് ഓപ്പറേഷനെന്നു വിളിക്കുമോ അതോ പരിയചക്കാരനായ പത്രക്കാരനെ തന്തയ്ക്കു പിറക്കാത്തവന് എന്നു വിശേഷിപ്പിക്കുമോ?</em></blockquote>
ലൈസന്‍സില്ലാത്ത വണ്ടിയോടിക്കല് മറച്ചുവയ്ക്കുന്നതിലെ പൊതുതാല്‍പര്യമെന്ത് എന്നു മാത്രം മാദ്ധ്യമസദാചാരത്തിന്റെ ഈശോമിശിഹ വെളിപ്പെടുത്തുന്നില്ല. ലൈസന്‍സില്ലാതെ വണ്ടിയോടിക്കുന്നത് കുറ്റകൃത്യമാണ്. മോട്ടോര്‍ വാഹനനിയമപ്രകാരം 500 രൂപ പിഴയും മൂന്നു മാസം തടവും ലഭിക്കാവുന്ന കുറ്റം. ആ കുറ്റം ചെയ്തപ്പോള്‍ സംഭവിച്ചതോ, മനപ്പൂര്‍വമല്ലാത്ത (?) നരഹത്യയും. വാഹനമിടിച്ച് ഒരാള്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്ന പത്രലേഖകന് കിട്ടാവുന്നതിലേയ്ക്ക് ഏറ്റവും വിലപ്പെട്ടതാണ് ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്ന വിവരം.<br />
<br />
ആ വിവരം എവിടുന്ന്, എങ്ങനെ കിട്ടി എന്നത് മാദ്ധ്യമ പ്രവര്‍ത്തകന്റെ തലവേദനയല്ല. പ്രതിയ്ക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്ന മര്‍മ്മപ്രധാനവിവരം സൗഹൃദത്തിന്റെ അതിരുകളെ ഭേദിച്ചും റിപ്പോര്‍ട്ടു ചെയ്യാന്‍ തയ്യാറാകുന്ന പത്രപ്രവര്‍ത്തകനെ അവന്റെ സാമൂഹ്യപ്രതിബദ്ധത മാത്രമാണ് തൊഴിലില്‍ മുന്നോട്ടു നയിക്കുന്നത്. അങ്ങനെ സാമൂഹ്യപ്രതിബദ്ധത കാണിക്കുന്നവരെ കുറ്റവാളികളും അവരുടെ കൂട്ടിക്കൊടുപ്പുകാരും "തന്തയില്ലാത്തവന്", "വിവരദോഷി", "വിഡ്ഢി" എന്നൊക്കെ വിളിച്ചെന്നിരിക്കും. വിളിക്കുന്നത് ആരൊക്കെ എന്നു കൂടി പരിശോധിച്ചുവേണം, തന്തയില്ലാത്തവന്, വിവരദോഷി, വിഡ്ഢി തുടങ്ങിയ ആക്ഷേപങ്ങള്‍ അളന്നെടുക്കാന്‍. മിക്കവാറും അവസരങ്ങളിലും ഈ ആക്ഷേപങ്ങള്‍, അതു മുഴക്കിയ കഴുത്തുകള്ക്കു തന്നെയാണ് പരിക്കേല്‍പ്പിച്ചു കണ്ടിട്ടുള്ളത്.<br />
ബെര്‍ളി തോമസ് എഴുതുന്നു...<br />
<blockquote>
<em>ഇവിടെ ലേഖകന്‍ സംസാരിക്കുന്നത് കേരളാ കോണ്‍ഗ്രസ് നേതാവായോ ശരണ്യ ബസിലെ തൊഴിലാളിയായോ പിള്ളയുടെ ഗുണ്ടയായോ ഭാവിച്ചല്ല,റിപ്പോര്‍ട്ടര്‍ ടിവിയില്‍ പ്രവര്‍ത്തിക്കുന്ന പിള്ളയുമായി അടുത്ത പരിചയമുള്ള വ്യക്തി എന്ന നിലയിലാണ്.</em></blockquote>
പത്രലേഖകന് എന്നു പറഞ്ഞാല്‍ വിവരം ലഭിക്കില്ല എന്നുറപ്പുള്ളിടത്താണ് തൊഴിലാളിയും ഗുണ്ടയും ഒക്കെയായി പത്രലേഖകനു വേഷം കെട്ടേണ്ടി വരുന്നത്. ഇവിടെ അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. പത്രലേഖകന് ഐഡന്റിറ്റി വെളിപ്പെടുത്തി. വിളിക്കുന്നത് പത്രക്കാരനാണ് എന്നറിഞ്ഞു കൊണ്ട് പ്രദീപിനോട് ബാലകൃഷ്ണപിള്ള സംസാരിക്കുകയും ചെയ്തു. "ഒന്നും പുറത്തുപറയരുതേ" എന്ന് പിള്ള അഭ്യര്‍ത്ഥിച്ചതുകൊണ്ടു മാത്രം, പിള്ളയെ അനുസരിക്കേണ്ട ബാധ്യതയൊന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനുണ്ടാവുന്നില്ല. പിള്ള ചെയ്തത് കുറ്റകൃത്യമാണോ അല്ലയോ എന്നതു മാത്രമാണ് വിഷയം. പിള്ളയുടെ നാലു ദിവസത്തെ ഇളവ് വെട്ടിക്കുറയ്ക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കു തീരുമാനിക്കേണ്ടി വന്നതും ചെയ്തത് കുറ്റകൃത്യമായതു കൊണ്ടാണ്.<br />
ബെര്‍ളി തുടരുന്നു...<br />
<blockquote>
<em>പത്രസമ്മേളനങ്ങളില്‍ സംസാരിക്കുന്നവരും അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നവരും ഓഫ് ദി റെക്കോര്‍ഡ് ആയി പലതും പറയാറുണ്ട്. ഇത് കൊടുക്കരുത് എന്നു പറയുന്ന കാര്യങ്ങള്‍ കൊടുക്കാതിരിക്കുക എന്നത് പത്രപ്രവര്‍ത്തന മര്യാദയുടെ ഭാഗമാണ്.ആ മര്യാദയാണ് നികേഷിന്റെ ജേണലിസം തകര്‍ത്തുകളഞ്ഞത്.</em></blockquote>
മൂല്യങ്ങളെയും മര്യാദയെയുമൊക്കെക്കുറിച്ച് നെടുനീളത്തില്‍ ഉപദേശസാഹിത്യമെഴുതുന്ന ബെര്‍ളിയ്ക്ക് പത്രപ്രവര്‍ത്തനം എന്ത്, എന്തിന് എന്നതിനെക്കുറിച്ച് വല്ല ബോധവുമുണ്ടോ എന്ന് സ്വാഭാവികമായും സംശയിക്കണം. ലൈസന്‍സില്ലാത്ത ഡ്രൈവറുടെ ഉദാഹരണം കൊണ്ടുതന്നെ തീര്‍ച്ചപ്പെട്ട സംശയമാണത്. ഓഫ് ദി റെക്കോഡായി പറയുന്നത് പലപ്പോഴും പരദൂഷണമാണ്. ഒരേ മുന്നണിയില്‍ , ഒരേ പാര്‍ട്ടിയില്‍ ഒക്കെ ഉള്ളവരെ സംബന്ധിച്ച് പറയുന്ന പരദൂഷണങ്ങള്‍ .<br />
<br />
"പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് പെണ്‍വാണിഭത്തില്‍ പങ്കുണ്ട്" എന്ന് വി എസ് അച്യുതാനന്ദന് ഒരിക്കലും ഓഫ് ദി റെക്കോഡായി പറയില്ല. അങ്ങനെയൊരു ആക്ഷേപം എം കെ മുനീര്‍ ഓഫ് ദി റെക്കോഡായി പറയാന്‍ വഴിയുമുണ്ട് താനും. ഓഫ് ദി റെക്കോഡു കൊണ്ടുദ്ദേശിക്കുന്നതെന്ത് എന്ന് വ്യക്തം. ഓഫ് ദി റെക്കോഡ് കേള്‍ക്കുന്ന പത്രക്കാരനും പറയുന്ന സോഴ്സും തമ്മില്‍ അലിഖിതമായ ഒരു വിശ്വാസ ഉടമ്പടിയുണ്ട്. അതു തെറ്റിക്കില്ല എന്നു കരുതിയാണല്ലോ ഓഫ് ദി റെക്കോഡ് വിളമ്പുന്നത്. സോഴ്സും മറ്റാരുമായെങ്കിലുമുള്ള ഒരു വിശ്വാസ ഉടമ്പടി തെറ്റിച്ചുകൊണ്ടാണ് ഓഫ് ദി റെക്കോഡുകള്‍ ഉണ്ടാകുന്നത്. അവയച്ചടിച്ചു പ്രസിദ്ധീകരിച്ചാല്‍ ആ ബന്ധം തെറ്റും. എന്നുവച്ചാല്‍ ഓഫ് ദി റെക്കോഡ് എന്നു പറയുന്നത് ഒന്നാന്തരം വിശ്വാസവഞ്ചനയാണ്.<br />
<br />
ഓഫ് ദി റെക്കോഡാണേ, എന്നെ ഉദ്ധരിക്കല്ലേ എന്ന് കെഞ്ചിക്കേണ്, വിവരങ്ങള്‍ വിസ്തരിക്കുന്ന ഒരാള്‍ക്ക് നല്ല ലക്ഷ്യങ്ങളല്ല എന്ന് സുബോധമുള്ള ഏത് പത്രക്കാരനുമറിയാം. ഇഎംഎസിനും നായനാര്‍ക്കും ഓഫ് ദി റെക്കോര്‍ഡ് സേവ ഉണ്ടായിരുന്നില്ല. എ കെ ആന്റണിയോ പിണറായിയോ ഉമ്മന്‍ചാണ്ടിയോ ഈ സേവ നടത്തി മാദ്ധ്യമപ്രവര്‍ത്തകരെ പ്രീണിപ്പിക്കുന്നവരല്ല. ട്രെയിനികളും തുടക്കക്കാരും പരിചയസമ്പന്നരുമടങ്ങിയ ആരെന്നോ എന്തെന്നോ ഏതെന്നോ അറിയാത്ത ഒരു സദസിനു മുന്നില്‍ ഓഫ് ദി റെക്കോഡായി പരദൂഷണപ്പേമാരി ചൊരിയുന്നവരെക്കുറിച്ച് ബുദ്ധിയുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് എപ്പോഴും കരുതലുണ്ടായിരിക്കും. പരദൂഷണതാല്‍പര്യമുള്ള കേള്‍വിക്കാര്‍ക്ക് ഓഫ് ദി റെക്കോഡ് വരവു നിലയ്ക്കുന്നതില്‍ ആശങ്കയുണ്ടാകാം. ആ വരവില്‍ തൂങ്ങി മനോരമയ്ക്കു മീതെ പട്ടം പറത്തേണ്ടെന്ന് നികേഷും സംഘവും തീരുമാനിച്ചാല്‍, അതൊരു നല്ല കാര്യം തന്നെയാണ്.<br />
<br />
ഓഫ് ദി റെക്കോഡിന് വേറെയുമൊരു വശമുണ്ട്. തന്നെക്കുറിച്ചോ തനിക്കു വേണ്ടപ്പെട്ടവരെക്കുറിച്ചോ ആരും ഓഫ് ദി റെക്കോഡായി ഒന്നും പറയാറില്ല. മുനീറിനെക്കുറിച്ച് പി കെ കുഞ്ഞാലിക്കുട്ടി ഓഫ് ദി റെക്കോഡുകള്‍ പറഞ്ഞേക്കാം. വി കെ ഇബ്രാഹിംകുഞ്ഞിനെക്കുറിച്ച് നെവര്‍. പറയേണ്ടത് എന്ത്, പറയരുതാത്തത് എന്ത് എന്നൊക്കെ നന്നായി അറിയാവുന്നവര്‍ തന്നെയാണ് ഓഫ് ദി റെക്കോഡിന്റെ ആസാമികള്‍ .<br />
<br />
താന്‍ നടത്തിയ അഴിമതിയും കൊള്ളരുതായ്മയും കുറ്റകൃത്യവുമൊന്നും ഒരു രാഷ്ട്രീയനേതാവും ഉദ്യോഗസ്ഥനും ഇന്നേവരെ ഓഫ് ദി റെക്കോഡായി പറഞ്ഞിട്ടില്ല. തനിക്ക് പറയാനുള്ളത് സ്വപക്ഷത്തെ മറുക്യാമ്പില്‍ എത്തിക്കാന്‍ ബോധപൂര്‍വം ഓഫ് ദി റെക്കോഡിനെ ആശ്രയിക്കുന്നവരും അപൂര്‍വമല്ല.<br />
<br />
സാക്ഷാല്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരെ പണ്ടു കെ കരുണാകരന് തന്നെ ഓഫ് ദി റെക്കോര്‍ഡ് ഉപയോഗിച്ചു പാരപണിതിട്ടുണ്ട്. പഞ്ചാബ് മോഡല്‍ പ്രസംഗത്തെക്കുറിച്ച് എജി റിപ്പോര്‍ട്ടാവശ്യപ്പെട്ടു എന്നായിരുന്നു, അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ ഗുണ്ട്. അപ്പോഴാവട്ടെ കരുണാകരന് ഡല്‍ഹി വരെ പോയി എന്നതൊഴിച്ച് "ഹൈക്കമാന്‍ഡിനെ" പോലും കാണാന്‍ അനുമതി ലഭിക്കാതിരിക്കവേയാണ്, ആയിടെമാത്രം ഇന്ദ്രപ്രസ്ഥത്തെ പ്രധാനപരുന്തായ ഇക്കാലത്തെ ഒരു മാദ്ധ്യമസിങ്കത്തെ വിളിച്ച് ഇക്കഥ തട്ടിമൂളിച്ചത്. ഫലമോ, അന്ന് കേരളകൌമുദി പത്രത്തിന്റെ ഒന്നാംപുറത്ത് ഈ ഓഫ് ദ റെക്കോഡ് പരാമര്‍ശം പ്രധാനവാര്‍ത്തയായി. പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ഈ മാദ്ധ്യമസിങ്കം തന്നെ, എന്റെ പൊന്നുമക്കളെ, നിങ്ങള്‍ രാഷ്ട്രീയക്കാരുടെ ഓഫ് ദ റെക്കോഡിനെ വെള്ളംതൊടാതെ വിഴുങ്ങരുതേയെന്ന് സ്വാനുഭവം വിശദീകരിച്ചു ജേണലിസം ക്ലാസുകളില്‍ കരഞ്ഞുപറഞ്ഞുനടന്നിരുന്നതുകൊണ്ടാണ് ഇക്കഥ പുറത്തറിഞ്ഞത്.<br />
<br />
ബെര്‍ളിയുടെ ശൈലിയില്‍ ഓഫ് ദി റെക്കോഡിന്റെ ആശാന്മാരെ വേണമെങ്കില്‍ "തന്തയ്ക്കു പിറക്കാത്തവര്‍" എന്നു വിശേഷിപ്പിക്കാം.<br />
<br />
ബെര്‍ളി തോമസിന്റെ സങ്കടങ്ങള്‍ ഇങ്ങനെ വഴിഞ്ഞൊഴുകുന്നു...<br />
<blockquote>
<i>പത്രക്കാരന് ചതിയനും കൂട്ടിക്കൊടുപ്പുകാരനെപ്പോലെ അകറ്റിനിര്‍ത്തേണ്ടവനുമാണെന്ന ഇമേജ് സമ്പാദിച്ചുനല്‍കാന്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ പിള്ളത്തരത്തിനു സാധിച്ചു.</i></blockquote>
ആ ഇമേജ് പലപ്പോഴായി സൃഷ്ടിച്ചത് റിപ്പോര്‍ട്ടര്‍ ചാനലിന്റെ പിള്ളത്തരമല്ല. എഴുതാനാണെങ്കില്‍ ഒന്നാം നമ്പര്‍ പത്രമായ മനോരമയില്‍ നിന്നു തന്നെ നൂറു നൂറുദാഹരണങ്ങളുണ്ട്. അതിലൊന്നു മാത്രമാണ് നേരത്തെ ചൂണ്ടിക്കാട്ടിയ വരദാചാരീ പുരാണം.<br />
<br />
പല പത്രലേഖകര്‍ക്കും ഉദ്യോഗസ്ഥരും മന്ത്രിമാരുമൊന്നും വാര്‍ത്താ ഉറവിടങ്ങളൊന്നുമല്ല. ലാഭം മാത്രം ലക്ഷ്യമിടുന്ന ഒരധോലോക ബന്ധമാണത്. രാഷ്ട്രീയഉപജാപങ്ങളില്‍ പത്രപ്രവര്‍ത്തകരുടെ സ്ഥാനം തിരിച്ചറിയാത്ത ഒരിള്ളക്കുട്ടിയുടെ ജല്പനങ്ങള് എന്നു കരുതി വേണമെങ്കില്‍ അവഗണിച്ചു തള്ളാവുന്ന നിഗമനങ്ങളാണ് ബെര്‍ളിയുടേത്.<br />
<br />
പക്ഷേ, അതിനപ്പുറത്തു മറ്റൊന്നുണ്ട്. അത് റിപ്പോര്‍ട്ടര്‍ ടിവി പ്രകടിപ്പിച്ച തന്റേടമാണ്. മുന്‍ മന്ത്രി, നിലവില്‍മന്ത്രിയുടെ പിതാവ്, വമ്പന്മാരായ രണ്ട് ഐഎഎസ് കൊമ്പന്മാരുടെ ജാമാതാവ്, പിന്നെ പുറത്തുപറയാന്‍ കൊള്ളാവുന്നതും കൊള്ളാത്തതുമായ അസംഖ്യം വേറെ ബിരുദങ്ങള്‍ എന്നിങ്ങനെ, പ്രീണിപ്പിച്ചു നിര്‍ത്താന്‍ ഏത് മാദ്ധ്യമപ്രവര്‍ത്തകനെയും കൊതിപ്പിക്കുന്ന ഒരുബന്ധമാണ് ആര്. ബാലകൃഷ്ണപിള്ള. ഒട്ടി നിന്നാല്‍ പലതാണ് ഉപയോഗം. പ്രസാദിപ്പിച്ചു നിര്‍ത്തിയാല്‍ ഗുണമേയുണ്ടാകൂ.<br />
അങ്ങനെയൊരു സോഴ്സിന്റെ കൊരവള്ളിയാണ് റിപ്പോര്‍ട്ടര്‍ അരിഞ്ഞു കളഞ്ഞത്. ഭരണകൂടത്തിന്റെ വലിയൊരു അധോലോകമേഖലയുടെ ശത്രുപക്ഷമാണ് അതുവഴി അവര്‍ സ്വയം തിരഞ്ഞെടുത്തത്. ഒടുങ്ങാത്ത പകയുമായി തങ്ങളെ വേട്ടയാടാന്‍ ഘോരാധികാരത്തിന്റെ വെമ്പാലമൂര്‍ഖന്മാര്‍ എന്നും പിന്നാലെയുണ്ടാകുമെന്ന ബോധത്തോടെയാണ് അവര്‍ പിള്ളയുടെ സ്വരരാഗസുധ സംപ്രേക്ഷണം ചെയ്തത്. മനോരമ, മാതൃഭൂമി തുടങ്ങിയ മഹാവൃക്ഷങ്ങളുടെ തണലുകളില്‍ തൂക്കിയ ചാരുകസേരകളിലിരുന്ന് ഗീര്‍വാണം പ്രസംഗിക്കുന്നവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത തന്റേടമാണത്.<br />
<br />
തടവില്‍ കിടന്ന പിള്ള മുന്നൂറിലേറെ കോളുകള്‍ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും മകന്‍മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ സര്‍വരെയും വിളിച്ചുവെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അതിലെത്രയെണ്ണം മനോരമ, മാതൃഭൂമി പത്രങ്ങളും അവരുടെ ന്യൂസ് പോര്‍ട്ടലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന കണക്കെടുപ്പ് കൂടി നടത്തിയാല്‍ ബെര്‍ളി തോമസിന്റെ ഉപദേശസാഹിത്യത്തിന് മിഴിവേറും. പണ്ട്, സൂര്യനെല്ലി പെണ്‍വാണിഭം നടന്ന കാലത്ത് ഇരയ്ക്കൊപ്പം വാര്‍ത്ത കൈകാര്യം ചെയ്ത മനോരമ, കേസില്‍ പി. ജെ. കുര്യന്റെ പേരു പൊങ്ങിയപ്പോള്‍ നടത്തിയ മലക്കംമറിച്ചില്‍ ഓര്‍ക്കുക. സൂര്യനെല്ലിക്കാരി എന്ന വിശേഷണം നല്കി ആ കുട്ടിയെ അപമാനിക്കാന്‍ മുതിര്‍ന്ന ചരിത്രവും മനോരമയ്ക്കു സ്വന്തം.<br />
<br />
ആ ചരിത്രമൊക്കെ ഓര്‍മ്മയുള്ളവരാണ് ബെര്‍ളിയുടെ ലേഖനം ഇങ്ങനെ വായിച്ചു തുടങ്ങേണ്ടത്...<br />
<blockquote>
<em>ഏതു തൊഴിലിനും അതിന്റേതായ നിയമങ്ങളുണ്ട്, തത്വശാസ്ത്രങ്ങളും മാന്യതയുമുണ്ട്. പത്രപ്രവര്‍ത്തനം അത്തരത്തില്‍ ലോകത്ത് ഏറെ മൂല്യങ്ങളുള്ള ഒരു തൊഴില്‍മേഖലയാണ്.അത് തകരുമ്പോള്‍ ഇല്ലാതാവുന്നത് ഒരു പ്രൊഫഷന്റെ മാന്യത മാത്രമല്ല,വിശ്വാസ്യത കൂടിയാണ്.</em></blockquote>
നിയമം, മൂല്യം, മാന്യത, വിശ്വാസ്യത എന്നൊക്കെ പാകം പാകം തെറ്റാതെ മിക്സ് ചെയ്തും കുറ്റവാളിയ്ക്കു വേണ്ടിയുള്ള കുഴല്‍വിളി ട്യൂണ്‍ ചെയ്യാം എന്നു ഗുണപാഠം...<br />
<br />
(ഈ കുറിപ്പ് <a href="http://malayal.am/node/13066">മലയാളത്തിലും</a> പ്രസിദ്ധീകരിച്ചിരുന്നു)പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com2tag:blogger.com,1999:blog-292802951033842212.post-5296515037248686802011-04-27T12:21:00.002+05:302012-07-31T20:51:07.548+05:30മെര്‍ക്കിസ്റ്റണ്‍ വിവാദവും ഗൗരീദാസന്‍ നായരുംമെര്ക്കിസ്റണ് ഭൂമി ഐഎസ്ആര്‍ഒയ്ക്ക് വിറ്റതുമായി ബന്ധപ്പെട്ട് കേരളത്തില്‍ വന്‍വിവാദം തുടങ്ങിയത് 2007 ജൂലൈ മാസത്തിലാണ്. പൊന്മുടിയില് ഐഎസ്ആര്‍ഒ സ്ഥാപിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് എന്ന സ്ഥാപനത്തിനു തറക്കല്ലിടാന്‍ ആഗസ്റ് 18ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് എത്തുമെന്ന് 2007 ജൂലൈ 22 ഞായറാഴ്ച സി ഗൌരിദാസന്‍ നായര്‍ വക വാര്‍ത്ത ഹിന്ദുവില്‍ പ്രത്യക്ഷപ്പെട്ടു. മെര്‍ക്കിസ്റണ്‍ എസ്റേറ്റില്‍ നിന്ന് 85 ഏക്കര്‍ ഭൂമി ഐഎസ്ആര്‍ഒ വാങ്ങാനുളള ഡീല്‍ ശനിയാഴ്ച രാത്രി ഉറപ്പിച്ചുവെന്നും വാര്‍ത്ത പ്രഖ്യാപിച്ചു. വാര്‍ത്തയുടെ മര്‍മ്മം ഇതായിരുന്നു :<br />
<br />
<span style="background-color: yellow;">The Prime Minister has tentatively given August 18 as the date for the ceremony, but highly placed sources said there could be a date change depending on Dr. Singh’s convenience and logistical issues.</span><br />
<br />
നോട്ട് ദിസ് പോയിന്റ്. വസ്തു വാങ്ങാനുളള ഡീല്‍ ഉറപ്പിച്ചതിന്റെ തൊട്ടുപിറ്റേന്ന് തറക്കല്ലിടാന്‍ പ്രധാനമന്ത്രിയെ തരപ്പെടുത്തുന്നു, തീയതിയും തീരുമാനിക്കുന്നു. എന്നാല്‍ തറക്കല്ലിടാന്‍ പോയിട്ട് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു പോലും പ്രധാനമന്ത്രി വന്നില്ല.<br />
<br />
പരിസ്ഥിതി ദുര്‍ബലപ്രദേശമായി നോട്ടിഫൈ ചെയ്ത എസ്റേറ്റ് സ്വകാര്യവ്യക്തി വില്ക്കാന് തീരുമാനിച്ചത് വിവാദമായി. വാക്പയറ്റും ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ന്നു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയുടെ കസേര തെറിപ്പിക്കുന്നതില്‍ വരെ അതെത്തി. അത്രയ്ക്ക് മൂര്‍ച്ചയേറിയതായിരുന്നു ആ വിവാദം.<br />
<br />
വിവാദം കത്തിക്കാളവെ 2007 ഒക്ടോബര്‍ 5 വെളളിയാഴ്ച ദീപിക പത്രത്തിന്റെ ഏഴാംപേജില്‍ ഒരു പരമ്പര പ്രത്യക്ഷപ്പെട്ടു. ഒരു സംഘം ലേഖകന്മാര് തയ്യാറാക്കിയ ആ പരമ്പര സി. ഗൌരിദാസന്‍ നായര്‍ എന്ന ദി ഹിന്ദുവിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റിന് എതിരെ ആയിരുന്നു. <i><b>സാദാ രാഷ്ട്രീയക്കാരന്റെ വീട്ടുവരാന്ത മുതല്‍ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും അടുക്കളപ്പുറത്തുവരെ സ്വാതന്ത്യ്രമുളള ചില മാധ്യമ പ്രവര്‍ത്തകരാണ് ബ്രോക്കറുടെ വേഷത്തിലെത്തുന്നതെങ്കില്‍ പ്രധാനമന്ത്രിയുടെ പേരില്‍ പോലും പിരിവു നടത്താം</b></i> എന്നു തുടങ്ങി രൂക്ഷമായ ആക്രമണമാണ് പത്രം ഗൌരിദാസന്‍ നായര്‍ക്കെതിരെ നടത്തിയത്.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4aNcRciuEJO9lKS75hMCo9RGelqcjFZhc5gz0n0A3z9g1boll_fNj8w9wyxHtcfXwXMzqIow4jPh5hyphenhyphenM868MEYmk642CZjZHYAHYRAmI52StQvOOkLhQBD-IaRtI2y1Uf_ClJoKUymxU/s1600/deepika-gauri-1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="305" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4aNcRciuEJO9lKS75hMCo9RGelqcjFZhc5gz0n0A3z9g1boll_fNj8w9wyxHtcfXwXMzqIow4jPh5hyphenhyphenM868MEYmk642CZjZHYAHYRAmI52StQvOOkLhQBD-IaRtI2y1Uf_ClJoKUymxU/s320/deepika-gauri-1.jpg" width="320" /></a>പരമ്പരയുടെ ആദ്യഭാഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.... <i><b>വാര്‍ത്തയുടെ വിശ്വാസ്യതയുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാത്ത ഹിന്ദു ദിനപത്രത്തില്‍ നിന്ന് വ്യാജവാര്‍ത്തകള്‍ ആരും പ്രതീക്ഷിക്കുന്നില്ല. വിശ്വാസ്യത നിലനിര്‍ത്താന്‍ ഹിന്ദുവിന് പ്രത്യേക മാനദണ്ഡങ്ങളുമുണ്ട്. പിന്നെ, കളവായ വാര്‍ത്ത തങ്ങളുടെ പത്രത്തില്‍ കയറിക്കൂടാനിടയായ സാഹചര്യങ്ങളെ ദി ഹിന്ദു വളരെ ഗൌരവത്തോടെയാണ് കാണുന്നത്. <span style="background-color: yellow;">അതുകൊണ്ടു തന്നെ അവര്‍ അന്വേഷണവും തുടങ്ങിക്കഴിഞ്ഞു.</span><br />
<br />
എന്നാല്‍ ഇതിന്റെ പിന്നിലേയ്ക്കു നടന്നു പോയപ്പോഴാണ് ചില വിവരങ്ങള്‍ പുറത്തു വന്നത്. സ്ഥലത്തിന്റെ ഉടമസ്ഥന് സേവി മനോമാത്യുവും ഗൌരീദാസന്‍ നായരുമായുളള ബന്ധം... വാര്‍ത്ത വന്നതിന്റെ തലേന്ന് നക്ഷത്ര ഹോട്ടലില്‍ നടന്ന ഫൈവ് കോഴ്സ് ഡിന്നര്‍ വിത്ത് കോക്ടെയില്‍ പാര്‍ട്ടി. ഇതിനു ശേഷം നടന്ന ചില കൈമാറലുകള്‍... ഈ കണ്ടെത്തലുകള്‍ക്ക് കുറേ പുറകിലേയ്ക്കു പോയപ്പോള്‍ മറ്റു ചില വിവരങ്ങളും ലഭിച്ചു. അടിക്കടിയുളള വിദേശയാത്രകള്‍... പ്രത്യേകിച്ച് തായ്ലന്റ് സന്ദര്‍ശനം.. സിഐഎ എന്ന അമേരിക്കന്‍ ചാര സംഘടന നിയന്ത്രിക്കുന്ന യഎസ്ഐഎസിന്റെ അതിഥിയായുളള അമേരിക്കന്‍ സന്ദര്‍ശനം. ഇങ്ങനെ നിരവധി നിരവധി കഥകള്‍... ഈ കഥകള്‍ മാന്യനായ പത്രപ്രവര്‍ത്തകന്റെ സമകാലികരോട് സംശയത്തോടെ വിവരിച്ചപ്പോള്‍ അവരുടെ മറുപടി.. സുഹൃത്തേ, മഞ്ഞുമലയുടെ മുകളറ്റമല്ലേ ഇത്.. ഇനിയെന്തെല്ലാം... പുറത്തുവന്നതിനെക്കാള്‍ ഭീകരമല്ലേ വരാനിരിക്കുന്നത്....</b></i><br />
<br />
ഈ പരമ്പരയുടെ പേരിലാണോ സിപിഎം ഗൌരിദാസന്‍ നായരോട് ഫോണില്‍ കുമ്പസാരിച്ചത്? ചെക്കുട്ടിയാണ് മറുപടി പറയേണ്ടത്...<br />
<br />
പരമ്പരയുടെ രണ്ടും മൂന്നും ഭാഗങ്ങളില്‍ ദീപിക ഗൌരിദാസന്‍ നായരെ കടിച്ചു കീറി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അധികാരദല്ലാള്‍ വേഷം വലിച്ചു കീറിയ പരമ്പര വെളിപ്പെടുത്തിയ ഒരു വിവരവും നിഷേധിക്കപ്പെട്ടില്ല. ആരും മാനനഷ്ടക്കേസ് കൊടുത്തില്ല. പത്രപ്രവര്‍ത്തക യൂണിയന് പ്രമേയം പാസാക്കുകയോ പ്രസ് ക്ളബില്‍ ഉണ്ണാവൃതം (പീനവൃതം എന്നു തിരുത്തണം) അനുഷ്ഠിക്കുകയോ ഉണ്ടായില്ല.<br />
<br />
പരമ്പര പ്രസിദ്ധീകരിച്ചത് ദീപിക. ദീപിക സമം ഫാരിസ് അബൂബേക്കര്‍. അദ്ദേഹം സമം പിണറായി എന്നൊരു സമവാക്യം സൃഷ്ടിച്ചാണ് മാപ്പുപറച്ചില്‍ കഥ പ്ളാന്റു ചെയ്തത് എങ്കില്‍ ചെക്കുട്ടിയ്ക്ക് അവിടെയും തെറ്റി. ആ ന്യായം പറയുന്നതിനു മുമ്പ് 2007 ഒക്ടോബര്‍ ഒന്നിന്റെ പുറത്തിറങ്ങിയ മാധ്യമം വാരിക തപ്പിപ്പിടിക്കുക. അതില്‍ 26 മുതല്‍ 31വരെ പേജുകളില്‍ <i><b>വൈരുദ്ധാത്മക പരിസ്ഥിതി ബോധത്തെക്കുറിച്ച് ചില കാര്യങ്ങള്‍</b></i> എന്ന തലക്കെട്ടില്‍ വിജു വി നായര്‍ എഴുതിയ ലേഖനമുണ്ട്. 28, 29 പേജുകളില്‍ ഗൌരിദാസന്‍ നായരെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.<br />
<br />
<i><b>ഇനിയാണ് മേജര്‍ സെറ്റ് കഥകളി. ഭൂമി ഏതായാലും കിട്ടി. നേരത്തെ ഉറപ്പിച്ചിരുന്ന കച്ചോടം ഉറപ്പായി. എങ്കിലും വല്ല അലമ്പുമുണ്ടായാലോ? അതുകൊണ്ട് എത്രയും വേഗം ബഹിരാകാശ പളളിക്കൂടത്തിന്റെ കല്ലിടണം. അത് പ്രധാനമന്ത്രിയെപ്പോലൊരാളാണ് ഇടുന്നതെങ്കില്‍ പിന്നെ സംസ്ഥാന സര്‍ക്കാര്‍ തൊട്ട് സകല കശ്മലന്മാരുടെയും നാവടപ്പിക്കാം. ക്രയവിക്രയക്കാര്‍ ബുദ്ധിയില്‍ ഒട്ടും പിന്നാക്കമല്ലല്ലോ...<br />
<br />
ആ ബുദ്ധി ഇറങ്ങി വന്നത് ദി ഹിന്ദു ദിനപത്രം വഴിയാണ്. സത്യത്തില്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് ഭൂമിയിടപാടിനു ശ്രമം നടക്കുന്നു എന്ന വസ്തുത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഈ പത്രത്തിലെ റോയ് മാത്യുവാണ്. സാധാരണഗതിയില്‍ ഇത്തരം പ്രമേയങ്ങളുടെ ബീറ്റിലുളള റോയിയെ പിന്നെ ഇന്നേവരെ പൊന്മുടിക്കേസ് റിപ്പോര്‍ട്ടിംഗില്‍ കണ്ടിട്ടില്ല. പകരം മറ്റൊരാള്‍ ഇതിന്റെ ഹോള്‍സെയില്‍ വിപണനം ഏറ്റെടുക്കുകയുണ്ടായി. സെപ്ഷ്യല്‍ കറസ്പോണ്ടന്റ് സി ഗൌരീദാസന്‍ നായര്‍.<br />
<br />
കഴിഞ്ഞ ജൂലൈ 22ന് അദ്ദേഹത്തിന്റേതായി വാര്‍ത്ത വരുന്നു. Manmohan Sing to lay the foundations in the third week of August.<br />
<br />
നാളിതുവരെ പത്രങ്ങള്‍ പോയിട്ട് സംസ്ഥാന സര്‍ക്കാര്‍ പോലും അറിയാത്ത വിവരമാണിത്. പ്രധാനമന്ത്രി സന്ദര്‍ശിക്കണമെങ്കില്‍ രണ്ടു മാസം മുമ്പേ സംസ്ഥാന സര്‍ക്കാരിനെ വിവരമറിയിച്ചിരിക്കണം. അങ്ങനെയാണ് പ്രോട്ടോക്കോള്‍. ഇവിടെ സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് ഔദ്യോഗികമായി പ്രതികരണം തന്നെയുണ്ടായി. പക്ഷേ, നമ്മുടെ ദേശീയ പത്രം സംഗതി തിരുത്തിയില്ല. വല്യ പത്രമല്ലേ, അവരെയാണ് പ്രധാനമന്ത്രി തന്റെ കാര്യപരിപാടികള്‍ ആദ്യമറിയിക്കുന്നത് എന്ന് വിചാരിക്കാം.<br />
<br />
</b></i><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCeOWU0aeEkdyye7yEju-99G6yli4QmxpFpC753I5rtwq9C3A9gZiSMfkvuogK6ijr6EsYJJLVcCFhJgy9_i0sgq7OZyCpUjhTsdofyto4sGKgjEoIcjV50TdofihyP3jwjs-PXsdnmm0/s1600/madhyamam-gauri-1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCeOWU0aeEkdyye7yEju-99G6yli4QmxpFpC753I5rtwq9C3A9gZiSMfkvuogK6ijr6EsYJJLVcCFhJgy9_i0sgq7OZyCpUjhTsdofyto4sGKgjEoIcjV50TdofihyP3jwjs-PXsdnmm0/s320/madhyamam-gauri-1.jpg" width="298" /></a><i><b>മേല്പറഞ്ഞ സ്പെഷ്യല്‍ കറസ്പോണ്ടന്റിന് ആവേശം മൂത്തുമൂത്ത് ഏതാണ്ടൊരു കാമ്പയിന് പോലെയായി. രസം അതുമല്ല. ഇക്കഴിഞ്ഞ സെപ്തംബര്‍ 2ന് പത്രത്തില്‍ മേപ്പടി ലേഖകന്റെ മറ്റൊരു റിപ്പോര്‍ട്ട് - VS convenes meet on land sale to ISRO - അതില്‍ കേരള സര്‍ക്കാരിന്റെ നിയമപരമായ നിലപാടായി എഴുതിപ്പിടിപ്പിച്ചിരിക്കുന്ന വരികള്‍ അത്രയും നേരത്തെ വേറൊരിടത്ത് വന്നത്. മറ്റെങ്ങുമല്ല, തര്‍ക്കവസ്തു തന്റെ വകയാണെന്നു പറഞ്ഞ് സാക്ഷാല്‍ സേവി മനോമാത്യു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ അതേവരികള്‍. പത്രപ്രവര്‍ത്തനത്തെപ്പറ്റി എന്‍ റാം ചമച്ച ഗീര്വാണങ്ങളില് ഒന്ന് അജണ്ടയുണ്ടാവണം ഈ പണിയ്ക്ക് എന്നാണ്. പത്രാധിപരെ അക്ഷരംപ്രതി അനുസരിക്കുന്ന ഇത്തരം വാലുകളെ നമ്മള് വായനക്കാര്‍ അഭിനന്ദിക്കുക തന്നെ വേണം.<br />
