എല്ലിന്‍കഷണം ചവിട്ടിപ്പിടിച്ചു കുരച്ചു ചാടുന്ന വളര്‍ത്തുനായ എത്രവേഗമാണ് പ്രകൃതിവിരുദ്ധ മാധ്യമപ്രവര്‍ത്തനത്തിന്റെ കൊടിയടയാളമായി മാറിയത്?
യജമാനനെറിയുന്ന എല്ലിന്‍തുണ്ടിനു വേണ്ടിത്തന്നെയാണ് വളര്‍ത്തുനായ കുരച്ചു ചാടുന്നത്. ആര്‍ക്കു നേരെ കുരയ്ക്കണമെന്നും ആരുടെ മുന്നില്‍ വാലു ചുരുട്ടണമെന്നും കല്‍പ്പിക്കുന്നത് തുടലുപിടിക്കുന്ന യജമാനനും. കല്‍പ്പനയനുസരിക്കുന്നതിന്റെ കൂലിയാണ് എല്ലിന്‍കഷണം. അതെറിയുന്ന യജമാനനു നേരെ ഒരു വളര്‍ത്തു നായും ഇന്നോളം കുരച്ചിട്ടില്ലെന്ന് ഏഷ്യാനെറ്റിന്റെ കോഴിക്കോടു ബ്യൂറോ ചീഫും സമ്മതിക്കും.അപ്പോള്‍പ്പിന്നെ എല്ലിന്‍കഷണം വായില്‍ വെച്ചുകൊണ്ടാണോ വെയ്ക്കാതെയാണോ നായ കുരയ്ക്കുന്നത് എന്ന ചര്‍ച്ചയ്ക്ക് എന്തു പ്രസക്തി? പരിചയസമ്പന്നനായ വളര്‍ത്തുനായ, എല്ലിന്‍കഷണം ചവിട്ടിപ്പിടിച്ചു തന്നെ യജമാനന് വിരല്‍ചൂണ്ടുന്നവനു നേരെ കുരയ്ക്കും.
സിനേറിയോ മനസിലാകാന്‍ കാലചക്രം സ്വല്പം റീവൈന്‍ഡു ചെയ്യണം. സ്ഥലം കോഴിക്കോട്. തീയതി 2011 ജനുവരി 29. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മൂന്നു പത്രസമ്മേളനങ്ങളാണ് അന്നു കോഴിക്കോടു നടന്നത്. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വ്യാജ സീഡി സൃഷ്ടിച്ച് റൗഫ് പടയ്ക്കൊരുങ്ങുന്നു എന്നു വെളിപ്പെടുത്താന്‍ ലീഗ് ഹൗസില്‍ കുഞ്ഞാലിക്കുട്ടി വക വെടി ആദ്യം. മറുപടിയുമായി പ്രസ് ക്ലബില്‍ റൗഫ്. റൗഫിനു മറുപടിയുമായി അല്പം സമയത്തിനകം വീണ്ടും കുഞ്ഞാലിക്കുട്ടി.
"എന്താ ഷാജഹാനേ, ഒന്നു പ്ലസന്റാവ്" എന്ന് പേരെടുത്തുവിളിച്ചാണ് റൗഫിന്റെ വാദം പൊളിക്കാന്‍ ആ പത്രസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ബ്യൂറോ ചീഫിന്റെ സഹായം തേടിയത്. റൗഫിനെ ചോദ്യങ്ങള്‍ കൊണ്ടു വശം കെടുത്തിയ ബ്യൂറോ ചീഫ് സാക്ഷാല്‍ കുഞ്ഞാപ്പയ്ക്കു മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ വിനീതനായി. കുഞ്ഞാലിക്കുട്ടിയ്ക്ക് അഹിതമായ ഒരു ചോദ്യവും ആ നാവില്‍ നിന്നും വീണില്ല. എല്ലിന് കഷണം ചവിട്ടിപ്പിടിച്ച് റൗഫിനു നേരെ കുരയ്ക്കാനും കുഞ്ഞാലിക്കുട്ടിയ്ക്കു മുന്നില്‍ വാലു ചുരുട്ടാനും മെയ്വഴക്കം കാണിച്ച അതേ ഷാജഹാന് കാളിയത്താണ് "ഞാന്‍ വായില്‍ എല്ലു സൂക്ഷിക്കുന്നില്ല" എന്ന് മാതൃഭൂമി വഴി പരസ്യം ചെയ്യുന്നത്. .
ആ തലക്കെട്ടിലുണ്ട് എല്ലാം. ഷാജഹാന് വായില്‍ എല്ലു സൂക്ഷിക്കുന്നില്ല എന്ന പ്രഖ്യാപനത്തിന്റെ അര്‍ത്ഥം ഷാജഹാന് എല്ലു കിട്ടുന്നില്ല എന്നല്ല. ഷാജഹാന് എല്ലു കിട്ടുന്നുണ്ട്, അതു സൂക്ഷിക്കുന്നുമുണ്ട്. പക്ഷേ, വായിലല്ല എന്നു മാത്രം. താന്‍ കുരയ്ക്കുന്നുണ്ട് എന്നും ആര്‍ക്കെതിരെയാണെന്നും ഷാജഹാന് വളച്ചുകെട്ടലില്ലാതെ സമ്മതിച്ചുകഴിഞ്ഞു. റൗഫ് - കുഞ്ഞാലിക്കുട്ടി എപ്പിസോഡില്‍ ഈ കുരച്ചു ചാടല്‍ കണ്ടവര്‍ക്ക് എല്ലെറിഞ്ഞു കൊടുക്കുന്നതാരെന്നും അതെന്തിനുവേണ്ടിയെന്നും വ്യക്തമായി അറിയാം.
അതറിയാത്തവരുടെ മുന്നിലേയ്ക്കാണ് ‘അന്വേഷണോദ്യോഗസ്ഥന് മാധ്യമങ്ങളെ ഫോണില്‍ വിളിച്ചത് 3000 തവണ‘ എന്ന തലക്കെട്ടില്‍ ദേശാഭിമാനി 2012 ജൂലൈ 10ന് പ്രസിദ്ധീകരിച്ച വാര്‍ത്ത വന്നു വീണത്. ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ അംഗമായ ഡിവൈഎസ്പി ജോസി ചെറിയാന് കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍ സല്ലാപങ്ങളെക്കുറിച്ചാണ് ആ വാര്‍ത്ത. അതിലിങ്ങനെ പറയുന്നു.
“ഡിവെഎസ്പിയും മാധ്യമപ്രവര്‍ത്തകരും ഫോണില്‍ കൂടുതലായി ബന്ധപ്പെട്ട ദിവസങ്ങളിലും അതിന്റെ തൊട്ടടുത്ത ദിവസവും സിപിഐ എമ്മിനെ കരിതേച്ച് വന്‍വാര്‍ത്തകളാണ് ചാനലുകളിലും പത്രങ്ങളിലും വന്നത്. ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാന് (9847036674), റിപ്പോര്‍ട്ടര്‍ ടിവിയിലെ അരുണ്‍ശങ്കര്‍ (8547007040), മനോരമ ന്യൂസിലെ നിഖില്‍ (9895701735), മനോരമ ലേഖകന്‍ വി ആര് പ്രതാപ് (9946103402), മാതൃഭൂമി ലേഖകന്‍ എ പി ഷൗക്കത്തലി (9495090392), മാധ്യമം ലേഖകന്‍ ബാബു ചെറിയാന് (9645006315) എന്നിവരുമായാണ് ജോസി ചെറിയാന് നിരന്തരം ഫോണില്‍ സംസാരിച്ചത്. ചില ദിവസങ്ങളില്‍ ഓരോരുത്തരുമായും അഞ്ചും ആറും തവണ സംസാരിച്ചു. ഇന്ത്യാവിഷന്, മംഗളം, വീക്ഷണം, ചന്ദ്രിക തുടങ്ങിയ മാധ്യമങ്ങളുടെ ലേഖകരും ഡിവൈഎസ്പിയുമായി ബന്ധം പുലര്‍ത്തി. റിപ്പോര്‍ട്ടര്‍ ടിവിയിലെ കെ ആര് ഷാജു (8547007037), മംഗളത്തിലെ ഷിന്റുലാല്‍ (9846295331) തുടങ്ങിയവരുമായും സംസാരിച്ചിട്ടുണ്ട്.“ഈ വാര്‍ത്തയോടുളള പ്രതികരണമാണ് മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ‘ഞാന്‍ വായില്‍ എല്ല് സൂക്ഷിക്കുന്നില്ല’ എന്ന കുറിപ്പ്. ദേശാഭിമാനി വാര്‍ത്ത തന്നെയാണ് പ്രകോപനം എങ്കിലും സമര്‍ത്ഥമായി അത് മറച്ച് വെച്ച് ഫേസ്ബുക്കില്‍ കണ്ട ചില കമന്റുകളെയാണ് ലേഖകന്‍ മറുകുറിക്കുള്ള ആയുധമാക്കുന്നത്. ആ തമസ്കരണമാകട്ടെ, മറ്റൊരു കുടില ബുദ്ധിയുടെ പ്രയോഗവും.
ഷാജഹാന്റെ പറയുന്നു. “പക്ഷേ, ഈ കേസുമായി ബന്ധപ്പെട്ട് ഒരിക്കല്‍പ്പോലും ഷൗക്കത്തലിയെ ഞാന്‍ വിളിച്ചിട്ടില്ല. ഷൗക്കത്തലിയുമായി മുഖപരിചയംപോലും എനിക്കില്ല. “
ഷാജഹാന് കാളിയത്തിന് എല്ലിന് കഷണമെറിഞ്ഞു കൊടുക്കുന്നത് ഷൗക്കത്ത് അലിയാണെന്നല്ല, ജോസി ചെറിയാനാണെന്നാണ് ദേശാഭിമാനിയുടെ ആരോപണം. അതവര് തെളിച്ചു തന്നെ പറഞ്ഞിട്ടുണ്ട്. ഡിവൈഎസ്പി ജോസി ചെറിയാന്റെ 9497990123 എന്ന ഔദ്യോഗിക നമ്പരില്‍ നിന്ന് ഷാജഹാന്റെ 9847036674 എന്ന നമ്പരിലേയ്ക്ക് വിളിച്ചുവെന്നാണ് ആരോപണം. ജോസി ചെറിയാന് വിളിച്ചോ എന്ന ചോദ്യത്തിന് ഷൗക്കത്തലിയെ വിളിച്ചില്ല എന്നുത്തരം പറയുന്ന വിദ്യ കുഞ്ഞാലിക്കുട്ടിയില്‍ നിന്നാണോ ഷാജഹാന് വശത്താക്കിയത്?
ഒഞ്ചിയത്തെ പാര്‍ട്ടിപിളര്‍പ്പും ചരിത്രവും അപ്പപ്പോള്‍ പോലീസിന് കിട്ടിക്കൊണ്ടിരുന്ന സൂചനകളുമൊക്കെ താന്‍ വാര്‍ത്തയാക്കിയിട്ടുണ്ട് എന്ന് ഷാജഹാന് സമ്മതിക്കുന്നു. ഒഞ്ചിയത്തെ സംഭവവികാസങ്ങളുടെ ചരിത്രം റിപ്പോര്‍ട്ടു ചെയ്ത വകയിലാണ് ഷാജഹാന് ആര്‍എംപിയുടെ ഏഷ്യാനെറ്റ് യൂണിറ്റിന്റെ സെക്രട്ടറി കൂടിയായി മാറിയത്. ഒഞ്ചിയത്ത് ആര്‍എംപി നേടിയ വിജയം യുഡിഎഫിന്റെ ഔദാര്യമായിരുന്നു എന്ന വസ്തുത ഷാജഹാന്റെ അവലോകനങ്ങളിലെവിടെയും പ്രത്യക്ഷപ്പെട്ടതേയില്ല. പാര്‍ലമെന്റ്, പഞ്ചായത്തു തിരഞ്ഞെടുപ്പുകളില്‍ നേടിയ വോട്ടുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയ്ക്കു നിലനിര്‍ത്താനായില്ല എന്ന സത്യം ഷാജഹാന് അറിഞ്ഞ മട്ടേ കാണിച്ചിട്ടില്ല. ആര്‍എംപിക്കാര്‍ സിപിഎമ്മുകാര്‍ക്കെതിരെ ബോംബെറിഞ്ഞതും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തതുമൊക്കെ തമസ്കരിച്ചും തന്റെ കൂറ് ഷാജഹാന് തെളിയിച്ചു. ഉമേഷ് ബാബുവിന്റെ കൊലവെറിയുടെയും കെ എസ് ഹരിഹരന്റെ കുടിപ്പകയുടെയും വേണുവിന്റെ നുണകളുടെയും വാരാന്ത്യം ജയശങ്കരന്റെ അപവാദശൗര്യത്തിന്റെയും സങ്കരമാണ് ഷാജഹാന്റെ ഒഞ്ചിയം റിപ്പോര്‍ട്ടുകള്‍. നടന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയല്ല ഷാജഹാന് ചെയ്തത്. മറിച്ച് വസ്തുതകളെ പല കഷണങ്ങളായി മുറിച്ച് ആര്‍എംപിക്കാരുടെ കുറിപ്പടിയനുസരിച്ച് പാകം ചെയ്ത സെന്‍സേഷണല്‍ വിഭവങ്ങള്‍ വിളമ്പുകയായിരുന്നു ഷാജഹാന്.