<br />
പ്രധാനമന്ത്രി വരുന്നു എന്ന് ഹിന്ദുലേഖകന്‍ പറഞ്ഞയുടനെ മന്ത്രിസഭ പോലുമറിയാതെ പൊതുഖജനാവില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കുന്നു. ഉദ്യോഗസ്ഥ മേല്‍വൃന്ദം പൊന്മുടിയില് ഹെലിപ്പാടു കെട്ടാന്‍. പണി ശഠേന്നു തുടങ്ങുകയും ചെയ്തു. എങ്ങനെ തുടങ്ങാതിരിക്കും. ജൂലൈ 22ന് മാന്യപത്രത്തിലെ മാന്യലേഖകന്‍ പ്രഖ്യാപിച്ചത് ആഗസ്റ് മൂന്നാം വാരം മന്മോഹന് വരുമെന്നല്ലേ. കഷ്ടിച്ച് ഇരുപത്തിയഞ്ചു ദിവസം. സര്‍ക്കാരിന് അറിയിപ്പ് കിട്ടിയില്ലെന്നു വെച്ച് ദേഹണ്ഡം തുടങ്ങാതിരിക്കാനാവുമോ?<br />
<br />
സേവി മനോമാത്യുവിനു വേണ്ടി ഹിന്ദു പത്രത്തെ അതിലെ ഒരു വ്യക്തിമാത്രം ഇങ്ങനെ കൊണ്ടുപിടിച്ച് ഉപയോഗിക്കുന്നതിനു പിന്നിലെ കഥ വേറെയാണ്. കഴിഞ്ഞ ജൂലൈ 21ന് കോവളത്തെ സമുദ്ര ഹോട്ടലില്‍ നടന്ന രാത്രിവിരുന്നില്‍ പങ്കെടുത്തവര്‍ക്കെല്ലാം അറിയാവുന്ന ആ തൊമ്മിക്കഥ എഴുതാന്‍ പറ്റിയ ഒരാളുണ്ട് - വിരുന്നിനെ അനുഗ്രഹിച്ച മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ തച്ചന്. ഇവിടെ മനോമാത്യുവിന്റെ ഇംഗിതം ലളിതമായിരുന്നു. പ്രധാനമന്ത്രി വന്ന് തറക്കല്ലിടുമെന്ന് പ്രചരിപ്പിച്ചാല്‍ ഇടപാട് വേഗവും സുതാര്യവുമാകും. അതിന് വിശ്വാസ്യതയുളള ഒരു ദേശീയ പത്രം വേണം. ഇത്തരം പത്രങ്ങളെന്നു കേട്ടാല്‍ മുട്ടിടിക്കുന്ന ഐഎഎസ് പുംഗന്മാരെ പറ്റിക്കാന്‍ പറ്റിയ വഴി...</b></i><br />
<br />
ഇങ്ങനെയാണ് ശാന്തകുമാര്‍ വേലപ്പന് നായര്‍, 2007ലെ ഹിന്ദു വാര്‍ത്തയെ തുടര്‍ന്ന് കുടം പൊട്ടിപ്പുറത്തു ചാടിയ മെര്‍ക്കിസ്റണ്‍ വിവാദത്തില്‍ സി. ഗൌരീദാസന്‍ നായരുടെ പങ്ക് മാധ്യമങ്ങല്‍ അടയാളപ്പെടുത്തിയത്.<br />
<br />
ചേക്കുട്ടിയും എം ജി രാധാകൃഷ്ണനുമൊന്നും ഇക്കാര്യം എഫ്ഇസിയില്‍ പറയാതിരുന്നതിന്റെ കാരണമാണ് വേദവാക്യങ്ങള്‍ക്കു വേണ്ടി ഇവരെ ആശ്രയിക്കുന്നവര്‍ അവിടെ ഉറക്കെ ചോദിക്കേണ്ടത്. മെര്‍ക്കിസ്റണ്‍ വിവാദവുമായി ബന്ധപ്പെട്ട് ഗൌരിയ്ക്കെതിരെ ഉയര്‍ന്ന ആരോപണം സിപിഎമ്മിന്റെ സൃഷ്ടിയാണോ? 2007 ആഗസ്റ് 18ന് മന്മോഹന് സിംഗ് കേരളത്തില്‍ സ്പേസ് ഇന്‍സ്റിറ്റ്യൂട്ടിന് തറക്കല്ലിടാനെത്തുമെന്ന് ഗൌരിയെ തെറ്റിദ്ധരിപ്പിച്ചത് പിണറായി വിജയനാണോ? ഏകെജി സെന്ററില്‍ നിന്നാണോ ആ വ്യാജവിവരം ഗൌരിയിലെത്തിയത്. ഗൌരിയെ കേരളത്തിലെ സിപിഎമ്മുകാര്‍ തെറ്റിദ്ധരിപ്പിച്ച് ഒരു വാര്‍ത്ത കൊടുക്കുകയും ആ വാര്‍ത്തയെ തുടര്‍ന്ന് ഗൌരിയുടെ കീര്‍ത്തിയ്ക്ക് ഹാനികരമാകുന്ന വിധത്തില്‍ ആരോപണങ്ങള്‍ ഉയരുകയും ചെയ്തു എന്ന് ഗൌരിയോ മറ്റാരെങ്കിലുമോ രേഖാമൂലമോ അല്ലാതെയോ ആരെങ്കിലും സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടോ? എന്തിന്റെ പേരിലാണ് സിപിഎം അന്വേഷണം നടത്തിയത്?<br />
<br />
അന്വേഷണം നടത്തിയവര്‍ ദീപികയില്‍ പരമ്പരയെഴുതിയവരില്‍ നിന്നോ വിജു വി നായരില്‍ നിന്നോ വിശദീകരണമോ തെളിവെടുപ്പോ നടത്തിയിട്ടുണ്ടോ? പിണറായി വിജയനോ അദ്ദേഹത്തിന്റെ അനുയായികളോ തങ്ങളെ വിലയ്ക്കെടുക്കുകയായിരുന്നുവെന്ന് ഇവരാരെങ്കിലും സിപിഎമ്മിന്റെ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ടോ?<br />
<br />
ആഗസ്റ് 18ന് പ്രധാനമന്ത്രി വരുമെന്ന് ഗൌരിയെ തെറ്റിദ്ധരിപ്പിച്ചത് കേരളത്തിലെ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗമാണ് എന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ടോ? അങ്ങനെ തെറ്റിദ്ധരിപ്പിച്ചതിനാണോ പിബി മെമ്പര്‍ ഗൌരിയെ ചേക്കുട്ടിയ്ക്ക് സിസി വെച്ച് ഫോണില്‍ വിളിച്ച് മാപ്പു പറഞ്ഞത്? സംഗതി സിപിഎം അവിടം കൊണ്ടു നിര്‍ത്തിയോ? ഗൌരിയുടെ ജീവനും കീര്‍ത്തിയും തൊഴിലും നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പാര്‍ട്ടി എന്തെങ്കിലും നടപടിയെടുത്തോ? ഈ ചോദ്യങ്ങള്‍ക്കൊന്നും നീലന്, ചേക്കുട്ടി, എം ജി രാധാകൃഷ്ണന് തുടങ്ങിയവര്‍ക്ക് മറുപടിയുണ്ടാവില്ല. കാരണം അവര്‍ മറ്റുളളവരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവതാരമെടുത്തവരാണ്. ഒരു ചോദ്യത്തിനും ഉത്തരം പറയേണ്ട ബാധ്യത അവര്‍ക്കില്ല. അവരോടു ചോദ്യം ചോദിച്ചാല്‍ ചില വിലാസങ്ങളും ഫോണ്‍ നമ്പരും തന്ന് ചോദ്യങ്ങള്‍ അങ്ങോട്ടു മതി എന്നാജ്ഞാപിക്കും. അതിന്റെ പഴിയും രാഷ്ട്രീയഗുരുവിന്റെ തലയിലിടും.<br />
<br />
ഈ വിഗ്രഹങ്ങളെ എന്തിനു പൂജിക്കണം എന്ന് എഫ്ഇസിയിലെ വിവരമുളള പ്രജകള്‍ ആത്മപരിശോധന നടത്തട്ടെ.<br />
<br />
<b>(<a href="http://eye-onmedia.blogspot.com/2011/04/blog-post.html">ഒന്നാംഭാഗം - ഉടഞ്ഞു ചിതറുന്ന ബൈലൈന്‍ വിഗ്രഹങ്ങള്‍</a> )</b>പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com0tag:blogger.com,1999:blog-292802951033842212.post-19607915349190405962011-04-27T10:41:00.005+05:302012-07-31T20:51:35.294+05:30ഉടഞ്ഞു ചിതറുന്ന ബൈലൈന്‍ വിഗ്രഹങ്ങള്‍<div class="separator" style="clear: both; text-align: center;">
<b><a href="http://eye-onmedia.blogspot.com/2011/04/blog-post_27.html">ഈ ലേഖനത്തിന്റെ തുടര്‍ച്ച - മെര്‍ക്കിസ്റ്റണ്‍ വിവാദവും ഗൗരീദാസന്‍ നായരും..</a></b></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4aNcRciuEJO9lKS75hMCo9RGelqcjFZhc5gz0n0A3z9g1boll_fNj8w9wyxHtcfXwXMzqIow4jPh5hyphenhyphenM868MEYmk642CZjZHYAHYRAmI52StQvOOkLhQBD-IaRtI2y1Uf_ClJoKUymxU/s1600/deepika-gauri-1.jpg" style="margin-left: 1em; margin-right: 1em;"></a><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRqW3eaT8QF41CEGCKu9Owb-Y22zHz49Lqdg1hPu4nyoFduzNBlKuKOb41IXVa8PTvXJYQw4p4UcJLE-9854eqelzJ_cdqFkumP5i2-8h7KCnwMpHO9ZcAZ2vH0aYxkwSnDRS8gvVM0l4/s1600/madhyamam-gauri-2.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRqW3eaT8QF41CEGCKu9Owb-Y22zHz49Lqdg1hPu4nyoFduzNBlKuKOb41IXVa8PTvXJYQw4p4UcJLE-9854eqelzJ_cdqFkumP5i2-8h7KCnwMpHO9ZcAZ2vH0aYxkwSnDRS8gvVM0l4/s320/madhyamam-gauri-2.jpg" width="260" /></a>തങ്ങള്‍ക്കു നേരെ ഉയരുന്ന ഏതുവിമര്ശനത്തോടും അഗാധമായ അസഹിഷ്ണുത പുലര്‍ത്തുന്നതിലും പത്രലോകത്തെ പ്രമാണി വര്‍ഗം പരസ്പരം ഐക്യപ്പെടുന്നുണ്ട്. ഫോര്‍ത്ത് എസ്റേറ്റ് ക്രിട്ടിക് എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ നടക്കുന്ന മാധ്യമ ചര്‍ച്ചകളില്‍ ഒട്ടുമുക്കാലും ബാക്കിയാക്കുന്നത് ഈ സത്യമാണ്. കുറേയേറെ ബൈലൈന്‍ വിഗ്രഹങ്ങളെ തച്ചുടച്ചു മുന്നേറിയ അത്തരമൊരു ചര്‍ച്ചയെ സംബന്ധിക്കുന്നതാണ് ഈ ലേഖനം.<br />
<br />
<br />
ഇന്ത്യാ ടുഡേ ലേഖകന്‍ എം ജി രാധാകൃഷ്ണന്റെ ഒരു വിഎസ് വിശകലനത്തില്‍ നിന്നാണ് എല്ലാം തുടങ്ങിയത്. ന്യൂസ് ചാനലുകളിലെ വാര്‍ത്താ വിശകലന വിദഗ്ധരില്‍ വിഎസ് വിരുദ്ധനായാണ് എം ജി രാധാകൃഷ്ണന് അറിയപ്പെടുന്നത്. പി. ഗോവിന്ദപ്പിളളയുടെ മകനാണ് അദ്ദേഹം. സൌമ്യന്‍. മാന്യന്, മര്യാദക്കാരന്‍.<br />
<br />
വോട്ടെടുപ്പു കഴിഞ്ഞ് വെറുതെയിരുന്നപ്പോഴാണത്രേ എംജിആറിന്റെ മനസ് അപ്രതീക്ഷിതമായി വിഎസിലേയ്ക്കു ചാഞ്ഞത്. ചിന്തകള്‍ അദ്ദേഹം വിശദമായി എഴുതി എഫ്ഇസിയില്‍ ചര്‍ച്ചയ്ക്കു വെച്ചു. ആരാധകര്‍ ബലേഭേഷ് വിളിച്ചു പറന്നെത്തി. അക്കൂട്ടത്തില്‍ കേമപ്പെട്ട താങ്ങ് എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസിന്റെ പത്രാധിപര്‍ എന്‍. പി. ചേക്കുട്ടി വക (ഇദ്ദേഹം എന്‍പിസി എന്നാകുന്നു അറിയപ്പെടുന്നത്) ആയിരുന്നു.<br />
<br />
തങ്ങളില്‍ പലരുടെയും രാഷ്ട്രീയ ഗുരുവായ പി. ഗോവിന്ദപ്പിളളയുടെ ബൌദ്ധിക പൌര്‍ണമിയും തെളിഞ്ഞ ചിന്തയും അദ്ദേഹത്തിന്റെ മകനിലൂടെ പുറത്തുവരുന്നു എന്നാണ് ചെക്കുട്ടി വെച്ചു കാച്ചിയത് : <span class="Apple-style-span" style="background-color: yellow;">Now I see the intellectual brilliance and clear-thinking of PG --the political guru of many of us-- making its presence felt again through his son.</span><br />
<br />
പിജിയെ തന്റെ രാഷ്ട്രീയഗുരുവായി ചേക്കുട്ടി വാഴിച്ച വിവരം രാധാകൃഷ്ണന് പിതാവിനോടു പറഞ്ഞിരിക്കാന്‍ വഴിയില്ല. പറഞ്ഞിരുന്നെങ്കില്‍ പ്രായാധിക്യത്തിന്റെ എല്ലാ അവശതയും പുത്രവാത്സല്യവും മറന്ന് വന്ദ്യവയോധികനായ ആ സഖാവ് എംജിആറിന്റെ നടുവിനു ചവിട്ടിയേനെ. ഇവനൊക്കെയായിട്ടാണോ നീ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതെന്ന് ആട്ടിയേനെ...<br />
<br />
താന്‍ രാഷ്ട്രീയവിദ്യാഭ്യാസം നല്കിയവന് വര്‍ഗീയ ഭീകര സംഘടനയായ എന്‍ഡിഎഫിന്റെ മുഖപത്രത്തില്‍ പത്രാധിപരായി വാഴുക, സാക്ഷാല്‍ ബിന്‍ലാദനെ ചെഗുവേരയോട് ഉപമിക്കാന്‍ ഉളുപ്പില്ലാത്ത മാര്‍ക്സിസ്റ് സൈദ്ധാന്തികനായി വളരുക.. പിജിയെപ്പോലൊരു ഗുരുവിന് അഭിമാനിക്കാന്‍ വേറെന്തു വേണം.... അതവിടെ നില്ക്കട്ടെ..<br />
<br />
<i>ദി ഹിന്ദു</i> പത്രത്തിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് സി. ഗൌരീ ദാസന് നായരാണ് ചര്‍ച്ച വഴിതിരിച്ചത്. രാധാകൃഷ്ണന് പറഞ്ഞതൊക്കെ തന്നെയാണ് താന്‍ പറയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്നായി ഗൌരി. 2006 <b><i>മാന്‍ ഓഫ് ദി മൊമന്റ്</i></b> എന്ന തലക്കെട്ടില്‍ താനെഴുതിയ ലേഖനത്തില്‍ ഈ ആശയമുണ്ടായിരുന്നുവെന്നും അതെഴുതിയതിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും എഴുതിയപ്പോള്‍ ഗൌരിദാസന്‍ നായരുടെ കണ്ഠമിടറുകയും കൈ വിറയ്ക്കുകയും ചെയ്തിട്ടുണ്ടാവണം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ:<br />
<blockquote>
<span class="Apple-style-span" style="background-color: yellow;">I paid a heavy price with my life, reputation and almost my job for the position I had taken then in that story of mine as also my despatches. I was insulted in public and private and all kinds of stories were spread about me. Simply because I tried to say the truth, about the transformation of a major political leader and the way he understood, articulated and acted, to quote you, 'avant-garde' politics.</span></blockquote>
ഗൌരി എഴുതിയ <a href="http://www.hindu.com/2006/04/30/stories/2006043000761300.htm">വാര്‍ത്ത ഇവിടെ</a> കാണാം. ഇതെഴുതിയ പത്രലേഖകന്റെ ജീവനും കീര്‍ത്തിയും തൊഴിലും അപകടാവസ്ഥയിലായെങ്കില് ഗുരുതരമായ സ്ഥിതിവിശേഷമാണത്. ആ അനുഭവം ഒരു ഓണ്ഗ്രൂപ്പിന്റെ അകത്തളങ്ങളില്‍ പരിഭവം പറച്ചിലായി മുഴങ്ങിത്തീരേണ്ടതുമല്ല. പക്ഷേ, ഈ ആഭിചാരപ്രവൃത്തി ചെയ്തതാര് എന്ന് ഗൌരി വെളിപ്പെടുത്തിയില്ല. എല്ലാം അറിയാവുന്ന എം ജി രാധാകൃഷ്ണനും നീലന് നീലകണ്ഠനും ഒന്നും വിട്ടു പറഞ്ഞതുമില്ല.<span class="Apple-style-span" style="background-color: yellow;"> I would like to blame it on some very small men</span> എന്ന് എംജിആറും <span class="Apple-style-span" style="background-color: yellow;">It is the ignorance and the arrogance of the cronies that rule </span> എന്ന് നീലനും തങ്ങളുടെ സ്വന്തം ഗൌരിയെ ആശ്വസിപ്പിച്ചു. ഗൌരിയ്ക്കും തൃപ്തിയായി. വാര്‍ത്തയെഴുതിയതിന്റെ പേരില്‍ ജീവനും ജോലിയ്ക്കും കീര്‍ത്തിയ്ക്കും നേരെ വെല്ലുവിളി ഉയര്‍ന്നാല്‍ ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഇങ്ങനെയൊക്കെ സമാധാനിച്ചു കളയും.<br />
<br />
അരങ്ങ് ഇങ്ങനെ കൊഴുത്തപ്പോള്‍ ആര്. രാംകുമാര്‍ എന്ന എഫ്ഇസി പ്രജ വേറൊരു വഴിക്ക് ചിന്തിച്ചു. ഗൌരീവാര്ത്ത അദ്ദേഹം ഇഴകീറി. ആ പരിശോധനയില്‍ കുഞ്ഞാലിക്കുട്ടിയെ കൈകാര്യം ചെയ്യുന്ന കാര്യത്തിലൊഴിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും സാമാന്യം വലിയ ഒരു മാന്‍ ഓഫ് സീസണ് ആണെന്ന് 2006ല്‍ ഗൌരി വിശകലനം ചെയ്ത കാര്യം വെളിപ്പെട്ടു. വിഎസിനെ ഉമ്മന്‍ചാണ്ടിയോട് തുലനപ്പെടുത്തിയാല്‍ പിണറായി വിജയന്റെ ആരാധകര്‍ പ്രകോപിതരാകേണ്ട കാര്യമില്ല. ഉമ്മന്‍ചാണ്ടിയും ഏതാണ്ട് വിഎസിന് തുല്യനാണെന്ന് വിശകലിച്ചതില് പ്രകോപിതരായി വിഎസ് അനുകൂലികളാരെങ്കിലുമാണോ ഗൌരിയുടെ ജീവനും കീര്‍ത്തിയ്ക്കും തൊഴിലിനും വില പറഞ്ഞത് എന്ന സംശയവും പ്രസക്തം. പക്ഷേ, ഈ സംശയം രാംകുമാറിനും ഉണ്ടായില്ല.<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRqW3eaT8QF41CEGCKu9Owb-Y22zHz49Lqdg1hPu4nyoFduzNBlKuKOb41IXVa8PTvXJYQw4p4UcJLE-9854eqelzJ_cdqFkumP5i2-8h7KCnwMpHO9ZcAZ2vH0aYxkwSnDRS8gvVM0l4/s1600/madhyamam-gauri-2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><br />
</a><br />
എങ്കിലും രാംകുമാറിന്റെ മറ്റൊരു ആരോപണം എഫ്ഇസിയെ പ്രകമ്പനം കൊള്ളിച്ചു. 2006ലെ വാര്‍ത്തയല്ല, 2007ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു വാര്‍ത്തയാണ് ഗൌരിയെ ദി ഹിന്ദുവിലും മാധ്യമലോകത്തും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് എന്നായിരുന്നു ആ ആരോപണം. രാംകുമാറിന്റെ സ്വന്തം വാചകങ്ങള്‍ ഇങ്ങനെ:<br />
<blockquote>
<span class="Apple-style-span" style="background-color: yellow;">The real story was another false and cooked up (read, planted) story about an explosively corrupt land deal in 2007 that led to such an outpour of complaints against the journalist. It seems there were direct pointers in that story towards a not-so-nice-deal between asthaana journalists and real estate dealers.</span></blockquote>
കടന്നല്‍ക്കൂട്ടില്‍ പതിച്ച കരിങ്കല്ലായി ഈ ആരോപണം. ഗൌരിയെ പ്രതിരോധിക്കാന്‍ ചാടിയിറങ്ങിയത് സാക്ഷാല്‍ ചെക്കുട്ടി. ഉപാധികളില്ലാതെ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ അസുഖകരമായ പലതും സംഭവിക്കുമെന്നായി ലാദനെ ചെഗുവേരയാക്കിയ മഹാമനീഷി. സംഭവിച്ചതിനൊക്കെ ഗൌരിയോട് ഏതോ സിപിഎം പിബി മെമ്പര്‍ ഫോണ്‍ വിളിച്ചു മാപ്പു പറഞ്ഞുവെന്നും മേപ്പടിയാന് വെളിപ്പെടുത്തി. പിജിയില്‍ നിന്ന് രാഷ്ട്രീയ ശിഷ്യനായതിനാല്‍ സിപിഎം പിബി മെമ്പര്‍മാര്‍ ആരെ ഫോണില്‍ വിളിച്ച് എന്തു പറഞ്ഞാലും ഇതിയാനും കൂടി സിസി വെയ്ക്കാറുണ്ടെന്ന വിവരം പാവം രാംകുമാറിന് അറിയുമായിരുന്നില്ല. ഫോണില്‍ വിളിച്ച നേതാവിന്റെ പേര് താനായിട്ടു പറയുന്നില്ലെന്നും അത് രാംകുമാര്‍ അന്വേഷിച്ചു കണ്ടുപിടിക്കണം എന്നുമായിരുന്നു കല്‍പ്പന.<br />
<br />
ജസിലെ തോറാ'ബോറ'നെ തരിമ്പും വകവെച്ചില്ല രാംകുമാര്‍. ഒരുത്തന്റെ ജീവനും തൊഴിലും കീര്‍ത്തിയും നശിപ്പിക്കുന്ന ദുഷ്ടത ഫോണ്‍ വിളിച്ച് രഹസ്യമായി സെറ്റില്‍ ചെയ്യേണ്ടതാണോ എന്നു തിരിച്ചു ചോദിച്ചു അദ്ദേഹം. പത്രലോകത്തിനെതിരെയാണ് തന്റെ ആരോപണമെന്നും ചുണയുണ്ടെങ്കില്‍ തൂക്കിക്കൊല്ലാനും രാംകുമാര്‍ ചേക്കുട്ടിയെ വെല്ലുവിളിച്ചു. താന്‍ ഒന്നാന്തരം പത്രപ്രവര്‍ത്തകനായതു കൊണ്ട് പല സിപിഎം പിബി മെമ്പര്‍മാരെയും അറിയാമെന്നായിരുന്നു ചെക്കുട്ടിയുടെ മറുപടി. അരിയെത്ര എന്നു ചോദിച്ചാല്‍ മുരിങ്ങാക്കായ പൊക്കിക്കാണിക്കുന്ന തറവേലയും പിജിയാണ് പഠിപ്പിച്ചതെന്ന് ഇക്കുറി ചേക്കുട്ടി അവകാശപ്പെട്ടില്ല. തെരഞ്ഞെടുപ്പു സംബന്ധിച്ച് രാംകുമാറിന്റെ നിരീക്ഷണങ്ങള്‍ കേമമാണെന്നും എന്നാല്‍ ഗൌരിയ്ക്കെതിരെ ആരോപണം ഉന്നയിച്ചത് അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്ന് ആര്‍വിജി മേനോന് വിധിയെഴുതി. ഗൌരിയ്ക്കൊക്കെ എതിരെ അങ്ങനെയൊക്കെ പറയാമോ എന്നു വ്യംഗ്യം. ആര്‍ക്കെതിരെ എന്തു പറയണമെന്നൊക്കെ തീരുമാനിക്കാന്‍ ഞങ്ങള്‍ കുറേപ്പേരിവിടെയില്ലേ എന്ന് വാചാലം..<br />
<br />
ചേക്കുട്ടിയ്ക്ക് ഗൌരിയോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ടാകണം. രാംകുമാറിനെ ചെക്കുട്ടി പ്രകോപിപ്പിക്കുന്തോറും ഗൌരിയുടെ മുഖം കൂടുതല്‍ വികൃതമായി. വാദപ്രതിവാദം തകര്‍ത്തു മുന്നേറിയപ്പോള്‍ തന്റെ സംശയങ്ങള്‍ രാംകുമാര്‍ ഇങ്ങനെ ക്രോഡീകരിച്ചു:<br />
<br />
<i>ഗൌരിയ്ക്കെതിരെ ഹിന്ദുവിന്റെ എഡിറ്റര്‍ക്ക് പരാതികള്‍ പ്രവഹിച്ചത് 2006ലെ അദ്ദേഹത്തിന്റെ വിഎസ് ലേഖനത്തെ തുടര്‍ന്നാണോ, അതോ 2007ലെ <a href="http://www.hindu.com/2007/07/22/stories/2007072255220600.htm">മെര്‍ക്കിസ്റണ്‍ വാര്‍ത്തയെ</a> തുടര്‍ന്നാണോ. ഉത്തരം ഗൌരിയാണ് പറയേണ്ടത്...</i><br />
<br />
തന്റെ ആരോപണം ഗൌരി ഉന്നയിച്ചത് എഫ്ഇസിയിലാണ്. അതിന്മേല് അതിലെ അംഗങ്ങള്‍ ഉന്നയിക്കുന്ന ഏത് സംശയത്തിനും മറുപടി പറയാനുളള ബാധ്യതയും ഗൌരിയ്ക്കുണ്ട്. ഗൌരിയ്ക്കു വേണ്ടി ചേക്കുട്ടി കുരച്ചതു കൊണ്ട് കാര്യങ്ങളില്‍ തീരുമാനമാവുകയില്ലല്ലോ. ഗൌരിയോട് രാംകുമാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്, സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫീസിന്റെ വിലാസം ചൂണ്ടിക്കാട്ടി അങ്ങോട്ടു ഫോണ്‍ ചെയ്തു ചോദിക്ക് എന്ന് ചെക്കുട്ടി അലറുന്നതിന്റെ യുക്തി എല്ലാവര്ക്കും മനസിലാവുകയില്ല. കാരണം നമ്മളെയൊന്നും പിജിയല്ലല്ലോ രാഷ്ട്രീയം പഠിപ്പിച്ചത്.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1jnUusznwvvj2OUE7dgY2dAFmGaVjbiU4yzOSY_fj1Zl-d1YKxBT0PwebXAFy5m7vi0rHp9iB6aywpR26Yse7QX2xuZhTLPJyF0h78P484gqK4sq4Jlwt-Tr1iETwGuE0_mG0idSAVXo/s1600/madhyamam-gauri-3.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="289" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1jnUusznwvvj2OUE7dgY2dAFmGaVjbiU4yzOSY_fj1Zl-d1YKxBT0PwebXAFy5m7vi0rHp9iB6aywpR26Yse7QX2xuZhTLPJyF0h78P484gqK4sq4Jlwt-Tr1iETwGuE0_mG0idSAVXo/s320/madhyamam-gauri-3.jpg" width="320" /></a>പിന്നീടങ്ങോട്ട് തമാശകളുടെ മലവെളളപ്രവാഹമായിരുന്നു. ഗൌരിപ്പട രാംകുമാറിനെതിരെ ചീറിയടുത്തു. മെര്‍ക്കിസ്റണ്‍ വാര്‍ത്തയെക്കുറിച്ചുളള ചര്‍ച്ച മുന്നേറിയാല്‍ വിശേഷാല്പരുന്തിന്റെ ചിറകുകള് ഇളകിവീഴും എന്ന് നന്നായി അറിയാവുന്നവരൊക്കെയും നിരന്നു നിന്ന് രാംകുമാറിനെ തെറിവിളിച്ചു. നെഞ്ചത്തടിയും നിലവിളിയും പതംപറച്ചിലുമായി സംഗതി മുന്നേറിയപ്പോള്‍ സാക്ഷാല്‍ എംജിആര്‍ വീണ്ടും രംഗപ്രവേശം ചെയ്തു. തനിക്ക് നാലു ദശാബ്ദമായി ഗൌരിയെ അറിയാമെന്നും പലകാര്യങ്ങളിലും തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഒരിക്കലും ഗൌരിയുടെ അന്തസിനെ താന്‍ സംശയിക്കില്ലൊരിക്കലും എന്ന് അദ്ദേഹം നിരുദ്ധകണ്ഠനായി വിലപിച്ചു.<br />
ഇങ്ങനെ പോയി ആ വിലാപം:<br />
<blockquote>
<span class="Apple-style-span" style="background-color: yellow;">Now about the particular story on the land-scam which is said to have caused inquiry etc. Being such a muthirnna pathrapravarthakan in tvm for long and also Gouri's long time friend, I feel ashamed to confess that it was all news to me. I still don't have a clue about its aftermath. But reading it again I can't fathom what is so terribly wrong about that story</span>. </blockquote>
2006ലെ വാര്‍ത്ത കേമം, 2007ലെ വാര്‍ത്തയും കേമം എന്നൊക്കെ കേട്ടപ്പോള്‍ വേറൊരു പ്രജയായ ശാന്തകുമാര്‍ വേലപ്പന് നായര്‍ക്ക് ഇങ്ങനെ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല :<br />
<blockquote>
<span class="Apple-style-span" style="background-color: yellow;">As somebody who has very little idea of what happened in 2006 or 2007 with regard Gowri's article, let me try to decipher the situation, and conclude why a resolution of this issue cannot be done at FEC. </span></blockquote>
ഇതെഴുതുന്നതു വരെയും ഇതിനൊരു മറുപടി അവിടെ കിട്ടിയിട്ടില്ല. മെര്‍ക്കിസ്റണ്‍ ഭൂമിക്കച്ചവടവും തുടര്‍ന്നു നടന്ന വിവാദങ്ങളിലും ഈ വാര്‍ത്തയ്ക്കും അതെഴുതിയ ഗൌരിദാസന്‍ നായര്‍ക്കും നിര്‍ണായകമായ പങ്കുണ്ട് എന്ന് അക്കാലത്ത് പത്രങ്ങളിലടക്കം വാര്‍ത്ത വന്നുവെന്നും, മാധ്യമ ലോകത്തു നിന്നു തന്നെയാണ് ആ വിമര്‍ശനങ്ങള്‍ ഉണ്ടായതെന്നും അവിടെ ആരും പറഞ്ഞില്ല.<br />
<br />
ഗൌരിദാസന്‍ നായര്‍ക്കെതിരെ പരാതികളയച്ചതും ആരോപണങ്ങളുന്നയിച്ചതും മാധ്യമലോകത്തെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെയായിരുന്നു. അന്നും മൌനം തന്നെയായിരുന്നു ഗൌരിയുടെ പ്രതികരണം. പ്രസ് ക്ളബിലും പത്ര പ്രവര്‍ത്തക യൂണിയനിലുമൊക്കെ അംഗങ്ങളായവരാണ് ഇതൊക്കെ ചെയ്തത്. തനിക്കെതിരെ നടന്നത് അപവാദപ്രചരണമാണെങ്കില്, സത്യവിരുദ്ധമായ ആക്ഷേപങ്ങളാണ് അവയെങ്കില്‍ പത്രപ്രവര്‍ത്തക യൂണിയനെയെങ്കിലും അതു ബോധ്യപ്പെടുത്താനുളള ബാധ്യത ഗൌരിയ്ക്കുണ്ട്. അങ്ങനെയെന്തെങ്കിലും നടന്നിട്ടുളളതായി ഗൌരിയ്ക്കു വേണ്ടി എഫ്ഇസിയില്‍ അണിനിരന്ന ചേക്കുട്ടി, നീലന്, എംജിആര്‍ പ്രഭൃതികളാരും വെളിപ്പെടുത്തുന്നില്ല. മറിച്ച് ഈ നടന്നതിനൊക്കെ ഏതോ സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ ഗൌരിയെ ഫോണില്‍ വിളിച്ചു മാപ്പു പറഞ്ഞുവെന്ന പച്ചക്കളളമാണ് ചെക്കുട്ടി എഫ്ഇസിയില്‍ തട്ടിവിട്ടത്. ചെക്കുട്ടിയെക്കാള് നല്ല ബന്ധങ്ങള്‍ സിപിഎമ്മുമായി പലകാരണങ്ങളാലും ഉളള, ഗൌരിയുമായി നാലു പതിറ്റാണ്ടുകാലത്തെ സുദീര്‍ഘമായ വ്യക്തിബന്ധമുളള എംജിആര്‍ പോലും ചേക്കുട്ടി പറഞ്ഞാകണം ഈ ഫോണ്‍ കഥ അറിഞ്ഞത്. <br />
<br />