“ഏത് വാര്‍ത്തയാണ് വ്യാജം? നേതാക്കളുടെ അറസ്റ്റോ? സംശയിക്കപ്പെടുന്നവരെന്ന് ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞവരെയൊക്കെ അറസ്റ്റുചെയ്തില്ലേ?“ എന്നൊക്കെ ഷാജഹാന് ചോദിക്കുന്നുണ്ട്. അറസ്റ്റിലായാല്‍ അറസ്റ്റിലായി എന്ന് വാര്‍ത്ത നല്‍കുന്നതിനെ ആരും വ്യാജവാര്‍ത്ത എന്ന് ആക്ഷേപിച്ചിട്ടില്ല. കേസിലെ ഓരോ ഘട്ടത്തിലും പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമശൈലിയെയാണ് സിപിഎം എതിര്‍ക്കുന്നത്. . ഓരോ വാര്‍ത്തയും നല്‍കുന്നതിലെ രീതി, പക്ഷം പിടിക്കല്‍, വളച്ചൊടിക്കല്‍ ഇതൊന്നും ലേഖകന്‍ ചെയ്യാത്തതും അല്ല. ആഴത്തിലുളള ചര്‍ച്ച വേണമെങ്കില്‍, മെയ് നാലു മുതല്‍ ഷാജഹാന് ഏഷ്യാനെറ്റു വഴി പ്രചരിപ്പിച്ച ഓരോ വാര്‍ത്തയുടെയും വീഡിയോ ഹാജരാക്കട്ടെ. വാര്ത്തയേത്, വ്യാജപ്രചരണമേത് എന്ന് നമുക്കു ചര്‍ച്ച ചെയ്യാം.
വസ്തുതകളെ ഷാജഹാന് എങ്ങനെയാണ് സമീപിക്കുന്നത് എന്നതിന്റെ സൂചനകള്‍ അദ്ദേഹത്തിന്റെ മാതൃഭൂമി കുറിപ്പിലുണ്ട്. ഞാന്‍ വായില്‍ എല്ലു സൂക്ഷിക്കുന്നില്ല എന്ന ലേഖനം ആരംഭിക്കുന്നത് ഇപ്രകാരമാണ്.
"ഡിവൈ.എസ്.പി. ഷൗക്കത്തലിയുടെ ചെരുപ്പുനക്കി സിപിഎണ്മിനെതിരെ വാര്‍ത്ത പടച്ചുണ്ടാക്കുന്ന ഇത്തരം മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക. അറസ്റ്റു ചെയ്ത സഖാവ് മോഹനന് യാത്ര ചെയ്യുന്ന വാഹനം പിന്തുടര്ന്ന് നടത്തിയ നാടകീയമായ അറസ്റ്റ് ലൈവ് സംപ്രേക്ഷണം നടത്താന്‍ ഡിവൈഎസ്പി ഈ ആര്‍എംപി പ്രവര്‍ത്തകനായ റിപ്പോര്‍ട്ടറെ ഏല്പിക്കുകയായിരുന്നു...'പ്രസ്തുത ഫേസ് ബുക്ക് വാളിന്റെ ലിങ്ക് ഇവിടെ കാണാം.അവിടെ നൂറ്റമ്പതോളം കമന്റില്ല. ഈ കുറിപ്പെഴുതുമ്പോള്‍ അതിലുളളത് ആകെ 99 കമന്റുകളാണ്. അതില്‍ ഏതാണ്ട് അറുപതോളം കമന്റുകള്‍ ആ പോസ്റ്റിനോടുളള വിയോജനവും സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനവുമാണ്. സിപിഎമ്മിനെ അനുകൂലിക്കുന്ന, ഷാജഹാനെ വിമര്‍ശിക്കുന്ന കമന്റുകള്‍ ഇതുവരെ നാല്പതു തികഞ്ഞിട്ടില്ല.
കമന്റ്: ഇവനെയല്ലേ ജയരാജന് സഖാവ് ചാമ്പിയത്. എന്നിട്ടും ഇവന്റെ കഴപ്പ്
മാറാത്തത് കഷ്ടം. ലൈക്ക് 15'
കമന്റ്: ഇവനെയാണോ? നമ്മള് അടുത്തതായി തട്ടുന്നത്? ലൈക്ക് 21.
"ഇവനെയല്ലേ ജയരാജന് സഖാവ് ചാമ്പിയത്. എന്നിട്ടും ഇവന്റെ കഴപ്പ് മാറാത്തത് കഷ്ടം" എന്നൊരു കമന്റ് അവിടെയുണ്ട്. പക്ഷേ, അതിന് പതിനഞ്ച് ലൈക്കില്ല. ഒരു ലൈക്കു പോലുമില്ല. മാത്രമല്ല, ആ പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ വീണത് രാജീവ് മുംബൈ, മജീദ് കൊട്ടിയൂര്‍, ഫസലുദ്ദീന്‍ കരുനാഗപ്പളളി, അബ്ദുല്‍ ഗഫൂര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സിപിഎമ്മിനെതിരെ എഴുതിയ കമന്റുകള്‍ക്കാണ്. ആ കമന്റുകളിലെ മുകളിലും താഴെയും സിപിഎമ്മിനെതിരെയുളള രൂക്ഷ വിമര്‍ശനങ്ങളാണ്.
വസ്തുനിഷ്ഠമായി ആ ചര്‍ച്ചയെ സമീപിക്കുന്നവര്‍ ഇതില്‍ നിന്നെന്തു മനസിലാക്കണം? കമന്റുകളുടെ എണ്ണവും ലൈക്കുകളുമൊടെ വണ്ണവുമൊക്കെ പരിശോധിച്ചാല്‍ ആ ചര്‍ച്ചയില്‍ ആധിപത്യം നേടിയത് സിപിഎം വിരുദ്ധതയാണ്. സിപിഎമ്മുകാര്‍ എഴുതിയതായി ഷാജഹാന് ഉദ്ധരിക്കുന്ന കമന്റുകളേക്കാള്‍ കടുപ്പമുളളത് സിപിഎമ്മിനെതിരെ അവിടെയിപ്പോഴും കിടപ്പുണ്ട്. ആ ചര്‍ച്ചയില്‍ അനൂപ് പീറ്റര്‍ എന്നയാളിന്റെ അഭിപ്രായം ഇതായിരുന്നു. "i show the middle finger to the person who shared this photo, mohanne pole ulla thendikakle palayam marketil fish varunna pennugale kondu thallikkanam".
ഇങ്ങനെ കൊണ്ടും കൊടുത്തും മുന്നേറിയതാണ് ആ ചര്‍ച്ച. അതില്‍ നിന്ന് ചില കഷണങ്ങള്‍ മുറിച്ചെടുത്താണ് ഷാജഹാന്, തന്റെ മാതൃഭൂമി ലേഖനം നിര്‍മ്മിച്ചിരിക്കുന്നത്. സിപിഎം വിരുദ്ധത മേല്‍ക്കൈ നേടിയ ഒരു ചര്‍ച്ചയെയാണ് തനിക്കെതിരെ സിപിഎമ്മുകാര്‍ ഫേസ് ബുക്കില്‍ നടത്തിയ കൊലവിളിയായി ഷാജഹാന് മാതൃഭൂമിയില്‍ വക്രീകരിച്ചത്. ഫേസ് ബുക്കിലെ ചര്‍ച്ച വായിക്കുന്നവര്‍ എത്തിച്ചേരുന്ന നിഗമനമല്ല, മാതൃഭൂമി ലേഖനം വായിക്കുന്നവരില്‍ ഉണ്ടാകുന്നത്. ഫേസ് ബുക്ക് ആക്സസ് ഇല്ലാത്തവരും ഉണ്ടായിട്ടും ഈ ചര്‍ച്ച വായിക്കാത്തവരുമായ ലക്ഷക്കണക്കിന് വായനക്കാരെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ് ഷാജഹാന്. ഫേസ് ബുക്കില്‍ ഒരു ലൈക്കു പോലും കിട്ടാത്ത കമന്റിന് പതിനഞ്ചു ലൈക്കു കിട്ടി എന്ന് വാദിക്കാനും വ്യാഖ്യാനിക്കാനും ഉളുപ്പില്ലാത്ത ഷാജഹാനെന്ന മാധ്യമ പ്രവര്‍ത്തകനെ കൈയോടെ പിടിക്കുന്നു, മാതൃഭൂമി ലേഖനം. ഇങ്ങനെയാണ് ഷാജഹാന് വാര്‍ത്തകളുണ്ടാക്കുന്നത്.
വേറെയുമുണ്ട് നുണ. ഷാജഹാന് എഴുതുന്നു. "പി. മോഹനന്റെ അറസ്റ്റ് ലൈവായി ഞാന്‍ ജോലി ചെയ്യുന്ന ചാനല്‍ സംപ്രേക്ഷണം ചെയ്തിട്ടില്ല".
പച്ചക്കളളമാണിത്. സിനിമാ സ്റ്റൈലില്‍ പി. മോഹനന്റെ അറസ്റ്റും പോലീസ് ജീപ്പിന്റെ അകമ്പടിയോടെ മോഹനന് സഞ്ചരിച്ച വാഹനം വടകര പോലീസ് സ്റ്റേഷനിലെത്തുന്നതും ഏഷ്യാനെറ്റ് ലൈവായി കാണിച്ചു. അതു വിവാദമായി. ഷൗക്കത്തലിയുടെ ജീപ്പ് മോഹനന് മാഷുടെ കാറിനു കുറുകെ നിര്‍ത്തുമ്പോള്‍ സംഭവസ്ഥലത്ത് ഏഷ്യാനെറ്റിന്റെ കാമറാ സംഘം ഉണ്ടായിരുന്നു. ആ ദൃശ്യങ്ങള്‍ കിട്ടിയത് ഏഷ്യാനെറ്റിനു മാത്രമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം രംഗത്തുവന്നു. ദൃശ്യങ്ങള്‍ ഏഷ്യാനെറ്റില്‍ നിന്ന് പകര്‍ത്തി കൈരളി പീപ്പിള്‍ വാര്‍ത്തയാക്കി. സംഭവം വിവാദമായി. അറസ്റ്റിന്റെ വിവരം ചോര്‍ന്നതും ജീപ്പ് ചെയ്സും കുറുകേ നിര്‍ത്തലുമൊക്കെ പകര്‍ത്താന്‍ ഏഷ്യാനെറ്റിന് കഴിഞ്ഞതെങ്ങനെയെന്നുമൊക്കെ ചോദ്യങ്ങളുയര്‍ന്നു. അപ്പോള്‍ ഏഷ്യാനെറ്റ് ചെയ്തതെന്തെന്നോ? കുറച്ചു നേരത്തേയ്ക്ക് ആ ദൃശ്യങ്ങള്‍ പിന്‍വലിച്ച് തങ്ങളുടെ ലോഗോ എംബെഡ് ചെയ്യാതെ ദൃശ്യങ്ങള്‍ എല്ലാ ചാനലുകള്‍ക്കും കൈമാറി. അങ്ങനെ ദൃശ്യങ്ങള്‍ പൊതു സ്വത്താക്കി. ആ ദൃശ്യങ്ങള്‍ മറ്റുളളവര്‍ പ്രക്ഷേപണം ചെയ്തു തുടങ്ങിയതിനു ശേഷമാണ് ഏഷ്യാനെറ്റും രംഗത്തിറങ്ങിയത്. ഇതൊക്കെ പലര്‍ക്കും അറിയാമെന്ന് ഷാജഹാനുമറിയാം. എന്നിട്ടും ഇത്തരം പരാമര്‍ശങ്ങളുളള ലേഖനവുമായി രംഗത്തിറങ്ങാന്‍ അദ്ദേഹത്തിന് മടിയോ ഭയമോ ഇല്ല. ഇങ്ങനെ കളളം പറഞ്ഞും വസ്തുതകള്‍ വക്രീകരിച്ചും തമസ്കരിച്ചും നടത്തുന്ന മാധ്യമ പ്രവര്‍ത്തനത്തെയാണ് സിപിഎം എതിര്‍ക്കുന്നത്.
ചാനല്‍ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനുളള സംവിധാനമില്ലാത്തത് ഷാജഹാനെപ്പോലുളളവര്‍ക്ക് നല്കുന്ന ആത്മവിശ്വാസം ചില്ലറയൊന്നുമല്ല. പക്ഷേ, പത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. മനോരമയും മാതൃഭൂമിയും പ്രചരിപ്പിച്ച നുണ വാര്‍ത്തകളുടെ ശേഖരമുണ്ട്. ആ വാര്‍ത്തയെഴുതിവരൊക്കെ ഡിവൈഎസ്പി ജോസ് ചെറിയാന് സല്ലപിച്ചവരുടെ പട്ടികയിലുണ്ട്. ഒരു പത്രത്തില്‍ മാത്രം വന്ന കളള വാര്‍ത്തകളുണ്ട്. ഒന്നിലേറെപ്പോര്‍ ഒരു പോലെ പ്രചരിപ്പിച്ച കളളവാര്‍ത്തകളും. അതില്‍ പലതും തങ്ങളുടെ ആക്ഷേപത്തിന്റെ തെളിവായി സിപിഎം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ആ വാര്‍ത്തകളുടെ ദൃശ്യരൂപത്തിനപ്പുറമൊന്നും ഷാജഹാനും ചെയ്തിട്ടില്ല.