മെര്‍ക്കിസ്റണ്‍ വിവാദം കൃത്യമായി പിന്തുടര്‍ന്നവര്‍ക്ക് ഗൌരിയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പുതിയ വാര്‍ത്തയല്ല. ഇങ്ങനെയൊരു വിവാദം നടന്നിട്ടുണ്ട് എന്നും ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് അതിനു പിന്നിലെന്നും തുറന്നെഴുതാന്‍ എം ജി രാധാകൃഷണന് മുതല്‍ ചെക്കുട്ടി വരെയുളള ഒരാളിനും ധൈര്യമുണ്ടായില്ല. ഒളിക്കേണ്ടത് ഒളിക്കാനും മറയ്ക്കേണ്ടത് മറയ്ക്കാനും വളച്ചൊടിക്കേണ്ടത് വളച്ചൊടിക്കാനും ഒരു മടിയുമില്ലാത്ത ഈ വിഗ്രഹങ്ങളെ എറിഞ്ഞു തകര്‍ത്തുകൊണ്ടല്ലാതെ പുതിിയ മാധ്യമസംസ്ക്കാരത്തിന് പിറവിയൊരുക്കാനാവില്ല. എഫ്ഇസിയില്‍ നിന്ന് ഈ ചര്‍ച്ച പൊതുസമൂഹത്തിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ കാരണം അതുമാത്രമാണ്. മാധ്യമലോകത്തെ ഗ്രൂപ്പിസവും പടലപ്പിണക്കവും അസൂയയുമൊക്കെ ഗൌരിദാസൻ നായർക്കെതിയെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലുണ്ടാകാം. എന്നാല്‍ അതുപോലും സിപിഎമ്മിന്റെ ചുമലില്‍ പ്രതിഷ്ഠിക്കുക എന്ന നീചകൃത്യമാണ് എഫ്ഇസിയിലെ മാധ്യമ പ്രമാണിമാര്‍ ചെയ്തത്. അവരുടെ തനിനിറം എഫ്ഇസിയിലെ അംഗങ്ങള്‍ മാത്രം അറിഞ്ഞാല്‍ പോര. ഈ വിഗ്രഹങ്ങളെ പൂജിക്കുന്ന പുറംലോകത്തെ ഭക്തവൃന്ദവും ഈ കഥകളറിയണം.<br />
<div style="background-color: yellow;">
ആ കഥ ഇവിടെ തുടരുന്നു...</div>
<div class="post">
<a href="http://www.blogger.com/post-edit.g?blogID=292802951033842212&postID=1960791534919040596" name="529651503724868680"></a> <br />
<h3 class="post-title">
<a href="http://eye-onmedia.blogspot.com/2011/04/blog-post_27.html">മെര്‍ക്കിസ്റ്റണ്‍ വിവാദവും ഗൗരീദാസന്‍ നായരും</a> </h3>
</div>പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com2tag:blogger.com,1999:blog-292802951033842212.post-6766109369337326182011-01-30T18:51:00.001+05:302012-07-31T20:53:37.607+05:30കൂട്ടുക്കൊടുപ്പിന്റെ സുജിത് നായര്‍ സ്റ്റൈല്‍....റൗഫും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ കൊരുത്തതോടെ തളര്‍വാതം പിടിപെട്ട് കിടപ്പിലായ മോചനയാത്രയ്ക്ക് ഓക്സിജന്‍ കൊടുക്കാന്‍ മനോരമ കാണിക്കുന്ന അഭ്യാസങ്ങളിലൊന്ന് കഴിഞ്ഞ പോസ്റ്റില്‍ (<a href="http://eye-onmedia.blogspot.com/2011/01/blog-post.html" target="_blank">http://eye-onmedia.blogspot.<wbr></wbr>com/2011/01/blog-post.html</a>) തുറന്നു കാണിച്ചിരുന്നു. അതിലൊരു സുജിത് നായരുടെ പേരു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വക വ്യാഖ്യാനവിക്രിയയാണ്. <br />
<br />
<b>മുന്നണികളില്‍ സസ്പെന്‍സ് ബാക്കിയാക്കി ഐസ്ക്രീം കേസ് </b>എന്നാണ് സുജിത് നായര്‍ അവര്‍കളുടെ സാഹിത്യത്തിനു തലക്കെട്ട്.<br />
<br />
അതിയാന്റെ അതിഭയങ്കരമായ നിരീക്ഷണങ്ങള്‍ വായിച്ചാലും....<br />
ലീഡിങ്ങനെ... <span style="background-color: #ffff66;">ഐസ്ക്രിം കേസില്‍ വിവാദവെടി പൊട്ടിച്ച രണ്ടുപേര്‍ രണ്ടാം ദിനം തിരശീലയ്ക്കു പിന്നിലേയ്ക്കു മാറി നിന്നു</span>... <br />
(അതായദുത്തമാ, കുഞ്ഞാലിക്കുട്ടീം റൗഫും ശനിയാഴ്ച പത്രസമ്മേളനം നടത്തിയില്ല... അതാണ് ലീഡ് നിരീച്ചണം)<br />
<br />
<span style="background-color: #ffff66;">പുതിയതെന്ന് അവകാശപ്പെടുന്ന തെളിവുകളും ഇതര കഥാപാത്രങ്ങളും രംഗപ്രവേശം ചെയ്തു.</span>.. <br />
(മൊഴി മാറ്റിയ രേഖകള്‍ പുതിയതെന്ന് ആരാണ് അവകാശപ്പെട്ടത്.. കേസ് ഉണ്ടായ കാലത്തു സൃഷ്ടിച്ചതാണ് ഇതെന്നാണ് റൗഫ് പത്രസമ്മേളനത്തില്‍ പരസ്യമായി വെളിപ്പെടുത്തിയത്. പുതിയ രേഖയെന്ന് അവകാശപ്പെടുന്നതായി സുജിത് നായര്‍ സ്വപ്നം കണ്ടോ).<br />
<br />
അടുത്ത എമണ്ടന്‍ കണ്ടുപിടിത്തം... <span style="background-color: #ffff66;">മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും എതിരാളി കെ എ റൗഫും ഇന്നലെ നേര്‍ക്കുനേര്‍ വന്നില്ല.</span> <br />
(പ്രയോഗവൈകല്യം ക്ഷമിക്കാം. എന്നാലും ചേട്ടാ, ഇക്കാര്യമല്ലേ ലീഡില്‍ പറഞ്ഞത്.. പിന്നെന്തോന്നിന്നാ ആവര്‍ത്തിച്ചത്...)<br />
<br />
<span style="background-color: yellow;">ഇതേസമയം ഇന്നലെ പുറത്തുവന്ന രേഖകള്‍ക്കു പിന്നില്‍ താന്‍ തന്നെയാണെന്ന് റൗഫ് ചാനലുകളോട് സ്ഥിരീകരിച്ചു. </span>( പിന്നെ എന്തോന്നിന്നാ സാറേ ആദ്യത്തെ വാചകത്തില്‍ തിരശീലയ്ക്കു പിന്നിലേയ്ക്കു മാറി നിന്നു എന്നെഴുതിയത്.. ന്യൂസ് അവറില്‍ പ്രത്യക്ഷപ്പെടുന്നതിനെയാണോ തിരശീലയ്ക്കു പിന്നിലേയ്ക്കു മാറി നിന്നു എന്ന് നിങ്ങളുടെ നാട്ടില്‍ പറയുന്നത്?)<br />
<br />
<span style="background-color: #ffff66;">കേസില്‍ മൊഴി മാറ്റമുണ്ടായെന്നു സ്ഥാപിക്കപ്പെടുന്ന രേഖകളാണ് ഇന്നലെ പുറത്തുവന്നത് </span>(അതു പക്ഷേ കാണാനുളള ഭാഗ്യം മനോരമ വായനക്കാര്ക്കില്ലാതെ പോയി). ഇന്നലെ പുറത്തു വന്ന രേഖകളുടെ പിതൃത്വം തനിക്കെന്നു റൗഫ് തന്നെ സമ്മതിച്ച രേഖകള്‍ (ഇക്കാര്യവും ഒരു ഭാഗത്തു പറഞ്ഞതല്ലേ ചേട്ടാ.. ഒരു വാര്‍ത്തയില്‍ കാര്യങ്ങള്‍ എത്ര തവണ ആവര്‍ത്തിക്കാമെന്നാണ് മനോരമയുടെ സ്റ്റൈല്‍ ബുക്കു പറയുന്നത്?) <br />
<br />
<span style="background-color: #ffff33;">പക്ഷേ, ആദ്യദിനത്തേതിനു സമാനമായ പ്രകമ്പനങ്ങളുണ്ടാക്കിയില്ല.</span> <br />
(എന്നുവെച്ചാല്‍ കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും ഭയപ്പെടേണ്ടെന്ന്... )<br />
<br />
<span style="background-color: #ffff66;">കല്ലടയുടെ ആരോപണത്തെ പാടെ തളളിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പക്ഷേ, പുനരന്വേഷണത്തെക്കുറിച്ചുളള ചോദ്യങ്ങളോട് ആ നിലയില്‍ പ്രതികരിച്ചില്ല. നിയമ - ഭരണ - പൊലീസ് അന്വേഷണവും നടപടികളും ഉണ്ടാകണമെന്ന ഉറച്ച നിലപാട് ആദ്യദിനം പിണറായി സ്വീകരിച്ചിരുന്നു. </span><br />
(പുനരന്വേഷണ സാധ്യത ആരായും എന്നു പറഞ്ഞത് കോടിയേരി. പിണറായി ആ നിലയില്‍ പ്രതികരിച്ചില്ല എന്നു പറഞ്ഞാല്‍ എന്താ അര്‍ത്ഥം... പിണറായീം കോടിയേരീം ഐസ്ക്രീം പാര്‍ലര്‍ കേസില്‍ രണ്ടു തട്ടാണ്. അതിനുളള നിലയൊക്കെ തീരുമാനിക്കാന്‍ സുജിത്ത് മനോരമയിലുണ്ട്. ആദ്യദിനം പറയുന്നതു തന്നെ പിണറായി എല്ലാദിവസവും പറഞ്ഞില്ലെങ്കില്‍ സുജിത്ത് കേറി ഇങ്ങനെ വ്യാഖ്യാനിച്ചു കളയും... പിണറായി അന്വേഷണവും നടപടിയും ആവശ്യപ്പെട്ടു, തൊട്ടുപിന്നാലെ കോടിയേരി അതിനുളള സാധ്യത ആരായുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, സുജിത്തിനങ്ങോട്ടു ബോധ്യം വരുന്നില്ല ).<br />
<br />
<span style="background-color: yellow;">കുഞ്ഞാലിക്കുട്ടിയെ അന്നുമിന്നും സംരക്ഷിക്കുന്ന യുഡിഎഫിന്റെ ധാര്‍മ്മികതയെ ഇടതുമുന്നണി ചോദ്യം ചെയ്യുന്നു. തിരഞ്ഞെടുപ്പു വേളയില്‍ ലഭിച്ച നല്ല ആയുധമായിട്ടും ഇതിനെ സിപിഎം കാണുന്നു. അതേസമയം അതു തിരിച്ചടിയാകുമോ എന്ന സന്ദേഹം പാര്‍ട്ടിക്ക് ഇല്ലാതെയുമില്ല. ഒരിക്കല്‍ ഇതുപറഞ്ഞു പാര്‍ട്ടിക്കകത്ത് പടയോട്ടം തന്നെ നടത്തിയ വിഎസിന്റെ ഉളളില്‍ എന്താണ് ഉത്കണ്ഠ തന്നെ കാരണം. </span><br />
<br />
(എന്ന എന്നൊരു വാക്കു മിസായിപ്പോയി.. എന്താ ഒരു എഡിറ്റിംഗ്... <br />
സിപിഎമ്മിനെ സുജിത്ത് ഒന്നു ഭീഷണിപ്പെടുത്തി നോക്കുകയാണ്. സിപിഎം ഇത് തിരഞ്ഞെടുപ്പിന് ഉപയോഗിച്ചാല്‍ കല്ലട സുകുമാരനെ ഇറക്കി ഞങ്ങള്‍ തിരിച്ചടിക്കും എന്ന്.. ഞങ്ങള്‍ തിരിച്ചടിക്കും എന്നു കേട്ടാല്‍ സിപിഎമ്മിനു പണ്ടേ ആശങ്കയാണല്ലോ... )<br />
<br />
<span style="background-color: #ffff66;">ഇതിനു റൗഫിന്റെ സഹായം ഇതിനു</span> (ദേ ഒരുവാക്കു രണ്ടു തവണ ആവര്‍ത്തിച്ചു, ആത്മവിശ്വാസമില്ലാതെ അപരാധമെഴുതിയാല്, കൈ വിറയ്ക്കുക മാത്രമല്ല, വാക്കുകളും ആശയവുമൊക്കെ ആവര്‍ത്തിക്കും സുജിത്തേ...) <span style="background-color: #ffff66;">എന്നു കരുതുമ്പോള്‍ തന്നെ ആശീര്‍വാദം ആരുടേതൊക്കെ എന്ന ചോദ്യത്തിനാണ് പ്രസക്തി കൂടുതല്‍... </span>(എങ്ങനെയൊണ്ട്....ആശാനേ... ഈ ചോദ്യത്തിന്റെ ഉത്തരമാണ് പതിനൊന്നാം പേജില്‍<b> ഐസ്ക്രീം ബോംബ് ഒരുങ്ങിയത് ചാനലില്‍, പൊട്ടിയത് വാര്‍ത്താ സമ്മേളനത്തില്‍</b> എന്ന തലക്കെട്ടിലെ വാര്‍ത്തയിലുളളത്. കഴിഞ്ഞ പോസ്റ്റില്‍ ഉദ്ധരിച്ച മനോരമ റിപ്പോര്‍ട്ട് ഒരിക്കല്‍ കൂടി വായിക്കുക...<br />
<br />
<b>റൗഫിന്റെ കൈകളില്‍ വിവാദരേഖകളുണ്ടെന്നറിഞ്ഞ സിപിഎമ്മിലെ ഒരുവിഭാഗവും ലീഗില്‍ നിന്നും വിട്ടുപോയ യുവനേതാവും ചേര്‍ന്നാണ് ഐസ്ക്രീം കേസ് വീണ്ടും കുത്തിപ്പൊക്കാനുളള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് എന്നാണ് സൂചന.</b><br />
<br />
സൂചന വേറൊന്നുമല്ല.... ആ സ്വന്തം ലേഖകന്‍ ഈ സുജിത് നായര്‍ തന്നെയല്ലേ....പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com1tag:blogger.com,1999:blog-292802951033842212.post-88649104375595675252011-01-30T15:53:00.004+05:302011-01-30T18:09:37.880+05:30കുഞ്ഞാപ്പയ്ക്കു കൂട്ടിക്കൊടുക്കാന്‍ മാമ്മന്‍ മാത്യുവുംപി. കെ. കുഞ്ഞാലിക്കുട്ടിയും കെ എ റൗഫും തമ്മിലുളള കോഴിപ്പോരില്‍ മുഖം നഷ്ടപ്പെട്ട യുഡിഎഫിനെ രക്ഷിച്ചെടുക്കാന്‍ മാമ്മന്‍ മാത്യുവിനു തന്നെ രംഗത്തിറങ്ങേണ്ടി വന്നു. പത്രസമ്മേളനത്തില്‍ കുമ്പസാരിച്ച് പുണ്യവാളാനാകാനുളള കുഞ്ഞാലിക്കുട്ടിയുടെ ശ്രമവും തെറ്റ് ഏറ്റു പറഞ്ഞതിന് അഭിനന്ദിക്കുന്നു എന്ന ഉമ്മന്‍ചാണ്ടിയുടെ നമ്പരും എട്ടുനിലയില്‍ പൊട്ടിയതോടെ കളിക്കളത്തില്‍ മനോരമയും മാതൃഭൂമിയും കൈമെയ് മറന്നിറങ്ങേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. കണ്ടത്തില്‍ കുടുംബത്തിലെ കൂട്ടിക്കൊടുപ്പുകാരുടെയും കൂലിത്തല്ലുകാരുടെയും വ്യാഖ്യാനവൈഭവം മാത്രമാണ് ഇനി യുഡിഎഫിനു രക്ഷ. വിവാദത്തിന്റെ രണ്ടാം ദിനം സെന്റര്‍ഫോര്‍വേഡുകളായി മാമ്മുക്കുട്ടിച്ചായന്‍ രംഗത്തിറങ്ങിയത് സുജിത് നായരെയും പേരുവെയ്ക്കാത്ത വ്യാഖ്യാന പടുവിനെയും.<br />
<br />
<b>പശ്ചാത്തലം</b><br />
<br />
രണ്ടു വിശകലനങ്ങളാണ് മനോരമ 2011 ജനുവരി 30 ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. തൊട്ടുതലേന്ന് ശനിയാഴ്ച ചാനലുകള്‍ സംഭവബഹുലമായിരുന്നു. പെണ്‍വാണിഭക്കേസിലെ പ്രധാന സാക്ഷികളായ റെജീന, റജുല എന്നിവരില്‍ നിന്ന് 100 രൂപയുടെ മുദ്രക്കടലാസില് നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി എഴുതിവാങ്ങിയ മൊഴികളാണ് എല്ലാ ന്യൂസ് ചാനലുകളും ശനിയാഴ്ച (ജനുവരി 29) ആഘോഷിച്ചത്. ആഘോഷിച്ചവരില്‍ മനോരമ ന്യൂസ് ചാനലും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.<br />
<br />
വാണിഭപ്രതിയും പ്രതിഭയും തമ്മിലുളള മുഖാമുഖത്തില്‍ ശനിയാഴ്ച നടന്ന പ്രധാന സംഭവം ഏതുനിമിഷവും പ്രവഹിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട തെളിവുപരമ്പരയിലെ ചെറുപടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണ്. പുറത്തുവന്ന തെളിവുകള്‍ ഏതൊക്കെയെന്നും അതില്‍ പറയുന്നതെന്ത് എന്നും വായനക്കാരെ അറിയിക്കാനുളള ബാധ്യത പത്രങ്ങള്‍ക്കുണ്ട്. എന്നാല്‍ തങ്ങളുടെ വായനക്കാരില്‍ നിന്ന് ഞായറാഴ്ചത്തെ മനോരമ ആ സുപ്രധാന വിവരം മറച്ചുവെച്ചു.<br />
<br />
ഒന്നാംപേജില്‍ രണ്ട്, പത്താം പേജില്‍ ഒന്ന്, പതിനൊന്നാം പേജില്‍ പതിനേഴ് എന്ന ക്രമത്തില്‍ ആകെ ഐസ്ക്രീം വാര്‍ത്തകള്‍ 20. അതില്‍ 18ഉം പ്രസ്താവനകള്‍. രണ്ടെണ്ണം മനോരമയുടെ കൂലിപ്പടയുടെ വ്യാഖ്യാനങ്ങള്‍. തലേന്ന് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട രേഖയും അതിന്റെ വിശദാംശങ്ങളും മനോരമ മുക്കി. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളൊന്നും വായനക്കാരില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്നും അവരെന്തു പറയുമെന്നും പറയില്ലെന്നും പത്രം വായിക്കുന്നവരെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും മാമ്മന്‍ മാത്യുവിനും നന്നായി അറിയാം. പക്ഷേ രേഖയുടെ കാര്യം അങ്ങനെയല്ല.<br />
<br />
<b>ക്വട്ടേഷന്‍ സംഘം ഒരുക്കുന്ന പ്ലോട്ട്...</b><br />
<br />
<b>ഐസ്ക്രീം ബോംബ് ഒരുങ്ങിയത് ചാനലില്‍, പൊട്ടിയത് വാര്‍ത്താ സമ്മേളനത്തില്‍</b> എന്ന തലക്കെട്ടില്‍ സ്വന്തം ലേഖകന്‍ പടച്ച വിശകലനം ഓടിച്ചു വായിച്ചാല്‍, കുഞ്ഞാലിക്കുട്ടിയ്ക്ക് ഇനി കൂട്ടിക്കൊടുക്കുന്നത് മനോരമയാണെന്ന് വ്യക്തമാകും. റൗഫ് എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ തിരിഞ്ഞു, കുഞ്ഞാലിക്കുട്ടി എന്തിന് റൗഫിനെതിരെ പത്രസമ്മേളനം നടത്തി, ആരാണ് ഈ നീക്കങ്ങള്‍ക്കു പിന്നില്‍ എന്നൊക്കെയുളള ചോദ്യങ്ങള്‍ക്ക് മനോരമയുടെ തനതു ശൈലിയില്‍ ഈ വിശകലനത്തില്‍ മറുപടിയുണ്ട്. അവ ഒന്നൊന്നായി പരിശോധിക്കാം.<br />
<br />
<b>കുഞ്ഞാലിക്കുട്ടിയും റൗഫും തമ്മില്‍ തെറ്റിയതെന്തിന്...</b><br />
<br />
മനോരമ പറയുന്നു.... <span class="Apple-style-span" style="background-color: yellow;">ഒന്നര വര്‍ഷം മുമ്പ് കുഞ്ഞാലിക്കുട്ടിയുമായി തെറ്റിപ്പിരിഞ്ഞതു മുതല്‍ തന്നെ ഐസ്ക്രീം കേസ് അട്ടിമറി സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ക്കു തയ്യാറായി റൗഫ് ചില ചാനല്‍ പ്രവര്‍ത്തകരെ സമീപിച്ചിരുന്നു........കര്‍ഷകനെന്ന വ്യാജരേഖയുണ്ടാക്കി മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയതുള്‍പ്പെടെയുളള കേസുകളില്‍ റൗഫ് പ്രതിയായതോടെയാണ് കുഞ്ഞാലിക്കുട്ടിയുമായുളള ശത്രുത മൂര്‍ച്ഛിച്ചത്. ഈ കേസുകളില്‍ നിന്ന് രക്ഷിച്ചെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കുഞ്ഞാലിക്കുട്ടിയെ റൗഫ് സമീപിച്ചു. കുഞ്ഞാലിക്കുട്ടി വിസമ്മതിച്ചപ്പോള്‍ കേസുകള്‍ക്കു പിന്നില്‍ അദ്ദേഹമാണെന്ന് റൗഫ് കരുതി. വിവാദ ഐപിഎസ് ഉദ്യോഗസ്ഥന് ഇടപെട്ട് തന്നെ പെണ്‍വാണിഭക്കേസില്‍ പ്രതിയാക്കാന്‍ നീക്കം നടന്നതായുളള സംശയം കൂടിയായപ്പോള്‍ സ്വന്തം നിലയ്ക്കു നീങ്ങാന്‍ റൗഫ് ഉറപ്പിച്ചു.</span><br />
<br />
മേലുദ്ധരിച്ച വാക്യങ്ങളുടെ ഘടന ഇഴപിരിച്ചെടുത്താല്‍ മനോരമയുടെ തന്ത്രം വ്യക്തമാകും. റൗഫുമായി ആത്മബന്ധമുളള, റൗഫിന്റെ മനോവ്യാപാരങ്ങളുടെ ചുഴിയും മലരും ചുണ്ടും നാവും കൊണ്ടൊപ്പിയെടുത്ത ഒരു സന്തതസഹചാരിയുടെ ആംഗിളില്‍ നിന്നാണ് വിശകലനങ്ങള്‍ ചിറകടിക്കുന്നത്. റൗഫിനെ തനിക്ക് നന്നായി അറിയാം എന്ന് ലേഖകന്‍ ഓരോ വാചകത്തിലൂടെയും വായനക്കാരനോട് പറയാതെ പറയുന്നു.<b> "ശത്രുത മൂര്‍ച്ഛിച്ചത്", "റൗഫ് സമീപിച്ചു", "റൗഫ് കരുതി", "റൗഫ് ഉറപ്പിച്ചു" </b>എന്നീ പ്രയോഗങ്ങള്‍ വഴി വായനക്കാരന്റെ തലച്ചോറിനെ മനോരമ കുഞ്ഞാലിക്കുട്ടിയുടെ കാല്‍ച്ചുവട്ടിലെത്തിക്കുന്നു, അതുവഴി യുഡിഎഫിന്റെയും. വാര്‍ത്തയെഴുത്തിലെ ഈ ചതി തിരിച്ചറിയാന്‍ സാധാരണ വായനക്കാര്‍ക്കു പലപ്പോഴും കഴിയാറില്ല.<br />
<br />
ഇനി മേല്‍ചൂണ്ടിക്കാണിച്ച വാക്യഘടന വഴി മനോരമ കുത്തിവെയ്ക്കാന്‍ ശ്രമിക്കുന്ന ബോധ്യങ്ങളുടെ യുക്തിരാഹിത്യം പരിശോധിക്കാം. റൗഫിന്റെ പേരിലുണ്ടായ ഒരു കേസ് ഒഴിവാക്കിക്കൊടുക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചില്ല എന്നതാണ് അവര്‍ തമ്മില്‍ തെറ്റാന്‍ മനോരമാലേഖകന്‍ പറയുന്ന കാരണം. വ്യാജരേഖയുണ്ടാക്കി റൗഫ് ഭൂമി വാങ്ങിയത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ കേസ് മലപ്പുറത്തിരുന്ന് ആവിയാക്കാന്‍ പോന്ന രാഷ്ട്രീയസ്വാധീനമൊന്നും ഇന്ത്യാ മഹാരാജ്യത്ത് പാണ്ടിക്കടവത്തു കുഞ്ഞാപ്പയ്ക്കില്ല. അതു ചെയ്യണമെങ്കില്‍ സഹായിക്കേണ്ടത് കോണ്‍ഗ്രസാണ്. വ്യാജരേഖ ഉണ്ടാക്കി ഭൂമി വാങ്ങിയതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ കേസ് ഒഴിവാക്കിക്കൊടുക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്താത്തതു കൊണ്ടാണ് റൗഫ് താനുമായി തെറ്റിയത് എന്ന് രണ്ടു തവണ പത്രസമ്മേളനം നടത്തിയിട്ടും കുഞ്ഞാലിക്കുട്ടി പറഞ്ഞില്ല. കുഞ്ഞാപ്പയെ ന്യായീകരിക്കാന്‍ പത്രസമ്മേളനത്തിലും ചാനല്‍ ചര്‍ച്ചകളിലും വല്ലാതെ ബന്ധപ്പെട്ട ഒരു കോണ്‍ഗ്രസ് നേതാവും മുസ്ലിം ലീഗ് നേതാവും ഇക്കാര്യം പറഞ്ഞില്ല. സത്യം അതായിരുന്നുവെങ്കില്‍ അതു വെളിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസും ഒരു നിമിഷം വൈകുമായിരുന്നില്ല. അപ്പോള്‍ അവരാരും പറയാത്ത ന്യായം മാമ്മന്‍ മാത്യുവിന്റെ പത്രം അച്ചടിക്കണമെങ്കില്‍ എന്തായിരിക്കും കാരണം....?<br />
<br />
തന്നെ രക്ഷിക്കണമെന്ന ആവശ്യം നിരസിച്ചപ്പോള്‍ കേസുകള്‍ക്കു പിന്നില്‍ കുഞ്ഞാലിക്കുട്ടിയായിരിക്കുമെന്ന് റൗഫ് കരുതിയെന്നാണ് മനോരമ വ്യാഖ്യാനിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഭാഷയില്‍ കോഴിക്കോട്ടും പരിസരപ്രദേശത്തും കൊളളപ്പലിശയ്ക്കു കടം കൊടുക്കുന്നയാളാണ് റൗഫ് എന്ന ഭീകര ജീവി. മുസ്ലിംലീഗുപോലൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സര്വസൈന്യാധിപന് തന്നെ ഒതുക്കാന്‍ മഹാരാഷ്ട്ര വഴി ഒരു കേസ് കെട്ടിച്ചമച്ചു എന്ന് ആ ഭീകര ജീവി കരുതി പോലും. ഒരു വ്യാജരേഖക്കേസു കൊണ്ട് കുഞ്ഞാപ്പയ്ക്ക് റൗഫിനെ ഒതുക്കാനാവുമോ... കുഞ്ഞാപ്പയുടെ സകല നികൃഷ്ടകൃത്യങ്ങളും മനപ്പാഠമായ റൗഫ് കരുതുമോ, ഒരു ചീള് വ്യാജരേഖക്കേസു കൊട്ടി കുഞ്ഞാലിക്കുട്ടി തന്നെ പേടിപ്പിക്കുമെന്ന്... ആഴ്ചപ്പതിപ്പിലെ ഫലിതബിന്ദുവില്‍ ചെലവാകാത്ത തമാശകളാണ് മാമ്മുക്കുട്ടിച്ചായന്റെ പത്രം വാര്‍ത്താ വിശകലനത്തില്‍ അച്ചടിക്കുന്നത്.<br />
<br />
<b>വേറൊരു പെണ്ണു കേസിന്റെ കഥ...</b><br />
<br />
വ്യാജരേഖാക്കഥയ്ക്കു ബലം പോരെന്നു കണ്ടു മാത്രമായിരിക്കില്ല, റൗഫിനും അപഥസഞ്ചാരമുണ്ടെന്ന സൂചന അച്ചായന് പ്രസിദ്ധീകരിച്ചത്. റൗഫിനും ചില ചുറ്റിക്കളികളൊക്കെയുണ്ട് എന്ന് വായനക്കാരനെ അറിയിക്കുന്നതോടൊപ്പം അതിലൊരു ഭീഷണിയുണ്ട്, തിരിച്ചും കുടുംബം നാറ്റിക്കുമെന്ന് റൗഫിനുളള മുന്നറിയിപ്പാണ് ആ സൂചന.<br />
<br />
<b>മനോരമ പറഞ്ഞതിങ്ങനെയാണ്...</b><br />
<br />
<span class="Apple-style-span" style="background-color: yellow;">കോഴിക്കോട് നഗരത്തിലെ സ്വകാര്യഹോട്ടലില്‍ റൗഫും മറ്റൊരു സ്ത്രീയും മുറി പങ്കിടുന്നെന്നും ഇരുവരെയും അനാശാസ്യക്കുറ്റത്തിന് ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ഈ ഉന്നത ഉദ്യോഗസ്ഥന് കോഴിക്കോട്ടെ കീഴുദ്യോഗസ്ഥനോട് ആവശ്യപ്പെടുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശമുണ്ടെന്നും ഇയാള്‍ കീഴുദ്യോഗസ്ഥനെ ധരിപ്പിച്ചു. എന്നാല്‍, മന്ത്രിയുടെ ഭാഗത്തു നിന്ന് അത്തരമൊരു നിര്‍ദ്ദേശമുണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ച കീഴുദ്യോഗസ്ഥന് നിര്‍ദ്ദേശം നടപ്പാക്കാന്‍ വിസമ്മതിച്ചു. ഇക്കാര്യം റൗഫിന് പൊലീസില്‍ നിന്നു തന്നെ ചോര്‍ന്നു കിട്ടുകയും ചെയ്തു. ഇതോടെ ഐസ്ക്രിം രേഖകള്‍ ആര്‍ക്കും കൈമാറാന്‍ റൗഫ് സന്നദ്ധനായി.</span><br />
<br />
ഒരു വിശകലനവും ആവശ്യമില്ലാത്തവിധം സ്വയം സംസാരിക്കുന്നതാണ് മനോരമയുടെ ഉളുപ്പില്ലായ്മ. അതവിടെ നില്ക്കട്ടെ. റൗഫിനുളള മുന്നറിയിപ്പ് ഇതിലൊതുങ്ങുന്നില്ല. ഈ ക്വട്ടേഷന്‍ ആരെയാണ് ഏല്‍പ്പിച്ചതെന്ന് അറിയാന്‍ ഈ വാര്‍ത്ത പത്രത്തില്‍ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്നു കാണണം. ചിത്രം നോക്കുക.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhI0fAKIyExRKosCnMU56Mjj5Xz360SbtKtcuxtxwXi_m9p3nLMzb6rCLXN-aXTLNI98gRP9_kK8-FY-iHQRpA4cv7gom01_gzDGL3aPBBlCJdIWAjGSrzMI69v8XJiupaHKBsT-ewV9ks/s1600/manorama-ice-cream+%25281%2529.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="145" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhI0fAKIyExRKosCnMU56Mjj5Xz360SbtKtcuxtxwXi_m9p3nLMzb6rCLXN-aXTLNI98gRP9_kK8-FY-iHQRpA4cv7gom01_gzDGL3aPBBlCJdIWAjGSrzMI69v8XJiupaHKBsT-ewV9ks/s320/manorama-ice-cream+%25281%2529.JPG" width="320" /></a></div><br />
<br />
സൂചന വ്യക്തം.. ഹോട്ടലില്‍ റൗഫിനോടൊപ്പം മുറി പങ്കിട്ട മറ്റൊരു സ്ത്രീ ആര്, വിവാദ ഐപിഎസ് ഉദ്യോഗസ്ഥന് ആര്, സത്യസന്ധനും വിവാദ ഉദ്യോഗസ്ഥന്റെ ആവശ്യത്തിന്റെ സത്യസന്ധത തെളിയിക്കാന്‍ മിന്നല്‍ വേഗത്തില്‍ സ്ഥിരീകരിക്കാന്‍ പാകത്തിന് ആഭ്യന്തരമന്ത്രിയുമായി ഹോട്ട് ലൈന്‍ ബന്ധമുളള കീഴുദ്യോഗസ്ഥന് ആര്... റൗഫിന് ഇക്കാര്യം ചോര്‍ന്നു കിട്ടിയത് ഏതു ഹോട്ടലില്‍ ആരുമായി മുറി പങ്കിട്ടപ്പോള്‍ തുടങ്ങിയ സ്തോഭജനകമായ വെളിപ്പെടുത്തലുളള ക്രൈം വാരിക ഉടന്‍ വിപണിയിലെത്തും. ചിത്രങ്ങള്‍ സഹിതം...<br />
<br />
കുഞ്ഞാലിക്കുട്ടി മാന്യനാണ്, റൗഫ് കരുതുന്നതു പോലെയല്ല, അവര്‍ തമ്മിലുളളത് വെറും തെറ്റിദ്ധാരണയാണ്, വ്യാജരേഖക്കേസിലും ഹോട്ടലില്‍ നിന്ന് പൊക്കാന്‍ ശ്രമിച്ചതിലും കുഞ്ഞാലിക്കുട്ടിയ്ക്കു മനസറിവു പോലുമില്ല, തെറ്റിദ്ധാരണ മാറ്റി എത്രയും പെട്ടെന്ന് ഒന്നിക്കൂ... തുടങ്ങിയ സൂചനകളും ഈ വാര്‍ത്തയിലുണ്ട്. യഥാര്‍ത്ഥത്തില്‍ പീഡനക്കേസ് ഒതുക്കാന്‍ കുഞ്ഞാപ്പ സമീപിക്കേണ്ടിയിരുന്നത് മനോരമയിലെ ഈ ഭാവനാശാലിയെയാണ്. പത്തു റൗഫിനു സമം ഈ മനോരമാപാഷാണം.<br />
<br />
വാര്‍ത്തയിലെ ഭീഷണി ഉള്‍ക്കൊണ്ടു പിന്മാറിയാല് വിവാദം തങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോയി റൗഫിനെ രക്ഷിക്കാം എന്നും ഈ വാര്‍ത്തയില്‍ സൂചനയുണ്ട്.<br />
<br />
അതിങ്ങനെയാണ്...<br />
<br />
<span class="Apple-style-span" style="background-color: yellow;">റൗഫിന്റെ കൈകളില്‍ വിവാദരേഖകളുണ്ടെന്നറിഞ്ഞ സിപിഎമ്മിലെ ഒരുവിഭാഗവും ലീഗില്‍ നിന്നും വിട്ടുപോയ യുവനേതാവും ചേര്‍ന്നാണ് ഐസ്ക്രീം കേസ് വീണ്ടും കുത്തിപ്പൊക്കാനുളള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് എന്നാണ് സൂചന.</span><br />
<br />
പാവം റൗഫ്. തെറ്റിദ്ധാരണ കൊണ്ട് കുഞ്ഞാപ്പയെ തളളിപ്പറഞ്ഞ് സിപിഎമ്മിലെ ഒരു വിഭാഗവും ലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ യുവനേതാവും ഒരുക്കിയ കെണിയില്‍ ചെന്നു വീണു. കുഞ്ഞാപ്പ പാവം. തെറ്റ് ഏറ്റുപറഞ്ഞ നല്ല മനസുളള കുഞ്ഞാപ്പയെ തോളില്‍ തട്ടി അനുഗ്രഹിച്ച കുഞ്ഞൂഞ്ഞ് പഞ്ചപാവം.<br />
<br />
പരമദുഷ്ടന്മാര്‍ രണ്ട്. സിപിഎമ്മിലെ ഒരു വിഭാഗവും ലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ യുവനേതാവും...<br />
<br />
മിസ്റ്റര്‍ മാമ്മന്‍ മാത്യു... ഈ കൂട്ടിക്കൊടുപ്പിന് നിങ്ങളുടെ പ്രതിഫലം എത്രയാണ്?പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com13tag:blogger.com,1999:blog-292802951033842212.post-43767293831727766832010-12-14T11:36:00.002+05:302012-07-31T20:55:28.941+05:30മാമ്മന്‍ മാത്യുവിനോട് പറയാനുളളത്<span style="font-size: medium;"><strong><em>ഡോ. ടി. എം. തോമസ് ഐസക്</em></strong></span><br />
<span style="font-size: medium;"><strong></strong><br />
<span style="background-color: #ffd966;">(<strong><em>ലോട്ടറി വിവാദം - മറ്റൊരു ചൂതാട്ടം</em></strong> എന്ന പുസ്തകത്തിലെ ഒരധ്യായത്തില്‍ നിന്ന് - 2010 സെപ്തംബര്‍ 18ന് ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങള്‍ ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു...) </span><br />
<span style="background-color: #ffd966;"></span><br />
<em>'ധര്‍മ്മോസ്മദ് കുലദൈവതം'</em> എന്ന ആപ്തവാക്യത്തെ 'ധര്‍മ്മത്തെ ഞാന്‍ സദാ കൊല ചെയ്തുകൊണ്ടിരിക്കുന്നു' എന്ന് ഏതോ സരസന് വികെഎന്‍ ശൈലിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. സ്വന്തം തലക്കുറിയുടെ ഈ വ്യാഖ്യാനത്തെ ഒന്നാന്തരം 'ക്വാട്ടബിള്‍ ക്വാട്ടാ'ക്കി വളര്‍ത്തുകയാണ് മലയാള മനോരമ. തമസ്കരണം, വളച്ചൊടിക്കല്‍, വക്രീകരണം തുടങ്ങി പ്രചാരവേലയുടെ സകല അടവുകളും പയറ്റുന്നതാണ് ലോട്ടറി വിവാദം സംബന്ധിച്ച മനോരമ വാര്‍ത്തകള്‍. <br />
<br />
അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ നിയമലംഘനത്തെക്കുറിച്ച് ആറു വര്‍ഷത്തോളമായി കേന്ദ്രത്തിന് മുന്നില്‍ കെട്ടിക്കിടക്കുന്ന നിവേദനങ്ങളും ആവശ്യങ്ങളും പരിദേവനങ്ങളും കാണാതെയാണ് മലയാള മനോരമ ലോട്ടറി പരമ്പരയെഴുതിയത്. എ കെ ആന്റണിയുടെ കാലത്ത് ഉദ്യോഗസ്ഥ തലത്തില്‍ അയച്ച റിപ്പോര്‍ട്ടുകള്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഓര്‍മ്മപ്പെടുത്തലുകള്‍, ഇവയൊന്നും പരമ്പരയെഴുത്തുകാര്‍ അറിഞ്ഞില്ല. നാലാം വകുപ്പ് ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാനുളള അവകാശം കേന്ദ്രസര്‍ക്കാരിനാണ് എന്നു വ്യക്തമാക്കുന്ന എണ്ണമറ്റ കോടതിയുത്തരവുകള്‍ വായിച്ചു നോക്കാനും കോയമ്പത്തൂര്‍ - സിക്കിം റൂട്ടില്‍ സര്‍ക്കീട്ടിനിറങ്ങിയ മനോരമയിലെ അപസര്‍പ്പകര്‍ ശ്രമിച്ചില്ല. ഇവയൊക്കെ തമസ്കരിച്ച് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.<br />
<span style="font-size: medium;"><br />
വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കൈയില്‍ കിട്ടി ആഴ്ചകള്‍ക്കകകം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അത് കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടും ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു എന്ന പച്ചക്കളളം മനോരമ അച്ചടിച്ചുവെച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറികളുടെ രജിസ്ട്രേഷന് റദ്ദാക്കിയ വിവരം പരമ്പരയിലെങ്ങുമില്ല. അതിനെതിരെ സമര്‍പ്പിക്കപ്പെട്ട കേസില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് സൂചിപ്പിക്കുന്ന ഭാഗങ്ങളുടെ നേര്‍ക്ക് പരമ്പരയെഴുത്തുകാര്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഈ റിപ്പോര്ട്ടിന്മേല് നടപടി സ്വീകരിക്കാതിരിക്കുന്നത് ഖേദകരമാണെന്ന് തുറന്നടിക്കുന്ന സര്‍വകക്ഷി സംഘത്തിന്റെ നിവേദനത്തില്‍ ഉമ്മന്‍ചാണ്ടിയും ഒപ്പിട്ടുവെന്ന വസ്തുതയും മനോരമ തമസ്കരിച്ചു. യഥാസമയം കോടതിയിലും കേന്ദ്രസര്‍ക്കാരിനു മുന്നിലും ഹാജരാക്കിയ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചുവെന്ന് അച്ചടിക്കാന്‍ ഒരു മനസാക്ഷിക്കുത്തും മനോരമയ്ക്ക് ഉണ്ടായില്ല. <br />
<br />
<strong>ഓര്‍ഡിനന്‍സ് വിവാദത്തിന്റെ തിരക്കഥ</strong><br />
<br />
<em>''ഐസക് പ്രതിരോധത്തില്‍, ലോട്ടറി നികുതി ഓര്‍ഡിനന്‍സ് വെട്ടിയത് വിഎസ്, പാര്‍ട്ടി പിന്തുണച്ചില്ല, വിഎസും''</em> എന്ന അതിഭയങ്കര വെളിപ്പെടുത്തലുമായാണ് സെപ്തംബര്‍ 4ലെ മനോരമ പുറത്തിറങ്ങിയത്. സാധാരണ നറുക്കിന് ഏഴില്‍ നിന്ന് 25 ലക്ഷമായും ബംബറിന് 17 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായും നികുതി ഉയര്‍ത്തുന്ന ഓര്‍ഡിനന്‍സിന്റെ ഫയലില്‍ മുഖ്യമന്ത്രി എഴുതിയ ഒരു കുറിപ്പിനെയാണ് മനോരമയിലെ ഭാവനാശാലി ഇങ്ങനെ വളച്ചൊടിച്ചത്. സിപിഐഎം അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ട്ടി അറിയാതെ ഇത്തരമൊരു ഓര്‍ഡിനന്‍സിനെക്കുറിച്ച് ആലോചന നടക്കുമെന്ന് വിശ്വസിക്കുന്നവരെയാണോ മനോരമ രാഷ്ട്രീയ റിപ്പോര്‍ട്ടിംഗിന് നിയോഗിക്കുന്നത് എന്ന ചോദ്യം അവിടെ നില്ക്കട്ടെ. ഓരോ തവണ നികുതി അടയ്ക്കുമ്പോഴും കൂടുതല്‍ വിശദമായ സ്റ്റേറ്റ്മെന്റ് വേണമെന്നും നാലാം വകുപ്പ് ലംഘനമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് നിഷ്കര്‍ഷിക്കണമെന്നുമൊക്കെയുളള നിബന്ധനങ്ങള്‍ അടങ്ങുന്നതാണ് ഓര്‍ഡിനന്‍സ്. <br />
<br />
നികുതി കൊടുക്കുന്നവര്‍ നാലാംവകുപ്പിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഒരു ഉപവകുപ്പ് കൂടി ചേര്‍ക്കണമെന്ന് ഓര്‍ഡിനന്‍സിനുളള ഫയലില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഫയല്‍ വന്നയുടനെ തന്നെ ഇതംഗീകരിച്ച് ഫയല്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്ക് മുഖ്യമന്ത്രി വഴി തന്നെ അയയ്ക്കുകയും ചെയ്തു. ഈ നിര്‍ദ്ദേശത്തോടൊന്നും ആര്‍ക്കും ഒരെതിരഭിപ്രായവുമില്ല. മാത്രവുമല്ല നാലാം വകുപ്പ് നിബന്ധനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറി എന്നാണ് കേരളത്തിന്റെ നിയമത്തില്‍ പേപ്പര്‍ലോട്ടറിയെ നിര്‍വചിച്ചിരിക്കുന്നത് തന്നെ. വളരെ സ്പഷ്ടമായി നിയമത്തില്‍ എഴുതിയിരിക്കുന്ന കാര്യത്തെക്കുറിച്ച് ഒരു തര്‍ക്കവും ഉണ്ടാകേണ്ട കാര്യമില്ല.<br />
<br />
ഒരു വിവാദത്തിനും അടിസ്ഥാനമില്ലാത്ത ഇക്കാര്യം വിവാദമാക്കി മാറ്റിയത് കേരള കൗമുദി കുടുംബത്തിലെ ഫ്ളാഷ് എന്ന ഉച്ചപ്പത്രത്തില്‍ ഇക്കഴിഞ്ഞ മൂന്നാം തീയതി പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ്. പ്ലാന്റ് ചെയ്യപ്പെട്ട ഈ വാര്‍ത്തയാണ് മനോരമയുടെ തലക്കെട്ടായത്. വിചിത്രമായ വാദങ്ങളാണ് വാര്‍ത്തയിലാകെ. ഓര്‍ഡിനന്‍സ് അതേപടി ഇറങ്ങിയിരുന്നെങ്കില്‍ അന്യസംസ്ഥാന ലോട്ടറിക്കാരില്‍ നിന്ന് നികുതി വാങ്ങേണ്ടി വരുമായിരുന്നത്രേ! മുഖ്യമന്ത്രിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഈ ഗൂഢാലോചന തകര്‍ന്നുപോലും. ഇത്തരം വ്യാഖ്യാനങ്ങള്‍ പത്രത്തിന് നല്‍കുന്നത് ആരാണെന്ന് പത്രാധിപര്‍ അന്വേഷിക്കുന്നത് നന്ന്.<br />
<br />
<em>''വി എസ് ചേര്‍ത്ത വകുപ്പ് മുക്കാന്‍ മുമ്പും ശ്രമം. ഭേദഗതി വന്നാല്‍ ഗുണം സര്‍ക്കാര്‍ ലോട്ടറിയ്ക്ക്''</em> എന്നായി സെപ്തംബര്‍ അഞ്ചിന് മനോരമ. <em>''സിക്കിം ഭൂട്ടാന് തടയപ്പെടും''</em> ഇതിന് ടിക്കര്‍ ബോക്സില്‍ വിശദീകരണവും. <br /><br />
</span></span><br />
<span style="font-size: medium;"><span style="font-size: medium;">കേന്ദ്രലോട്ടറി നിയമത്തിന്റെ നാലാം വകുപ്പിന്റെ ലംഘനമുണ്ടായാല്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നും അതുകൊണ്ട് കേന്ദ്രം നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി എത്രയോ കത്തുകള്‍ മുഖ്യമന്ത്രി തന്നെ അയച്ചിട്ടുണ്ട്. സര്‍വകക്ഷി നിവേദനത്തിലും ഇക്കാര്യം അടിവരയിട്ട് ആവര്‍ത്തിക്കുന്നുണ്ട്. കണ്മുന്നില് കിടക്കുന്ന ഇത്തരം രേഖകളൊക്കെ അവഗണിച്ചാണ് ഈ തിരുമണ്ടന്‍ വ്യാഖ്യാനം മനോരമ ഒന്നാംപേജില്‍ തട്ടിവിട്ടത്. <br />
തങ്ങളുടെ വാര്‍ത്താ വിശകലനങ്ങളും വ്യാഖ്യാനങ്ങളും മണ്ടത്തരങ്ങളാകുന്നതില്‍ പത്രത്തിനോ അതെഴുതുന്ന ലേഖകര്‍ക്കോ നാണക്കേട് തോന്നുന്നില്ലെങ്കിലും ലോട്ടറി നിയമത്തെക്കുറിച്ച് സാമാന്യവിവരമുളളവരെ ലജ്ജിപ്പിക്കുന്നുണ്ട്. നിയമലംഘനത്തിനെതിരെ നടപടിയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും അവകാശം ഉണ്ടെന്ന് വ്യാഖ്യാനിക്കാവുന്ന പഴുതുപോലും കേന്ദ്രനിയമത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പുതിയ കേന്ദ്രലോട്ടറി ചട്ടങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് മനോരമയുടെ ഭാവനാവിലാസങ്ങള്‍. ആ ചട്ടങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യുന്നത് വലിയൊരു പാതകമാണെന്നാണ് മനോരമയുടെ വ്യാഖ്യാനം. <br /><br />
</span></span><br />
<span style="font-size: medium;"><span style="font-size: medium;">ഈ ഓര്‍ഡിനന്‍സ് വിവാദ തിരക്കഥയുടെ അടുത്ത അങ്കമെന്തെന്ന് ഇപ്പോഴേ പറഞ്ഞേക്കാം. അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ സെക്ഷന്‍ 4 ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് അവരുടെ നികുതി നിരസിച്ചതിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. കേസിലെ വിധി സര്‍ക്കാരിന് എതിരായാല്‍, ഓര്‍ഡിനന്‍സ് വൈകിയതുകൊണ്ടാണ് അത്തരമൊരു വിധി വന്നതെന്ന് പ്രചരിപ്പിക്കാനുളള അരങ്ങൊരുക്കലാണ് ഇപ്പോഴത്തെ കഥകള്‍ (അങ്ങനെയൊരു വ്യാഖ്യാനവുമായി മാതൃഭൂമി ഇക്കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്തിട്ടുണ്ട്). നടപടി ക്രമങ്ങള്‍ പാലിച്ച് ഓര്‍ഡിനന്‍സ് പുറത്തിറങ്ങാന്‍ സ്വാഭാവികമായും വേണ്ടി വരുന്ന കാലയളവിനെ, ബോധപൂര്‍വമായ വൈകിക്കലായി വ്യാഖ്യാനിക്കുന്ന തിരക്കഥയും അണിയറയില്‍ തയ്യാറായിട്ടുണ്ട്. <br />
<br />
പത്രപ്രവര്‍ത്തനമെന്നാല്‍ ഉപജാപമാണെന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകരുടെ ഒരു തലമുറ നമ്മുടെ സംസ്ഥാനത്തുണ്ട്. <em>വരദാചാരിയുടെ തല, കാണാതെ പോയ സെക്രട്ടറിയേറ്റ് ഫയ</em>ലുകള്‍ തുടങ്ങിയ പച്ചക്കളളങ്ങള്‍ സൃഷ്ടിച്ച് ലാവ്ലിന് കേസില്‍ പരമ്പരയെഴുതിയ 'പ്രഗത്ഭമതികള്‍' ഇന്നും മനോരമയിലുമുണ്ട്. പച്ചനുണകള്‍ ബൈലൈന്‍ സഹിതം പ്രസിദ്ധീകരിക്കാനുളള ഉളുപ്പില്ലായ്മ തെളിയിക്കുന്നത് ഒന്നേയുളളൂ, മടങ്ങിവരാനാവാത്ത വിധം, അധപതനത്തിന്റെ പാതാളത്തിലേക്ക് അവര്‍ താണു പോയിരിക്കുന്നു. <br />
<br />
<strong><em>മനോരമയുടെ പുതിയ പത്രാധിപരോട്</em></strong><br />
ആദരണീയനായ ശ്രീ കെ എം മാത്യുവിന്റെ വിയോഗത്തെ തുടര്‍ന്ന് മനോരമയുടെ പത്രാധിപരായി ചുമതലയേറ്റ ശ്രീ മാമ്മാന്‍ മാത്യുവിനോട് ഒരുകാര്യം സൂചിപ്പിക്കട്ടെ. <br />
<br />
<em>''പ്രാര്‍ത്ഥനയോടെ പുനരര്‍പ്പണം''</em> എന്ന തലക്കെട്ടില്‍ ആഗസ്റ്റ് 19ന് പേരുവെച്ച് താങ്കളെഴുതിയ ആദ്യമുഖപ്രസംഗം വളരെ കൗതുകത്തോടെയാണ് ഞാന്‍ വായിച്ചത്. "നേര്‍വഴി കാട്ടണേ"യെന്ന പ്രാര്‍ത്ഥനയോടെയാണ് മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുക്കുന്നതെന്ന് അതില്‍ താങ്കള്‍ അവകാശപ്പെടുന്നുണ്ട്. <em>"പാവനമായ പത്രധര്‍മ്മത്തിന്റെ അടയാള മുദ്രകളോടൊപ്പം പാരമ്പര്യത്തിന്റെ സുകൃതങ്ങളും നൂറ്റാണ്ടു പിന്നിട്ട മനോരമയുടെ തായ്വേരിലുണ്ട്"</em> എന്നുമുണ്ട്, അവകാശവാദം. <br />
<br />
പാവനമായ പത്രധര്‍മ്മം പരിപാലിക്കുന്നതിനിടയില്‍ മനോരമയില്‍ നിന്ന് നേരിട്ട ഒരനുഭവം താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ,<br />
<br />
ലോട്ടറി പരമ്പരയില്‍ മനോരമ എന്നോട് ഒട്ടേറെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പരമ്പരയുടെ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച പ്രതിപക്ഷ നേതാവിന്റെ ലേഖനത്തിലും ചോദ്യങ്ങളും വളച്ചൊടിക്കലുകളും അസത്യപ്രചരണവും വേണ്ടത്രയുണ്ടായിരുന്നു. ഇവയോട് പ്രതികരിച്ച് ഒരു ലേഖനം ഞാന്‍ മനോരമയ്ക്ക് അയച്ചുകൊടുത്തു. മനോരമയുടെ എഡിറ്റിംഗ് വൈഭവം പിറ്റേന്നു തന്നെ എനിക്ക് ബോധ്യപ്പെട്ടു. മര്‍മ്മപ്രധാനമായ ഉദ്ധരണികളത്രയും വെട്ടിക്കളഞ്ഞാണ് അവര്‍ എന്റെ മറുപടി പ്രസിദ്ധീകരിച്ചത്! <br />
<br />
ലോട്ടറി നിയമലംഘനത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി കേന്ദ്രത്തിന് എഴുതിയ രണ്ടു കത്തുകള്‍, കേരളത്തിലെ സര്‍വകക്ഷി നിവേദക സംഘം കേന്ദ്രത്തിന് നല്കിയ മെമ്മോറാണ്ടം, കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നല്കിയ നിര്‍ദ്ദേശം ഇവയില്‍ നിന്നെക്കെ എടുത്തു ചേര്‍ത്ത ഉദ്ധരണികളാണ് മുറിച്ചു മാറ്റിയത്. <br />
<br />
മനോരമയുടെ അപവാദങ്ങളും പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്ന ഉദ്ധരണികളായിരുന്നു അവ. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്ന വസ്തുതകള്‍ക്ക് മേലാണ് താങ്കളുടെ പത്രം കത്രിക പ്രയോഗിച്ചത്. ആരോപണങ്ങള്‍ക്ക്് മറുപടി പറയാനുളള മൗലികാവകാശത്തെയാണ് മനോരമ ഹനിച്ചു കളഞ്ഞത്. <br />
<br />
<em>''സമര്‍പ്പിത പ്രയാണത്തില്‍ എനിക്കും എന്റെ സഹോദരങ്ങള്‍ക്കും കരുത്തുപകരാന്‍ മികവുറ്റ ഒരു പ്രൊഫഷണല്‍ ടീമിനെ സജ്ജമാക്കിയാണ് ഞങ്ങളുടെ പിതാവ് യാത്രയായത്''</em> എന്ന് മുഖപ്രസംഗത്തില്‍ താങ്കള്‍ ആശ്വസിക്കുന്നുണ്ട്. ആ ''പ്രൊഫഷണല്‍ ടീമിന്റെ'' അധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലേയ്ക്കാണ് ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. നിശ്ചയമായും ഏത് മാധ്യമത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ടാകാം. അത് തുറന്നുപ്രകടിപ്പിക്കരുത് എന്ന് ഒരു ശാഠ്യവും എനിക്കില്ലതാനും. എന്നാല്‍ നിര്‍ലോഭം നുണകളെഴുതിയും വസ്തുതകള്‍ പാടെ തമസ്കരിച്ചും നടത്തുന്ന രാഷ്ട്രീയ പ്രചാരവേല, കഴിവല്ല, ദൗര്‍ബല്യമാണ് എന്നെങ്കിലും മാമ്മന്‍ മാത്യു തിരിച്ചറിയണം. </span></span>പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com1tag:blogger.com,1999:blog-292802951033842212.post-88598997534189694032010-11-28T00:28:00.001+05:302012-07-31T21:00:11.689+05:30ലാവലിന്‍ - മരിച്ചതാര്.... കൊന്നതാര്....?ക്രൈം നന്ദ - വീരേന്ദ്ര - ദീപക് കുമാരന്മാരുടെ പിആര്‍ഒ വേഷം കെട്ടുകയാണോ മാതൃഭൂമി ലേഖകന്‍ കെ. എ. ജോണി എന്ന <a href="http://eye-onmedia.blogspot.com/2010/11/blog-post_5673.html">ചോദ്യത്തിനു</a> ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. പ്രസ്തുത ചര്‍ച്ച ഉയര്‍ന്ന ഗൂഗിള്‍ ഗ്രൂപ്പിലും തികഞ്ഞ നിശബ്ദതയാണ്. കെ എ ജോണി പുലര്‍ത്തുന്ന പത്രധര്‍മ്മത്തോട് മുഴങ്ങുന്ന മൗനം കൊണ്ട് ഐക്യദാര്‍ഢ്യം അറിയിക്കുകയാണ് മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ മുന്‍നിര ലേഖകന്മാര് ഒരുപാടു പേരുളള ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ആഭിജാത്യ ചര്‍ച്ചാവേദി. ദീപക് കുമാര്‍ എന്ന വാര്‍ത്താ ഉറവിടവുമായി തനിക്ക് നല്ല ബന്ധമുണ്ട് എന്നാണ് ജോണി അവിടെ അവകാശപ്പെട്ടത്. എന്നിട്ടും, ആ കൊലപാതക വെളിപ്പെടുത്തലിന്മേല് ജോണിയുടെ അന്വേഷണ കൗതുകം ചിറകുവീശിപ്പറക്കാത്തതിനു കാരണം ചോദിക്കാന്‍ അവിടെയാര്‍ക്കും നാവു പൊന്തുന്നില്ല.<br />
<br />
ഇത്തരമൊരു ദുരൂഹത പണ്ടും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. 2007 സെപ്തംബര്‍ 12ന് മലയാള മനോരമയാണ് അത് തുടങ്ങി വെച്ചത്. അന്ന് പത്രത്തിന്റെ ഉള്‍പേജില്‍ ഒരുകോളം വലിപ്പത്തില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. തലക്കെട്ട് - <b><i>ലാവലിന്‍ - ബോര്‍ഡ് മുന്‍ചെയര്‍മാന്റെ മരണവും അന്വേഷിച്ചേക്കും</i></b>.<br />
<br />
ഇനി ഫ്ലാഷ് ബാക്കാണ്. ചില തീയതികള്‍ ഒന്നോര്‍ത്തിരിക്കുക. ജി കാര്‍ത്തികേയന്റെ കാലത്ത് 1995 ആഗസ്റ്റ് പത്തിന് പിഎസ്പി പദ്ധതികളുടെ നവീകരണത്തിനു ധാരണാപത്രം ഒപ്പിടുന്നു. 1995 ഒക്ടോബറില്‍ ലാവലിനുമായി ചര്‍ച്ചകള്‍ക്ക് ജി കാര്‍ത്തികേയനും സംഘവും കാനഡ സന്ദര്‍ശിക്കുന്നു. 1996 ഫെബ്രുവരി 26ന് എസ്എന്‍സി ലാവലിനുമായി അടിസ്ഥാന കരാര്‍ ഒപ്പിടുന്നു. 1997 ഫെബ്രുവരി 10ന് പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ അനുബന്ധ കരാറുകള്‍. ഈ സമയത്ത് കെഎസ്ഇബിയുടെ ചെയര്‍മാനായിരുന്നു വി രാജഗോപാല്‍. 1998ല്‍ അദ്ദേഹം പദവി ഒഴിഞ്ഞു. 1999 മാര്‍ച്ചില്‍ സെക്രട്ടേറിയറ്റിലെ തന്റെ മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു.<br />
<br />
ഈ മരണമാണ് 2007 സെപ്തംബര്‍ 12ന് വിവാദമാകുന്നത്. <br />
<br />
വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്...<br />
<blockquote>
<span class="Apple-style-span" style="background-color: #d9ead3;">ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കുന്നതിനിടെയാണ് രാജഗോപാലിന്റെ കുറിപ്പുകളും അദ്ദേഹം രേഖപ്പെടുത്തിയ അഭിപ്രായവും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ലാവലിന്‍ ഇടപാടിനെക്കുറിച്ച് സര്‍ക്കാരിന്റേതില്‍ നിന്നു ഭിന്നമായ അഭിപ്രായമാണ് അദ്ദേഹം ഫയലില്‍ രേഖപ്പെടുത്തിയിരുന്നതത്രേ. അതിനു വ്യക്തമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. സെക്രട്ടേറിയറ്റില്‍ കുഴഞ്ഞു വീണാണ് അദ്ദേഹം മരിച്ചത്. മരണത്തിനിടയാക്കിയ പ്രത്യേക സംഭവവികാസം ഉണ്ടോയെന്ന് സിബിഐ പരിശോധിക്കുന്നതായി അറിയുന്നു. </span></blockquote>
ഇത്രയും കാര്യങ്ങള്‍ എഴുതിയിട്ടും രാജഗോപാല്‍ എന്നാണ് മരിച്ചത് എന്ന വിവരം മാത്രം വാര്‍ത്തയില്‍ ഇല്ല. "<i>അത്രേ", "അറിയുന്നു</i> " തുടങ്ങിയ പ്രയോഗങ്ങളിലാണ് വാര്‍ത്തയിലെ വാക്യങ്ങള്‍ അവസാനിക്കുന്നത്. ച്ചാല്‍ ആര്‍ക്കും വലിയ തിട്ടമൊന്നുമില്ല.<br />
<br />
മനോരമ ഒരു കോളത്തില്‍ നട്ടുപിടിപ്പിച്ചത് പിറ്റേന്ന് മാതൃഭൂമിയില്‍ ആറുകോളം വലിപ്പമുളള ആല്‍മരമായി വളര്‍ന്നു. കോട്ടയം പുഷ്പനാഥിനെയും ബാറ്റണ്‍ബോസിനെയും കാതങ്ങള്‍ പിന്നിലാക്കുന്ന ഭാവനാവിലാസവുമായി അഞ്ചാം പേജില്‍ പ്രത്യക്ഷപ്പെട്ടത് തലസ്ഥാനത്തെ മാതൃഭൂമിയുടെ വിശേഷാല്‍ പരുന്ത്, സാക്ഷാല്‍ ജി. ശേഖരന് നായര്‍. തലക്കെട്ട് <b><i>ലാവലിന്‍ കരാറിനു സമ്മതിപ്പിക്കാന്‍ രാജഗോപാലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി.</i></b>..<br />
<br />
ബഹുവിശേഷമാണ് വാര്‍ത്തയിലെ ഓരോ വാചകവും. എഫ്ഇസിയിലെ പത്രപ്രവര്‍ത്തക പണ്ഡിതന്മാര് ഇതൊന്നു മനസിരുത്തി വായിക്കണം.<br />
<blockquote>
<span class="Apple-style-span" style="background-color: #d9ead3;">ലാവലിന്‍ കരാര്‍ പ്രശ്നത്തില്‍ ആദ്യം വഴങ്ങാതിരുന്ന മുന്‍വൈദ്യുതി ബോര്‍ഡ് ചെയര്മാന് വി രാജഗോപാലിനെ മെരുക്കാനായി തമിഴ്നാട്ടില്‍ നെയ്വേലി ലിഗ്നൈറ്റ് കോര്പറേഷന് വക ഗസ്റ്റ് ഹൗസില്‍ കൊണ്ടുപോയി ചര്‍ച്ച നടത്തിയതായി സിബിഐക്കു വിവരം ലഭിച്ചു. </span></blockquote>
<blockquote>
<span class="Apple-style-span" style="background-color: #fff2cc;">(<b><i>മെരുക്കല്‍</i></b> പണി നടത്താന്‍ ഈ ഗസ്റ്റ് ഹൗസില്‍ പ്രത്യേകയന്ത്രം വല്ലതുമുണ്ടോയെന്ന് ശേഖരന് നായര്‍ക്കു മാത്രമേ അറിയൂ. കാലം കുറേ വൈകിയെങ്കിലും ഈ യന്ത്രത്തിന്റെ ചിത്രം സഹിതം ജോണിയ്ക്ക് വേണമെങ്കില്‍ അടുത്ത എക്സ്ക്ലൂസീവ് പടയ്ക്കാം. ചെന്നൈയിലല്ലേ പണി, നെയ്വേലിയിലെ ഗസ്റ്റ് ഹൗസ് തപ്പിപ്പിടിക്കാന്‍ ഏറെ മെനക്കെടേണ്ടി വരില്ല)</span></blockquote>
<blockquote>
<span class="Apple-style-span" style="background-color: #d9ead3;">രാജഗോപാല്‍ എതിരായിരുന്നുവെങ്കിലും അക്കാലത്തു വൈദ്യുതി ബോര്‍ഡില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്ന സിദ്ധാര്‍ത്ഥ മേനോനും മാത്യു റോയിയും സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് എടുത്തിരുന്നത്. തുടര്‍ന്ന് <b>രാഷ്ട്രീയ നേതൃത്വം</b> മൂന്നുപേരെയും കൊണ്ട് നെയ്‍വേലിക്കു പോവുകയായിരുന്നു. </span></blockquote>
<blockquote>
<span class="Apple-style-span" style="background-color: #fff2cc;">(എത്ര മനോഹരമായ പ്രയോഗം. <b>രാഷ്ട്രീയ നേതൃത്വം</b> മൂന്നുപേരെയും കൊണ്ടുപോയി പോലും. തലസ്ഥാനത്തെ വലിയ പത്രപ്പുലിയാണെങ്കിലും പിണറായി എന്ന് നേരെ എഴുതാന്‍ ശേഖരന് നായര്‍ക്കു ഭയം)</span>.</blockquote>
ഇനിയാണ് ശേഖരണ്ണന്‍ കോട്ടയം പുഷ്പനാഥായി അവതരിക്കുന്നത്. വായിച്ചു കോരിത്തരിക്കിന്‍..<br />
<blockquote>
<span class="Apple-style-span" style="background-color: #d9ead3;">ഇക്കാരണങ്ങളാല്‍ രാജഗോപാലിന്റെ ആകസ്മിക മരണത്തെക്കുറിച്ചും അന്വേഷിക്കണമെന്ന ആലോചനയിലാണ് സിബിഐ അന്വേഷണ സംഘം</span>. </blockquote>
<blockquote>
<span class="Apple-style-span" style="background-color: #fff2cc;">(1997ല്‍ കരാര്‍. 1998ല്‍ വൈദ്യുതി ബോര്‍ഡ് ചെയര്മാന് സ്ഥാനം ഒഴിഞ്ഞു. 1999ല്‍ മരണം - എന്നിട്ടും തളളിക്കയറ്റിയ പ്രയോഗം കണ്ടില്ലേ... <i>"ആകസ്മിക മരണം"</i>)</span></blockquote>
<blockquote>
<span class="Apple-style-span" style="background-color: #d9ead3;">നെയ്വേലിയില് വെച്ച് രാജഗോപാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടിനോട് വഴങ്ങിയെങ്കിലും തിരിച്ചു വന്ന അദ്ദേഹം സദാസമയവും അസ്വസ്ഥനായിരുന്നു.</span>. </blockquote>
<blockquote>
<span class="Apple-style-span" style="background-color: #fff2cc;">(ഹെന്റമ്മേ.... എത്ര കൊല്ലം നീണ്ട "അസ്വസ്ഥത". ഈ <b><i>രാഷ്ട്രീയ നേതൃത്വം</i></b> ആളൊരു ഭയങ്കരന്‍ തന്നെ)</span></blockquote>
ദാ വരുന്നു ഞെട്ടിപ്പിക്കുന്ന ആ വെളിപ്പെടുത്തല്‍....<br />
<blockquote>
<span class="Apple-style-span" style="background-color: #d9ead3;">ലാവലിന്‍ ഇടപാടില്‍ കനേഡിയന്‍ കമ്പനിയില്‍ നിന്നു കോഴയായി കിട്ടിയ പണത്തിന്റെ വിശദാംശങ്ങളും അത് നിക്ഷേപിച്ചതെവിടെയാണെന്നുളളതിന്റെ വിവരങ്ങളും സിബിഐക്കു ലഭിച്ചു. </span></blockquote>
(മിസ്റ്റര്‍ കെ എ ജോണി, 2007 സെപ്തംബര്‍ 13ന് മാതൃഭൂമി അച്ചടിച്ചു വെച്ച വരികളാണ് ഇവ. ഇതേ പത്രം 2009 ജനുവരി 24ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട്, <b><i>കാന്‍സര്‍ സെന്റര്‍ - കോടികള്‍ എങ്ങോട്ടൊഴുകി?</i></b> എന്നും.<i> "പണം നിക്ഷേപിച്ചതെവിടെയെന്ന വിവരങ്ങള്‍ സിബിഐയ്ക്കു ലഭിച്ചു"</i> എന്നുറപ്പിച്ചു പറഞ്ഞ പത്രം രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ വായനക്കാരോടു ചോദിക്കുന്നു, കോടികള്‍ എങ്ങോട്ടൊഴുകി എന്ന്... ജേണലിസത്തിലെ മാതൃഭൂമി സ്ക്കൂളിന്റെ നിലവാരം താങ്കളെ ഒന്നോര്‍മ്മിപ്പിച്ചെന്നേയുളളൂ. നമുക്ക് ശേഖരഭാവനയുടെ ആകാശവിതാനത്തിലേക്കു തിരികെ വരാം). വാര്‍ത്തയില്‍ നിന്ന്...<br />