"വായില്‍ എല്ലു സൂക്ഷിക്കാറില്ല", "നിനക്കു വേണ്ടിയല്ല ഹൃദയം മിടിക്കുന്നത്" തുടങ്ങിയവയൊക്കെ ഇരുതല മൂര്‍ച്ചയുളള പ്രയോഗങ്ങളാണ്. ഷാജഹാനടക്കം ഡിവൈഎസ്പി ജോസി ചെറിയാന്റെ സല്ലാപപ്പട്ടികയില്‍ ഉള്‍പ്പെട്ട പലര്‍ക്കും എല്ലു കൊടുക്കുന്നതാരെന്നും അവരുടെ ഹൃദയം മിടിക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്നുമൊക്കെ അങ്ങാടിപ്പാട്ടാണ്. അതുകൊണ്ട് പൈങ്കിളി ഡയലോഗുകള്‍ ഉപേക്ഷിച്ച് വസ്തുതകള്‍ വസ്തുതകളായി പറയാനുളള തന്റേടമാണ് ഷാജഹാന് കാണിക്കേണ്ടത്.
തെരുവിലൊരാള്‍ വെട്ടിമുറിക്കപ്പെട്ടു എന്ന് പറയാനുള്ള ഷാജഹാന്റെയോ മറ്റേതെങ്കിലും മാധ്യമപ്രവര്‍ത്തകന്റെയോ അവകാശത്തെ, സ്വാതന്ത്യത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. പക്ഷെ, വെട്ടിമുറിക്കപ്പെട്ട വാര്‍ത്തകള്‍ക്കിടയിലൂടെ നുണ കയറ്റിവിടുന്ന തന്ത്രം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. പോലീസ് പുറത്ത് വിടാത്തതും കുറ്റാരോപിതര്‍ നിഷേധിച്ചിട്ടുള്ളതുമായ മൊഴികള്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ വ്യാജവാര്‍ത്ത ചമയ്ക്കല്‍ എന്നല്ലാതെ മറ്റൊന്നും വിളിക്കാനാവില്ല. അത് ഷാജഹാന് ഇഷ്ടപ്പെടുന്നുണ്ടോ എന്നത് വേറെ കാര്യം. വാര്‍ത്തകള്‍ തങ്ങള്‍ക്ക് തോന്നിയ രീതിയില്‍ കൊടുക്കുന്നതും തമസ്കരിക്കുന്നതും വസ്തുതകള്‍ വക്രീകരിച്ച് അവതരിപ്പിക്കുന്നതുമൊക്കെ ഏത് തരം സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരും?
അതുകൊണ്ട്, പ്രിയപ്പെട്ട ഷാജഹാന് കാളിയത്തേ, കടിച്ചുകീറാനുളള വെറിയോടെ തുടലുപൊട്ടിക്കാന്‍ വളര്‍ത്തുനായ കാണിക്കുന്ന വെപ്രാളം അതിന്റെയുളളിലെ അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ തിരതളളലായി വകവെച്ചുതരണമെന്നു വാശി പിടിക്കരുത്. തുടലു പിടിക്കുന്ന യജമാനനോടു കാണിക്കുന്ന കൂറിന്റെ പ്രകടനമാണത്. അതുകൊണ്ട് നിങ്ങള്‍ കുരച്ചോളൂ. പക്ഷേ, ചവിട്ടിപ്പിടിച്ചിരിക്കുന്ന എല്ലിന് കഷണങ്ങള്‍ ഡിവൈഎസ്പി ജോസി ചെറിയാനും ഷൗക്കത്തലിയുമൊക്കെ തന്നതാണ് എന്നു പറയാനുളള സ്വാതന്ത്ര്യം സിപിഎമ്മിനും വേണം. അവരെ അതേല്‍പ്പിച്ചതാര് എന്ന് ചോദിക്കാനുളള സ്വാതന്ത്ര്യവും...
55 comments:
പ്രിയപ്പെട്ട ഷാജഹാന് കാളിയത്തേ, കടിച്ചുകീറാനുളള വെറിയോടെ തുടലുപൊട്ടിക്കാന്‍ വളര്‍ത്തുനായ കാണിക്കുന്ന വെപ്രാളം അതിന്റെയുളളിലെ അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ തിരതളളലായി വകവെച്ചുതരണമെന്നു വാശി പിടിക്കരുത്. തുടലു പിടിക്കുന്ന യജമാനനോടു കാണിക്കുന്ന കൂറിന്റെ പ്രകടനമാണത്. അതുകൊണ്ട് നിങ്ങള്‍ കുരച്ചോളൂ. പക്ഷേ, ചവിട്ടിപ്പിടിച്ചിരിക്കുന്ന എല്ലിന് കഷണങ്ങള്‍ ഡിവൈഎസ്പി ജോസി ചെറിയാനും ഷൗക്കത്തലിയുമൊക്കെ തന്നതാണ് എന്നു പറയാനുളള സ്വാതന്ത്ര്യം സിപിഎമ്മിനും വേണം. അയാളെ അതേല്‍പ്പിച്ചതാര് എന്ന് ചോദിക്കാനുളള സ്വാതന്ത്ര്യവും...
കൊടിച്ചിപ്പട്ടികള്‍ക്ക് എല്ലിനേക്കാള്‍ പഥ്യം അമേധ്യമാണു, അതു സി പി എം വിരുദ്ധമാണെങ്കില്‍ പ്രത്യേകിച്ചും.
റേഡിയോ ഏഷ്യയുടെ പാര്‍ട്ടിദാസ്യം
http://chuvadu.blogspot.com/2012/07/blog-post.html
കൊന്നു തള്ളിയതല്ല .. അത് പറയുന്നതാണ് കുഴാപ്പം ..... എന്തൊരു മനുഷ്യത്വം ....... ഇവിടെ ഇപ്പോള്‍ സിപിഎം നേതാക്കള്‍ പറയുന്നത് കേട്ടാല്‍ തോന്നും അവര്‍ ഒന്നും അറിയാതെ അവരെ നാണം കെടുത്താന്‍ അന്ന് മാധ്യമനഗല് ശ്രമിക്കുനത് എന്ന് ... ആദ്യം കള്ളാ കേസ് അന്ന് എന്ന് കോടതയില്‍ തെളിയിക്കു ... എന്നിട്ടാവാം മാധ്യമ വിചാരണാ .. പിന്നെ ൨ എളമരം കരിം , പിണറായി എല്ലാം പറയുന്നത് കേട്ടാല്‍ തോന്നും അവരുടെ മുന്നില്‍ വച്ച് അന്ന് പോലീസെ ഇവരെ ചോദ്യം ചെയ്യുന്നത് എന്ന് . ഇവര്‍ക്ക് എങ്ങനെയാ വാര്‍ത്ത ചോര്‍ന്നു കിട്ടുന്നത് ?
പീടിപ്പിക്കപെടുന്നവന് പീടിപ്പിക്കുന്നവനെ സ്നേഹിച്ചുതുടങ്ങുന്ന ഒരു സമയമുണ്ട് സാധാരണ ആളുകള്‍ക് ഗള്‍ഫിന്റെ ശമ്പളം പ്രതികരിക്കാനുള്ള ശേഷി നഷ്ടപെടുതുന്നു. ഇവിടെ കേരളത്തില്‍ മാധ്യമ രംഗത്ത് മാധ്യമമുതലാളി എന്നാ പീടിപ്പീരുകാരനെ മാധ്യമ പ്രവര്‍ത്തകര്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. പത്രത്തിന് വേണ്ടി ഷണ്ഡന്മാര് ആക്കപ്പെട്ടവര്‍ കേരളത്തിലുമുണ്ട്
ഷാജഹാനെ പോലെയുള്ള എച്ചില് പട്ടികള്‍ വാലാട്ടി പട്ടികളുടെ അമേധ്യം കഴിച്ചു കുരച്ചു ചാടുന്നതു ഇന്നു തുടങ്ങിയതല്ല. ഡൊ.ഇക്ബാലിന്റെ ബന്ധുവായ ഇവന് സഖാവിനെ പുറത്താക്കിയ അന്നു തുടങ്ങിയതാണു ഷാജഹാന്റെ ക്രിമികടി.....അതു മാറുമെന്ന് ഇതൊക്കെ കാണുമ്പൊല് തോന്നുന്നു.... സഖവിനെ തിരിച്ചെടുത്തത് ഈ ...... അറിയില്ലെന്നു തോന്നുന്നു....പിന്നെ മര്‍ഡോക്കിന്റെ ചാനനില്‍ നിന്നു നേരോടെ...നിര്‍ഭയം..... പ്രതീക്ഷിക്കുന്ന സാധാരണക്കാരായ നമ്മളാണ് വിഡികള്‍...ഇതിന്റെയൊക്കെ അവസാനം കാണുമല്ലോ അന്നും കാണണം ഈ വീറും വാശിയും....
"ഏഷ്യാനെറ്റ് ന്യൂസ് - നേരോടെ, നിര്‍ഭയം, നിരന്തരം" എന്ന് നെറ്റിയില്‍ ഒട്ടിച്ചു വച്ച്, നാഴികക്ക് നാല്‍പ്പതു വട്ടം പറഞ്ഞാല്‍ മാത്രം പോരാ.
അതൊക്കെ നാട്ടുകാരോട് വിളിച്ചു പറയാന്‍ നട്ടെല്ലുള്ള ആണുങ്ങളും പെണ്ണുങ്ങളും കൂടി വേണം കൂട്ടത്തില്‍.
പക്ഷെ, ഷാജഹാന് ചെയ്തത് ഒരുമാതിരി ആണും പെണ്ണും കെട്ട രീതിയായിപോയി.
പാര്‍ട്ടി യുടെ ഒരു സ്ഥിരം ശൈലി ആണിത്.വ്യക്തികളെ ഒറ്റ തിരിച്ചു ആക്രമിക്കുക .ജോസി ചെറിയാന്.സുകുമാരന്‍,ഷാജഹാന്...ഇന്ന് സി പി എംന്റെ ശത്രു മാധ്യമങ്ങളാണ് .അവരുടെ കൂടി വായടപ്പിച്ചാല്‍ പിന്നെ സുഖമായി കേരളം ഭരിക്കാം .പത്രം ചാനല്‍ എന്നിവയില്‍ കൂടി പിന്നെ എന്തുമാകമെല്ലോ
നല്ല ഭാവി ഉണ്ട്..... ദേശാഭിമാനിയില്‍ ഒരു പോസ്റ്റ് ഉണ്ടോ എന്ന അന്സ്വെസിച് നോക്കികുടെ. . . .
ജോസി ചെറിയാന്റെ ഫോണ്‍ സല്ലാപമല്ല അത് കണ്ടുപിടിച്ചതാണ് കുഴപ്പമെന്നാണ് ചില മാധ്യമ തെണ്ടികളുടെ കണ്ടുപിടുത്തം
യുനിവേഴ്സിടി ഭൂമി മുരിച്ചുവീതംവേച്ചതും ,35 സ്കൂള്‍ എയ്ടടാകി കൊള്ളക്ക് അവസരമൊരുക്കിയതും ,38 സ്വശ്രയ കോളേജുകള്‍ നല്കി കോടികള്‍ വാങ്ങിയതും ,രൂക്ഷമായ വിലക്കയറ്റവും ഈ മാധ്യമ തെണ്ടികളും ,യു. ഡി. എഫിന് വേണ്ടി വാദിക്കുന്നവരും കാണില്ല
ജോസി ചെറിയാന്റെ ഫോണ്‍ സല്ലാപമല്ല അത് കണ്ടുപിടിച്ചതാണ് കുഴപ്പമെന്നാണ് ചില മാധ്യമ തെണ്ടികളുടെ കണ്ടുപിടുത്തം
യുനിവേഴ്സിടി ഭൂമി മുരിച്ചുവീതംവേച്ചതും ,35 സ്കൂള്‍ എയ്ടടാകി കൊള്ളക്ക് അവസരമൊരുക്കിയതും ,38 സ്വശ്രയ കോളേജുകള്‍ നല്കി കോടികള്‍ വാങ്ങിയതും ,രൂക്ഷമായ വിലക്കയറ്റവും ഈ മാധ്യമ തെണ്ടികളും ,യു. ഡി. എഫിന് വേണ്ടി വാദിക്കുന്നവരും കാണില്ല
ജയ്കൃഷ്ണന് പറഞ്ഞതാണ് ശരി,പത്രം ചാനല്‍ എന്നിവയില്‍ കൂടി പിന്നെ എന്തുമാകമെല്ലോ എന്ന്.
എന്തും ആകാം എന്നല്ല, അന്നുവരെ മറ്റ് പത്രങ്ങളും ദൃശ്യമാധ്യമങ്ങളും പറഞ്ഞു കൊണ്ടിരുന്ന നുണകള്‍ പഴയത് പോലെ എശില്ലല്ലോ എന്ന നിരാശയും വിഷമവും മൂലം ഉടലെടുത്ത ക്രൂരത ഇപ്പോള്‍ ടീപി വധം വരെ എത്തിയിരിക്കുന്നു എന്ന് തിരുത്തിയാല്‍.
പാര്‍ട്ടിക്ക് പത്രവും ചാനലും ഉണ്ടായത് മുതലാണ് ഇത്തരക്കാരുടെ രോഷം ആദ്യം ഉണ്ടായിരുന്നതിന്റെ നൂറിരട്ടിയായി വര്‍ദ്ധിച്ചത്.