<blockquote>
<span class="Apple-style-span" style="background-color: #d9ead3;">ഇടനിലക്കാരായി നിന്നതും ചര്‍ച്ചകളില്‍ പങ്കെടുത്തതും എസ്എന്‍സി ലാവലിന്റെ മലയാളികളായ രണ്ടുദ്യോഗസ്ഥരാണെങ്കിലും കരാറുണ്ടാക്കിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും കോഴ കൈപ്പറ്റിയതും ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണെന്നു തെളിഞ്ഞിട്ടുണ്ട്. </span></blockquote>
നോട്ട് ദിസ് പോയിന്റ് യുവര്‍ ഓണര്‍മാര്‍. എന്നിട്ടെവിടെ കുറ്റപത്രത്തില്‍ ചെന്നൈ സ്ഥാപനത്തിന്റെ പേര്...? എവിടെ പ്രതിപ്പട്ടികയില്‍ ചെന്നൈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍..? കളളപ്പണം വെളുപ്പിച്ചു കൊടുക്കുന്ന ഏര്‍പ്പാടും ഈ കമ്പനിക്കുണ്ടെന്ന് സിബിഐയ്ക്കു വിവരം ലഭിച്ചുവെന്ന് ഈ റിപ്പോര്‍ട്ടില്‍ ശേഖരന് നായര്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. കൊല്ലം മൂന്നു കഴിഞ്ഞില്ലേ. എന്നിട്ട് ആദായനികുതി വകുപ്പിന്റെ ഒരു റെയിഡ്, നടപടി... എന്തേ ഉണ്ടായില്ല...<br />
<br />
സെപ്തംബര്‍ 14ന് ശേഖരന് നായര്‍ വീണ്ടും എക്സ്ക്ലൂസീവുമായി രംഗത്തിറങ്ങി. <i>രാജഗോപാലിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആലോചനയിലാണ് സിബിഐ സംഘം </i>എന്ന് സെപ്തംബര്‍ 13ന് കൊടുത്ത എക്സ്ക്ലൂസീവിന്റെ ഫോളോ അപ്പ് തൊട്ടുപിറ്റേന്ന്... തലക്കെട്ട്... <b><i>രാജഗോപാലിന്റെ മരണകാരണവും അന്വേഷിക്കാന്‍ അനുമതി</i></b>.<br />
<br />
അതാണ് ശേഖരന് നായര്‍.. അനുമതിയൊക്കെ ഒപ്പിക്കാന്‍ അദ്ദേഹത്തിന് ഒറ്റ ദിവസമേ വേണ്ടൂ...<br />
<br />
സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയിലുണ്ട്. മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രിയപ്പെട്ട കെ എ ജോണി, ഒന്നന്വേഷിക്കുമോ.. 2007 സെപ്തംബറില്‍ മനോരമയും മാതൃഭൂമിയും കൊട്ടിഗ്ഘോഷിച്ച ഈ ദുരൂഹതയുടെ പരിണതിയെന്തെന്ന്...?<br />
<br />
എന്തുകൊണ്ട് 2007 സെപ്തംബറില്‍ ഈ വാര്‍ത്തകള്‍ പൊട്ടിയൊഴുകി എന്നല്ലേ... സിപിഎം പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയത് ഈ മാസത്തിലാണ്. അപ്പോള്‍ പിണറായി ഒരു കൊലപാതകത്തിനും കൂടി ഉത്തരവാദിയാണെന്ന് മൂന്നുനാലു ദിവസം വന്‍തലക്കെട്ടുകള്‍ സൃഷ്ടിച്ചാല്‍ സമ്മേളനവേദിയില്‍ അതാകുമല്ലോ ചര്‍ച്ച...<br />
<br />
കേരളത്തിന്റെ പൊതുരംഗം ശുദ്ധീകരിക്കാന്‍ ചൂലുമായി ചെന്നൈ നഗരത്തില്‍ ഉറക്കമിളിച്ച് അലഞ്ഞു നടക്കുന്ന പ്രിയപ്പെട്ട കെ എ ജോണീ (<span class="Apple-style-span" style="color: #333333; font-family: Arial, sans-serif; font-size: 19.2px; line-height: 21px;"><i style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;">i think would contribute in some way or other in cleansing the public sphere in kerala)</i></span>,<br />
<br />
ദേശാഭിമാനി സ്ക്കൂളിലെ ജേണലിസം ക്ലാസില്‍ അഭ്യസിക്കാന്‍ താല്പര്യമില്ലെന്നു വീമ്പിളക്കിയ (<span class="Apple-style-span" style="font-family: Arial, sans-serif; font-size: 20.4px; line-height: 21px;">I have no intention to be indoctrinated in journalism by the desabhimani school) </span>താങ്കളെ മാതൃഭൂമി സ്ക്കൂള് പയറ്റുന്ന രീതികളില്‍ ചിലത് ഓര്‍മ്മിപ്പിക്കുന്നുവെന്നേയുളളൂ. ഈ വിചാരണ ഇവിടെ അവസാനിക്കുന്നില്ല.. നമുക്കു വീണ്ടും കാണാംപൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com10tag:blogger.com,1999:blog-292802951033842212.post-23207972344285721592010-11-25T19:13:00.003+05:302012-07-31T20:34:41.410+05:30ആരുടെ പിആര്‍ഒയാണ് സാക്ഷാല്‍ കെ. എ. ജോണി?വിഖ്യാതരായ പത്രപ്രവര്‍ത്തകരും വിവിധ മേഖലകളിലെ ആദരണീയ വ്യക്തിത്വങ്ങളും അടങ്ങുന്ന ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയാണ് <b><i>ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് </i></b>എന്ന ഗൂഗിള്‍ ഗ്രൂപ്പ്. രാഷ്ട്രീയ സാമൂഹ്യ ഭരണമേഖലകളില്‍ അപാരമായ സ്വാധീനമുളളവരാണ് ഇതിലെ അംഗങ്ങള്‍ പലരും. അവിടെ രണ്ടു പത്രപ്രവര്‍ത്തകര്‍ തമ്മില്‍ കൗതുകകരമായ ഒരേറ്റുമുട്ടല്‍ നടക്കുകയാണ്. വിഷയം ലാവലിനും സാക്ഷിവേഷത്തിലെ പുതിയ അവതാരമായ ദീപക് കുമാറും.<br />
<br />
ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജും മാതൃഭൂമി ചെന്നൈ ബ്യൂറോയിലെ കെ എ ജോണിയും തമ്മില്‍ നടക്കുന്ന വാഗ്വാദത്തെ അടിസ്ഥാനമാക്കി ചില കാര്യങ്ങള്‍ പരസ്യമായി പറയുകയാണ്. അടച്ചിട്ട മുറിയില്‍ നടന്ന അഭിപ്രായസംഘട്ടനം പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ധാര്‍മ്മികതയും ന്യായാന്യായങ്ങളും തല്ക്കാലം വിസ്മരിക്കുന്നു. ദീപക് കുമാറിന്റെ ചെലവില്‍ കെ എ ജോണി മാതൃഭൂമിയില്‍ എഴുതിക്കൂട്ടുന്ന വാര്‍ത്തകളാണ് ഈ അഭിപ്രായസംഘട്ടനത്തിന്റെ കാതല്‍. വാര്‍ത്ത, വാര്‍ത്തയുടെ ഉറവിടം, താല്പര്യങ്ങള് തുടങ്ങി പൊതുജനത്തിനും പത്രവായനക്കാരനും താല്പര്യമുളള തലങ്ങളിലേയ്ക്കു പടര്‍ന്നു കയറേണ്ടതാണ് ആ ചര്‍ച്ച. അതങ്ങനെ അടച്ചിട്ട മുറിയില്‍ നടന്നാല്‍ പോര. തന്റെ വാര്‍ത്തകള്‍ക്കു നേരെ ചൊരിയുന്ന വിമര്‍ശനങ്ങളെ കെ എ ജോണി എന്ന പത്രലേഖകന് എങ്ങനെയാണ് പ്രതിരോധിക്കുന്നത് എന്നറിയാന്‍ താല്പര്യമുളളവര് പൊതുസമൂഹത്തില്‍ വേറെയുമുണ്ട്. അതുകൊണ്ട്, എഫ്ഇസിയുടെ യവനിക ഉയര്‍ത്തി ഈ അഭിപ്രായസംഘട്ടനത്തെ വലിച്ചു പുറത്തിടുക തന്നെ വേണം.<br />
<br />
ആദ്യം മനോജും ജോണിയും പറഞ്ഞതെന്ത് എന്ന് അവരുടെ വാചകങ്ങളില്‍ നമുക്കു കേള്‍ക്കാം.<br />
<br />
<blockquote>
<b style="background-color: #ffd966;">മനോജ് </b><span style="background-color: #ffd966;">- </span><i style="background-color: #ffd966;">"അയാള്‍ സാക്ഷിയേ അല്ല. സി ബി ഐയുടെ പട്ടികയില്‍ അങ്ങനെ ഒരു പേരില്ല. പണ്ട് ദിലീപ് രാഹുലന് എന്ന ആളിന്റെ കൂടെ പഠിച്ചു, ഒന്നിച്ചു എന്തോ ബിസിനസ് നടത്തി, സഹായം പറ്റി, ഒടുവില്‍ തെറ്റിപ്പിരിഞ്ഞു. അപ്പോള്‍ വിരോധം ആയി- ഇത്രയുമാണ് അറിഞ്ഞത്. മുഴുക്കുടിയന്. ലാവലിന്‍ കേസില്‍ ദുരൂഹത സൃഷ്ടിക്കാന്‍ അങ്ങനെ ഒരാളെ കിട്ടിയപ്പോള്‍ വീരേന്ദ്ര കുമാര്‍ ഏറ്റെടുത്തു. നന്ദകുമാര്‍ കൊണ്ട് നടക്കുന്നു. മാതൃഭൂമി ചെന്നൈ ബ്യൂറോവിലെ ജോണി ആണ് ദീപക് കുമാറിന്റെ പി ആര് ഓ"</i><span style="background-color: #ffd966;">.</span> <span style="background-color: #f1c232;">ഇതൊക്കെ ഈ കേരളത്തിലേ നടക്കു. </span></blockquote>
<blockquote>
<b style="background-color: #93c47d;">ജോണിയുടെ മറുപടി..</b><span style="background-color: #93c47d;">. </span><i style="background-color: #b6d7a8;"><span style="background-color: #93c47d;">I</span> can understand the feelings ofMr. manoj. Since he is a political activist cum journalist it may be his duty to defend his political masters. But that in no way authorises him to raise baseless allegations against any one.</i></blockquote>
<blockquote style="background-color: #b6d7a8;">
<i>I dont hold any brief for Mr. Deepak kumar. My information is that deepak has divulged some critical information to the cbi team which is looking into the lavalin case. It is a fact that cbi has taken statements from deepak at various points of time. The cbi team under the investigative invofficer Mr. Ashok kumar has been examining various financial deals that took place during and after the lavalin scandal. And my information is that the documents handed over to cbi by deepak have been of great use in this regard. Just because the charge sheets are submitted it doesnt mean the end of an investigation. if the investigating agency is convinced it could bring in more witnesses and submit the relevant documents to the trial court. Mr.Ashok kumar was transferred while he was on to this process.if the cbi has got a flawless system the new investigative officer will have to continue this process.</i></blockquote>
<blockquote style="background-color: #b6d7a8;">
<i>As a journalist i have been reporting what i believe true to the best of my knowledge. i have reliable contacts with deeapakkumar and its my prerogative to file reports based on this which i think would contribute in some way or other in cleansing the public sphere in kerala. manoj has never called himself the pro of Comrade Pinarayee vijayan. Neither i have any intention in labelling him so. I know manoj is a senior journalist and i expect some minimum decency from his part when he addresses members of his fraternity.</i></blockquote>
<blockquote style="background-color: #b6d7a8;">
<i>I would also like to remind Mr.manoj of a very simple fact that Comrade Pinarayee Vijayan has so far not issued a statement denying any knowledge of either Mr.Dileep rahulan Or Mr. Deepak kumar.</i></blockquote>
<blockquote style="background-color: #b6d7a8;">
<i>I know the line between pr and journalism is very thin and delicate. And its my firm belief that i have not tasted the forbidden fruit.</i></blockquote>
<blockquote style="background-color: #93c47d;">
johny.</blockquote>
മനോജിന്റെ ആരോപണം കൃത്യമാണ്; ദിലീപ് കുമാറിന്റെ പിആര്‍ഒയാണ് കെ എ ജോണി. ആ ആരോപണത്തോട് ജോണിയുടെ പ്രതികരണം രൂക്ഷമാണ്. പക്ഷേ, മനോജ് ദേശാഭിമാനിക്കാരനാണ്, പാര്‍ട്ടിക്കാരനാണ്, അതുകൊണ്ട് പിണറായി വിജയനെ പ്രതിരോധിക്കാനുളള നിയോഗം ഏറ്റെടുത്തേ പറ്റൂ തുടങ്ങി വ്യക്തമായ രാഷ്ട്രീയ വിശ്വാസം തുറന്നു പ്രകടിപ്പിക്കുന്നവര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പ്രയോഗിക്കുന്ന സ്ഥിരം പൂഴിക്കടകന്‍ അടവേ ജോണിയുടെ കൈയിലുളളൂ. അത്തരം മറുപടികള്‍ പറയാനുളള ജോണിയുടെ ജനാധിപത്യഅവകാശം നാം അംഗീകരിക്കുക തന്നെ വേണം. അതംഗീകരിച്ചുകൊണ്ട്, ചര്‍ച്ച അതിനുമപ്പുറത്തേയ്ക്കു പോകേണ്ടതുണ്ട്.<br />
<br />
ദീപക് കുമാര്‍ എന്ന കഥാപാത്രത്തെ ജോണി കൈകാര്യം ചെയ്തത് എങ്ങനെയെന്ന് മാതൃഭൂമിയുടെ താളുകള്‍ അടിസ്ഥാനമാക്കിയും നാം പരിശോധിക്കണം. അതിന്റെ പശ്ചാത്തലത്തിലാണ് മനോജിന്റെ ആരോപണം നിലനില്‍ക്കുന്നതാണോ അല്ലയോ എന്നു വിലയിരുത്തേണ്ടത്.<br />
<br />
ദീപക് കുമാര്‍ എന്ന ദൃക്സാക്ഷി അവതരിച്ച വിവരം വിളംബരം ചെയ്തത് സാക്ഷാല്‍ ക്രൈം നന്ദകുമാറാണ്. <a href="http://archivekiran.blogspot.com/2010/11/blog-post_25.html">കശ്മലന് നല്ല നമസ്കാരം </a>എന്ന തലക്കെട്ടില്‍ 2010 ഏപ്രില്‍ 21ന് ക്രൈം ഓണ്‍ലൈന്‍ എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ഈ വരവിന്റെ ആദ്യസൂചനകളുളളത്. ആ വാര്‍ത്തയിലെ പ്രസ്തുത ഭാഗം ഇങ്ങനെയായിരുന്നു;<br />
<br />
<blockquote style="background-color: #b6d7a8;">
ദിലീപ് രാഹുലനൊപ്പം എസ്എന്‍സി ലാവലിന്‍ കമ്പനിയില്‍ 15 വര്‍ഷം ജോലി ചെയ്ത ദീപക് കുമാര്‍ എന്ന മലയാളിയെയും ചോദ്യം ചെയ്തിട്ടില്ല. പിണറായി വിജയനുമായി എസ്എന്‍സി ലാവലിന്‍ കമ്പനി നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ദീപക് കുമാറിന് നേരിട്ട് അറിയാം എന്നുമാത്രമല്ല ചില സാമ്പത്തിക ഇടപാടില്‍ ദൃക്സാക്ഷിയുമാണ്. പിണറായി വിജയന് പണം കൈപ്പറ്റുന്നതിന് ഈ ദീപക് കുമാര്‍ നേരിട്ട് സാക്ഷിയാണ്. പിണറായി വിജയന് ലാവലിന്‍ ഇടപാടില്‍ നടത്തിയ ക്രമക്കേടുകളെ സംബന്ധിച്ച തെളിവുകളും രേഖകളും ദീപക് കുമാര്‍ 4 ദിവസം മുമ്പ് സിബിഐ എസ്പി മുരുകേഷിന് ചെന്നൈയില്‍ നല്‍കിയിട്ടുണ്ട്. ചെന്നൈ സെറ്റില്‍ഡ് മലയാളി ആണ് ദീപക് കുമാര്‍. 60 പേജുകള്‍ ഉള്ള സത്യവാങ്മൂലവും 140 പേജുകള്‍ ഉള്ള മറ്റ് രേഖകളുമാണ് ദീപക് കുമാര്‍ സിബിഐ എസ്പി മുരുകേഷിന്റെ മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്. തന്റെ ജീവന് അപകടത്തില്‍ ആണെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ദീപക് കുമാര്‍.</blockquote>
ഈ വിവരങ്ങള്‍ തന്നെയാണ് തിരിച്ചും മറിച്ചും മലയാളത്തിലെ മറ്റെല്ലാ മാധ്യമങ്ങളും ദീപക് കുമാറിനെ സംബന്ധിച്ച് എഴുതിപ്പിടിപ്പിച്ചത്. സാക്ഷാല്‍ കെ എ ജോണിക്കാണ് ഈ അവതാരപുരുഷനുമായി ആദ്യ അഭിമുഖം തരപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ 2010 ഏപ്രില്‍ 25ന് <a href="http://travelandtourism.mathrubhumi.com/online/malayalam/news/story/277690/2010-04-25/india">ലക്ഷ്യം പൊയ്മുഖങ്ങള്‍ തുറന്നു കാട്ടല് </a>എന്ന തലക്കെട്ടില്‍ ജോണിയുടെ ബൈലൈനില്‍ മാതൃഭൂമിയില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ക്രൈം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട വിവരങ്ങള്‍ക്കു പുറമെ, ദീപക്കിന്റെ കുടുംബപുരാണം, അമ്മൂമ്മയുടെ ഭൂമിയിലെ എകെജി സെന്റര്‍ തുടങ്ങിയ പൈങ്കിളിവിവരണങ്ങളാണ് ഈ വാര്‍ത്തയിലുളളത്.<br />
<br />
ദീപക് കുമാറിന്റെ വെളിപ്പെടുത്തലുകളും അയാളുടെ ന്യായങ്ങളുമെല്ലാം വാര്‍ത്ത തന്നെയാണ്. പക്ഷേ, അതിലുപരി ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വെളിച്ചപ്പെടലാണ് ദീപക് കുമാറിന്റേത്..<br />
<br />
ലാവലിന്‍ കേസ് മാധ്യമങ്ങളില്‍ കത്തിക്കാളിയ കാലത്തൊന്നും ദീപക് കുമാര്‍ എന്ന വേഷം എന്തുകൊണ്ട് കേരളത്തില്‍ അവതരിച്ചില്ല എന്നതാണ് അതിലേറ്റവും പ്രസക്തമായ ചോദ്യം. അതിനൊരു തൃപ്തികരമായ മറുപടി ഉണ്ടാകണം. സാക്ഷിപ്പട്ടിക വഴി ഈ ദേഹത്തെ കോടതിയിലേക്കു കെട്ടിയെടുത്താല് വിചാരണ വേളയില്‍ ആദ്യം ഉയരുന്ന ചോദ്യം അതായിരിക്കും. അതിനൊരു മറുപടിയില്ലെങ്കില്‍ സാക്ഷിയുടെ കളളിപൊളിയും.<br />
<br />
വിജിലന്‍സ് അന്വേഷണവും സിബിഐ അന്വേഷണവും കൊടുമ്പിരിക്കൊണ്ട കാലത്ത് പണം കൈമാറുന്നത് നേരില്‍ കണ്ട ദൃക്സാക്ഷി, ശീതനിദ്രയിലായിരുന്നു. സിഎജി റിപ്പോര്‍ട്ട്, വിജിലന്‍സ് - സിബിഐ അന്വേഷണങ്ങള്‍, മൊഴിയെടുപ്പ്, കുറ്റപത്രം സമര്‍പ്പിക്കല്‍ എന്നിങ്ങനെ ഓരോഘട്ടങ്ങളിലും ഈ കേസ് ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ വന്‍പ്രചരണ കോലാഹലങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അപ്പോഴെല്ലാം അഴിമതിയ്ക്കെതിരെയുളള ധാര്മ്മികരോഷത്തിന് അവധി കൊടുത്ത് ദൃക്സാക്ഷി കുഭകര്‍ണാസനം പരിശീലിക്കുകയായിരുന്നു.<br />
<br />
ഒട്ടേറെ വര്‍ഷങ്ങള്‍ നീണ്ട ദീപക് കുമാറിന്റെ നിശബ്ദത ദുരൂഹം തന്നെയാണ്. <i>"അമ്മൂമ്മയുടെ തറവാട്ടുവളപ്പിലാണ് എകെജി സെന്റര്‍ നില്‍ക്കുന്നത്, പുരാതന കമ്മ്യൂണിസ്റ്റ് തറവാട്ടിലാണ് താന്‍ ജനിച്ചത്"</i> തുടങ്ങിയ ചപ്പടാച്ചികള്‍ കൊണ്ട് ഈ നിശബ്ദത പൂരിപ്പിക്കാനാവില്ല. എന്തുകൊണ്ട് ഇയാള്‍ ഇതുവരെ ഇതൊന്നും പറഞ്ഞില്ല എന്ന സംശയം കെ എ ജോണി എന്ന മാതൃഭൂമി ലേഖകന്‍ ഇതുവരെ ഉണ്ടായതായി അദ്ദേഹത്തിന്റെ ഒരുവാര്‍ത്തയിലും തെളിവില്ല. <span style="background-color: #b6d7a8;">'<i>'ആദര്‍ശം അടിത്തറയാക്കിയ ഒരു പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ജനങ്ങളെയും സമൂഹത്തെയും വഞ്ചിക്കുമ്പോള്‍ അവരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടേണ്ടതുണ്ട്''- ലാവലിന്‍ കേസില്‍ സി.ബി.ഐ.ക്ക് കൂടുതല്‍ രേഖകള്‍ കൈമാറിയ തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു".</i></span>എന്നാണ് <a href="http://travelandtourism.mathrubhumi.com/online/malayalam/news/story/277690/2010-04-25/india">ഏപ്രില്‍ 25ന് </a>കെ എ ജോണി മാതൃഭൂമിയില്‍ സാക്ഷ്യപ്പെടുത്തിയത്. <br />
<br />
ഈ വാര്‍ത്തയിലെ മറ്റുചില വാചകങ്ങളുടെ ഘടന നോക്കുക....<br />
<br />
<blockquote style="background-color: #ffe599;">
ദിലീപ് രാഹുലന്, കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ ദീപകിനറിയാം. </blockquote>
<blockquote style="background-color: #b6d7a8;">
35 വര്‍ഷം നീണ്ട സുഹൃദ്ബന്ധമാണ് ഇവര്‍ തമ്മിലുള്ളത്. </blockquote>
<blockquote style="background-color: #ffe599;">
ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്.</blockquote>
<blockquote style="background-color: #b6d7a8;">
റബര്‍ അധിഷ്ഠിത വ്യവസായമേഖലയില്‍ ഇന്ത്യയിലെ തുടക്കക്കാരില്‍ പ്രമുഖനാണ് ദീപക്. </blockquote>
അപദാനങ്ങള്‍ എണ്ണിപ്പറഞ്ഞ് ദീപക് കുമാറിനെ ജോണി വായനക്കാര്‍ക്കു പരിചയപ്പെടുത്തുകയാണ്. <i>"പ്ലീസ് ഇയാളെ നിങ്ങളൊന്നു വിശ്വസിക്കൂ" </i>എന്ന് മുട്ടിന്മേല് നിന്ന് വായനക്കാരോടു കേഴുന്ന ജോണിയുടെ വാക്യങ്ങള്‍ക്ക് ഒരു മൂന്നാംകിട പിആര്‍ പത്രക്കുറിപ്പിന്റെ നിലവാരമേയുളളൂ. ദീപക് കുമാറിന്റെയും അയാളെ കെട്ടിയെഴുന്നെളളിച്ച അശ്ലീലകുമാറിന്റെയും പിആര്‍ഒ മാത്രമാണ് കെ എ ജോണി എന്നതിന് ആദ്യത്തെ തെളിവാണ് മേലുദ്ധരിച്ച വാചകങ്ങള്‍.<br />
<br />
2010 മെയ് 18ന് ജോണി വക മറ്റൊരു വാര്‍ത്ത. <a href="http://www.mathrubhumi.com/online/malayalam/news/story/314514/2010-05-18/kerala">സിബിഐ സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നു</a> എന്ന് തലക്കെട്ട്. ആദ്യ ഖണ്ഡിക ഇങ്ങനെ.<br />
<blockquote style="background-color: #d9ead3;">
എസ്.എന്‍.സി. ലാവലിന്‍ കേസില്‍ സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നതിന് സി.ബി.ഐ. ശ്രമം തുടങ്ങിയതായറിയുന്നു. തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ നല്കിയ മൊഴിയുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ. ഈ കേസില്‍ അന്വേഷണം പുതുവഴികളിലൂടെ കൊണ്ടുപോകുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ദീപക്കുമായി ബന്ധപ്പെട്ട് ചില സംഭവങ്ങളുടെ വിശദാംശങ്ങള്‍ തേടിയിരുന്നു. എസ്.എന്‍.സി. ലാവലിനും കെ.എസ്.ഇ.ബി.യും തമ്മിലുണ്ടാക്കിയ കരാറിനു പിറകില്‍ പ്രവര്‍ത്തിച്ച മുഖ്യവ്യക്തിയെന്ന് ആരോപിക്കപ്പെടുന്ന ദിലീപ്രാഹുലനും കേസിലെ പ്രതികളും തമ്മിലുള്ള അടുപ്പത്തിന്റെ നിര്‍ണായകവിവരങ്ങള്‍ ദീപക് സി.ബി.ഐ.ക്ക് നല്‍കിയതായാണ് വിവരം. </blockquote>
ഈ വാര്‍ത്തയുടെ മൂന്നാം ഖണ്ഡികയിലാണ് ജോണിയുടെ പത്രപ്രവര്‍ത്തന പ്രാഗത്ഭ്യം സമ്പൂര്‍ണമായി വെളിപ്പെടുന്നത്.<br />
<blockquote style="background-color: #b6d7a8;">
<i>ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കള്‍ക്ക് ദിലീപ്രാഹുലന്‍ നേരിട്ടുതന്നെയാണ് പണം കൈമാറിയിരുന്നതെന്നും ദിലീപിന്റെ ദുബായിലുള്ള കമ്പനിയില്‍ ജോലിനോക്കുന്ന ഒരു സ്ത്രീയുടെ കൊല്ലത്തുള്ള വീട് കേന്ദ്രീകരിച്ചായിരുന്നു പല പണമിടപാടുകളും ആസൂത്രണം ചെയ്തിരുന്നതെന്നും സി.ബി.ഐ.ക്ക് വിവരം ലഭിച്ചിട്ടുണ്ട്.</i></blockquote>
ഇനി, <a href="http://archivekiran.blogspot.com/2010/11/blog-post.html">5—09-2009 ല്‍ ക്രൈം നന്ദകുമാര്‍ സിബിഐയ്ക്ക് അയച്ച കത്തിലെ</a> അഞ്ചാം പോയിന്റ് കേള്‍ക്കുക...<br />
<br />
<blockquote style="background-color: #ffe599;">
<b>5</b>. Dileep Rahulan had paid a huge amount to Pinarayi Vijayan at various locations including Kannur in Kerala. He had used various NRI bank accounts to withdraw money. For instance; he had used the bank account of Beena Abraham, who is Dileep Rahulan's girl friend. They were classmates and are now working together in Dubai.</blockquote>
വെളളപ്പേപ്പറില്‍ ക്രൈം നന്ദകുമാര്‍ ഓരോരോ വെളിപാടുകള്‍ എഴുതി സിബിഐയുടെ വിലാസത്തില്‍ പോസ്റ്റു ചെയ്യുന്നു. ആ വിവരങ്ങള്‍ പകര്‍ത്തിയെഴുതി, <i>"സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്"</i> എന്ന ടിപ്പണി ചേര്‍ത്ത് കെ എ ജോണി മാതൃഭൂമിയില്‍ വിളമ്പുന്നു. ഇനി പറയൂ മനോജേ... ജോണി ആരുടെ പിആര്‍ഒയാണ്. ദീപക് കുമാറിന്റെയോ ക്രൈം നന്ദകുമാറിന്റെയോ..... രണ്ടും കുമാറാണെന്നുവെച്ച്, ക്രൈം നന്ദകുമാറിന്റെ പിആര്‍ഒയെ കയറി ദീപക് കുമാറിന്റെ പിആര്‍ഒ എന്നു വിളിക്കാമോ...<br />
<br />
ദി<a href="http://www.mathrubhumi.com/online/malayalam/news/story/272173/2010-04-22/kerala">ലീപ് കുമാറിന്റെ പരാതി പരിശോധിക്കും - സിബിഐ</a> എന്ന തലക്കെട്ടില്‍ 2010 ഏപ്രില്‍ 22ന് മാതൃഭൂമിയില്‍ വാര്‍ത്തയുണ്ട്. അതിലിങ്ങനെ പറയുന്നു;<br />
<blockquote style="background-color: #ffe599;">
ലാവലിന്‍ കരാറില്‍ പിണറായി വിജയന് കോടികള്‍ കോഴ വാങ്ങുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നാണ് ദീപക് കുമാര്‍ സിബിഐയെ അറിയിച്ചിട്ടുള്ളത്. സിബിഐയുടെ ചെന്നൈ ഓഫീസില്‍ ഇതു സംബന്ധിച്ച് അദ്ദേഹം പരാതിയും തുടര്‍ന്ന് മൊഴിയും നല്‍കിയിട്ടുണ്ട്. ചില പരാതികള്‍ പൂര്‍ണമല്ല. മറ്റു ചില പരാതികള്‍ കേട്ടറിവിന്റെ രീതിയിലുള്ളതാണ്. എന്നാല്‍ കൂടുതല്‍ വ്യക്തതയുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അവ തീര്‍ച്ചയായും സിബിഐ അന്വേഷിക്കുമെന്ന് പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു.. എന്നാണ് വാര്‍ത്ത പറയുന്നത്</blockquote>