എല്‍ഡിഎഫ് കേരളം ഭരിച്ചിരുന്നപ്പോള്‍ ഇപ്പോള്‍ തിരുവഞ്ചൂര്‍ ചെയ്തുകൊണ്ടിരിക്കുന്നത് പോലുള്ള രീതിയില്‍ ഭരിക്കാന്‍ തീരുമാനിച്ചിരുന്നു എങ്കില്‍ യുഡിഎഫില്‍ ഇപ്പോഴുള്ള ഒരു നേതാവ് പോലും, കള്ളക്കേസ് ഉണ്ടാക്കാതെ തന്നെ ചെയ്ത കുറ്റങ്ങള്‍ക്ക് ഇരുമ്പഴിക്കുള്ളില്കിടക്കുമായിരുന്നു.
സീപിഎമ്മിന് ഒരു രാഷ്ട്രീയമുണ്ട്. അത് ഇന്ന് വടക്കെ ഇന്ത്യയില്‍ നിലനില്ക്കുന്നതും മുന്‍പ് കേരളത്തില്‍ നടത്തിരുന്നതുമായ ഉടുതുണിക്ക് മറുതുണിയില്ലാതെ മേലാളന്റെ ആട്ടും തുപ്പും സഹിച്ച് ജീവിക്കുന്നവനെ അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ പഠിപ്പിക്കുന്നതാണ്. അത് കാണുമ്പോള്‍ മേലാളന്മാര്ക്ക് ദാര്‍ഷ്ട്യം ആയിക്കാണം, അവന്റെ ഒരു ഹുന്ക് എന്ന് പറയാം. പണ്ട് കേരളത്തില്‍ നടന്നിരുന്നത് പോലെ ഇന്നും അടിച്ചമര്‍ത്തി കാര്യം നേടാനാവില്ലെന്നും, അന്ന് കല്ലും മണ്ണും പുഴുക്കളും നിറഞ്ഞ അരി പാവങ്ങളെക്കൊണ്ട് തീറ്റിച്ചത് പോലെ ഇന്നും തീറ്റിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതും ജനങ്ങള്‍ മനസലാക്കി തുടങ്ങിയിരിക്കുന്നു.
ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ അപവാദപ്രചരണങ്ങള്‍ അവസാനിക്കുകയും അതിന്റെ യതാര്‍ത്ഥ പ്രതികള്‍ വര്‍ഷങ്ങള്‍ക്കുശേഷം പുറത്ത് വരുമ്പോള്‍ (പഴയ ചരിത്രം അതാണ്) ഞാന്‍ അന്ന് എതിര്‍ത്തിരുന്നത് എന്നെത്തന്നെയാണല്ലോ, എന്റെ അവകാശങ്ങള്‍ നിഷേധിക്കുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നവരെയാണല്ലോ ഞാന്‍ തുണച്ചുകൊണ്ടിരുന്നത് , നുണകളെ ആയിരുന്നല്ലോ അനുകൂലിച്ചുകൊണ്ടിരുന്നത് എന്ന് ഓര്‍ത്ത് ദുഖിക്കേണ്ടി വരും; ഇപ്പോള്‍ മിനിമം സ്വന്തം ബുദ്ധിക്കനുസരിച്ച് ചിന്തിക്കാനെന്കിലും കഴിഞ്ഞില്ലെങ്കില്‍.
പ്രിയപ്പെട്ട ഷാജഹാന് കാളിയത്തേ, കടിച്ചുകീറാനുളള വെറിയോടെ തുടലുപൊട്ടിക്കാന്‍ വളര്‍ത്തുനായ കാണിക്കുന്ന വെപ്രാളം അതിന്റെയുളളിലെ അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ തിരതളളലായി വകവെച്ചുതരണമെന്നു വാശി പിടിക്കരുത്. തുടലു പിടിക്കുന്ന യജമാനനോടു കാണിക്കുന്ന കൂറിന്റെ പ്രകടനമാണത്. അതുകൊണ്ട് നിങ്ങള്‍ കുരച്ചോളൂ. പക്ഷേ, ചവിട്ടിപ്പിടിച്ചിരിക്കുന്ന എല്ലിന് കഷണങ്ങള്‍ ഡിവൈഎസ്പി ജോസി ചെറിയാനും ഷൗക്കത്തലിയുമൊക്കെ തന്നതാണ് എന്നു പറയാനുളള സ്വാതന്ത്ര്യം സിപിഎമ്മിനും വേണം. അവരെ അതേല്‍പ്പിച്ചതാര് എന്ന് ചോദിക്കാനുളള സ്വാതന്ത്ര്യവും...
ഷാജഹാന്റെ കൂട്ടാളികളും അല്ലെങ്കില്‍ ഷാജഹാന് തന്നെയും ചെയ്യേണ്ടത്, ഈ കുറിപ്പിനുള്ള കൃത്യമായ മറുപടി ആണ്..അല്ലാതെ ഞ ഞ പിഞ്ഞെ പറഞ്ഞിട്ട് കാരയുല്യ..
Nerum neriyummulla oru Thozhilalliye Konnu thalliyittu enthu pulayattu paranjallum Mashe CPI(M) Enna nariyya official (partiyalla) vibhagathinte cherippu nakkikalaya ningalkonnum eeee nadu mappu nalkilla... Ommane/Kunjaliye vijayikkan anuvadhichittayalum.... Chathiyanmar thulayatte enne socialisam ivide varan agrahammullavar karuthu... ( Kanji Kudikkunnavar!)
എഷ്യാനെറ്റന്ന മാലിന്യ കൂമ്പാരത്തിലാണു ജോൺബ്രിട്ടാസെന്ന സഖാവ് കുടിയിരിക്കുന്നത്. ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു.
"ഡിവൈഎസ്പി ജോസി ചെറിയാന്റെ 9497990123 എന്ന ഔദ്യോഗിക നമ്പരില്‍ നിന്ന് ഷാജഹാന്റെ 9847036674 എന്ന നമ്പരിലേയ്ക്ക് വിളിച്ചുവെന്നാണ് ആരോപണം".
ആരോപണം!
"ഒഞ്ചിയത്ത് ആര്‍എംപി നേടിയ വിജയം യുഡിഎഫിന്റെ ഔദാര്യമായിരുന്നു എന്ന വസ്തുത ഷാജഹാന്റെ അവലോകനങ്ങളിലെവിടെയും പ്രത്യക്ഷപ്പെട്ടതേയില്ല".
ഇതൊക്കെ അടിസ്ഥാനമാക്കിയാണ് പൊളിച്ചെഴുത്തു & പരസ്പര ചൊറിയല്‍ സഹായ സഹകരണ സംഘത്തിന്റെ പരാക്രമം. സഹതപിയ്ക്കുകയല്ല്തെന്തു നിവൃത്തി ?
ഇനിയെങ്കിലും, വങ്കത്തരങ്ങള്‍ എഴുന്നെള്ളിയ്ക്കുന്നതിനു മുന്‍പ്, ഒന്നു മനസ്സിലാക്കൂ.... അന്നം കഴിയ്ക്കുന്ന മലയാളികള്‍ക്ക് വരികള്‍ക്കിടയിലുടെ വായിയ്ക്കാനും, മണിയെയും, കുലംകുത്തി, ജയരാജന്മാരെയും, ഏഷ്യാനെറ്റ്, കൈരളി, ജയ്ഹിന്ദ്.... മറ്റും തിരിച്ചറിയാനുള്ള മിടുക്കുണ്ട്.
കൊലപാതകികളെയും കൊലപാതകത്തിന് കൂട്ട് നിന്നവരെയും ആണ് വേട്ടയാടിയത് ...അര്കാന് വേദന ? കൊല്ലുച്ചവര്ക്ക് തന്നെ ആണ് വേദന...ഷാജഹാന് വിളിച്ചാല്‍ തന്നെ അതൊരു കുറ്റം ആണോ ? കൊന്നതോന്നും എവിടെയും ഇല്ല , അത് പേപ്പറില്‍ കൊടുത്തതാണ് കുഴപ്പം കഷ്ടം...അതിനു ബ്ലോഗ് എഴുത്തും...നിനക്കൊക്കെ ചെയ്യാന്‍ വേറെ നല്ല പണി ഇല്ലെ ?
വിചിത്രം തന്നെ ....
ഷാജഹാന് എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ഈ ലേഖനം വായിച്ച എല്ലാവര്ക്കും മനസിലായിട്ടുണ്ട്
എങ്കിലും സി പി ഐ എം വിരോദികളായ ജനങ്ങള്‍ അത് സമ്മതിക്കുന്നില്ല ...
എന്തിനാണ് അങ്ങനെ വിലയിരുത്തുന്നത് ..
കള്ളം ചെയ്ത ഷാജഹാന് തന്നെ ഞാഞ്ഞ പിഞ്ഞ പറയാന്‍ തൊടങ്ങി ...
എന്നാലും കുറെ നിഷ്പക്ഷരുണ്ടിവിടെ (യു ഡി എഫ് പക്ഷത്തിലുള്ള )
അവര്‍ക്ക് കൊള്ളരുതൈമ ചെയ്യുന്ന ഇതു ചെറ്റേനേം അങ്ങികരിക്കാം
പക്ഷെ കഞ്ഞിക്കു വകയുണ്ടാക്കിതന്ന തൊഴിലാളികളുടെ സ്വന്തം പാര്‍ടി, അവരെ ചെളിവാരി എറിയണം (കഞ്ഞികുടിച് എല്ലിന്റെടെല് കുത്തിയതാവും)
പക്ഷവും നിഷ്പക്ഷവും നിങ്ങളുടെ ഇഷ്ടങ്ങള്‍
പക്ഷെ സത്യതിനെതിരെ മുഖം തിരിക്കരുത് ....
എന്താണീ പ്രകൃതി വിരുദ്ധ മാധ്യമം പ്രവര്‍ത്തനം എന്ന് എത്ര ആലോചിച്ചിട്ട് പിടിട്ടുന്നില്ല, പിന്നെ രഹൂഫിനെതിരായ ആദ്യ വേദി പൊട്ടിച്ചത് കാലിക്കറ്റ് പ്രസ് ക്ലബിലാണോ എന്ന് ടെശാഭിമാനിക്കരോടെങ്കിലും ചോദിച്ചറിയണം. ആര് എം പി ക്ക് ഏഷ്യാനെറ്റില്‍ ഉള്ളത് ബ്രാഞ്ച് കമ്മിറ്റിയോ ഏരിയ കമ്മിറ്റി യോ അത് എന്തായാല്ലും ഷാജഹാന് തന്നെ പറയുന്നതാവും നല്ലത് അല്ലെ.. അതുപോട്ടെ, ആര് എം പി യുടെ ഒന്ചിയാതെ വിജയം യുഡിഎഫ് ഔടര്യമായിരുന്നു എന്നതും തമാശ തന്നെ. യുടിയെഫ് സ്വതന്ത്രനായി മത്സരിക്കാന്‍ പരച്ചപ്പോള് സമ്മതിച്ചിരുന്നെങ്കില്‍ ടിപി എംപി ആകുമായിരുന്നെന്നു ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?
പോലീസുകാരെ വിളിക്കാതെ എങ്ങനെ കേസുകളുടെ വാര്‍ത്ത ശേഖരിക്കുമെന്നനവോ ദേശാഭിമാനിക്കാര്‍ ഇടതു മാധ്യമങ്ങള്‍ പഠിപ്പിക്കുന്നത്? ആ ആര്‍ക്കറിയാം?
ഒരു വാര്‍ത്ത കൊടുക്കണമെങ്കില്‍ പാര്‍ടിയുടെ അനുമതി വാങ്ങണമെന്ന തിട്ടൂരം അനുവധിക്കാനവുമോ..
താങ്കളുടെ ബ്ലോഗ് മനോഹരം. പക്ഷെ, മാധ്യമങ്ങളുടെ നേരെ ഒരു കണ്ണ് എന്ന അടിസ്ഥാന വാചകം ശെരിയാണോ ?. കാരണം ദേശാഭിമാനി പത്രത്തിന്റെ പറ്റി ഒരു ആര്‍ട്ടിക്കിള്‍ പോലും കാണുനില. ദേശാഭിമാനി .. മറ്റുളവര്‍ മാതൃക ആകനമെനാണോ താങ്കളുടെ ഉദ്ദേശം. എഴുത്തിന്റെ രീതി വളരെ നല്ലത്. പക്ഷെ ഉദേശ ശുദ്ധി....?
വിഷയത്തില്‍ നിന്നും മാറി പലതും വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല.ഷാജഹാന് എഴുതിയ ലേഖനത്തിനുള്ള കൃത്യമായ മറുപടി വായിച്ചു..ഷാജഹാന് മാതൃഭുമിയില്‍ എഴുതിയ പല കാര്യങ്ങളും വസ്തുത വിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ "പൊളിച്ചെഴുത്തിനു " സാധിചിടുണ്ട്..അതല്ല , പൊളിച്ചെഴുത്ത് എഴുതിയതിലും തെറ്റുണ്ടെങ്കില്‍ അത് വ്യക്തമാക്കാനാണ് ഷാജഹാന് അനുകൂലികള്‍ ശ്രമിക്കേണ്ടത്..അല്ലാതെ സി പി എം നെയോ ദേശബിമാനിയെയോ വിമര്‍ശിക്കുനത് കൃത്യമായ മറുപടി അല്ല..