അതായത്, അപൂര്‍ണവും കേട്ടറിവുകളില്‍ നിന്നു രൂപപ്പെട്ടവയുമാണ് ദിലീപ് കുമാറിന്റെ പരാതികളെന്ന് സിബിഐ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ച വാര്‍ത്തയും മാതൃഭൂമി തന്നെയാണ് റിപ്പോര്‍ട്ടു ചെയ്തത്. പക്ഷേ, ജോണിയുടെ അഭിപ്രായം വേറെയാണ്. കേട്ടില്ലേ മനോജിനോടു പറഞ്ഞത്.<br />
<blockquote style="background-color: #ffe599;">
"My information is that deepak has divulged some critical information to the cbi team which is looking into the lavalin case"</blockquote>
അപൂര്‍ണവും കേട്ടറിവുകളെ അടിസ്ഥാനമാക്കിയുളളതെന്നും സിബിഐ അഭിഭാഷകന്. ജോണി പറയുന്നു, ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷനെന്ന്. ആരുടെ പിആര്‍ഒയാണു സാര്‍ താങ്കള്‍...<br />
<br />
വെളിവും വെളളിയാഴ്ചയുമില്ലാതെ വായില്‍ തോന്നിയത് വിളിച്ചുകൂവുന്ന ദീപക് കുമാറിനെ ഏഷ്യാനെറ്റും മനോരമ ന്യൂസും ഇന്ത്യാവിഷനും നവംബര്‍ 11ന് മലയാളികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഒരു കൊലപാതകത്തെക്കുറിച്ചുളള വെളിപ്പെടുത്തലുമായാണ് ടിയാന് ചാനലുകളില്‍ ഉറഞ്ഞു തുളളിയത്. കുത്തിക്കൊന്നാലോ കുടല് മാല വലിച്ചു പുറത്തിട്ടാലോ കൊല്ലപ്പെട്ടതാരെന്നോ, കൊന്നതാരെന്നോ താന്‍ പറയില്ല എന്ന ജല്പനം കേട്ട് മലയാളി മൂക്കത്തു വിരല്‍ വെച്ചു.<br />
<br />
ആ വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തത് <a href="http://www.mathrubhumi.com/online/malayalam/news/story/614404/2010-11-12/kerala">ഇതാ ഇവിടെയുണ്ട്</a>.<br />
<br />
ചാനല്‍ സ്റ്റുഡിയോയില്‍ ലൈവായി മുഴങ്ങിയ ലാവലിന്‍ കേസിലെ കൊലപാതക വെളിപ്പെടുത്തലും ഒരു പത്രപ്രവര്‍ത്തകന്റെയും അന്വേഷണ ത്വരയെ ഉത്തേജിപ്പിച്ചില്ല. കൊന്നതാരെന്ന് ആര്‍ക്കും അറിയേണ്ട.... കൊല്ലപ്പെട്ടതാരെന്ന് ആര്‍ക്കുമറിയേണ്ട... എന്തിനായിരുന്നു കൊലപാതകമെന്നും ആര്‍ക്കും അറിയേണ്ട...<br />
<br />
ദീപക് കുമാറിനെ ഇഹത്തിലും പരത്തിലും ആദ്യമായി ഇന്റര്‍വ്യൂ ചെയ്ത് കെ എ ജോണി <a href="http://www.mathrubhumi.com/online/malayalam/news/story/616226/2010-11-13/kerala">2010 ഏപ്രില്‍ 25ന് മാതൃഭൂമിയില്‍</a> ഇങ്ങനെയെഴുതി...<br />
<br />
<blockquote style="background-color: #ffe599;">
കഴിഞ്ഞ ഏപ്രില്‍ ആദ്യമാണ് ദീപക് 60 പേജ് വരുന്ന രേഖകള്‍ സി.ബി.ഐ.ക്ക് കൈമാറിയത്. ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്. </blockquote>
ഈ അറുപതു പേജു രേഖയിലും മൊഴിയിലും എന്തേ കൊലപാതക വിവരം വെളിപ്പെടുത്തിയില്ല എന്ന് ദിലീപ് കുമാറിനോട് ആരും ചോദിച്ചില്ല.<br />
<br />
<b><i>സിബിഐ സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നു </i></b>എന്ന തലക്കെട്ടില്‍ കെ എ ജോണി മെയ് 18ന് എഴുതിയ വാര്‍ത്തയില്‍ പറയുന്നത്,<br />
<blockquote style="background-color: #b6d7a8;">
തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ നല്കിയ മൊഴിയുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ. ഈ കേസില്‍ അന്വേഷണം പുതുവഴികളിലൂടെ കൊണ്ടുപോകുന്നത്.</blockquote>
<blockquote style="background-color: #b6d7a8;">
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ദീപക്കുമായി ബന്ധപ്പെട്ട് ചില സംഭവങ്ങളുടെ വിശദാംശങ്ങള്‍ തേടിയിരുന്നു. എസ്.എന്‍.സി. ലാവലിനും കെ.എസ്.ഇ.ബി.യും തമ്മിലുണ്ടാക്കിയ കരാറിനു പിറകില്‍ പ്രവര്‍ത്തിച്ച മുഖ്യവ്യക്തിയെന്ന് ആരോപിക്കപ്പെടുന്ന ദിലീപ്രാഹുലനും കേസിലെ പ്രതികളും തമ്മിലുള്ള അടുപ്പത്തിന്റെ നിര്‍ണായകവിവരങ്ങള്‍ ദീപക് സി.ബി.ഐ.ക്ക് നല്‍കിയതായാണ് വിവരംഎന്നാണ്. അവിടെയുമില്ല കൊലപാതകത്തെക്കുറിച്ചുളള വെളിപ്പെടുത്തല്‍.</blockquote>
ചാനല്‍ സ്റ്റുഡിയോകളില്‍ ആടിയ ഓട്ടന്‍ തുളളല്‍ കഴിഞ്ഞപ്പോള്‍ കെ എ ജോണി വീണ്ടും ദീപക് കുമാറിനെ അഭിമുഖം നടത്തി വാര്‍ത്തയെഴുതി. നവംബര്‍ 13ന് മാതൃഭൂമിയില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ട വാര്‍ത്തയുണ്ടല്ലോ... അതാണ് വാര്‍ത്ത... വാര്‍ത്തയില്‍ ദിലീപ് രാഹുലനും ദീപക് കുമാറും ഒരുമിച്ചു നില്ക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. ആ ചിത്രം കാതില്‍ചേര്‍ത്തുവെച്ചാല്‍... "ഓര്‍മ്മകളേ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദിയില്‍" എന്ന ശോകാര്‍ദ്രഗാനം കേള്‍ക്കാം. വാര്‍ത്തയുടെ തലക്കെട്ട്, <a href="http://www.mathrubhumi.com/online/malayalam/news/story/616226/2010-11-13/kerala">കോഴപ്പണം നല്കാന് ദിലീപ് രാഹുലന് പണമെടുത്തതിന് തെളിവുണ്ടെന്ന് ദീപക് കുമാര്‍</a><br />
<br />
സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ കൈമാറിയെന്നും കനാറാ ബാങ്കില്‍ നിന്ന് പണമെടുക്കുന്നതു കണ്ടുവെന്നും കണ്ണൂരിലെ ദീപക് കുമാര്‍ ജോണിയോടു പറഞ്ഞു.<br />
<br />
പക്ഷേ, ഇയാള്‍ വെളിപ്പെടുത്തിയ കൊലപാതകത്തെക്കുറിച്ച് എന്തെങ്കിലും ജോണി ചോദിച്ചെന്നോ സാക്ഷി മറുപടി പറഞ്ഞെന്നോ ഈ വാര്‍ത്തയിലില്ല.<br />
<br />
ഇതെന്തു പത്രപ്രവര്‍ത്തനമാണ് ജോണി സാര്‍. വിധിയറിയാന്‍ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേസ്. പ്രതിപ്പട്ടികയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ മെമ്പറുമായ സാക്ഷാല്‍ പിണറായി വിജയന്. തെളിവെടുപ്പിന്റെ ഘട്ടത്തില്‍ അതാ പൊട്ടിവീഴുന്നു, ഒരുകൊലപാതകത്തെക്കുറിച്ചുളള വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തല്‍ നടത്തിയ ആളിനെ ഇന്റര്‍വ്യൂവിനു കിട്ടിയാല്‍ തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ പോലും തനിക്കറിയാവുന്ന ഭാഷയില്‍ ആദ്യം ചോദിക്കുന്നത് ആ കൊലപാതകത്തെക്കുറിച്ചായിരിക്കും. കുത്തിക്കുത്തിച്ചോദിച്ച് എന്തെങ്കിലും വിവരം ചോര്‍ത്തി സ്വന്തം ബൈലൈനില്‍ എക്സ്ക്ലൂസീവ് കാച്ചാനുളള മോഹത്തിന് ട്രെയിനിയെന്നോ ആസനത്തില്‍ ആലുകിളിച്ചവന്‍ എന്നോ ഭേദമില്ല. പക്ഷേ, അപൂര്‍വ ചേരുവകള്‍ ചേരുംപടി ചേര്‍ത്ത് ക്രൈം നന്ദകുമാറും വീരേന്ദ്രകുമാറും സൃഷ്ടിച്ചെടുത്ത കെ എ ജോണിയ്ക്കു മാത്രം അത്തരം പത്രപ്രവര്‍ത്തനരീതിയില്‍ യാതൊരു താല്പര്യവുമില്ല. ലാവലിന്‍ കേസില്‍ കത്തിക്കുത്തോ കൊലപാതകമോ നടന്നോട്ടെ, നമ്മുടെ ലക്ഷ്യം ഒന്നുമാത്രം.. നടേ ഉദ്ധരിച്ച ഇംഗ്ലീഷ് ഡയലോഗുകള്‍ തപ്പിയാല്‍ ഇങ്ങനെയൊരു വാചകം കിട്ടും.... <span style="background-color: #d9ead3;">which i think would contribute in some way or other in cleansing the public sphere in kerala.</span><br />
<br />
പ്രസ്തുത മെയില്‍ ഗ്രൂപ്പില്‍ ജോണിയുടേതായി പ്രത്യക്ഷപ്പെട്ട അവസാന വാചകങ്ങള്‍ ഇങ്ങനെയാണ്...<br />
<br />
<div style="background-color: #b6d7a8;">
I have no intention to be indoctrinated in journalism by the desabhimani school. As far as the lavalin case is concerned let us wait and see the outcome.</div>
<br />
ജേണലിസത്തിന്റെ മാതൃഭൂമി സ്ക്കൂളില്‍ നിന്ന് ഒന്നാം റാങ്കില്‍ പഠിച്ചിറങ്ങിയ മിടുക്കനാണ് ജോണി സാര്‍. അദ്ദേഹത്തിനു ചേരുന്ന വിശേഷണം ക്രൈം നന്ദകുമാറിന്റെയോ ദിലീപ് കുമാറിന്റെയോ പിആര്‍ഒ എന്നല്ല. ചെന്നൈയിലെ ശേഖരന് നായര്‍ എന്നാണ്. ജോണിസാറിനോട് ഒരെളിയ അഭ്യര്‍ത്ഥനയുണ്ട്. ഓഫീസിലെവിടെയെങ്കിലും പഴയ ലക്കങ്ങളുണ്ടെങ്കില്‍, 2007 സെപ്തംബര്‍ 13ന്റെ മാതൃഭൂമി തപ്പിയെടുക്കുക. അതില്‍ ലാവലിന്‍ കരാറിന് സമ്മതിപ്പിക്കാന്‍ രാജഗോപാലിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന തലക്കെട്ടില്‍ ശേഖരന് നായര്‍ വക ഏഴുകോളം നീളത്തില്‍ ഒരു സൃഷ്ടിയുണ്ട്. സിബിഐ അറിയുന്നു, സിബിഐയ്ക്ക് വിവരം ലഭിച്ചു, സിബിഐ പ്രതീക്ഷിക്കുന്നു, തുടങ്ങിയ പ്രയോഗങ്ങളില്‍ അവസാനിക്കുന്ന വാചകങ്ങളാണ് ആ വാര്‍ത്തയിലെമ്പാടും. വാര്‍ത്തയെഴുത്തിലും ഉപജാപത്തിലും ഗുരുവിനെ കടത്തിവെട്ടാന്‍ താങ്കള്‍ക്കു കഴിയട്ടെയെന്ന് ക്രൈം നന്ദകുമാറിന്റെ നാമത്തില്‍ സര്‍വേശ്വരനായ വീരേന്ദ്രകുമാറിനോടു പ്രാര്‍ത്ഥിക്കുന്നു.<br />
<br />
ലാവലിന്‍ കേസിന്റെ അവസാനമാകുമ്പോഴും ഇവിടെയൊക്കെത്തന്നെ കാണണേ....<br />
<br />
<b>പിണറായി വിജയനോട് ഒരുവാക്ക്.</b>... ജോണിയെഴുതുന്ന വാര്‍ത്തകള്‍ നിഷേധിച്ചില്ലെങ്കിലുണ്ടല്ലോ..... പിന്നെ ഒരു രക്ഷയുമില്ല.. എല്ലാം സത്യമാണെന്ന് ഈരേഴു പതിനാലുലകങ്ങളും വിധിയെഴുതിക്കളയും... .<br />
<br />
പിന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല...പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com30tag:blogger.com,1999:blog-292802951033842212.post-57396282428071750312010-11-03T18:07:00.001+05:302010-11-03T18:44:37.285+05:30മനോരമയുടെ ലോട്ടറി...<div>സര്‍ക്കാരിനെതിരെ ഉപയോഗിക്കാന്‍ കിട്ടുന്നതെന്തും ‘ലോട്ടറി’യായി കരുതുന്ന ‘മനോരമ’യുടെ‘ഭാഗ്യാന്വേഷണ’വഴി<wbr></wbr>കള്‍...</div><div></div><div>മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനെതിരെയും മാര്‍ട്ടിനും കെന്നഡിക്കും എതിരെയും കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്ന ‘ബോക്സ് വാര്‍ത്ത’യുമായാണ് ‘മനോരമ’ ഒക്ടോബര്‍ 31ന് ഇറങ്ങിയത്. കേസെടുക്കാന്‍ കഴിയില്ല എന്ന ധനവകുപ്പിന്റെയും മന്ത്രി ഐസക്കിന്റെയും നിലപാട് പൊളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നീക്കം എന്നും ‘മനോരമ’ക്കാരന് എഴുതി. </div><div></div><div>(വാര്‍ത്തയുടെ പ്രസക്ത ഭാഗം) </div><div><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDLgGS6xX9hChcoBHewCKDyDGsKT4eSXgnVlScwdjUfG1KvghC245d9cjvQKLWE_Nr4oZp0ARDQIP6_1EPsTFKkNkf4W92epHwcCTq99KRVj16t5QHqhpazzwjKDoa85wenWRaL5xf3Fs/s1600/lottery1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDLgGS6xX9hChcoBHewCKDyDGsKT4eSXgnVlScwdjUfG1KvghC245d9cjvQKLWE_Nr4oZp0ARDQIP6_1EPsTFKkNkf4W92epHwcCTq99KRVj16t5QHqhpazzwjKDoa85wenWRaL5xf3Fs/s320/lottery1.jpg" width="222" /></a></div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"></div><div><strong>അടിച്ചല്ലോ ലോട്ടറി...!</strong></div><div></div><div>വാര്‍ത്ത വന്നപാടെ ചാണ്ടിച്ചായന് ചാടി വീണു... മാര്‍ട്ടിനെതിരെ മാത്രമല്ല, ഐസക്കിനെതിരെയും നടപടി വേണമെന്ന്...</div><div><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0-LlzPOtzWXcSFazRxBVDNOA9-Q9hkjOFKTE3gtoMfEMrEjT1eqUFgNOm6ev7CyY1FCWyA0ysCp4M7EF02pnaU34oZXiBOATfulY2CMzI_VAwr969528AMSFynckJOnFiYPuo9Aafp2w/s1600/lottery2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="296" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0-LlzPOtzWXcSFazRxBVDNOA9-Q9hkjOFKTE3gtoMfEMrEjT1eqUFgNOm6ev7CyY1FCWyA0ysCp4M7EF02pnaU34oZXiBOATfulY2CMzI_VAwr969528AMSFynckJOnFiYPuo9Aafp2w/s320/lottery2.jpg" width="320" /></a></div><div></div><br />
<div>എന്നാല്‍ അതേ ‘മനോരമ‘യുടെ നവംബര്‍ ഒന്നാംതീയതിയിലെ ’ഫ്ലാഷ് ന്യൂസ്‘ ഇതാ...</div><div><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9APB-5sOHEX5hAybqODP5N4dtDLracxNIfRsJQmIuj7ymsjlPYLRx4UAKU7F7xNjleHi1Dua03ZMUtlwomAIBfBqu21Mf-spiYYT4Kuoxc5MmnaXX7QBFDJRzkr2Lb9sGkAzysbjzz_I/s1600/lottery3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="233" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9APB-5sOHEX5hAybqODP5N4dtDLracxNIfRsJQmIuj7ymsjlPYLRx4UAKU7F7xNjleHi1Dua03ZMUtlwomAIBfBqu21Mf-spiYYT4Kuoxc5MmnaXX7QBFDJRzkr2Lb9sGkAzysbjzz_I/s320/lottery3.jpg" width="320" /></a></div><div><br />
</div><div><div><strong>ഭൂട്ടാന് ലോട്ടറിയുമായുള്ള കരാറുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വ്യാജരേഖ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചതെന്ന്</strong> ‘വെളിപാടു’ണ്ടായിരിക്കുന്നൂ..! </div><div></div><div>കേസെടുക്കാന്‍ ആധാരമായ <strong>വ്യാജരേഖാസമര്‍പ്പണം നടന്നിട്ട് നാലരക്കൊല്ലം പോയിട്ട് നാലാഴ്ച പോലും ആയില്ല എന്നിരിക്കെ ‘നാലര വര്‍ഷമായി തോമസ് ഐസക് ഉന്നയിക്കുന്ന വാദം പൊളിച്ചുകൊണ്ടാണ്‘ വി എസ്സിന്റെ നീക്കം എന്ന് “വിശകലിച്ച”തും ചാണ്ടിച്ചായന് അതില്‍ കയറി പിടിച്ചതും വില്ക്കാത്ത ലോട്ടറിക്ക് സമ്മാനം പ്രഖ്യാപിച്ചതു പോലെയായിപ്പോയി!</strong></div></div><div><strong><br />
</strong></div><div>അവലംബം - വിജി പിണറായിയുടെ ബസ്</div><div><br />
</div><div>http://www.google.com/buzz/VijiPinarayi/VNyX9kApzmF/%E0%B4%AE%E0%B4%A8-%E0%B4%B0%E0%B4%AE-%E0%B4%AF-%E0%B4%95-%E0%B4%95-%E0%B4%B2-%E0%B4%9F-%E0%B4%9F%E0%B4%B1</div>പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com2tag:blogger.com,1999:blog-292802951033842212.post-29549484984488922462010-11-03T17:46:00.001+05:302010-11-03T17:54:27.800+05:30ആരാണു ജനങ്ങളെ മണ്ടന്മാരാക്കുന്നത്?സദാ കള്ളംപറയുന്ന മാധ്യമങ്ങളെ തിരുത്താനെത്തിയവരാണ് കൌണ്ടര്‍മീഡിയ.ഇന്‍ എന്നാണ് ഖ്യാതി. പത്രമാധ്യമങ്ങളില്‍ പണികിട്ടാത്തവരും കിട്ടിയ ശേഷം 'പണി' കിട്ടിയവരുമായ 'വാര്‍ത്തറപ്പായി'മാരാണ് ഇവിടെ ഒഴിവുസമയവിനോദമെന്ന നിലയില്‍ മാധ്യമവിചാരം ചെയ്യുന്നത്. തങ്ങള്‍ എതിര്‍ക്കുന്നതായി അവകാശപ്പെടുന്ന അതേ അധമ മാധ്യമസംസ്കാരത്തെ പിന്‍പറ്റിക്കൊണ്ടും ഏറെക്കുറെ സ്വാംശീകരിച്ചുകൊണ്ടുമാണ് ഇവര്‍ വാര്‍ത്ത ആഹരിക്കുകയും വിരേചിക്കുകയും ചെയ്യുന്നത്. ഡേറ്റയില്ലാതെ വാര്ത്തയെഴുതുക, വാര്‍ത്തയെന്ന ലേബലില്‍ കഥയെഴുതുക, കഥ നിലനിര്‍ത്താന്‍ കൃത്രിമമായി ഡേറ്റ സൃഷ്ടിക്കുക, ലഭ്യമായ ഡേറ്റ വളച്ചൊടിക്കുക തുടങ്ങിയ പണികളാണ് പത്രങ്ങള്‍ ചെയ്യുന്നതെന്നാണ് ഇവരുടെ അഭിപ്രായം. അതേ പണിതന്നെയാണ് തങ്ങളും ചെയ്യുന്നതെന്ന് മാത്രം ഇവര്‍ സമ്മതിച്ചുതരില്ല. അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ചാലിച്ച് ലേഖനങ്ങളെഴുതുകയും അത് പലയിടങ്ങളിലും പകര്‍ത്തിയൊട്ടിച്ച് സായൂജ്യമടയുകയുമാണ് സാര്‍ത്ഥവാഹകസംഘം.<br />
<br />
"<a href="http://www.countermedia.in/?p=287">ദേശാഭിമാനീ, സഖാക്കളെ മണ്ടന്മാരാക്കല്ലേ...</a>" എന്ന തലക്കെട്ടില്‍ സുദീപ് കെഎസ് എഴുതിയ ലേഖനമാണ് സിന്‍ഡിക്കേറ്റ് മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള ഇവരുടെ ഗംഭീരന്‍ ചുവടുവയ്പ്പ്. എസ്ഡിപിഐ, ബിജെപി എന്നീ വര്‍ഗ്ഗീയകക്ഷികള്‍ക്ക് ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് സിപിഎമ്മിന്റെ സഹായത്താലാണെന്ന് വായിക്കുന്നവര്‍ക്കു തോന്നണം എന്ന ലക്ഷ്യത്തോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്. ഇത്തരം സജസ്റ്റീവ് വാര്‍ത്തകളെ ലീഡാക്കിയാണ് മംഗളം മുതല്‍ മനോരമ വരെ പിടിച്ചുനില്‍ക്കുന്നതെന്ന് പുരപ്പുറത്തുകയറി വിളിച്ചുകൂവുന്ന ഇവര്‍ തന്നെവേണം ഇങ്ങനെ ചെയ്യാന്‍!<br />
<br />
എസ്ഡിപിഐക്കും ബിജെപിക്കും മാത്രമല്ല, യുഡിഎഫിനും സിപിഎം വോട്ടുമറിച്ചുവെന്നും സുദീപ് ദിവാസ്വപ്നം കാണുന്നു. സുദീപിന്റെ താപ്പുപയോഗിച്ച് മരംകയറാന്‍ പരിശീലിക്കുന്ന നിഷ്പക്ഷമതികളെ മുട്ടിയിട്ട് ബ്ലോഗിലും ബസിലും ഫേസ്ബുക്കിലും ഓര്‍ക്കുട്ടിലുമൊന്നും വേറെയൊന്നും വായിക്കാന്‍ കിട്ടാത്ത അവസ്ഥ.<br />
<br />
പറയുന്നതില്‍ കാര്യമുണ്ടെന്ന് തോന്നിക്കുന്ന തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചില വാര്‍ഡുകളിലെയും ബ്ലോക്കുകളിലെയും കണക്കുകള്‍ ഉദ്ധരിച്ച് ഇവിടെയൊക്കെ സിപിഎമ്മും ഇടതുമുന്നണിയും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ഈ പ്രചരണം. മതത്തിനു രാഷ്ട്രീയത്തില്‍ ഇടപെടാമെന്നും അതവരുടെ ദൈവശാസ്ത്രപരമായ അവകാശമാണെന്നുമൊക്കെയുള്ള യുഡിഎഫ് വായ്ത്താരിയോ, ആരുടെയും വോട്ട് വേണ്ടെന്ന് ഞങ്ങള്‍ പറയില്ല എന്ന വിശാലാര്‍ത്ഥത്തിലുള്ള പ്രസ്താവനകളോ, വല്ലച്ചിറയിലും, പുത്തിഗൈയിലും, കണ്ണാടിയിലും, പുതുശ്ശേരിയിലും, ഇടുക്കിയിലെ ചില ഭാഗങ്ങളിലും ഒക്കെ നടന്നതും കേരളത്തിലെ പല വാര്‍ഡുകളിലും ആവര്‍ത്തിച്ചതും ആയ കോലീബീപി പരീക്ഷണങ്ങളെപ്പറ്റിയോ, ആപ്പിള്‍-മാങ്ങ ഫലിതങ്ങളെപ്പറ്റിയോ, പൌരമുന്നണി ഇടപാടുകളെപ്പറ്റിയോ ഒന്നും ഈ ലേഖനം ഒന്നും പറയുന്നില്ല. ഓരോ കക്ഷിയോടും ഇടതുപക്ഷവും വലതുപക്ഷവും എടുത്തിട്ടുള്ള നിലപാടുകളെപ്പറ്റിയും ഇതിനൊന്നും പറയാനില്ല. ആകെ ഉള്ളത് ചില കണക്കുകളും അതിന്റെ അടിസ്ഥാനത്തിലുള്ള വിഷലിപ്തമായ സൂചനകളും മാത്രം.<br />
<br />
കേരളത്തില്‍ അങ്ങോളമിങ്ങോളം ബിജെപി, എസ്ഡിപിഐ (പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയപാര്‍ട്ടി) എന്നീ കക്ഷികളുമായി യുഡിഎഫ് ഒളിഞ്ഞും തെളിഞ്ഞുമുണ്ടാക്കിയ അപകടകരമായ സഖ്യങ്ങളും ഒത്തുകളികളും തെരഞ്ഞെടുപ്പിനു ശേഷമുള്ള വിശദമായ വിശകലനത്തില്‍ കൂടുതല്‍ വ്യക്തമാകും എന്നറിയാവുന്നവര്‍ ഒരു പ്രീഎംപ്റ്റീവ് സ്ട്രൈക്ക് എന്ന നിലയിലാണ് ചെറി പിക്ക് ചെയ്ത ഈ കണക്കുകള്‍ പുറത്ത് വിട്ടിട്ടുള്ളത് എന്ന് സംശയം തോന്നിപ്പിക്കുംവിധമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്ന് മുതല്‍ തന്നെ ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ഡുകളിലെയും ബ്ലോക്കുകളിലെയും പഴയകാല ചരിത്രം പരിശോധിക്കുന്നതിലൂടെ ഈ പ്രചരണത്തിന്റെ പൊള്ളത്തരം വെളിവാകുന്നുണ്ട്. ഇടതുപക്ഷത്തിനു തദ്ദേശതെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച വിജയം ലഭിച്ച 2005ല്‍ ഈ ലേഖനത്തില്‍ പറയുന്ന ഇടങ്ങളില്‍ ലഭിച്ച വോട്ടും ആരൊക്കെയായിരുന്നു അന്ന് മത്സരിച്ചിരുന്നത്, അവരില്‍ ചിലര്‍ ഇന്ന് ഏത് പക്ഷത്താണ് എന്നൊക്കെ പരിശോധിക്കാം.<br />
<br />
<span class="Apple-style-span" style="font-size: x-large;">൧. ബിജെപി ജയിച്ച വാര്‍ഡുകള്‍</span><br />
<br />
<b>പാലക്കാട് ജില്ല</b><br />
<br />
<b></b>പാലക്കാട്ടെ പട്ടിക്കര, ശ്രീരാമപാളയം, വടക്കന്തറ, വടക്കന്തറ ഈസ്റ്റ് , മേലാമുറി എന്നിവിടങ്ങളിലെ കണക്ക് നോക്കാം. <i>ബി.ജെ.പിക്ക് വേണ്ടി ഇടതുപക്ഷം വോട്ടുമറിച്ചു എന്ന് ആരോപിക്കപ്പെടുന്ന ഇടങ്ങള്‍.</i><br />
<br />
<b>പട്ടിക്കര </b><br />
<br />
ഇടതുപക്ഷത്തിന് തീരെ സ്വാധീനമില്ലാത്ത ഇവിടെ നിന്ന് കഴിഞ്ഞ തവണയും ജയിച്ചത് ബിജെപി തന്നെയായിരുന്നു. ഇടതുമുന്നണിക്ക് വേണ്ടി കഴിഞ്ഞ തവണ ഈ വാര്‍ഡില്‍ മത്സരിച്ചത് ഡിഐസി ആയിരുന്നു. ഡിഐസി ഇത്തവണ നില്‍ക്കുന്നത് യുഡിഎഫ് പക്ഷത്താണ്. സ്വാഭാവികമായും ഇടതുപക്ഷത്തിനു ഇന്നത്തെ നിലയില്‍ വോട്ട് കുറയുമെന്നത് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല.<br />
<br />
<b>ശ്രീരാമപാളയം</b><br />
<br />
കഴിഞ്ഞ തവണ ബിജെപി ജയിച്ച വാര്‍ഡ്. ഇടതുപക്ഷത്തിനു സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. കഴിഞ്ഞ തവണ 900 വോട്ട് നേടിയ ബിജെപി ഇത്തവണ 600ല്‍പരം വോട്ടുകളില്‍ ഒതുങ്ങി. കഴിഞ്ഞ തവണത്തേക്കാള്‍ 300 വോട്ട് ബിജെപിക്ക് കുറഞ്ഞ ഇവിടെയും വോട്ട് മറിച്ചെന്ന് പറയണമെങ്കില്‍ സാമാന്യത്തില്‍ കുറഞ്ഞ വിവരദോഷം വേണ്ടിവരും.<br />
<br />
<b>വടക്കന്തറ</b><br />
<br />
കഴിഞ്ഞ തവണയും ബിജെപി ജയിച്ച വാര്‍ഡ്. ഇത്തവണയും ബിജെപി തന്നെ ജയിച്ചിരിക്കുന്നു. കഴിഞ്ഞ തവണയും ഇത്തവണയും യുഡിഎഫിനും വളരെ കുറഞ്ഞ വോട്ടുകള്‍ മാത്രം.<br />
<br />
<b>വടക്കന്തറ ഈസ്റ്റ്</b><br />
<br />
കഴിഞ്ഞ തവണയും ബിജെപി ജയിച്ചിരുന്ന വാര്‍ഡ്. ഇത്തവണ അവര്‍ക്ക് 56 വോട്ട് ഇവിടെ കുറഞ്ഞിട്ടുണ്ട്.<br />
<br />
<b>മേലാമുറി</b><br />
<br />
കഴിഞ്ഞ തവണയും ബിജെപി വന്‍ ഭൂരിപക്ഷത്തിനു ജയിച്ച വാര്‍ഡ്. സ്വതന്ത്രന്മാരായിരുന്നു എതിര് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസിനാണ് ഈ മണ്ഡലത്തില്‍ വോട്ട് കൂടി എന്നു പറയാവുന്നത്. അതും ബിജെപിക്ക് ഇടതുപക്ഷം വോട്ട് മറിച്ചതിനാല്‍ ആയിരിക്കുമോ?<br />
<br />
ഇനി പത്തനംതിട്ട ജില്ലയിലെ <b>തിരുവല്ല</b>യിലേക്ക് വരാം<br />
<br />
<b>ശ്രീരാമകൃഷ്ണാശ്രമം</b><br />
<br />
എല്‍ഡിഎഫ് ജയിച്ചിരുന്ന മണ്ഡലം. കഴിഞ്ഞ തവണ ബിജെപി നേടിയത് 216 ഉം ഇത്തവണ 269 ഉം വോട്ടുകള്‍. കോണ്‍ഗ്രസ് 58ല്‍ നിന്ന് 234ലേക്ക് എത്തിയിരിക്കുന്നു. ഡിഐസിക്കും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനും സ്വാധീനമുള്ള മേഖല. അവര്‍ ഇപ്പോള്‍ യുഡിഎഫില്‍.<br />
<br />
<b>ശ്രീവല്ലഭ</b><br />
<br />
കഴിഞ്ഞ തവണയും ബിജെപി വന്‍ ഭൂരിപക്ഷത്തിനു ജയിച്ച വാര്‍ഡ്. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയും ഒരു സ്വതന്ത്രനും മാത്രം മത്സരരംഗത്ത്. ആര്‍എസ്എസിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന വാര്‍ഡാണിത്.<br />
<br />
<b>മതില്‍ഭാഗം</b><br />
<br />
ബിജെപി നല്ല ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ ജയിച്ച മറ്റൊരു വാര്‍ഡ്. ഇത്തവണ അവര്‍ക്ക് 41 വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിനു 154 വോട്ട് കൂടി. ഇടതുപക്ഷത്തിനു കൂട്ടത്തിലെ കക്ഷികള്‍ വിട്ടുപോയിട്ടും കുറഞ്ഞത് 66 വോട്ട് മാത്രം. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ഒന്ന്.<br />
<br />
<b>അഴിയിടത്ത് ചിറ</b><br />
<br />
കഴിഞ്ഞ തവണ ഇടതുപക്ഷം 3 വോട്ടിനു ജയിച്ച വാര്‍ഡ്. കോണ്‍ഗ്രസിനു കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. അത്തവണ നിന്ന സ്വതന്ത്രന് പിടിച്ച 90 വോട്ട് യുഡിഎഫിന്റേതാണെങ്കില്‍ ഇത്തവണ ഇവിടെ അവര്‍ക്ക് 210 വോട്ട് കിട്ടിയിട്ടുണ്ട്. ഇടതുപക്ഷമുന്നണിയില്‍ നിന്ന് യുഡിഎഫിലേക്ക് ഡിഐസി വന്നതിന്റെ ഇഫക്ട്. ഇടതുപക്ഷത്തിനു കുറഞ്ഞത് ഡിഐസി മുഖേനയും മറ്റും യുഡിഎഫിനു ലഭിച്ച വോട്ടുകള്‍.<br />
<br />
<b>പത്തനംതിട്ട</b>യിലേക്ക് വരാം<br />
<br />
<b>കൊടുംതറ</b><br />
<br />
കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച മണ്ഡലം. ഇത്തവണ ബിജെപി. കഴിഞ്ഞ തവണ 167 വോട്ട് പിടിച്ച സ്വതന്ത്രന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കണക്കാക്കിയാല്‍ ഇടതുപക്ഷത്തിനു വോട്ട് നഷ്ടം 30നടുത്ത്. അല്ലെങ്കില്‍ ഇടത് സ്വതന്ത്രന് ഇത്തവണ 132 വോട്ട് നേടിയിരിക്കുന്നു. ബിജെപിക്ക് കൂടിയത് ഏതാണ്ട് 190നടുത്ത് വോട്ട്. ഇടതുപക്ഷത്തു നിന്നല്ല ഈ വോട്ടെന്ന് വ്യക്തം.<br />
<br />
<b>അഴൂര്‍</b><br />
<br />
കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിച്ച വാര്‍ഡ്. ഇത്തവണ അവര്‍ക്ക് വന്ന നഷ്ടം 266 വോട്ടുകള്‍. ബിജെപിക്ക് നേട്ടം 181 വോട്ടുകള്‍. ഇടതുപക്ഷത്തിനു 115 വോട്ടുകള്‍ കുറഞ്ഞു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൊത്തം പോള്‍ ചെയ്ത വോട്ടുകളില്‍ ഇത്തവണ കുറവ് കാണുന്ന ഒരു വാര്‍ഡ്.<br />
<br />
<b>കാസര്‍കോട് ജില്ല</b>യിലെ കണക്കൊന്ന് നോക്കാം<br />
<br />
<b>കുമ്പള ബ്ലോക്ക്</b><br />
<br />
കഴിഞ്ഞ തവണ യുഡിഎഫ് ആയിരത്തില്‍പരം വോട്ടുകള്‍ക്ക് ജയിച്ച ഇവിടെ ഇത്തവണ ബിജെപി ജയിച്ചു. യുഡിഎഫിനു കുറവ് വന്ന വോട്ട് 1200നടുത്ത്. ബിജെപി നേടിയത് 1400 വോട്ടിനടുത്ത്. ഇടതുപക്ഷത്തിനു കുറവ് വന്ന വോട്ട് ഏതാണ്ട് 400നടുത്ത്. ഡിഐസിക്ക് സ്വാധീനമുള്ള പ്രദേശമാണിതെന്ന് സമീപപ്രദേശങ്ങളില്‍ കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥിവിന്യാസം പരിശോധിച്ചാല്‍ വ്യക്തമാകുന്നുണ്ട്.<br />
<br />
<b>നീര്ച്ചാല്</b><br />
<br />
കഴിഞ്ഞ തവണയും ബിജെപി തന്നെ ജയിച്ചിരുന്ന സ്ഥലം. ഇത്തവണ അവര്‍ക്ക് 413 വോട്ട് കുറഞ്ഞു. കോണ്‍ഗ്രസിനു നിസ്സാരമായ കുറവ് വന്ന ഇടം. പക്ഷേ, കഴിഞ്ഞ തവണ ഡിഐസി സ്ഥാനാര്‍ത്ഥിയായിരുന്നു ഇടതുപക്ഷത്തു നിന്ന് ഇവിടെ മത്സരിച്ചിരുന്നത്. ഏതാണ്ട് 500 വോട്ട് കുറഞ്ഞു ഡിഐസി പോയ ഇടതുപക്ഷത്തിന്. ആ വോട്ടത്രയും യുഡിഎഫ് പെട്ടിയില്‍ വീണിട്ടുമില്ല. എല്ലാവര്ക്കും വോട്ട് കുറഞ്ഞ ഈ ബ്ലോക്കിന്റെ കണക്കും ഇടതുപക്ഷം വോട്ടുമറിച്ചു എന്നതിനു തെളിവായി ഉയര്‍ത്തിക്കാട്ടുന്ന വിദ്യ ഗംഭീരം തന്നെ അല്ലേ?<br />
<br />
<b>രാംദാസ് നഗര്‍</b><br />
<br />
കഴിഞ്ഞ തവണ ബിജെപി ഏതാണ്ട് 4800 വോട്ടുകള്‍ക്ക് ജയിച്ച ഇടം. ഇത്തവണയും അവര്‍ അത്ര തന്നെ വോട്ടുകള്‍ക്ക് ജയിച്ചിരിക്കുന്നു. കഴിഞ്ഞ തവണയും ഇടതുപക്ഷം മൂന്നാം സ്ഥാനത്തു തന്നെ ആയിരുന്നു. എല്ലാവര്ക്കും വോട്ട് കുറഞ്ഞ മറ്റൊരു ഇടം. ഇതും ഇടതുപക്ഷത്തിനെതിരായ പ്രചരണത്തിനുപയോഗിക്കപ്പെടുന്നു.<br />
<br />
<b>ഒളിയതടുക്ക</b><br />
<br />
കഴിഞ്ഞ തവണ ഏതാണ്ട് 1000 വോട്ടുകള്‍ക്ക് ബിജെപി ജയിച്ച സ്ഥലം. ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ ബിജെപി 168 വോട്ടുകള്‍ക്ക് വിജയിച്ചു. ഇടതുപക്ഷം ഇത്തവണയും മൂന്നാം സ്ഥാനത്ത് തന്നെ.<br />
<br />
<b>കാസര്‍കോട് ജില്ലാപഞ്ചായത്ത്</b><br />
<br />
കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ലഭിച്ച വോട്ട് നോക്കാം എന്ന പേരില്‍ അവര്‍ കൊടുത്തിരിക്കുന്ന ഡാറ്റയില്‍ കാര്യങ്ങള്‍ വ്യക്തമല്ല. ഒരു പക്ഷെ എത്രയും പെട്ടെന്ന് പുറത്തിറക്കേണ്ടതിന്റെ തിരക്കില്‍ വസ്തുതാപരമായ കാര്യങ്ങളും ക്രോസ് ചെക്ക് ചെയ്യാതിരുന്നതാവാം. EDANEER ആണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് ഇലക്ഷന് കമീഷന് വെബ് സൈറ്റ് വിശദമായി നോക്കിയതില്‍ നിന്ന് മനസ്സിലാകുന്നു. സ്ഥാനാര്‍ഥികളുടെ പേരുകള്‍ EDANEERല്‍ ആണ് കാണുന്നത്.<br />
<br />
ഇവിടെ കഴിഞ്ഞതവണ 800നടുത്ത് വോട്ടുകള്‍ക്ക് യുഡിഎഫ് ജയിച്ച സ്ഥലം. അന്ന് ഇടതുപക്ഷത്തു നിന്ന് മത്സരിച്ചത് ഡിഐസി. ഇത്തവണ ഡിഐസി യുഡിഎഫിന്റെ കൂടെ. കഴിഞ്ഞ തവണത്തെ മൊത്തം വോട്ടും ഇത്തവണത്തെ മൊത്തം വോട്ടും തമ്മില്‍ വലിയ അന്തരം ഉള്ളതിനാല്‍ ആ രീതിയിലൊരു താരതമ്യം ശരിയാകുമെന്ന് തോന്നുന്നില്ല. എല്ലാവര്ക്കും നല്ല രീതിയില്‍ വോട്ടുകള്‍ ഇതുമൂലം വര്‍ദ്ധിച്ചിട്ടുണ്ട്. എങ്കിലും ഇത് ഇടതുപക്ഷത്തിനെതിരായി ഉപയോഗിക്കപ്പെടുന്നു.<br />
<br />
<b>കാരടുക്ക ബ്ലോക്ക്</b><br />
<br />
<b>അധൂര്‍</b><br />
<br />
ഇത്തവണ ഇലക്ഷന് കമ്മീഷന്റെ വെബ് സൈറ്റില്‍ അദൂരും അധൂരും കാണുന്നു. ലേഖനത്തില്‍ പരാമര്‍ശിക്കുന്നത് Adhur ആണെന്ന് ഇലക്ഷന് കമ്മീഷന്റെ വെബ് സൈറ്റിലെ ഫലം പരിശോധിച്ചതില്‍ നിന്ന് മനസ്സിലാകുന്നു. ആ പേരില്‍ കഴിഞ്ഞ തവണ ഒന്നും കാണുന്നില്ലാത്തതിനാല്‍ താരതമ്യം സാധ്യമല്ല. <br />
<br />
<b>കുമ്പടാജെ</b><br />
<br />
കഴിഞ്ഞ തവണയും ബിജെപി ജയിച്ച ഇടം. ഇടതുപക്ഷം 2005ല്പോലും മൂന്നാം സ്ഥാനത്തായിരുന്ന ഇടം. എല്ലാവര്ക്കും വോട്ട് കുറഞ്ഞിട്ടുണ്ടെങ്കിലും ഏറ്റവും അധികം കുറഞ്ഞത് ബിജെപിക്കും യുഡിഎഫിനും. ഇതും ഇടതുവിരുദ്ധപ്രചരണത്തിനുപയോഗിക്കപ്പെടുന്നു.<br />
<br />
<b>മൊവ്വാര്‍</b><br />
<br />
കഴിഞ്ഞ തവണ ഈ പേരില്‍ ഒരു വാര്‍ഡോ ബ്ലോക്കോ കാണാത്തതിനാല്‍ താരതമ്യം സാധ്യമല്ല.<br />
<br />
<span class="Apple-style-span" style="font-size: x-large;">൨. എസ്ഡിപിഐ ജയിച്ച വാര്‍ഡുകള്‍</span><br />
<br />
<i>ഇനി എസ്ഡിപിഐ ജയിച്ചുകയറിയ ഇടങ്ങളിലെ പാറ്റേണ്‍ നോക്കാം</i><br />
<br />
<b>കാസര്‍കോട് നഗരസഭ</b><br />
<br />
<b>കൊല്ലമ്പാടി</b><br />
<br />
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ തവണ <b>എതിരില്ലാതെ</b> തെരഞ്ഞെടുക്കപ്പെട്ട ഇടം. ഇടതുപക്ഷത്തിനു ഇവിടെ ഉള്ള സ്വാധീനം ഊഹിക്കാവുന്നതേ ഉള്ളൂ. ഇത്തവണത്തെ കുറഞ്ഞ വോട്ടും അത് തന്നെ സൂചിപ്പിക്കുന്നു. ബിജെപിക്കും സ്വാധീനമില്ലെന്ന് ലഭിച്ച വോട്ടില്‍ നിന്ന് മനസ്സിലാകുന്നു. എസ്ഡിപിഐക്ക് ലഭിച്ച വോട്ടിന് ഉത്തരം പറയേണ്ടത് മുസ്ലീം ലീഗാണ്.<br />
<br />
<b>കണ്ണൂര്‍ നഗരസഭ</b><br />
<br />
<b>കസാനക്കോട്ട സൌത്ത്</b><br />
<br />
കഴിഞ്ഞ തവണ ഇടതുപക്ഷത്തു നിന്ന് ഐഎന്‍എല്‍ നേരിയ ഭൂരിപക്ഷത്തിന് മത്സരിച്ച് ജയിച്ച വാര്‍ഡാണിത്. ഐഎന്‍എല്‍ അന്ന് 560 വോട്ട് നേടിയിരുന്നു. ഇത്തവണ അവര്‍ യുഡിഎഫിനൊപ്പം പോയിട്ടും യുഡിഎഫിന്റെ വോട്ടില്‍ നാമമാത്രമായ വര്‍ദ്ധന മാത്രമേ വന്നിട്ടുള്ളൂ. ബാക്കി വോട്ട് എവിടെപ്പോയി എന്നതിന് ഉത്തരം പറയേണ്ടത് ഐഎന്‍എല്‍ ആണ്.<br />
<br />
ഈ വാര്‍ഡിന് സമീപസ്ഥമായ വാര്‍ഡുകളില്‍ (ആറക്കല്‍, നീര്ച്ചാല്, മുഴത്തടം മുതലായവ) ലീഗ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതിന്റെ കണക്കുനോക്കിയാല്‍ ഈ പ്രദേശത്തെ രാഷ്ട്രീയത്തെക്കുറിച്ച് ഏകദേശധാരണകിട്ടും. എസ്ഡിപിഐ മത്സരിക്കാത്ത നീര്ച്ചാല് വെസ്റ്റ് വാര്‍ഡിലെ റിസല്‍ട്ട് പ്രത്യേകം നോക്കുക. നീര്ച്ചാല് വെസ്റ്റില്‍ കോണിചിഹ്നത്തില്‍ മത്സരിച്ച മുസ്ലീംലീഗിന്റെ പി താഹിറ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നേടിയത് 820 വോട്ട്. അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിച്ച സിപിഎമ്മിന്റെ സി പി ഖദീജയ്ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആകെ നേടാനായത് 69 വോട്ട്. ഇവിടെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയില്ല എന്ന് വീണ്ടും പറയട്ടെ. ഇതില്‍പ്പരം കാര്യങ്ങള്‍ വിശദീകരിക്കേണ്ടതില്ലല്ലോ.<br />
<br />
<b>തൊടുപുഴ നഗരസഭ</b><br />
<br />
<b>കീരിക്കോട്</b><br />
<br />
കഴിഞ്ഞ തവണ എല്‍ഡിഎഫ് പാനലില്‍ ഡിഐസി ജയിച്ച വാര്‍ഡാണിത്. ഇത്തവണ അവര്‍ യുഡിഎഫില്‍ ചേക്കേറിയിട്ടും യുഡിഎഫിന് 64 വോട്ട് കുറയുകയാണ് ചെയ്തിട്ടുള്ളത്. ഇടതുപക്ഷത്തിനു ലഭിച്ച 230 വോട്ട് ഇടതുപക്ഷത്തിനുള്ള വോട്ടാണ്. തങ്ങള്‍ക്ക് വോട്ട് കുറവു വന്നതിനും ഡിഐസി വോട്ട് എവിടെപ്പോയി എന്നതിനും ഉത്തരം പറയേണ്ടത് യുഡിഎഫ് ആണ്. ആ ഉത്തരത്തില്‍ എസ്ഡിപിഐക്ക് ലഭിച്ച വോട്ട് ആരുടേത് എന്ന ചോദ്യത്തിനുള്ള ഉത്തരവും ഉണ്ട്.<br />
<br />
<b>ഷൊറണൂര്‍ നഗരസഭ</b><br />
<b><br />
</b><br />
<b>മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ്</b><br />
<br />
കഴിഞ്ഞ തവണ യുഡിഎഫ് 480 വോട്ട് നേടി ജയിച്ച ഇടം. ഇടതുപക്ഷത്തിനു ലഭിച്ച വോട്ട് 295. വിമതശല്യം, സഖ്യകക്ഷികളുടെ കൊഴിഞ്ഞ് പോക്ക് എന്നിവയാല്‍ ദുര്‍ബലരും അവശരുമായി എന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ഇടതുപക്ഷത്തിനു ഇവിടെ ഉണ്ടായ വോട്ട് നഷ്ട്രം 121 മാത്രം. യുഡിഎഫിനു വന്ന നഷ്ടം 290! ഇടതുപക്ഷത്തു നിന്ന് കൊഴിഞ്ഞ കക്ഷികളെ കൂടെച്ചേര്‍ത്തത് കൂടെ കൂട്ടി വായിച്ചാല്‍ എസ്ഡിപിഐക്ക് കിട്ടിയ വോട്ട് എവിടെ നിന്ന് എന്ന് വ്യക്തമാകും.<br />
<br />
<b>വഞ്ചിനാട് ഡിവിഷന് (വാഴക്കുളം ബ്ലോക്ക്)</b><br />
<br />
ഇനി കൈവെട്ട് കേസിലെ പ്രതി മത്സരിച്ച വാര്‍ഡിന്റെ കാര്യം നോക്കാം. വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട് ഡിവിഷനിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പ്രൊഫ. എ അനസ് തടവില്‍കിടന്നു മത്സരിച്ചുജയിച്ചത്. ദേശാഭിമാനി പ്രസിദ്ധീകരിച്ച <a href="http://jagrathablog.blogspot.com/2010/10/blog-post_8245.html">ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം'നല്കുന്ന വാഴക്കുളം</a> എന്ന ലേഖനത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ ഉണ്ട്.<br />
<br />
കഴിഞ്ഞ തവണ വഞ്ചിനാട് എന്നൊരു ഡിവിഷന് ഇലക്ഷന് കമ്മീഷന്റെ വെബ്സൈറ്റില്‍ കാണുന്നില്ല. അതിനാല്‍ അത്തരത്തിലുള്ള താരതമ്യം സാധ്യമല്ല. സമീപപ്രദേശങ്ങളായ ചെറുവേലിക്കുന്ന്, ഒട്ടിക്കല്‍, പള്ളിപ്പുറം തുടങ്ങിയ പല ഇടങ്ങളിലും കഴിഞ്ഞ പ്രാവശ്യം ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്നത് ഡിഐസി ആയിരുന്നു. സ്വാഭാവികമായും സിപിഎമ്മിന് സ്വാധീനം കുറവുള്ള പ്രദേശമാണിതെന്ന് മനസ്സിലാക്കാം.<br />
<br />
മുസ്ലീം ഭൂരിപക്ഷ പ്രദേശമായ വാഴക്കുളം കുന്നത്തുനാട് നിയമസഭാ നിയോജകമണ്ഡലത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എംഎം മോനായി നിസ്സാരവോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുന്നത്തുനാട്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന് സഹായമായതാവട്ടെ, കുന്നത്തുനാടിന്റെ തെക്കന്‍ മേഖലയായ തിരുവാനിയൂര്‍, ആയിക്കരനാട്, പൂത്രിക്ക, പുത്തന്‍കുരിശ് തുടങ്ങിയ പഞ്ചായത്തുകളാണ്.<br />
<br />
1982 മുതല്‍ നാലുതവണ കുന്നത്തുനാട് മണ്ഡലത്തില്‍നിന്നും ജയിച്ചത് കോണ്‍ഗ്രസിന്റെ അതികായനായ സാക്ഷാല്‍ ടി.എച്ച്. മുസ്തഫയാണ്. ഈ പറഞ്ഞ വാഴക്കുളത്തുതന്നെയാണ് അദ്ദേഹം താമസിക്കുന്നത്. കരുണാകരനെയും മകന് മുരളീധരനെയും പിറകെ നടന്ന് കുറ്റംപറയുന്ന മുസ്തഫയെ തോല്‍പ്പിക്കുക എന്നത് കരുണാകരനെ പിന്തുണയ്ക്കുന്നവരുടെയും ആവശ്യമായിരുന്നു.<br />
<br />
കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഡിഐസി സഹായത്താല്‍ എല്‍ഡിഎഫ് ആണ് ഈ പഞ്ചായത്ത് പിടിച്ചത്. ഡിഐസിയിലെ ബാബു സെയ്താലി അവിടെ വൈസ് പ്രസിഡന്റും ആയിരുന്നു. ബാബു സെയ്താലി ഇത്തവണയും ജയിച്ചിട്ടുണ്ട്. വാഴക്കുളം പ്രദേശം ഒരിക്കലും എല്‍ഡിഎഫ് മേല്‍ക്കോയ്മയുള്ള സ്ഥലം അല്ല.<br />
<br />
വാഴക്കുളം പഞ്ചായത്തിലെ ചെറുവേലിക്കുന്ന്, വഞ്ചിനാട്, മുടിക്കല്‍, പള്ളിപ്രം, പള്ളിക്കവല, മൗലൂദ്പുര എന്നീ വാര്‍ഡുകളും വെങ്ങോല പഞ്ചായത്തിലെ കണ്ടന്തറ, പാത്തിപ്പാലം വാര്‍ഡുകളും ചേര്‍ന്നതാണ് വഞ്ചിനാട് ഡിവിഷന്. വാര്‍ഡ് തലത്തില്‍ ലഭിച്ച വോട്ടുകള്‍ കൂട്ടിനോക്കിയാല്‍ എല്‍ഡിഎഫിന് 2829 വോട്ടു ലഭിച്ചിട്ടുണ്ട്. യുഡിഎഫിനാകട്ടെ, 4369 വോട്ടും. എസ്ഡിപിഐ രണ്ടുവാര്‍ഡുകളില്‍ മാത്രമേ മത്സരിച്ചിട്ടുള്ളൂ. അതില്‍ തന്നെ ഒരിടത്ത് തീരെ കുറവുവോട്ട് മാത്രമേ സമാഹരിച്ചിട്ടുള്ളൂ. മത്സരിച്ച രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുംകൂടെ എസ്ഡിപിഐ നേടിയത് 365 വോട്ടാണ്.<br />
<br />
അതേ സമയം വഞ്ചിനാട് ബ്ലോക്ക് ഡിവിഷനില്‍ 3992 വോട്ടുപിടിക്കാന്‍ എസ്ഡിപിഐക്കായി. അതായത്, എസ്ഡിപിഐ മത്സരിക്കാത്ത ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍നിന്നും അവര്‍ക്ക് ബ്ലോക്ക് ഡിവിഷനിലേക്ക് വോട്ടുകിട്ടി. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ലഭിച്ച വോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ യുഡിഎഫിന് ബ്ലോക്ക് ഡിവിഷനില്‍ 2280 വോട്ട് കുറവുവന്നു. 2089 വോട്ടാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫിനാവട്ടെ, 1163 വോട്ടു നഷ്ടത്തില്‍ 1666 വോട്ടും ലഭിച്ചും. ഇവിടെ കോണ്‍ഗ്രസ് എസിന്റെ പ്രതിനിധിയായിരുന്നു എല്‍ഡിഎഫ് പാനലില്‍ ബ്ലോക്കിലേക്ക് മത്സരിച്ചത്.<br />
<br />
ഈ ഡിവിഷനിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നാലിടത്തുമാത്രമെ സിപിഎം മത്സരിച്ചൂള്ളൂ. നാലിടത്തുംകൂടി കിട്ടിയത് 1606 വോട്ടാണ്. ഒരിടത്ത് കോണ്‍ഗ്രസ് എസും ബാക്കി മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്രരുമായിരുന്നു, എല്‍ഡിഎഫിനുവേണ്ടി അങ്കത്തിനിറങ്ങിയത്. ഈ നാലുവാര്‍ഡുകളില്‍ എല്‍ഡിഎഫ് 1223 വോട്ടുകള്‍ ഗ്രാമപഞ്ചായത്തിലേക്ക് സമാഹരിച്ചിട്ടുണ്ട്. അതില്‍ സിപിഎം വോട്ടുകളും പെടും. ആ വോട്ടുകള്‍ എല്‍ഡിഎഫ് പെട്ടിയില്‍ തന്നെ വീണതുകൊണ്ടാണ് ബ്ലോക്ക് ഡിവിഷനിലെ കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ത്ഥിക്ക് 1666 വോട്ടുലഭിച്ചത്. ചുരുക്കത്തില്‍ ഒറ്റയ്ക്കെടുത്താല്‍ സിപിഎമ്മിന് ഇവിടെ വോട്ടുചോര്‍ച്ച ഉണ്ടായിട്ടില്ല എന്ന് വ്യക്തമാണ്. എന്നാല്‍ എല്‍ഡിഎഫ് വോട്ട് ചോര്‍ന്നിട്ടുമുണ്ട്.<br />
<br />
ഇവിടെ സംഭവിച്ചിരിക്കുന്നത്, അനസിനനുകൂലമായ ഒരു പ്രാദേശിക ചായ്വാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്കു മൂന്നുവോട്ടുള്ളതിനാല്‍ പൊതുവെ കഴിവുള്ളതോ അറിയപ്പെടുന്നതോ ആയ ഒരാള്‍ക്കു് "ഒരു വോട്ടെനിക്കു്, ബാക്കി രണ്ടും നിങ്ങളുടെ പാര്‍ട്ടിക്ക്" എന്നുപറഞ്ഞ് വോട്ടുപിടിക്കുന്ന സ്ഥിതി ഉണ്ടാകുന്നുണ്ട്. ഉറച്ച രാഷ്ട്രീയബോധ്യമില്ലാത്തവരുടെയിടയില്‍ പെട്ടെന്ന് വിലപ്പോവുന്ന ഒരു അഭ്യര്‍ത്ഥനയാണിത്. അതിലൂടെ അവര്‍ കൂടുതല്‍ വോട്ടുനേടുകയും ജയിക്കുകയും ചെയ്യും. ഇതാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നു് മാത്രമേ പറയാന്‍ കഴിയൂ. ഈ കണക്ക് സൂചിപ്പിക്കുന്നത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയ്ക്ക് യുഡിഎഫ്, എല്‍ഡിഎഫ് ഭേദമെന്യേ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട് എന്നു തന്നെയാണ്. എന്നാല്‍ സിപിഎം വോട്ടുകള്‍ നഷ്ടമായതായി പറയാനുമാവില്ല.<br />
<br />
എങ്കിലും ഈ ഡിവിഷനിലെ ഫലം ഒരു സൂചന നല്‍കുന്നുണ്ട്. കേരളത്തില്‍ വര്‍ഗീയദ്രുവീകരണം ഉണ്ടാകുന്നത് ഇടതുപക്ഷത്തിന് പൊതുവില്‍ ക്ഷതമേല്‍പ്പിക്കുന്നു എന്നതാണത്. ഇവിടെ നടന്ന വര്‍ഗീയദ്രുവീകരണത്തിലൂടെ കൂടുതല്‍ വോട്ട് നഷ്ടമായത് യുഡിഎഫിനാണെങ്കിലും ഫലത്തില്‍ ഇടതുപക്ഷം മൂന്നാമതാവുകയും തീവ്രവലതുപക്ഷം വിജയംനേടുകയുമാണ് ചെയ്തിരിക്കുന്നത്. ഒന്നാംസ്ഥാനത്തും രണ്ടാംസ്ഥാനത്തും എത്തിയിരിക്കുന്നത് വലതുപക്ഷം തന്നെയാണ്. എസ്ഡിപിഐക്ക് കാര്യമായ ശേഷിയുള്ളതുകൊണ്ടാണ് അവര്‍ ഒറ്റയ്ക്കു മത്സരിച്ചത്. ശേഷികുറഞ്ഞ പലയിടങ്ങളിലും അവര്‍ യുഡിഎഫിനെ സഹായിക്കുകയായിരുന്നു എന്നതും കാണാതിരുന്നുകൂടാ.<br />
<br />
<b>ഉപസംഹാരം</b><br />
<br />
മുകളിലെ വിശദീകരണങ്ങളില്‍ നിന്ന് വ്യക്തമാകുന്ന ചില കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. പരാമര്‍ശിക്കപ്പെടുന്ന മണ്ഡലങ്ങളൊക്കെ<br />
<br />
<br />
<ol><li>ഇടതുപക്ഷത്തിനു സ്വാധീനം കുറവുള്ളതോ രാഷ്ട്രീയ പരിതസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ മൂലം സ്വാധീനം കുറവായതോ ആയ ഇടങ്ങള്‍</li>
<li>ഇത്തവണ ഇടതുപക്ഷത്തിന്റെ കൂടെ ഇല്ലാത്തതും വലതുപക്ഷത്തിന്റെ കൂടെപ്പോയവരും ആയവര്‍ മുന്‍പ് മത്സരിച്ചിരുന്ന ഇടങ്ങള്‍</li>
<li>എല്ലാവര്ക്കും വോട്ട് കുറഞ്ഞ മണ്ഡലങ്ങള്‍</li>
<li>എല്ലാവര്ക്കും നല്ല രീതിയില്‍ വോട്ട് കൂടിയ മണ്ഡലങ്ങള്‍</li>
<li>ഇടതുപക്ഷത്തിനു കുറഞ്ഞതിനേക്കാള്‍ എത്രയോ അധികം വോട്ട് വലതുപക്ഷത്തിനു കുറഞ്ഞ മണ്ഡലങ്ങള്‍</li>
<li>ഇടതുപക്ഷം മുന്‍പും മൂന്നാം സ്ഥാനത്തു തന്നെ വന്നിരുന്ന മണ്ഡലങ്ങള്‍</li>
</ol><br />
<br />
ഇത്തരത്തില്‍ "വസ്തുതാപരമായി ശരി" ആയ കാര്യങ്ങള്‍ എങ്ങിനെ അവയുടെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഇപ്പോഴത്തെ സാഹചര്യങ്ങളിലും നിന്നും മണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും അവ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെയും പൊതുരാഷ്ട്രീയ പരിതസ്ഥിതി പരിഗണിക്കാതെയും പഴയ ചരിത്രം പരിഗണിക്കാതെയും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന തരത്തില്‍ ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കപ്പെടുന്നു എന്നതിനു ഉത്തമ ഉദാഹരണമാണ് കെഎസ് സുദീപിന്റെ ഈ പോസ്റ്റ്. ഇതൊരു ഒറ്റപ്പെട്ട സംഭവവും അല്ല. ട്വിറ്ററിലും, ബസ്സിലും, ഫേസ്ബുക്കിലുമൊക്കെ കോട്ട് ചെയ്യപ്പെടുകയും ഒന്നിനു പത്തായി പെരുപ്പിച്ച് കാണിക്കപ്പെടുകയും ചെയ്യുന്ന പല തരം കമന്റുകളുടെയും അടിസ്ഥാനം ഇത്തരത്തിലുള്ള വ്യാജമായ നിര്‍മിതികളാണ്. പ്രൊപ്പഗാന്‍ഡ എന്ന് തീര്‍ത്തും വിളിക്കാവുന്ന ഇത്തരം ലേഖനങ്ങള്‍ നിഷ്പക്ഷരെന്ന് കരുതപ്പെടുന്ന മാധ്യമപ്രമുഖകരുടെ വെബ്സൈറ്റിലും ബ്ലോഗിലുമൊക്കെ ഇടം തേടുക കൂടി ചെയ്യുമ്പോള്‍ അവയ്ക്ക് അരുതാത്ത വിശ്വാസ്യത കൈവരിക കൂടി ചെയ്യുന്നുണ്ട്.<br />
<br />
ഇടതുപക്ഷത്തിനെതിരെയുള്ള തെറ്റായ പ്രചരണം എന്നതുമാത്രമല്ല ഇതിന്റെ പ്രശ്നം. ഈ പ്രചരണത്തിന്റെയൊക്കെ മറവിലൂടെ യഥാര്ത്ഥപ്രതികള് രക്ഷപ്പെടുക കൂടി ചെയ്യുന്നുണ്ട്. ഈയൊരു വശം തീര്‍ച്ചയായും തുറന്നുകാട്ടപ്പെട്ടേ മതിയാകൂ. നമ്മുടെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനിയും വര്‍ദ്ധിച്ചേക്കാവുന്നതും ആയ അപകടകരമായ ധ്രുവീകരണങ്ങളെ മുളയില്‍ തന്നെ നുള്ളുന്നതിനു യഥാര്‍ത്ഥ പ്രതികളെ വെളിച്ചത്തു കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.<br />
<br />
ഈ ലേഖനത്തില്‍ പറഞ്ഞതല്ലാത്ത ചില "വസ്തുതകളും" മറ്റു പലയിടങ്ങളിലും കാണാന്‍ ഇടയുണ്ട്. എങ്കിലും അവയുടെയെല്ലാം അടിസ്ഥാനപരമായ ദൌര്‍ബല്യം മുകളിലെ വിശദീകരണങ്ങളില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നവയില്‍ ഏതെങ്കിലും ഒന്നായിരിക്കും എന്നത് സ്വയം പരിശോധിച്ച് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സിപിഎമ്മിന് വിപ്ലവംപോര എന്നുപറഞ്ഞ് ഇറങ്ങിപ്പുറപ്പെടുന്ന അതിവിപ്ലവകാരികള്‍ക്ക് എപ്പോഴും പറ്റാറുള്ള അപചയമാണ് സുദീപിനും സംഭവിച്ചിരിക്കുന്നത്. പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനുപകരം വ്യക്തിഗതമായ വെറും സംശയത്തിന്റെ ചെലവില്‍ മുന്‍കൂട്ടിയുണ്ടാക്കിയ ഒരു സിദ്ധാന്തം സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയുള്ള അസംസ്കൃതവസ്തുവായി അതിനെ രൂപാന്തരപ്പെടുത്തുന്നിടത്താണ് പ്രശ്നം രൂക്ഷമാവുന്നത്. ഇന്ത്യയിലെ ഇടതുപക്ഷത്തെ പൊതുവില്‍ ദുര്‍ബലപ്പെടുത്താനല്ലാതെ പ്രാദേശിക കൂട്ടായ്മകളില്‍ രക്ഷകനെകാത്തിരിക്കുന്ന ഈ റൊമാന്റിക് രക്തപുഷ്പങ്ങള്‍ക്ക് മറ്റൊന്നുമാവില്ല. ഇനിയെങ്കിലും സ്വപ്നലോകത്തുള്ള സഞ്ചാരം നിര്‍ത്തി ശാസ്ത്രീയചിന്തയുടെ വെളിച്ചത്തില്‍ കാര്യങ്ങളെ വിലയിരുത്താന്‍ സുദീപിനെപ്പോലെയുള്ളവര്‍ തയ്യാറാവുമെന്ന് വെറുതെ കിനാവുകണ്ടോട്ടെ. സ്വപ്നങ്ങള്‍ നിങ്ങള്‍ക്കുമാത്രമുള്ളതല്ലല്ലോ...പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com18tag:blogger.com,1999:blog-292802951033842212.post-39319102905479180182010-11-01T18:45:00.007+05:302010-11-01T19:43:08.898+05:30ഒഞ്ചിയം സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍....<div><span class="Apple-style-span" style="font-size: 15.6px; ">പിടഞ്ഞുതീരുന്ന പ്രാണന് അല്പനേരത്തേയ്ക്ക് പിടിച്ചു നിര്‍ത്തിയാണ് ചോരയില്‍ കൈമുക്കി സഖാവ് മണ്ടോടി കണ്ണന് ലോക്കപ്പുമുറിയുടെ ചുവരില്‍ അരിവാളും ചുറ്റികയും വരച്ചത്. ആ രണധീരന്റെ സമരക്കരുത്തിന് മുന്നി<span class="Apple-style-span" style="font-size: 15.6px; ">ല്‍ </span> ചൂളിച്ചുരുണ്ടത് കോണ്‍ഗ്രസിനും നെഹ്രുവിനും സിന്ദാബാദ് വിളിച്ചാല്‍ മോചിപ്പിക്കാമെന്ന പ്രലോഭനവും. ഓര്‍മ്മകളിലും ചരിത്രത്തിലും ഒഞ്ചിയത്തിന് അര്‍ത്ഥം ഒന്നേയുളളു. തലകുനിക്കാനറിയാത്ത, കീഴടക്കാനാവാത്ത ആത്മാഭിമാനം.</span></div><div> </div><div><br /></div><div><div>ചോരക്കറ ചുരണ്ടിനീക്കിയാല്‍ ഒഞ്ചിയത്തിന്റെ ചരിത്രത്തില്‍ വഞ്ചനയുടെ കറുപ്പും കാണാം. ചതിച്ചു കൊന്നതാണ് ഒഞ്ചിയം സഖാക്കളെ. അറസ്റ്റിലായ പുളിയില്‍ വീട്ടില്‍ ചോയിക്കാരണവരെയും മകന് കണാരനെയും വിട്ടുതരാമെന്ന് വ്യാമോഹിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചെന്നാട്ടത്താഴ വയലിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു പോലീസും കോണ്‍ഗ്രസ് ഒറ്റുകാരും. മോചിപ്പിക്കപ്പെടുന്ന സഖാക്കളെ സ്വീകരിക്കാന്‍ വന്നവരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് വെടിവെച്ചിട്ടു. </div><div><br /></div><div>അധികാരത്തിന്റെ മുഷ്കിനു കീഴടങ്ങാന്‍ എന്നിട്ടും അഭിമാനമുളള ജനത തയ്യാറായില്ല. എട്ടുപേരെയും ഒരു കുഴിയില്‍ കുഴിച്ചുമൂടാമെന്ന പോലീസിന്റെ മോഹത്തെ അവര്‍ ചെറുത്തുതോല്പ്പിച്ചു. ഓരോരോരുത്തരെ ഓരോ സ്ഥലത്ത് മറവുചെയ്യണമെന്ന ആവശ്യത്തിന് മുന്നില്‍ സര്‍ക്കാരിന് കീഴടങ്ങേണ്ടി വന്നു.</div><div><br /></div><div>ജന്മിത്തത്തെ വെല്ലുവിളിച്ച കുറ്റത്തിന്, മണ്ടോടി കണ്ണനെ തല്ലിക്കൊല്ലാനും അളവക്കല്‍ കൃഷ്ണനടക്കം എട്ടുപേരെ വെടിവെച്ചു കൊല്ലാനും പൊലീസിനെ നിയോഗിച്ചത് കോണ്‍ഗ്രസുകാരാണ്. തങ്ങളുടെ അധികാരത്തെ വെല്ലുവിളിക്കുന്നവരോട് നിറതോക്കുകള്‍ മറുപടി പറയും എന്ന് ഓര്‍മ്മിപ്പിക്കാന്‍ എട്ടുപേരെ ചുട്ടുതളളി. രണ്ടുപേരെ ഇടിച്ചുകൊന്നു.