ശ്രീക്കുട്ടനും, കൂട്ടര്‍ക്കും മനസ്സിലായ 'കൃത്യമായ മറുപടി' എന്താണെന്ന് എഴുതാമോ ? ബ്ലോഗിലുടനീളം ജഹ പൊഹയും, ആടിനെ പട്ടിയാക്കലുമല്ലേ ?
സിപിഎം എന്ന പാര്‍ടി കൊട്ടേഷന്‍ സംഘമാണെന്ന തെറ്റിധാരണ മാറ്റിയാല്‍ 'പൊളിചെഴുതുകാരന്റെയും' മറ്റും കാപട്യം വ്യക്തമാകും.
ഇവിടെ കമെന്റ് ചെയ്തു കൊടിച്ചിപ്പട്ടി ,തുടങ്ങിയ പദങ്ങള്‍ ഉപെയോഗിച്ച എല്ലാവരും ഗോത്ര [കുലം]തലവന്റെ[ സെക്രട്ടറി ] ക്ലോണിഗ്കളോ,ബുദ്ധിശുന്യരായ അനുയായികളോ ആണ് .51 വെട്ടല്ല ,100 എണ്ണം ആര്‍ക്കു കിട്ടിയാലും ജയരാജന്മാരും വിജയനുമൊക്കെ അടങ്ങുന്ന ഗോത്രമെന്ന ഗുണ്ടാകുലത്തോട് ഇവര്‍ ചേര്‍ന്ന് നില്ക്കും.അതിവരുടെ നിയോഗമാന്നെന്നു ഇവര്‍ തിരിച്ചറിഞ്ഞത് കൊണ്ട്..ദുര്‍ബലനായ ഷാജഹാനെ ഗുണ്ടയായ ജയരാജന് പൂശിയതിനെ പ്രതി അഭിമാനിക്കുന്നവേര് മതമൌലിക വാദികളെക്കാള്‍ ഭീകരന്മാരാണ്,അത് തിരിച്ചറിയാന്‍ വിവേകശുന്യരല്ലാത്ത ,അരിയഹാരം കഴിക്കുന്ന മലയാളികെള്ക്ക് വലിയ ബുദ്ധിയൊന്നും വേണ്ട .
ഇടതു വലതു നോക്കിയല്ല ....സത്യം നോക്കി അത് ജനങ്ങള്‍ക്ക് മുമ്പിലേക്ക് എത്തിക്കാന്‍ ആരുടെ മുമ്പിലും വളയാത്ത നട്ടെല്ലും കുനിയാത്ത ശിരസും വേണം അതു നഷ്ടമായോ ഷാജഹാന് .....എന്ന് തോന്നി പോവുന്നു...
കൃത്യമായ മറുപടിയുടെ ചില സാമ്പിള്‍ ഇതാ സുഹൃത്തേ..1 ." ഇവനെ ഒക്കെ ഇട്ടു ചാമ്പണം " എന്ന കമന്റിനു 15 ലൈക് കിട്ടി എന്ന ഷാജഹാന്റെ കുറിപ്പ്..പൊളിച്ചെഴുത്ത് ആ കമന്റിന്റെ ലിങ്ക് കൊടുത്തിണ്ട്..അതില്‍ ഷാജഹാന് പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്ന് കാണാം..2 .ഷാജഹാന് ഷൌക്കാതെലിയെ അറിയില്ല , വിളിച്ചിട്ടില്ല എന്ന് പറയുന്നുണ്ട്..അത്രയും സമ്മതിച്ചു , പക്ഷെ ആരോപണം ജോസി ചെറിയാനെ വിളിച്ചു ന്നാ.. അതിനുള്ള മറുപടി കാണുനില്ല .. അതോണ്ടാണ് പൊളിച്ചെഴുത്തിനു കൃത്യമായ മറുപടി കൊടുക്കുകയാണ് വേണ്ടതെന്നു പറഞ്ഞത്..
ശ്രീക്കുട്ട,
ലൈക് ബഹുപൂരിപക്ഷം ഷാജഹാന് അനുകൂലമായിരുന്നു എന്ന് 'പൊളിച്ചെഴുത്ത്' സമ്മതിയ്ക്കുന്നുണ്ട്. കുറച്ചുപേരെങ്കിലും എതിര്‍ക്കുന്നത് സ്വാഭാവികം, ഇപ്പോള്‍ ഒന്നുപോലും അവിടെയില്ല എന്നത് സംശയം ജനിപ്പിയ്ക്കുന്നില്ലേ ?
ഷാജഹാന് ദേശാഭിമാനിക്ക് മറുപടിയല്ല പറഞ്ഞതെന്നും 'പൊളിച്ചെഴുത്ത്' സമ്മതിയ്ക്കുന്നുണ്ട്. അപ്പോള്‍ ജോസി ചെറിയാനെ വിളിച്ചു എന്നതിനു മറുപടി പ്രതീക്ഷിയ്ക്കാമോ? ആടിനെ പട്ടിയാക്കി എറിഞ്ഞുകൊല്ലുന്ന പഴഞ്ചന്‍ തന്ത്രം....അല്ലേ ?
പൊതുസമൂഹം കാണുന്ന സത്യം, 'പൊളിച്ചെഴുത്ത്' ഉദ്ധേശിയ്ക്കാതെയാണെങ്കിലും ബ്ലോഗില്‍ ഉള്പെട്ടുപോയിട്ടുണ്ട്. ബഹുപൂരിപക്ഷം ഷാജഹാന് അനുകൂലമായിരുന്നു എന്ന് സമ്മതിയ്ക്കേണ്ടി വന്നതും, ദേശാഭിമാനിക്ക് മറുപടിയാണെന്ന് പണിപ്പെട്ടു ശ്രമിച്ചതൊക്കെ, തുറിച്ചു നോക്കുന്നില്ലേ ?
സുഹൃത്തേ, ഫെയ്സിബൂക്കിലെ അത്രെയൊന്നും ശ്രധിക്കെപെടാതെ ചര്‍ച്ചയില്‍ പ്രകോപിതനായി മാതൃഭുമി യില്‍ ലേഖനം എഴുതിയ ഷാജഹാന് തീര്‍ച്ചയായും തലേദിവസത്തെ ദേശാഭിമാനി കൊണ്ട് വന്ന വാര്‍ത്ത ക്ക് "കൃത്യമായ" മറുപടി കൊടുക്കെണ്ടാതല്ലെ ? ജോസി ചെറിയാനുമായി ഷാജഹാന് ഉള്‍പടെ യുള്ള മാധ്യമ പ്രവര്‍ത്തകര്‍ (അത് പോലെ തിരിച്ചും) ബന്ടപെട്ടിരുനു എന്ന് ദേശാഭിമാനി പോലുള്ള പത്രം വാര്‍ത്ത കൊണ്ടുവരുമ്പോള്‍ അതിന്റെ പിറ്റേദിവസം " എനിയ്ക്ക് ഷൌക്കതല്ലിയെ അറിയില്ല" എന്ന് പറഞ്ഞു മറുപടി എഴുതുന്ന ഷാജഹാന് അല്ലെ ആടിനെ പട്ടി ആക്കുന്നത്?
ഇനി താങ്കളുടെ വാദപ്രകാരം ദേശാഭിമാനിക്കുള മറുപടി അല്ല ഷാജഹാന് എഴുതിയത് എന്ന് സംമാധിച്ചാല്‍ തന്നെ, ഫെയ്സിബൂകിലെ ചര്‍ച്ചക്ക് ആ മാദ്യമത്തില് തന്നെ മറുപടി പറയുക ആയിരുന്നിലെ ഉചിതം? (ഷാജഹാന്റെ സ്വതന്ത്രത്തില്‍ കൈകടതുകയല്ല..) മാത്രഭുമിയില് ഫെയ്സിബൂകില് വന്ന ശ്രധിക്കെപെടതെ ചര്‍ച്ചക്ക് മറുപടി, ദേശാഭിമാനിക് ക്കുള്ള മറുപടി ഇനി എപ്പോള്‍ കിട്ടും?
"പ്രതിക്കുവേണ്ടി മിടിക്കാത്ത ചങ്ക് വേണം. ഭയപ്പെടുത്തുന്നവന്റെ മുഖത്തുനോക്കി നട്ടെല്ല് നിവര്‍ത്തിപ്പിടിച്ച് 'നിനക്കുവേണ്ടിയല്ല എന്റെ ഹൃദയം മിടിക്കുന്നതെന്ന് പറയാന്‍ എനിക്ക് മടിയില്ല." ഇത് ഉറക്കെ പറയാനും, താന്‍ നേരിടുന്ന ജീവല്‍ ഭീഷണികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാനുമാണ് ഷാജഹാന് ആ ലേഖനമെഴുതിയതിന്റെ ഉദ്ദേശ്യം എന്ന് ഏതു നിഷ്പക്ഷമതിയ്ക്കും ബോധ്യമാകും. ഒരു കൊട്ടേഷന്‍ പത്രത്തില്‍ വന്ന, കാപട്യം നിറഞ്ഞ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മാത്രം ബുദ്ധിശ്യൂന്യനാണോ ഷാജഹാന് ?
സുഹൃത്തെ, കൊട്ടേഷന്‍ സംഘങ്ങളില്ലാതെയും, പാര്‍ടി ഗ്രാമങ്ങളില്ലാതെയും, കപട പത്രപ്രവര്ത്തനമില്ലാതെയും ഒക്കെയാണ് പാര്‍ടി ഇവിടെ വേരുറച്ചു, പടര്‍ന്ന് പന്തലിച്ചത് എന്ന് മനസ്സിലാക്കുക.
രസകരമായിരിക്കുന്നു, നിങ്ങളുടെ വാദം..ദേശാഭിമാനി കൊട്ടേഷന്‍ പത്രമോ? നിക്ക് അങ്ങിനെ ഒരു നിലപാടില്ല..അതിപ്പോ വീക്ഷണം ചന്ദ്രിക ജനയുഗം തുടങ്ങിയ പത്രങ്ങളെയോക്കെ പാര്‍ടി പത്രങ്ങള്‍ ആയെ നിക്ക് കാണാന്‍ ആകു..കാര്യങ്ങളെ വസ്തുനിഷ്ടമായി കാണാന്‍ ശ്രമിക്കുക..എന്നീട്ട് ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുകുക..പിന്നെ, ദേശാഭിമാനി കൊണ്ട് വന്ന ആ വെളിപെടുത്തല്‍ തെറ്റാണെന്ന് ആരും സ്ഥാപിച്ചിട്ടില്ല., മാത്രമല്ല ഫോണ്‍ വിളിയുടെ വിവരങ്ങള്‍ ചോര്‍ന്നു പോയതിനെ കുറിച്ച് ഒരു അന്വേഷണം നടക്കുന്നു എന്ന വാര്‍ത്തയാണ് തുടര്‍ന്ന് കേട്ടത്..പിന്നെ ഷാജഹാന്റെ വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പാര്‍ടി ഗ്രാമം, കൊട്ടേഷന്‍ സങ്കം , എന്നൊക്കെ വിളിച്ചു കൂവിയാല്‍ അത് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാവില്ല..
ഇത്രയും ബാലിശമായ ആരോപണത്തിന് ചര്‍ച്ച പ്രതീക്ഷിയ്ക്കുന്ന താങ്കളെ സമ്മതിയ്ക്കണം. ബ്ലോഗു കാരന് തുടക്കത്തില്‍ തന്നെ ദേശാഭിമാനിയ്ക്കുള്ള മറുപടിയാണ് ഷാജഹന്റെത് എന്ന് സൌകര്യപൂര്‍വ്വം പറഞ്ഞുവെച്ചിട്ടാണ് എല്ലാരോടും എറിഞ്ഞോളാന്‍ പറയുന്നത്. ഇനി, വാദത്തിനുവേണ്ടി ഷാജഹാന് ഷൌകതലിയെയൊ , കൊടിസുനിയെയൊ വിളിച്ചാല്‍തന്നെ, പ്രത്യേകിച്ചും പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി അത് ചെയ്യുന്നതില്‍ എന്താണ് അസ്വാഭാവികത ?
പത്രപ്രവര്‍ത്തകര്‍ വാര്‍ത്ത ലഭിക്കാന്‍ വേണ്ടി പലരുമായും ബന്ടപെടുന്നതില് ഒരു കുഴപവും ഞാന്‍ കാണുനില്ല..ഇത് ഷാജഹാന് നേരത്തെ പറഞ്ഞിരുന്നെകില്‍ അത് നന്നായാനെ..നിഷ്കളങ്കത നടിച്ചതാണ് ഷാജഹാന് പറ്റിയ ഏറ്റവും വലിയ വീഴ്ച.."ബാലിശമായ" വാദങ്ങള്‍ക്ക് ഈ ഷാജഹാന് ചാടികേറി മാതൃഭുമിയില്‍ എഴുതെണ്ടെ വല്ല കാര്യവും ഉണ്ടോ സുഹൃത്തേ? അത് പോട്ടെ, ഫെയ്സിബോക്കിലെ ബാലിശമായ ചര്‍ച്ചകള്‍ക്ക് മറുകുറിപ്പ് എഴുതിയ ഷാജഹാന് ദേശാഭിമാനിക്ക് മറുപടി കൊടുക്കില്ലാന്നുണ്ടോ? ദേശാഭിമാനി കൊട്ടേഷന്‍ പത്രം എന്ന അരിയെത്രെ പയറഞ്ഞാഴി ലൈന്‍ പറഞ്ഞു ഒഴിയെണ്ടാ..