</div><div><br /></div><div>ആ കോണ്‍ഗ്രസാണ് ഒറ്റുകാരുടെയും കുലംകുത്തികളുടെയും ചെലവില്‍ ഇന്ന് ആര്‍ത്ത് ചിരിക്കുന്നത്. കൂടെച്ചിരിക്കാന്‍ മനോരമയുണ്ട്, മാതൃഭൂമിയുണ്ട്, സകല ചാനല്‍ ചാവാലികളും പത്രച്ചട്ടമ്പികളുമുണ്ട്. കമ്മ്യൂണിസ്റ്റുകാരന് അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചു മരിക്കുമെന്ന് പ്രതിജ്ഞ ചെയ്തവര്‍, കമ്മ്യൂണിസത്തെ പ്രപഞ്ചത്തി<span class="Apple-style-span" style="font-size: 15.6px; ">ല്‍ </span>നിന്ന് കെട്ടുകെട്ടിക്കാ<span class="Apple-style-span" style="font-size: 15.6px; ">ന് </span><span class="Apple-style-span" style="font-size: 15.6px; "> വ്രതമെടുത്തവര്‍, ത്യാഗധനരായ ജനനേതാക്കളുടെ ജ്വലിക്കുന്ന ജീവിതത്തെ അപവാദങ്ങളില്‍ കുളിപ്പിച്ചവര്‍, ഒരേസ്വരത്തില്‍, ഒരേ താളത്തില്‍ ആര്‍ത്തുവിളിക്കുന്നു; "ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി".</span></div><div><br /></div><div>ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തില്‍, കലര്‍പ്പില്ലാത്തൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പഞ്ചായത്തു ഭരിക്കാനിറങ്ങുമ്പോള്‍ വിഷക്കുപ്പി തപ്പുന്നില്ല, മനോരമയിലെ പുതിയ തലമുറ. പകരം, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തിനും വളര്‍ച്ചയ്ക്കും മാമ്മുക്കുട്ടിച്ചായന്റെയും പരിവാരങ്ങളുടെയും സമ്പൂര്‍ണ സഹായം. അവര്‍ക്കെതിരെ നുണക്കഥകളില്ല. അപവാദപ്രചരണമില്ല. മനോരമ അണിയിച്ചൊരുക്കിയ വര്‍ണത്തേരിലേറി ടി പി ചന്ദ്രശേഖരനും സംഘവും കേരളം സമത്വസുന്ദര കമ്മ്യൂണിസ്റ്റ് ലോകമാക്കും. </div><div><br /></div><div>ശരിയാണ്. ഒഞ്ചിയം പഞ്ചായത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തോറ്റു. 2005ല്‍ ആകെ 16 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഒഞ്ചിയത്ത് ഇപ്പോള്‍ 17ല്‍ വെറും അഞ്ച്. അന്ന് കിട്ടിയ 9128 വോട്ടുകളുടെ സ്ഥാനത്ത് ഇന്ന് ഇടതുമുന്നണി നേടിയത് വെറും 6632 വോട്ടുകള്‍. ശതമാനം 60 ല്‍ നിന്ന് 40 ആയി ഇടിഞ്ഞു താണു. </div><div><br /></div><div>മറുവശത്തോ. മണ്ടോടി കണ്ണനെ ഇടിച്ചുകൊന്ന, എട്ടു ധീരസഖാക്കളെ ചതിച്ച് വെടിവെച്ച് വീഴ്ത്തിയ കോണ്‍ഗ്രസിന്റെ സഹായത്തോടെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കാര് വീമ്പിളക്കുന്നു. </div><div><br /></div><div>2005ല്‍ ഒരു സീറ്റും 5341 വോട്ടുകളുമായിരുന്നു ഒഞ്ചിയത്ത് യുഡിഎഫിന്റെ വിഹിതം. ഇന്നത് 4 സീറ്റുകളായി ഉയര്‍ന്നു. പക്ഷേ, വോട്ട് വിഹിതം 2796 ആയി ഇടിഞ്ഞു. 2005ല്‍ എല്ലാ സീറ്റിലും മത്സരിച്ച യുഡിഎഫിന് ഇന്ന് 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. അതില്‍ എട്ടിടത്താണ് "കമ്മ്യൂണിസ്റ്റ് തനിത്തങ്കങ്ങള്‍" ജയിച്ചുകയറിയത്. സിപിഎമ്മും യുഡിഎഫും നേര്‍ക്കുനേര്‍ മത്സരിച്ച വാര്‍ഡുകളിലത്രയും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍" വോട്ടുചെയ്തത് കൈപ്പത്തിയ്ക്ക്. ശേഷിച്ച വാര്‍ഡുകളില്‍ കൈപ്പത്തിക്കാരന്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് '' വോട്ടുചെയ്തു. </div><div><br /></div><div> സിപിഎമ്മുമായി നേര്‍ക്കുനേര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ശരാശരി 520 വോട്ടുകള്‍ നേടിയ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്", കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളില്‍ കിട്ടിയ വോട്ടുകള്‍ എത്രയെന്ന് കാണുക. ചെമ്മക്കുന്ന് - 76, വലിയ മാടക്കര - 23, കണ്ണുവയല്‍ - സ്ഥാനാര്‍ത്ഥിയില്ല, അറയ്ക്കല്‍ 191. കോണ്‍ഗ്രസിനോട് ഏറ്റുമുട്ടി സിപിഎം ജയിച്ച മാടക്കരയില്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്" കിട്ടിയത് വെറും 32 വോട്ട്. </div><div><br /></div><div>2005ല്‍ നിന്നും 2496 വോട്ടുകള്‍ സിപിഎമ്മിന് ഇക്കുറി കുറഞ്ഞു. കോണ്‍ഗ്രസിന് 2545 വോട്ടുകളും. കമ്മ്യൂണിസ്റ്റുകാരേക്കാള്‍ കൂടുതല്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരായത് കോണ്‍ഗ്രസുകാരാണെന്നര്‍ത്ഥം. 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെയെ നിര്‍ത്താതെ, 2545 വോട്ടുകള്‍ ദാനം ചെയ്ത് കോണ്‍ഗ്രസ് വിജയിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ". സിപിഎമ്മില്‍ നിന്ന് 20 ശതമാനം വോട്ടുചോര്‍ന്നപ്പോള്‍ 18 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് വക സംഭാവന. </div><div><br /></div><div>സിപിഎമ്മിന് നഷ്ടപ്പെട്ട സീറ്റിനെയും വോട്ടിനെയും കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങളൊന്നും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി"യുടെ വോട്ടുവിഹിതത്തിന്റെ പകുതി <span class="Apple-style-span" style="font-size: 15.6px; ">കോണ്ഗ്ര</span>സുകാരന്റെ സംഭാവനയാണെന്ന് പറയുന്നതേയില്ല. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒഞ്ചിയത്തെ പകുതിയോളം കോണ്‍ഗ്രസുകാര്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു"കാരായി രൂപം മാറിയത് നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞിട്ടേയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റികൊടുത്തവരും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയതാണ് ഈ വിജയമെന്ന് വിളിച്ചുപറഞ്ഞാല്‍ ആരുടെ മുഖമാണ് നഷ്ടപ്പെടുന്നത് എന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. ഒറ്റുകാരെക്കൊണ്ടുളള ആവശ്യങ്ങള്‍ തീര്‍ന്നിട്ടില്ല. </div><div><br /></div><div>എന്നാല്‍ ഒഞ്ചിയത്തെ സാധാരണ ജനത ആ സത്യം തിരിച്ചറിയുകയാണ്. നുണ പറഞ്ഞും വഞ്ചിച്ചുമാണ് പ്രാണനെപ്പോലെ ചെങ്കൊടിയെ സ്നേഹിച്ച തങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്തത് എന്നവര്‍ വേദനയോടെ ഉള്‍ക്കൊളളുന്നു. ആര്‍ത്തിരമ്പിയ വ്യാജപ്രചരണങ്ങളില്‍ കുടുങ്ങിപ്പോയവര്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല, സഖാവ് മണ്ടോടി കണ്ണന്റെ കൊലയാളികളുമായി ഭരണമധുവിധു ആഘോഷിക്കാനാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ" ഈ പടപ്പുറപ്പാടെന്ന്. രക്തസാക്ഷികളുടെ പേരില്‍ ഒഴുക്കിയത് മുതലക്കണ്ണീരാണെന്നും അവരുടെ ചെലവില്‍ കുത്തിയൊഴുക്കിയ ആവേശം കൃത്രിമമാണെന്നും തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രതികാരം ഒറ്റുകാരെ കാത്തിരിക്കുന്നുണ്ട്. </div><div><br /></div><div>പഴയ ചതിയില്‍ ഒഞ്ചിയത്തെ സഖാക്കള്‍ക്ക് നഷ്ടപ്പെട്ടത് ജീവനായിരുന്നുവെങ്കില്‍, ഇന്ന് ഒരു തിരഞ്ഞെടുപ്പ് വിജയം. ചതി തിരിച്ചറിയുന്ന ജനത ഇന്നല്ലെങ്കില്‍ നാളെ ആ വിജയം അവരെ തിരികെ ഏല്‍പ്പിക്കുക തന്നെ ചെയ്യും. ഒറ്റുകാരില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ അവസാനനിമിഷം വരെ പോരാടിയ ഒഞ്ചിയത്തെ ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍. </div></div><div><br /></div><div><br /></div><div><div><span class="Apple-style-span"><b>വോട്ടു കണക്കുകള്‍ അറിയാന്‍ ഡോ. സൂരജിന്റെ ബസ് കാണുക.</b></span></div><div><br /></div><div><a href="http://www.google.com/buzz/103492654161045595043/bFkdHrShQ1T/%E0%B4%92%E0%B4%9E-%E0%B4%9A-%E0%B4%AF%E0%B4%A4-%E0%B4%A4-%E0%B4%9A-%E0%B4%B5%E0%B4%A8-%E0%B4%A8-%E0%B4%95"><b>ഒഞ്ചിയത്തെ ചുവന്ന കൊഞ്ച്</b></a></div></div><div><br /></div><div><br /></div>പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com7tag:blogger.com,1999:blog-292802951033842212.post-832064494602615192010-10-13T10:24:00.005+05:302010-10-13T10:40:57.472+05:30കോമാളിയ്ക്കറിയാമോ കോടതിവിധി<div>ഒരുഗതിയും പരഗതിയുമില്ലാതെ തിരഞ്ഞെടുപ്പുഗോദയില്‍ കിടന്നു പരുങ്ങുന്ന ഉമ്മന്‍ചാണ്ടിയെ എങ്ങനെയെങ്കിലും ഒന്നു രക്ഷിച്ചെടുക്കാന്‍ മനോരമ പെടുന്നപാട് ചില്ലറയൊന്നുമല്ല. ലോട്ടറി കേന്ദ്രീകരിച്ച് കെട്ടിപ്പൊക്കിയ സ്വപ്നസൗധം സിംഗ്വി വന്ന് ഇടിച്ചിട്ടു. അക്കാലമൊന്ന് അതിജീവിക്കാന്‍ ചാണ്ടിയും രമേശും സതീശും തോമസുമൊക്കെ വിളിച്ച ഈശ്വരന്മാരില്ല, നോറ്റ നോമ്പുകളോ പോയ ദേവാലയങ്ങളോ എണ്ണാവതുമല്ല. സിംഗ്വിയെ കോണ്‍ഗ്രസ് മണിയറയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചതോടെ ജനം എല്ലാം മറന്നുവെന്നും കളി ഒന്നേന്ന് തുടങ്ങിയെന്നുമാണ് അച്ചായന് പത്രം ഭാവിക്കുന്നത്. പക്ഷേ സിംഗ്വി ഇംപാക്ട് അങ്ങനെയങ്ങ് വിട്ടുപോകുന്നുമില്ല. </div><div><br /></div><div>സംശയമുണ്ടെങ്കില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച എഡിറ്റ് പേജില്‍ മനോരമ പ്രസിദ്ധീകരിച്ച കോട്ടയില്‍ കുടുങ്ങിയ എലിക്കുഞ്ഞന്‍സ് എന്ന ആക്ഷേപഹാസ്യ അപഹാസ്യം വായിക്കുക. ഫലിതം എന്ന വ്യാജേനെ എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ച് മാലോകരെ ചിരിപ്പിക്കാന്‍ വിമതന് എന്ന ദേഹം അത്യദ്ധ്വാനം ചെയ്യുന്നുവെങ്കിലും ആക്ഷേപഹാസ്യക്കാരന്റെ തൊലിക്കട്ടി കണ്ടാണ് നാട്ടുകാര്‍ പൊട്ടിപ്പൊട്ടി ചിരിക്കുന്നത്. </div><div><br /></div><div>ഫലിത ബിന്ദുക്കള്‍ "കാണ്ഡം കാണ്ഡമായി" വായിച്ചാലും....</div><div><br /></div><div></div><blockquote><div>രാവണന്‍കോട്ടയില്‍നിന്നു രക്ഷപ്പെടാന്‍ വഴിയറിയാതെ കുഴങ്ങി നില്ക്കുന്ന ചിന്നനെലിയെ ബാലപ്രസിദ്ധീകരണങ്ങളില്‍ കണ്ടിട്ടില്ലേ? ചിന്നനെലിയെ വീട്ടിലെത്താന്‍ സഹായിക്കണമെന്നായിരിക്കും വായനക്കാര്‍ക്കുള്ള നിര്‍ദേശം. എലിക്കുഞ്ഞനെ സഹായിക്കാന്‍ വിമതന് എത്ര ശ്രമിച്ചിട്ടും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍, അതീവബുദ്ധിശാലികളായ വായനക്കാര്‍ ഏറെയുള്ളതുകൊണ്ട് എലിക്കുഞ്ഞന് വീടെത്താതെ പോവില്ലെന്നു സമാശ്വസിച്ചു പിന്‍വാങ്ങാറാണു പതിവ്.</div><div></div></blockquote><div><br /></div><div>ബാലജനസഖ്യം വഴി അച്ചായന് പത്രം ഊതിപ്പെരുപ്പിച്ച് വലുതാക്കിയ ഉമ്മന്‍ചാണ്ടിയാണ് പെരുവഴിയില്‍ കിടന്ന് മൂക്കു ചീറ്റുന്നത്. പറയാന്‍ ഒരു വിഷയമില്ല. വിക്കിയും മൂളിയും തപ്പിയും തടഞ്ഞും പറഞ്ഞൊപ്പിക്കുന്നതൊന്നും ഏശുന്നില്ല. മനോരമയും മാതൃഭൂമിയും ജാക്കി വെച്ച് പൊക്കിയിട്ടും ചാണ്ടിക്കുഞ്ഞിന്റെ നമ്പരുകളൊന്നും ഏല്‍ക്കുന്നുമില്ല. മാമ്മന്‍ മാത്യു മുതല്‍ വിമതന് വരെയും വീരേന്ദ്രകുമാരന്‍ മുതല്‍ ഇന്ദ്രന് വരെയും ആഞ്ഞു പിടിക്കുന്നത് ഒറ്റലക്ഷ്യത്തോടെ.. ഈ പാവം എലിക്കുഞ്ഞനെ കരകയറ്റിയേ പറ്റൂ. പക്ഷേ ഫലമെന്ത്... ചാണ്ടി രക്ഷപെടുന്നുമില്ല, മൂക്കൊലിപ്പ് ഒടുങ്ങുന്നുമില്ല.</div><div><br /></div><div>വിമതന് പറയുന്നു....</div><div><blockquote>സിങ്വി സാര്‍ വന്നു മൂന്നു ദിവസം പഞ്ചനക്ഷത്രത്തില്‍ കുളിച്ചുണ്ടും കുടിച്ചുണ്ടും താമസിച്ചു മടങ്ങിയതോടെ ഐസക് മന്ത്രി രാവണന്‍കോട്ടയില്‍നിന്നു തടി സലാമത്താക്കിയെന്നു തോന്നിയതാണ്. പക്ഷേ, എന്തു ചെയ്യാം? കോട്ടവാതില്‍ കഷ്ടിച്ചു കടന്നപ്പോള്‍ അതാ, മുന്നില്‍ വായും പിളര്‍ന്നു നില്ക്കുന്ന ഒരു കിടങ്ങ്!</blockquote></div><div><br /></div><div>രാവണന്‍കോട്ട പണിഞ്ഞ് ഐസക്കിനെ അതിലുളളില്‍ തളയ്ക്കാമെന്ന് മോഹിച്ച് കളത്തിലിറങ്ങിയത് മനോരമയാണ്. ലാവലിന്‍ കേസില്‍ കളളക്കഥകള്‍ ചമച്ച പരിചയമുളള ജി വിനോദ്, സഞ്ജയ് ചന്ദ്രശേഖര്‍ തുടങ്ങിയ അപവാദപ്രതിഭകള്‍ക്കായിരുന്നു കൊട്ടേഷന്‍. പേജായ പേജൊക്കെ ലോട്ടറിക്കളളങ്ങളാല്‍ പൂത്തുലഞ്ഞു...പല നിറങ്ങളില്‍ പല വലിപ്പത്തില്‍ ഗംഭീരതലക്കെട്ടുകള്‍. നുണയില്‍ മുങ്ങിയ പരമ്പരകള്‍... ഐസക് കുടുങ്ങിയത് തന്നെന്ന് മാമ്മുക്കുട്ടിച്ചായന്‍ ഉറപ്പിച്ചു. പത്രം കെട്ടിയ മനക്കോട്ടയുടെ സ്കെച്ചും പ്ലാനും വിമതന് വരച്ചിട്ടു. </div><div><br /></div><div>അതായത് .... രാവണന് കോട്ട കെട്ടുന്നത് മനോരമ, കോട്ടവാതില്‍ കഷ്ടിച്ച് കടന്നുവെന്ന് വിധിക്കുന്നത് മനോരമ. കിടങ്ങ് കിടക്കുന്നുവെന്ന് മനോരമ. അത് കണ്ട് ഐസക്ക് വാ പൊളിക്കുന്നുവെന്ന് മനോരമ.. ചുരുക്കത്തില്‍ ആണ്ടിയുടെ അടിയെക്കുറിച്ച് ആണ്ടി വക മഹാകാവ്യം. കാവ്യത്തിന് അവാര്‍ഡ് പ്രഖ്യാപിക്കുന്നതും നിരൂപണം എഴുതുന്നതും സാക്ഷാല്‍ ആണ്ടി... </div><div><br /></div><div>ഇനിയാണ് ആണ്ടിയുടെ നിഷ്പക്ഷന്‍ കളി... </div><div><br /></div><div><blockquote>കോട്ടയില്‍നിന്നു രക്ഷപ്പെടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളും അത്ര ഭാഗ്യവാന്‍മാരൊന്നുമല്ല. മാര്‍ട്ടിന്‍സാറുമായി ബന്ധപ്പെട്ട കഥകളൊന്നും നേതാക്കളെക്കുറിച്ചു കേള്‍ക്കുന്നില്ലെന്നതു വലിയ ആശ്വാസമാണ്. എന്നാല്‍, കഥയുടെ പരിണാമഗുപ്തി എന്താണെന്ന് ആര്‍ക്കും പിടികൊടുക്കാതെയാണു ലോട്ടറി നാടകം പുരോഗമിക്കുന്നത് എന്നതുകൊണ്ട് ഏതു നിമിഷവും എന്തും സംഭവിക്കാം<span class="Apple-style-span">. മണികുമാര്‍ സുബ്ബ കോണ്‍ഗ്രസിനു വരുത്തിവച്ച ചീത്തപ്പേര് നാട്ടുകാര്‍ ഒരുവിധം മറന്നുവരുമ്പോഴായിരുന്നു സിങ്വി സാറിന്റെ എഴുന്നള്ളത്ത്. </span>കുറച്ചുനാളത്തേക്കു വാ തുറക്കേണ്ടെന്നു സാറിനോടു നിര്‍ദേശിച്ചതുകൊണ്ടു തല്ക്കാലം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കു തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാമെന്ന നില വന്നിട്ടുണ്ടെന്ന് ആശ്വസിക്കാം<span class="Apple-style-span" style="font-size: 15.6px; ">.</span></blockquote></div><div><br /></div><div>മാര്‍ട്ടിന്‍സാറുമായി ബന്ധപ്പെട്ട കഥകളൊന്നും നേതാക്കന്മാരെക്കുറിച്ച് കേള്‍ക്കുന്നില്ലെന്നത് വലിയ ആശ്വസമാണ് പോലും. ആര്‍ക്ക്... മാര്ട്ടിന് കോടതി കയറുമ്പോഴൊക്കെ രക്ഷിക്കാന്‍ ഓടിയെത്തുന്നത് ചിദംബരത്തിന്റെ പെമ്പിളേം തൃപ്പുത്രനുമാണെന്ന് ഇന്നേവരെ വിമതന്റെ പത്രം എഴുതിയിട്ടില്ല. അത് മറച്ചു വെച്ച് മനോരമ കൃത്രിമമായി നിര്‍മ്മിച്ചതാണ് ഈ പറയുന്ന "ആശ്വാസം". മാര്‍ട്ടിനെതിരെ നടന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടും നടപടിയെടുക്കാത്തത് ചിദംബരത്തിന്റെ വകുപ്പ്. വിഎസ് അയച്ച അന്വേഷണ റിപ്പോര്‍ട്ട് മുക്കിയത് മന്മോഹന് സിംഗ്. ലോട്ടറി മാഫിയയ്ക്കെതിരെ നിവേദനങ്ങളും പരാതികളും പ്രവഹിക്കുമ്പോള്‍ ഭൂട്ടാനിലേയ്ക്ക് നോക്കി ഏമ്പക്കം വിട്ടവര്‍ മനമോഹന്, ശിവരാജ് പാട്ടീല്‍, ചിദംബരം മുതല്പേര്.</div><div><br /></div><div>ചുരുക്കത്തില്‍ "കേരളത്തെ കുത്തിപ്പൊളിച്ച് കൊളളയടിച്ച് വാ മകനേ" എന്ന് സാന്റിയാഗോ മാര്‍ട്ടിന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച് അയച്ചത് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിലെ കൊടികെട്ടിയ വീരന്മാരും. മാര്ട്ടിന് ആവശ്യം വരുമ്പോഴൊക്കെ അനുകൂലമായ രേഖകളും കത്തുകളും ചമയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഊണും ഉറക്കവും കളഞ്ഞ് കാത്തിരിക്കുന്നു. ഇതൊന്നും ഇന്നേവരെ മനോരമ പുറത്തുപറഞ്ഞിട്ടില്ല. ജി വിനോദും സഞ്ജയ് ചന്ദ്രശേഖറും നടത്തിയ ലോട്ടറി വേട്ടയില്‍ ചിദംബരത്തിന്റെയും ശിവരാജ് പാട്ടിലീന്റെയും കഥകളില്ല. അപ്പോള്‍ പിന്നെ കോണ്‍ഗ്രസുകാര്‍ക്ക് തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാമല്ലോ.</div><div><br /></div><div>മാത്രവുമല്ല മണികുമാര്‍ സുബ്ബയെന്നൊരുത്തന്‍ കോണ്‍ഗ്രസിന് ചീത്തപ്പേര് വരുത്തിവെച്ചുപോലും. ച്ചാല്‍... സല്‍പ്പേരിന്റെ പാലാഴിയില്‍ അതുവരെ നീന്തിത്തുടിക്കുകയായിരുന്നു കോണ്‍ഗ്രസ്. സുബ്ബ വന്നതോടെ സംഗതി ചീത്തപ്പേരായി. സുബ്ബ പാര്‍ലമെന്റിലേയ്ക്ക് മത്സരിച്ചത് 1998ല്‍. സോണിയ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത അതേവര്‍ഷം. സോണിയയ്ക്കൊപ്പം സുബ്ബയ്ക്കും വെച്ചടി കേറ്റമായിരുന്നു. മൂവട്ടം എം പി. ആസാം പിസിസി ട്രഷറര്‍. സുബ്ബയ്ക്കൊപ്പം ചീത്തപ്പേരും വളര്‍ന്നു. കൊലപാതകക്കേസില്‍ നേപ്പാളിലെ ജയിലിലായിരുന്നത്രേ വാസം. ജയില്‍ ചാടിയ സുബ്ബ ആസാം അസംബ്ലയില്‍ എംഎല്‍എ ആയി പൊങ്ങി. പാര്‍ട്ടി കോണ്‍ഗ്രസ്, ചിഹ്നം കൈപ്പത്തി. </div><div><br /></div><div>പൗരത്വം സംബന്ധിച്ച് സിബിഐ കേസ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ പലവിധം ലോട്ടറിക്കേസുകള്‍. സുബ്ബ മഹാ സംഭവമായി. മഹാസംഭവത്തെ എംപിയാക്കി കോണ്‍ഗ്രസ് ആദരിച്ചു. സുബ്ബയുടെ വീരകൃത്യങ്ങളെ ന്യായീകരിച്ച് പത്രസമ്മേളനം നടത്തിയത് സാക്ഷാല്‍ പ്രണബ് മുഖര്‍ജി. ഒടുവിലിപ്പോള്‍ ബലാത്സംഗക്കേസില്‍ പ്രതിയായി സുബ്ബ ഒളിവില്‍. </div><div>പക്ഷേ, ദോഷം പറയരുത്. ഈ വിവരങ്ങളൊന്നും മനോരമയുടെ ലോട്ടറി പരമ്പരയില്‍ ഇല്ല. സുബ്ബയെക്കുറിച്ച് മാതൃഭൂമിയും മിണ്ടിയില്ല. ഇവരാരും മിണ്ടാതിരുന്നിട്ടും കോണ്‍ഗ്രസിന് എങ്ങനെ ചീത്തപ്പേരുണ്ടായി എന്നാണ് അത്ഭുതം. ..</div><div><br /></div><div>കുറച്ചുനാളത്തേയ്ക്ക് വാ തുറക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് സിംഗ്വി സാറിനോട് നിര്‍ദ്ദേശിച്ചുപോലും. തുറന്ന വായില്‍ നിന്ന് തെറിച്ചുവീണത് ഒന്നാന്തരം വാദങ്ങളായിരുന്നുവെന്ന് വിമതന് മിണ്ടുന്നില്ല. പ്രതിദിനം 24 നറുക്കെടുപ്പ് നടത്താന്‍ സാന്റിയാഗോ മാര്‍ട്ടിനെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. അതിനുളള ന്യായമോ കേന്ദ്രലോട്ടറി ചട്ടത്തില്‍ അങ്ങനെ പറയുന്നുണ്ടത്രേ. ചട്ടമുണ്ടാക്കിയതാര്... ചിദംബരം... </div><div><br /></div><div>മാര്ട്ടിന് യഥേഷ്ടം കൊള്ളനടത്താന്‍ വേണ്ടി ചിദംബരം ചട്ടമുണ്ടാക്കുന്നു. ആ ചട്ടം പാലിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് കോടതിയില്‍ വാദിക്കുന്നു. എന്നിട്ടും മനോരമ രാവണന്‍കോട്ട കെട്ടുന്നത് ഐസക്കിനെ കുടുക്കാന്‍. കിടങ്ങ് കുഴിക്കുന്നത് ഐസക്കിനെ വീഴ്ത്താന്‍. </div><div><br /></div><div>സിംഗ്വിയ്ക്ക് വക്കാലത്തും വക്കീല്‍ഫീസും നല്‍കിയത് സാന്റിയാഗോ മാര്ട്ടിന്. തിന്നാനും കുടിക്കാനും കിടക്കാനും പണമൊഴുക്കിയത് സാന്റിയാഗോ മാര്ട്ടിന്. തനിക്ക് വക്കാലത്ത് തന്നത് ഭൂട്ടാന് സര്‍ക്കാരാണെന്ന സിംഗ്വിയുടെ വാദത്തിന് നേരത്തോടുനേരം പോലും ആയുസുണ്ടായില്ല. എന്നിട്ടും മാര്‍ട്ടിന്റെ വക്കാലത്ത് ഭൂട്ടാന്റേതായത് എങ്ങനെയാണ് അന്വേഷിക്കാന്‍ മനോരമയിലെ പത്രപ്പുലികള്‍ പരക്കം പാഞ്ഞില്ല. </div><div><br /></div><div>മനോരമക്കാര് എന്തന്വേഷിക്കണമെന്നും എന്തെഴുതണമെന്നും ഉമ്മന്‍ചാണ്ടി നിശ്ചയിക്കും. മനസിലുണ്ടെങ്കില്‍ മനോരമയിലുണ്ടെന്ന പരസ്യവാചകത്തിലെ അദൃശ്യനായ കര്‍ത്താവ് ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ മനസിലുളളതേ മനോരമയില്‍ അച്ചടിക്കപ്പെടൂ. ഉമ്മന്‍ചാണ്ടി കല്‍പ്പിക്കും, സതീശന് വ്യാഖ്യാനിക്കും. ജി വിനോദ്, സഞ്ജയ് ചന്ദ്രശേഖര്‍ തുടങ്ങിയ തൂലികാനാമങ്ങള്‍ വഴി പുറംലോകം വായിക്കും. </div><div><br /></div><div>ഇവരൊക്കെ എഴുതിക്കൂട്ടിയത് കൊണ്ട് തോമസ് ഐസക് രാവണന് കോട്ടയില്‍ കുടുങ്ങിപ്പോയെന്ന് വിമതന് നിരീക്ഷിക്കും. നാട്ടുകാര്‍ അവരുടെ പാടുനോക്കി പോവും. </div><div><div><br /></div><div>ഐസക്കിനെ വീഴ്ത്താന്‍ മനോരമ കുഴിച്ച കിടങ്ങ് ഇതായിരുന്നു. </div><div><br /></div><div>കോയമ്പത്തൂരിലെ മാര്‍ട്ടിന്‍സാറിന്റെ മേഘത്തെ തള്ളിപ്പറഞ്ഞു കിടങ്ങു താണ്ടാമെന്നു കരുതിയപ്പോള്‍ അതാ വരുന്നു അടുത്ത ശകുനംമുടക്കി. മേഘത്തിന്റെ കയ്യില്‍നിന്ന് എന്തിനു 30 മാസം കാശു വാങ്ങിയെന്നായി അടുത്ത ചോദ്യം. </div><div><br /></div><div>ഈ ചോദ്യം ചോദിച്ചവന് ജി. വിനോദ്. ചോദ്യം ചോദിക്കാനേ പുളളിക്കറിയൂ. ഉത്തരം തേടാന്‍ കോടതിവിധികളൊന്നും വായിച്ച് മനസിലാക്കാനുളള കപ്പാക്കുറ്റിയില്ലാതായിപ്പോയി. സംശയനിവാരണം നടത്താന്‍ ആകെയുളള അത്താണി വിഡി സതീശനും. ഐസക് മേഘയുടെ കയ്യില്‍ നിന്ന് നികുതി വാങ്ങാന്‍ വിസമ്മതിച്ചെന്നും അവര്‍ കോടതിയില്‍ പോയെന്നും കോടതി മേഘയ്ക്ക് അനുകൂലമായി കേസ് വിധിച്ചെന്നും തെളിവായി സ്വീകരിച്ച് ഉമ്മന്‍ചാണ്ടി നല്കിയ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ആയിരുന്നുവെന്നും അക്കാര്യം വെടിപ്പോടെ കോടതിവിധിയില്‍ പറഞ്ഞിട്ടുണ്ടെന്നും ജി വിനോദിനറിയില്ല. സതീശനൊട്ട് പറഞ്ഞുകൊടുത്തുമില്ല. അതുകൊണ്ട് ടിയാന് ഒരു തറവേല ചെയ്തു. </div><div><br /></div><div>താന്‍ ചോദിച്ചത് ഒരു മഹാചോദ്യമാണെന്നും ആ ചോദ്യം കണ്ട് തോമസ് ഐസക്ക് പകച്ചു പനിച്ചു വിറച്ചുകിടക്കുകയാണെന്നും വേറേ പേരില്‍ മനോരമയില്‍ തന്നെ എഴുതിവെച്ചു...</div><div><br /></div><div>ആണ്ടിയുടെ അടിയെക്കുറിച്ച് സാക്ഷാല്‍ ആണ്ടി രചിക്കുന്ന മഹാകാവ്യങ്ങള്‍ ഇനിയും തുടരും...</div></div><div><br /></div><div><br /></div><div> </div><div><br /></div>പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com7tag:blogger.com,1999:blog-292802951033842212.post-49423167031161532092010-10-12T16:32:00.002+05:302010-10-12T17:59:42.256+05:30ഷെയിം... മാതൃഭൂമീ... ഷെയിം....<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJlrieHTK9fWpFXIKzUAQlFhw5KfdwkvpJKprrc9JJd2MB1R0Cc88Z1GePLE9nwF1fnmuxbW2t2PbtK8wC604kEy7Ku5XTrx-nB0eTGbsnauBoAZoMJoSoSeZP95l0QzwivOpY-zLik9A/s1600/poster+Big.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 234px; height: 333px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJlrieHTK9fWpFXIKzUAQlFhw5KfdwkvpJKprrc9JJd2MB1R0Cc88Z1GePLE9nwF1fnmuxbW2t2PbtK8wC604kEy7Ku5XTrx-nB0eTGbsnauBoAZoMJoSoSeZP95l0QzwivOpY-zLik9A/s400/poster+Big.jpg" border="0" alt="" id="BLOGGER_PHOTO_ID_5527135142476153618" /></a><br /><div style="text-align: center;"><br /></div>പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.com0