ദേശാഭിമാനി കൊട്ടേഷന്‍ പത്രം എന്ന ബാലിശമായ വാദത്തിനു മറുപടി പറയുന്ന "എന്നെ സമ്മധിക്കണം.."
ഷാജഹാന് മാതൃഭൂമിയിലെഴുതിയത് ഫെയ്സ്ബുക്കില്‍ വന്ന ഭീഷണിയെപ്പറ്റിയാണ്. 1-2-3-4 ഉം, ശുക്കൂര്‍, ഫസല്‍, ടി.പി, നടക്കുന്ന ഈ കാലഘട്ടത്തില്‍, പാര്‍ടിയെയും, അനുഭാവികളെയും സംശയത്തോടെയും, ഭീതിയോടെയും ജനങ്ങള്‍ നോക്കുന്ന ഈ കാലഘട്ടത്തില്‍, തികച്ചും ഗൌരവാര്ഹാമായ, പ്രത്യേകിച്ചും പരസ്യമായ ആക്രമണത്തിനു വിധേയനായ ഷാജഹാന്, അത് എഴുതിയത് വളരെ യുക്തമാണ്. ദേശാഭിമാനിയും, ബ്ലോഗറും, താങ്കളെ പോലുള്ളവരും, എന്തൊക്കെ കോപ്രായങ്ങള്‍ കാണിച്ചാലും, അന്നം കഴിയ്ക്കുന്ന മലയാളികള്‍ക്ക് എല്ലാം വ്യക്തമാണ്.
ടി.പി വധത്തിനു ശേഷമാ അരീകോട്ടിലെ ഇരട്ടകൊപാതകം, വിശാല്‍ എന്ന വിദ്യാര്‍ഥിയുടെ കൊല, അതിനും തൊട്ടുമുന്‍പ് അനീഷ് രാജ് വധം, ഇതൊന്നും താങ്ങളുടെ ലിസ്റ്റില്‍ കണ്ടിലലോ..കൊലപാതകം അത് ആര് നടത്തിയാലും തെറ്റെന്നെ..ലീഗും ബി ജെ പിയും സി പി എമും കോണ്‍ഗ്രസ്സും ഓകെ തരാതരം പോലെ ഇത് നടത്തിടുണ്ട് .. ഇതാണ് സത്യം ..ഒരു പാര്‍ടിയെ മാത്രം കുറ്റപെടുതിനതിന്ടെ മനസിലിരുപ്പ് എന്താണെന്ന് ഊഹിക്കാവുനതെ ഉള്ളു.. ഒരു പാലകാടന്‍ കൃഷിക്കാരന്റെ മകന് ഇതൊക്കെ പറയാന്‍ അഭിമാനെ ഉള്ളു താനും..(അന്നം കഴിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ വഴ്യില്ല..ക്ഷമിക്കണെ ..)
'അന്നം കഴിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ വഴ്യില്ല....ക്ഷമിക്കണെ...
ഈ പാലക്കാടന്‍ നര്‍മം രസിച്ചു. താങ്ക്സ്.
എഴുത്തിലെ നര്‍മം തിരിച്ചറിഞ്ഞതില്‍ സന്തോഷം...പക്ഷെ മര്‍മം, അതിനു കമന്റ് കണ്ടിലലോ?..
ഗോള്‍ പോസ്റ്റ് മാറ്റിയ്ക്കൊണ്ടിരിയ്ക്കുക എന്നതാണ് താങ്കളുടെ 'അടവ് നയം' എന്ന് മനസ്സിലായി (അത് പിന്നെ, പാര്‍ടി അനുകൂലികള്‍ക്ക് ഈ അടവ് നയം ശീലമായതു കൊണ്ടായിരിയ്ക്കാം !).
ഷാജഹാന് ദേശാഭിമാനിയ്ക്ക് മറുപടി എഴുതിയിട്ടില്ല, എഴുതേണ്ട ഒരു കാര്യവുമില്ല. എന്നിട്ടും, 'അതു താനല്ലയോ ഇത്' എന്ന മട്ടില്‍ ബ്ലോഗര്‍ ബന്ധിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ തന്നെ ദുരുദേശ്യം വ്യക്തമാണ്. ശേഷം എഴുതിയതൊക്കെ കുറെ ജഹ പൊഹകളും.
ഇനിയും താങ്കള്‍ക്ക് മനസ്സിലായില്ലെങ്കില്‍ 'അന്ന സര്ടിഫികറ്റ്' ഓരോ തവണയും മേടിച്ചു വയ്ക്കുന്നത് നല്ലതാണ്.
സുഹൃത്തേ, നമ്മടെ കമന്റുകള്‍ വായിച്ച മറ്റുള്ളവര്‍ വിലിയിരുതട്ടെ ആരാണ് ഗോള്‍ പോസ്റ്റ് മാറ്റുനതെന്നു? ആര്‍ക്കാണ് പക്ഷപാതപരമായ നിലപാടുലതെന്നു.? പിന്നീട എപ്പോഴേങ്കിലിം കാണാം..തീറ്റ റപ്പായി ചെട്ടെനു ശേഷം നമ്മടെ ബൌധിക രംഗം എത്ര ശുഷ്കമാനെന്നു ഇപ്പൊ മനസില്ലായി..മുപ്പെരാനെലോ അന്നഹാരത്തില് കേമനായി ഉണ്ടായിരുന്നത്..
അനുബന്ധമായ ചില നിരീക്ഷണങ്ങള്‍ കൂടി എഴുതട്ടെ. ഒരു ജനാധിപത്യ സമൂഹത്തില്‍ രാഷ്ട്രീയ കൊലപാതകം 'റെഡ് ലൈന്‍' കടക്കലാണ്. യുഡിഎഫ് ആയാലും, എല്‍ഡിഎഫ് ആയാലും, അവരുടെ നേതാക്കള്‍ പറയുന്നതും, പ്രവര്‍ത്തിയ്ക്കുന്നതും വലിയ വ്യത്യാസമൊന്നുമില്ല. മരിച്ചുവീഴുന്നത് കൂലിപ്പണിക്കാര്‍, വിദ്ധ്യാര്ധികള്, ചോട്ടാ നേതാക്കള്‍, അങ്ങനെയുള്ള പാവങ്ങള്‍. മാധ്യമങ്ങള്‍ക്ക് അവരുടെ അജണ്ടയുണ്ടാവാം. ജനങ്ങള്‍ ആരെയും കണ്ണടച്ച് വിശ്വസിയ്ക്കുന്നില്ല. ഇടയ്ക്കിടെ ഭരണമാറ്റം നടക്കുന്നത് അതിനു തെളിവല്ലേ ? അപ്പോള്‍, പരോക്ഷമായെങ്കിലും രാഷ്ട്രീയക്കാര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും മറ്റും ഭീഷണി മുഴക്കുന്നതും, അതിനെ സപ്പോര്‍ട്ട് ചെയ്യുന്നതും നമ്മള് ജനങ്ങള്‍ അനുവദിക്കാന്‍ പാടില്ല. പൊളിച്ചെഴുതുകാരന്റെത് പോലുള്ള കുടില പത്രപ്രവര്‍ത്തനം പ്രോത്സാഹിപ്പിച്ചാല്‍ ഇവിടെ ഒരു മാഫിയ സമൂഹം ഉണ്ടായിവരും, തീര്‍ച്ച. അതിന്റെ തിക്തഫലം അനുഭവിയ്ക്കുന്നതു പാവം ജനങ്ങളായിര്യ്ക്കും.
കുടില പത്രപ്രവര്‍ത്തനം ആരാ നടത്തുന്നത്? ടി പി വധാകെസിനു കൊടുത്ത സ്പേസ് മറ്റുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കൊടുത്ത്തിലാലോ ? (ടി പി വധകെയ്സിന്റെ പകുതി സ്പേസ് എങ്കിലും കൊടുത്തിരുന്നെങ്കില്‍ എന്ന് ആശിച്ചു പൊവുനൂ.)..അങ്ങെനെ ചെയ്തിരുന്നെങ്കില്‍ അതൊരു ക്രിയാത്മക പത്രപ്രവര്‍ത്തനം ആവുമായിരുന്നു..അല്ലാതെ ചില പാര്‍ടിയെ ടാര്‍ഗറ്റ് ചെയ്തും ചില നേതാകളെ തേജാവധം ചെയ്തും നടത്തികൊണ്ടിരിക്കുന്ന പത്രവര്‍ത്തനം എതിര്ക്കെപെടത് തന്നെ..
""കുടില പത്രപ്രവര്‍ത്തനം ആരാ നടത്തുന്നത്?""
ദേശാഭിമാനിയ്ക്കാണ് ഷാജഹാന് മറുപടി എഴുതിയതെന്നു ബ്ലോഗര്‍ക്ക് പറയേണ്ട ബദ്ധപ്പാട് എന്തായിരുന്നു ? വ്യക്തമായ ദുരുദ്ദേശം, അതും ഒരു കൊലപാതകവുമായി ബന്ധപ്പെട്ട കാര്യത്തില്‍, കുടിലം എന്നേ വിശേഷിപ്പിയ്ക്കാനാകൂ.
""ടി പി വധാകെസിനു കൊടുത്ത സ്പേസ് മറ്റുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കൊടുത്ത്തിലാലോ ?""
വധിയ്ക്കപെട്ടയാളെ അവഹേളിച്ചതും, പ്രതികളെ സംരക്ഷിയ്ക്കാന്‍ ശ്രമിച്ചതും, അതിന്റെ പേരില്‍ പാര്‍ടി നേതൃത്വത്തില്‍തന്നെ നടക്കുന്ന ഭിന്നിപ്പും അത്യപൂര്‍വമായ കാര്യമായതുകൊണ്ടാണ് ഈ സ്പേസ് എന്ന് പ്രത്യേകിച്ച് പറയണോ ?
അമ്മയെ തല്ലിയാല്‍ രണ്ടുണ്ട് ന്യായം എന്ന മട്ടില്‍ ജനങ്ങള്‍ പക്ഷം പിടിയ്ക്കുന്നത് കൊണ്ടാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരാത്തത്. യുഡിഎഫ് ആയാലും, എല്‍ഡിഎഫ് ആയാലും, അവരുടെ നേതാക്കള്‍ പറയുന്നതും, പ്രവര്‍ത്തിയ്ക്കുന്നതും വലിയ വ്യത്യാസമൊന്നുമില്ല എന്നിരിയ്ക്കെ, രാഷ്ട്രീയ കൊലപാതകം നേതാക്കള്‍ക്ക് സ്വന്തം നേട്ടത്തിനാണ് ചെയ്യുന്നത് എന്ന് ജനങ്ങള്‍ തിരിച്ചറിയുന്നില്ല. മരിച്ചുവീഴുന്നത് പാവങ്ങളായ കൂലിപ്പണിക്കാര്‍, വിദ്ധ്യാര്ധികള്, ചോട്ടാ നേതാക്കളും, എന്നിട്ടും ചേരിതിരിഞ്ഞു വാദപ്രതിവാദം നടത്തുന്ന വിഡ്ഢി ജനങ്ങള്‍ കേരളത്തിലെ കാണൂ.
ഷാജഹാനെ വിമര്‍ശിച്ചത് സി പി എം നേതാക്കളോ അനുഭാവികള്‍ ഓകെ ആണ് ..ഷാജഹാന്റെ ആക്ഷേപവും അത് തന്നെ ആണ്..ഷാജഹാന് തന്റെ നിലപാട് വിശദീകരിച്ചതും ആ അടിസ്ഥാനത്തിലാണ്..അപ്പൊ തീര്‍ച്ചയായും സി പി എം മുഖ പത്രത്തില്‍ വന്ന ഗുരുതരമായ ആരോപണം അദ്ദേഹം വായിച്ചിരിക്കണം..ആ ആരോപണം വന്ന അടുത്ത ദിവസം ഷാജഹാന് തന്റെ നിലപാട് വിശ് ധികരിക്കുംപോള് കേരളത്തിലെ മുന്നാമത്തെ പ്രചാരമുള്ള പത്രമായ ദേശാഭിമാനി (താങ്കള്‍ക്കും ഷാജഹാനും ദേശാഭിമാനിയുടെ നിലപാടുകളെ കുറിച് തീര്‍ച്ചയായും വിയോജിക്കാന്‍ അവകാശമുണ്ട്) കൊണ്ട് വന്ന ആരോപണത്തോട് പ്രതികരിക്കും എന്നലെ കരുതേണ്ടത്? കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ വായിക്കുന്ന ദേശാഭിമാനിക്ക് മറുപടി എഴുതുകയലെ യഥാര്‍ത്ഥത്തില്‍ ചെയെണ്ടിയിരുന്നത്..അല്ലാതെ ഫെയ്സിബോക്കിലെ അത്രയൊന്നും ആധികാരികമാല്ലതെ കംമെന്റുകല്ക്കോ?(ഇത് കുടിലത അല്ലെ?)
രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതികളെ രക്ഷിക്കാന്‍ ആതാത് രാഷ്ട്രീയക്കാര്‍ ശ്രമ്മിക്കാറുണ്ട്. (ടി പി വധിച്ചവരെ പാര്‍ട്ടി സംരക്ഷിച്ചു എന്ന വാദത്തിനുള്ള മറുപടി മാത്രാ പറഞ്ഞത്..)" ആ അര്‍ത്ഥത്തില്‍" അത് പുതിയ കാര്യോല്ല താനും..
പന്നെ, പാര്‍ടിയിലെ അഭിപ്രായ വ്യതാസം ..അത് കൊറെ കാലമായി തുടങ്ങിയ പ്രശ്നങ്ങള്‍ ആണ്..ടി പി വധാകെസിന്ടെ ഫലമായി ഉണ്ടായത് അല്ല..2005 നു ശേഷം ആ പ്രശ്നം സജീവമായി ഉണ്ട് താനും..
അരീകൊട്ടെ ഇരട്ട കൊലപാതകത്തിന്റെ അടിസ്ഥാനമായി പറയപെടുന്ന എം എല്‍ എ യുടെ പ്രസംഗം എന്ത് കൊണ്ട് അത്രെയൊന്നും ചര്‍ച്ച ചെയ്യപെട്ടില്ല?ഇതേ എം എല്‍ എ മുന്‍പും കോടതിയില്‍ സാക്ഷി പറയുന്നവരെ കൈകാര്യം ചെയുമെന്നു പരസ്യമായി പൊതുയോഗത്തില്‍ പ്രസംഗിച്ച ആളാണ്..
കൊലപാതകവും അതിനെ തുടര്നുള്ള രാഷ്ട്രീയവും നിശിതമായ ചര്‍ച്ചക്ക് വിഷയമാവുന്ന വേളയില്‍ മുകളില്‍ പറഞ്ഞ കൊലപാതകവും കുറച്ചെങ്കിലും മാദ്യമ സ്പേസ് കവരെണ്ടാതല്ലെ?
സുഹ്രത്തേ, മാദ്യമ കുടിലത ഇതാണ് എന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ?
ഒരു കാര്യം വിട്ടുപോയി..ടി പി യെ വധത്തിനു ശേഷം അധിഷേയപിച്ചു എന്ന വാദം ശെരിയല്ല..കുലംകുത്തി എന്ന പ്രയോഗമാണ് താങ്ങള് ഉദ്വേശിച്ചത് എങ്കില്‍ അത് ശെരിയല്ല..പിണറായി ടി പി യെ കുലംകുത്തി ആണെന്ന് മരണത്തിനു ശേഷം വിളിചിടില്ല..മാത്രമല്ല സി പി എം നേതാക്കള്‍ ആരും ടി പി യുടെ വീടിലേക്ക് വരരുത് എന്ന നിലപാട് എടുത്ത ശേഷവും .എന്‍ എന്‍ കൃഷ്ണദാസ് (മുന്‍ എം പി) ടി പി യുടെ വീട് സന്ദര്‍ശിച്ചതായി പത്രത്തില്‍ വായിച്ചിരുന്നു..
""ഷാജഹാനെ വിമര്‍ശിച്ചത് .............""
ഭീഷണിയാണ് ഫെയ്സ്ബുക്കില്‍ ഉണ്ടായിരുന്നത്, വിമര്‍ശിയ്ക്കുകയോ, തെറി പറയുന്നത് പോലെ അവഗണിയ്ക്കവുന്നതല്ല അത്. ഭീഷണികള്‍ ലാഘവത്തോടെ നടപ്പിലാക്കുന്ന ഈ സാഹചര്യത്തില്‍, പ്രത്യേകിച്ചും പരസ്യമായി ആക്രമിയ്ക്കപ്പെട്ട ഷാജഹാന് ഏറ്റവും ഗൌരവമുള്ളതാണ്. ജനങ്ങളെ അറിയിച്ചു ആവുന്ന പ്രതിരോധം തീര്‍ക്കാന്‍ ശ്രമിയ്ക്കുന്നത് സ്വാഭാവികമല്ലേ ?
ദേശാഭിനിയില്‍ മറ്റു ലേഖകരെ വിളിച്ച കാര്യവും പറയുന്നുണ്ട്, അവരൊക്കെ മറുപടി എഴുതിയോ ? ഇനി ഇപ്പൊ ഷാജഹാന് വിളിച്ചു എന്ന് സമ്മതിച്ചാല്‍ തന്നെ, അത് പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി, അല്ലെങ്കില്‍ തനിയ്ക്ക് കിട്ടുന്ന ഭീഷണി അറിയിക്കാന്‍, എന്നാണെങ്കിലോ ?
പിന്നെ, പാര്‍ടി നോട്ടീസുകളായ ദേശാഭിമാനി, ചന്ദ്രിക, വീക്ഷണം ഒക്കെ സാമാന്യ ബോധമുള്ള ജനങ്ങള്‍ മുഖവിലയ്ക്കെടുക്കും എന്ന് താങ്കള്‍ കരുതുന്നുണ്ടോ ?
""പ്രതികളെ രക്ഷിക്കാന്‍ ആതാത് രാഷ്ട്രീയക്കാര്‍ ശ്രമ്മിക്കാറുണ്ട്......""
താങ്കളെ നേരിട്ട് ബാധിയ്കാതിടത്തോളം, അതൊക്കെ ശരി എന്നാണോ ? ഒരമ്മയും, പെങ്ങളും പാര്‍ടി പ്രതി ആത്മഹത്യ ചെയ്തതല്ല, പാര്‍ടി കൊന്നതാണെന്ന് പറഞ്ഞു ഈയ്യിടെ കോടതിയെ സമീപിച്ചതായി വായിച്ചു. ഇനി എത്ര രക്തസാക്ഷികള്‍ കുടില പ്രവര്‍ത്തനത്തിന്റെ ഭാഗമായി സൃഷ്ടിയ്ക്കപ്പെട്ടു എന്നും പുറത്തു വരുമായിരിയ്ക്കും.
'"പാര്‍ടിയിലെ അഭിപ്രായ വ്യതാസം.....""
സ്പേസ് എങ്ങിനെ കിട്ടുന്നു എന്ന താങ്കളുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് പാര്‍ടിയിലെ തുറന്ന യുദ്ധം ഒരു കാരണമായി ഞാന്‍ എഴുതിയത്. ഒരു കൊലപാതകത്തിന് പ്രതിപക്ഷ നേതാവും, പാര്‍ടി സെക്രെടറിയും രണ്ടു ചേരിയിലാവുക എന്നതും, അരീക്കോട്ടെ സംഭവത്തിനും ഒരേ സ്പേസ് കിട്ടുമോ ?
''''കുലംകുത്തി എന്ന പ്രയോഗമാണ്....''''
ടിപി വധത്തിനു ശേഷവും അത് ആവര്‍ത്തിച്ചു. പോട്ടെ, അതൊരു വിവാദമായപ്പോഴെങ്കിലും, ഞാന്‍ ഖേദിയ്ക്കുന്നു എന്നൊരു വാക്ക് നാളെ കേരളം ഭരിയ്ക്കാന്‍ സാധ്യതയുള്ള ആ നേതാവിന് പറയാമായിരുന്നു. ജീവിച്ചിരിയ്ക്കുന്ന ബന്ധു, മിത്രാതികളെ വേദനിപ്പിയ്ക്കാതിരിയ്ക്കുക എന്ന മാനവികതയുടെ, സംസ്കാരികതയുടെ ഒരംശം വേണ്ട എന്നാണെകില്‍, ഒരു താലിബാന് സമൂഹത്തിന്റെ വരവിനായി നമ്മള്‍ക്ക് തയ്യാറായി നില്ക്കാം.
പത്ര പ്രവ ര്‍ത്തനത്തില്‍ എതിര്‍പ്പുകളും ഭീഷണികളും ഓകെ ഉയരുന്നത് സ്വാഭാവികമാണ്.അതിനെതിരെ പ്രതിരോധം തീര്കകയും ആവാം..എന്നാല്‍ ..ഫെയ്സ്ബൂകിലെ ഉത്തരവാധിതമില്ലാതെ കമന്റുകള്‍ക് പ്രതിരോധം തീര്കേണ്ട വല്ല കാര്യവും ഉണ്ടോ?ഫെയ്സ് ബൂകിലെ പല കമന്റുകളിലും ഇത്തരം ഭീഷണികളും തെറികളും ഓകെ കൊറെ കണ്ടിടുണ്ട്..അതിനൊന്നും ആരും ഗൌരവം കൊടുകാരുമില്ല..പക്വതയാര്‍ന്ന പത്രപ്രവര്‍ത്തകര്‍ അത് അര്‍ഹിക്കുന്ന അവഞ്ഞയോടെ തള്ളുകയാണ് വേണ്ടത്..(ഷാജാഹാന്‍ പറഞ്ഞ ലെക്കും മറ്റും തെറ്റാണെന്നും , ആ ചര്‍ച്ചയില്‍ സി പി എം വിരുധതക്കാന് പ്രാധാന്യം എന്ന് പൊളിച്ചെഴുത്ത് സ്ഥാപിച്ചിട്ടും ഉണ്ട്)
ദേശാഭിമാനിയില്‍ മറ്റുള്ള ലേഖകരെ വിളിച്ചതും പറയുന്നുട് ..പക്ഷേ അവാരാരും മറുപടി എഴുതാതത്തിനു പരാതിയില്ല..കാരണം അവര്‍ ഈ വിഷയത്തില്‍ ഒരു കാര്യത്തിനും ചാടി കേറി പ്രതികരിചിലാലോ..ഷാജഹാന് പ്രതികരിക്കുമ്പോ അത് സംഗ്രഹവും സമ്പൂര്‍ണവും ആവേണ്ടത് അല്ലെ? താങ്കള്‍ പറഞ്ഞത് പോലെ തനിക്ക് കിട്ടിയ ഭീഷണി അറിയിക്കാന്‍ ഷാജഹാന് വിളിച്ചത് എങ്കില്‍ അത് അദ്ദേഹത്തിന് തുറന്നു പറയാവുനതെ ഉള്ളു താനും..ഫെയ്സിബോക്കിലെ ഭീഷണി പറയുന്ന ഷാജഹാന് ഇത് ആ ലേഖനത്തില്‍ ഉള്ള്പെടുതാമായിരുന്നു ..
പാര്‍ട്ടി പത്രത്തില്‍ വന്ന കാര്യം മുഖവിലക്ക് എടുക്കേണ്ടതില്ല എങ്കില്‍ , എന്ത് കൊണ്ട് ആ വാര്‍ത്തയെ ആസ്പദമാക്കി ഫോണ്‍ ചോര്‍ത്തിയ കേസ് പോലീസെ എടുത്തു? അപ്പൊ ദേശാഭിമാനി കൊണ്ട് വന്ന വാര്ത്തയ്യില് കാബുണ്ട് എന്നലേ അര്‍ഥം? അല്ലെങ്കില്‍ പോലിസ് ആ വാര്‍ത്തയെ മുഖവിലക്ക് എടുത്തു എന്ന് അര്‍ഥം..
"പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ പാര്ട്ടിക്കാര് ശ്രമിക്കാറുണ്ട് " എന്ന് പറയാന്‍ കാരണം താങ്കള്‍ അതിനു മുന്‍പ് എഴുതിയ കമന്റില്‍ ടി പി യുടെ വധത്തിനു സ്പേസ് കിട്ടാന്‍ കാരണം പാര്‍ട്ടി പ്രതികളെ രക്ഷിക്കാന്‍ ശ്രമ്മിച്ചു എന്ന അഭിപ്രായത്തെ നേരിടാന്‍ ആണ്..(അല്ലാതെ പ്രതികളെ രക്ഷിക്കുനതിനെ ന്യായികരിക്കാന്‍ വേണ്ടി അല്ല)
ടി പി യുടെ വധത്തിനു കിട്ടിയതിന്റെ പകുതി സ്പേസ് എങ്കിലും അരികോട്ടിലെയും മറ്റും കൊലപാതകത്തിന് കിട്ടണമായിരുന്നു എന്നായിരിന്നു എന്റെ വാദം..പാര്‍ട്ടി സെക്രെടര്യുടെയും പ്രതിപക്ഷ നേതാവിന്റെയും അഭിപ്രായ വ്യതാസം മാദ്യമംങ്ങള്ക്ക് വാര്‍ത്ത ആവുമെങ്കില്‍ ഒരു ജനപ്രതിനിധിയുടെ കൊലവിളിക്കു പകുതിയെങ്കിലും സ്പേസ് കൊടുക്കെണ്ടാതല്ലെ..?
പിണറായിയോട് പത്രപ്രവര്‍ത്തകര്‍ ടി പി വധത്തിനു ശേഷം ടി പി യോട് പാര്‍ടിക്ക് നിലപാട് മാറ്റമുണ്ടോ എന്ന് ചോയ്ച്ചപ്പോള്‍ അന്ന് പറഞ്ഞതിനൊന്നും യാതൊരു മാറ്റവും ഇല്ല കുലംകുത്തി എന്നും കുലംകുത്തി തന്നെ എന്ന പിണറായിയുടെ മറുപടിയാണ് "നിക്ഷ്പക്ഷ " മാദ്യമങ്ങള്‍ കുലംകുത്തി പിന്നീടു ആയി വീണ്ടും ആഘോഷിച്ചത്..ഒരാള്‍ മരണപെട്ടതോണ്ട് അയാളൂടുള്ള നിലപാട് മാറണം എന്ന് ശാട്യം പിടിക്കുനത് ബുദ്ധി ശൂന്യത
അല്ലെ? ആ വിവാദം ആരാ ഉണ്ടാകിയത്? അത് കുറച്ച മാദ്യമ പ്രവര്‍ത്തകര്‍ അല്ലെ? മരണപെട്ട ആളുടെ ബന്ധു ജനങ്ങളെ വേദനിപിക്കാതിരിക്കാന് അവര്‍ക്ക് കടമയില്ലേ?(പിണറായി ടി പി യെ കുലംകുത്തി എന്ന് വിളിച്ചു എന്ന പറഞ്ഞ ആഘോഷിച്ചത് എന്തിനായിരുന്നു?)
ചില മാദ്യമങ്ങള്‍ നടത്തുന്ന താലിബാനിസവും കാണാതെ പോവരുത്..
"പത്ര പ്രവ ര്‍ത്തനത്തില്‍ എതിര്‍പ്പുകളും ഭീഷണികളും ഓകെ ഉയരുന്നത് സ്വാഭാവികമാണ്"
ഇവിടെ അസ്വാഭിവകതയുള്ളത്, ഭീഷണി നടപ്പിലാക്കുന്നതും, പാര്‍ടി കൊടുക്കുന്ന തുറന്ന സപ്പോര്ടുമാണ്.
""ഷാജഹാന് പ്രതികരിക്കുമ്പോ അത് സംഗ്രഹവും സമ്പൂര്‍ണവും ആവേണ്ടത് അല്ലെ""
'പൊളിച്ചെഴുത്ത്' സമര്ത്ഥമായോരുക്കിയ കെണിയില്‍നിന്നു താങ്കള്‍ക്ക് പുറത്തു കടക്കാനാവുമെന്നു തോന്നുന്നില്ല. ഷാജഹാന് ദേശാഭിമാനിയ്ക്ക് മറുപടി എഴുതിയിരുന്നെങ്കില്‍ താങ്കള്‍ പറയുന്നതിന് പ്രസക്തിയുണ്ട്. പലവട്ടം പറഞ്ഞതുകൊണ്ട് ഇനിയും ആവര്‍ത്തിക്കുന്നില്ല.
"ഒരാള്‍ മരണപെട്ടതോണ്ട് അയാളൂടുള്ള നിലപാട് മാറണം എന്ന് ശാട്യം പിടിക്കുനത് ബുദ്ധി ശൂന്യത"
എല്ലാ നിലപാടുകള്‍ക്കും അന്ത്യമാണ് മരണം, സുഹൃത്തെ. നമ്രതയാണ് ആ അവസരത്തില്‍ സംസ്കാര ഭദ്രവും, ബുദ്ധിപരവുമായ നിലപാട്. ദാര്‍ഷ്ട്യവും, താന്‍പോരിമ കാണിക്കലും അപ്പോള്‍ ബുദ്ധിശൂന്യവും, നികൃഷ്ടവുമാണ്.
ഉദാഹരണത്തിന്, പിണറായിക്കോ, ബാലകൃഷ്ണപിള്ളയ്ക്കോ ഇങ്ങിനെ സംഭവിച്ചതിനുശേഷം ഭൂലോക കള്ളന്മാരായിരുന്നു അവര്‍ എന്ന് അച്ചുതാനന്ദന് പറഞ്ഞാല്‍ ?
മുഖമില്ലാത്ത പത്രപ്രവര്തകരല്ല ഒരു രാഷ്ട്രീയ നേതാവ്. ജനങ്ങള്‍ രക്ഷകരായി കരുതുന്നവരും, നാളത്തെ തലമുറയ്ക്ക് മാര്ഗദര്ശിയുമാണവര്.
പാര്‍ടിയോടുള്ള വിധേയത്തം, ഉദര നിമിത്തമോ, നേട്ടം പ്രതീക്ഷിച്ചോ ആണെങ്കില്‍ നടക്കട്ടെ.... ഈ വിഷയത്തില്‍ ഇനി ഞാന്‍ പ്രതികരിയ്ക്കുന്നില്ല. താങ്കള്‍ക്ക് നന്ദി, നമസ്കാരം.
പാര്‍ടി കൊടുക്കുന്ന തുറന്ന സപ്പോര്‍ട്ടും ആണ്..
ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തതിനു ഏതിങ്കിലും മാദ്യമ സ്ഥാപനത്തിന് നേരെയോ പത്രപ്രവര്ത്തകന് നേരെയോ ആക്രമം ഉണ്ടായതായി ഞാന്‍ കേട്ടിട്ടില്ല
ഒരാള്‍ മരണപെട്ടതോണ്ട് അയാളോടുള്ള നിലപാട് മാറ്റേണ്ട കാര്യമില്ല..അച്ചുതാന്ദന്‍ ബാലക്രിഷ്ണപിള്ളയോടും പിണറായിയോടും ഉള്ള നിലപാട് മരണം കഴിഞ്ഞാല്‍ മാറ്റേണ്ട കാര്യമില്ല..(ഹിറ്റിലെര് മരണത്തിനു ശേഷം മഹാനായതായി ആരും പറഞ്ഞത് കേട്ടിട്ടില്ല..)
ഏതിങ്കിലും ഒരു പാര്‍ടിയുടെ മെമ്പരോ സ്ഥാനമോ ഒന്നും ഇല്ലാത്ത എനിക്ക് താങ്കളുടെ അവസാനത്തെ വാദം കണ്ടു സഹതാപമാണ് തോന്നിയത്..ബാലിശമായ ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ താങ്കള്‍ക്കു മറ്റൊന്നും പറയാന്‍ ഇല്ലാത്തത കൊണ്ടാണെന്ന് കരുതി ഉപസംഹരിക്കട്ടെ!!
സി പി എമിനോടുള്ള വിരോധം ഉദര നിമിത്തവും നേട്ടം പ്രതിക്ഷയുമായി കൊണ്ട് നടക്കുന്ന അധോമുഘാ വാമനന്മാര് മറുപിടി അര്‍ഹിക്കുന്നേയില്ല ... കാലവും ചരിത്രവും നാളുകളായി ഇവറ്റകളുടെ മോന്തക്കു കാര്‍ക്കിച്ചു തുപ്പുന്നുന്ദ്.....
ദാരുണമായ കൊലപാതകത്തെ അപലപിക്കുകയും ഒപ്പം അവര്‍ എടുത്ത പാര്‍ട്ടി വിരുട്ട നിലപാടുകളെ തെറ്റെന്നു പറയുവാനും കഴിയുക,നട്ടെല്ലുള്ള,ഒറ്റ തന്തയ്ക്കു പിറന്ന,അടിയുറച്ച മനുഷ്യ സ്നേഹികളായ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രമാണ്.., മണ്ണും ചാണകവും തിരിച്ചറിയാന്‍ കഴിവില്ലാത്ത മനോരമ മണ്ണുണ്ണികളോട് എന്തര്......
റ്റി.പി.ചന്ദ്രശേഖരന് എന്നൊരാള്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും തലയില്‍ ഷേവു ചെയ്യുമ്പോള്‍ ബ്ലേഡ് കോണ്ട് മരിക്കുകയായിരുന്നു എന്നും വാര്‍ത്ത നല്കാമായിരുന്നില്ലേ ഷാജഹാനേ!! ഈ സാറന്മാര്ക്ക് പെരുത്തു സന്തോഷമായേനെ..ലോട്ടറി രാജാവിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൊണ്ട് മൃഷ്ടാന്നം തിന്ന് ആസനത്തില്‍ വാലു ചുരുട്ടിയിരിക്കുന്ന കേശാഭിമാനികള്ക്കേ ആ പണി പറ്റൂ ..
സ്കൂപ്പ് കണ്ടെത്തുന്നതും അത് വാര്ത്തയാക്കുന്നതും മാധ്യമപ്രവര്‍ത്തകന്റെ മിടുക്കാണ്. പ്രതി യാത്ര ചെയ്യുന്നതും പ്രതിയെ പോലീസ് പിന്തുടരുന്നതുമെല്ലാം അവന് നിരീക്ഷിക്കുന്നുണ്ടകും. അല്ലാതെ പാര്‍ട്ടി ഓഫീസില്‍ നിന്നും പടച്ചിറക്കുന്ന പച്ചനുണ പാര്‍ട്ടി പത്രത്തില്‍ കാച്ചലല്ല അവന്റെ പണി. മിനക്കെടുന്നവര്‍ക്ക് വാര്‍ത്ത കിട്ടും. വായില്‍ വിരലിട്ട് വായും പൊളിച്ചിരിക്കുന്നവര്ക്ക് ഈച്ചയെ കിട്ടും.
ഷാജഹാന് ഒരു നല്ല മാധ്യമ പ്രവര്ത്തകന് ആണ്. പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നത് പലപ്പോഴും ജീവന് പണയം വച്ച അസഹിഷ്ണുക്കളായ സ്റ്റാലിനിസ്റ്റ് രീതിയെ പ്രയോഗത്തില്‍ വരുത്തുന്നവരായ ആളുകള്‍ക്കിടയില്‍ ആണ്. ടി.പി.വധം സ്റ്റാലിനിസിറ്റ് രീതിയുടെ മറ്റൊരു പതിപ്പാണല്ലൊ.
സി.പി.എം എതിര്‍ത്താല്‍ തേങ്ങേടെ മൂടാണ് ഷാജഹാന്. ഇടതുപക്ഷമെന്ന് പറയുന്ന ചാനലില്‍ നിന്നും വലതു പസ്ഖമെന്ന് വിവരമില്ലാത്തവര്‍ പറയുന്ന ചാനലിലേക്ക് പോയ ജോണ്‍ ബ്രിട്ടാസ് പ്രവര്‍ത്തിക്കുന്ന ചാനലിലെ ഉശിരുള്ള ആങ്കുട്യാന്നേ..
ഡിവൈഎസ്പിയുടെ ഫോന് ചോര്‍ത്തിയവനെ കയ്യോടെ പൊക്കാതെ സ്ഥലം മാറ്റിയതു തന്നെ തെറ്റ്. അവര്‍ ഏതു മറ്റേ സംഘടനയിലെ അംഗമാണോ ആവോ? ടി.പി.വധത്തെ പറ്റിയും പ്രതികളെ പ്റ്ിയും അറസ്റ്റിനെ പറ്റിയും മധ്യമങ്നള് വൃത്തിയായി വാര്‍ത്ത കൊടുത്തു അതിന്റെ ഒരു ചൊറിച്ചില്‍...
ഒരാള്‍ മരണപ്പെട്ടതുകൊണ്ട് അയാളോട് ഉള്ള നിലപാട് മാറ്റേണ്ടതില്ല....kollaaam
എങ്കില്‍ പിന്നെ എന്തിനാണ് കെ.കരുണാകരന് മരിച്ചപ്പോള്‍ കാലങ്ങളായി അദ്ദേഹത്തെ കരിങ്കാലിയെന്ന് വിളിച്ചവര്‍ അനുശോചനം അറിയിച്ചും അദ്ദേഹം നല്ല രാഷ്ടീയ നേതാവാണെന്നും മറ്റും പറഞ്ഞത്? ഹിറ്റ്ലര്‍ രാജ്യസ്നേഹിയായ ഒരു നേതാവായിരുന്നു. അദ്ദേഹം രാജ്യത്തിനു വേണ്ടി നിലകൊണ്ടു രാജ്യത്തിനു വേണ്ടി പോരാടി ശത്രുക്കളെ കൊന്നൊടുക്കി. അല്ലാതെ ഇന്ത്യക്കു നെരെ ആക്രമണം ഉണ്ടാകുമ്പോള്‍ ചൈനക്ക് വേണ്ടി നിലകൊള്ളുന്നതോ പാക്കിസ്ഥാനെ സപ്പോര്‍ട്ടു ചെയ്യുന്നതോ ആയ നിലപാടെടുക്കുന്നവര്‍ക്കും നിലപാടെടുത്തേക്കാവുന്നവര്ക്കും അത് മനസ്സിലാകില്ല. മതത്തിന്റെ പേരില്‍ ഭാഗം വാങ്ങി പോയവര്‍ ബംഗ്ലാദേശില്‍ നിന്നും ഹിന്ദുക്കള്‍ ഉള്ള ഇന്തയ്യിലേക്ക് നുഴഞ്ഞു കയറി എത്തുകയും ഇന്ത്യന്‍ പൌരന്മാര് അവര്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ അവരെ സപ്പോര്‍ട്ട് ചെയ്യുന്നവ്ുമായവര്ക്കും ഇതൊന്നും പറഞ്ഞാല്‍ തിരിയില്ല .
ഒരുകൂട്ടര്‍ നുഴഞ്ഞുകയറിയവര്‍ക്ക് വേണ്ടി പേനയുന്തുന്നു. മതഭ്രാന്തും മാര്‍ക്സിറ്റ് ഭ്രാന്തും ഒരു പോലെ അപകടകരമാകും എന്ന് ഓര്‍ക്കുക.
ഇന്ത്യയില്‍ ജീവിച്ചാലും പ്രത്യയശാസ്ത്രത്തിന്റെ പേരിലും മതത്തിന്റെ പേരിലും ഇന്ത്യക്കാരനാകുവാന് പറ്റാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ ആണ് ഇന്ത്യയുടെ ശാപം!!
"ബംഗ്ലാദേശില്‍ നിന്നും ഹിന്ദു ക്കലുള്ള ഇന്ത്യയിലേക് നുഴഞ്ഞു കയറി"
"മതത്തിന്റെ പേരിലും ഇന്ത്യ കാരനാവാന്‍ പറ്റാത്തവര്‍ അവര്‍ ആണ് ഇന്ത്യയുടെ ശാപം"
താങ്കള്‍ തന്നെ എല്ലാം പറഞ്ഞു വെച്ചത് കൊണ്ട് എനിക്കൊന്നും പറയാനില്ല..
Post a Comment